വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍നിന്ന് കാണാതായ ഭര്‍ത്താവും രണ്ടു മക്കളുമുള്ള വീട്ടമ്മ! വിഷം കഴിച്ചത് കൂടെ താമസിച്ചിരുന്ന യുവാവിനൊപ്പം

കാഞ്ഞങ്ങാട്: ആവിക്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത് പത്തനംതിട്ടയില്‍ നിന്നും കാണാതായ ഭര്‍തൃമതിയാണെന്ന് സ്ഥിരീകരിച്ചു. ഹോട്ടല്‍ ജീവനക്കാരിയായ രമ (45) ആണ് മരിച്ചത്. ഭര്‍ത്താവും രണ്ടു മക്കളുമുള്ള രമയെ കാണാതായെന്ന് കാണിച്ച് ഏഴുവര്‍ഷം മുന്പ് മലയാലപ്പുഴ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. കൂടെ താമസിച്ചിരുന്ന വയനാട് പനമരം സ്വദേശി ജയപ്രകാശിനൊപ്പമാണ് യുവതി വിഷം കഴിച്ചത്. ജയപ്രകാശിന്‍റെ നില ഗുരുതരമാണ്. ഇയാള്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. ഇതേത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസിന് മൊഴിയെടുക്കാനായില്ല. മൊഴിയെടുത്തു കഴിഞ്ഞാല്‍ മാത്രമേ സംഭവ ത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകുകയുള്ളൂവെന്ന് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

Read More

ഒരു കരിങ്കോഴിക്ക് ഇത്ര വിലയോ? ലേലം വിളി കത്തിക്കയറി! കൂത്തുപറമ്പില്‍ നടന്ന കരിങ്കോഴി ലേലം വിളിയില്‍ സംഭവിച്ചത്…

കൂത്തുപറമ്പ്: ഒരു സാധാരണ കരിങ്കോഴിക്ക് എത്ര വിലയുണ്ടാകുമെന്ന് ചോദിച്ചാൽ അഞ്ഞൂറോ അറുന്നൂറോ എന്നാകും ഉത്തരം. എന്നാൽ ഞെട്ടേണ്ട, കേട്ടോളൂ. ചെറുവാഞ്ചേരി കണ്ണാടിച്ചാലിൽ ഒരു കരിങ്കോഴിക്ക് കിട്ടിയത് 39,000 രൂപ. ടെന്‍റ് കെട്ടി തെരുവ് സർക്കസ് അവതരിപ്പിക്കുന്ന സംഘം ലേലത്തിന് വച്ച കരിങ്കോഴിയുടെ വിലയാണ് എല്ലാവരെയും ഞെട്ടിച്ച് ഉയർന്നുപൊങ്ങിയത്. ലേല വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ആളുകൾ കൂട്ടമായി എത്തിത്തുടങ്ങി. കരിങ്കോഴിയെ സർക്കസ് സംഘത്തിനായി പ്രദേശവാസിയായ ഒരാളായിരുന്നു സ്പോൺസർ ചെയ്തത്.

Read More

കോടതി ജാമ്യം നൽകിയ പ്രതിയെ കോടതി വളപ്പിൽ വച്ച് കസ്റ്റഡിയിലെടുത്തു; സിഐക്കെതിരേ കോടതിയലക്ഷ്യ കേസ്

തലശേരി: ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ തലശേരി അതിവേഗ കോടതി ജാമ്യത്തിൽ വിട്ടയാളെ കോടതി വളപ്പിൽ വച്ച് തന്നെ കസ്റ്റഡിയിലെ‌ടുത്ത സംഭവത്തിൽ സിഐക്കെതിരേ കോടതിയലക്ഷ്യ കേസ്. കേളകം സർക്കിൾ ഇൻസ്പെക്ടർ അജയകുമാറിനെതിരെയാണ് നടപടി. ജുഡീഷ്യറിയെയും അഭിഭാഷകരെയും അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ചാണ് നടപടി. നടപടിയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ കാരണം കാണിക്കാനും നിർദേശം നൽകി. സിഐക്കെതിരേ കോടതി രൂക്ഷ വിമർശനവും നടത്തി. സാമ്പത്തിക ഇടപാട് സംബന്ധിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ മട്ടന്നൂർ കയനിയിലെ മുഹമ്മദലിയെ സിഐ കസ്റ്റഡിയിലെടുത്തതോടെ അഡ്വ. വി.ആർ. നാസർ കോടതി സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

Read More

വീഴ്ചകളിൽ നിന്ന് വീഴ്ചയിലേക്ക് പോലീസുകാർ… ആറുവയസുകാരനെതിരായ ആക്രമണം; പോലീസിന് വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: തലശേരിയില്‍ ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്. കണ്ണൂര്‍ റൂറല്‍ എസ് പി.ബി.രാജീവ് റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി. സംഭവത്തില്‍ തലശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ആറ് പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. സംഭവം നടന്ന അന്നു തന്നെ പ്രതിയെ സ്റ്റേഷനിലെത്തിച്ചെങ്കിലും എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ ഇത് ഗൗരവമായെടുത്തില്ല. സ്ഥലം സന്ദര്‍ശിച്ച പോലീസ് സംഘത്തിനും വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിനാണ് രാജസ്ഥാന്‍ സ്വദേശിയായ ആറു വയസുകാരനെ യുവാവ് ചവിട്ടിതെറിപ്പിച്ചത്. സംഭവം നടന്നയുടനെ ദൃക്‌സാക്ഷികള്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പോലീസ് വിട്ടയച്ചിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.

Read More

അമേരിക്കൻ സ്ഥാനാർഥി വോട്ടഭ്യർഥിച്ചത് എകെജി സെന്‍റർ മുൻ സെക്രട്ടറിയോട്; അണികളില്ലാതെ വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥി പുത്തൻ അനുഭവമെന്ന മുകുന്ദൻ

നവാസ് മേത്തർതലശേരി: അമേരിക്കയിലെ ഒരു കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥി വോട്ടഭ്യർഥിച്ചെത്തിയത് എകെജി സെന്‍റർ മുൻ സെക്രട്ടറിയുടെ മുന്നിൽ. അമേരിക്കയിലെ കാലിഫോർണിയ മിൽപിറ്റസ് കോർപറേഷൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ദീപക് അവാന്തിയാണ് തിരുവനന്തപുരം എകെജി സെന്‍റർ സെക്രട്ടറിയായിരുന്ന തലശേരി ധർമടം സ്വദേശി മുകുന്ദന്‍റെ മുന്നിലെത്തിയത്. അവധിക്കാലം ആഘോഷിക്കുന്നതിനാണ് അമേരിക്കയിലുള്ള മകൾ അശ്വതിയുടെ അടുത്തേക്ക് മുകുന്ദൻ ചെന്നത്. പേരകുട്ടിയുടെ കൂടെ സായാഹ്ന സവാരിക്ക് ഇറങ്ങിയ തന്‍റെ മുന്നിലേക്ക് എത്തിയ സ്ഥാനാർഥിയെ കണ്ടപ്പോൾ മുകുന്ദൻ അത്ഭുതപ്പെട്ടുപോയി. എട്ടാം തീയതി നടക്കുന്ന തെരത്തെടുപ്പിന് സ്ഥാനാർഥി തനിച്ചാണ് വോട്ടഭ്യർഥിച്ചെത്തിയിരിക്കുന്നത്. നാട്ടിൽ നിരവധി തെരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള തനിക്ക് അണികളില്ലാതെ വോട്ടഭ്യർഥിക്കുന്ന സ്ഥാനാർഥി പുത്തനനുഭവമായെന്ന് മുകുന്ദൻ അമേരിക്കയിൽ നിന്നും രാഷ്‌ട്രദീപികയോട് പറഞ്ഞു. സിപിഎം തലശേരി ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന മുകുന്ദൻ കാൽനൂറ്റാണ്ട് മുമ്പാണ് തിരുവനന്തപുരം എകെജി സെന്‍ററിന്‍റെ ചുമതലക്കാരനായത്. റബ്കോയിൽ പബ്ലിക് റിലേഷൻ…

Read More

കണ്ണൂരില്‍ പത്താംക്ലാസുകാരി മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ്! സംഭവം പുറത്താകാനുള്ള കാരണം…

കണ്ണൂർ: കണ്ണൂരിൽ മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. കൂത്തുപറമ്പിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ആണ് പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ‌‌ സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതിയെ തന്ത്രപൂർവം നാട്ടിലെത്തിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറു വേദനയെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പിതാവാണ് പീഡനത്തിന് ഇരയാക്കിയതെന്ന് കുട്ടി മൊഴി നൽകി.

Read More

പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പിന്നെ പലര്‍ക്കുമായി കാഴ്ചവച്ചു! കാസര്‍ഗോഡ് നടന്ന സംഭവത്തില്‍ കാമുകനും കൂട്ടാളിയും കുടുങ്ങി

കാസര്‍ഗോഡ്: പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കാമുകനും കൂട്ടാളിയും അറസ്റ്റില്‍. നെല്ലിക്കട്ട ബിലാല്‍ നഗറിലെ അറഫാത്ത് (23), തളങ്കര ബാങ്കോട് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീഖ് (28) എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കാസര്‍ഗോഡ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാസർഗോഡ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പതിനേഴുകാരിയാണു പീഡനത്തിനിരയായത്. കാമുകനായ അറഫാത്ത് വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പലര്‍ക്കുമായി കാഴ്ചവയ്ക്കുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു.

Read More

ഒന്നാം പിണറായി സർക്കാരിന്‍റെ വാഗ്ദാനം രണ്ടാം സർക്കാർ “കുഴിച്ചു മൂടി’; പങ്കാളിത്ത പെൻഷനിൽ എല്ലാ ജീവനക്കാരും ചേരണമെന്ന് ഉത്തരവ്

നിശാന്ത് ഘോഷ്കണ്ണൂർ: ഒന്നാം പിണറായി സർക്കാരിന്‍റെ പ്രകടന പത്രികയിലെ പങ്കാളിത്ത പെൻഷനു പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ എന്ന പ്രധാന വാഗ്ദാനത്തെ പൂർണമായും മറന്ന് രണ്ടാം പിണറായി സർക്കാർ. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ചേരാതെ മാറി നിൽക്കുന്ന സർക്കാർ ജീവനക്കാർ അടുത്ത് മാസം 30നളളിൽ പെൻഷൻ പദ്ധതിയിൽ നിർബന്ധമായും ചേരണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. ഇക്കഴിഞ്ഞ 26നാണ് ധനകാര്യവകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർ പെൻഷൻ പദ്ധതിയിൽ നിശ്ചിത കാലാവധിക്കുള്ളിൽ ചേരുന്നതിന് ധനകാര്യവകുപ്പിന്‍റെ അനുമതി വേണ്ടതില്ലെന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കാണെന്നും ഉത്തരവിൽ നിർദേശിക്കുന്നു. 2013ൽ ഉമ്മൻ ചാണ്ടി സർക്കാരായിരുന്നു അതുവരെ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിക്കു പകരം പുതുതായി സർവീസിൽ പ്രവേശിക്കുന്നവർക്ക് പങ്കാളിത്ത പെൻഷൻ (കോൺട്രിബ്യൂട്ടറി) പെൻഷൻ നടപ്പാക്കിയത്. പുതുതായി സർവീസിൽ പ്രവേശിക്കുന്നവർ 30 ദിവസത്തിനകം പദ്ധതിയിൽ പങ്കാളികളാകണമെന്നായിരുന്നു നിർദേശം. യുഡിഎഫ്…

Read More

കണ്ണൂരിൽനിന്ന്  കാപ്പ ചുമത്തി നാടുകടത്തിയ യുവാവ്  ലോഡ്ജിൽ തൂങ്ങി മരിച്ചനിലയിൽ

കൂത്തുപറമ്പ്: കണ്ണൂരിൽനിന്ന് കാപ്പ ചുമത്തി നാടു കടത്തിയ യുവാവിനെ എറണാകുളത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കതിരൂർ പറാംകുന്നിലെ കൂരാഞ്ചി വീട്ടിൽ കെ.വിഥുനെ (32)യാണ് ഇന്നു രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഈ മാസം 18 ന് കാപ്പ ചുമത്തി നാട് കടത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണ ര്‍ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകാരം ഇയാൾക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു.

Read More

പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി; മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ

കണ്ണൂർ: കണ്ണൂർ പാനൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി. പാനൂർ സ്വദേശി വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളെ വീടിന് സമീപത്ത് കണ്ടതായി നാട്ടുകാർ പറഞ്ഞു. ഇയാളെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More