വൈപ്പിന്‍: ശ്രീലങ്കയില്‍നിന്നും കടല്‍മാര്‍ഗം രണ്ട് സംഘങ്ങളായി തമിഴ്നാട്ടിലെത്തി കൊച്ചി വഴി പാകിസ്ഥാനിലേക്ക് മനുഷ്യക്കടത്ത് നടന്നേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി തീരിത്ത് നടത്തിയ പരിശോധനയിൽ ബോട്ട് പിടികൂടി. ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പോലീസാണ് പോണ്ടിച്ചേരി രജിസ്ട്രേഷന് ഉള്ള മേരി മേഴ്സി എന്ന ബോട്ട് പിടികൂടിയത്. ബോട്ടില്‍ ഏഴ് മലയാളികളും ആറ് തമിഴ്നാട്ടുകാരുമാണ് ഉണ്ടായിരുന്നത്.കഴിഞ്ഞ നാലു ദിവസമായി ശ്രീലങ്കന്ബോട്ടുകളെ പിടികൂടാന്‍ തീരത്ത് വലവിരിച്ചു കാത്തിരിക്കുകയായിരുന്നു കോസ്റ്റല്‍ പോലീസ്. ഇതിനിടെ ഇന്നലെ രാവിലെ സംശയാസ്പദമായി ഒരു ബോട്ട് കൊച്ചി ലക്ഷ്യമാക്കി വരുന്നുണ്ടെന്ന് കോസ്റ്റല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. സുനുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പട്രോളിംഗിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. അന്യസംസ്ഥാന യാനങ്ങള്‍ സംസ്ഥാനത്തിന്റെ പരിധിയായ 12 നോട്ടിക്കല്‍ മൈലിനകത്ത് പ്രവേശിക്കണമെങ്കില്‍ സ്പെഷല്‍ പെര്‍മിറ്റ് വേണമെന്നുണ്ട്. എന്നാല്‍ ബോട്ടിനു ഈ പെര്‍മിറ്റോ…
Read MoreCategory: Kochi
കൊച്ചി അഴിമുഖത്ത് ബോട്ടപകടം: 57 മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; നേരത്തെ മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ചാണ് അപകടം
വൈപ്പിൻ: കൊച്ചി അഴിമുഖത്ത് മുങ്ങിക്കിടന്നിരുന്ന പഴയ ബോട്ടിൽ ഇടിച്ച് മത്സ്യബന്ധന ബോട്ടുകൾ തകർന്നു. മത്സ്യബന്ധനം കഴിഞ്ഞ് എത്തിയ ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. തൊട്ടുപിന്നാലെ എത്തിയ ബോട്ടും ഈ വള്ളത്തിൽ ഇടിച്ചു തകർന്നു. കഴിഞ്ഞ രാത്രി ഒമ്പതു ഒന്‍പതോടെയാണ് സംഭവം. കൊല്ലം സ്വദേശിയുടെ ആഷിഖ് മോൻ എന്ന ബോട്ടാണ് ആദ്യം അപകടത്തിൽപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് ഒമ്പത് തൊഴിലാളികളുമായി കൊച്ചി ഹാർബറിലേക്ക് എത്തിയതായിരുന്നു. എൽഎൻജിക്ക് പടിഞ്ഞാറ് 200 മീറ്റർ അകലെവച്ചാണ് അപകടത്തിൽപെട്ടത്. വെള്ളപ്പറ്റായതിനാലും ബോട്ടിൽ മീൻ ഉണ്ടായിരുന്നതിനാലുമാണ് മുങ്ങിക്കിടന്നിരുന്ന ബോട്ടിൽ ഇടിക്കാൻ ഇടയായതെന്ന് തൊഴിലാളികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് മുക്കാൽ ഭാഗവും മുങ്ങി. ബോട്ടിൽ പിടിച്ചു നീന്തിക്കിടന്ന ജീവനക്കാരെ കോസ്റ്റൽ പോലീസും മറൈൻ പോലീസും ചേർന്ന് രക്ഷപെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണ് 48 തൊഴിലാളികളുമായി കാളമുക്ക് ഹാർബറിലേക്ക് എത്തിയ സെന്റ് ആന്റണീസ് എന്ന ബോട്ട് മുങ്ങിക്കിടന്ന ബോട്ടിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ…
Read Moreതൃക്കാക്കരയിലെ കവറോണ വിവാദം; വിജിലൻസിന് മതിയായ തെളിവുകള്‍ ലഭിച്ചെന്ന് സൂചന; പ്രാഥമിക റിപ്പോര്‍ട്ട് ഉടൻ
കൊച്ചി: തൃക്കാക്കരയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട പരാതിയില്‍ വിജിലന്‍സ് പ്രാഥമിക റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കുമെന്നു സൂചന.ഇന്നല്ലെങ്കില്‍ ഏറ്റവും അടുത്ത ദിവസംതന്നെ പ്രാഥമിക റിപ്പോര്‍ട്ട് പൂർത്തിയാക്കാനാണ് അന്വേഷണസംഘം തയാറെടുക്കുന്നത്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പിടിച്ചെടുത്തു പരിശോധിച്ച വിജിലന്‍സ് സംഘത്തിന് മതിയായ തെളിവുകള്‍ ലഭിച്ചെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍.വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ നഗരസഭാ അധ്യക്ഷയുടെ ചേംബറില്‍നിന്നു നിര്‍ണായക തെളിവുകളടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്ക്കുകളും കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. തങ്ങളുടെ സാന്നിധ്യത്തിലല്ലാതെ നഗരസഭാ അധ്യക്ഷയുടെ മുറി തുറക്കരുതെന്നു വിജിലന്‍സ് അന്വേഷണ സംഘം നഗരസഭാ സെക്രട്ടറിക്കു കര്‍ശന നിര്‍ദേശം നല്‍കിയത് ഇതിന്റെ ഭാഗമായെന്നാണു വിവരം. നഗരസഭാധ്യക്ഷ അജിത തങ്കപ്പന്റെ ചേംബറിലുള്ള നിരീക്ഷണമോണിറ്റര്, ഹാര്‍ഡ് ഡിസ്ക്, സിപിയു എന്നിവ നിര്‍ണായക തെളിവായതിനാല്‍ ഇവ സുരക്ഷിതമായി വീണ്ടെടുക്കും വരെ മറ്റാരും ചേംബറിനുള്ളില്‍ പ്രവേശിക്കരുതെന്നായിരുന്നു നിര്‍ദേശം. 1994 ലെ മുനിസിപ്പല്‍ ആക്ട് 228 പ്രകാരമുള്ള വിവേചന അധികാരം ഉപയോഗിച്ചു…
Read Moreഅനിൽ വേറെ ലെവലാണ്! നായകൾക്കായി ജോലി രാജിവച്ചു; അനിലിന്റെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നായകൾക്കൊപ്പമാണ്
കൊച്ചി: ഇൗ കോവിഡ് കാലം ഒട്ടും തളർത്താത്തൊരു മേഖലയാണ് അരുമമൃഗങ്ങളുടെ വളർത്തലും വില്പനയും. വർഷങ്ങൾക്കു മുന്‍പേ നായവളർത്തൽ ഹോബിയായെടുത്ത് അതിനായി ജോലി പോലും കളഞ്ഞൊരാൾ കൊച്ചിയിലുണ്ട്; തമ്മനം സ്വദേശി അനിൽ ഗോപിനാഥ്. സർവേയർ ജോലിയും കളഞ്ഞിട്ടാണ് അനിൽ നായവളർത്തലിലേക്ക് എടുത്തുചാടിയത്. ഇപ്പോൾ കേരളത്തിലെ തന്നെ മുൻനിര നായവളർത്തുകാരൻ കൂടിയാണ് അദേഹം. അനിലിന്റെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നായകൾക്കൊപ്പമാണ്. പതിനഞ്ചു വർഷമായി നായ്ക്കളെ വളർത്തിയും വിറ്റുമാണ് ജീവിതം. കോവിഡിനൊന്നും തന്നെ തളർത്താനായിട്ടില്ലെന്ന് അനിൽ പറയുന്നു. നൂറിലേറെ നായ്ക്കുഞ്ഞുങ്ങളെയാണ് ഇക്കാലത്ത് വിറ്റത്. ഏറ്റവും കൂടുതൽ വിൽപ്പന ഇൗ കോവിഡ് കാലത്തായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് വില്പന. തായ്ലൻഡ്, റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന നായ്ക്കളാണ് ഏറെയും. ടിബറ്റൻ വംശമായ ഷിറ്റ്സുവിനാണ് ഏറ്റവും ഡിമാൻഡ്. രണ്ടാമത് ബീഗിളിനാണ്. പഗ്, ബോക്സർ ഇനങ്ങളും അനിലിന്റെ കൈവശമുണ്ട്. സിനിമയിലും അനിലിന്റെ നായകൾ തിളങ്ങിയിട്ടുണ്ട്.…
Read Moreമൂവാറ്റുപുഴ തൃക്കളത്തൂരിൽ വാഹനാപകടം; മൂന്നു യുവാക്കൾ മരിച്ചു; മരിച്ചവരിൽ സഹോദരൻമാരും
മൂവാറ്റുപുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മൂക്കിലകാട്ടിൽ രാജേന്ദ്രന്റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവരാണ് മരിച്ചത്. കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ. പിള്ളയെ (20) ഗുരുതരപരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലോടെ എംസി റോഡിൽ മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രം കയറ്റി തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തേതുടർന്ന് നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്ന് പേരെയും രക്ഷിക്കാനായില്ല. ബംഗളൂരുവിൽനിന്നും ബന്ധുവിന് കാർ വാങ്ങിയശേഷം ഇരുകാറുകളിലായി മടങ്ങവേയായിരുന്നു അപകടം. പിന്നാലെ മറ്റൊരു കാറിൽ ബന്ധുവും ഉണ്ടായിരുന്നു.…
Read Moreമുപ്പതിനായിരം രൂപ മുൻകൂർ നല്‍കിയില്ലെങ്കില്‍..! നഗ്നദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമം; പ്രതികളെ തന്ത്രത്തിൽ കുടുക്കി പോലീസ്
ആലുവ: യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ടു പേർ ഒടുവിൽ പോലീസ് വിരിച്ച വലിയൽ കുടുങ്ങി. പാലക്കാട് മരയമംഗലം മഠത്തിൽ വീട്ടിൽ പ്രഭിൻ (25), വെങ്ങോല മേപ്പറത്തുപടി കണ്ണാടിപ്പടി വീട്ടിൽ സുധർമൻ(31) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആലുവ സ്വദേശിയായ യുവതിയിൽനിന്ന് പത്ത് ലക്ഷം രൂപയാണ് ഭീഷണിയിലൂടെ പ്രതികൾ ആവശ്യപ്പെട്ടത്. പണം തന്നില്ലെങ്കിൽ തങ്ങളുടെ കൈവശമുള്ള നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. മുപ്പതിനായിരം രൂപ മുൻകൂർ വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് യുവതി എസ്പിയുടെ മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു. പോലീസിന്റെ നിർദേശപ്രകാരം പണം കൈമാറാനായി യുവതി നെടുമ്പാശേരിക്ക് സമീപമെത്തി. പണം വാങ്ങാൻ സ്കൂട്ടറിലെത്തിയ പ്രതികളെ പ്രത്യേക പോലീസ് സംഘം തന്ത്രത്തിൽ പിടികൂടുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് യുവതിയുടെ ഫോൺ നമ്പർ ഇവർക്ക് ലഭിച്ചതെന്ന്…
Read Moreകൊച്ചി ലഹരി കേസ്; പിന്നില്‍ വമ്പനോ? രണ്ടാം റെയ്ഡിനെതിരേ അന്വേഷണം വന്നേക്കും
കൊച്ചി: കാക്കനാട്ടെ ഫ്ളാറ്റില്‍നിന്നും ലഹരി പിടികൂടി സംഭവത്തില്‍ വിവരം കൈമാറിയ ആളെ സംബന്ധിച്ച് അവ്യക്ത തുടരുന്ന സാഹചര്യത്തില്‍ കേസിന്റെ മറവില്‍ മറ്റ് വമ്പന്‍ “ഡീലിംഗ്’ കൊച്ചിയില്‍ നടന്നോയെന്ന സംശയത്തില്‍ അന്വേഷണ സംഘം. ഫ്ളാറ്റില്‍ ലഹരി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യപരിശോധന നടത്തിയത്. ഇതില്‍ 84 ഗ്രാം എംഎഡിഎംഎയും ഏഴ് പേരെയും എക്സൈസ് ഇവിടെനിന്നും പിടികൂടിയിരുന്നു. പിന്നീട് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സ്പെഷല്‍ സ്ക്വാഡ് യുവതിയടക്കം രണ്ട് പേരെ വിട്ടയച്ചിരുന്നു. ഈ സംഭവം പിന്നീട് വിവാദമായിരുന്നു. ഇതിന് ശേഷവും ജില്ലാ സ്പെഷല്‍ സ്ക്വാഡ് ഫ്ളാറ്റില്‍ പരിശോധന നടത്തി ഒരുകിലോയിലധികം ലഹരി വസ്തുക്കള്‍ വീണ്ടും പിടികൂടിയിരുന്നു. ഈ സംഭവം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ആദ്യ പരിശോധനയില്‍ ലഭിക്കാത്ത വിവരം പിന്നീട് എങ്ങനെ ലഭിച്ചുവെന്നതാണ് പ്രധാന സംശയം. ഒപ്പം ഈ കേസിന്റെ മറവില്‍ മറ്റ് വലിയ കേസുകള്‍…
Read Moreലൈംഗിക താല്പര്യങ്ങള്ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി; കൊച്ചിയിലെ ഫ്ളാറ്റ് പീഡനക്കേസിൽ പ്രതിയെക്കുറിച്ച് കുറ്റപത്രത്തിൽ പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: നഗരത്തിലെ ഫ്ളാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പ്രതി മാര്ട്ടിന് ജോസഫിനെതിരായ കുറ്റപത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. പ്രതിക്ക് ലഹരി മരുന്നിന്റെ ഇടപാടുകൾ ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് കുറ്റപത്രത്തിൽ പറയുന്നു. പ്രതിക്കെതിരെ ബലാല്‍സംഗം, അനധികൃതമായി തടങ്കലില്‍ പാര്‍പ്പിക്കല്‍, വഞ്ചന, ഭീഷണി, മാരകായുധമുപയോഗിച്ച് ദേഹോപദ്രവമേല്പിക്കല്, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതി ഇരയെ ലൈംഗിക താല്പര്യങ്ങള്ക്കും പണം തട്ടാനുമായി യുവതിയെ അടിമയാക്കി വെയ്ക്കുകയായിരുന്നു കുറ്റപത്രത്തിലെ കണ്ടെത്തല്‍. ആഡംബര ജീവിതം നയിച്ചിരുന്ന പ്രതിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിശദമായി അന്വേണം വേണമെന്നും സെന്‍ട്രല്‍ പോലീസ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ കണ്ണൂര്‍ സ്വദേശിനിയായ 27കാരിയെ തടങ്കലില്‍വച്ച് ലൈംഗീകമായും ശാരീരികമായും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു മാര്ട്ടിന്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലാണ്…
Read Moreപോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാസ്റ്റർ ഷാജി അറസ്റ്റിൽ; കൂടുതൽ പേർ തട്ടിപ്പിന് ഇരയായെന്ന് പോലീസ്
മൂവാറ്റുപുഴ: പോളണ്ടിൽ ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ കൂടുതൽ പേര് തട്ടിപ്പിന് ഇരയായതായതായി പോലീസിന് വിവരം ലഭിച്ചതായി സൂചന .സംഭവവുമായി ബന്ധപ്പെട്ട രാജക്കാട് മുല്ലക്കാനം വാഴേപറമ്പിൽ ഷാജി (54) യെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പതിനഞ്ചോളം പേരിൽ നിന്നായി പതിനഞ്ച് ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തെന്ന പരാതിയിലാണ് മുവാറ്റുപുഴ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത് . തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതൽ പേര് തട്ടിപ്പിനിരയായതായി പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. പാസ്റ്ററായ ഷാജിക്കൊപ്പം തട്ടിപ്പിന് കൂടുതൽ പേര് ഉണ്ടെന്നും ഇവരും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. മൂവാറ്റുപുഴ അടൂപ്പറമ്പിൽ അഡോണ നഴ്സിംഗ് ഹോം എന്ന സ്ഥാപനം നടത്തുകയായിരുന്നു ഷാജി . ഇതിന്റെ മറവിലാണ് പണം തട്ടിയത്. ജോലി കിട്ടാതായപ്പോൾ പണം കൊടുത്തവർ മൂവാറ്റുപുഴ പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ…
Read Moreഒരുമിച്ച് കുലയ്ക്കുന്നതിന് ഹോർമോൺ പ്രയോഗം നടത്തിയിട്ടും പൈനാപ്പിൾ ചെടികൾ കുലയ്ക്കാത്തത് എന്തുകൊണ്ട് ?
വാഴക്കുളം: ഒരുമിച്ച് കുലയ്ക്കുന്നതിന് ഹോർമോൺ പ്രയോഗം നടത്തിയിട്ടും പൈനാപ്പിൾ ഉണ്ടാകാത്ത തോട്ടങ്ങളിലെ പ്രതിഭാസം സംബന്ധിച്ച് അധികൃതർ പരിശോധനയും ഗവേഷണവും ആരംഭിച്ചു. ചെടിയുടെയും മണ്ണിണ്ണ്, കാലാവസ്ഥ പ്രത്യേക വിഭാഗങ്ങൾ സമന്വയിപ്പിച്ചാണ് പുതിയ പഠനം ആരംഭിച്ചിട്ടുള്ളത്. ചെടികളിൽ എത്തിഫോൺ പ്രയോഗം നടത്തിയ ശേഷവും പൈനാപ്പിൾ ചെടികൾ കുലയ്ക്കാത്ത പ്രതിഭാസം കാണിക്കുന്ന തോട്ടത്തിന്റെ ഉടമസ്ഥർ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണ കേന്ദ്രവുമായി ഉടനെ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തോട്ടങ്ങളിൽനിന്ന് കുലയ്ക്കാത്ത പൈനാപ്പിൾ ചെടികളും ഇലയും മണ്ണും പരിശോധനയ്ക്കായി ശേഖരിക്കുകയാണ്. വളപ്രയോഗം സംബന്ധിച്ചും കർഷകരിൽനിന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. ആവർത്തന കൃഷി നടത്തുന്ന തോട്ടങ്ങളിലെ തന്നെ ചെടികളിലും സമാന രീതിയിൽ പൈനാപ്പിൾ ഉണ്ടാകുന്നില്ലെന്ന് കർഷകർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പൈനാപ്പിൾ ഉണ്ടാകാത്ത സാഹചര്യവും കർഷകരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതതു പ്രദേശങ്ങളിലെ കാലാവസ്ഥയും ജല വാർച്ചയും ഇതോടെ പഠനവിധേയമാക്കും. ഒരേ പോലെ പരിപാലിച്ച്…
Read More