സ്വന്തം ലേഖകൻ മയ്യിൽ: മയ്യിൽ കടൂരിലെ എൻ.വി.ഷീബയുടെ ആൾത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് 80 പവൻ സ്വർണവും 1,30,000 രൂപയും കവർന്ന സംഭവത്തിൽ 100 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്. മയ്യിൽ-മാണിയൂർ-ചക്കരക്കൽ, മയ്യിൽ-മലപ്പട്ടം-ശ്രീകണ്ഠപുരം, മയ്യിൽ-പാവന്നൂർ-ഇരിക്കൂർ, ഇരിക്കൂർ-മട്ടന്നൂർ, മയ്യിൽ-പുതിയതെരു റൂട്ടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കഴിഞ്ഞ ജൂലൈ 17 മുതൽ കവർച്ച നടന്നതായി കണ്ടെത്തിയ 24 വരെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. ഒരാഴ്ചയ്ക്കിടെ ഏത് ദിവസമാണ് കവർച്ച നടന്നതെന്ന് കൃത്യമായി കണ്ടെത്താൻ കഴിയാത്തതാണ് അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നത്. കൂടാതെ പരിശോധിച്ച മിക്ക സ്ഥലങ്ങളിലും നൈറ്റ് വിഷൻ കാമറയില്ലാത്തതിനാൽ ലഭിച്ച ദൃശ്യങ്ങൾക്ക് വ്യക്തതയുമില്ല. കവർച്ച നടന്ന വീടിന് സമീപത്തെ രണ്ട് സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും കവർച്ച നടന്ന വീട്ടിലേക്കും വീടിന് മുന്നിലെ റോഡിലേക്കുമുള്ള ദൃശ്യങ്ങൾ ലഭിച്ചില്ല. വിരലടയാള വിദഗ്ധർ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച ആറ്…
Read MoreCategory: Kannur
വീണ്ടും സ്വര്‍ണക്കടത്ത് മാഫിയ ? ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ വളയം സ്വദേശിയെ കാണാനില്ലെന്ന് പരാതി
നാദാപുരം: ഖത്തറില്‍ നിന്നു നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ വളയം പോലീസ് കേസെടുത്തു. ജാതിയേരി കോമ്പി മുക്കിലെ വാതുക്കല് പറമ്പത്ത് റിജേഷിനെയാണ് (35) കാണാതായത്. ഒന്നരമാസമായി റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരന് രാജേഷാണ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷം മുമ്പാണ് റിജേഷ് ഖത്തറില്‍ ജോലിക്കായി പോയത്. അവസാനം ജൂണ്‍ പത്തിനാണ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. ജൂണ്‍ 16നു കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭി ച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിലര്‍ റിജേഷിനെ അന്വേഷിച്ച് ജാതിയേരി കോമ്പിമുക്ക് പരിസരങ്ങളില്‍ എത്തിയതായി നാട്ടുകാര്‍ പറഞ്ഞു. അജ്ഞാത യുവാവ് വീട്ടിലെത്തി റിജേഷിനെ അന്വേഷിച്ചെന്നും ഞങ്ങൾ ചില സാധനങ്ങൾ അവന്റെ കൈവശം കൊടുത്തയച്ചതായും , തിരികെ ലഭിക്കണമെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു. യുവാവിനെ കാണാതായ സംഭവത്തിൽ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന്…
Read Moreഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ കത്തിയെടുത്ത് അയാള്‍..! ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി
ചെറുവത്തൂർ: മാവിലാക്കടപ്പുറത്ത് ഓട്ടോ ഡ്രൈവർക്ക് കഴുത്തിന് വെട്ടേറ്റ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി. മാവിലാക്കടപ്പുറം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവർ ഒരിയരയിലെ കെ.ശ്രീയേഷി (27)നാണ് ഇന്നലെ കടലോരത്ത് വച്ച് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ചെറുവത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്. സിപിഎം ഒരിയര ബ്രാഞ്ച് സെക്രട്ടറി പി.പി. ഷൈമേഷാണ് വെട്ടിയതെന്നാണ് ആശുപത്രിയിൽ കൊണ്ടു പോകും വഴി ശ്രീയേഷിന്റെ മൊഴി. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ കത്തിയെടുത്ത് കഴുത്തിൽ തുടരെ വെട്ടുകയായിരുന്നുവെന്ന് പറയുന്നു. കടലോരത്തുണ്ടായിരുന്നവരും അതുവഴി പോയ ഓട്ടോ ഡ്രൈവർമാരും ചേർന്ന് ചോര വാർന്നു കിടക്കുന്ന ശ്രീയേഷിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെട്ടേറ്റ ശ്രീയേഷിന്റെ കഴുത്തിന് 15 തുന്നലുകളിട്ടു. ചന്തേര പോലീസ് ആശുപത്രിയിലെത്തി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഉച്ച കഴിഞ്ഞ് സ്ഥലത്തെത്തും.
Read Moreസഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളി! കണ്ണൂരിലെ കോൺഗ്രസ് നേതാവ് കീഴടങ്ങിയേക്കും
കണ്ണൂർ: സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങിയേക്കും. കണ്ണൂർ കോർപറേഷനിലെ 36ാം വാർഡ് കൗൺസിലറായ പി.വി. കൃഷ്ണകുമാറിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മാനന്തവാടിയിലാണ് കൗൺസിലർ ഒളിവിൽ കഴിയുന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. മാനന്തവാടിയിൽ പോയി ഒളിസങ്കേതം കണ്ടെത്തി കൗൺസിലറെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്. ഇതിനായി മാനന്തവാടി പോലീസിന്റെ സഹായം പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, പോലീസ് അറസ്റ്റ് ചെയ്യുന്നതിന് മുന്നെ നേരിട്ടെത്തി കീഴടങ്ങാനുള്ള നീക്കം കൃഷ്ണകുമാർ വക്കീൽ മുഖേന നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഉടൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങാനാണ് സാധ്യത. നിലവിൽ കൃഷ്ണകുമാർ ഒളിവിൽ കഴിയാനുള്ള സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഒളിവിൽ പോകാൻ ആരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സഹകരണ സംഘം ജീവനക്കാരിയെയാണ് കൃഷ്ണകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്.…
Read Moreഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു..! നിമിഷനേരംകൊണ്ട് കൺമുന്നിൽ എല്ലാം നഷ്ടപ്പെട്ട് ഐസക്ക്
എം.ജെ. റോബിൻ നെടുംപുറംചാൽ: “ചുരുങ്ങിയ സമയം കൊണ്ട് എല്ലാം നശിച്ചു. വീടും കൃഷിയിടവും തൊഴുത്തും കൺമുന്നിൽ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. ഇതിലും ഭേദം തങ്ങളും അങ്ങു പോകുന്നതായിരുന്നു…..’- ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ഈറ്റപ്പുറത്ത് ഐസക്കിന്റെ വാക്കുകളാണിത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ നെടുംപുറംചാൽ നെല്ലായിനിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒരു പ്രദേശമാകെ ദുരിതക്കയത്തിലായി. കല്ലും മണ്ണും കൂറ്റൻ പാറക്കെട്ടുകളും ശക്തിയായി താഴോട്ട് ഇടിച്ചിറങ്ങിയപ്പോൾ നഷ്ടമായത് വീടും കൃഷിയും കന്നുകാലികളും. അതിശക്തമായി പൊട്ടിപ്പുറപ്പെട്ട മലവെള്ളപ്പാച്ചിൽ രണ്ടായി പിളർന്ന് ഐസക്കിന്റെ വീടിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സമീപത്തെ കിണറും ആറോളം പശുക്കൾ ഉണ്ടായിരുന്ന ഫാമും കൃഷിയും കെടുതിയിൽ നഷ്ടപ്പെട്ടു. അപകടസമയത്ത് ഗൃഹനാഥനായ ഐസക്ക് വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും രണ്ടു കുട്ടികളും വീടിന് ഇരുവശത്തുനിന്നും മണ്ണും വെള്ളവും ഇരച്ചെത്തുന്നതും കിണർ ഇടിഞ്ഞുതാഴുന്നതും കണ്ടതിനെത്തുടർന്ന് ജീവനും കൊണ്ട് ഓടി രക്ഷപെട്ടു. ഇവർ വീട്ടിൽനിന്നിറങ്ങി നിമിഷങ്ങൾക്കുള്ളിൽ…
Read Moreഒരുപിടി ഭക്ഷ്യധാന്യമില്ല; ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാനും കഴിയില്ല! കൃപാഭവന്റെ അടുക്കള മലവെള്ളമെടുത്തു; പശുക്കൾ, കോഴി, താറാവ്, ആടുകൾ എന്നിവ ഒഴുക്കിൽപ്പെട്ട് ചത്തു
തൊണ്ടിയിൽ: പൂളക്കുറ്റി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും തോടുകൾ കരകവിഞ്ഞൊഴുകിയപ്പോൾ തെറ്റുവഴിയിലെ കൃപാഭവന്റെ അടുക്കള പൂർണമായും ഇല്ലാതായി. “ഒരു നല്ല അടുക്കള സമ്മാനിക്കാനായിരിക്കും ദൈവം ഈ ഇടപെടൽ നടത്തിയത്…” ദുരന്തത്തിന്റെ ആഴക്കയത്തിൽ നിൽക്കുമ്പോഴും കൃപാഭവൻ ഡയറക്ടർ സന്തോഷിന്റെ ആത്മവിശ്വാസത്തിന്റെ വാക്കുകൾ. ഒരുപിടി ഭക്ഷ്യധാന്യം പോലും ഇല്ലാതായി. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ പോലും കഴിയാത്ത സ്ഥിതിയുമായി. മലയോരത്തുണ്ടായ ഉരുൾപൊട്ടലിൽ ഏറ്റവും കനത്ത നാശനഷ്ടമുണ്ടായത് കൃപാ ഭവനാണ്. തിങ്കളാഴ്ച്ച രാത്രി 7.45 ഓടെയാണ് ചെറിയ തോതിൽ വെള്ളം അടുക്കളയിൽ എത്തിയത്. പൈപ്പ് പൊട്ടിയതാവും എന്ന ധാരണയായിരുന്നു ആദ്യം. പൊടുന്നന്നെ വെള്ളം ഇരച്ചെത്തിയതോടെ അടുക്കളയിൽ ഉണ്ടായിരുന്നവർ മുകളിലത്തെ നിലയിൽ അഭയം തേടി. അതുകൊണ്ട് ആളപായം ഉണ്ടായില്ല. മുഴുവൻ അടുക്കള ഉപകരണങ്ങളും പാത്രങ്ങളും ഒലിച്ചുപോയി. പശുക്കൾ, കോഴി, താറാവ്, ആടുകൾ തുടങ്ങി ഭൂരിഭാഗവും ഒഴുക്കിൽപ്പെട്ട് ചത്തു. അന്തേവാസികളെ ആശുപത്രിയിൽ കൊണ്ടുപോകാനും മറ്റ് ആവശ്യങ്ങൾക്കും…
Read Moreകണ്ണൂരിൽ അഞ്ചിടങ്ങളിൽ ഉരുൾപൊട്ടൽ; രണ്ടു വയസുകാരിയുടേത് ഉൾപ്പെടെ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി
കണ്ണൂർ(പേരാവൂർ): കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. നെടുംപുറംചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടെത്തിയത്. ചെങ്ങന്നൂർ സ്വദേശിയും നെടുംപുറംചാൽ കുടുംബക്ഷേമ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക നദീറ – ഷഫീഖ് ദമ്പതികളുടെ മകൾ നുമ തസ്മിന്റെ മൃതദേഹമാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്. കു ട്ടിയുടെ വീടിനു സമീപത്ത് നിന്നും 20 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. പൂളക്കുറ്റി വെള്ളറ കോളനിയിൽ ഉരുൾപൊട്ടലിൽ കാണാതായ രാജേഷ് അരുവിക്കലിന്റെ (40) മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടലിൽ കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വ്യാപക കൃഷിനാശം ഉണ്ടായി. പൂളക്കുറ്റിമേലെ വെള്ളറയിൽ ഉരുൾപൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശം. വെള്ളറയിൽ ഒരു വീട് പൂർണമായും തകർന്നു. വീടിനുള്ളിലുണ്ടായിരുന്ന മണ്ണാലി ചന്ദ്രൻ (55), മകൻ റിവിൻ (22) എന്നിവരെ കാണാതായതായി പ്രദേശവാസികൾ പറഞ്ഞു. ഇവർക്കായുള്ള തെരച്ചിൽ…
Read Moreആ പുഞ്ചിരി മാഞ്ഞു, അഫ്ര ഇനി കണ്ണീരോർമ; വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ലോകം ഏറ്റെടുത്തിരുന്നു
കണ്ണൂര്‍: ‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാകരുത്- വീൽചെയറിലിരുന്ന് അഫ്ര നടത്തിയ ചികിത്സ സഹായാഭ്യർത്ഥന ആരും മറന്നുകാണില്ല. വീല്‍ചെയറില്‍ ശരീരം തളരുമ്പോഴും മനസിന്റെ ഇച്ഛാശക്തികൊണ്ട് ജീവിതത്തെ തിരികെപ്പിടിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ മാട്ടൂലിലെ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) രോഗബാധിതയായ അഫ്ര ഇനി കണ്ണിരോർമ. ഇന്നലെ പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ ബാധിതനായ അനുജൻ മുഹമ്മദിന് വേണ്ടിയുള്ള അഫ്രയുടെ സഹായഭ്യർത്ഥന ലോകമൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. അഫ്രയുടെ അഭ്യർഥന കേട്ട് അനുജന്റെയും അഫ്രയുടെയും ചികിത്സയ്ക്കുമായി ലോകത്തിന്റെ നാനാതുറകളിലുള്ള മനുഷ്യസ്നേഹികൾ 46 കോടി രൂപയാണ് സ്വരുക്കൂട്ടി നല്‍കിയത്. പിന്നീട് അനുജൻ മുഹമ്മദിന്റെ ചികിത്സക്കായി ലഭിച്ച തുകയില്‍നിന്ന് ഏഴ് കോടിയോളം രൂപ എസ്എംഎ ബാധിച്ച മറ്റൊരു കുട്ടിയുടെ ചികിത്സയ്ക്കായി നല്കുമ്പോഴും നിറപുഞ്ചിരിയുമായി അഫ്രയുടെ നല്ല മനസുണ്ടായിരുന്നു. കേരളത്തിലെ നൂറോളം എസ്എംഎ ബാധിതരുടെ പ്രതീക്ഷയായും കരുത്തുമായിരുന്നു അഫ്രയുടെ പുഞ്ചിരി. അഫ്രയ്ക്കും എസ്എംഎ അസുഖത്തിനുള്ള…
Read Moreവീട്ടുകാരെ കാണാൻ രണ്ടു ദിവസത്തെ പരോൾ; കനത്ത സുരക്ഷയിൽ തടിയന്റവിടെ നസീർ കണ്ണൂരിൽ
കണ്ണൂർ: കാശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിലെയും കോഴിക്കോട് ഇരട്ട സ്ഫോടനക്കേസിലെയും പ്രതി തടിയന്റവിടെ നസീർ കനത്ത സുരക്ഷയിൽ കണ്ണൂരിൽ. ബംഗളൂരു ജയിലിൽ കഴിയുന്ന നസീറിന് കൊച്ചി എൻഐഎ കോടതി വീട്ടുകാരെ കാണുവാൻ രണ്ട് ദിവസത്തെ പരോൾ നൽകിയിരുന്നു. ബംഗളൂരുവിൽ നിന്ന് ഇന്നലെ രാത്രിയാണ് കനത്ത സുരക്ഷയിൽ കണ്ണൂരിൽ എത്തിച്ചത്. തുടർന്ന്, കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചത്. ഇന്നു രാവിലെ കണ്ണൂർ സിറ്റിയിലെ വീട്ടിൽ പോലീസ് സുരക്ഷയിൽ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ബന്ധുമിത്രാദികളുമായിട്ടാണ് കൂടിക്കാഴ്ച. നസീറിന്റെ വീടിന് ചുറ്റും രാവിലെ തന്നെ പോലീസ് സുരക്ഷ ഏർപ്പെടുത്തിയ ശേഷമാണ് നസീറിനെ വീട്ടിലേക്ക് കൊണ്ടുവന്നത്.
Read Moreപിണറായിയിൽ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു; സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് മരിച്ചതെന്ന് ബിജെപി
കണ്ണൂർ: മർദനമേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ആർഎസ്എസ് പ്രവർത്തകൻ മരിച്ചു. പിണറായി സ്റ്റേഷൻ പരിധിയിലെ എരുവട്ടിയിലെ പുതിയ വീട്ടിൽ ജിംനേഷ് (30) ആണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ മർദനമേറ്റാണ് ജിംനേഷ് മരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആരോപിച്ചു. എന്നാൽ, പരിക്കേറ്റവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷ് കുഴഞ്ഞു വീണാണ് മരിച്ചതെന്ന് പിണറായി പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം പ്രദേശത്ത് സിപിഎം – ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. അക്രമത്തിൽ സിപിഎം പ്രവർത്തകരായ രംനേഷ്, നിവേദ് എന്നിവർക്കും ആർഎസ്എസ് പ്രവർത്തകരായ ആദർശ് മുരളി, വിഷ്ണു, കെ.പി.ആദർശ് എന്നിവർക്കും പരിക്കേറ്റിരുന്നു. മരിച്ച ജിംനേഷിന്റെ സഹോദരനാണ് അക്രമത്തിൽ പരിക്കേറ്റ വിഷ്ണു. ഇവർക്കൊപ്പം ആശുപത്രിയിൽ എത്തിയ ജിംനേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയും പുലർച്ചെ രണ്ടോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം, ജിംനേഷിന് മർദ്ദനമേറ്റതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബിജെപി നേതൃത്വം പറയുന്നു. ജിംനേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം…
Read More