കണ്ണൂർ: എടക്കാട് പോലീസ് തോട്ടടയിൽ വാഹന പരിശോധന നടത്തിവരുന്നതിനിടെ 142 കിലോ ചന്ദനം പിടികൂടി. ചന്ദനവുമായി വന്ന അഞ്ചംഗസംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കാസർഗോഡ് സ്വദേശി പി. സിരൺ (24), തൃശൂർ സ്വദേശി മുഹമ്മദ് സുഫൈൽ(24) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ സ്വദേശികളായ ഷാഫി, മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. വാഹനത്തിൽ നിന്നും മരം മുറിക്കാൻ ഉപയോഗിക്കുന്ന കട്ടറും കണ്ടെത്തി. തോട്ടട ചിമ്മിണിയൻവളവിൽ ഇന്നലെ വൈകുന്നേരം എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശാനുസരണം എടക്കാട് സിഐ സത്യനാഥിന്റെയും എസ്ഐ ഹാരിഷ് വാഴയിലിന്റെയും നേതൃത്വത്തിൽ വാഹന പരിശോധന നടത്തിവരവെയാണ് അഞ്ചംഗസംഘത്തിലെ രണ്ട് പേർ പിടിയിലായത്. ഡോക്ടറുടെ ലോഗോ പതിച്ച കെഎൽ 13 എജി 5038 ഇന്നോവ കാറിൽ 17 കഷ്ണങ്ങളായി ഒളിപ്പിച്ച നിലയിലാണ് 142 കിലോ ചന്ദനം പിടികൂടിയത്. തൃശൂരിൽ നിന്നും…
Read MoreCategory: Kannur
ലഹരി വാങ്ങാൻ പണം നൽകിയില്ല; പാനൂരിൽ മകൻ അമ്മയുടെ ഇരുകൈകളും വെട്ടി; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ
തലശേരി: ലഹരി വസ്തു വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ മകൻ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുകൈകൾക്കും വെട്ടേറ്റ പാനൂർ വടക്കേ പൊയിലൂരിലെ വടക്കേയിൽ ജാനകിയെ (62) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. ലഹരിക്ക് അടിമയായ മകൻ നിഖിൽ രാജാണ് ജാനകിയെ ആക്രമിച്ചത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കും മുൻപേ കൈ ഞരന്പ് മുറിച്ച് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസ് ഉടന്‍തന്നെ നിഖിൽ രാജിനെ ആശുപത്രിയിലേക്കു മാറ്റി.ലഹരി വസ്തുക്കൾ വാങ്ങിക്കാൻ പണം കൊടുക്കാത്തതിരുന്നതിനെ തുടർന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച നിഖിൽ അമ്മയുടെ ഇരുകൈകളും വെട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കൊളവല്ലൂർ പോലീസാണ് ജാനകിയെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ വൈകുന്നേരം പ്രദേശത്തെ വ്യാപാരിയോട് ലഹരിക്ക് പണം ചോദിച്ചത് നൽകാതിരുന്നതിനെ തുടർന്ന് വ്യാപാരിയെ കട തുറക്കാൻ നിഖിൽ അനുവദിച്ചിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബ്ലേഡ് കൊണ്ട് സ്വയം ദേഹത്ത് മുറിവേൽപിക്കലും നിഖിൽ പതിവാക്കിയിരുന്നു.
Read Moreമന്പറത്ത് കനറാബാങ്കിൽ കവർച്ചാശ്രമം, പൂട്ട് തകർത്തു! മോഷ്ടാവെത്തിയത് ശരീരം മൂടിയ വസ്ത്രം ധരിച്ച്
കൂത്തുപറമ്പ്: കനറാ ബാങ്കിന്റെ മന്പറം ടൗൺ ശാഖയിൽ കവർച്ചാ ശ്രമം. ബാങ്കിന്റെ മുൻവശത്തെ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലും മറ്റൊരു പൂട്ട് തകർക്കാനുള്ള ശ്രമവും നടന്നു. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് കവർച്ചാ ശ്രമം നടന്നതെന്ന് ബാങ്കിൽ സ്ഥാപിച്ച സിസിടി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നുണ്ട്. കണ്ണ് മാത്രം പുറത്ത് കാണുന്ന രീതിയിൽ ശരീരം പൂർണമായും മൂടിയ നിലയിലുള്ള ഒരാൾ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഒരു പൂട്ട് തകർത്ത ശേഷം അടുത്തത് തകർക്കാൻ ശ്രമിക്കുന്നതിനിടെ എന്തോ സംശയം തോന്നിയതിനെ തുടർന്ന് പിൻമാറുകയായിരുന്നു. സമീപത്തെ മറ്റ് സിസിടിവി കാമറകളും പരിശോധിച്ചു വരികയാണ്. പിണറായി പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreപ്രണയാഭ്യർഥന നിരസിച്ചു: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ കുത്തി വീഴ്ത്തി; തടയാനെത്തിയ അമ്മയ്ക്കും പരിക്ക്
മാഹി: പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെയും അമ്മയെയും കുത്തിപരിക്കേൽപ്പിച്ച യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. കുറിച്ചിയിൽ ചവോക്കുന്ന് താഴെ -റെയിൽവേ പാളത്തിന് സമീപം എം.എൻ. പുഷ്പരാജി (അനിൽ)ന്റെ ഭാര്യ ഇന്ദുലേഖ (46), മകൾ പൂജ (20) എന്നിവർക്കാണ് കുത്തേറ്റത്. രാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മാഹി ചെറുകല്ലായിയിലെ ജിനീഷ് ബാബു (25) എന്ന യുവാവ് പൂജയെ ആക്രമിക്കുകയായിരുന്നു. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് കുത്തേറ്റത്. പൂജയുടെ പുറത്ത് നാല് തവണ കത്തികൊണ്ട് കുത്തി. സാരമായ പരിക്കേറ്റ ഇവരെ തലശേരി ഗവ. ആശുപത്രിയിലും പിന്നീട് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതിക്കായി ന്യൂമാഹി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreഗതാഗത നിയമ ലംഘനം പൊതുജനങ്ങൾക്ക് അറിയിക്കാം! വാട്സാപ് നമ്പറുണ്ട്; എന്നാൽ, സന്ദേശം നോക്കില്ല
സ്വന്തം ലേഖിക കണ്ണൂർ: ട്രാഫിക്ക് നിയമം ലംഘനം നിങ്ങൾക്കും അറിയിക്കാം എന്ന് പറഞ്ഞ് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ വാട്സാപ് നമ്പറുകൾ സംസ്ഥാനത്തെ പല ജില്ലകളിലും പ്രവർത്തിക്കുന്നില്ലെന്ന് ആക്ഷേപം. ട്രാഫിക് നിയമ ലംഘനം ശ്രദ്ധയിൽപെട്ട പലരും ഈ നമ്പറുകളിൽ ഫോട്ടോയും വീഡിയോയുമടക്കം എടുത്ത് അയച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണം ഉയരുന്നത്. കണ്ണൂർ ജില്ലയിൽ നിന്നാണ് കൂടുതൽ പരാതികൾ ഉയരുന്നത്. പോലീസ് നിരീക്ഷണവും, കാമറയും ഉള്ളയിടങ്ങില്‍ മാത്രമല്ല സംസ്ഥാനത്ത് എവിടെയും ഗതാഗത നിയമ ലംഘനം നടക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് വാട്സപ്പിൽ ഫോട്ടോ സഹിതം അയച്ച് കൊടുക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. സ്ഥിരം ഗതാഗത നിയമ ലംഘനങ്ങള്‍ ഇതിലൂടെ അവസാനിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. ചുവപ്പ് ലൈറ്റ് കത്തിയാലും ട്രാഫിക് സിഗ്നല്‍ മുറിച്ച് കടക്കുന്നവര്‍, ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍, അമിത വേഗത്തിലും, അപകടരമായ ഡ്രൈവിംഗുമെല്ലാം പൊതുജനങ്ങൾക്ക് കാമറയിൽ പകർത്തി വാട്സാപ് നമ്പറിൽ അയച്ചുകൊടുക്കാം.…
Read Moreഭര്‍ത്താവിന് സംശയമുണ്ടായിരുന്നു..! കാണാതായ യുവതിയെയും മകനെയും കാമുകനൊപ്പം ഊട്ടിയിൽ കണ്ടെത്തി
പയ്യന്നൂര്‍: വെള്ളൂര്‍ ആലിന്‍കീഴിലെ മുപ്പത്തിരണ്ടുകാരിയേയും മകനേയും കാമുകനൊപ്പം പോലീസ് ഊട്ടിയിൽ കണ്ടെത്തി. ഭാര്യയെയും അഞ്ചുവയസുള്ള മകനേയും കാണാതായെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പയ്യന്നൂര്‍ പോലിസ് യുവതിയേയും മകനേയും പെരുമ്പയിലെ യുവാവിനേയും ഊട്ടിയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രി ഏഴോടെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയേയും കുട്ടിയേയുമാണ് കാണാതായത്. പെരുമ്പയിലെ ഒരു യുവാവുമായി അടുപ്പമുള്ളതായി സംശയിക്കുന്നതായും ഭര്‍ത്താവിന്റെ പരാതിയിലുണ്ടായിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Read Moreആ തന്ത്രവും പാളി! ബൊലേറോ പിക്കപ്പില്‍ രഹസ്യ അറ, മണം വരാതിരിക്കാന്‍ പഴകിയ മീന്‍; കണ്ണൂർ സ്വദേശികള്‍ കുടുങ്ങി
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കഞ്ചാവ് വേട്ട. ബൊലേറോ പിക്കപ്പ് വാഹനത്തിലെ രഹസ്യ അറയിൽ സൂക്ഷിച്ച 155 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. വിൽപ്പനക്കായെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശികൾ പെരിന്തൽമണ്ണയിൽ പൊലീസിന്റെ പിടിയിലായി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കൾവീട്ടിൽ ഹർഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി മുഹമ്മദ് റാഹിൽ(20) എന്നിവരാണ് പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സി അലവി, എസ് ഐ മുഹമ്മദ് യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി ബൈപ്പാസിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ബൊലേറോ പിക്കപ്പ് വാഹനത്തിൽ രഹസ്യ അറയുണ്ടാക്കി പാക്കറ്റുകളിലാക്കി അടുക്കിവെച്ച നിലയിലായിരുന്നു കഞ്ചാവ്. വിജയ വാഡയിൽ നിന്നും ആന്ധ്ര പോലീസ് വാഹനം പരിശോധിച്ചെങ്കിലും രഹസ്യ അറ കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. കഞ്ചാവിന്റെ മണം പുറത്തുവരാതിരിക്കാനായി കണ്ടെയ്നറിനുള്ളിൽ പഴകിയ മീൻ വെച്ചിരുന്നു. പെരിന്തൽമണ്ണ ഡി വൈ…
Read Moreകള്ളൻമാർക്കുപോലും അപമാനമായ കള്ളൻ വീണ്ടും! ഓണാവധി നാളിലും ഇവിടെ കയറി ഭക്ഷണം പാചകം ചെയ്ത് കഴിച്ചു
കണ്ണൂർ: താവക്കര വെസ്റ്റ് അങ്കണവാടിയിൽ വീണ്ടും കള്ളൻ കയറി. അങ്കണവാടിയുടെ പിൻവശത്തെ സീലിംഗ് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. അടുക്കളയിൽ കയറി കഞ്ഞി വച്ച് കുടിച്ചതിനുശേഷം മുട്ട, ചെറുപയർ എന്നിവയും പാചകം ചെയ്ത് കഴിച്ചു. കുട്ടികൾക്കുള്ള ഭക്ഷണസാധനങ്ങൾ മുഴുവൻ നശിപ്പിച്ചനിലയിലാണ്. അങ്കണവാടിയിലെ വാട്ടർ പ്യൂരിഫയർ കവർന്നു. വെള്ളത്തിന്റെ പൈപ്പുകളും ഇളക്കിമാറ്റാൻ ശ്രമിച്ചനിലയിലാണ്. സമീപത്തായി രണ്ട് സ്പാനറുകളും ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ട്. പൂജ അവധിക്കുശേഷം അങ്കണവാടി ഹെൽപ്പറെത്തി തുറന്നപ്പോഴാണ് കള്ളൻ കയറിതായി ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ മാസം ഓണാവധി നാളിലും ഇവിടെ കള്ളൻ കയറുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് നഗരത്തിലെ രണ്ട് അങ്കണവാടികളിലായി കള്ളൻ കയറിയത്. അങ്കണവാടി വർക്കർ ജെയ്സയുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഓടുന്ന ബസില്‍ 50 കാരന്റെ ലീലാവിലാസം, അതും പതിമൂന്നുകാരനോട്..! ബസ് യാത്രയ്ക്കിടെ ആൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ
കൂത്തുപറമ്പ്: ബസ് യാത്രയ്ക്കിടെ പതിമൂന്നുകാരനെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. കൈതേരി എടം സ്വദേശി എം.രാജീവൻ (50) ആണ് അറസ്റ്റിലായത്. മൂന്ന് പെരിയയിൽ നിന്നും കൂത്തുപറമ്പിലേക്ക് ബസിൽ വരികയായിരുന്ന വിദ്യാർഥിയാണ് പീഡനത്തിന് ഇരയായത്. ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. മമ്പറത്ത് ബസ് എത്തിയപ്പോൾ വിദ്യാർഥിയുടെ അടുത്തേക്ക് സീറ്റിൽ വന്നിരുന്ന ഇയാൾ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇതേ തുടർന്ന് വിദ്യാർഥി കണ്ടക്ടറോട് വിവരം പറഞ്ഞു. തുടർന്ന് ബസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റുകയും രാജീവനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവം പിണറായി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് പിണറായി സ്റ്റേഷനിലേക്ക് കൈമാറി.
Read Moreഎല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച് പ്രിയസഖാവിനെ ഒരുനോക്ക് കാണാൻ പുഷ്പ്പനെത്തി; കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി
കണ്ണൂർ: അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടി കോടിയേരി ബാലകൃഷ്ണന് ആദരാജ്ഞാലി അർപ്പിക്കാൻ പുഷ്പ്പൻ എത്തി. പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിയാണ് പുഷ്പ്പൻ, കോടിയേരി ബാലകൃഷ്ണനെ കണ്ടത്. 1994ലെ കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയാണ് പുഷ്പന്. പുഷ്പ്പനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അതേസമയം, ഇന്ന് മുഴുവൻ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ചെന്നൈയിൽനിന്ന് എയർആംബുലൻസിലാണ് കോടിയേരിയുടെ മൃതദേഹം കണ്ണൂരിലെത്തിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി മകന് ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവര്‍ ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾ വിമാനത്താവളത്തിൽ എത്തിയിരുന്നു. മൃതദേഹം എത്തുന്നതും കാത്ത് വിമാനത്താവളത്തിൽ വൻജനാവലിയാണ് തടിച്ചുകൂടിയത്. വിമാനത്താവളത്തിൽനിന്ന് മൃതദേഹം വിലാപയാത്രയായാണ് തലശേരിയിലേക്ക് കൊണ്ടുവന്നത്. നിരവധി…
Read More