ബാലകിഷ്ണ കൊച്ചുള്ളാ… കണ്ണൂരിൽ ബുള്ളറ്റ് മോഷ്‌‌ടാവിനെ എഐ കാമറ കുടുക്കി; കാസർഗോഡ് സ്വദേശി ലബീഷ് ബാലകൃഷ്ണൻ  അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച പ്രതിയെ എഐ കാമറ കുടുക്കി. എഐ കാമറയിൽനിന്ന് ലഭിച്ച ദൃശ്യങ്ങളെ തുടർന്ന് കാസർഗോഡ് സ്വദേശി ലബീഷ് ബാലകൃഷ്ണനെ (23) നടക്കാവിൽ വച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ നാലിന് റെയിൽവേ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ട കെഎൽ 58 സെഡ് 7052 നന്പർ ബുള്ളറ്റാണ് മോഷണംപോയത്. ചാലാട് സ്വദേശി രാജേഷ് കന്നാട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ബുള്ളറ്റ്. രാജേഷിന്‍റെ പരാതിയിൽ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനനും സംഘവും അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊടുവള്ളിയിലെ എഐ കാമറയിൽ പ്രതി കുടുങ്ങിയത്. ഹെൽമറ്റില്ലാതെയായിരുന്നു പ്രതി ബുള്ളറ്റ് ഓടിച്ചിരുന്നത്. എഐ കാമറയിൽ കുടുങ്ങിയപ്പോൾ ആർസി ഓണറായ രാജേഷിന് മൊബൈലിൽ നിയമലംഘനം നടന്നതായ സന്ദേശം എത്തുകയായിരുന്നു. രാജേഷ് ഉടൻതന്നെ കണ്ണൂർ പോലീസിന് വിവരങ്ങൾ കൈമാറി. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനൻ ഉടൻതന്നെ നടക്കാവ്…

Read More

തലശേരി ജയിലിനു മുന്നിൽ പോലീസിന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

തലശേരി: സ്പെഷൽ സബ് ജയിലിനു മുന്നിൽ പോലീസിനും ജയിൽ കിച്ചൻ കരാറുകാരനുംനേരേ ആക്രമണം. ഒരാൾ അറസ്റ്റിൽ. പാനൂർ അരയാക്കൂൽ സ്വദേശി ബിജു എന്ന ജന്മീന്‍റവിട ബിജുവിനെ (45 ) യാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജയിലിലെ കിച്ചൺ കരാറുകാരനായ പ്രസാദിനു നേരേയാണ് ആദ്യം അക്രമമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എ എസ്ഐ ജയകൃഷ്ണന്‍റെ മുഖത്തു കുത്തുകയും ഷോളറിന് അടിക്കുകയും ചെയ്ത പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ബിജു അടുത്ത നാളിലാണ് ജയിൽ മോചിതനായത്.

Read More

വിവാദ ശബ്ദസന്ദേശം: പാനൂർ സെക്രട്ടറിയുടെ കസേര തെറിച്ചു; കേന്ദ്രമന്ത്രിയുടെ കസേര തെറിപ്പിച്ചതും താനെന്നു സെക്രട്ടറി

തലശേരി: പാനൂർ നഗരസഭാ ചെയർമാനെ ഇഡിയെകൊണ്ട് ചവിട്ടിക്കൂട്ടി ഉത്തർപ്രദേശിൽ കൊണ്ടു പോയിടുമെന്നതുൾപ്പെടെയുള്ള വിവാദ ശബ്ദ സന്ദേശത്തെ തുടർന്ന് പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിന്‍റെ കസേര തെറിച്ചു. പ്രവീണിനെ മാനന്തവാടിക്ക് സ്ഥലംമാറ്റി സർക്കാർ ഉത്തരവിട്ടു. ചെയർമാനെതിരെയും മുസ്‌ലിം സമുദായത്തിനെതിരേയുമുള്ള സെക്രട്ടറിയുടെ ശബ്ദസന്ദേശം കഴിഞ്ഞ ദിവസമാണ് പുറത്തായത്. കേന്ദ്രമന്ത്രിയായിരുന്ന മുക്താർ അബ്ബാസ് നഖ്‌വിയുടെ കസേര തെറിപ്പിച്ചത് താനാണെന്ന് സെക്രട്ടറി അവകാശപ്പെടുന്നുണ്ട്. സൗദിയിലെ കേയി റുബാത്തിന്‍റെ ആറായിരം കോടി കേയിമാർക്ക് നൽകാൻ നഖ്‌വി ആയിരം കോടി കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതറിഞ്ഞ താൻ ഇടപെട്ടാണ് നഖ്‌വി യുടെ മന്ത്രി സ്ഥാനം തെറിപ്പിച്ചതെന്നുമാണ് സെക്രട്ടറിയുടെ അവകാശവാദം . പി.കെ. കൃഷ്ണദാസ് എനിക്കൊന്നുമല്ല പിന്നെയല്ലേ നിന്‍റെ നാസർ മാഷും ബാഫഖി തങ്ങളും എന്ന പരാമർശവും ശബ്ദ സന്ദേശത്തിലുണ്ട്. ഇസ്ലാമിക് ബ്രദർ ഹുഡ് ഉൾപ്പെടെയുള്ള തീവ്ര വാദ സംഘടനകളുടെ പേരും ശബ്ദ സന്ദേശത്തിൽ ആവർത്തിക്കുന്നുണ്ട്. നഗരസഭ ചെയർമാന്…

Read More

അതിവേഗ പോക്സോ കോടതിയിൽ കെട്ടിക്കിടക്കുന്നത് 9212 കേസുകൾ

കണ്ണൂർ: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ തുടങ്ങിയ അതിവേഗ പോക്സോ കോടതിയുടെ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ. ഇതുമൂലം ഇരകൾക്കുള്ള നീതി ഏറെ വൈകുന്നതായി പരാതി. 2023 സെപ്റ്റംബർ വരെ 9212 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കുന്നതിലെയും പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലെയും കാലതാമസമാണ് പ്രധാനമായും കേസുകൾ ഇഴയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോടതികളുടെ കുറവ് പരിഹരിക്കുന്നതിന് പുതിയ കോടതികൾ ആരംഭിക്കുമെന്നു കഴിഞ്ഞ വർഷം പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നാമമാത്രമായവയാണ് തുടങ്ങിയത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ചൈൽഡ് പോർണോഗ്രാഫി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കഠിനശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് 2012 ൽ പാസായ പോക്സോ നിയമം. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത്. 1452 കേസുകളാണ് പുതിയ കണക്കുകൾ പ്രകാരമുള്ളത്. എറണാകുളവും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. യഥാക്രമം 1241, 1208 എന്നിങ്ങനെയാണ്. വയനാട്ടിലാണ് ഏറ്റവും കുറവ്.…

Read More

കേട്ടാൽ അറയ്ക്കുന്ന നഗരസഭാ സെക്രട്ടറിയുടെ വിവാദ ശബ്ദരേഖ പുറത്ത്; സെക്രട്ടറിക്കെതിരേ രാഷ്ട്രീയം മറന്ന് പാനൂരിലെ ജനങ്ങൾ

തലശേരി: “ചെയർമാനെ ഇഡിയെ കൊണ്ട് ചവിട്ടി കൂട്ടി ഉത്തർ പ്രദേശിൽ കൊണ്ടു പോയിടും. ഓനെ പുറത്താക്കാൻ അധികാരമുള്ളവനാ ഞാൻ. ഓൻ എൽപി സ്കൂൾ മാഷാ..എന്‍റെ മുകളിൽ കയറി കമന്‍റ് ചെയ്യാൻ ഓൻ വളർന്നിട്ടില്ല. ഞാനത്ര മോശക്കാരനല്ല. വെടിപ്പുള്ള തറവാട്ടിൽ പിറന്നവനാ… സമന്മാർ തമ്മിലാ ചർച്ച നടത്തേണ്ടത്. ഞാൻ ഷംസീറിനെ (നിയമസഭ സ്പീക്കർ) മൈൻഡ് ചെയ്തിട്ടില്ല പിന്നെയാ ഇവൻ. നായിന്‍റെ മക്കളുടെ ( സംസ്ഥാന സർക്കാർ ) അടുത്ത് പൈസ ഒന്നുമില്ല. ആയിരക്കണക്കിന് ക്രിമിനലുകളെ കൈകാര്യം ചെയ്തു വന്നവനാ ഞാൻ ….” മുകളിൽ പറഞ്ഞ വരികളെല്ലാം എൽഎൽബി ഉൾപ്പെടെ ബിരുദമുള്ള ഒരു നഗരസഭാ സെക്രട്ടറിയുടെ വാക്കുകളാണ്.അതും നഗരസാ ചെയർമാൻ, നിയമസഭാ സ്പീക്കർ, ഗവൺമെന്‍റ് എന്നിവർക്കെതിരെയുള്ളത്. രാഷ്‌ട്രദീപികക്ക് ലഭിച്ച പാനൂർ നഗരസഭാ സെക്രട്ടറി എ. പ്രവീണിന്‍റെ വിവാദ സന്ദേശത്തിലെ വാക്കുകളാണിത്.നഗരസഭാ സെക്രട്ടറിയുടെ എട്ട് മിനിറ്റും 34 സെക്കൻഡും നീണ്ടു നിൽക്കുന്ന…

Read More

മുഴപ്പാലയിൽ ആർഎസ്എസ്  പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു;സിസി ടിവി കാമറകൾ പരിശോധിച്ച് പോലീസ്

ചക്കരക്കൽ: മുഴപ്പാലയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ ബൈക്ക് കത്തിച്ചു. മുഴപ്പാല കൈതപ്രത്തെ റിജുവിന്‍റെ ബൈക്കാണ് കത്തിനശിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് അക്രമികൾ തീവച്ചു നശിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നുള്ള തീ ആളിപ്പടർന്ന് വീടിന്‍റെ ചുമരിനും മറ്റും നാശം സംഭവിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തു വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.വിവരമറിഞ്ഞ് ചക്കരക്കൽ എസ്ഐ രമേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ബിജെപി ജില്ലാ പ്രസിഡന്‍റ് എൻ.ഹരിദാസൻ നേതാക്കളായ ടി.പി. ശശിധരൻ, അരുൺ തുടങ്ങി നിരവധി പേർ വീട്ടിലെത്തി. പ്രദേശത്തെ സിസിടിവി കാമറകൾ പോലീസ് പരിശോധിക്കുകയാണ്.

Read More

മാഹിയിൽനിന്നു കടത്തിയ 4000 ലിറ്റർ ഡീസൽപടികൂടി; കള്ളക്കടത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങൾ; സർക്കാരിന് നഷ്ടം കോടികൾ

തലശേരി: നഗരത്തിൽ ജിഎസ്ടി എൻഫോഴ്സ്മെന്‍റ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി കടത്തുകയായിരുന്ന നാലായിരം ലിറ്റർ ഡീസൽ പിടികൂടി. ജിഎസ്ടി എൻഫോഴ്സ്മെന്‍റ് ഓഫീസർ സൽജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ടാങ്കറിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്. സംഘത്തിൽനിന്നു നാലര ലക്ഷം രൂപ പിഴയീടാക്കി. സ്ക്വാഡിലെ അംഗങ്ങളായ ശ്രീജേഷ്, അനിൽകുമാർ, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് ഡീസൽ പിടികൂടിയത്.മാഹി മേഖലയിൽനിന്നു കേരളത്തിലെ വിവിധ ജില്ലകളിലേക്കു ഡീസൽ, പെട്രോൾ കടത്ത് തകൃതിയായിട്ടാണ് നടന്നു വരുന്നത്. ഇത്തരം കള്ളക്കടത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത വാഹനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. വിസർജ്യ വസ്തുക്കൾ കൊണ്ടു പോകുന്ന വിധത്തിലും എണ്ണക്കടത്ത് നടക്കുന്നുണ്ട്. കോടിക്കണക്കിനു രൂപയാണ് ഈ ഇനത്തിൽ സംസ്ഥാന സർക്കാരിന് നഷ്ടപ്പെടുന്നത്. മാഹിയിൽ വിലക്കുറവുള്ളതിനാൽ സമീപ ജില്ലകളിൽനിന്നു നൂറു കണക്കിനു വാഹനങ്ങളാണ് ഇവിടെയെത്തി എണ്ണയടിക്കുന്നത്.

Read More

ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി: തൃശൂർ സ്വദേശിക്കെതിരേ പരാതിയുമായി കണ്ണൂർക്കാരൻ

തളിപ്പറമ്പ്: മകനെ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ളിപ്പറമ്പ് പൂക്കോത്ത് നടയിലെ കെ.എൻ. ഹേമജയുടെ(58) പരാതിയിലാണ് കേസ്. തൃശൂർ ചിറ്റിലപ്പിള്ളി അടാട്ട് പഞ്ചായത്തിലെ പി.സി. സാഹിദ് അൻവർ (30)ന്‍റെ പേരിലാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. മാർച്ച് 14 മുതൽ മകനെ ബിസിനസ് പങ്കാളിയാക്കാമെന്നും അതേ കമ്പനിയിൽ ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പല തവണകളായി 13,70,300 രൂപ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകി. എന്നാൽ പണം കൈപ്പറ്റിയിട്ടും നാളിതുവരെയായി ജോലിയോ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് പരാതിയിൽ പറയുന്നത്.തളിപ്പറന്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

കോളജിന് മുന്നിൽ കാർ നിർത്തി നഗ്നതാ പ്രദർശനം; മധ്യവയസ്കൻ അറസ്റ്റിൽ

കണ്ണൂർ: തോട്ടട എസ് എൻ കോളജിന് മുന്നിൽ കാർ നിർത്തി ഇറങ്ങി മധ്യവയസ്കൻ വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി. ഇന്നലെ വൈകുന്നേരമാണ് സംഭവം. കോളജ് വിട്ട് വിദ്യാർഥിനികൾ വീട്ടിലേക്ക് മടങ്ങാൻ നിക്കവെയാണ് ഒരാൾ കാർ കൊണ്ട് വന്ന് നിർത്തിയത്. വിദ്യർഥിനികൾ നോക്കിനിക്കേ കാറിൽനിന്നിറങ്ങിയ മധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വിദ്യാർഥിനികൾ അധ്യാപകരോട് പരാതിപ്പെടുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു. കണ്ണൂർ ടൗൺ പോലീസ് എത്തി പേരാവൂർ സ്വദേശിയായ 59 കാരനെ അറസ്റ്റ് ചെയ്തു, ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു.

Read More

രാമന്തളിയില്‍ ബൈക്ക് കത്തിച്ച സംഭവം; മൂന്നുപേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: ഹെല്‍മറ്റും മാക്‌സിയും ധരിച്ചെത്തിയ മൂവര്‍സംഘം രാമന്തളിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാട്ടര്‍ അഥോറിറ്റിയുടെ ചെറുവത്തൂരിലെ ഓപ്പറേറ്റര്‍ രാമന്തളി കുന്നരു വട്ടപ്പറമ്പ്ചാല്‍ പത്ത്‌സെന്‍റിലെ പരേതനായ ഖാദറിന്‍റെ മകന്‍ എം.പി.ഷൈനേഷിന്‍റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് മൂന്നുപേര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ 1.10 നാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഹോണ്ട യൂണിക്കോണ്‍ ബൈക്ക് തീവച്ച് നശിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ചെത്തിയ മൂന്നുപേരിലൊരാള്‍ കുപ്പില്‍ കൊണ്ടുവന്ന പെട്രോള്‍ ബൈക്കിന് മുകളിലൊഴിച്ച് തീപ്പെട്ടി കത്തിച്ച് തീകൊളുത്തുന്നതും തുടര്‍ന്ന് മൂന്നുപേര്‍ ഓടിമറയുന്ന ദൃശ്യവും വീട്ടിലെ നിരീക്ഷണക്കാമറയില്‍ പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നില്‍ വീട്ടിലേക്കുള്ള സ്വകാര്യ റോഡില്‍ മണ്ണിട്ടതിന്‍റെ വിരോധമായിരിക്കാമെന്ന് പോലീസിന് നല്‍കിയ പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കുറ്റവാളികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്.

Read More