സൈക്കോ ഉണ്ണിയുടെ തീക്കളിക്ക് എട്ടിന്‍റെ പണി; തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ടു; ഉണ്ണിയെ ചതിച്ചത്…

കണ്ണൂർ: തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടിന് തീയിട്ട സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാറക്കണ്ടിയിലെ ശ്യാമളയുടെ വീട് കത്തിച്ച സംഭവത്തിലാണ് അയൽവാസിയായ എൻ. സതീശൻ എന്ന ഉണ്ണിയെ (63) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30 തോടെയായിരുന്നു ശ്യാമളയുടെ വീടിന് സമീപം കൂട്ടിയിട്ട മാലിന്യത്തിന് പ്രതി തീയിട്ടത്.ഈ തീ വീട്ടിലേക്കും പടർന്നു പിടിക്കുകയായിരുന്നു. മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് തീയിട്ടതിന് പിന്നിലെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. ചൂട്ടും കത്തിച്ച് വന്ന് കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ പി.എ.ബിനുമോഹനന്‍റെ നേതൃത്വത്തിൽ ഇന്നലെ രാത്രിയിൽ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ഇന്നു രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Read More

ലോക്ക് ചതിച്ചു; മൊബൈൽ കള്ളൻ ‘ലോക്കായി! കഥ ഇങ്ങനെ…

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്‍റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ അൻസാറും സംഘവും പറന്നെത്തി ഹർഹാനെ കയ്യോടെ പൊക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Read More

വയനാട്ടിൽ മയക്കുവെടിയിൽ വീണത് ആറളത്തെ ഭീതിയിലാക്കിയ കടുവ;  രണ്ടിടത്തേയും കാൽപ്പാടുകൾ ഒന്നുതന്നെ;  ആശ്വാസത്തിൽ നാട്ടുകാർ

ഇരിട്ടി: വയനാട് പുതുശേരിയിൽ കർഷകനെ കൊലപ്പെടുത്തിയതിനെത്തുടർന്ന് മയക്കു വെടിവച്ച് പിടികൂടിയ കടുവ ആറളം ഫാമിൽ ഭീതി വിതച്ച കടുവ തന്നെയെന്ന് സ്ഥിരീകരണം. രണ്ടിടങ്ങളിലെയും കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചാണ് ഇത് സ്ഥിരീകരിച്ചത്. ഉളിക്കൽ, പായം, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച ഈ കടുവ വയനാട്ടിലേക്ക് കടക്കുകയായിരുന്നു. ഉളിക്കൽ പഞ്ചായത്തിലെ മണിക്കടവ്, പുറവയൽ, പായം പഞ്ചായത്തിലെ കൂമൻ തോട്, ബെൻഹിൽ,അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ്, ആറളം പഞ്ചായത്തിലെ ഏടൂർ, അമ്പലക്കണ്ടി, ആറളം ഫാം എന്നിവിടങ്ങളിലായിരുന്നു കടുവയെ കണ്ടിരുന്നത്. കണ്ണൂർ ജില്ലയോട് ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ വെൺമണി മുതൽ കുപ്പാടിതറ വരെ കാൽപ്പാട് കണ്ടെത്തിയിരുന്നു. രാവും പകലും ഒരുപോലെ കടുവ സഞ്ചരിച്ചതായാണ് വനവകുപ്പ് അധികൃതരുടെ കണ്ടെത്തൽ. ഒരു മാസക്കാലം കണ്ണൂർ ജില്ലയുടെ മലയോരത്തെ കടുവ ഭീതിയിലാഴ്ത്തിയ കടുവ ആറളം ഫാമിൽ പശുവിനെ പിടിച്ചിരുന്നു. പിന്നീട് രണ്ടാഴ്ചയിലധികമായി കടുവയെക്കുറിച്ച് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നില്ല.…

Read More

കടുവാപ്പേടിയിൽ വിറച്ച് വയനാട് ; കടുവ കൂട്ടിൽ കയറിയില്ലെങ്കിൽ മയക്കുവെടി;മാനന്തവാടി താലൂക്കില്‍ ഹര്‍ത്താല്‍

കല്‍പ്പറ്റ: വടക്കേവയനാട്ടിലെ പുതുശേരി വെള്ളാരംകുന്നില്‍ കര്‍ഷകന്‍ പള്ളിപ്പുറം തോമസ്(സാലു-50) കടുവ ആക്രമണത്തെത്തുടര്‍ന്നു മരിച്ച പശ്ചാത്തലത്തില്‍ യുഡിഎഫും ബിജെപിയും മാനന്തവാടി താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തോമസിന്‍റെ കുടുംബത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ആശ്രിതരില്‍ ഒരാള്‍ക്കു ജോലി നല്‍കുക, കടുവയെ പിടികൂടുക, വന്യമൃഗശല്യത്തിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. ഇന്നലെ രാവിലെ എട്ടരയോടെ കൃഷിയിടത്തില്‍ കടുവ ആക്രമണത്തില്‍ വലതുകാലിനു ഗുരുതരമായി പരിക്കേറ്റ തോമസ് ഉച്ചകഴിഞ്ഞു കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. നാളെ ഉച്ചകഴിഞ്ഞു രണ്ടിനു പുതുശേരി സെന്‍റ് തോമസ് പള്ളിയിലാണ് സംസ്‌കാരം.നോര്‍ത്ത് വയനാട് വനം ഡിവിഷനിലെ മക്കിയാട് സ്റ്റേഷന്‍ പരിധിയിലാണ് പുതുശേരി വെള്ളാരംകുന്ന്. ഇവിടെനിന്നു പോയ കടുവ ഒരു കിലോമീറ്റര്‍ അകലെ വാളാട് പൊള്ളല്‍ ഭാഗത്ത് ഉണ്ടെന്ന് നിഗമനത്തിലാണ് വനപാലകര്‍. കടുവയെ പിടികൂടുന്നതിനു വനസേന ശ്രമം തുടങ്ങി. ഇതിന്‍റെ ഭാഗമായി വെള്ളാരംകുന്നിലും…

Read More

കണ്ണൂർ വിമാനത്താവളത്തിൽ കാലിൽകെട്ടി സ്വർണം കടത്താൻ ശ്രമം; മുക്കാൽ കോടിയുടെ സ്വർണം പിടിച്ചു

  മട്ടന്നൂർ: കാലിൽകെട്ടി കടത്താൻ ശ്രമിച്ച ഒന്നരക്കിലോയോളം സ്വർണവുമായി കണ്ണൂർ വിമാനത്താവളത്തിൽ ഒരാളെ കസ്റ്റംസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സലീൽ നിന്നാണ് 73 ലക്ഷം വരുന്ന സ്വർണം പിടികൂടിയത്. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു വയനാട് സ്വദേശി മുഹമ്മദ് സലീൽ. കസ്റ്റംസ് ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മുഹമ്മദ് സലീൽ ധരിച്ച പാന്‍റിനുള്ളിൽ കാൽമുട്ടിന് തൊട്ട് താഴെയായി ഓരോ കാലിലും സംയുക്ത രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിൽ നിന്ന് 1338 ഗ്രാം 24 കാരറ്റ് സ്വർണം വേർതിരിച്ചെടുത്തു. പിടിച്ചെടുത്ത സ്വർണത്തിന് 73,18,860 രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ കെ.ബിന്ദു, അജിത് കുമാർ, ഇൻസ്പെക്ടർമാരായ പങ്കജ്, നിശാന്ത്, അശ്വിന, രാജീവ്, ഹെഡ് ഹവിൽദാർ തോമസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.

Read More

രണ്ടെണ്ണം അടിച്ചപ്പോൾ അറിയാതെ വിളിച്ചു പോയതാ സാറേ;  കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ  ബോംബുണ്ടെന്നു ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

  കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോൺ വിളിച്ച് ഭീഷണി മുഴക്കിയാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാലുവയലിലെ എ.റിയാസി (29)നെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി എട്ടോടെയാണ് പോലീസ് കൺട്രോൾ റൂമിൽ ഫോൺ ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.  സ്റ്റേഷനിലെത്തിയ വണ്ടികളും പരിശോധന നടത്തി.വിളിച്ച ഫോൺ നന്പർ സംബന്ധിച്ച് പോലീസ്  നടത്തിയ അന്വേഷണത്തിലാണ് റിയാസ് അറസ്റ്റിലാകുന്നത്. ഫോൺ വിളിക്കുമ്പോൾ റിയാസ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. കണ്ണൂർ സിറ്റിയിലെ ബഷീറിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു സിം. ബഷീറിനെ ചോദ്യം ചെയ്തപ്പോഴാണ് റിയാസാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയത്. ഫോൺ വിളിച്ചത് സ്വബോധത്തോടെയല്ലെന്ന് പ്രതി പറഞ്ഞതായി പോലീസ് പറഞ്ഞു.   

Read More

അഞ്ജുശ്രീയുടെ മരണം; എലിവിഷം ഉള്ളില്‍ ചെന്നതിന്‍റെ ലക്ഷണങ്ങള്‍’ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കാസർഗോഡ്: പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജുശ്രീ ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം. വിഥ്യാർഥിനിയുടെ ‌‌‌‌ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. കുറിപ്പിലെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് അഞ്ജുശ്രീയുടെ മൊബൈൽഫോൺ വിശദമായി പരിശോധിക്കുകയാണ്.‌‌എലിവിഷം ഉള്ളില്‍ ചെന്നതിന്‍റെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രാസപരിശോധനാഫലം വന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകും. ഹോട്ടലിൽനിന്ന് ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിനെത്തുടർന്ന് അവശനിലയിലായ അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കാഞ്ഞങ്ങാട്ടെ ഹോട്ടലില്‍നിന്ന് പഴകിയ ഷവര്‍മ പിടിച്ചെടുത്തു! ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടാന്‍ നിർദേശം

കാഞ്ഞങ്ങാട്: നഗരത്തിലെ പതിമൂന്നോളം ഹോട്ടലുകളിലും തട്ടുകടകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. നോബിൾ ഹോട്ടലിൽ നിന്ന് പഴകിയ ഷവർമയും നിരോധിത പ്ലാസ്റ്റിക്കും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ അടച്ചു പൂട്ടാന്‍ നിർദേശം നൽകി. ഹെൽത്ത് സൂപ്പർവൈസർ കെ.പി. ഷൈൻ ജോസ്, ഒന്നാം ഗ്രേഡ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടര്‍ വി.വി.ബീന, രണ്ടാം ഗ്രേഡ് ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടര്‍മാരായ ബിജു അനൂർ, ഷിജു എന്നിവർ നേതൃത്വം നൽകി.

Read More

വ്യാജരേഖയുപയോഗിച്ച് പാസ്പോർട്ട്;  യുവാവിന് തടവും പിഴയും; കൂട്ടുനിന്ന  പോലീസുകാരനും പ്രതി

പയ്യന്നൂര്‍: വ്യാജമായി സൃഷ്‌ടിച്ചെടുത്ത രേഖകളുടെ പിന്‍ബലത്തില്‍ പാസ്പോര്‍ട്ട് നേടിയയാള്‍ക്ക് തടവും പിഴയും. ഇത്തരത്തില്‍ പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ വാറണ്ടും കേസും. മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മന്‍സിലില്‍ ഇ. മുഹമ്മദ് ഫാറൂഖി (54) നാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.ഷീജ തടവും പിഴയും വിധിച്ചത്. ഒരു വര്‍ഷം തടവും 17,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ഉത്തരവിട്ടത്. യഥാര്‍ഥ പേര് മറച്ചുവച്ച് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു കൊല്ലത്തെ ഷക്കില മന്‍സില്‍ ഫാറൂഖ് എന്ന പേരില്‍ 4344690 നമ്പര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ച് അത് യഥാര്‍ഥരേഖയായി ഉപയോഗപ്പെടുത്തി പാസ്പോര്‍ട്ട് അധികാരികളെ യും ഇന്ത്യാ ഗവൺമെന്‍റിനെയും വഞ്ചിച്ചതായാണ് പഴയങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്. ഇതിനായി റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ എന്നിവ വ്യാജമായി നിര്‍മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.…

Read More

പുഴുവരിച്ച് അല്‍ഫാമും തന്തൂരിയും! 58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി; കണ്ണൂരിൽ വ്യാപക പരിശോധന

കണ്ണൂര്‍: ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ വ്യാപക പരിശോധനയിൽ  58 ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്ത് യുവതി മരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പരിശോധന ഊർജിതമാക്കിയത്. പിടിച്ചെടുത്തവയില്‍ അധികവും ചിക്കന്‍ വിഭവങ്ങളാണ്. അല്‍ഫാം, തന്തൂരി എന്നി ചിക്കന്‍ വിഭവങ്ങള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഭക്ഷണം വില്‍പ്പനയ്ക്ക് വച്ച ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ  43ഹോട്ടലുകള്‍ പൂട്ടിച്ചിരുന്നു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിരുന്നു. 14 ജില്ലകളിലും വ്യാപകമായി പരിശോധനകള്‍ നടത്താന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. 

Read More