കൂത്തുപറമ്പ്: മുഖംമൂടി ധരിച്ചെത്തിയ നാലംഗസംഘത്തിന്റെ മർദനത്തിൽ കണ്ണവം യുപി സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. അഞ്ചാം ക്ലാസ് വിദ്യാർഥികളായ കണ്ണവം പഴശിമുക്കിലെ എം.സൂര്യകൃഷ്ണ (11), പറമ്പുക്കാവ് കോളനിയിലെ റിജിൽ അനീഷ് (11) എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോഴാണ് സംഭവം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ സംഘം വിദ്യാർഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു. സ്കൂളിന്റെ പിൻഭാഗത്തെ മതിൽ ചാടിക്കടന്നാണ് അക്രമികൾ സ്കൂളിനുള്ളിൽ കയറിയത്. മറ്റ് വിദ്യാർഥികൾ ഇല്ലാത്ത ക്ലാസ് മുറിയിൽ വെച്ചാണ് സംഘം വിദ്യാർഥികളെ മർദിച്ചത്. മർദനമേറ്റ ഒരു വിദ്യാർഥി കുഴഞ്ഞ് വീഴുകയും ചെയ്തു.സംഭവത്തിന്റെ തലേ ദിവസം വിദ്യാർഥികൾ തമ്മിൽ ചെറിയ തോതിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ അക്രമം.ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കണ്ണവം ഇൻസ്പെക്ടർ എം. സജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
Read MoreCategory: Kannur
തടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല! സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: സെൻട്രൽ ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി ഗോദാപുരി കോളനിയിലെ വേലുവിന്റെ മകൻ ബിജു(37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. രാവിലെ ജയിൽ ഉദ്യോഗസ്ഥർ തടവുകാരുടെ എണ്ണമെടുക്കാൻ നോക്കിയപ്പോൾ ബിജുവിനെ കണ്ടില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനെ വാർഡിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ടിബി രോഗിയായത് കൊണ്ട് ബിജുവിനെ ഒറ്റയ്ക്ക് ഒരു സെല്ലിലായിരുന്നു താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് പോക്സോ കേസ് പ്രതിയായ ബിജു കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Read Moreപൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങി! ദന്പതികൾക്കെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്
കാസര്‍ഗോഡ്: നിക്ഷേപത്തട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിവി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ നായന്മാര്മൂലയിലെ സി.വി.സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്പനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങിയെന്നാണ് കേസ്. 2016ലാണ് സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കായി ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Read Moreപയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിൽ ബോംബേറ്; പരിശോധനയ്ക്ക് വിധേയമാക്കിയത് 2ലക്ഷത്തോളം ഫോണ്‍കോളുകളും നൂറോളം നിരീക്ഷണ കാമറ ദൃശ്യങ്ങളും
പയ്യന്നൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിൽ പ്രതികളെപ്പറ്റി സൂചന. നൂറോളം നിരീക്ഷണ കാമറ ദൃശ്യങ്ങളും സൈബര്‍ സെല്ലിന്റെ സഹായത്തോടെ രണ്ടുലക്ഷത്തോളം ഫോണ്‍കോളുകളും പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് പോലീസിന് അക്രമികളെപ്പറ്റി സൂചന ലഭിച്ചത്. പ്രത്യേക സ്ക്വാഡ്ബോംബേറില് ഉള്‍പ്പെട്ടിട്ടുള്ളവരെ കണ്ടെത്താന്‍ പോലീസിന് ഉന്നത കേന്ദ്രത്തില്‍ നിന്നും കടുത്ത സമ്മര്‍ദങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പയ്യന്നൂര്‍ എസ്ഐ പി. വിജേഷിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് അന്വേഷണം നടത്തുന്നത്. രണ്ടു ബൈക്കുകൾസമീപവാസികളില്നിന്നും വിവരങ്ങള്‍ ശേഖരിച്ച പോലീസ് രാഷ്്ട്ര മന്ദിരത്തിന് സമീപത്തെ ഇരുപതോളം നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടു ബൈക്കുകള്‍ പോകുന്നത് കാണാനായെങ്കിലും ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ലായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നഗരത്തിലേയും റെയില്‍വേ സ്റ്റേഷന് പരിസരത്തുമുള്ള നിരീക്ഷണ കാമറകളും പരിശോധനയ്ക്കു വിധേയമാക്കി. ഈ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അക്രമികളെപ്പറ്റി ചില സൂചനകള്‍ പോലീസിന് ലഭിച്ചതെന്നാണറിയുന്നത്. ഈ മാസം 12ന് പുലര്‍ച്ചെ ഒന്നോടെയാണ്…
Read Moreഒരുവര്‍ഷം മുമ്പ് മസ്ജിദില്‍ നിസ്കാരത്തിന് എത്തിയപ്പോള്‍..! മസ്ജിദില്‍ ചാണകം വിതറിയ പ്രതി അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ മാര്‍ക്കറ്റിലെ കാംബസാര്‍ മുഹ്യുദീന്‍ ജുമാമസ്ജിദില്‍ ചാണകം വിതറിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇരിണാവ് കച്ചേരിത്തറ കോസ്റ്റല്‍ ഗാര്‍ഡ് റോഡ് പടപ്പില്‍ ഹൗസില്‍ എം. ദസ്തകീറിനെ (52) യാണ് കണ്ണൂര്‍ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഒരുവര്‍ഷം മുമ്പ് മസ്ജിദില്‍ നിസ്കാരത്തിന് എത്തിയപ്പോള്‍ ഒരാള്‍ ദേഷ്യപ്പെട്ടിരുന്നു. ഇതില്‍ അപമാനം തോന്നിയതിനാലാണ് ചാണകം കൊണ്ടുവന്ന് മസ്ജിദിനുള്ളിൽ വിതറിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ആര്. ഇളങ്കോ പറഞ്ഞു. സംഭവത്തിനുപിന്നില്‍ ആസൂത്രിതമായ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നില്ല. മാനസിക പ്രശ്നമുള്ള ദസ്തകീർ മാത്രമാണു സംഭവത്തിന് പിന്നിലെന്നും സിസിടിവി ദൃശ്യങ്ങളില്‍ ഇതു ബോധ്യമായെന്നും അദ്ദേഹം അറിയിച്ചു. ഇയാള്‍ക്ക് രാഷ്ട്രീയസംഘടനാ ബന്ധങ്ങളില്ല. ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) പ്രതിയെ റിമാന്‍ഡ്…
Read Moreവീട്ടുമുറ്റത്ത് വൻ കുഴി ! തെങ്ങും കമുകും ഉൾപ്പെടെ കുഴിയിലേയ്ക്ക് താഴ്ന്നു പോയി; വീട്ടുകാര്‍ ആശങ്കയില്‍…
ചെറുപുഴ: വീട്ടുമുറ്റത്ത് ഭൂമി താഴ്ന്ന് വലിയ കുഴി രൂപപ്പെട്ടു. ചെറുപുഴ പഞ്ചായത്തിലെ ഊമല അമ്പലംപള്ളയിലെ മറ്റത്തിനാനിക്കൽ ആന്റണിയുടെ വീട്ടുമുറ്റത്താണ് കുഴി രൂപപ്പെട്ടത്. കഴിഞ്ഞദിവസം രാത്രിയാണ് ഭൂമി ഇടിഞ്ഞ് താണത്. ഒരു കിണറിന്റെ വിസ്താരത്തിൽ അഞ്ചടിയോളം ഭൂമി താഴ്ന്നിട്ടുണ്ട്. സോയിൽ പൈപ്പിംഗ് പ്രതിഭാസമാണെന്ന് സംശയിക്കുന്നു. പൈപ്പിംഗ് പ്രതിഭാസമുള്ള കൊട്ടത്തലച്ചി മലയുടെ ഭാഗമായ പ്രദേശമാണിത്. തെങ്ങും കമുകും ഉൾപ്പെടെ കുഴിയിലേയ്ക്ക് താഴ്ന്നു പോയിട്ടുണ്ട്. ഇതേക്കുറിച്ച് വലിയ പഠനം നടന്നെങ്കിലും തുടർനടപടികൾ ഒന്നുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ പിൻഭാഗത്തെ മുറ്റം ഇടിഞ്ഞ് താണതോടെ വീട്ടുകാർ ആശങ്കയിലായി.
Read Moreറോഡ് നിറയെ മരണക്കുഴികൾ; വെള്ളക്കെട്ടിൽ വീഴാതിരിക്കാൻ വെട്ടിച്ച ബൈക്കിൽ പിക്ക് വാൻ ഇടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പരിയാരം: ദേശീയപാതയിൽ പരിയാരം അലക്യംപാലത്തില് ബൈക്കും പിക്കപ് ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ മരിച്ചു. പാച്ചേനി വീരന്മുക്കിലെ അക്കരമ്മല്‍ ലക്ഷ്മണന്-ഭാനുമതി ദന്പതികളുടെ മക്കളായ ലോപേഷ് (34), സ്നേഹ (24) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഏഴിനു പരിയാരം ഗവ. ആയുര്‍വേദ ആശുപത്രിക്കു സമീപത്തായിരുന്നു അപകടം.പയ്യന്നൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കു പോകുകയായിരുന്നു സ്നേഹയും ലോപേഷും. രണ്ടുദിവസമായി തോരാതെ പെയ്ത മഴയില്‍ പരിയാരം അലക്യംപാലത്തിനു സമീപത്ത് വെള്ളക്കെട്ടുണ്ടായിരുന്നു. വെള്ളക്കെട്ടില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീഴുകയും പിന്നാലെ വന്ന പിക്കപ് ലോറി ഇവരെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്നേഹ പിക്കപ് ലോറിക്കടിയിലേക്കു വീഴുകയായിരുന്നു. നാട്ടുകാരും പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണു വാഹനത്തിന്റെ അടിയില്‍നിന്നു സ്നേഹയെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. ലോപേഷിനെ ഉടന്‍തന്നെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും…
Read Moreയാത്രക്കാർക്ക് പ്രിയം ഹൈറേഞ്ച് ! ആവേശമായി ആനവണ്ടിയിലെ വിനോദയാത്ര; ഒരു ദിവസം കൊണ്ട് പോയിവരാം
സ്വന്തം ലേഖിക കണ്ണൂര്‍: ആനവണ്ടിയിലെ ഉല്ലാസയാത്ര ജനങ്ങൾ ഇരുംകൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമന്യേ യാത്രക്കാർക്ക് പ്രിയം ഹൈറേഞ്ചിന്റെ പച്ചപ്പും മനോഹാരിതയും ആസ്വദിക്കാനാണെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. മൂന്നാര്‍ ട്രിപ്പിന് മണ്‍സൂണ്‍ കാലത്തും തിരക്കിട്ട ബുക്കിംഗാണ്. മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷന്, കുണ്ടള തടാകം, ഇക്കോ പോയന്റ്, മാട്ടുപ്പെട്ടി അണക്കെട്ട് എന്നിവ കണ്ടുമടങ്ങാം. യാത്രയില്‍ അനുഗമിക്കാനായി പ്രത്യേക പരിശീലനം ലഭിച്ച 20 പേരാണ് കണ്ണൂരിലുള്ളത്. ഡ്രൈവര്‍, ഗൈഡ് കം ഡ്രൈവര്‍ എന്നിവരാണ് ബസിലുണ്ടാവുക. ടൂര്‍ കോ-ഓർഡിനേറ്റര്‍മാരും ഒപ്പമുണ്ടാകും. ഡിടിഒ മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് യാത്രകള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും. കെ.ജെ. റോയ്, കെ.ആര്. തന്‍സീര്‍ എന്നിവരാണ് ടൂര്‍ കോ-ഓർഡിനേറ്റര്‍മാര്‍. ദീര്‍ഘയാത്രക്ക് പുഷ്ബാക്ക് സീറ്റുകളോട് കൂടിയ സൂപ്പര്‍ എക്സ്പ്രസ് ബസുകളാണ് ഉപയോഗിക്കുക. ഏകദിന യാത്രക്ക് ഫാസ്റ്റ് പാസഞ്ചര്‍ ഓടും. ബലിപെരുന്നാളിനോട് അനുബന്ധിച്ച് വാഗമൺ,മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക്…
Read Moreകുളത്തിൽ മുങ്ങിമരിച്ച അച്ഛനും മകനും കണ്ണീരോടെ വിട! ബസപകടത്തിൽ മരിച്ച നഴ്സ് ജോബിയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
ഏച്ചൂർ: മകനെ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുളത്തിൽ മുങ്ങി മരിച്ച അച്ഛനും മകനും നാട് നിറമിഴികളോടെ വിടനൽകി. ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.പി. ഷാജി (50), മകൻ ജോതിരാദിത്യ (15) എന്നിവരാണ് വ്യാഴാഴ്ച ഇവരുടെ തറവാട് വീടിനടുത്തുള്ള ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ മുങ്ങി മരിച്ചത്. ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ഏച്ചൂരിലെ തറവാട് വീട്ടിലും ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് ബാങ്ക് പരിസരത്തും ചേലോറയിലും വീട്ടിലും പൊതുദർശനത്തിന് വച്ചപ്പോൾ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് പയ്യാന്പലത്ത് സംസ്കരിച്ചു. ഭർത്താവിന്റെയും മകന്റെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ വേർപാട് താങ്ങാനാകാതെ അലമുറയിട്ട ഷംനയെയും ദന്പതികളുടെ മറ്റൊരു മകൻ ജഗദ് വിദ്യാഖിനെയും ആശ്വസിപ്പിക്കാനാതെ പ്രിയപ്പെട്ടവർ കുഴങ്ങി. ജോബിയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി ഏറ്റുപാറ: തളിപ്പറമ്പ് കുറ്റിക്കോലിലുണ്ടായ ബസപകടത്തിൽ മരിച്ച നഴ്സ് ജോബിയ ജോസഫിന് നാട്ടുകാരുടെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.…
Read Moreതാൻ ഇഷ്ടപ്പെടുന്ന കാമുകനെക്കുറിച്ച് എഫ്ബിയിൽ പോസ്റ്റിട്ട വൈരാഗ്യം; പരീക്ഷയ്ക്കിടയിൽ വിദ്യാർഥിനിയെ സഹപാഠി കഴുത്തറത്ത് കൊല്ലാൻ ശ്രമം
തലശേരി: പ്ലസ് വൺ പരീക്ഷയ്ക്കിടയിൽ വിദ്യാർഥിനി സഹപാഠിയുടെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചു. ഇന്നലെ രാവിലെ പത്തരയോടെ തലശേരി നഗരത്തിലെ ഒരു സ്കൂളിലായിരുന്നു സംഭവം. കൈക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹപാഠിയെ മുറിവേൽപ്പിച്ച പെൺകുട്ടി മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്ലേഡുമായെത്തിയ വിദ്യാർഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയിൽ മറ്റൊരു പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്തു. പരീക്ഷയെഴുതുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി പിന്നിലെ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവന്ന് മുന്നിലിരുന്ന സഹപാഠിയുടെ മുടി കുത്തിപ്പിടിച്ചശേഷം കഴുത്തിനുനേരേ ബ്ലേഡുകൊണ്ട് ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും കൈക്കും മൂന്ന് സ്റ്റിച്ചുകൾ വീതമുണ്ട്.സംഭവത്തിനുശേഷം സമനില തെറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്ന് സ്കൂൾ അധികൃതർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. തുടർന്ന് ഈ പെൺകുട്ടിക്ക് തലശേരിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടിയിൽനിന്ന്…
Read More