ഇരയെ പിടിക്കാൻ ഓടിക്കുന്നതിനിടെ കടുവ വീടിനുള്ളില്‍; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട്: വയനാട് പനവല്ലിയില്‍ വീടിനുളളില്‍ കടുവ കയറി. പുഴകര കോളനിയില്‍ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ എത്തിയത്. പട്ടിയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടുവ വീട്ടിനുള്ളിലേക്ക് കയറിയത്. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പരിശോധന നടത്തിവരികയാണ്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്തിരുന്നതിനാല്‍ തലനാരിഴയ്ക്കാണ് വീട്ടുകാര്‍ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. കയമയുടെ ഭാര്യയുടെ തൊട്ടടുത്ത് കൂടിയാണ് കടുവ തിരിച്ചിറങ്ങിയതെന്നും പെട്ടെന്ന് ഭാര്യയെ വലിച്ചുമാറ്റിയതിനാലാണ് അപകടം ഒഴിവായതെന്നും ഗൃഹനാഥന്‍ പറയുന്നു. പനവല്ലി മേഖലയില്‍ ഏതാനും ദിവസങ്ങളായി കടുവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെയും പനവല്ലി സര്‍വാണിയില്‍ കടുവ ഇറങ്ങിയിരുന്നു. വനംവകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരുന്നെങ്കിലും കടുവയെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് ഒന്നില്‍ക്കൂടുതല്‍ കടുവകളുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

Read More

ജാതിവിവേചന വിവാദത്തിനിടയില്‍ പയ്യന്നൂര്‍ കവ്വായിയില്‍ അപ്രഖ്യാപിത ഊരുവിലക്ക്; പുറത്ത് വരുന്ന വിവരം ഇങ്ങനെ…

പയ്യന്നൂര്‍: പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്ക് ജാതി വിവേചനമുണ്ടായെന്ന വിവാദങ്ങളുയരുന്നതിനിടയില്‍ പയ്യന്നൂര്‍ നഗരസഭ പരിധിയിലെ ചില കുടുംബംഗങ്ങളോടുള്ള അപ്രഖ്യാപിത ഊരുവിലക്കും ചര്‍ച്ചയാകുന്നു. നഗരസഭയിലെ കവ്വായിയിലാണ് കുറച്ചുനാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്‌നമാണ് ഇപ്പോള്‍ പുറത്തുവന്നത്.കവ്വായിയിലെ കതിവന്നൂര്‍ വീരന്‍ ക്ഷേത്രത്തിലെ 2016-18 വര്‍ഷത്തെ ഏഴുപേരടങ്ങുന്ന കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരേ കമ്മിറ്റിയംഗങ്ങളായ ചിലര്‍ നിയമ നടപടി സ്വീകരിച്ചതിന്‍റെ പേരിലാണ് അവരുടെ കുടുംബങ്ങള്‍ക്കെതിരേ അപ്രഖ്യാപിത ഊരുവിലക്ക്. ഒരു മഹിളാക്കമ്മിറ്റിയംഗം ബാങ്കില്‍നിന്നു കൊണ്ടുവന്ന് കമ്മിറ്റിയംഗത്തിന് കൈമാറിയ അഞ്ച്‌ലക്ഷം രൂപ മറ്റംഗങ്ങളറിയാതെ തിരിമറി നടത്തിയ സംഭവം വിവാദമായിരുന്നു. ഇതുസംബന്ധിച്ച് നിയമ നടപടി നേരിടുകയാണ്. ഇതിന്‍റെ തുടര്‍ച്ചയായാണ് എതിര്‍പ്പുള്ള ചില കുടുംബങ്ങള്‍ക്കെതിരേ ചിലര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ സമുദായം ഔദ്യോഗികമായി ഊരുവിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഇതിന്‍റെ പിന്നില്‍ വ്യക്തി വിരോധം തീര്‍ക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരുവിലക്കിന് വിധേയനായ മാടാച്ചേരി പ്രേമന്‍ പറഞ്ഞു. കൂലോത്ത് വളപ്പില്‍ പാറു, മാടാച്ചേരി…

Read More

വീട്ടിൽ അതിക്രമിച്ച് യുവതിയുടെ വീഡിയോ എടുത്തു; ചോദ്യം ചെയ്ത ഭർത്താവിന് ക്രുര മര്‍ദനം

പയ്യന്നൂര്‍: താമസ സ്ഥലത്ത് അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ഭാര്യയുടെ വീഡിയോ എടുക്കുകയും ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ കേസ്. പുഞ്ചക്കാട് സ്വദേശി തളിയില്‍ ഹൗസില്‍ സനു ടോമിന്‍റെ പരാതിയിലാണ് മാടക്കാലിലെ അഖില്‍, കവ്വായിയിലെ സംജിത്ത് എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവര്‍ താമസിക്കുന്ന കൊറ്റിയിലെ വാടക വീട്ടിലാണ് സംഭവം. വീട്ടുമുറ്റത്തെത്തിയ പ്രതികള്‍ അശ്ലീല ഭാഷയില്‍ ചീത്തവിളിച്ച് ഭാര്യയുടെ വീഡിയോ എടുക്കുന്നതു കണ്ടപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ കല്ല് കൊണ്ട് തലയില്‍ കുത്തി പരിക്കേല്‍പ്പിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

Read More

ജാഗ്രതൈ… പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നാലുപേര്‍ക്ക് 34 ലക്ഷം നഷ്‌ടം; തട്ടിപ്പുകാരുടെ കേന്ദ്രം മഹാരാഷ്‌ട്ര

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന്‍റെ പുതുവഴികളിലൂടെ അജ്ഞാതര്‍ തട്ടിയെടുത്തത് 34 ലക്ഷത്തോളം രൂപ. അമിതലാഭം നല്‍കാമെന്ന് പ്രലോഭിപ്പിച്ചും ജോലി വാഗ്ദാനം ചെയ്തും പുതിയ സാങ്കേതിക വിദ്യകളിലൂടെ അക്കൗണ്ടില്‍നിന്ന് ഉടമയറിയാതെ പണം പിന്‍വലിച്ചുമാണ് പുതിയ തട്ടിപ്പുകള്‍ അരങ്ങേറിയത്. ഇതിനെതിരേ പോലീസിന്‍റെ എന്‍സിആര്‍ബി ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന നാല് പരാതികളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു. കോറോം ചാലക്കോട് സ്വദേശി പി. ഷിജിലിന് 29 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് ഒരു കേസ്. കഴിഞ്ഞമാസം 20നും 22നുമിടയില്‍ ടെലഗ്രാം ആപ് മുഖേന അമിതലാഭം വാഗ്ദാനം ചെയ്ത് അജ്ഞാതരായ പ്രതികള്‍ ബാങ്ക് അക്കൗണ്ട് മുഖേന 29 ലക്ഷം രൂപ വാങ്ങിയെടുത്തുവെന്നും ഈ പണം തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഐടി ആക്‌ട് കൂ‌ടി ഉൾപ്പെടുത്തി പോലീസ് കേസെടുത്തത്. കോത്തായിമുക്ക് പാട്യം റോഡിലെ അഞ്ജലി രവീന്ദ്രന്‍റെ പരാതിയിലാണ് അടുത്ത…

Read More

പ്രണയിച്ച് വിവാഹം ചെയ്തിട്ടും ഭാര്യയെ മുകേഷിന് സംശയം; വയനാട്ടില്‍ യുവാവ് ഭാര്യയെ ക്രൂരമായി മർദിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ ഭാര്യ കൊല്ലപ്പെട്ടു. വെണ്ണിയോട് കൊളവയല്‍ മുകേഷാണ് (34) ഭാര്യ അനിഷയെ (35) കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. കൃത്യത്തിനുശേഷം മുകേഷാണ് പോലീസില്‍ വിവരം അറിയിച്ചത്. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വെണ്ണിയോട്. പോലീസ് എത്തിയപ്പോള്‍ വീടിന്‍റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിട്ടുണ്ട്. അനിഷയ്ക്കു വെട്ടേറ്റതായും സംശയമുണ്ട്.പെയിന്‍റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ പനമരത്ത് വസ്ത്രാലയത്തില്‍ ജീവനക്കാരിയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്. പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. മുകേഷിന്‍റെ മാതാവ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യത്തിനു ചികിത്സയിലാണ് ഇവര്‍. മുകേഷിന്‍റെ പിതാവ് നേരത്തേ മരിച്ചതാണ്. ഭാര്യയിലുള്ള സംശയമാണ് മുകേഷിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന അനുമാനത്തിലാണ് നാട്ടുകാര്‍. ഇടയ്ക്കി ടെ ഭാര്യയും ഭർത്താവും തമ്മി ൽ വഴക്കുണ്ടാകാറുള്ളതായി…

Read More

പാനൂരിനെ ആശങ്കയിലാഴ്ത്തി വീട്ടിൽ വെടിവയ്പ്; അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്; തോക്ക് കളി കാര്യമായതിങ്ങനെ…

തലശേരി: പൂർണ സമാധാനം നിലനിൽക്കുന്ന പാനൂരിൽ ഇന്നലെ രാത്രി നടന്ന വെടിവയ്പ് ആശങ്ക പരത്തി.പോലീസിനെയും നാട്ടുകാരെയും മുൾമുനയിൽ നിർത്തിയ വെടിവയ്പ് സംഭവം ഓൺലൈൻ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെ സ്വദേശത്തും വിദേശത്തുംനിന്ന് ഫോൺകോളുകളുടെ പ്രവാഹമായി. നാല് പതിറ്റാണ്ടായി പാനൂരിലെ സ്വർണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിനാഥന്‍റെ വീട്ടിൽ നടന്ന വെടി വയ്പാണ് ഇന്നലെ രാത്രി പാനൂരിനെ ആശങ്കയിലാക്കിയത്. “അച്ഛൻ മകനെ വെടിവച്ചു, മകന് ഗുരുതര പരിക്ക്, അച്ഛനായ ഗോപിനാഥൻ, മകൻ സൂരജിനെയാണ് വെടിവച്ചത്” എന്നിങ്ങനെയായിരുന്നു ഓൺ ലൈൻ മാധ്യമങ്ങളിലും ചില ചാനലുകളിലും ബ്രേക്കിംഗ് ന്യൂസായി വാർത്തകൾ വന്നത്. സംഭവമറിഞ്ഞ് സ്ഥലത്ത് പറന്നെത്തിയ പോലീസ് പരിശോധന നടത്തി തോക്ക് കസ്റ്റഡിയിലെടുത്തു. വീടിന് കാവലും ഏർപ്പെടുത്തി. പരിശോധനയിൽ തോക്ക് ഉത്സവ പറന്പുകളിലും മറ്റും വിനോദത്തിനായി ബലൂൺ പൊട്ടിക്കൽ കളിക്ക് ഉപയോഗിക്കുന്ന പഴയ എയർ ഗണ്ണാണെന്ന് കണ്ടെത്തി. വെടിയേറ്റ മകന്‍റെ മൊഴിയും പോലീസ്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട;60 ലക്ഷത്തിന്‍റെ സ്വർണവുമായി യുവാവ് പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 60 ലക്ഷത്തോളം വരുന്ന 995 ഗ്രാം സ്വർണവുമായി കണ്ണൂർ സ്വദേശി കസ്റ്റംസ് പിടിയിൽ. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽനിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്‍റെ ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളികകളാക്കി മല ദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.കസ്റ്റംസ് അസി. കമ്മീഷണർ വി.ബി.സുബ്രഹ്മണ്യൻ, സൂപ്രണ്ടുമാരായ ബാബു, ദീപക് മീണ, ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, ഷെമ്മി ജോസ്, രാജശേഖർ റെഡ്ഡി, ഗൗരവ് സിക്കർവാർ, നിതേഷ്, വത്സല എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.

Read More

തളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്‍റെ സ്‌കൂട്ടര്‍ കിണറ്റിലി‌ട്ടു; കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടിയെന്ന് പത്മനാഭൻ

തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്‍റെ സ്‌കൂട്ടര്‍ കിണറ്റിലിട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇതേ സ്കൂട്ടറിന്‍റെ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചിരുന്നു. രാവിലെ എഴുന്നേറ്റ് സ്കൂട്ടർ കാണാത്തതിനാൽ അന്വേഷിക്കുന്പോഴാണ് കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ മാവില പത്മനാഭന്‍ തളിപ്പറമ്പ് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തുകയും തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. ഓഗസ്റ്റ് 30ന് സ്‌കൂട്ടര്‍ സീറ്റ് കവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്ത പോലീസിന്‍റെ അലംഭാവമാണ് വീണ്ടും അക്രമം നടക്കാനുള്ള കാരണമെന്ന് പത്മനാഭന്‍ പറഞ്ഞു.

Read More

സംസ്ഥാനത്ത് നിർമാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ ലഭിക്കാതെ 3.6 ലക്ഷം പേർ ; പെൻഷൻ മുടങ്ങിയിട്ട് ഒമ്പത് മാസം

അനുമോൾ ജോയ്കണ്ണൂർ: സംസ്ഥാനത്ത് കെട്ടിട നിർമാണ ത്തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒന്പത് മാസമായിട്ടും പെൻഷൻ തുക നൽകാൻ അധികൃതർ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഓണത്തിന് ഒരുമാസത്തെ പെൻഷൻ നൽകിയിരുന്നെങ്കിലും കുടിശികത്തുക ബാക്കിയാണ്. കഴിഞ്ഞ വർഷം നവംബറിലാണ് തൊഴിലാളികൾക്ക് പെൻഷൻ ലഭിച്ചത്. സംസ്ഥാനത്താകെയുള്ള 3.6 ലക്ഷം പെൻഷൻകാർക്കുമായി 469 കോടി രൂപയാണ് നൽകാനുള്ളത്. 2021നു ശേഷം പെൻഷനായ തൊഴിലാളികൾക്ക് നാളിതുവരെയായി അടച്ച തുകയോ പെൻഷനോ ലഭിച്ചിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാന ബോർഡിൽനിന്ന് തുക അനുവദിക്കാത്തതിനാലാണ് പെൻഷൻ വിതരണം ചെയ്യാത്തതെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന മറുപടി. തൊഴിലാളികളിൽനിന്ന് അംശാദായം സ്വീകരിക്കുന്നതിനൊപ്പം കെട്ടിടനിർമാണ ക്ഷേമനിധി സെസിൽനിന്ന് കൂടിയാണ് ബോർഡിന്‍റെ പ്രവർത്തനത്തിനാവശ്യമായ പണം കണ്ടെത്തുന്നത്. സെസ് ഇനത്തിൽ വൻ തുക ബോർഡിലേക്ക് എത്താനുണ്ടെന്നും, എന്നാലിത് പിരിച്ചെടുക്കാനുള്ള ഉത്തരവാദിത്തം അധികൃതർ കാണിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേ സമയം സെസ് പിരിച്ചെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന ആവശ്യവും…

Read More

പ്രമേഹരോഗത്തിന്‍റെ  തലസ്ഥാനമായി കേരളം; ചർച്ചയ്ക്കായി പ്രമേഹരോഗ വിദഗ്ധരുടെ സമ്മേളനം കണ്ണൂരിൽ

കണ്ണൂർ: ഇന്ത്യയിലെ പ്രമേഹരോഗ ഗവേഷണത്തിനും ചികിത്സക്കും നേതൃത്വം നൽകുന്ന റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഡയബെറ്റിസ് ഇന്ത്യ (ആർഎസ്എസ്ഡി) സംസ്ഥാന സമ്മേളനം 17ന് കണ്ണൂരിൽ നടക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ), ഫിസിഷ്യൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള ഡോക്ടർമാർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രമേഹരോഗത്തിന്‍റെ തലസ്ഥാനമായി കേരളം മാറാനുള്ള സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടക്കും. കുട്ടികളിലും ചെറുപ്പക്കാരിലും പ്രമേഹരോഗം കൂടി വരാനുള്ള കാരണങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വൃക്കകൾ, കണ്ണ്, നാഡി ഞരമ്പുകൾ മറ്റ് അവയവങ്ങൾ എന്നിവയെ പ്രമേഹം ബാധിക്കുന്നതെങ്ങനെ എന്നും അതിനെ ശാസ്ത്രീയമായി എങ്ങനെ പ്രതിരോധിക്കാം എന്നും വിദഗ്ധർ വിശദീകരിക്കും. പ്രമേഹരോഗത്തിന്‍റെ അത്യാധുനിക ചികിത്സ രീതികളും പുതിയ കണ്ടെത്തലുകളും യോഗം വിശദമായി അപഗ്രഥിക്കും. റിസർച്ച് സൊസൈറ്റി ഫോർ സ്റ്റഡി ഓഫ് ഡയബറ്റിസ് കേരള സ്റ്റേറ്റ് ചെയർമാൻ പ്രഫ. ജി.…

Read More