തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Read MoreCategory: Kannur
12കാരിയായ പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മുത്തശ്ശൻ അറസ്റ്റിൽ
തളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പേരക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 64 കാരനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറന്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പന്ത്രണ്ടുകാരിയെയാണ് ഇയാൾ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreരാത്രി വീട്ടില്‍ക്കയറി ആക്രമണം ! പിഞ്ച് കുഞ്ഞുള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്ക്
പയ്യന്നൂര്‍: രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘത്തിന്റെ ആക്രമണത്തില്‍ എട്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരുകുടുംബത്തിലെ ഏഴുപേര്‍ക്ക് പരിക്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവിലെ കടവത്ത് ഹൗസിലെ കുടുംബാംഗങ്ങളായ അബ്ദുള്‍ അസീസ് (48), മുഹമ്മദ് ആബിദ് (13), നസീഫ (55), കെംടാന്‍ (എട്ടുമാസം), റഹ്മത്ത് (24), ഹാജിറ (60), അബ്ദുള്ള (32) എന്നിവരാണ് ആക്രമണത്തിനിരയായത്. ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15 ഓടെയായിരുന്നു സംഭവം. മുന്‍കാല വിരോധമാണ് ആക്രമണത്തിനു കാരണമായി പറയുന്നത്.
Read Moreറഷ്യയിൽ മലയാളി വിദ്യാർഥിനി മുങ്ങിമരിച്ച സംഭവം ! മകളെ വെള്ളത്തിൽ തള്ളിയിട്ടതെന്ന് അമ്മ
തലശേരി: റഷ്യയിൽ മെഡിക്കൽ വിദ്യാർഥിനി തടാകത്തിൽ മുങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത. മുഴപ്പിലങ്ങാട് ദക്ഷിണയിൽ പ്രത്യുഷ (24) മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാതാവ് ഷേർളി കേന്ദ്ര സംസ്ഥാന കേന്ദ്ര സർക്കാരുകൾക്ക് പരാതി നൽകി. വെള്ളത്തിൽ ഇറങ്ങാതെ നിന്ന മകളെ ബലംപ്രയോഗിച്ച് വെള്ളത്തിലേക്ക് തള്ളിയിട്ടതായും തടാകത്തിലല്ല മണലെടുത്ത് രൂപപ്പെട്ട വിജനമായ സ്ഥലത്തെ കുഴിയിലാണ് സംഭവം നടന്നതെന്നും ഷേർളി അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു. വിധവയും രോഗിയുമായ തനിക്ക് ഏക മകളെയാണ് നഷ്ടപ്പെട്ടതെന്നും മകളുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നത് വരെ മുന്നോട്ടുപോകുമെന്നും ഷേർളി രാഷ്ട്ര ദീപികയോട് പറഞ്ഞു. മകൾ പഠിച്ച യൂണിവേഴ്സിറ്റിയുടെ രാജസ്ഥാൻ സ്വദേശിയായ ഡയറക്ടർ ഉത്തരവാദിത്വം തീരെയില്ലാത്ത വ്യക്തിയാണെന്നും അയാൾക്ക് പണം മാത്രമേ ആവശ്യമുള്ളൂവെന്നും ഷേർളി പറഞ്ഞു. ഈ യൂണിവേഴ്സിറ്റിയിൽനിന്ന് നേരത്തെ ആറു പെൺകുട്ടികൾക്ക് ഇതുപോലെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം പാലക്കാട്…
Read Moreമുഴപ്പിലങ്ങാട്ട് വീട്ടിൽനിന്ന് എംഡിഎംഎ പിടികൂടി ! പ്രതി ഓടി രക്ഷപ്പെട്ടു
കണ്ണൂർ: എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നിർദേശാനുസരണം എസ്ഐയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മുഴപ്പിലങ്ങാട്ടെ ഒരു വീട്ടിൽ നിന്ന് എംഡിഎംഎ, മയക്കുമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന വേയിംഗ് മെഷീൻ, ചെറിയ പോളിത്തീൻ കവറുകൾ എന്നിവ പിടികൂടി. മുഴപ്പിലങ്ങാട് പാച്ചക്കരയിലെ നബീസാസിലെ മുഹമ്മദ് റിസ്വാന്റെ (26) വീട്ടിൽനിന്നാണ് എടക്കാട് എസ്ഐ വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാലുഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ആവശ്യക്കാർക്ക് തൂക്കിക്കൊടുക്കാൻ ഉപയോഗിച്ചിരുന്ന വേയിംഗ് മെഷീൻ, 18 ചെറിയ പോളിത്തീൻ കവറുകൾ എന്നിവയടക്കം പോലീസ് പിടികൂടിയത്. എന്നാൽ പോലീസ് വരുന്നതറിഞ്ഞ് പ്രതി മുഹമ്മദ് റിസ്വാൻ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. എടക്കാട് പോലീസിൽ മാത്രം ഇയാൾക്കെതിരേ രണ്ടു മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്.
Read Moreവയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പതു പേർ മരിച്ചു; മൂന്നു പേരുടെ നിലഗുരുതരം
മാനന്തവാടി: തോട്ടം തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. മൂന്നു പേർ ഗുരുതരാവസ്ഥയിൽ. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് തലപ്പുഴ തവിഞ്ഞാൽ പഞ്ചായത്തിലെ കണ്ണോത്ത്മലയ്ക്ക് സമീപമായിരുന്നു അപകടം. തേയില തോട്ടത്തിലെ തൊഴിലാളികളായ തലപ്പുഴ കമ്പമല സ്വദേശികളാണ് മരിച്ചത്. ജീപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് 30 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാറക്കെട്ടിലേക്കാണ് ജീപ്പ് വീണത്. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11 പേരും സ്ത്രീകളായിരുന്നെന്നാണ് വിവരം. ഇവർ തോട്ടത്തിൽ ജോലി കഴിഞ്ഞ് മടങ്ങുന്പോഴായിരുന്നു അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Read Moreവിദ്യാർഥികൾ ഡിവൈഎഫ്ഐ പരിപാടിയിൽ; അധ്യാപകർക്കെതിരേ പരാതിയുമായി ബിജെപി
കൂത്തുപറമ്പ്: ഡിവൈഎഫ്ഐ സംഘടിപ്പിച്ച പരിപാടിയില്‍ ബഡ്സ് സ്കൂളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയുമായി അധ്യാപകര്ക്കെതിരേ ബിജെപി രംഗത്ത്. ആരോപണ വിധേയരായ അധ്യാപകര്ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റിയാണ് രംഗത്തെത്തിയത്. ബന്ധപ്പെട്ട അധികൃതര്‍ക്കു പരാതി നല്‍കിയിട്ടുണ്ടെന്ന് ബിജെപി ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയില്‍ കുട്ടികള്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും ബിജെപി ആരോപിക്കുന്നു. ഓഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി നടത്തിയ പരിപാടിയുടെ പ്രചരണാർഥം മാങ്ങാട്ടിടം കൈതേരിയിൽ നടത്തിയ കാൽനട പ്രചരണ ജാഥയിൽ പ്രദേശത്തെ ബഡ്സ് സ്കൂളിലെ വിദ്യാർഥികളെ ജാഥയ്ക്ക് സ്വീകരണം നൽകുന്നതിനു വേണ്ടി പ്രേരിപ്പിച്ച സ്കൂൾ അധ്യാപകർക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. സംഭവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂർ ജില്ലാ കളക്ടർക്കും മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ടെന്നും സംസ്ഥാന അധികൃതരിൽനിന്നു നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ ദേശീയ…
Read Moreപാപ്പിനിശേരിയിൽ ബിജെപി പ്രവർത്തകന്റെ ഓട്ടോ ടാക്സിയിൽ റീത്ത് വച്ചു; പിന്നിൽ സിപിഎം എന്ന് ബിജെപി
പാപ്പിനിശേരി: പാപ്പിനിശേരിയിൽ ബിജെപി പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ ടാക്സിയിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്ത് വച്ചു. പുതിയകാവിന് സമീപത്തെ രാജേഷിന്റെ ഓട്ടോ ടാക്സിയിലാണ് റീത്ത് കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷമുണ്ടാക്കാനുള്ള സിപിഎം ഗൂഢതന്ത്രമാണിതെന്നും ഇത്തരം ശ്രമങ്ങൾക്കെതിരേ ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബിജെപി ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവ് പറഞ്ഞു. സംഭവത്തെക്കുറിച്ച് വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreജയിലര്‍ കാണാനെത്തി ജയിലിലാകാതെ രക്ഷപ്പെട്ടു; യുവാവിനോട് യുവതി ക്ഷമിച്ചു; പയ്യന്നൂർ തിയേറ്ററിൽ സംഭവിച്ചത്…
പയ്യന്നൂര്‍: രജനികാന്ത് സിനിമ ജയിലർ കാണാനെത്തിയ യുവാവ് ഒടുവിൽ യുവതിയുടെ കാരുണ്യത്താൽ ജയിലാകാതെ രക്ഷപ്പെട്ടു. നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചിട്ടും തന്നോടു മോശമായി പെരുമാറിയ രാമന്തളിയിലെ നാല്പ്പത്തൊമ്പതുകാരനോടു യുവതി ക്ഷമിക്കുകയായിരുന്നു. തിയേറ്ററിന്റെ അകത്തുവച്ചു യാവാവിന്റെ ‘കയ്യിലിരുപ്പ്’ മോശമായപ്പോളാണ് യുവതി പ്രതകരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ ജയിലര്‍ സനിമ കാണാന്‍ സുഹൃത്തുക്കളായ മൂന്നുവനിതകളോടൊപ്പമെത്തിയ യുവതിയാണ് യുവാവിന്റെ കയ്യിലിരിപ്പ് കണ്ട് പ്രതികരിച്ചത്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്തന്നെയായിരുന്നു സംഭവം. യുവതി പുറത്തിറങ്ങി തിയേറ്റര്‍ നടത്തിപ്പുകാരോട് സംഭവം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. അപകടം മണത്തതോടെ രക്ഷപ്പെടാനായി ഓടിയ യുവാവിനെ റോഡിലെത്താനായപ്പോഴേക്കും പിന്തുടര്ന്നെത്തിയവര് പിടികൂടി തിയേറ്ററിലെത്തിച്ച് തടഞ്ഞുവെച്ചു. അപ്പോഴേക്കുമെത്തിയ പോലീസിന് യുവാവിനെ കൈമാറിയെങ്കിലും ഇയാളുടെ ഭാര്യയേയും മക്കളേയുമോര്‍ത്ത് യുവതി പിന്‍വാങ്ങിയതിനാലാണ് ജയിലിലാകാതെ രക്ഷപ്പെട്ടത്. ഒടുവില്‍ പൊതുസ്ഥലത്ത് ലൈംഗീകചേഷ്ഠ കാണിച്ചതിന് പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
Read Moreദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരിഓയിലിനെ നാണിപ്പിക്കുന്ന വെളിച്ചെണ്ണയും ! സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്. വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Read More