മാഹി: ഉപഭോക്താവിനെ ശരിക്കും ഷോക്കടിപ്പിച്ച് പുതുച്ചേരി വൈദ്യുതി വകുപ്പ്. മാഹി പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പന്തക്കലിലെ മാലയാട്ട് സനിൽ കുമാറിനാണ് 25 കോടിയിലേറെ രൂപയുടെ വൈദ്യുത ബിൽ നൽകി പുതുച്ചേരി ആരോഗ്യവകുപ്പ് ഷോക്കടിപ്പിച്ചത്. ജൂലൈ മാസത്തെ ബില്ലിലെ തുക ശ്രദ്ധിക്കാതെ പന്തക്കലിലെ അക്ഷയകേന്ദ്രത്തിൽ ഓൺലൈനായി തുക അടയ്ക്കുവാൻ രസീത് കാണിച്ചപ്പോഴാണ് അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരൻ ഭീമമായ തുകയെക്കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയത്. 25,93,10580 രൂപയായിരുന്നു ബില്ലിലുണ്ടായിരുന്നത്. കൺസ്യൂമർ നമ്പറും വീട്ടുടമയുടെ പേരും മേൽവിലാസവും തെറ്റാതെ രസീതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാഹിയിൽ വൈദ്യുതിക്ക് യൂണിറ്റിന് 35 പൈസ ഈയിടെ വർധിപ്പിച്ചിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തി മീറ്റർ റീഡിംഗ് എടുത്തശേഷം പുതുച്ചേരി ഹെഡ് ഓഫീസ് റവന്യൂ സെക്ഷനിലേക്ക് റീഡിംഗ് അയച്ചുകൊടുക്കുകയാണ് പതിവെന്ന് മാഹി വൈദ്യുത വകുപ്പ് അധികൃതർ പറഞ്ഞു. ഷോക്കടിപ്പിക്കുന്ന ബില്ലിനു പിന്നിൽ പുതുച്ചേരി ഓഫീസിൽ കണക്കുകൂട്ടലിൽ വന്ന അബദ്ധമായിരിക്കാമെന്നാണ് അധികൃതരുടെ…
Read MoreCategory: Kannur
ഇങ്ങനെയും സ്വര്‍ണം കടത്താം, പക്ഷേ ഈ പണിയും പാളും! കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ 36.12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ തുണിയിൽ തേച്ചുപിടിപ്പിച്ച ശ്രമിച്ച സ്വർണം പിടികൂടി. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് 36.12 ലക്ഷം രൂപ വരുന്ന 696 ഗ്രാം സ്വർണം പിടികൂടിയത്. ഇന്നലെ രാവിലെ ദുബായിൽനിന്നെത്തിയ ഗോ എയർ വിമാനത്തിലെ യാത്രക്കാരനായ കാസർഗോഡ് കുമ്പളയിലെ അബ്ദുൾ നാസറിൽനിന്നാണ് സ്വർണം പിടികൂടിയത്. സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അബ്ദുൾ നാസറിന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾ പത്തു കഷണങ്ങളാക്കി അതിൽ സ്വർണം തേച്ചുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ എൻ.സി. പ്രശാന്ത്, കെ. ബിന്ദു, ഇൻസ്പെക്ടർമാർ നിവേദിത, ജിനേഷ്, വി. രാജീവ്, രാംലാൽ, ഓഫീസ് അസിസ്റ്റന്റ് പി.പി. ലിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.
Read More10 ലക്ഷം തന്നില്ലെങ്കിൽ ജീവിക്കാൻ വിടില്ല..! സ്കൂൾ ബസ് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച് വഴിയിൽ തള്ളി! പണം നിർബന്ധിച്ച് ഗൂഗിൾ പേ ചെയ്യിച്ചെന്നും പരാതി
തൃക്കരിപ്പൂർ: നടക്കാവിൽ നിന്നും സ്കൂൾ ബസ് ഡ്രൈവറെ തട്ടിക്കൊണ്ടു പോയി അക്രമിച്ച് പണവും മൊബൈലും എടിഎം കാർഡും തട്ടിയെടുത്ത് വഴിയിൽ തള്ളി. നിർബന്ധിച്ച് പണം ഗൂഗിൾ പേ ചെയ്യിച്ചതായും പരാതി. സംഭവത്തിൽ നാലു പേർക്കെതിരെ പോലീസ് കേസെടുത്തു. ഒരാൾ കസ്റ്റഡിയിലായി. മർദനത്തിൽ പരിക്കേറ്റ നീലേശ്വരം തെരുവത്ത് സ്വദേശിയും സ്കൂൾ ബസ് ഡ്രൈവറുമായ ഷൈലേഷിന്റെ പരാതിയിലാണ് ചന്തേര പോലീസ് കേസെടുത്തത്. നീലേശ്വരത്തിനടുത്തുള്ള സ്കൂളിൽ വിദ്യാർഥികളെ ഇറക്കി പയ്യന്നൂരിലേക്ക് തൃക്കരിപ്പൂർ വഴി പോകവെ നാലുപേരുള്ള സംഘം നടക്കാവിൽ വച്ച് ഷൈലേഷിനെ തടഞ്ഞ് മറ്റൊരു വാഹനത്തിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. അക്രമം നടത്തിയ സംഘത്തിലുള്ള നാലു പേരുടെയും അക്കൗണ്ടുകളിലേക്ക് ഷൈലേഷിനെ ഭീഷണിപ്പെടുത്തി പണം ട്രാൻസ്ഫർ ചെയ്യിച്ചതായും മൂന്ന് തവണയായി 12,000 രൂപ നഷ്ടപ്പെട്ടതായും പേഴ്സിലുണ്ടായിരുന്ന 4500 രൂപയും മൊബൈൽ ഫോണും എടിഎം കാർഡും കൊണ്ടുപോയതായും പറയുന്നു. ഇതിനു ശേഷം 10 ലക്ഷം…
Read Moreകണ്ണൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ചികിത്സാപിഴവുമൂലം മരിച്ചു; ഡോക്ടർക്കെതിരെ കേസ്
കണ്ണൂർ: ഫയർഫോഴ്സ് ഓഫീസിന് മുന്നിൽ വാഹനപകടത്തിൽ പരിക്കേറ്റ യുവതി മരിച്ച സംഭവത്തിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്. ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണ് പോലീസിൽ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ച യുവതിക്ക് ഓപറേഷൻ നടത്തുന്നതിനിടെ അബദ്ധത്തിൽ ഞരന്പ് മുറിഞ്ഞാണ് മരിച്ചതെന്നാണ് യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പരാതിയിൽ പറയുന്നത്. മൃതദേഹം പരിയാരത്ത് കൊണ്ടുവന്ന് പോസ്റ്റ് മോർട്ടം നടത്തിയപ്പോൾ ചികിത്സ പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാരുടെ പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തത്.
Read Moreവീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയി! രാത്രിയില്‍ പത്തുവയസുള്ള കുട്ടിക്ക് തുണയായി പയ്യന്നൂര്‍ പോലീസ്
പയ്യന്നൂര്‍: വീടുവിട്ടിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസുള്ള കുട്ടിക്ക് പയ്യന്നൂര്‍ പോലീസ് തുണയായി. നൈറ്റ് ഓഫീസര്‍ പയ്യന്നൂര്‍ എഎസ്ഐ മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വിജു മോഹന്‍, അനൂപ് എന്നിവരടങ്ങിയ സംഘമാണ് കുട്ടിക്ക് തുണയായി മാറിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വളപട്ടണം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. ജയിലിലാക്കേണ്ട പ്രതിക്ക് എസ്കോര്‍ട്ട് പോയി തിരിച്ചുവരുന്നതിനിടയിലാണ് റോഡില്‍ പരിഭ്രമിച്ച് നില്ക്കുന്ന കുട്ടിയെ കണ്ടത്. വാഹനം നിര്‍ത്തി കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് വീട്ടില്‍നിന്നും നടക്കാനിറങ്ങി റോഡില്‍ ഒറ്റപ്പെട്ടുപോയതെന്ന് മനസിലായത്. ഗള്‍ഫിലുള്ള അച്ഛന്റെയോ വീട്ടിലെ മറ്റുള്ളവരുടെയോ ഫോണ്‍ നമ്പറും കുട്ടിക്ക് അറിയില്ലായിരുന്നു. ഇതേതുടര്‍ന്ന് കുട്ടിയെ വാഹനത്തില്‍ കയറ്റി വളപട്ടണം പോലീസ് സ്റ്റേഷനിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍നിന്നും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ കുട്ടിയുടെ അച്ഛന്റെ തിരിച്ചറിഞ്ഞതിലൂടെയാണ് കുട്ടിയുടെ അമ്മയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിവരം ധരിപ്പിച്ചത്. കുട്ടിയെ കാണാതെ പരിഭ്രാന്തിയിലായിരുന്ന അമ്മ ഉടന്‍ പോലീസ് സ്റ്റേഷനിലെത്തുകയും കുട്ടിയെ തിരിച്ചറിയുകയും…
Read Moreയുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത! പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യം
തളിപ്പറമ്പ്: തളിപ്പറമ്പ് സലാമത്ത് നഗറിൽ ക്വാട്ടേഴ്സിനുള്ളിൽ യുവാവിനെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മരണം തലയ്ക്കേറ്റ ക്ഷതം മൂലമുണ്ടായ രക്തം കട്ട പിടിച്ചതിനാലാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സലാമത്ത് നഗറിലെ ക്വാട്ടേഴ്സിൽ താമസിക്കുന്ന ഇസ്ഹാഖ് (33) ആണ് മരിച്ചത്. മരണത്തിലാണ് ദുരൂഹത യുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ഈ മാസ് 10 നാണ് ഇസ്ഹാഖിനെ വഴിയിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടത്. മദ്യപാന ശീലമുള്ള യുവാവ് മദ്യപിച്ച് കിടക്കുകയാണെന്നാണ് വീട്ടുകാർ കരുതിയത്. തുടർന്ന് യുവാവിനെ വീട്ടിലെത്തിക്കുകയും പിറ്റേന്ന് രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോൾ മരിച്ചതായി കാണപ്പെടുകയുമായിരുന്നു. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതായാണെന്നാണ് ബന്ധുക്കൾ കരുതിയത്. പോസ്റ്റ് മോർട്ട ത്തിലാണ് യുവാവിന്റെ തലയ്ക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുള്ളിൽ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. യുവാവ് മരിക്കുന്നതിന് മണിക്കുറുകൾക്ക് മുമ്പ് കണ്ണൂരിൽ വച്ച് ഒരാളുമായി സംഘർഷമുണ്ടായിരുന്നെന്നും സംഘർഷത്തിൽ യുവാവിന് മർദ്ദനം ഏറ്റിരുന്നതായും സൂചനയുണ്ട്.…
Read Moreപുതുക്കിയ ബസ് ചാര്‍ജ് പ്രകാരം ടിക്കറ്റ് നിരക്ക് 38 രൂപ! സ്വാതന്ത്ര്യദിനത്തില്‍ പത്തുരൂപയ്ക്ക് യാത്രയൊരുക്കാന്‍ കാലിച്ചാനടുക്കം ജനകീയ ബസ്
നീലേശ്വരം: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കുചേരാന്‍ പത്തുരൂപയ്ക്ക് ബസ് യാത്രയൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ്. ഓഗസ്റ്റ് 15ന് കാലിച്ചാനടുക്കത്തു നിന്നും കാഞ്ഞങ്ങാട്ടേക്കും തിരിച്ചുമുള്ള എല്ലാ ട്രിപ്പുകളിലും എല്ലാ യാത്രക്കാരോടും മിനിമം ചാര്‍ജായ പത്തു രൂപ മാത്രമായിരിക്കും ഈടാക്കുകയെന്ന് ബസിന്റെ നടത്തിപ്പുകാരായ കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡന്റ് ടോം വടക്കുംമൂല അറിയിച്ചു. കാലിച്ചാനടുക്കം മുതല്‍ കാഞ്ഞങ്ങാട് വരെ എവിടെനിന്നും എവിടേക്ക് കയറിയാലും പത്തുരൂപ മാത്രമാകും ടിക്കറ്റ് ചാര്‍ജ്. പുതുക്കിയ ബസ് ചാര്‍ജ് പ്രകാരം 38 രൂപയാണ് കാലിച്ചാനടുക്കത്തുനിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് വ്യവസായം കനത്ത നഷ്ടത്തെ അഭിമുഖീകരിക്കുമ്പോഴും പൊതുഗതാഗത സംവിധാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടിയാണ് സ്വാതന്ത്ര്യദിനത്തില്‍ സൗജന്യനിരക്കില്‍ യാത്ര ഒരുക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ ബസ് ചാര്‍ജ് കൂട്ടിയപ്പോഴും ദീര്‍ഘകാലം പഴയ നിരക്കില്‍ തന്നെ സര്‍വീസ് നടത്തിയും കാലിച്ചാനടുക്കം ജനകീയ ബസ് ശ്രദ്ധ…
Read Moreവീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി ഭീരു! ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്; കെ.കെ. രമ പറയുന്നു
പയ്യന്നൂര്‍: വീരകഥകള്‍ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് കെ.കെ. രമ എംഎല്‍എ. പൊതുഖജനാവിലെ കോടികള്‍ ചെലവിട്ടാണ് നിരവധി അകമ്പടി വാഹനങ്ങളുടെ സുരക്ഷയില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും രമ പറഞ്ഞു. പയ്യന്നൂർ എം.എന്‍. വിജയന് സാംസ്കാരിക വേദി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച “വിയോജിക്കാനുള്ള സ്വാതന്ത്ര്യം’ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ അര്‍ബന്‍ നക്സലുകളെന്ന് വിളിച്ചാണ് ആക്ഷേപിക്കുന്നത്. ഇവര്‍ എല്ലാ രീതിയിലും ജനങ്ങളുടെ പ്രതിഷേധങ്ങളെ ഭയക്കുകയാണ്. ജനങ്ങളേയും കറുപ്പിനേയും മുഖ്യമന്ത്രിക്ക് ഭയമാണ്. ജനകീയ സമരങ്ങളെ ഫാസ്റ്റിസ്റ്റ് രീതിയില്‍ അടിച്ചമര്‍ത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കാന്‍ കേരളം ഭീകരവാദികളുടെ നാടാണോയെന്നും എംഎല്‍എ ചോദിച്ചു. രക്തസാക്ഷി ഫണ്ടില്‍ പോലും കൈയ്യിട്ടുവാരുന്നതില് വിയോജിപ്പ് പ്രകടിപ്പിച്ച പയ്യന്നൂരിലെ സിപിഎം ഏരിയാ സെക്രട്ടറി കുഞ്ഞികൃഷ്ണനെ പുറത്താക്കിയ അനുഭവം ഓരോ കമ്മ്യൂണിസ്റ്റുകാരനും ഒരു പാഠമാണ്. പാര്‍ട്ടിയിലെ കൊള്ളരുതായ്മയും അഴിമതിയും എതിര്‍ത്ത ആള് പുറത്തും…
Read Moreഭര്‍ത്താവിനെ വേണ്ട! കാമുകനെ മതിയെന്ന് യുവതി; യുവതിയെയും കുഞ്ഞിനെയും കാമുകനൊപ്പം വിട്ട് കോടതി; ശ്രീകണ്ഠപുരത്ത് നടന്ന സംഭവം ഇങ്ങനെ…
ശ്രീകണ്ഠപുരം: ചെങ്ങളായി കൊളത്തൂരിൽ നിന്ന് കാണാതായ 24 കാരിയായ യുവതിയെയും കുഞ്ഞിനെയും ഒടുവിൽ കാമുകനോടൊപ്പം പോലീസ് കണ്ടെത്തി. ഇരുവരെയും തളിപ്പറമ്പിൽ വച്ചാണ് ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്തത്. കാസർഗോഡ് സ്വദേശിയോടൊപ്പമാണ് യുവതി കുഞ്ഞിനെയുമെടുത്ത് മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇവർ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ സ്വന്തം വീട്ടിലോ ഭർതൃവീട്ടിലോ എത്താത്തിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകുന്നേരത്തോടെ ഇരുവരെയും തളിപ്പറമ്പിൽ കണ്ടെത്തിയത്. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനോടൊപ്പം വിടുകയായിരുന്നു.
Read Moreകള്ളൻ അകത്തോ, പുറത്തോ..? കണ്ണൂർ സെൻട്രൽ ജയിലിലെ കവർച്ച; കവർച്ച നടന്നിട്ട് ഒരു വർഷം; അന്വേഷണം ഇങ്ങനെ…
അനുമോൾ ജോയ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കവർച്ച നടന്നിട്ട് ഒരു വർഷം കഴിഞ്ഞു.പോലീസിന്റെ മൂക്കിൻ തുന്പിൽ നടന്ന മോഷണം…എന്നിട്ടും, ഇതുവരെയായി പ്രതിയെക്കുറിച്ച് യാതൊരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല. ഇപ്പോഴും പ്രതിയെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുകയാണ്. പ്രത്യേക സേന 24 മണിക്കൂറും കാവലുള്ള സെന്‍ട്രല്‍ ജയിലിന്റെ കവാടത്തിനരികെയുള്ള ഓഫീസില്‍നിന്നാണ് മോഷണം നടന്നത് എന്നതാണ് കൗതുകം. 2021 ഏപ്രിൽ 21 ന് അർധരാത്രിയായിരുന്നു സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ഓഫീസ് പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയായിരുന്നു കവർന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. പോലീസുകാർ മുഴുവൻ കോവിഡ് പ്രതിരോധത്തിനായി പോയതുകൊണ്ടാണ് അന്വേഷണം മെല്ലെപോകുന്നുവെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. സിസിടിവി ദൃശ്യം പരിശോധിക്കുകയും പ്രതിയെ തപ്പി സംസ്ഥാനത്തിന് പുറത്തേക്ക് പോകുകയും ചെയ്തിട്ടും പ്രതിയെ കിട്ടിയില്ല. എന്നാൽ, പോലീസുകാരുടെ…
Read More