കൊച്ചി: പ്രവര്‍ത്തനസമയം കഴിഞ്ഞും മദ്യം വിളമ്പിയ ബാറിന്റെ ലൈസന്‍സ് എക്സൈസ് സസ്പെന്‍ഡ് ചെയ്തു. വനിതകളെ ഉപയോഗിച്ച് മദ്യം വിതരണം ചെയ്തതിനു നടപടിയെടുത്തതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നഗരത്തിലെ പ്രമുഖ ബാറിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. കൊച്ചി ഷിപ്പ്യാര്ഡിന്റെ സമീപത്താണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്നും അധികം ദൂരെയല്ലാത്ത ഇവിടെ കഴിഞ്ഞദിവസം രാത്രി 11.30 ശേഷവും മദ്യം നല്‍കിയെന്നതിന്റെ ബില്ല് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഏതാനും ആഴ്ചകളായി നിരീക്ഷണത്തിലുമായിരുന്നു ഇവിടം. ലൈസന്‍സ് ഉപാധികള്‍ ലംഘിച്ചാല്‍ നടപടിയെടുക്കാമെന്നാണ് ചട്ടം. . നോട്ടീസിനു ഹോട്ടല്‍ ഉടമ നല്കുന്ന വിശദീകരണം പരിശോധിച്ചായിരിക്കും തുടര്‍നടപടികള്‍. വിശദീകരണം തൃപ്തികരമെന്നു തോന്നിയാല്‍ നിശ്ചിത തുക പിഴ ഈടാക്കി തുറക്കാന്‍ അനുവദിക്കും.
Read MoreCategory: Kochi
പോളണ്ടിൽനിന്ന് കൊറിയർ വഴി രാസലഹരി കടത്ത്! വ്യാസ് ഭായ് രാസലഹരി എത്തിച്ചത് ടെക്കികൾക്കായി
കൊച്ചി: പോളണ്ടിൽനിന്ന് അന്താരാഷട്ര കൊറിയർ സംവിധാനം ഉപയോഗിച്ച് രാസലഹരി കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതി ലഹരി എത്തിച്ചത് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന ടെക്കികൾക്കായി. ഉപഭോക്താക്കൾക്കിടയിൽ വ്യാസ്ഭായ് എന്നറിയപ്പെട്ടിരുന്ന തലശേരി മണ്ണയാട് കാവ്യാസ് വീട്ടിൽ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്സൈസ് റേഞ്ച് അറസ്റ്റുചെയ്തത്. വിപണിയിൽ പത്തുലക്ഷത്തോളം മൂല്യമുള്ള മയക്കുമരുന്ന് ഇയാളിൽനിന്നു പിടിച്ചെടുത്തു. താമസസ്ഥലത്തുനിന്ന് ആറുഗ്രാം എംഡിഎംഎ, 260 മില്ലി ഹെറോയിൻ, 20 ഗ്രാം ഹാഷിഷ്, 36 മില്ലിഗ്രാം എൽഎസ്ഡി, 105 ഗ്രാം കഞ്ചാവ് എന്നിവയും കണ്ടെടുത്തു. അതിമാരക രാസലഹരിയായ ഗോൾഡൻ ഡ്രാഗണ്‍ വിഭാഗത്തിൽപ്പെട്ട എൽഎസ്ഡി സ്റ്റാന്പാണ് ഇയാൾ കടത്തിയത്. ഗോവ, ബംഗളൂരു എന്നിവിടങ്ങളിലെ ഡിജെ പാർട്ടികളിലാണ് ഇത് വിതരണം ചെയ്തത്. എൽഎസ്ഡി സ്റ്റാന്പിന് ഒരെണ്ണത്തിന് 3,000 മുതൽ 5,000 വരെയാണ് ഇടാക്കിയിരുന്നത്. 17 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ഇതിന്റെ വീര്യം നിലനിൽക്കും. ഇത് നിരന്തരമായി…
Read Moreട്രെയിനിൽ പതിനാറുകാരിക്കുനേരേ അതിക്രമം; പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ; വിവരങ്ങൾ തേടി വിക്ടിം റൈറ്റ്സ് സെന്റർ
കൊച്ചി: ട്രെയിനിൽ പതിനാറുകാരിക്കുനേരേ അതിക്രമം കാട്ടിയത് ചോദ്യംചെയ്ത ദളിത് കോണ്‍ഗ്രസ് നേതാവായ പിതാവിനെയും സഹയാത്രക്കാരനെയും മർദിച്ച സംഭവത്തിൽ പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ. എറണാകുളം സൗത്ത് റെയിൽവേ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ക്രിസ്പിൻ സാമിന്റെ നേതൃത്വത്തിൽ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ തൃശൂരിലെ വീടുകളിലും ബന്ധുവീടുകളിലുമെല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ സംസ്ഥാനം വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പോലീസ് നിഗമനം. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഇവർ അവസാനം ബന്ധപ്പെട്ട നന്പറുകളിലുള്ളവരുടെ സിഡിആർ ശേഖരിച്ച പോലീസ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പ്രതികൾ ജോലി ചെയ്യുന്ന എറണാകുളത്തെ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിൽനിന്ന് സതേണ്‍ റെയിൽവേ വിശദീകരണം തേടിയിട്ടുണ്ട്. ഇതരസംസ്ഥാനക്കാരനായ ഗാർഡ് സംഭവം അടിപിടിയായി…
Read Moreഅമ്മമാരെ സംരക്ഷിക്കാൻ മക്കൾക്ക് നേരമില്ലേ! കാക്കനാട്ടെ വനിതാ കമ്മീഷൻ അദാലത്തിൽ വന്ന പരതാകളിൽ കൂടുതലും മക്കൾക്കെതിരേയുള്ളത്
കാക്കനാട്: വനിത കമ്മീഷന് അദാലത്ത് കാക്കനാടുള്ള ജില്ല പഞ്ചായത്ത് ഹാളില്‍ തുടങ്ങി. അമ്മമാരെ സംരക്ഷിക്കാത്ത മക്കള്‍ക്ക് എതിരെയുള്ള പരാതികളാണ് വനിതാകമ്മീഷന് മുമ്പില്‍ ഏറ്റവും കൂടുതല്‍ എത്തിയതെന്ന് അധികൃതർ പറഞ്ഞു. വയോജന സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും വനിതാ കമ്മീഷനെ സമീപിക്കേണ്ട സ്ഥിതിയാണ് പ്രായമായ സ്ത്രീകള്‍ക്ക്. കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ കഴിയാത്ത കിടപ്പുരോഗികളാണ് ഇവരില്‍ പലരും. വാര്‍ഡ് തലത്തില്‍ തന്നെ പരാതികള്‍ക്കു പരിഹാരം കാണാനും നിയമസഹായം ഉറപ്പാക്കാനും ജാഗ്രതാസമിതികള്‍ക്കു സാധിക്കണമെന്നും വനിത കമ്മീഷന് അധ്യക്ഷ പറഞ്ഞു. അദാലത്തില്‍ പരിഗണിച്ച 107 പരാതികളിൽ 46 ഉം തീര്‍പ്പാക്കി. എട്ടു പരാതികള്‍ കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു പോലീസിനു കൈമാറി. 53 അപേക്ഷകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. അദാലത്ത് ഇന്നും തുടരും.കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന് , അഡ്വ. എ.ഇ അലിയാർ, അഡ്വ. യമുന, അഡ്വ.…
Read Moreകുവൈറ്റ് മനുഷ്യക്കടത്ത്; മജീദിനായി ബ്ലൂ കോർണർ നോട്ടീസ്; ഇന്റർപോളിന്റെ സഹായം തേടിയതായി അന്വേഷണസംഘം
കൊച്ചി: കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ മുഖ്യപ്രതി കണ്ണൂർ തളിപ്പറന്പ് സ്വദേശി മജീദിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ കൊച്ചി സിറ്റി പോലീസ് തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്റർപോളിന്റെ സഹായം തേടിയതായി അന്വേഷണസംഘം വ്യക്തമാക്കി. എല്ലാ വിമാനത്താവളങ്ങളിലും ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇയാൾക്കായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മജീദ് കുവൈറ്റിൽ തന്നെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മനുഷ്യക്കടത്ത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് ഇയാൾ കണ്ണൂരിൽ നിന്ന് കുവൈറ്റിലേക്ക് കടന്നതായാണ് പോലീസ് സംശയിക്കുന്നത്. മജീദിനെ ചോദ്യം ചെയ്താൽ മാത്രമേ മനുഷ്യക്കടത്തിനെക്കുറിച്ച് വ്യക്തതവരൂ. അതേസമയം കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി അജുമോനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽനിന്ന് പോലീസിന് നിർണായമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന. ചളിക്കവട്ടത്തും പിന്നീട് രവിപുരത്തുമായി പ്രവർത്തിച്ച “ഗോൾഡൻ വയ’ എന്ന സ്ഥാപനം കേന്ദ്രീകരിച്ചായിരുന്നു അജുമോനും സംഘവും തട്ടിപ്പ് നടത്തിയിരുന്നത്. കുവൈറ്റിൽ കുട്ടികളെ നോക്കാൻ…
Read Moreരാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ് ഐ പ്രവർത്തകർ; ഹരീഷ് പേരടി എഫ് ബിയിൽ കുറിച്ചതിങ്ങനെ…
കൊച്ചി: രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. നിങ്ങൾക്കെതിരേയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു എന്നാണ് ഹരീഷിന്റെ പ്രതികരണം. ഈ വരികൾ ഹരീഷ് ഫേസ്ബുക്കിലാണ് കുറിച്ചത്. https://www.facebook.com/hareesh.peradi.98 https://www.facebook.com/photo?fbid=1239112696629077&set=a.116429352230756
Read Moreവൈപ്പിൻ തീരത്തെ ഉല്ലാസക്കുളികൾ അപകടക്കെണി ആകുന്നു; ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് ആരും ഗൗനിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം
വൈപ്പിൻ: വൈപ്പിൻ തീരത്തെ ഉല്ലാസക്കുളികൾ അപകടക്കെണി ആകുന്നു. വളപ്പ് ബീച്ച്, ചെറായിരക്തേശ്വരി ബീച്ച് , പുതുവൈപ്പ് ബീച്ച് എന്നിങ്ങനെ വ്യത്യസ്ത ഇടങ്ങളിലായി ഇക്കഴിഞ്ഞ ദിവസം 24 മണിക്കൂറുകൾക്കുള്ളിൽ രണ്ട് അതിഥി തൊഴിലാളികൾ ഉൾപ്പെടെ മൂന്നുപേർ കുളിക്കാനിറങ്ങി കാണാതായതോടെ തീരം മരണഭീതിയാൽ വിറങ്ങലിച്ചു നിൽക്കുകയാണ്. മൂന്നാഴ്ച മുന്‍പ് ഇടുക്കി സ്വദേശിയായ ഒരു ഐടിസി വിദ്യാർഥിയും രക്തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങി മുങ്ങിമരിച്ചിരുന്നു. ഇതോടെ ബീച്ചുകളിലെ സുരക്ഷപാളിച്ചയെക്കുറിച്ചും വ്യാപകമായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ചെറായി, മുനന്പം, കുഴുപ്പിള്ളി എന്നീ മൂന്ന് ബീച്ചുകൾ മാത്രമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിൽ വരുന്ന ബീച്ചുകൾ ഇതിൽ മുനന്പത്തും, ചെറായിയിലും മാത്രമാണ് ലൈഫ് ഗാർഡുകളുടെ സേവനമുള്ളു. ബാക്കി സന്ദർശകർ എത്തുന്ന പുതുവൈപ്പ്, എൽഎൻജി, മാലിപ്പുറം വളപ്പ്, എടവനക്കാട് ചാത്തങ്ങാട്, ചെറായി രക്തേശ്വരി, പള്ളിപ്പുറം ആറാട്ട് കടവ് എന്നീ ബീച്ചുകളിൽ ലൈഫ് ഗാർഡുകളുടെ സേവനമില്ല. അവധി ദിവസങ്ങളിൽ…
Read Moreഎട്ടുമാസമായി പിണങ്ങിക്കഴിഞ്ഞ ഭാര്യയെ നടുറോഡിൽകുത്തി വീഴ്ത്തി ഭർത്താവ്; ഒളിവിൽ പോയ അശോകനെ തേടി പോലീസ്
കോതമംഗലം: നെല്ലിമറ്റത്ത് പട്ടാപ്പകൽ നടുറോഡിൽ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കുത്തേറ്റു. നെല്ലിമറ്റം നെടുന്പാറ സ്വദേശി ജോബി (44) ക്കാണ് കുത്തേറ്റത്. ഭർത്താവ് മോളയിൽ അശോകൻ (48) സംഭവശേഷം ഒളിവിൽപോയി. ഇന്നലെ രാവിലെ ഏഴരയോടെ കുറുങ്കുളം ഭാഗത്തായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ജോബി ജോലിസ്ഥലത്തേക്ക് പോകുംവഴി വഴിയിൽ കാത്തുനിന്ന അശോകൻ പിന്നിൽനിന്ന് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജോബിക്ക് മൂന്ന് കുത്തേറ്റിട്ടുണ്ട്.സംഭവം കണ്ട നാട്ടുകാർ ബഹളം കൂട്ടിയതോടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ജോബിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർണിച്ചർ പണിക്കാരനായ അശോകനും ജോബിയും എട്ട് മാസത്തോളമായി പിരിഞ്ഞ് ജീവിക്കുകയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. കുട്ടികൾ ജോബിക്കൊപ്പമാണ് താമസിക്കുന്നത്. ഊന്നുകൽ പോലീസ് കേസെടുത്ത് പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു.
Read Moreനടിയെ ആക്രമിച്ച കേസ്; നടൻ സിദ്ധിഖിനെ ചോദ്യം ചെയ്തു; പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി മൊഴിമാറ്റി പറഞ്ഞിരുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു ചോദ്യം. ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഹൈദരാലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിനു കൊടുക്കാനായി ജയിലില്‍നിന്ന് എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ടു സിദ്ധിക്കിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദ്ധിഖിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രോസിക്യൂഷന് സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
Read Moreപേട്ട-എസ്എന്‍ ജംഗ്ഷന് സർവീസിന് അനുമതി; കൊച്ചി മെട്രോ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ
കൊച്ചി: കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന് വരെയുള്ള പാതയ്ക്ക് മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ സുരക്ഷാ അനുമതി ലഭിച്ചു. ഇനി ഈ പാതയിലൂടെ യാത്രാ സര്‍വീസുകള്‍ ആരംഭിക്കാം. ഈ മാസം ആദ്യം സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പാതയില്‍ സുരക്ഷാ പരിശോധനയും ട്രെയിന്‍ ഓടിച്ചുള്ള പരിശോധനയും നടത്തിയിരുന്നു. കൊച്ചി മെട്രോറെയില്‍ നേരിട്ട് ഏറ്റെടുത്തു 453 കോടി നിര്‍മാണ ചെലവില്‍ നിര്‍മിച്ച ആദ്യപാതയാണിത്. പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കുന്നതോടെ കൊച്ചി മെട്രോ ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയാകും. പേട്ട-എസ്എന്‍ ജംഗ്ഷന് പാത 1.8 കിലോമീറ്ററാണ്. വടക്കേകോട്ട, എസ്എന്‍ ജംഗ്ഷന് എന്നീ രണ്ടു സ്റ്റേഷനുകളാണ് പുതിയ പാതയിലുള്ളത്. ഇതോടെ മെട്രോയിലെ സ്റ്റേഷനുകളുടെ എണ്ണം 24 ആകും. 4.3 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള വടക്കേ കോട്ടയിലേതാണ് നിലവിലുള്ളതില്‍ ഏറ്റവും വലിയ സ്റ്റേഷന്.
Read More