ജെമിനി ശങ്കരന്‍റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി

കണ്ണൂർ: ജെമിനി ശങ്കരന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇന്ത്യൻ സർക്കസിനെ ലോകപ്രശസ്തമാക്കുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിയാണ് ജെമിനി ശങ്കരനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജെമിനി ശങ്കരന്‍റെ വിയോഗം സർക്കസ് കലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയുടെ വിവിധ പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ലോക നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സർക്കസ് കുലപതി കീലേരി കുഞ്ഞിക്കണ്ണന്‍റെ കളരിയിലൂടെ പരിശീലനം ആരംഭിച്ച അദ്ദേഹം സർക്കസിൽ കാലികമായ മാറ്റങ്ങൾ വരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദേശ കലാകാരന്മാരെയും അവരുടെ സർക്കസ് കലകളെയും ഇന്ത്യൻ സർക്കസിൽ ഉൾപ്പെടുത്തി സർക്കസ് വികസിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു. 99-ാം വയസ്സിലും ആരോഗ്യപൂർണമായി സജീവ ജീവിതം നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ജെമിനി ശങ്കരനുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. പുരോഗമന രാഷ്ട്രീയത്തോടായിരുന്നു അദ്ദേഹത്തിന്‍റെ ആഭിമുഖ്യമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More

രണ്ട് രൂപയെ ചൊല്ലി തർക്കം, കൈയാങ്കളി; കണ്ടക്ടർക്കും യാത്രക്കാരനുമെതിരേ കേസ്; കണ്ണൂരിലെ സംഭവം ഇങ്ങനെ…

കണ്ണൂർ: രണ്ട് രൂപ ബാക്കി നൽകാത്തതിനെ ചൊല്ലി യാത്രക്കാരനും കണ്ടക്ടറും തമ്മിൽ ഏറ്റുമുട്ടി. പൊടിക്കുണ്ടിൽനിന്ന് ബസിൽ കയറിയ യാത്രക്കാരനായ രതീശനും കണ്ടക്ടർ റജിനാസും തമ്മിലാണ് ഏറ്റുമുട്ടിയത്. കണ്ണാ‌ടിപറമ്പിൽനിന്നു ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന സംഗീത് ബസിലാണ് സംഭവം.ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബസിൽ കയറിയ രതീശന്‍റെ അടുത്ത് ടിക്കറ്റ് എടുക്കാനെത്തിയപ്പോൾ രണ്ട് രൂപ ചില്ലറ നൽകണം എന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. ചില്ലറയില്ലെന്ന് രതീശൻ അറിയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി. ഒടുവിൽ കൈയാങ്കളിയുമായി. ഒടുവിൽ ബസിൽ ഉണ്ടായിരുന്ന പോലീസുകാരൻ ‌ടൗൺ സ്റ്റേഷനിൽ വിളിച്ചറിയിക്കുകയും ഇരുവർക്കുമെതിരേ പോലീസ് കേസെടുക്കുകയുമായിരുന്നു.

Read More

ഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിന്‍റെ മുഖം തകർത്തു; അക്രമികളെ സംരക്ഷിച്ച് പേരാമ്പ്ര പോലീസ്; യുവാവിന്‍റെ ശബ്ദസന്ദേശം പുറത്ത്

  തലശേരി: പേരാമ്പ്രയിൽ ഉത്സവസ്ഥലത്ത് ഗുണ്ടാസംഘം യുവാവിനെ ക്രൂരമായി ആക്രമിച്ചു. മുഖത്ത് ഗുരുതരമായ പരിക്കുകളോടെ പേരാമ്പ്ര കൈപ്പറമ്പ് കിഴക്കേ മാണിക്കോത്ത് കണ്ടിവീട്ടിൽ അഭിനവി (23) നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകനെ ക്രൂരമായി അക്രമിച്ചവർക്കെതിരേ നടപടി ആവശ്യപ്പെട്ട് അഭിനവിന്‍റെ മാതാപിതാക്കൾ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയത് നാല് ദിവസം. ഒടുവിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ, എഫ്ഐആറിൽനിന്ന് ഗുണ്ടകളെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയ പോലീസ് അക്രമി സംഘത്തിലെ രണ്ടുപേരെ കേസിൽനിന്ന് ഒഴിവാക്കി. ഇതുസംബന്ധിച്ച് പോലീസിന്‍റെ നിയമവിരുദ്ധ നീക്കങ്ങൾ വിശദീകരിക്കുന്ന അക്രമത്തിനിരയായ യുവാവിന്‍റെ ശബ്ദസന്ദേശം രാഷ്‌ട്രദീപികയ്ക്ക് ലഭിച്ചു. കഴിഞ്ഞ 14 ന് രാത്രിയാണ് കല്ലൂർകാവ് ഉത്സവസ്ഥലത്ത് ഗുണ്ടാ സംഘം അഭിനവിനെ ക്രൂരമായി ആക്രമിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിനവിന്‍റെ മുഖത്ത് ആറ് തുന്നലുകളാണുളളത്. മാതാപിതാക്കൾ നാല് ദിവസം സ്റ്റേഷനിൽ കയറിയിറങ്ങിയിട്ടും പോലീസ് കേസെടുക്കാൻ തയാറാകാത്തതിനെ…

Read More

സെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങി! അനുകരണകലയും വ്രതമാക്കി ഫാ. എബിൻ എന്ന മിമിക്രി അച്ചൻ

സ്വന്തം ലേഖകൻ ഇരിട്ടി: സെമിനാരി പഠനത്തിനിടെ ഗുരുക്കൻമാരെ അനുകരിച്ച് തുടങ്ങിയ ഫാ. എബിൻ മടപ്പാംതോട്ട്കുന്നേൽ ടിവി സ്ക്രീനിലെ കോമഡി വേദികളിലും താരമായി മാറിയിരിക്കുകയാണ്. മിമിക്രി, പാട്ട്, ഡാൻസ്..അങ്ങനെ സർവകലാ വല്ലഭനായാണ് കോമഡി വേദിയിൽ ഈ കൊച്ചച്ചൻ തിളങ്ങുന്നത്. സിനിമാ താരങ്ങളായ മധുവിനെയും ജനാർദനനെയും വേദിയിൽ അച്ചൻ അവതരിപ്പിക്കുന്പോൾ നിറഞ്ഞ കൈയടികളാണ് ഉയരുന്നത്. മാലോം ആനമഞ്ഞൾ ഇടവകയിലെ മടപ്പാംതോട്ടുകുന്നേൽ ആന്‍റണി-ജെസി ദമ്പതികളുടെ മൂത്ത മകനായ എബിൻ 2011 ലാണ് തലശേരി അതിരൂപതയുടെ കീഴിലുള്ള സെമിനാരിയിൽ വൈദിക പഠനം ആരംഭിച്ചത്. 2022 ജനുവരിയിലായിരുന്നു വൈദികപട്ടം സ്വീകരണം. ആദ്യം മേരിഗിരി ഇടവകയിൽ സഹവൈദികനായി നിയമിതനായ എബിനച്ചൻ ഇപ്പോൾ ഇരിട്ടി വെളിമാനം ഇടവകയിലെ അസി.വികാരിയാണ്. സെമിനാരി പഠനകാലയളവിലെ മത്സരവേദികളിലായിരുന്നു മിമിക്രി അവതരിപ്പിച്ച് തുടങ്ങിയത്.ആദ്യം അനുകരിച്ചുതുടങ്ങിയത് അന്നത്തെ റെക്ടർ അച്ചനായിരുന്ന ഫാ. സ്റ്റീഫൻ കുളങ്ങരമുറിയെ ആണ്. കോട്ടയത്ത് തിയോളജി പഠിക്കുന്ന സമയത്ത് ഫുട്ബോൾ കളിക്കിടയിൽ…

Read More

ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ വിദ്യാർഥി മരിച്ചു; അവധിക്ക് എബിൻ വീട്ടിലെത്തിയപ്പോഴായിരുന്നു ദാരുണസംഭവം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാഴക്കുണ്ടം സെവൻസ് സ്വദേശിയായ കാട്ടാത്ത് എബിൻ സെബാസ്റ്റ്യൻ (22) ആണ് കൊല്ലപ്പെട്ടത്. രാജഗിരിയിൽ തച്ചിലേടത്ത് ഡാർവിന്‍റെ കൃഷിയിടത്തിലാണ് പുലർച്ചെ ആറോടെ എബിനെ പരിക്കേറ്റനിലയിൽ കണ്ടത്. ഉടൻതന്നെ ചെറുപുഴ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. എറണാകുളത്ത് ഹോട്ടൽ മാനേജ്മെന്‍റ് പഠിക്കുകയായിരുന്ന എബിൻ ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്. വാഴക്കണ്ടത്തെ കാട്ടാത്ത് ഷാജുവിന്‍റെയും സജിനിയുടെയും മകനാണ്. ഏക സഹോദരൻ ബിബിൻ. ചെറുപുഴ പഞ്ചായത്തിലെ രാജഗിരി, കാനംവയൽ, കോഴിച്ചാൽ ഈസ്റ്റ് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്. കർണാടക വനത്തിൽനിന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്‌. ചില ഭാഗങ്ങളിൽ കാര്യങ്കോട് പുഴ കടന്നാണ് കാട്ടാനകൾ എത്തുന്നത്.

Read More

വിവാദ റിസോർട്ട് വൈദേകം വിൽപ്പനയ്ക്ക്; വാ ങ്ങാൻ കേന്ദ്ര സഹമന്ത്രിയുടെ കമ്പനി

കണ്ണൂർ: എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജന്‍റെ ഭാര്യയ്ക്കും മകനും ഓഹരികളുള്ള വൈദേകം റിസോർട്ട് വാങ്ങാൻ വ്യവസായിയും കേന്ദ്ര സഹമന്ത്രിയുമായി രാജീവ് ചന്ദ്രശേഖരൻ താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള കന്പനി വൈദേകം മാനേജ്മെന്‍റുമായി ബന്ധപ്പെട്ടതായാണു വിവരം. അടുത്ത ദിവസം ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ സംബന്ധിച്ച് ചർച്ച നടക്കുമെന്നും അറിയുന്നു. വിലയടക്കം മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. വൈദേകം ആയുർവേദ റിസോർട്ട് എന്ന സ്ഥാപനത്തിൽ ഇ.പി. ജയരാജന്‍റെ ഭാര്യയ്ക്കും മകനും വലിയ ഓഹരി പങ്കാളിത്വമുള്ളത് സിപിഎമ്മിനകത്തും പുറത്തും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഇതു സംബന്ധിച്ച് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ആരോപണം ഉന്നയിച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഇ.പി. ജയരാജന്‍റെ ഭാര്യയും ജില്ലാ ബാങ്ക് റിട്ട. ഉദ്യോഗസ്ഥയുമായ ഇന്ദിരയ്ക്കും മകൻ ജയ്സൺ ജയരാജനും 9,199 ഓഹരികളാണുള്ളത്. ഇന്ദിരയക്ക്…

Read More

അരിക്കൊമ്പന്‍ വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നതെന്ന് ഇ.പി.ജയരാജന്‍

കണ്ണൂര്‍: അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടതോടെ ആകെ കുഴഞ്ഞുമറിഞ്ഞെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നം ഉണ്ടാകില്ലായിരുന്നെന്ന് ഇ.പി പറഞ്ഞു. വിഷയം സര്‍ക്കാരിന് വിട്ടുകൊടുക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. കോടതി ഇടപെടലുകളില്‍ ജനങ്ങളില്‍നിന്ന് വിമര്‍ശനമുയരുന്നുണ്ടെന്നും ഇ.പി. കൂട്ടിചേർത്തു. അതേസമയം ഇടുക്കിയിലെ ജനവാസമേഖലയില്‍ ഇന്നും അരിക്കൊമ്പന്‍റെ ആക്രമണമുണ്ടായി. സൂര്യനെല്ലി ആദിവാസി കോളനിയിലെ ലീലയുടെ വീട് ആന തകര്‍ത്തു. ഈ സമയം വീടിനകത്തുണ്ടായിരുന്ന ലീലയും മകളും കുഞ്ഞും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

Read More

കണ്ണൂരില്‍ അമ്മയ്ക്കും മക്കള്‍ക്കും വെട്ടേറ്റു; അയല്‍വാസി കസ്റ്റഡിയില്‍! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കണ്ണൂര്‍: വഴിത്തര്‍ക്കത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. കോളയാട് മീനചൂടിലെ ശൈലജ, മകന്‍ അഭിജിത്ത്, മകള്‍ അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. മൂന്ന് പേരെയും തലശേരിയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇവരുടെ അയല്‍വാസിയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് പരാതി. ശൈലജയെ ആക്രമിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് മക്കള്‍ക്കും വെട്ടേറ്റത്. ശൈലജയ്ക്കും മകനും തലയിലും അഭിരാമിക്ക് കൈയിലുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More

വഴിയോരത്തെ പ്ലാവുകളിൽ ചക്കകളുടെ ദൃശ്യവിരുന്ന് ! ഇതുവഴി കടന്നു പോകുന്ന, ആവശ്യമുള്ളവര്‍ക്ക് ചക്ക സൗജന്യമായി നല്‍കി പാപ്പച്ചന്‍ ചേട്ടന്‍

ബേബി സെബാസ്റ്റ്യൻ വെമ്പുവ: ഗ്രാമീണ റോഡിന്‍റെ ഇരുവശങ്ങളിലുമുള്ള കൃഷിഭൂമിയിൽ നട്ടുവളർത്തുന്ന പ്ലാവുകളിൽ സംസ്ഥാന ഫലമായ ചക്കകളുടെ ദൃശ്യവിരുന്ന്. പയ്യാവൂരിനടുത്ത് വെമ്പുവയിൽനിന്ന് കരിമ്പക്കണ്ടിയിലേക്കുള്ള റോഡരികിലാണ് ഈ അപൂർവ കാഴ്ച വിസ്മയം. ഇന്ത്യൻ ആർമിയിൽ ഇലക്‌‌ട്രിക് മെക്കാനിക്കൽ എൻജിനിയറായി വിരമിച്ച വെമ്പുവ സ്വദേശി കെ.എസ്. മാത്യു എന്ന കുരീക്കാട്ടിൽ പാപ്പച്ചന്‍റെ കൃഷിയിടത്തിലാണ് റോഡിനിരുഭാഗത്തുമായുള്ള പ്ലാവുകളിൽ ചക്കകൾ നിറഞ്ഞു നിൽക്കുന്നത്. “ജയ് ജവാൻ, ജയ് കിസാൻ’ എന്ന ആപ്തവാക്യം സ്വന്തം ജീവിതത്തിലൂടെ അന്വർഥമാക്കുന്ന പാപ്പച്ചൻ വിവിധയിനങ്ങളിലുള്ള നൂറിലേറെ പ്ലാവുകളാണ് തന്‍റെ കൃഷിയിടത്തിലും റോഡിനോട് ചേർന്ന ഭാഗങ്ങളിലുമായി നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇതുവഴി കടന്നു പോകുന്നവരിൽ ആവശ്യമുള്ളവർക്ക് അദ്ദേഹം സൗജന്യമായും ചക്ക നൽകാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമായിരിക്കാം ഇക്കൊല്ലം ചക്കയുടെ വിളവ് മുൻവർഷത്തേക്കാൾ വളരെ കുറവാണെന്നും പാപ്പച്ചൻ ചേട്ടൻ പറഞ്ഞു. മുപ്പത്തഞ്ചു വർഷക്കാലം ഇന്ത്യൻ കരസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മികച്ച കർഷകനുമാണ്. നിരവധിയിനം ഫലവൃക്ഷങ്ങൾ കൃഷി…

Read More

ട്രെയിൻ ആക്രമണം; മൂന്നു പേരുടെ മരണവാർത്ത കേട്ട്  മട്ടന്നൂർ ഞെട്ടലിൽ; റഹ്മത്തിന്‍റെ മരണം ഉപ്പ മരിച്ച ദിവസം തന്നെ

മട്ടന്നൂർ: ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടിവ് ഡി 1 ബോഗിയിൽ തീയാളിപടരുന്നത് കണ്ട് രക്ഷപെടാനായി ട്രെയിനിൽ നിന്ന് ചാടി പിഞ്ചുകുട്ടിയടക്കം മൂന്ന് പേർ മരിച്ചതിന്‍റെ ഞെട്ടലിലാണ് മട്ടന്നൂർ പ്രദേശം. പാലോട്ടുപള്ളി – കല്ലൂർ റോഡിൽ ഹാജി റോഡിലെ ബദ്‌റിയ മൻസിലിൽ പരേതനായ അബ്ദുൾ റഹിമാൻ – ജമീല ദമ്പതികളുടെ മകൾ റഹ്മത്ത് (38), റഹ്മത്തിന്‍റെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീല – ശുഹൈബ് സഖാഫി ദമ്പതികളുടെ മകൾ രണ്ടര വയസുകാരി സഹറ ബത്തൂൽ, കൊടോളി പ്രം വരുവൻ കുണ്ടിലെ നൗഫീക്ക് (42) എന്നിവരാണ് മരിച്ചത്. സഹറയുടെ പിതാവ് ശുഹൈബ് വിദേശത്തും ഉമ്മ ജസീല ടീച്ചർ കോഴ്സിനും പോയതിനാൽ മകൾ സഹറയെ കൂട്ടാനായി ഇന്നലെ ഉച്ച കഴിഞ്ഞാണ് റഹ്മത്ത് കോഴിക്കോട് പോയത്. അവിടെ നിന്നു നോമ്പ് തുറയും കഴിഞ്ഞ് കുട്ടിയെയും കൂട്ടി വരുന്നതിനിടെയാണ് സംഭവം. റഹ്മത്തിന്‍റെ ഉപ്പ അബ്ദുറഹിമാൻ…

Read More