കണ്ണൂര്‍: കൂട് വിട്ട് ഒന്ന് പാറിപ്പറന്ന “പിക്കാച്ചു’ ഒരിക്കൽ പോലും കരുതിക്കാണില്ല തന്റെ പേരിൽ അവകാശത്തർക്കമുണ്ടാകുമെന്നും പോലീസ് സ്റ്റേഷനിൽ കയറേണ്ടിവരുമെന്നും. തന്റെ ഉടമയെ കബളിപ്പിച്ച് പാറിപ്പറന്ന ആഫ്രിക്കൻ തത്തയാണ് ഒടുവിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നത്. കഴിഞ്ഞദിവസമാണ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആഫ്രിക്കൻ തത്ത പറന്നെത്തിയത്. ആളുകളോട് ഏറെ ഇണക്കം കാട്ടിയ തത്തയെ ആശുപത്രിയിലെ ഒരു ഡോക്ടർ കൂട്ടിലാക്കി ഭക്ഷണം നൽകുകയും ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കണ്ണൂർ തളാപ്പിൽനിന്നും തിരൂരിൽനിന്നുമുള്ള രണ്ടുപേർ തത്തയുടെ അവകാശമുന്നയിച്ച് രംഗത്തെത്തി. ഇതോടെ അരലക്ഷത്തോളം രൂപ വിലവരുന്ന തത്തയെ പോലീസ് സ്റ്റേഷനിലാക്കി. തത്തയുടെ ഉടമയാരെന്നതിനെക്കുറിച്ച് പോലീസിനും വ്യക്തമായ തീരുമാനമെടുക്കാനായില്ല. ഇതിനിടെ തത്ത അതിഥി എന്ന പേര് പറഞ്ഞു. ഇതോടെ പോലീസ് ഈ പേരുമായി ബന്ധമുള്ള ആരെങ്കിലും അവകാശവാദമുന്നയിച്ചവരുടെ കൂട്ടത്തിലുണ്ടോയെന്ന് അന്വേഷിച്ചു. കണ്ണൂർ തളാപ്പിൽനിന്നെത്തിയ അന്പിളി എന്നയാളുടെ പേരായിരുന്നു…
Read MoreCategory: Kannur
വാടക ക്വാർട്ടേഴ്സിൽ മരിച്ചത്പ ശ്ചിമ ബംഗാളിൽനിന്ന് കാണാതായ പെൺകുട്ടിയും കാമുകനും! ബന്ധുക്കളും പോലീസും തിങ്കളാഴ്ചയെത്തും
ചെറുപുഴ: പാടിയോട്ടുചാൽ വയക്കരയിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ യുവാവും പെൺകുട്ടിയും പശ്ചിമ ബംഗാൾ സ്വദേശികൾ. പശ്ചിമ ബംഗാളിലെ സുന്ദർബെൻ സ്വദേശികളായ രാഹുൽ ബൈദ്യ (22), രൂപ(16) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 6.30 ഓടെ വാടകമുറിയിൽ സാരിയിൽ തൂങ്ങി മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പശ്ചിമബംഗാളിലെ സുന്ദൻബെൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി രാഹുൽ ബൈദ്യയ്ക്കെതിരേ കേസുണ്ട്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കേസെടുത്തത്. യുവാവ് പെൺകുട്ടിയുമായി കുറച്ചു ദിവസം മുന്‍പാണ് ചെറുപുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വയക്കരയിലെത്തിയത്. ഇവിടെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന സഹോദരനും ഭാര്യയ്ക്കുമൊപ്പം താമസിക്കുകയായിരുന്നു യുവാവും പെൺകുട്ടിയും. സംഭവസമയത്ത് സഹോദരനെയും ഭാര്യയെയും താമസസ്ഥലത്തുനിന്ന് കാണാതായിരുന്നു. ഇതിനുശേഷമാണ് യുവാവും പെൺകുട്ടിയും തൂങ്ങിമരിച്ചതെന്ന് കരുതുന്നു. ചെറുപുഴ പോലീസ് വിവരമറിയിച്ചതിനെ തുടർന്ന് സുന്ദർബെൻ കോസ്റ്റൽ പോലീസ് സ്റ്റേഷനിൽനിന്ന് പോലീസും ബന്ധുക്കളും കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്.…
Read Moreഅഭിനന്ദിക്കാം… ഈ മിടുക്കിയെ..! കഠിനാധ്വാനത്തിനു മുമ്പില്‍ തടസങ്ങൾ വഴിമാറി; ഹരിത ഇനി ഡോ. ഹരിത
വെള്ളരിക്കുണ്ട്: കഠിനാധ്വാനത്തിന് മുന്നിൽ പരിമിതികൾ തടസമായില്ല. വെള്ളരിക്കുണ്ട് കൂളിപ്പാറയിലെ കൂലിത്തൊഴിലാളിയായ രാമകൃഷ്ണന്റെയും ബാലാമണിയുടെയും മകൾ ഹരിത രാമകൃഷ്ണൻ ഇനി ഡോക്ടർ. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും ഡോക്ടർ എന്ന അഭിമാനകരമായ നേട്ടത്തിന് ഉടമയായി മാറിയ ഹരിത ഇപ്പോൾ ഭീമനടി ഗവ. ആയുർവേദ ആശുപത്രിയിൽ ഹൗസ് സർജൻസിയുടെ ഭാഗമായി പ്രാക്ടീസ് നടത്തുന്നു. പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളജിൽ നിന്നുമാണ് ബിരുദം പൂർത്തിയാക്കിയത്. മലവേട്ടുവ സമുദായത്തിൽനിന്നുള്ള ആദ്യ ആയുർവേദ ഡോക്ടർ എന്ന നേട്ടവും ഹരിതക്ക് സ്വന്തം. വെള്ളരിക്കുണ്ട് നിർമലഗിരി എൽപി സ്കൂളി ലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. തുടർന്ന് പരവനടുക്കം എംആർഎസിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷം എൻട്രൻസ് എഴുതി ആയുർവേദപഠനത്തിന്ചേർന്നു. സഹോദരൻ ഹരികൃഷ്ണൻ വെള്ള രിക്കുണ്ട് പോസ്റ്റ് ഓഫീസിൽ താത്കാലിക ജീവനക്കാരനാണ്.
Read Moreഷിനോജ് മുത്താണ്..! ഷിനോജിന്റെ സത്യസന്ധതയിൽ ഉടമക്ക് തിരിച്ച് കിട്ടിയത് അറുപത് ലക്ഷത്തോളം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍
പയ്യന്നൂര്‍: മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്റെ ഡ്രൈവര്‍ കാറമേല്‍ മുച്ചിലോട്ടെ പി.വി. ഷിനോജ്(29) സത്യസന്ധതയിൽ മുഹ്സീനയക്ക് തിരികെ ലഭിച്ചത് അറുപത് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ. ഇന്നലെ രാത്രി എട്ടോടെയാണ് വീടിന് സമീപത്തെ മുച്ചിലോട് ക്ഷേത്രപരിസരത്ത് റോഡില്‍ ഒരു ബാഗ് വീണുകിടക്കുന്നതായി ഷിനോജ് കണ്ടത്. ബാഗ് തുറന്നുനോക്കിയപ്പോഴാണ് അതില്‍ സ്വർണാഭരണങ്ങളായിരുന്നു. ബാഗിൽ നിന്ന് ലഭിച്ച ഡോക്ടറുടെ പഴയ കുറിപ്പടിയില്നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ വിളിച്ചാണ് ഉടമയായ പാലത്തരയിലെ മുഹ്സിനയെ വിവരമറിയിച്ചത്. ബന്ധുവിന്റെ വീട്ടിലെ സല്ക്കാരാഘോഷങ്ങളില് പങ്കെടുത്തശേഷം ഓട്ടോ ടാക്സിയിലുള്ള മടക്കയാത്രയിലാണ് ഇവരുടെ ബാഗ് നഷ്ടമായത്. മടക്കയാത്രക്ക് മുമ്പ് ആഭരണങ്ങള്‍ ഊരി ബാഗില്‍ വെച്ചിരുന്നു. മുഹ്സീനയുടെ മകളും കുട്ടികളുമാണ് ഓട്ടോടാക്സിയിലുണ്ടായിരുന്നത്. കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ബാഗ് വീണുപോയത് മുതിര്‍ന്നവര്‍ അറിഞ്ഞുമില്ല. വീട്ടിലെത്തി സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് എവിടേയോ നഷ്ടപ്പെട്ടതിന്റെ മാനസിക പ്രയാസത്തില്‍ കഴിയുന്നതിനിടയിലാണ് ഷിനോജിന്റെ വിളിയെത്തിയത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണാഭരണങ്ങള്‍ കണ്ടുകിട്ടയതിന്റെ ആശ്വാസത്തിലെത്തിയ മുഹ്സീനക്ക്…
Read Moreകൈകൾ കുഴഞ്ഞ് അവൻ വെള്ളത്തിലേക്ക് താണുപോയി; പുലർച്ചെ അച്ഛനൊപ്പം കുളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ചിറയിൽ മുങ്ങി മരിച്ചു
തളിപ്പറമ്പ്: ചിറയിൽ അച്ഛനൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥിയായ മകൻ മുങ്ങി മരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി തളിയില്‍ സ്വദേശി ജിതിന്(17)ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. അച്ഛൻ ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി. പിതാവ് ജയകൃഷ്ണന് നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവറാണ്. ജിഷയാണ് അമ്മ. സഹോദരന്: ജിതേന്ദ്ര.
Read More“ദ ലൈറ്റ് ഓഫ് മൈ ലൈഫ്’’ വൈറൽ താരമായി റാനിഷ് ഇഖ്ബാൽ താനി; അഭിനന്ദനവുമായി നിവിൻ പോളിയും
നവാസ് മേത്തർതലശേരി: നാദാപുരം സ്വദേശിയായ റാനിഷ് ഇഖ്ബാൽ താനി എന്ന പ്ലസ് ടൂ വിദ്യാർഥിനി സംവിധാനം ചെയ്ത “ദ ലൈറ്റ് ഓഫ് മൈ ലൈഫ്’ എന്ന ഹ്രസ്വചിത്രം നവ മാധ്യമങ്ങളിൽ വൈറലാകുന്നു. അധ്യാപകർ കേവലം പാഠപുസ്തക വിജ്ഞാനത്തിന്റെ ഉറവിടമല്ല, മറിച്ച് വിലയേറിയ പാഠങ്ങളുടെ കിരണങ്ങളാൽ വിദ്യാർഥികളിൽ പ്രകാശിക്കുകയും ചെയ്യുന്ന ഒരു മെഴുകുതിരി പോലെയാണ് എന്ന സന്ദേശമാണ് ദ ലൈറ്റ് ഓഫ് മൈ ലൈഫ് എന്ന ഹ്രസ്വചിത്രം മുന്നോട്ട് വെക്കുന്നത്. കുട്ടിക്കാലം മുതൽ ഞങ്ങളെ വളർത്തിയ സ്നേഹനിധികളായ അധ്യാപകർക്ക് ഞങ്ങൾ ഈ ഹ്രസ്വചിത്രം സമർപ്പിക്കുന്നു എന്ന മുഖവുരയോടയാണ് ചിത്രം ആരംഭിക്കുന്നത്. അധ്യാപകരുടെ അത്ഭുതകരമായ കഠിനാധ്വാനത്തിനും സ്ഥിരമായ പരിചരണത്തിനും നന്ദി പറയാനും റാനിഷ് മറന്നില്ല. കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട് മദ്യപാനിയായ അച്ഛനൊപ്പം വളരുന്ന ചെറുപ്പവും വികൃതിയുമായ ഷാൻ എന്ന ആൺകുട്ടിയെ തന്റെ ജീവിതം മികച്ചതാക്കി മാറ്റിയ മിസ് സനയ എന്ന…
Read Moreകുഞ്ഞിമംഗലത്ത് ഒരുകോടിയോളം രൂപ കോൺഗ്രസ് മണ്ഡലം നേതാക്കള്‍ തട്ടിയെടുത്തതായി ആക്ഷേപം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പയ്യന്നൂര്‍: കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട ഒരുകോടിയോളം രൂപ വ്യാജരേഖ ചമച്ച് മണ്ഡലം കമ്മിറ്റി നേതാക്കള്‍ കൈക്കലാക്കിയെന്ന് പരാതി. കുഞ്ഞിമംഗലത്തെ ഒന്നാം വാര്‍ഡ് ബൂത്ത് കമ്മിറ്റിക്ക് ലഭിക്കേണ്ട തുകയാണ് അവരറിയാതെ നേതാക്കള്‍ കൈക്കലാക്കിയതായി ആക്ഷേപമുയരുന്നത്. കുഞ്ഞിമംഗലം ഒന്നാം വാര്‍ഡ് ബൂത്തുകമ്മിറ്റിയുടെ പേരിലുള്ള സ്ഥലം ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്തപ്പോള്‍ രണ്ടു ഘട്ടങ്ങളിലായി ലഭിച്ച നഷ്ടപരിഹാരത്തുകയാണ് നേതാക്കള്‍ കൈവശപ്പെടുത്തിയത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടനാട് വാര്‍ഡ് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്നും ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി 5,72,707 രൂപ വാര്‍ഡ് കമ്മിറ്റി സെക്രട്ടറി/പ്രസിഡന്റ് എന്നിവരായ രണ്ടുപേരുടെ കണ്ണൂര്‍ ജില്ലാ ബാങ്കിന്റെ പയ്യന്നൂര്‍ ശാഖയിലെ അക്കൗണ്ടിലേക്ക് അയച്ചതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് 87,52,045 രൂപയും കൈപ്പറ്റിയതായും വിവരാവകാശ രേഖയില്‍ പറയുന്നു. മൂന്നാം വാര്‍ഡില്‍ താമസക്കാരനായ മണ്ഡലം പ്രസിഡന്റ് ഒന്നാം വാര്‍ഡ് ബൂത്ത് പ്രസിഡന്റായും മണ്ഡലം…
Read Moreവരും, കണ്ണൂർ മോഡൽ റെയ്ഡ്; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനർക്കാർക്ക് വേണം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
റെനീഷ് മാത്യുകണ്ണൂർ: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് ചേരുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ശിപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ ചർച്ചകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നടപ്പിലാക്കും. സംസ്ഥാനത്തെ പല സ്ഥാപനങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരാണ് ജോലി ചെയ്യുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽനിന്ന് ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, പിടികിട്ടാപ്പുള്ളികൾ എന്നിവർ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂർ മോഡൽ റെയ്ഡ് സംസ്ഥാനതലത്തിൽകഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമം നടന്നിരുന്നു. ചില സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ കണ്ണൂരിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.…
Read Moreകണ്ണൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടംഗ സംഘം
ചക്കരക്കൽ: ചക്കരക്കൽ മുതുക്കുറ്റി ആശാരി മൊട്ടയിൽ കോൺഗ്രസ് ഓഫീസിനായി നിർമിക്കുന്ന കെട്ടിടത്തിന് നേരേ ബോംബേറ്. ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോൺഗ്രസ് ഓഫീസും പ്രിയദർശിനി മന്ദിരവുമായി പ്രവർത്തിക്കുന്നതിന് നിർമിച്ച കെട്ടിടത്തിന് നേരെയാണ് ബോംബേറ് നടന്നത്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലായിരുന്നു. ബൈക്കിലെത്തിയ രണ്ടംഗ സംഘം കെട്ടിടത്തിനു നേരെ ബോംബ് എറിയുകയായിരുന്നു. രണ്ടു ബോംബുകൾ എറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ഫർണിച്ചറുകൾ തകരുകയും കെട്ടിടത്തിന്റെ ചുമരിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തകാലത്ത് ഇതിനു സമീപത്തെ രാജീവ് മന്ദിരത്തിന് നേരെ ആക്രമണമുണ്ടായതായും ഇതിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ലെന്നും പോലീസ് അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാത്തതാണ് അക്രമം ഉണ്ടാകാൻ കാരണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധമുണ്ടായ…
Read Moreകോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി: ചിത്രം പങ്കുവച്ച് കുടുംബം
നവാസ് മേത്തർതലശേരി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതായി മകൻ ബിനീഷ് കോടിയേരി രാഷ്ട്രദീപികയോട് പറഞ്ഞു. വന്നതിനേക്കാൾ നല്ല പുരോഗതിയാണ് ചികിത്സയിലൂടെ കൈവന്നിട്ടുള്ളത്. എന്നാൽ, ആശുപത്രി വിടാൻ സമയം എടുക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി. താടി വളർത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളിൽ പങ്കു വച്ചു. ആദ്യമായാണ് താടി വളർത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തു വരുന്നത്. ഭാര്യ വിനോദിനി ബാലകൃഷണൻ കോടിയേരിയുടെ കൂടെ തോളത്ത് കയ്യിട്ട് ഇരുവരും ചിരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. ഈ ചിത്രം പുറത്തു വന്നത് കോടിയേരിയെ സ്നേഹിക്കുന്നവർക്ക് ഏറെ ആശ്വാസമായിട്ടുണ്ട്. മിനിറ്റുകൾക്കുള്ളിൽ നവ മാധ്യമങ്ങളിൽ ഈ ചിത്രം വൈറലായിട്ടുണ്ട്. കോടിയേരിയുടെ ആരോഗ്യനില അറിയുന്നതിന് ദിവസവും നൂറു കണക്കിന് ഫോൺ കോളുകളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആശുപത്രിയിലേക്കെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദർശിക്കുന്നതിന്…
Read More