തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷടിച്ച് അവൾ വീണ്ടും ഇറങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിയിൽ അടിതെറ്റി അപകടകരമാം വിധം വാഹനമോടിച്ച് എത്തി നാട്ടുകാരുടെ നെഞ്ചത്തേക്ക് പറഞ്ഞു കയറുകയും തെറിയഭിഷേകം നടത്തുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ഭീകരത സൃഷടിച്ച് തലശേരി നഗരത്തിലും ഇറങ്ങിയത്. ലഹരിയിൽ നഗരത്തിലൂടെ അമിത വേഗതയിൽ കാറോടിച്ച യുവതിയിൽനിന്നു നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.നെഞ്ചു വേദനയുമായി അർധരാത്രിയിൽ നഗര മധ്യത്തിലെ ആശുപത്രിയിൽ എത്തിയ യുവതി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടിക്കൂട്ടിയത് സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു. നെഞ്ചു വേദനയുണ്ട് ചികിത്സ വേണം എന്നാവശ്യപ്പെട്ടായിരുന്നു വരവ്. പക്ഷേ നിൽക്കില്ല, ഇരിക്കില്ല, കിടക്കില്ല, അനുസരിപ്പിക്കാൻ ശ്രമിച്ചവരോട് ചീത്തവിളിയും. അസഭ്യവർഷം സഹികെട്ടപ്പോൾ അത്യാഹിത വിഭാഗത്തിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി. പിന്നെ കണ്ടത് സിനിമ സ്റ്റൈൽ അടിയായിരുന്നു.…
Read MoreCategory: Kannur
വിസ തട്ടിപ്പ്: യുകെ മോഹം പൊലിഞ്ഞ യുവാവ് ജീവനൊടുക്കി; പിന്നാലെ സ്ഥാപനത്തിനെതിരേ വീണ്ടും കേസ്
പയ്യന്നൂര്‍: വിസ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ തളിപ്പറമ്പിലെ സ്ഥാപനം വഞ്ചിച്ചുവെന്ന പരാതിയില്‍ പയ്യന്നൂർ പോലീസിലും കേസ്. കുന്നരു കാരന്താട്ടെ താത്രാടന്‍ വീട്ടില്‍ ശശിയുടെ പരാതിയിലാണ് തളിപ്പറമ്പിലെ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ട്ടന്‍സിയിലെ കിഷോര്‍ കുമാറിനെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഇയാള്‍ പരാതിക്കാരനില്‍നിന്നും 13 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി.കാനറ ബാങ്ക് അക്കൗണ്ടുവഴിയാണ് 2021 ആഗസ്റ്റ് അവസാന ആഴ്ചമുതല്‍ കഴിഞ്ഞ വര്‍ഷം ജൂലൈവരെ പരാതിക്കാരന് പണം നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് വിസ കിട്ടിയില്ല. പലവട്ടമാവശ്യപ്പെട്ടിട്ടും വിസയ്ക്കായി നല്കിയ പണം തിരിച്ചുനല്‍കാതെയും വന്നപ്പോഴാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. ആറ് ലക്ഷം രൂപ നല്കി വീസ തട്ടിപ്പിനിരയായ വയനാട് പുല്‍പ്പള്ളിയിലെ ടോമി-വിന്‍സി ദമ്പതികളുടെ മകന് മുത്തേടത്ത് അനൂപ് ടോമി (24)കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവമുണ്ടായിരുന്നു. യുകെയിലേക്കുള്ള വിസ വാഗ്ദാനത്തില്‍ കുടുങ്ങി…
Read Moreഫ്ലക്സിനു പിന്നിലെ ഗൂഢാലോചന തിരിച്ചറിയണം; പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് പി. ജയരാജൻ
കണ്ണൂർ: തന്റെ ഫോട്ടോ ഉപയോഗിച്ച് ഫ്ലക്സ് സ്ഥാപിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതുകൊണ്ട് പാർട്ടി പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും പി. ജയരാജൻ. ഫ്ലക്സ് ആരു വച്ചതായാലും ഈ ഫ്ലക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി. ജയരാജൻ ഫെയ്സ് ബുക്കിലൂടെ അറിയിച്ചു. “എന്റെ ഫോട്ടോയുള്ള ഒരു ഫള്കസ് ബോർഡ് പ്രത്യക്ഷപ്പെട്ടു എന്നതാണ് ഇന്നത്തെ വലതുപക്ഷ മാധ്യമ വാർത്ത! എന്നാരംഭിക്കുന്ന പോസ്റ്റിൽ പാർട്ടിയിൽ ഭിന്നത ഉണ്ടെന്നു വരുത്താനാണു വലതുപക്ഷ ശ്രമം. അതിന് വേണ്ടി പല തന്ത്രങ്ങളും അവർ ഉപയോഗിക്കും. സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും’ പോസ്റ്റിൽ പറയുന്നു.
Read Moreദേഹം മുഴുവൻ മുറിവുകള്‍! മർദനമേറ്റു വഴിയിൽ കിടന്ന യുവാവ് മരിച്ചു; കൊലപാതകമെന്നു സംശയം
കൈപ്പറന്പ് (തൃശൂർ): പുറ്റേക്കരയിൽ മർദനമേറ്റ് വഴിയിൽ കിടന്ന യുവാവ് ഇന്നു പുലർച്ചെ മരിച്ചു. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പുറ്റേക്കര സ്വദേശി വലിയപുരയ്ക്കൽ കുഞ്ഞിരാമൻ മകൻ അരുണ്‍ലാൽ(38) ആണ് മരിച്ചത്. ഇന്നലെ രാത്രി പുറ്റേക്കരയിൽ റോഡിന്റെ വശത്താണ് യുവാവിനെ മർദനമേറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി പത്തരയ്ക്കുശേഷമാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. അതുവരെ ഈ ഭാഗങ്ങളിൽ ആളുകളുണ്ടായിരുന്നു. പതിനൊന്നോടെ ഇതുവഴി ഫുട്ബോൾ മത്സരം കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവരാണ് യുവാവ് വഴിയരുകിൽ കിടക്കുന്നത് കണ്ടത്. ഉടൻ ആക്ട്സ് ആംബുലൻസ് വിളിച്ച് മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. ആംബുലൻസിൽ കയറ്റുന്പോഴും ആശുപത്രിയിലെത്തുന്പോഴും ബോധമറ്റ നിലയിലായിരുന്നു. ഇന്നു പുലർച്ചെ മൂന്നരയോടെ യുവാവ് മരിച്ച വിവരം പേരാമംഗലം പോലീസിൽ ആശുപത്രി അധികൃതർ വിളിച്ചറിയിക്കുകയായിരുന്നു. ദേഹം മുഴുവൻ മുറിവുകളുണ്ട്. കൂടാതെ കന്പികൊണ്ടോ മറ്റോ അടിച്ചതിനെ തുടർന്ന് ചതഞ്ഞ നിലയിൽ പാടുകളും കാണാം. മർദിച്ച് വഴിയിൽ ഉപേക്ഷിച്ച് പോയതാണോയെന്നാണ്…
Read More20 ലക്ഷം ഡെപ്പോസിറ്റ് വാങ്ങി ‘ഭീമന്മാർ’ക്ക് മോചനം; ഇന്ന് രാത്രി ചുരം കയറും; പതിനൊന്നു മുതൽ അഞ്ചുവരെയാണ് ചുരം കയറാൻ അനുമതി
താമരശേരി: ചുരം കയറാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി അടിവാരത്തെ റോഡരികിൽ നിർത്തിയിടേണ്ടി വന്ന ഭീമൻ ട്രെയിലറുകൾ ഇന്ന് രാത്രി പതിനൊന്നിന്് ചുരം കയറി തുടങ്ങും. നെസ് ലേ കമ്പനിക്കു പാൽപ്പൊടിയും മറ്റും നിർമിക്കാന്‍ കൊറിയയിൽനിന്ന് ഇറക്കുമതി ചെയ്ത കൂറ്റന്‍ യന്ത്രങ്ങളുമായി ചെന്നെെയിൽനിന്ന് കർണാടകത്തിലെ നഞ്ചൻകോട്ടേക്കു പുറപ്പെട്ട ട്രെയിലറുകള്സെപ്റ്റംബർ പത്തിനാണ് താമരശേരിക്ക് അടുത്ത് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട്ടിലും എലോക്കരയിലുമായി തടഞ്ഞിട്ടത്. പിന്നീട് അടിവാരം ബസ് സ്റ്റാൻഡ് പരിസരത്തേക്ക് ട്രെയിലറുകള്‍ മാറ്റുകയായിരുന്നു.ട്രെയിലറുകള്‍ ചുരത്തിലുടെ പോയാല്‍ വളവുകളില്‍ അടിതട്ടി റോഡില്‍ കുടുങ്ങി ഗതാഗതം സ്തംഭിക്കുന്നതും മരക്കൊമ്പുകളില്‍ ഉടക്കിയുണ്ടാകുന്ന ഗതാഗത തടസവും കരുതിയാണ് ട്രെയിലറുകൾക്ക് ചുരം വഴി പോകാനുള്ള അനുമതി നിഷേധിച്ചത്. കർണാടകയിലേയ്ക്ക് കടന്നുപോകാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെയാണ്. ചുരത്തിലൂടെ തന്നെ പോകാന്‍ ട്രെയിലറിലെ ചരക്കുനീക്കത്തിന് കരാറെടുത്ത അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്. ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരം പോലീസ്,…
Read Moreഎന്നും കണ്ടുകൊണ്ടിരിക്കുന്നവർ, എന്നിട്ടും ഒരടി മണ്ണിനുവേണ്ടി ചെയ്തത് കൊടുംക്രൂരത; മട്ടന്നൂരിൽ അയൽവാസിയുടെ വെട്ടേറ്റു യുവതിയുടെ നില ഗുരുതരം
മട്ടന്നൂർ: ചാവശേരിപ്പറമ്പിൽ യുവതിക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാവിന് സമീപത്തെ ടി.എൻ. മൈമൂന (47) യെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസി അബ്ദുവാണ് വെട്ടിയതെന്ന് പറയുന്നു. മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നു പുലർച്ചെ 6.30 ഓടെയായിരുന്നു സംഭവം . ബന്ധുവിനെ വാഹനം കയറ്റി വിടാൻ റോഡിലെത്തിയ മൈമൂന തിരികെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അയൽവാസിയായ അബ്ദു കത്തി ഉപയോഗിച്ച് കഴുത്തിന് വെട്ടിയത്. ബഹളം കേട്ടെത്തിയ അയൽവാസികൾ മൈമൂനയെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അബ്ദുവിന്റെ വീട്ടുമുറ്റത്തുനിന്നു വസ്ത്രങ്ങൾ അലക്കിയ വെള്ളം റോഡിലേക്ക് ഒഴുകുന്നതിനെക്കുറിച്ച് മൈമൂന അബ്ദുവിനോട് ചോദിച്ചതായും ഇതിനു ശേഷമാണ് കത്തിയുമായെത്തി വെട്ടിയതെന്നും പറയുന്നു. അബ്ദുവിന്റെ വീടിന് സമീപത്തെ കൂടി നിരവധി വീടുകളിലേക്ക് റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നതായി വാർഡ് കൗൺസിലർ സാജിദ് ചൂര്യോട്ട് പറഞ്ഞു. അടുത്ത ദിവസം മൈമൂന വിദേശത്തുള്ള ബന്ധുവിന്റെ അടുത്തേക്ക്…
Read Moreതളിപ്പറമ്പ് മാർക്കറ്റിൽ വൻ തീപിടിത്തം; സമീപത്ത് പടക്കക്കട; ജീവൻ വച്ച് വ്യാപാരികൾ പടക്കം മറ്റൊരു സ്ഥലത്തേക്ക് മാറ്റി; ഒഴിവായത് വൻ ദുരന്തം
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിലെ പലചരക്ക് കടയില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റിലെ ഷാഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള അക്ബര്‍ ട്രേഡേഴ്സിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സും പോലീസും വ്യാപാരികളും ചേര്‍ന്ന് കൃത്യസമയത്ത് തീയണച്ചതിനാല്‍ കൂടുതല്‍ ദുരന്തമൊഴിവാക്കാനായി. ഷോര്‍ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അർധരാത്രി 12.45 ഓടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. പയ്യന്നൂരില്‍നിന്ന് ഒരു യൂണിറ്റും കണ്ണൂര്‍, തളിപ്പറമ്പ് ഫയര്‍ സ്റ്റേഷനുകളില്‍നിന്നു രണ്ടു വീതം യൂണിറ്റും എത്തിയാണ് തീയണച്ചത്. കടകളിലെ മൊത്തം സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സിന്റെ അഞ്ചുയൂണിറ്റ് വാഹനങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കിയത്. തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ സി.പി. രാജേഷ്, അസി.സ്റ്റേഷന് ഓഫീസര്‍ ടി.അജയന്, കണ്ണൂര്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ പി.രഞ്ജിത്ത്, സ്റ്റേഷന് ഓഫീസര്‍ ടിപി. ധനേഷ്, പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തിലെ ഗ്രേഡ്…
Read Moreമയ്യിലിൽ 15 കാരന് പ്രകൃതി വിരുദ്ധ പീഡനം: യൂത്ത് ലീഗ് നേതാവ് ഒളിവിൽ; രണ്ടുപേരെ അറസ്റ്റു ചെയ്ത് പോലീസ്
മയ്യിൽ: മയ്യിലിൽ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് സ്വദേശി ഖലീലി (40) നെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ചെക്കിക്കുളം സ്വദേശി ആർട്ടിസ്റ്റ് കുഞ്ഞ് എന്ന കുഞ്ഞിമുഹമ്മദി (42) നെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് പള്ളിപ്പറമ്പ് സ്വദേശി സലാമിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി ഇന്ന് പുലർച്ചെയും ചെക്കിക്കുളം ഭാഗത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പീഡന പരാതിയിൽ മയ്യിലിൽ മൂന്ന് കേസുകളിലായി ആകെ മൂന്ന് പ്രതികളാണുളളത്. അറസ്റ്റിലായ ഖലീലിനെയും കുഞ്ഞിമുഹമ്മദിനെയും കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കുഞ്ഞിമുഹമ്മദ് പള്ളിപ്പറമ്പിൽ വീട് നിർമാണത്തിന് എത്തിയപ്പോൾ പീഡിപ്പിച്ചതായും പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന ഖലീൽ ബാർബർ ഷോപ്പിൽ വച്ച് പീഡിപ്പിച്ചതായുമാണ്…
Read Moreബസിലും ഓട്ടോയിലും സഞ്ചരിച്ച് മാല മോഷണം! തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ; ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു…
മട്ടന്നൂർ: ബസിലും ഓട്ടോറിക്ഷയിലും സഞ്ചരിച്ച് യാത്രക്കാരികളുടെ സ്വർണമാല കവരുന്ന രണ്ടുപേരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തൂത്തുക്കുടി സ്വദേശിനികളായ നീലി (27), ശാന്തി (30) എന്നിവരെയാണ് ചക്കരക്കൽ എസ്ഐ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചക്കരക്കൽ ബസ്സ്റ്റാൻഡ് പരിസരത്തുനിന്ന് പിടികൂടിയത്. കഴിഞ്ഞദിവസം കാടാച്ചിറ-മൂന്നുപെരിയ റൂട്ടിൽ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ മൂന്നുപെരിയയിലെ ചന്ദ്രികയുടെ സ്വർണമാല മോഷണം പോയിരുന്നു. ഓട്ടോയിൽ മറ്റു മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഓട്ടോയിൽനിന്നിറങ്ങി സാധനം വാങ്ങാൻ കടയിൽ കയറിയപ്പോഴാണ് സ്വർണമാല കാണാനില്ലെന്ന് അറിയുന്നത്. തുടർന്നു ചന്ദ്രിക ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങിയ സ്ഥലത്തു പോയി തെരച്ചിൽ നടത്തിയപ്പോൾ മാലയിലുണ്ടായിരുന്ന ലോക്കറ്റ് ലഭിച്ചിരുന്നു. ഓട്ടോയിൽനിന്ന് ഇറങ്ങുമ്പോൾ മാല പൊട്ടിച്ചതാകാമെന്നും ആ സമയത്ത് ലോക്കറ്റ് റോഡിൽ വീണതാകാമെന്നുമായിരുന്നു പോലീസ് നിഗമനം. ചന്ദ്രികയുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പിടിയിലായവരെ തലശേരി കോടതിയിൽ ഹാജരാക്കി. എസ്ഐമാരായ സുശീൽ കുമാർ, സജീവൻ എന്നിവരും പ്രതികളെ…
Read Moreആറുമാസത്തോളം ഭീഷണിപ്പെടുത്തിഅയാള്..! പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ; മയ്യില്‍ നടന്ന സംഭവം ഇങ്ങനെ…
മയ്യിൽ: പതിമൂന്നുകാരിയായ എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നാല്പതുകാരനെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്. 2020ലും 2021ലും ആറുമാസത്തോളം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് പെൺകുട്ടി അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
Read More