കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ചയാള്‍ പോലീസ് പിടിയിലായതായി സൂചന. എന്നാല്‍ ഇതുസംബന്ധിച്ച പ്രതികരണങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ജാഗ്രതയോടെയാണ് പോലീസ് നടികള്‍ പുരോഗമിക്കുന്നത്. കപ്പല്‍ നിര്‍മാണ ശാലക്കുള്ളിലെ സ്ഥലങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടിയാണ് തകര്‍ക്കുമെന്ന വ്യാജ സന്ദേശം ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ കപ്പല്‍ നിര്‍മാണശാലയിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടന്നിരുന്നു. കപ്പല്‍ ശാലയിലെ ജീവനക്കാരെയടക്കം ചോദ്യവും ചെയ്തിരുന്നു. വ്യാജ ഐപി ഉപയോഗിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്. അതുകൊണ്ടുതന്നേ സാങ്കേതിക വിദഗ്ധരുടെ സാഹയത്തോടെയാണ് പോലീസ് പ്രതിയിലേക്കെത്തിയിരിക്കുന്നതെന്നാണ് സൂചന. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. പ്രതിയുള്ള സ്ഥലം തിരിച്ചറിഞ്ഞതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സന്ദേശം അയച്ചതെന്ന് സംശയിക്കുന്ന ആളുകളുടെ പട്ടിക തയാറാക്കിയായിരുന്നു പോലീസ് അന്വേഷണം. സംഭവത്തിന് ശേഷം അതീവ സുരക്ഷയിലാണ് കപ്പല്‍ശാല. ബോംബ് വയ്ക്കുമെന്ന ഇ-മെയില്‍…
Read MoreCategory: Kochi
കാക്കനാട്ടെ ലഹരിക്കേസിൽ പിടിയിലയവർ മൃഗവേട്ടക്കാരും കൂടിയോ? പ്രതികളിൽ നിന്നും കിട്ടിയ മാൻ കൊമ്പിനു പിന്നാലെ വനംവകുപ്പും
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നും ലഹരി വസ്തുക്കളുമായി പിടികൂടിയ സംഘത്തിലെ പ്രതികള്‍ മൃഗങ്ങളുടെ കൊമ്പുകള്‍ വിറ്റിട്ടുണ്ടോയെന്ന് വനംവകുപ്പ് പരിശോധിക്കുന്നു. ഇവരുടെ പക്കല്‍നിന്നും മാന്‍കൊമ്പ് പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി. പ്രതികള്‍ക്ക് മാന്‍കൊമ്പ് എവിടെനിന്ന് ലഭിച്ചു, വില്പനയായിരുന്നോ ഉദേശ്യം, മറ്റ് മൃഗങ്ങളുടെ കൊമ്പുകള്‍ വിറ്റിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാകും വനംവകുപ്പ് അന്വേഷിക്കുക.അതിനിടെ മാന്‍കൊമ്പ് കൈവശം വച്ച സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. നിലവില്‍ ആറ് പ്രതികളാണ് ലഹരി കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ തിരുവല്ല സ്വദേശി ത്വയ്ബ ഒഴികെയുള്ള കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍ഗോഡ് സ്വദേശികളായ അജ്മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല് എന്നിവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. ത്വയ്ബയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നും മാരക ലഹരി വസ്തുക്കളുമായി പ്രതികള്‍ പിടിയിലാകുമ്പോള്‍ മാന്‍കൊമ്പും എക്സൈസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ പീന്നീട് ഇത് രേഖകളില്‍ കാണിച്ചിരുന്നില്ല. സംഭവം വിവാദമായതോടെയാണ്…
Read Moreസമാധാനം വേണമെന്നാഗ്രഹിക്കുമ്പോഴൊക്കെ ഞാനോടിയെത്തുന്നത് വീട്ടിലേക്കാണ്… കാരണം..! വിനീത് ശ്രനിവാസൻ പറയുന്നു…
സമാധാനം വേണമെന്നാഗ്രഹിക്കുമ്പോഴൊക്കെ ഞാനോടിയെത്തുന്നത് വീട്ടിലേക്കാണ്. ചിലർക്ക് കൂട്ടുകാരുമായി കൂടുമ്പോഴായിരിക്കും റിലാക്സേഷൻ കിട്ടുക. എനിക്ക് വീട്ടിലെത്തുമ്പോഴാണ് അത് കിട്ടുന്നത്. സിനിമയെന്നത് നമുക്ക് അതിനോടുള്ള പാഷൻകൊണ്ട് നമ്മളെ മുന്നോട്ടുകൊണ്ടുപോകുന്ന കാര്യമാണ്. ശരിക്കും കുടുംബമാണ് നമ്മുടെ അടിത്തറ. ഞാനും ദിവ്യയും മാത്രമായിരുന്നെങ്കിൽ വല്ലാതെ ബോറടിച്ചേനെ. കുട്ടികൾ നമ്മളെ വല്ലാതെ റിലാക്സ് ചെയ്യിക്കും. ലോക്ഡൗൺ ഏറ്റവുമധികം ബാധിച്ച ഒരു ഇൻഡസ്ട്രിയിലാണ് ഞാൻ ജോലി ചെയ്യുന്നത്. ഹൃദയം എന്ന സിനിമ ചെയ്യുമ്പോഴും ആ സിനിമ എപ്പോഴാണ് റിലീസ് ചെയ്യാൻ പറ്റുകയെന്ന് എനിക്കിപ്പോഴുമറിയില്ല. ആർക്കുമറിയില്ല. അത്രയും അനിശ്ചിതാവസ്ഥയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ പോലും പല നെഗറ്റീവായ ചിന്തകൾ മനസിൽ വരുമ്പോഴും അത് മാറിപ്പോകുന്നത് കുട്ടികളുള്ളതുകൊണ്ടാണ്. ശരിക്കും നമ്മൾ കുട്ടികളെയല്ല കുട്ടികൾ നമ്മളെയാണ് നോക്കുന്നത്. – വിനീത് ശ്രനിവാസൻ
Read Moreകൊച്ചി കപ്പല്‍ശാലയിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി; പിന്നിൽ മുന്‍ ജീവനക്കാരനോ? മുഴുവൻ ജീവനക്കാരെയും ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: കൊച്ചി കപ്പല്‍ശാലയിലും നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലും ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ച് അന്വേഷണസംഘത്തിനു നിര്‍ണായക വിവരം ലഭിച്ചതായി സൂചന. സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നിവയുടെ സംയുക്ത അന്വേഷണത്തിലാണ് ഇയാളിലേക്കു വഴിതുറക്കുന്ന വിവരം ലഭിച്ചതെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ഇതു സംബന്ധിച്ച സ്ഥിരീകരണം നല്കാന് അധികൃതര്‍ തയാറായിട്ടില്ല. കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ജീവനക്കാരനെയാണ് പോലീസ് സംശയിക്കുന്നതെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.ദിവസങ്ങള്‍ക്കുമുമ്പാണു പോലീസ് ഇന്റലിജന്‍സിനും ഭീഷണി സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാസം കപ്പല്‍ശാലയിലെ ഏതാനും ജീവനക്കാര്‍ക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ സുരക്ഷ ശക്തമാക്കിയിരുന്നു. കപ്പല്‍ശാലയും പരിസരപ്രദേശങ്ങളും സിഐഎസ്എഫിന്റെ കാവലിലാണ്. ഇതു കൂടുതല്‍ ശക്തമാക്കാനും പരിശോധനകള്‍ കര്‍ശനമാക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.പരിശോധനകള്‍ തുടരുകയാണെന്നും നിലവില്‍ പ്രതിസന്ധികളൊന്നുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കപ്പല്‍ശാലയ്ക്കു പുറത്തെ സുരക്ഷ നേവി, കോസ്റ്റല്‍ പോലീസ്, കൊച്ചി സിറ്റി പോലീസ് എന്നിവരടങ്ങിയ…
Read Moreമുപ്പരത്തിൽ പ്രശാന്ത് മുങ്ങിയപ്പോൾ മുക്കിയത് ലക്ഷങ്ങൾ; കോവിഡ് മാനദണ്ഡം മറയാക്കി ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ തട്ടിയെടുത്തത് ലക്ഷങ്ങൾ
ചോറ്റാനിക്കര: ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളിൽ വെട്ടിപ്പുനടത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ബാങ്കിലെ താത്കാലിക ജീവനക്കാരൻ ഒളിവിൽ. യൂകോ ബാങ്കിന്റെ ചോറ്റാനിക്കര ശാഖയിലെ താത്കാലിക ജീവനക്കാരനായ മുപ്പരത്തിൽ പ്രശാന്ത് (31) എന്നയാൾക്കെതിരേയാണ് ബാങ്ക് മാനേജർ പരാതി നൽകിയിട്ടുള്ളത്. ചോറ്റാനിക്കര പോലീസ്കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പരാതി നൽകിയതിനെ തുടർന്നാണ് ജീവനക്കാരൻ ഒളിവിൽ പോയത്. ബാങ്കിലെ പ്യൂൺ, സ്വീപ്പർ തസ്തികയിൽ ജോലി നോക്കിയിരുന്ന പ്രശാന്ത് ബാങ്കിലെ സ്ഥിര നിക്ഷേപങ്ങളുടെ രസീത് കൈക്കലാക്കുകയും നിക്ഷേപകരിൽനിന്നു പണം സ്വീകരിച്ചശേഷം ഇവ നൽകി പണം തട്ടുകയായിരുന്നെന്നുമാണ് മാനേജർ നൽകിയ പരാതിയിൽ പറയുന്നത്. പത്തു വർഷമായി ബാങ്കിൽ ജോലി ചെയ്യുന്ന പ്രശാന്തിന് ഇടപാടുകാരുമായി അടുത്ത ബന്ധമാണുള്ളത്.കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മുതലെടുത്താണ് പണം തട്ടിയെടുത്തത്. ബാങ്കിൽനിന്നു കൈക്കലാക്കിയ സ്ഥിരനിക്ഷേപ രസീതുകളിൽ ഇയാൾ തന്നെ തുക രേഖപ്പെടുത്തി ബാങ്കിന്റെ സീലും പതിച്ചു നൽകുകയാണ് ചെയ്തിരുന്നത്. ഇപ്രകാരം സ്ഥിര…
Read Moreഹണി ട്രാപ്പിൽ കുടുങ്ങിയ അറുപതുകാരനിൽ നിന്നും പണം തട്ടാൻ ശ്രമം; ഗുണ്ടാ നേതാവ് അറസ്റ്റിൽ; പദ്ധതി പാളിയ കാരണം ഇങ്ങനെ
ആലുവ: കാലടി മഞ്ഞപ്രയിൽ അറുപതു വയസുകാരനെ ഹണി ട്രാപ്പിൽപ്പെടുത്തി മർദിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് പിടിയിൽ. അയ്യമ്പുഴ കൂട്ടാല വീട്ടിൽ നിഖിൽ(25)നെയാണ് റൂറൽ എസ്പി കെ. കാർത്തികിന്റെ നിർദേശപ്രകാരം കാലടി പോലിസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. മഞ്ഞപ്ര സ്വദേശിയായ മധ്യവയസ്കനെയാണ് ഹണി ട്രാപ്പിൽപ്പെടുത്തി മർദിച്ച് പണം തട്ടാൻ ഇയാളും സംഘവും ശ്രമിച്ചത്. വിളിച്ചുവരുത്തി പത്ത് ലക്ഷം രൂപയാണ് സെക്സ് റാക്കറ്റ് ആവശ്യപ്പെട്ടത്. പണം കൊടുക്കാൻ വിസമ്മതിച്ചപ്പോഴായിരുന്നു മർദനം. കാപ്പാ ഗുണ്ടാ നിയമപ്രകാരം ജയിൽവാസം കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ നിഖിൽ തന്റെ വിശ്വസ്തയായ യുവതിയെ ഉപയോഗിച്ചാണ് ഹണി ട്രാപ്പൊരുക്കിയത്. ഇതിനായി നാട്ടിലെ പണക്കാരനായ ഒരാളെ നിഖിൽ റാക്കറ്റിലെ ഈ യുവതിയുമായി ചങ്ങാത്തത്തിലാക്കുകയായിരുന്നു. സൗഹൃദയത്തിലായ ഇരുവരും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങളും സംഭാഷണങ്ങളും പരസ്പരം കൈമാറി. ഈ അശ്ലീല രംഗങ്ങളുടെ പേരിലായിരുന്നു പിന്നീട് ഭീഷണി.…
Read Moreതാങ്കൾ വിളിക്കുന്നയാൾ പ്രതരികരിക്കുന്നില്ല..! കാക്കനാട്ട് ഫ്ളാറ്റിലെ എംഡിഎംഎ കേസ്; പ്രതികളിൽ നിന്ന് കിട്ടി ഫോണ്‍ നമ്പരുകളെല്ലാം സ്വിച്ച് ഓഫ്
കൊച്ചി: കാക്കനാട് ഫ്ളാറ്റിൽനിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി അധികൃതര്‍. പ്രതികളുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു മുന്നോട്ടു പോകുന്നത്. ഇടപാടുകളിലെ മുഖ്യകണ്ണിയെന്നു കരുതുന്ന വ്യക്തിയെയും പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതര്‍. പിടിയിലായവരില്‍നിന്ന് ഇയാളുടെ നമ്പര്‍ കണ്ടെത്തിയെങ്കിലും ഇത് സ്വിച്ച് ഓഫാണ്. സുഹൃത്തുക്കളില്‍നിന്ന് ഇയാളുടെ മറ്റു നമ്പറുകള്‍ കണ്ടെത്താനാണു ശ്രമം. കേസിലെ പ്രതികള്‍ വിവിധ ജില്ലകളില്‍ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തതായാണു അധികൃതരുടെ കണക്കുകൂട്ടല്‍. അരൂര്‍, കുമ്പളം, നെട്ടൂര്‍, പനങ്ങാട് എന്നിവിടങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ ഈ മേഖലകളില്‍ പരിശോധന നടത്തുകയും ചിലരെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. കാക്കനാട് പ്രതികളുടെ അപ്പാര്‍ട്ട്മെന്റില്‍ ആദ്യം റെയ്ഡ് നടത്തിയ സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, കൊച്ചി കസ്റ്റംസ് പ്രിവന്റീവ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരില്‍നിന്ന് എക്സൈസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
Read Moreഓടിക്കൊണ്ടിരുന്ന കാറിനുനേരേ ആക്രമണം; ബോംബേറിൽ കലാശിച്ചത് കഞ്ചാവിനെച്ചൊല്ലിയുള്ള കുടിപ്പക
ആലങ്ങാട്: മാളികം പീടിക തടിക്കക്കടവിൽ ഓടികൊണ്ടിരിക്കുന്ന കാറിനു നേരേ ബോംബേറിഞ്ഞ സംഭവത്തിൽ ഇതര സംസ്ഥനത്തുനിന്നു കേരളത്തിൽ വില്പനയ്ക്കെത്തിച്ച കഞ്ചാവിനെ ചൊല്ലിയുള്ള കുടിപ്പകയെന്ന് പോലീസിന് സൂചന. മാളികംപീടിക തടിക്കക്കടവ്-തണ്ടിരിക്കൽ റോഡിൽ ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.പെരുമ്പാവൂർ വല്ലം സ്വദേശി ബിജു സഞ്ചരിച്ചിരുന്ന കാറിനുനേരേ മറ്റൊരു കാറിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കാറോടിച്ചിരുന്ന ബിജു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് എറിഞ്ഞ വാഹനം സംഭവശേഷം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാളികം പീടിക മുതൽ തടിക്കക്കടവ് വരെയുള്ള ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.ഗുണ്ടാവിളയാട്ടംഇതര സംസ്ഥനത്തുനിന്നെത്തിച്ച കഞ്ചാവിന്റെ വില്പനയെ ചൊല്ലിയുള്ള തർക്കമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി കോട്ടപ്പുറം, തടിക്കക്കടവ് മേഖല കേന്ദ്രീകരിച്ചു ഗുണ്ടാസംഘങ്ങളുടെ ആക്രമണം നടക്കുന്നതായി…
Read Moreകൊച്ചി ലഹരിക്കേസ് ! ‘രാജാവിനെ’ പൊക്കാൻ എക്സൈസ്; മുഖ്യ സൂത്രധാരന്‍ ഇയാളോ?
കൊച്ചി: കാക്കനാട്ടെ ഫല്റ്റില്നിന്നും ലഹരി മരുന്ന് പിടികൂടിയ സംഭവത്തില്‍ പ്രതികളുമായി നേരിട്ട് ബന്ധമുള്ള രാജാവ് എന്നു വിളിപ്പേരുള്ള വയനാട് സ്വദേശിയായ ജിതിൻ എവിടെയാണെന്നതിന് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ്. സംസ്ഥാനത്തെ മറ്റ് എക്സൈസ് ഓഫീസുകള്‍ വഴിയും ഇയാള്‍ക്കായി തെരച്ചിൽ നടത്തിവരികയാണ്. കേസിലെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നാണ് കരുതുന്നത്. റേവ് പാര്‍ട്ടികളുടെ നടത്തിപ്പിന് നേതൃത്വം നല്കിയിരുന്നതും ജിതിനായിരുന്നു. കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ജിതിനെക്കുറിച്ചുള്ള വിവരങ്ങള്‍ എക്സൈസിന് ലഭിച്ചത്. അതേസമയം പ്രതികളുമായി ബന്ധമുള്ള അക്കാ എന്നറിയപ്പെടുന്ന ചെന്നൈ സ്വദേശിയെക്കുറിച്ചും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നേരത്തെ കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോണ്‍രേഖകളില്‍ നിന്നു ലഭിച്ച നിര്‍ണായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമയരുന്നു വാങ്ങിയവരിലേക്കും എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി തമിഴ്നാട്ടിലെ നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായവും എക്സൈസ് ക്രൈംബ്രാഞ്ച് തേടിയിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ത്വയ്ബയെ മാത്രമാണ് ഇനി…
Read Moreലഹരിയുടെ ഹബ്ബായി കേരളം; വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നത് മാരകമായ ലഹരി മരുന്നുകൾ;അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്
ആലുവ: മാരകമായ ലഹരിമരുന്നുകളുടെ കടന്നുവരവോടെ കഞ്ചാവ് ലോബിയും ഇതിന്റെ വിപണനത്തിലേക്ക് തിരിയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുമെത്തുന്ന ലഹരിയുടെ ഹബ്ബായി കേരളം മാറുന്ന സാഹചര്യത്തിൽ പോലീസ്, എക്സൈസ്,കസ്റ്റംസ് വിഭാഗങ്ങൾ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ രണ്ടു യുവതികളടങ്ങുന്ന റാക്കറ്റിൽനിന്നും പതിനൊന്ന് കോടി രൂപയുടെ മാരക ലഹരിയുള്ള എംഡിഎംഎയാണ് കസ്റ്റംസും എക്സൈസും ചേർന്ന് പിടികൂടിയത്. ഇതിലെ പ്രതികളെ ചോദ്യം ചെയ്തതിനെ തുടർന്ന് സ്പെയിനടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് ലഹരി മരുന്നുകൾ ഇന്ത്യയിലേക്കെത്തുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. നേരത്തെ കഞ്ചാവ് കഞ്ചവടത്തിൽ ഏർപ്പെട്ടിരുന്നവരിൽ ചിലരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്. യുവാക്കളെയും നിശാ പാര്‍ട്ടി സംഘാടകരെയും ലക്ഷ്യം വച്ച് ആലുവയില്‍ നിന്നും കൊണ്ടുപോയ എംഡിഎംഎയുമായി നിലമ്പൂർ സ്വദേശി കോഴിക്കോട് ഇന്ന് എക്സൈസിന്റെ പിടിയിലായിട്ടുണ്ട്. അരക്കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുള്ളത്. സ്വർണം തൂക്കിയെടുക്കുന്നതു പോലെ അന്താരാഷ്ട്ര വിപണിയിൽ ഏറെ ഡിമാന്റുള്ള ലഹരിമരുന്നുകളിൽ…
Read More