കണ്ണൂർ: ഏച്ചൂർ പന്നിയോട്ട് കരിയിൽ ഇന്നലെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചത് പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തൽ പഠിക്കുന്നതിനിടെയെന്നു സൂചന. പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് ലഭിക്കാൻ നീന്തല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് മകനെ തറവാട് വീടിനടുത്തുള്ള കുളത്തിൽ ഷാജി നീന്തൽ പഠിപ്പിച്ചിരുന്നത്. നീന്തൽ സർട്ടിഫിക്കറ്റുള്ളവർക്ക് രണ്ടു മാർക്കാണ് ഗ്രേസ് മാർക്കായി ലഭിക്കുക. എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ജ്യോതിരാദിത്യയ്ക്ക് എപ്ലസ് ലഭിച്ചിരുന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. നാട്ടുകാരനായ ഒരാളാണ് രണ്ടാഴ്ചയായി കുട്ടിയെ നീന്തൽ പഠിപ്പിച്ചിരുന്നത്. എന്നാൽ, ഇന്നലെ അദ്ദേഹം എത്തിയിരുന്നില്ല. അതിനാൽ ഷാജിയും മകനും തനിച്ചാണ് കുളത്തിലെത്തിയത്. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഗ്രേസ് മാർക്ക് കിട്ടാനായി നീന്തൽ സാക്ഷ്യപത്രത്തിനായി നെട്ടോട്ടമോടുകയാണ് വിദ്യാർഥികളും രക്ഷിതാക്കളും. നീന്തൽ അറിയാത്ത വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലാണ് രക്ഷിതാക്കൾ. ഈ സാഹചര്യത്തിൽ അപകടങ്ങൾ…
Read MoreCategory: Kannur
ഭയന്നുവിറച്ച വീട്ടമ്മ നിലവിളിച്ചിട്ടും വീട്ടുകാർ അറിഞ്ഞില്ല! ചാലയിൽ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും കവർന്ന സംഭവത്തിൽ ദുരൂഹത
കണ്ണൂർ: ചാല ആറ്റടപ്പ റോഡിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി വീട്ടിൽനിന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ ദുരൂഹത. കഴിഞ്ഞദിവസം രാത്രിയാണ് ചാല ആറ്റടപ്പ റോഡിലെ വീട്ടിൽനിന്ന് 1.8 ലക്ഷം രൂപയും സ്വർണവും മോഷ്ടിച്ചതെന്ന് വീട്ടമ്മ പറയുന്നത്. വിവരമറിഞ്ഞ് എത്തിയ എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലായത്. മോഷ്ടാവ് വീട്ടിലെത്തിയതിന്റെ യാതൊരു ലക്ഷണവും കാണാനില്ലെന്ന് പോലീസ് പറയുന്നു. കവർച്ചാസംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണവും അപഹരിച്ചതെന്ന് വീട്ടമ്മയുടെ വാദം തെളിയിക്കാനുള്ള ഒരു തെളിവും വീട്ടിൽനിന്നു പോലീസിന് ലഭിച്ചിട്ടില്ല. മോഷ്ടാവ് അകത്തേക്ക് വന്നെന്നു കരുതുന്ന വഴിയിലൊന്നും കാൽപ്പാടുകളോ വാതിൽ തുറന്ന ലക്ഷണമോ കാണാനില്ല. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ മോഷണ സംഘത്തിലുണ്ടായിരുന്നുവെന്നും അവർ കത്തി കാണിച്ച് അലമാരയുടെ താക്കോൽ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടമ്മ പറയുന്നത്. താക്കോൽ നൽകാതിരുന്നപ്പോൾ ഉറങ്ങിക്കിടന്ന മകളുടെ കഴുത്തിനുനേരെയും മോഷ്ടാക്കൾ…
Read Moreകുത്തൊഴുക്കിൽ കുറച്ച് ദൂരം ഒഴുകി, യുവാവ് കല്ലിൽ പിടിച്ച് കിടന്നു..! കാര്യങ്കോട് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷിച്ചു
ചെറുപുഴ: കാര്യങ്കോട് പുഴയിൽ വീണ് ഒഴുക്കിൽപെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പുളിങ്ങോം സ്വദേശിയായ യുവാവിനെയാണ് പുഴയുടെ കുത്തൊഴുക്കിൽ നിന്ന് നാട്ടുകാർ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം കാര്യങ്കോട് പുഴയുടെ കാനംവയൽ ഭാഗത്ത് ഇരുമ്പ് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. കാനംവയലിൽ പ്രകൃതി ഭംഗി കാണാനും പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുമെത്തിയതായിരുന്നു യുവാവും കൂട്ടുകാരും. കാൽ കഴുകാൻ പുഴയിൽ ഇറങ്ങിയ യുവാവ് കല്ലിൽ നിന്നും വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. കുത്തൊഴുക്കിൽ കുറച്ച് ദൂരം ഒഴുകിയ യുവാവ് കല്ലിൽ പിടിച്ച് കിടക്കുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇട്ടു കൊടുത്ത കയറിൽ പിടിച്ച യുവാവിനെ നാട്ടുകാർ വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു.
Read Moreചില വിവരങ്ങള്‍ നാട്ടുകാര്‍ നല്കി! വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തി മാല കവര്‍ന്ന സംഭവം; അബ്ദുൾ ജബ്ബാർ പോലീസ് വലയില്‍…
തളിപ്പറമ്പ്: കുറുമാത്തൂര്‍ കീരിയാട് വയോധികയെ തലയ്ക്കടിച്ച് മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ തളിപ്പറമ്പ് പോലീസ് പിടികൂടി. ചുഴലി വളക്കൈ സ്വദേശി മുക്കാടത്തി ഹൗസില്‍ അബ്ദുള്‍ ജബ്ബാറി (51) നെയാണ് ഇന്നലെ രാവിലെ വീട്ടിൽനിന്ന് പിടികൂടിയത്. കീരിയാട് തളിയന്‍ കാര്‍ത്യായനിയെ(78) യാണ് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണമാല കവര്‍ന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ പ്രതി കാര്‍ത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകവെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാലയുമായി രക്ഷപെടുകയുമായിരുന്നു. വെല്‍നസ് ഉത്പന്നം വില്പന നടത്തിയിരുന്ന പ്രതി ആദ്യം വീട്ടിലെത്തിയപ്പോള്‍ കാര്‍ത്യായനി വീടിന് മുറ്റത്ത് നില്‍ക്കുകയായിരുന്നു. ഇതോടെ മടങ്ങിപ്പോയ ഇയാൾ വീണ്ടും തിരികെ വന്ന് വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കി കൈയിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അബോധാവസ്ഥയിലായ വീട്ടമ്മയുടെ മാല കവര്‍ന്നശേഷം പ്രതി ഒന്നുമറിയാത്തപോലെ രക്ഷപെട്ടു. നാട്ടുകാരില്‍ ചിലര്‍ നല്കിയ വിവരത്തിന്റെ…
Read Moreഅമ്മൂമ്മേ കുടിക്കാൻ കുറച്ച് വെള്ളം വേണം, വെള്ളം എടുക്കാൻ തിരിഞ്ഞ വൃദ്ധയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി സ്വർണം കവർന്നു; മോഷ്ടാവ് വീട്ടിലെത്തിയത് മരുന്ന് വിൽപനയുടെ പേരിൽ
തളിപ്പറമ്പ്: വീട്ടമ്മയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം മൂന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. തലയോട്ടിക്കു ക്ഷതംകുറുമാത്തൂര് കീരിയാട്ടെ തളിയന്‍ കാര്‍ത്യായനി (78) നാണ് കവർച്ചയ്ക്കിരയായത്. തലയ്ക്ക് അടിയറ്റതിനെ തുടർന്ന് കാർത്യായനിയുടെ തലയോട്ടിക്ക് ക്ഷതമേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവർ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തലയില്‍ മൂന്ന് സ്ഥലത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വെള്ളം ചോദിച്ചശേഷംഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. വീട്ടില്‍ മരുന്ന് വില്പനയ്ക്കായി എത്തിയ അജ്ഞാതന്‍ കാർത്യായനിയോട് വെള്ളം ചോദിക്കുകയും വെള്ളമെടുക്കാന്‍ അകത്തേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അടിച്ചുവീഴ്ത്തി സ്വർണമാല കവർന്നശേഷം രക്ഷപെടുകയുമായിരുന്നു. മൂന്നരയോടെ മകന് സജീവന് എത്തിയപ്പോഴാണ് അവശനിലയില്‍ വീണുകിടക്കുന്ന കാര്‍ത്യായനിയെ കണ്ടത്. ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍…
Read Moreകോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് അകത്താക്കിയത് മൂന്നു കോഴികളെ ! പാമ്പുശല്യത്തിൽ വലഞ്ഞ് മലയോരം
കൊന്നക്കാട് : മലയോരത്ത് ദിനംപ്രതി കാട്ടുമൃഗങ്ങളുടെ ശല്യം വർധിക്കുന്നതിനൊപ്പം കാടിറങ്ങി വരുന്ന ഇഴ ജന്തുക്കളും കർഷകർക്ക് ഭീക്ഷണിയാകുന്നു. പെരുമ്പാന്പിന്റെ ശല്യം മിക്ക ഇടങ്ങളിലും കർഷകരുടെ കോഴിയെയും മൃഗങ്ങളെയും നഷ്ടമാകുന്നത്തിനു കാരണമാകുന്നു. കഴിഞ്ഞദിവസം കൊന്നക്കാട് വട്ടക്കയത്തെ കടവിൽ ജോർജിന്റെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് മൂന്നു കോഴികളെ അകത്താക്കി. വിവരം അറിഞ്ഞെത്തിയ അയൽവാസി ജോളി ചേരിയിൽ ഉടൻ തന്നെ പാമ്പ് പിടുത്തക്കാരൻ സിബിൻ സെബാസ്റ്റ്യനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥനായ സുരേന്ദ്രൻന്റെയും സിബിന്റെയും നേതൃത്വത്തിൽ എത്തിയ സംഘം പാമ്പിനെ പിടികൂടി കാട്ടിൽ അയച്ചു. പാമ്പ് ശല്യം പ്രദേശവാസികളുടെയും കർഷകരുടെയും ആശങ്കയും വർധിപ്പിക്കുകയാണ്. വനംവകുപ്പ് വിവിധ ഇടങ്ങളിൽ നിന്നും പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളോട് ചേർന്നുള്ള വനത്തിൽ തുറന്നുവിടുന്നതായി പരാതിയുണ്ട്. ഉൾവനങ്ങളിൽ തുറന്നു വിടേണ്ട പാമ്പുകളെ ഇങ്ങനെ ചെയ്യുന്നത് മൂലം വീണ്ടും ഇവ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുന്നു. മുമ്പെങ്ങും ഇല്ലാത്ത വിധം…
Read Moreപയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ടുവെട്ടിപ്പും നടപടികളും; പ്രതിക്കൂട്ടിലായി സിപിഎം ജില്ലാ നേതൃത്വം
സ്വന്തം ലേഖകൻകണ്ണൂര്: പയ്യന്നൂര്‍ സിപിഎമ്മിലെ ചിലര്‍ പാര്‍ട്ടി ഫണ്ട് വെട്ടിച്ചെടുത്തെന്ന ആരോപണത്തെ തുടര്‍ന്ന് സ്വീകരിച്ച നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സിപിഎം ജില്ലാ നേതൃത്വം. മാസങ്ങളായി ഏരിയാ കമ്മിറ്റികളില്‍ ഉയരുന്ന പരാതികള്‍ ജില്ലാ കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഈ ദുരവസ്ഥയിലേക്ക് വലിച്ചിഴച്ചത് ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് ആക്ഷേപമുയരുന്നത്. ഏരിയാ സമ്മേളനത്തിന് ശേഷം നടന്ന യോഗങ്ങളില്‍ ജില്ലാ കമ്മിറ്റികളില്‍ നിന്നും അംഗങ്ങള്‍ മാറി മാറി വരികയാണ് പതിവെങ്കിലും പയ്യന്നൂരിലെ യോഗങ്ങള്ക്കെത്തിയത് ജില്ലാ സെക്രട്ടറി മാത്രമാണെന്നാണ് ആക്ഷേപമുയരുന്നത്. സെന്‍ട്രല്‍ കമ്മിറ്റി യോഗങ്ങളിലും ഇതായിരുന്നു അവസ്ഥ. ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ നടന്ന ഫണ്ടു സംബന്ധിച്ച ചര്‍ച്ചകള്‍ ജില്ലാക്കമ്മിറ്റിയില്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നത് വെട്ടിപ്പുകാര്‍ക്ക് വളമായി മാറുകയായിരുന്നു. ഇതാണ് നേരത്തേ തീരുമാനത്തിലെത്തേണ്ട വിഷയത്തില്‍ കാലതാമസമുണ്ടാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തിക തട്ടിപ്പിന്റെ വ്യക്തമായ ഓഡിറ്റ് ചെയ്ത കണക്ക് മുന്നിലുണ്ടായിട്ടും കുറ്റവാളികള്‍ക്ക് പ്രോത്സാഹനമാകും വിധത്തില്‍ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല…
Read Moreഓടിക്കളിച്ച് നടക്കേണ്ട പ്രായത്തിൽ..! മറിയത്തിന് സ്കൂളിൽ പോകണം; ചികിത്സയ്ക്കുവേണ്ടത് അഞ്ചുകോടി
ആലത്തൂർ: മറിയത്തിനു സ്കൂളിൽ പോകണമെന്ന ആഗ്രഹം സഫലമാകണമെങ്കിൽ ഭീമമായ ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തണം. ഓടിക്കളിച്ച് നടക്കേണ്ട പ്രായത്തിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച് ദുരിതമനുഭവിക്കുന്ന അഞ്ചരവയസുകാരി മറിയം നാടിന്റെയാകെ വേദനയാണ്. മറിയത്തിന്റെ കുടുംബം കഴിയുന്നത് മുഖാവരണം വിറ്റു കിട്ടുന്ന വരുമാനം കൊണ്ടാണ്. ചിറ്റിലഞ്ചേരി കടന്പിടിയിലെ നിഷയുടെ മകൾ മറിയം ഇത്തവണ ചിറ്റില്ലഞ്ചേരി പികഐംഎയുപി സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്. ഇപ്പോൾ ഒറ്റയ്ക്ക് നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. പണമില്ലാത്തതിനാൽ ചികിത്സയുമില്ല. പലജോലിക്കും ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് നിഷ പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗിനു പോയത്. ജോലി കിട്ടിയപ്പോൾ 3,000 രൂപയാണ് മാസശന്പളം കിട്ടിയത്. ഒടുവിൽ അതുപേക്ഷിച്ച് അഞ്ചുരൂപയുടെ മുഖാവരണം വിറ്റാണ് ഇപ്പോൾ കുടുംബചെലവുകൾ നടത്തുന്നത്. പുറത്തുപോകുന്പോൾ മുത്തച്ഛന്റെ സംരക്ഷണയിലാണ് മറിയം. ഇദ്ദേഹത്തിന് പ്രമേഹം ബാധിച്ച് കാഴ്ച കുറഞ്ഞിരിക്കുകയാണ്. കുട്ടിയുടെ വലത്തെ കാലിലെ എല്ല്…
Read More2 ലക്ഷം തന്നാൽ മാസം പതിനയ്യായിരം പലിശതരാം; ക്യൂനെറ്റിന്റെ തട്ടിപ്പ് വലയിൽ വീണത് നിരവധിപേർ; ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ
കണ്ണൂർ: ബിസിനസിൽ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവിഹിതം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ദന്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ എൻ.കെ. സിറാജുദ്ദീൻ (31), ഭാര്യ പി.സിത്താര മുസ്തഫ (22), എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്മാൻ (29) എന്നിവരെയാണ് കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നിർദേശപ്രകാരം സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂർ സ്വദേശി കെ.കെ. അഫ്സലി (30) നായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാലിൽനിന്ന് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ക്യൂനെറ്റ് മൾട്ടിലെവൽ മാർക്കറ്റിംഗ് ബിസിനസിൽ 1,75000 രൂപ നിക്ഷേപിച്ചാൽ ആഴ്ചയിൽ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികൾ വാഗ്ദാനം ചെയ്തത്. ഇതിൽ വിശ്വസിച്ച നിഹാൽ സെപ്റ്റംബർ പത്തിന് പ്രതികൾ…
Read Moreഭര്‍ത്താവ് മരിച്ചതിന്റെ മനോവിഷമം താങ്ങാനായില്ല; ആസിഡ് കുടിച്ച് ഗുരുതരാവസ്ഥയിലായ ഭാര്യ മരിച്ചു
പയ്യന്നൂര്‍: ഭര്‍ത്താവ് മരിച്ച വിഷമത്തില്‍ ആസിഡ് കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഭാര്യ മരിച്ചു. കുഞ്ഞിമംഗലത്തെ പരേതനായ ടി.പി.ലക്ഷ്മണന്റെ ഭാര്യ തവിടിശേരി നോര്‍ത്തിലെ മൊട്ടമ്മല്‍ സീതയാണ് (63) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് സീത ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭര്‍ത്താവിന്റെ മരണത്തോടെ മാനസിക വിഷമത്തിലായിരുന്നു സീതയെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നുമാണ് പോലീസിന് ലഭിച്ച വിവരം. ഇതേതുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്കിടയില്‍ ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു മരണം. പയ്യന്നൂര്‍ പോലീസിന്റെ ഇന്‍ക്വിസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനുംശേഷം മൃതദേഹം സംസ്കരിക്കും. മക്കള്‍: സീന, അജേഷ്(സിപിഎം പെരിന്തട്ട ലോക്കല്‍ കമ്മിറ്റിയംഗം, പെരിങ്ങോം സഹകരണ ബാങ്ക് കൂടം ശാഖ ജീവനക്കാരന്). സഹോദരങ്ങള്‍: പത്മനാഭന് (റിട്ട.കുഞ്ഞിമംഗലം സഹകരണ ബാങ്ക്), കുഞ്ഞിരാമന്, ജാനകി(ഇരുവരും എടാട്ട്),പരേതയായ നാരായണി.
Read More