പട്ടാപ്പകല്‍ മോഷണം; കന്യാകുമാരി സ്വദേശി പിടിയിൽ, കൂട്ടാളി ഒളിവില്‍

പയ്യന്നൂര്‍: പട്ടാപ്പകല്‍ മോഷണം നടത്തവേ കന്യാകുമാരി കൊട്ടാരം വില്ലേജിലെ ടി. ശിവകുമാർ (38) പിടിയിൽ. ഇന്നലെ രാവിലെ ഒമ്പതോടെ കേളോത്തെ ബിഎസ്എന്‍എല്‍ കോ ആക്‌സില്‍ കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപയോളം വിലവരുന്ന ബിഎസ്എല്‍എല്‍ ടവറിന്‍റെ ഇരുമ്പു സാധനങ്ങളാണ് ശിവകുമാറും കൂട്ടാളിയും ചേര്‍ന്ന് മോഷ്ടിച്ചത്. ഷട്ടറിന്‍റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. സമീപത്ത് താമസിക്കുന്ന സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളി കെ. ഗീതയും ഭര്‍ത്താവ് മോഹനനും ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. കൂട്ടാളി ഓടി രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസിന് മോഷ്ടാവിനെ കൈമാറി. ഗീതയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കൂട്ടാളിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥാപനത്തില്‍നിന്നു ബിഎസ്എന്‍എല്ലിന്‍റെ ബാറ്ററികളും ചെമ്പു കേബിളും മോഷ്ടിച്ച സംഭവമുണ്ടായിരുന്നു. സമാന രീതിയില്‍ കെട്ടിടത്തിന്‍റെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം. പവര്‍ എഞ്ചിനായി ഉപയോഗിക്കുന്ന 22 ബാറ്ററിയും 25 മീറ്ററോളം വരുന്ന…

Read More

പോക്സോ കേസിൽ അറുപതുകാരനായ കണ്ടക്‌ടർ അറസ്റ്റിൽ; പരാതിക്കാർ സ്കൂൾ വിദ്യാർഥിനികൾ, കള്ളക്കേസെന്ന് ബസ് ജീവനക്കാർ

തലശേരി: അറുപതുകാരനായ ബസ് കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത് കള്ളക്കേസിൽ കുടുക്കിയാണെന്നാരോപിച്ച് തലശേരി മേഖലയിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് തുടങ്ങി. പുലർച്ചെ തുടങ്ങിയ പണിമുടക്ക് ഉച്ചയോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. തലശേരി-കൂത്തുപറമ്പ്, തലശേരി-കണ്ണൂർ, തലശേരി-വടകര, തലശേരി-പാനൂർ, തലശേരി-കരിയാട് എന്നീ റൂട്ടുകളിലാണ് പണിമുടക്ക് നടക്കുന്നത്. ചൊക്ലി പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ വകുപ്പുകൾ ഉൾപ്പെടെയുള്ള കേസിലാണ് കണ്ണൂർ-കരിയാട് റൂട്ടിൽ സർവീസ് നടത്തുന്ന സീന ബസിലെ കണ്ടക്ടർ ചക്കരക്കൽ മൗവ്വഞ്ചേരിയിലെ സത്യാനന്ദനെ (60) അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് ചൊക്ലി പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾ റിമാൻഡിലാണ്. അപമര്യാദയായി പെരുമാറിയെന്ന സ്കൂൾ വിദ്യാർഥിനികളുടെ പരാതിയിലായിരുന്നു അറസ്റ്റ്. 10 സ്കൂൾ വിദ്യാർഥിനികളാണ് കണ്ടക്ടർ ദേഹത്ത് സ്പർശിച്ചതായി കാണിച്ച് സ്കൂൾ അധികൃതർക്ക് പരാതി നൽകിയത്. പരാതി സ്കൂൾ അധികൃതർ പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരിൽ രണ്ട് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ…

Read More

ഹൈറിച്ചിനെതിരെയുള്ള പരാതി; കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിജിപി

പയ്യന്നൂര്‍: ഹൈറിച്ചിന്‍റെ പേരില്‍ നിയമ വിരുദ്ധമായ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായുള്ള പരാതിയില്‍ ഉടനടി കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തണമെന്ന് ഡിജിപിയുടെ ഉത്തരവ്. ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ കെ.പി. മുരളീധരന്‍ നല്‍കിയ പരാതിയിലാണ് ഡിജിപിയുടെ ഉത്തരവ്. ഹൈറിച്ച് കമ്പനിയുടെ പ്രൊമോട്ടര്‍മാരായ ചിലരെ ഉള്‍പ്പെടുത്തി ഈ മാസം 13നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നത്. ഇതോടൊപ്പം ഉന്നത പോലീസുദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടി കാണാതിരിക്കുന്നതിനിടയിലാണ് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിയോട് ഉടനടി അന്വേഷണം നടത്താനുള്ള ഉത്തരവ് നലകിയിരിക്കുന്നത്. കാസര്‍ഗോഡ് കുണ്ടംകുഴി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ജിബിജി നിധിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നുവെന്ന പരാതി നല്‍കിയിരുന്നതും മുരളീധരനാണ്.

Read More

സിബിഐ ചമഞ്ഞ് 56 ലക്ഷം തട്ടിയെടുത്തു; തിരുവനന്തപുരം സ്വദേശിയുടെ പരാതിയിൽ പോലീസ് കേസെടുത്തു

തളിപ്പറമ്പ്: മുംബൈ പോലീസും സിബിഐ ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിൾ റോഡ് ശ്രീശൈലത്തിലെ എസ്.ഗണേഷ് കുമാറിന്‍റെ (64) പരാതിയിലാണ് അജ്ഞാത സംഘത്തിന്‍റെ പേരിൽ കേസെടുത്തത്. ഇന്ത്യൻ സെക്യൂരിറ്റി ആക്‌ട് പ്രകാരം അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു. ഗണേഷ് കുമാർ മൊറാഴയിലെ വൈദേഹം ആയുർവേദ റിസോർട്ടിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഇദ്ദേഹത്തിന്‍റെ ബാങ്ക് ഓഫ് ബറോഡ, എച്ച്ഡിഫ്സി എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാൻസ്ഫർ ചെയ്യിച്ചതായാണ് പരാതി. ഗണേഷ് കുമാറിന്‍റെ സിം കാർഡ് എടുത്തയാൾ രാഷ്‌ട്രസുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ദുരുപയോഗം ചെയ്തതിന്‍റെ അന്വേഷണത്തിലാണെന്നും കേസിൽ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാൻസ്ഫർ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ്…

Read More

പോളിടെക്നിക് വിദ്യാര്‍ഥികളെ മർദിച്ച കേസ്; ദേശീയപാത നിർമാണ കമ്പനിയിലെ ഡ്രൈവർമാർ പിടിയിൽ

പരിയാരം: ദേശീയപാത നിര്‍മാണ പ്രവൃത്തിക്കെത്തിയ കരാര്‍കമ്പനി തൊഴിലാളികളും വിളയാങ്കോട് എംജിഎം പോളിടെക്‌നിക്ക് കോളജ് വിദ്യാര്‍ഥികളും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ മൂന്ന് താത്കാലിക ഡ്രൈവര്‍മാർ പോലീസ് പിടിയിലായി. വിളയാങ്കോട് സ്വദേശികളായ ഫെബിന്‍, റോബിന്‍, പുത്തൂര്‍ക്കുന്നിലെ സഞ്ജയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അഭിനവ് (19), യദു(19), വിനായക് (19) എന്നീ വിദ്യാര്‍ഥികളെ പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കോളജിനു സമീപത്താണ് ദേശീയപാത നിര്‍മാണ കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. നൂറുകണക്കിനു തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. ഉച്ചയോടെ നിര്‍മാണകമ്പനിയുടെ ലോറികള്‍ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികള്‍ റോഡില്‍ കൂട്ടംകൂടി നിന്നതു ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥികള്‍ കൈയേറ്റം ചെയ്തതായി കമ്പനി അധികൃതര്‍ പറഞ്ഞു. ഇതിന്‍റെ പ്രതികാരമായി കോളജ് വിട്ട്…

Read More

കണ്ണൂർ വിമാനത്താവളത്തിൽ 61 ലക്ഷത്തിന്‍റെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 61 ലക്ഷം രൂപയുടെ സ്വർണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശി അബ്ദുൾ റിഷാദിൽ നിന്നാണ് 61 ലക്ഷം രൂപ വരുന്ന 995 ഗ്രാം സ്വർണം പിടികൂടിയത്. കണ്ണൂരിൽ നിന്നെത്തിയ ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1071 ഗ്രാം ഉണ്ടായിരുന്നുവെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 995 ഗ്രാം സ്വർണമാണു ലഭിച്ചത്.

Read More

ഓൺലൈൻ തട്ടിപ്പിൽ കുറുമാത്തൂർ‌ സ്വദേശിയുടെ 2.25 ലക്ഷം നഷ്ടമായി; അന്വേഷണം ആരംഭിച്ച് പോലീസ്

തളിപ്പറമ്പ്: ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിയുടെ 2,22,400 രൂപ നഷ്ടമായി. ടി.വി.രാമചന്ദ്രനാണ് പണം നഷ്ടപ്പെട്ടത്. കോമണ്‍ സര്‍വീസ് സെന്‍റർഹെല്‍പ്പ് ഡെസ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചായിരുന്നു തട്ടിപ്പ്. കുറുമാത്തൂര്‍ കേരളാ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് ഒക്ടോബര്‍ പത്തിന് 1,74,000 രൂപയും 13 ന് 36,800 രൂപയും അജ്ഞാതൻ പിൻവലിച്ചെന്നാണ് പരാതി. തളിപ്പറന്പ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് കേസെടത്ത് അന്വേഷണം ആരംഭിച്ചു.

Read More

സ്‌പെയിനിലേക്ക് വിസ; 18 ലക്ഷത്തിലേറെ തട്ടിയെടുത്തതായി പരാതി

പയ്യന്നൂര്‍: സ്‌പെയിനിലേക്ക് വീസ വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 18,26,771 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂര്‍ തായിനേരിയിലെ വിബിന്‍ വിന്‍സ്റ്റന്‍റെ പരാതിയില്‍ പയ്യന്നൂര്‍ കണ്ടോത്തെ വിനായക്, ഇരിട്ടി ആനപ്പന്തിയിലെ സ്മിത ടി. ജോണ്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് വഞ്ചനാകുറ്റത്തിനു കേസെടുത്തു. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായാണ് പരാതിക്കാസ്പദമായ തട്ടിപ്പു നടത്തിയത്. സ്‌പെയിനിലേക്ക് വീസ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനായ വിബിനില്‍നിന്ന് 8,81,598 രൂപയാണ് പ്രതികള്‍ വാങ്ങിയത്. കൂടാതെ സഹൃത്തുക്കളായ യദുകൃഷ്ണന്‍റെ കയ്യില്‍നിന്ന് 6,45,173 രൂപയും കെ.വി. മിഥുനില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും വീസ നല്‍കാമെന്ന ഉറപ്പില്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍, പലവട്ടം ചോദിച്ചിട്ടും വീസയോ നല്‍കിയ പണമോ തിരിച്ച് നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

Read More

ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് ; പൊതുപ്രവര്‍ത്തകനുമായ പരാതിക്കാരന്  വധഭീഷണി

പയ്യന്നൂർ: ഹൈറിച്ചിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി പരാതിപ്പെട്ടയാള്‍ക്ക് വധഭീഷണി. വിവരാവകാശ പ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനുമായ കോറോം മുതിയലത്തെ കെ.പി. മുരളീധരനാണ് പെരിങ്ങോം പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഹൈറിച്ച് കമ്പനിക്കെതിരേ മുരളീധരന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും പയ്യന്നൂര്‍ ഡിവൈഎസ്പിക്കും കൂടുതല്‍ രേഖകളുള്‍പ്പെടെ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. ഇതിനിടയിലാണു കമ്പനിയുടെ ആളായ കുഞ്ഞികൃഷ്ണന്‍ വധഭീഷണിയുയര്‍ത്തിയിരിക്കുന്നതായി മുരളീധരന്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ കുഞ്ഞികൃഷ്ണനുള്‍പ്പെടുന്ന കമ്പനിയുടെ ആളുകളായിരിക്കുമെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ഹൈറിച്ച് കമ്പനിക്കെതിരെ ഈമാസം 13ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും 17ന് പയ്യന്നൂര്‍ ഡിവൈഎസ്പിക്കും മുരളീധരന്‍ പരാതി നല്‍കിയിരുന്നു. രാജ്യത്തിന്‍റെയും സംസ്ഥാനത്തിന്‍റെയും സമ്പദ്ഘടനയെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നായിരുന്നു പരാതി.

Read More

പഴയങ്ങാടി റെയിൽ പാളത്തിൽ കല്ലുകൾ നിരത്തി അട്ടിമറിശ്രമം; നാട്ടുകാരെ ഭീഷണിപ്പെടുത്തി ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെട്ടു

പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ അടിപ്പാലത്തിലെ റെയിലിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഇന്നലെ രാത്രി തിരുവനന്തപുരം മാവേലി എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്ന സമയത്താണ് റെയിലിൽ നിറയെ കല്ലുകൾ നിരത്തിയത്. തുടർന്ന് മാവേലി എക്സ്പ്രസ് കടന്നുപോയപ്പോൾ സമീപമുള്ള കടകളിലേക്കും കാൽ നടയാത്രക്കാരുടെ നേരെയും കല്ലുകൾ തെറിച്ചു. തുടർന്ന് റെയിൽപാതയ്ക്ക് സമീപ പാതയിലൂടെ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ ഇറങ്ങി വരുന്നതിൽ സംശയം തോനിയ പരിസരവാസികൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം പുറത്തായത്. നാട്ടുകാർ ഇവരെ പിടികൂടി ചെറിയതോതിൽ കൈകാര്യം ചെയ്തു. തുടർന്ന് പഴയങ്ങാടി പോലീസിനെ വിവരമറിയിയിച്ചു.പോലീസ് എത്തുന്പോഴേക്കും നാട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതികൾക്കായി സമീപത്തെ സിസിടിവി കാമറകൾ അടക്കം പോലീസ് പരിശോധിച്ചു വരികയാണ്.

Read More