ജയിൽ ഉദ്യോഗസ്ഥനെ കഴുത്തറുത്തു കൊല്ലുമെന്നു ഭീഷണി; എൻഐഎ കേസിൽ അകത്തായ തടവുകാരനെതിരേ കേസ്

കണ്ണൂർ: സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എൻഐഎ കേസിലെ തടവുകാരനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടിക്കെതിരേയാണ് ജോയിന്‍റ് സൂപ്രണ്ടിന്‍റെ പരാതി പ്രകാരം ടൗൺ പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രാർഥനയ്ക്കു വിട്ട രീതി ശരിയല്ലെന്ന് ആരോപിച്ചാണ് വധഭീഷണി മുഴക്കിയത്. ഐഎസ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലെ തടവുകാരനാണ് ഭീഷണി മുഴക്കിയത്.

Read More

കാനഡയിലേക്ക് വിസ വാഗ്ദാനംചെയ്ത് തട്ടിപ്പ്: തളിപ്പറമ്പിൽ രണ്ട് പേർക്കെതിരേ കേസ്

തളിപ്പറമ്പ്: കാനഡയിലേക്ക് വിസ വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരേ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ദിവിഷിത്ത് (32), പുതിയതെരു സ്വദേശി വൈഷ്ണവ്(32) എന്നിവർക്കെതിരെയാണ് തളിപ്പറമ്പ് കൂവേരി അഷറഫി(32) ന്‍റെ പരാതിയിൽ പോലീസ് കേസെടുത്തത്. 2018 ലാണ് കേസിനാസ്പദമായ സംഭവം. കാനഡയിലേക്ക് വീസ ശരിയാക്കി തരാമെന്ന് പറഞ്ഞ് 2018 മാർച്ച് 10 മുതൽ 2019 ജൂലൈ 3 വരെ 4,60,000 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം കൈപ്പറ്റിയ ശേഷം ഇന്തോനേഷ്യയിലും കംബോഡിയയിലും കൊണ്ടുപോയി. എന്നാൽ, അവിടെ എത്തിയിട്ടും പ്രതികൾ വിസ ശരിയാക്കി തന്നില്ലെന്ന് പരാതിയിൽ പറയുന്നു. രണ്ട് രാജ്യങ്ങളിൽ താമസിക്കാനും മറ്റും ചെലവായതടക്കം ആറുലക്ഷം രൂപ പ്രതികൾ നൽകാമെന്ന് പറഞ്ഞിരുന്നെങ്കലും ഇതുവരെയായിട്ടും പണം നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു.

Read More

പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന വ്യാപാരി; രാമന്തളിയില്‍ ഉപയോഗശൂന്യമായ 63 ചാക്ക് റേഷനരി കണ്ടെത്തി; കട ഉടമയ്ക്കെതിരേ നടപടി

പയ്യന്നൂര്‍: വിതരണത്തിനായി നല്‍കിയ റേഷനരി ഉപയോഗശൂന്യമായ നിലയില്‍. രാമന്തളി മുച്ചിലോട് ചേനോത്ത്പാറയിലെ നാലാം നമ്പര്‍ റേഷന്‍കടയില്‍ വിതരണത്തിനെത്തിച്ച 63 ചാക്ക് റേഷനരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായ നിലയില്‍ കണ്ടെത്തിയത്. ഇന്നലെ റേഷനിംഗ് ഇന്‍സ്പെക്ടര്‍ അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ റേഷന്‍ കടയില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗ ശൂന്യമായ നിലയിലുള്ള അരി കണ്ടെത്തിയത്.അടിയിലെ ചാക്കുകളിലെ അരിയാണ് പൂപ്പൽ ബാധിച്ച് ഉപയോഗ ശൂന്യമായത്. സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതവും പ്രധാനമന്ത്രിയുടെ വിഹിതവുമായി ധാരാളം അരിയാണ് ഇപ്പോള്‍ റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തുന്നത്. പുതിയ സ്‌റ്റോക്ക് വരുമ്പോള്‍ അത് അടിയിലാക്കുകയും പഴയ സ്‌റ്റോക്ക് ചെലവഴിക്കാനായി അട്ടിയുടെ മുകളിലാക്കുകയുമാണ് പതിവ്. എന്നാല്‍, ഈ റേഷന്‍ കടയില്‍ ഇങ്ങനെ ചെയ്യാതെ കൃത്യവിലോപം കാണിച്ചതാണ് അരി ഉപയോഗശൂന്യമാകാന്‍ കാരണമെന്നാണ് റേഷനിംഗ് ഇന്‍സ്‌പെക്ടറുടെ കണ്ടെത്തല്‍. റേഷന്‍കടയുടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈ 26ന് രാവിലെ ഇതേ…

Read More

ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ  പ്ലസ്ടു വിദ്യാര്‍ഥിയെ കാണാനില്ല; തിരച്ചിൽ നടത്തിയിറങ്ങിയ നാട്ടുകാർ കണ്ടത്  സ്‌കൂളിനു സമീപം ജീവനൊടുക്കിയ നിലയില്‍

കാസര്‍ഗോഡ്: സ്‌കൂളില്‍നിന്ന് വീട്ടിലെത്തിയശേഷം വീണ്ടും പുറത്തുപോയ പ്ലസ്ടു വിദ്യാര്‍ഥിയെ സ്‌കൂളിനു സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി അഭിനവ് (17) ആണ് മരിച്ചത്. സ്‌കൂളില്‍ ക്ലാസുകള്‍ അവസാനിച്ച് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്നു. കളിക്കാനാണെന്നു പറഞ്ഞാണ് ഇന്നലെ വൈകുന്നേരം വീട്ടില്‍നിന്നും പുറത്തുപോയത്.വൈകുന്നേരമായിട്ടും തിരിച്ചുവരാതായതോടെയാണ് വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങിയത്. രാത്രി എട്ടോടെ സ്‌കൂളിന്‍റെ പിറകുവശത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പെരളത്തെ വിനോദിന്‍റെ മകനാണ്.

Read More

ഫണ്ടില്ല, സ്കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങും; ലക്ഷങ്ങളുടെ കടക്കാരായി അധ്യാപകർ;  മുഖ്യാധ്യാപകരെ ആത്മത്യയിലേക്ക് തള്ളിവിടരുതെന്ന് അസോസിയേഷൻ

നിശാന്ത് ഘോഷ് കണ്ണൂർ: ഫണ്ടിന്‍റെ അപര്യാപ്തത കാരണം സംസ്ഥാനത്തെ സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി ഏതു സമയവും നിലച്ചേക്കും. ഫണ്ട് യഥാസമയം കിട്ടാത്തതു കാരണം പിടിഎയും മുഖ്യാധ്യാപകരും അധ്യാപകരും കൈയിൽനിന്ന് പണം നൽകിയാണ് സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകിപ്പോരുന്നത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് ഇപ്പോഴും കുടിശികയാണ്. ഇതിനകംതന്നെ പല സ്കൂൾ അധികൃതർക്കും സാധനങ്ങൾ വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ ബാധ്യതയുണ്ട്. ഈ നിലയിൽ ഇനി മുന്നോട്ടു പോകാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. വർഷങ്ങൾക്കു മുന്പ് നൽകി പോന്ന ഫണ്ടാണ് ഇപ്പോഴും തുടരുന്നത്. സാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയർന്നിട്ടും ഫണ്ടിൽ വർധന വരുത്തിയിട്ടില്ല.പച്ചക്കറികളും പലവ്യജ്നങ്ങളും വാങ്ങുന്ന കടകളിൽ വലിയ തുക കുടിശികയായതിനാൽ പല വ്യാപാരികളും സാധനങ്ങൾ നൽകുന്നത് നിർത്തി. പിടിഎ സഹകരിച്ചിരുന്നെങ്കിലും പിടിഎ ഫണ്ട് തീർന്നതോടെ ഉത്തരവാദിത്തം മുഖ്യാധ്യാപകന്‍റെ മാത്രം ചുമതലയായി മാറി. പലരും ലോണെടുത്തും മറ്റുമാണ്…

Read More

ആഷിയുടെ അടിവസ്ത്രത്തിൽ ഒളിപ്പച്ചത് 932 ഗ്രാം സ്വർണം; പേസ്റ്റ് രൂപത്തിലെ പിടിച്ചെടുത്ത സ്വർണത്തിന്‍റെ വില ഞെട്ടിക്കുന്നത്

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അരക്കോടിയിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്കിൽ നിന്നാണ് 52 ലക്ഷം വരുന്ന 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. ഇന്നു പുലർച്ചെ ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ വന്നതായിരുന്നു കോഴിക്കോട് പേരാമ്പ്ര സ്വദേശി മുഹമ്മദ് ആഷിക്ക്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ ചെക്കിംഗ് ഇൻ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. വേസ്റ്റ് രൂപത്തിലുളള സ്വർണം നാല് ഗുളിക മാതൃകയിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചതായി കണ്ടെത്തി.പേസ്റ്റ് രൂപത്തിലുള്ള 1016 ഗ്രാം ഭാരമുള്ള ക്യാപ്‌സ്യൂളുകളാണ് പുറത്തെടുത്തത്. ഇത് വേർതിരിച്ചെടുത്തപ്പോൾ 932 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 52 ലക്ഷം രൂപ വരും. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്ത്, സൂപ്രണ്ടുമാരായ അസീബ്, കെ. ജിനേഷ്, ഇൻസ്‌പെക്ടർമാരായ സന്ദീപ് കുമാർ, സുരീന്ദർ ജൻജിദ്, കെ.ആർ. നിഖിൽ, ഹെഡ്…

Read More

കണ്ണൂരിലെ ജയിലുകളിൽ ബീഡിയും കഞ്ചാവും എത്തിക്കുന്ന സംഘത്തിലെ 2 പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂരിലെ ജയിലുകളിൽ ബീഡിയും കഞ്ചാവും ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. തളിപ്പറന്പ് തൃച്ചംബരം സ്വദേശി എം.വി. അനീഷ്കുമാർ (40), ഞാറ്റുവയൽ സ്വദേശി എ.എം. മുഹമ്മദ് ഫാസിൽ (40) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകകിട്ട് ജില്ലാ ജയിലിൽ കഴിയുന്ന റംഷീദ് എന്ന‌യാളെ കാണണമെന്ന് ആവശ്യപ്പെട്ട് ഇവർ ജയിൽ അധികൃതർക്ക് അപേക്ഷ കൊടുത്തിരുന്നു. തുടർന്ന് ജയിലിന്‍റെ മതിലിനരികിൽ ഇവർ നിൽക്കുന്നതു കണ്ട് സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് 160 ബീഡികൾ ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തത്. ജയിൽ അധികൃതർ ടൗൺ പോലീസിൽ വിവരം അറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ റംഷീദ് എന്നു പേരുള്ള ഒരാൾ ജയിലിൽ ഇല്ലെന്നു മനസിലായി. ജയിലിലെ തടവുകാർക്ക് ബീഡികളും കഞ്ചാവും എത്തിച്ചുകൊടുക്കുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായതെന്നാണു പോലീസ് പറയുന്നത്. ഇവരുടെ ഫോൺകോൾ ലിസ്റ്റുകൾ പരിശോധിച്ചുവരികയാണ്.

Read More

ക്വാറി ഉടമകൾ തമ്മിലുള്ള കുടിപ്പക; ഒഴുകിയത് കോടികളുടെ കോഴ; പോലീസ് ഉന്നതന്‍റെ കസേര തെറിച്ചു

കണ്ണൂർ: ക്വാറി ഉടമകൾ തമ്മിൽ നടന്ന കുടിപ്പകയിലും സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസുകളിലുമായി മലബാറിലെ ഉന്നത കേന്ദ്രങ്ങളിലേക്ക് ഒഴുകിയത് കോടികളുടെ കോഴ. പണമൊഴുക്കും അറസ്റ്റുകളും ഒടുവിൽ ആഭ്യന്തര വകുപ്പിനുതന്നെ തലവേദനയായി. പരാതികൾ പരിധിവിട്ട് എത്തിയതോടെ മലബാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ കസേരയും തെറിച്ചു. ക്വാറി ഉടമകൾ തമ്മിലുള്ള കുടിപ്പകയിൽ ഒരു ഉന്നതന് മാത്രം ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ള റിപ്പോർട്ട്. സമ്പന്നർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് വിവാദ അറസ്റ്റുകളാണ് നടന്നത്. രണ്ട് അറസ്റ്റുകൾക്ക് പിന്നിലും ഉന്നത ഉദ്യോഗസ്ഥരാണ് ചുക്കാൻ പിടിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ഉന്നതർ ചുക്കാൻ പിടിച്ച് നടത്തിയ അറസ്റ്റുകളിലെ പ്രതികൾക്ക് ജയിലിൽ കഴിയാതിരിക്കാനുള്ള അവസരം ഒരുക്കാൻ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റ് സംബന്ധിച്ച വിവാദങ്ങൾ രാഷട്രീയ നേതൃത്വങ്ങൾക്കിടയിലും സജീവ ചർച്ചയായിട്ടുണ്ട്.

Read More

പയ്യന്നൂരിലെ റോഡ് വികസനം; ഹൈക്കോടതി അഭിഭാഷകന്‍റെ കാറും സ്കൂട്ടറും തകർത്തു

പയ്യന്നൂർ: റോഡ് വികസനവുമായി ബന്ധപ്പെട്ട് പയ്യന്നൂരിൽ ഹൈക്കോടതി അഭിഭാഷകന്‍റെ കാറും സ്കൂട്ടറും തകർത്തു. ഇന്ന് പുലർച്ചെ 1.30 തോടെയാണ് അഭിഭാഷകനായ കോറോം മുതിയലത്തെ പള്ളത്തിൽ മുരളിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങളാണ് ഒരു സംഘം തകർത്തത്. സംഭവസമയം അഭിഭാഷകൻ വീട്ടിലില്ലായിരുന്നു. മുരളിയുടെ പരാതിയിൽ ആറുപേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഇന്നലെ പെരുമ്പ- മണിയറ-മാതമംഗലം റോഡില്‍ മുതിയലത്ത് ജെസിബി ഉപയോഗിച്ച് ഒരു സംഘം കേണൽ പദ്മനാഭന്‍റെ മതിൽ പൊളിച്ചിരുന്നു. ഇതേ തുടർന്ന് പ്രദേശത്ത് വാക്കേറ്റവും സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ പരിഹരിച്ചത്. കഴിഞ്ഞദിവസവും പ്രദേശത്ത് സ്ഥല ഉടമകളുടെ അനുമതി ഇല്ലാതെ സ്ഥലം ഏറ്റെടുക്കലിന്‍റെ ഭാഗമായി ചിലരുടെ മതിലുകൾ പൊളിച്ചിരുന്നു. കോടതി ഉത്തരവ് മറികടന്ന് പോലീസിന്‍റെ സാന്നിധ്യത്തിലാണ് മതിലുകൾ പൊളിച്ചതെന്ന് സ്ഥലമുടമകൾ ആരോപിക്കുന്നുണ്ട്. സംഘർഘം നിലനിൽക്കുന്നതിനിടെയാണ് അഭിഭാഷകന്‍റെ വാഹനങ്ങൾ…

Read More

വേനൽച്ചൂട് കൂടി, ആറളത്തെ കൃഷിയിടങ്ങളിൽ തമ്പടിച്ചു കാട്ടാനക്കൂട്ടങ്ങൾ; ഫാമിലെ തൊഴിലാളികൾ ഭീതിയിൽ

ഇരിട്ടി: കാട്ടാനകൾ കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചതോടെ ആറളം ഫാമിൽ തൊഴിലെടുക്കുന്നവർ ഭീതിയിൽ. ഇതോടെ കശുവണ്ടി ശേഖരണം ഉൾപ്പെടെ പ്രതിസന്ധിയിലാണ്. കാട്ടാനകൾ കൂട്ടമായാണ് ഫാമിലെ കൃഷിയിടത്തിലൂടെ സഞ്ചരിക്കുന്നത്. മൂന്നും നാലും ആനകൾ അടങ്ങിയ പല സംഘങ്ങളാണു കൃഷിയിടത്തിൽ ഉള്ളത്. കശുമാവിൻ തോട്ടങ്ങളിൽ ഇനിയും പകുതി മാത്രമാണ് വെട്ടിതെളിയിച്ചത്. കശുവണ്ടിയുടെ ഉത്പാദനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും കാട്ടാനകൾ കാരണം കാടുവെട്ട് പൂർത്തിയാക്കാൻ കഴിയാത്തതു വൻസാമ്പത്തിക നഷ്ടമാണ് ഫാമിന് ഉണ്ടാക്കുന്നത്. വേനൽച്ചൂട് കൂടിയതോടെ കുടിവെള്ളവും ഭക്ഷണവും തേടി ഫാമിനുള്ളിൽ ചുറ്റിനടക്കുകയാണ് ആനക്കൂട്ടം. ജീവൻ പണയപ്പെടുത്തിയാണ് തൊഴിലാളികൾ കൃഷിയിടത്തിൽ എത്തുന്നത്. കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടം മേഖലയിലെ നിരവധി തെങ്ങുകളും കശുമാവും നശിപ്പിച്ചു. കാട്ടാനകളെ കൃഷിയിടത്തിൽനിന്ന് ഓടിക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. നേരത്തെ ആദിവാസികൾക്കു പതിച്ചു നൽകിയ ഭൂമിയിലെ കാടു മൂടിയ പ്രദേശങ്ങളിലായിരുന്നു ഇവ താവളമാക്കിയിരുന്നത്. ഇത്തരം പ്രദേശങ്ങളിലെ കാടുകൾ…

Read More