കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ ഹർജി കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ഇന്ന് പരിഗണിക്കും. ഡോളർ കടത്ത് കേസിലും സ്വർണക്കടത്ത് കേസിലും കസ്റ്റംസ് കസ്റ്റഡിയിലിരിക്കെയാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. ഈ മൊഴി പകർപ്പ് ആവശ്യപ്പെട്ട് നേരത്തെ ഇ.ഡി നൽകിയ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ മറ്റ് ഏജൻസികൾക്ക് മൊഴി പകർപ്പ് നൽകാനാകില്ലെന്നായിരുന്നു കോടതി നിലപാട്. എന്നാൽ നിലവിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഈ പകർപ്പ് വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
Read MoreCategory: Kochi
മരണത്തിലും അഞ്ചുപേര്‍ക്ക് പുതുജീവിതമേകി ജിജിത് യാത്രയായി; തീരാവേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം നൽകി കുടുംബാംഗങ്ങൾ
കൊച്ചി: അഞ്ചുപേര്‍ക്കു പുതുജീവിതമേകി ജിജിത് യാത്രയായി. വാഹനാപകടത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ച തൃശൂര്‍ വരന്തരപ്പിള്ളി ചുള്ളിപറമ്പില്‍ ജിജിത്തിന്റെ(39) കുടുംബമാണ് തീരാവേദനയ്ക്കിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം പ്രകടിപ്പിച്ചുകൊണ്ട് മാതൃകയായത്. ജിജിത്തിന്റെ കരള്‍ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കായി ദാനം ചെയ്തു. പാന്‍ക്രിയാസും വൃക്കകളും കോര്‍ണിയകളും വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന രോഗികള്‍ക്കും, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഗവണ്മെന്റെ പൂളിലേക്കും ദാനം ചെയ്തു. ജൂണ്‍ 14നു രാത്രി 10.30 ഓടെ തൃശൂര്‍ പുതുക്കാട് വന്തരപ്പിള്ളിക്കു സമീപമാണ് ജിജിത്തിനെ നാട്ടുകാര്‍ അബോധാവസ്ഥയില്‍ കണ്ടെത്തുന്നത്. രാത്രി തിരികെ വീട്ടിലേക്കു വരും വഴി ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്നു കരുതുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിജിത്തിനെ 15നാണ് രാജഗിരി ആശുപത്രിയിലേക്ക് എത്തിക്കുന്നത്. രാജഗിരി ആശുപത്രി ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. ജഗത്ലാല്‍ ഗംഗാധരന്റെയും, കണ്‍സള്‍ട്ടന്റ് ഡോ. ജോ ലിയോ മാര്‍ഷലിന്റെയും കീഴില്‍…
Read Moreലഹരിയെ ഓടി തോൽപ്പിക്കാൻ ജെസ്റ്റിന്റെ 100 മൈൽ ഓട്ടം 25ന് ! രക്തദാനം നടത്തിയത് 54 തവണ
സീമ മോഹൻലാൽ കൗമാരക്കാരിലും കുട്ടികളിലും മയക്കുമരുന്ന് വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിന 100 മൈൽ(161 കിലോമീറ്റർ) ഓടുകയാണ് എക്സൈസ് പ്രിവന്റീവ് ഓഫീസറായ ടി.എക്സ്. ജെസ്റ്റിൻ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് ഇദ്ദേഹം 24 മണിക്കൂർകൊണ്ട് 100 മൈൽ ഓടുന്നത്. 25-ന് രാവിലെ എറണാകുളം കച്ചേരിപ്പടി എക്സൈസ് ഓഫീസ് പരിസരത്തു നിന്നാരംഭിക്കുന്ന ഓട്ടം വൈപ്പിൻ, ചെറായി, പറവൂർ, ആലുവ, കാലടി, പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, മാമല, തൃപ്പൂണിത്തുറ, കൊച്ചി എന്നീ സ്ഥലങ്ങൾ പിന്നിട്ട് ലഹരി വിരുദ്ധദിനമായ 26-ന് തിരിച്ച് കച്ചേരിപ്പടിയിൽ എത്തും. ‘ഞാനുമുണ്ട് ലഹരിക്കെതിരേ’ എന്ന സന്ദേശത്തോടെയാണ് ഇദ്ദേഹം ഓടുന്നത്. ആലുവ ചൂണ്ടി കെഎസ്ബിസി വെയർഹൗസിലെ എക്സൈസ് പ്രിവന്റീവ് ഓഫീസറാണ് ജെസ്റ്റിൻ. ലഹരിക്കെതിരേ നിരവധി പ്രവർത്തനങ്ങളാണ് ജെസ്റ്റിൻ ചെയ്തിരിക്കുന്നത്. നല്ലൊരു സൈക്കിളിസ്റ്റും മാരത്തണ്‍ റണ്ണറും നല്ലൊരു സൈക്കിളിസ്റ്റും മാരത്തണ്‍ റണ്ണറുമാണ് ജെസ്റ്റിൻ. ആരോഗ്യമാണ് സന്പത്ത്, ജീവിതമാണ് ലഹരി എന്ന സന്ദേശം…
Read More80 ലക്ഷത്തിന്റെ ഭാഗ്യം 15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശിയ്ക്ക്! ലോട്ടറിയുമായി ആദ്യം കയറിച്ചെന്നത് പോലീസ് സ്റ്റേഷനിലേക്ക്
മൂവാറ്റുപുഴ: 80 ലക്ഷത്തിന്റെ ഭാഗ്യദേവത കനിഞ്ഞ അതിഥി തൊഴിലാളി വിവരമറിഞ്ഞതോടെ ഓടിക്കയറിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. 15 വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശി അലാലുദ്ദീനാണ് വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അർഹനായത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതോടെ ആദ്യം ഭയന്നുവെന്നും ഇതിനാലാണ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്കെത്തിയതെന്നും ഇയാൾ പറഞ്ഞു. കാര്യങ്ങൾ പോലീസുകാരെ പറഞ്ഞ് മനസിലാക്കിയപ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. മൂവാറ്റുപുഴ സ്റ്റേഷനിലെ പിആർഒ ആർ. അനിൽകുമാറിന്റെ പക്കൽ ടിക്കറ്റേൽപിച്ചു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളും എല്ലാമായി പോലീസ് അലാലുദ്ദീനെ നേരേ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് കൊണ്ടുപോയി. മാനേജർ ബിജോമോനോട് പോലീസ് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നൽകി. വ്യാഴാഴ്ചയാണ് മൂവാറ്റുപുഴ ശാഖയിൽ മാനേജരായി ബിജോ ചുമതലയേറ്റത്. ആദ്യ ദിനം ബിജോമോനും അവിസ്മരണീയമായി.
Read Moreഗുണമേന്മയ്ക്കൊപ്പം വെള്ളത്തിന്റെ രുചിയിലും വൈവിധ്യം! അപര്‍മ കുടിവെള്ള കന്പനി വ്യത്യസ്തം
കൊച്ചി: ഗുണമേന്മയ്ക്കൊപ്പം വെള്ളത്തിന്റെ രുചിയിലും വൈവിധ്യം. ഒന്നിന് ഔഷധക്കൂട്ടുകളുടെ രുചിയാണെങ്കില്‍ ഓറഞ്ച്, സ്ട്രോബറി, ബ്ലൂബെറി തുടങ്ങിയ ഫ്ളേവേര്‍ഡ് രുചികളാണ് മറ്റുള്ളവയ്ക്ക്. കേവലം ദാഹമകറ്റുക എന്നതിനപ്പുറം ശരീരത്തിനാവശ്യമായ ധാതുക്കള്‍ കൂടി നല്കി അപര്‍മ എന്ന കുടിവെള്ള കമ്പനിയാണ് വ്യാപാര്‍ പ്രദര്‍ശന മേളയില്‍ പ്രതിനിധികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ഹെര്‍ബല്‍ വാട്ടര്‍ എന്ന അവകാശവാദമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് തുടങ്ങിയ ഘടകങ്ങളടങ്ങിയ ന്യൂട്രിയന്റ് വാട്ടര്‍, ഓറഞ്ച്, പീച്ച്, ബ്ലൂബെറി, മിന്റ്, സ്ട്രോബറി തുടങ്ങി വ്യത്യസ്ത ഫ്ളേവറുകളിലുള്ള വെള്ളം, ഇലക്ട്രോലൈറ്റുകളടങ്ങിയ സ്പോര്‍ട്സ് വാട്ടര്‍, ഉയര്‍ന്ന പിഎച്ച് മൂല്യമുള്ള ആല്‍ക്കലൈന്‍ വാട്ടര്‍, കൃഷ്ണതുളസി, കരിഞ്ചീരകം തുടങ്ങിയ ഔഷധക്കൂട്ടുകളടങ്ങിയ ഹെര്‍ബല്‍ വാട്ടര്‍ തുടങ്ങി ഏഴ് വ്യത്യസ്ത ഇനങ്ങളാണ് കമ്പനി വിപണിയിലെത്തിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയിലെ മഞ്ചേരി കേന്ദ്രമാക്കി രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച അപര്‍മയ്ക്ക് 400, 750, 1,000 മില്ലിലിറ്റര്‍ ബോട്ടിലുകളാണുള്ളത്.
Read Moreജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജയിലിനു മുന്നിൽ എസ്എഫ്ഐ നേതാവിന് സ്വീകരണം; പോലീസുകാർക്കെതിരേ വകുപ്പുതല നടപടി
കൊച്ചി: വധശ്രമക്കേസിൽ അറസ്റ്റിലായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ സ്വീകരണം നൽകിയ സംഭവത്തിൽ പ്രതിയെ ജയിലിലേക്കു കൊണ്ടുപോയ പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മീഷണർ നിർദേശം നൽകി. ആർഷോയുമായി ജയിലിലേക്കു പോയ എറണാകുളം സെൻട്രൽ എസിപി ഓഫീസിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കെതിരേയാണ് വകുപ്പുതല നടപടി ഉണ്ടാകുക. കഴിഞ്ഞ 12-ന് ജയിലിനു മുന്നിൽ സഹപ്രവർത്തകരാണ് ആർഷോയ്ക്ക് രക്തഹാരമണിയിച്ച് അഭിവാദ്യം ചെയ്തത്. സംഭവവം വിവാദമായതോടെ ഡിസപി വി.യു. കുര്യാക്കോസിനോട് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ച സ്ഥിരീകരിച്ചുള്ള റിപ്പോർട്ടാണ് വ്യാഴാഴ്ച ഡിസിപി കമ്മീഷണർക്കു കൈമാറിയത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്കു സ്വീകരണം നൽകാനുള്ള എസ്എഫ്ഐ പ്രവർത്തകരുടെ ശ്രമം പോലീസുകാർക്കുണ്ടായിരുന്നുവെന്നും അതു ചെയ്യാതിരുന്നതു ഗുരുതരവീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2018ൽ എറണാകുളം ലാ കോളജ് വിദ്യാർഥിയായിരുന്ന ഈരാറ്റുപേട്ട സ്വദേശിയും…
Read Moreഅസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റ് ; എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥന്റെ പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ടു
കൊച്ചി: പ്രഭാതസവാരിക്കായി റോഡ് അടച്ചിട്ട എറണാകുളം ട്രാഫിക് വെസ്റ്റ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ വിനോദ് പിള്ളയോട് സിറ്റി പോലീസ് കമ്മീഷണർ വിശദീകരണം തേടി. ഹൈക്കോടതി ജിഡ റോഡാണ് പ്രഭാതസവാരിക്കായി അസിസ്റ്റന്റ് കമ്മീഷണർ അടച്ചത്. റോഡ് അടച്ചിട്ടതിനാൽ സ്കൂൾ കുട്ടികൾക്കടക്കം ബുദ്ധിമുട്ടുണ്ടായത് സാമൂഹികമാധ്യമങ്ങളിൽ വാർത്തയായിരുന്നു. അടച്ചിട്ട റോഡിലൂടെ അസിസ്റ്റന്റ് കമ്മീഷണർ സുഹൃത്തിനൊപ്പം നടക്കുന്ന ചിത്രവും പുറത്ത് വന്നിരുന്നു.ഞായറാഴ്ചകളിൽ രാവിലെ ആറു മുതൽ ഏഴു വരെ പ്രഭാതസവാരിക്കായി റോഡ് അടച്ചിടാൻ നേരത്തെ തീരുമാനമെടുത്തിരുന്നു. എന്നാൽ ഉദ്യോഗസ്ഥൻ മറ്റു ദിവസങ്ങളിലും റോഡ് അടച്ചിടുകയായിരുന്നു. അസിസ്റ്റന്റ് കമ്മീഷണർ ചെയ്തത് തെറ്റായ നടപടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.
Read Moreഅനധികൃത മണ്ണെടുപ്പ് ഫോണിൽ പകർത്തിയ വിദ്യാർഥിനിക്ക് മണ്ണ് മാഫിയയുടെ ക്രൂരമർദനം;സാരമായി പരിക്കേറ്റ അക്ഷയ ആശുപത്രിയിൽ
മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത വിദ്യാർഥിനിക്ക് മണ്ണ് മാഫിയയുടെ ക്രൂരമർദനം. മാറാടി കാക്കൂച്ചിറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായ മുതുകല്ല് വേങ്ങപ്ലാവിൽ അക്ഷയ ലാലുവിനാണ് മർദനമേറ്റത്. പരിക്കേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനടന്ന അനധികൃത മണ്ണെടുപ്പ് സമീപവാസികളുടെ പരാതിയെ തുടർന്നു പോലീസ് ഇടപെട്ട് നേരത്തെ നിർത്തിവയ്പിച്ചിരുന്നു. നാട്ടുകാരില്ലാത്ത സമയം നോക്കി വാഹനങ്ങളുമായി മണ്ണെടുക്കാൻ എത്തിയപ്പോൾ അക്ഷയ അത് മൊബൈൽ ഫോണിൽ പകർത്തി. ഇതു കണ്ട് മണ്ണെടുക്കാൻ വന്ന സംഘത്തിലെ ഒരാൾ രോഷാകുലനായി വിദ്യാർഥിനി എന്ന പരിഗണന പോലുമില്ലാതെ പിന്നാക്ക വിഭാഗത്തിലുള്ള അക്ഷയയെ ക്രൂരമായി മർദിക്കുകയായിരുന്നു. അസഭ്യവർഷം നടത്തുകയും ഫോണ്‍ പിടിച്ചുവാങ്ങി നിലത്ത് എറിയുകയും ചെയ്തു.വിദ്യാർഥിനിയുടെ പരാതിയിൽ ഒരാൾക്കെതിരേ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് ആശുപത്രിയിലെത്തി വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി.പ്രദേശത്ത് അനധികൃത മണ്ണെടുപ്പ്…
Read Moreആദ്യമേ തന്നെ വിരിച്ച വലയില്‍ കൂട്ടത്തോടെ കുടുങ്ങി! മുനമ്പം കടലിൽ ‘ഹംസം വറ്റ’ ചാകര
ചെറായി: മുനമ്പം കടലില്‍ വറ്റ ചാകര. ഇന്നലെ മുനമ്പം, അഴീക്കോട് മേഖലയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ ഏതാനും വള്ളങ്ങള്‍ക്കാണ് ചാകരക്കോളു ലഭിച്ചത്. ആദ്യമേ തന്നെ വിരിച്ച വലയില്‍ കൂട്ടത്തോടെ കുടുങ്ങിയത് ഹംസം വറ്റ എന്ന് മത്സ്യതൊഴിലാളികളുടെ ഇടയില്‍ പറയുന്ന ഒരിനം വറ്റയാണ്. ഒന്നിനു രണ്ടു മുതല്‍ എട്ട് കിലോവരെ തൂക്കം വരുന്ന ഈ വറ്റക്ക് വശങ്ങളിലെയും മറ്റും ചിറകിനു നീട്ടം കൂടുതലായിരിക്കും. കിലോഗ്രാമിന് 300നു മേല്‍ വില വരും. മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ മഹാവിഷ്ണു എന്ന വള്ളത്തിനു ഒറ്റയടിക്ക് 13ലക്ഷം രൂപയുടെ വറ്റയാണ് ഇന്നലെ കിട്ടിയത്. രണ്ട് ലക്ഷം മുതല്‍ മേലോട്ടും ലഭിച്ച വള്ളങ്ങളുണ്ട്. ഇക്കുറി ട്രോളിംഗ് നിരോധനത്തിനുശേഷം ആദ്യമായാണ് മുനമ്പത്ത് മത്സ്യചാകര വീണത്. പൂവാലന്, നാരന്‍, തുടങ്ങിയ ചെമ്മീനുകളും, കുടുത, വറ്റ, ഐല , ചാള, കൊഴുവ തുടങ്ങിയമത്സ്യങ്ങളുമാണ് സാധാരണ ചാകരവീഴാറുള്ളതാണ്. ചാകരയുടെ വരവാകട്ടെ കാലവര്‍ഷത്തെ ആശ്രയിച്ചാണിരിക്കുക.
Read Moreഇനി എന്ന് നന്നാകും? കിഴക്കമ്പലം-നെല്ലാട് റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് പത്തുവർഷം
കിഴക്കമ്പലം: പത്ത് വർഷമായി തകർന്നുകിടക്കുന്ന കിഴക്കമ്പലം-നെല്ലാട് റോഡ് ടാറിംഗിനായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നീളുന്നു. ബിഎംബിസി നിലവാരത്തിൽ റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികളായ ബിജു മoത്തിപ്പറമ്പിൽ, പ്രമോജ് ഏബ്രഹാം എന്നിവർ നൽകിയ രണ്ട് ഹർജിയും ഞാറള്ളൂർ ദയറ ഹൈസ്കൂൾ നൽകിയ മറ്റൊരു ഹർജിയുമാണ് കോടതിയിലുള്ളത്. തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാർഥികളുടെ ദുരിതം ചൂണ്ടിക്കാണിച്ചാണ് സ്കൂൾ മാനേജ്മെന്റ് ഹർജി നൽകിയത്. 32 കോടി രൂപ അനുവദിച്ചിട്ടും റോഡ് നിർമാണം പൂർത്തിയാക്കിയിട്ടില്ല. നിർമാണം വേഗത്തിലാക്കണമെന്ന് കോടതി ഉത്തരവുണ്ടായിട്ടും നിർമാണം വൈകിയതിനെക്കുറിച്ച് പ്രോസിക്യൂട്ടറോട് കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടതാണ്. വാട്സാപ്പ് കൂട്ടായ്മ ഭാരവാഹി റോഡിന്റെ ദുരവസ്ഥയെക്കുറിച്ച് പൊതുമരാമത്ത് മന്ത്രിയെ നേരിട്ട് ഫോണിലൂടെ പരാതി അറിയിച്ചെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. മാസങ്ങൾക്ക് മുമ്പ് മന്ത്രി നേരിട്ടെത്തി റോഡിന്റെ സ്ഥിതി കണ്ടിരുന്നതാണ്. റോഡിന് സമീപത്തായി അയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളുകളുണ്ട്. സ്കൂൾ…
Read More