കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ ആരോപണ വിധേയയായ ചെയര്പേഴ്സണന് അനുകൂലമായി പാര്‍ട്ടി അന്വേഷണ കമ്മീഷന്. ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന് പണം വിതരണം ചെയ്തിട്ടില്ലെന്ന നിലപാടിലാണ് കമ്മീഷന്. ചെയര്‍പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. തൃക്കാക്കരയില്‍ നടന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമാണെന്നും കമ്മീഷന് ആദ്യദിവസത്തെ തെളിവെടുപ്പിന് ശേഷം വ്യക്തമാക്കി.സിപിഎമ്മുമായി ചേര്‍ന്ന് പാര്‍ട്ടിയിലെ ചിലര്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് വിലയിരുത്തല്‍. കമ്മീഷന്റെ തെളിവെടുപ്പ് അവസാനഘട്ടത്തിലാണ്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡിസിസി പ്രസിഡന്റിന് കൈമാറും. അതിനിടെ നഗരസഭ അധ്യക്ഷ പണം നല്‍കിയെന്ന് ആരോപണമുന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി. സുരേഷിനെയും മറ്റ് കൗണ്‍സിലര്‍മാരെയും അന്വേഷണ സംഘം ഇന്ന് വിളിച്ചു വരുത്തിയേക്കും. പാര്‍ട്ടി കമ്മീഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് വി.ഡി. സുരേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടന്നത്. തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്…
Read MoreCategory: Kochi
കാക്കനാട്ടെ ഫ്ലാറ്റില്‍നിന്ന് 11കോടിയുടെ ലഹരി പിടിച്ച സംഭവം; യുവതികള്‍ ലഹരി മരുന്ന് ഒളിപ്പിക്കുന്ന ദൃശ്യം പുറത്ത്; കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയേക്കും
കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റില്‍നിന്നു 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആരോപണം. ഒരു കിലോയിലേറെ എംഡിഎംഎ പിടികൂടിയിട്ടും പ്രതികള്‍ക്കെതിരെ എക്സൈസ് എടുത്തത് 84 ഗ്രാം മയക്കുമരുന്ന് കൈവശം വച്ച കേസ് മാത്രം. ഉടമസ്ഥനില്ലാത്ത ബാഗില്‍ നിന്നാണ് ഒരു കിലോ എംഡിഎംഎ കണ്ടെത്തിയതെന്നും പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നുമാണ് എക്സൈസിന്റെ രണ്ടാം എഫ്ഐആര്‍. ആദ്യ എഫ്ഐആര്‍ യുവതി അടക്കം അഞ്ച് പ്രതികളെ 84 ഗ്രാം എംഡിഎംഎ കൈവശം വച്ചതിനാണ് അറസ്റ്റ് എന്ന് കാണിച്ചിട്ടുണ്ട്. മഹസറിലും കാര്യങ്ങള്‍ വിശദീകരിച്ചു. ഇതേ കേസിലെ രണ്ടാം എഫ്ഐആറിൽ പ്രതികളില്ല. ഫ്ലാറ്റിൽ കണ്ടെത്തിയത്പിടികൂടിയ 1.85 കിലോ ഗ്രാം എംഡിഎംഎ ഒരു വഴിപോക്കന് നല്കിയ വിവരമനുസരിച്ചാണ് പ്രതികള്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍നിന്ന് കണ്ടെത്തിയെന്ന് മഹസറില്‍ രേഖപ്പെടുത്തി. ഉടമസ്ഥനില്ലാത്ത ബാഗാണ് കണ്ടെടുത്തെന്നും ഇത് പ്രതികളുടേതായിരിക്കാമെന്ന് ഉറപ്പില്ലെന്നാണ് സാക്ഷിമൊഴിയെന്നും മഹസറില്‍ രേഖപ്പെടുത്തി. ബാഗ് കണ്ടെടുത്തതില്‍ പ്രതികളില്ലാതെ പ്രത്യേകം കേസെടുത്തു.…
Read Moreകവറോണം..! തൃക്കാക്കരയിൽ പണക്കിഴി വിവാദം കത്തുന്നു ; മുൻ ഭരണത്തിൽ അംഗങ്ങൾക്ക് നൽകിയത് 25,000 രൂപ വീതം
കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ കൗൺസിലർമാർക്ക് പതിനായിരം രൂപ വീതം ഓണ സമ്മാനമായി നൽകിയെന്ന വിവാദം കത്തിപ്പടരുന്നതിനിടെ മുൻ ഭരണ സമിതിക്കെതിരേയും ആരോപണം. 2015ലെ ഇടതുമുന്നണി ഭരണകാലത്ത് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ 43 കൗൺസിലർമാർക്കും 25,000 രൂപ വീതം പാരിതോഷികം നൽകിയെന്നാണ് ആക്ഷേപം. മുൻ ഭരണസമിതിയിൽപ്പെട്ടവർ തന്നെയാണ് അന്ന് പണം നൽകിയ കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. കൊതുകിനെ കൊല്ലാനെന്ന പേരിൽവാർഡു തലത്തിൽ കൊതുകു നശീകരണത്തിന് 25,000 രൂപ വീതം കൗൺസിലർമാർക്ക് അനുവദിക്കുന്നതായി ഫയൽ ഉണ്ടാക്കിയാണ് തുക കൈമാറിയതെന്നാണ് അറിയുന്നത്. ഓരോ കൗൺസിലർമാരുടേയും പേരിൽ ചെക്കായാണ് തുക കൈമാറിയത്. നഗരസഭക്ക് അക്കൗണ്ടുള്ള പ്രമുഖ ബാങ്കിൽനിന്നും 25,000 രൂപവീതം മുഴുവൻ കൗൺസിലർമാരും മാറിയെടുക്കുകയായിരുന്നു. വാർഡ് തലത്തിൽ നടക്കുന്ന ഏതൊരു പ്രവർത്തിക്കും കരാർ കാർക്കല്ലാതെ പണം നൽകാൻ പാടില്ലെന്ന ചട്ടം മറികടന്നാണ് കൗൺസിലർമാർക്ക് നഗരസഭയുടെ ഫണ്ടിൽ നിന്നും ചെക്കായി തുക കൈമാറിയത്. ഇത്…
Read Moreബാങ്കിന്റെ ഭിത്തിതുരന്ന് കവർച്ചാശ്രമം! അന്വേഷണത്തിന് പ്രത്യേക സംഘം; കാമറയിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും…
പെരുമ്പാവൂർ: ബാങ്കിന്റെ ഭിത്തി തുരന്നു കവർച്ചയ്ക്കു ശ്രമിച്ച കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. പെരുന്പാവൂർ സിഐ ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഎം റോഡിൽ പെരുമ്പാവൂരിലെ കേരള ഗ്രാമീൺ ബാങ്കിന്റെ ശാഖയിലാണ് കഴിഞ്ഞ ദിവസം കവർച്ചാ ശ്രമം നടന്നത്. ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തു പ്രവേശിക്കാനുള്ള മോഷ്ടാവിന്റെ ശ്രമം വിഫലമായി. എഎം റോഡിൽ ആശ്രമം സ്കൂളിന് സമീപത്തെ കെട്ടിടത്തിലെ ഒന്നാം നിലയിലാണ് ബാങ്ക് പ്രവർത്തിക്കുന്നത്. താഴത്തെ നിലയിലുള്ള ബാങ്ക് ഓഫ് ബറോഡ (വിജയ ബാങ്ക്) ബാങ്കിന്റെ എടിഎം കൗണ്ടറിന്റെ ഷട്ടറിടാനെത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് മുകളിലത്തെ നിലയിൽ ഭിത്തി പൊളിക്കുന്ന ശബ്ദം കേട്ടത്. ഉടനെ പോലീസിനെ വിവരം അറിയിച്ചെങ്കിലും മോഷ്ട്ടാവ് രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. സമീപത്തെ ഇൻഷുറൻസ് കമ്പനി ഓഫീസിന്റെ സിസിടിസി കാമറ മറച്ചാണ് മോഷണ ശ്രമം നടന്നത്. ബാങ്ക് സ്ഥാപിച്ച കാമറയിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ…
Read Moreനാട്ടിലേക്കെന്ന് പറഞ്ഞ് ഇയാള്‍ പോയതാ..! മത്സ്യത്തൊഴിലാളി മുനമ്പം കായലില്‍ മരിച്ച നിലയില്‍; ബോട്ടിന്റെ ഉടമ പറയുന്നത് ഇങ്ങനെ…
ചെറായി: ഇതരം സംസ്ഥാനക്കാരനായ മത്സ്യതൊഴിലാളി കായലില്‍ മരിച്ച നിലയില്‍. ഒഡീഷ സ്വദേശി എല്‍. സിംഗയ്യ-41 ആണ് മരിച്ചത്. ഇന്ന് രാവിലെ മുനമ്പം മിനി ഫിഷിംഗ് ഹാര്‍ബറിനടുത്ത് കായലിലാണ് മൃതദേഹം കണ്ടത്. മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോകുന്ന സിതാര-3 എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളിയാണ്. മുനമ്പം സിഐ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ലഭിച്ച ആധാര്‍ കാര്‍ഡില്‍നിന്നും പേരും അഡ്രസും ലഭിച്ചത്. ഇതുവച്ച് പോലീസിന്റെ കൈവശമുള്ള അതിഥിതൊഴിലാളികളുടെ ഡാറ്റ ബാങ്കിൽനിന്നും തൊഴിലുടമയുടെ വിവരങ്ങൾ ലഭ്യമായി. ബോട്ട് പണിക്ക് കയറ്റിയതിനാല്‍ നാട്ടിലേക്കെന്ന് പറഞ്ഞ് ഇയാള്‍ പോയതാണെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ മറ്റ് ബോട്ടുകളില്‍ പണി തേടി ഇയാള്‍ മുനമ്പത്ത് തന്നെ തങ്ങിയിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. മൃതദേഹം എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. കോവിഡ് ടെസ്റ്റിനുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം നാട്ടിലെത്തിക്കും. മരണം സംബന്ധിച്ച് പോലീസ്…
Read Moreകവർച്ചയ്ക്കായി വീണ്ടും എത്തി ! മോഷ്ടാവിനെ കീഴ്പ്പെടുത്തി ലോറി ഡ്രൈവർ; മരടില്‍ നടന്ന സംഭവം ഇങ്ങനെ…
മരട്: ദേശീയപാത നെട്ടൂരില്‍ ലോറി ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടു പേർ പിടിയിലായി. പനങ്ങാട് പുത്തന്‍ തറയില്‍ അഖില്‍ (23), ചിറ്റാനപ്പറമ്പില്‍ അമല്‍ (22) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. പുലർച്ചെ ലോറി ഡ്രൈവറെ ആക്രമിച്ച് പണവുമായി മുങ്ങിയ സംഘം വീണ്ടും എത്തി ആക്രമണം നടത്തുന്നതിനിടെ ഡ്രൈവർ ഇവരിൽ ഒരാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നോടെ നെട്ടൂരില്‍ ടോയ് പാര്‍ക്കിനു സമീപമായിരുന്നു സംഭവം. ദേശീയ പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങുകയായിരുന്ന തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി സേതുവിനെ ആക്രമിച്ചാണ് സംഘം പണം കവർന്നത്. തമിഴ്നാട്ടില്‍നിന്നു നെട്ടൂരിലെ സിക്കാജെന്‍ പൈപ്പ് കടയില്‍ ലോഡുമായെത്തിയതായിരുന്നു സേതു. രാത്രി വാഹനത്തില്‍ ഉറങ്ങുന്നതിനിടെ ആക്രമികളിലൊരാള്‍ സേതുവിനെ തട്ടിവിളിക്കുകയും മൊബല് ഫോണും പണവും ആവശ്യപ്പെടുകയും ചെയ്തു. ഇത് എതിർത്ത സേതുവിനെ ആക്രമിച്ച് 1,000 രൂപ യുമായി ഇയാൾ മുങ്ങി. പിന്നീട് ഇതേ…
Read Moreപ്രതിപക്ഷം കാണിക്കുന്നത് കവർ മാത്രം,അതിൽ പണമില്ല: തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പ്രതികരണം ഇങ്ങനെ…
കൊച്ചി: ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് പതിനായിരം രൂപ വീതം നൽകിയെന്ന ആരോപണത്തെ തള്ളി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ. പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണിത്. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും അജിത പറഞ്ഞു. പ്രതിപക്ഷം കാണിക്കുന്നത് കവർ മാത്രമാണ്, അതിൽ പണമില്ല. മറിച്ച് തെളിയിക്കാൻ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. തന്നെ മാനസികമായി തകര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ട് ഏറെ നാളായി. ആരോപണം ഉന്നയിക്കുന്നവർക്കെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്നും അജിത പറഞ്ഞു. നഗരസഭയില്‍ ഓണക്കോടിയോടൊപ്പം 43 കൗണ്‍സിലര്‍മാര്‍ക്കും ചെയർപേഴ്സൺ പതിനായിരം രൂപ വെറുതെ നല്‍കിയെന്നാണ് ആരോപണം. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ 18 കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്സന്റെ നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതിയും നല്കി. പ്രതിപക്ഷ വ്യത്യാസമില്ലാതെ 43 കൗണ്‍സിലര്‍മാര്‍ക്കും 15 ഓണക്കോടിയോടൊപ്പം പണം നൽകിയത്. അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. നഗരസഭയ്ക്ക് ഇങ്ങനെയൊരു ഫണ്ടില്ലെന്നിരിക്കെ…
Read Moreമഹാപ്രളയത്തിന്റെ മൂന്നാം വർഷം; ചരക്കു തീവണ്ടിയിൽ പാലായനം ചെയ്ത ഭീതിയൊഴിയാതെ തുരുത്ത് ഗ്രാമം
ആലുവ: പെരിയാർ പുഴ കരകവിഞ്ഞൊഴുകിയപ്പോൾ ചരക്കു തീവണ്ടിയുടെ ബോഗികളിൽ കയറി ജീവനും കൊണ്ട് പാലായനം ചെയ്ത ഞെട്ടിക്കുന്ന ഓർമ മായാതെ ആലുവ തുരുത്ത് ഗ്രാമം. മഹാപ്രളയത്തിന്റെ മൂന്നാം വാർഷിക ദിനമായ ഇന്നലെയും അവർ ആ ഓർമകൾ പങ്കുവച്ചു. 2018ലെ സ്വാതന്ത്ര്യദിന പുലർച്ചെയാണ് ആലുവപ്പുഴയിലെ ജലനിരപ്പ് ഉയർന്നത്. പെരിയാറിന്റെ ഇരുകരകളിലും സംഹാരതാണ്ഡവമാടിയ പ്രളയക്കെടുതികൾക്ക് താൽക്കാലിക ശമനം ഉണ്ടാകാൻ നാലു ദിവസമെടുത്തു. മാർത്താണ്ഡവർമ പാലത്തിന്റെ ആർച്ച് വരെ വെള്ളം കയറിയതോടെ നാട് നടുങ്ങി. വീടുകളുടെ ടെറസുകളിൽനിന്ന് ജീവനുവേണ്ടി അലമുറയിട്ട് നിലവിളിച്ചവരുടെ രക്ഷയ്ക്കായി നേവിയുടെ ഹെലികോപ്ടറുകൾ വരെ പറന്നെത്തി. ആലുവപ്പുഴയോടു ചേർന്നു കിടക്കുന്ന തുരുത്ത്, പുറയാർ, ചൊവ്വര ഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രളയത്തിൽ കുടുങ്ങിയവർ ചെറുവഞ്ചികളിലും വലിയ വട്ടചെമ്പിലുമൊക്കെയായി തുഴഞ്ഞു ആലുവ-അങ്കമാലി റെയിൽവേ പാതയിൽ എത്തുകയായിരുന്നു. ഇവരെ അവിടെ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഗുഡ്സ് ട്രെയിനിലെ വാഗണുകളെയാണ് രക്ഷാപ്രവർത്തകർ ആശ്രയിച്ചത്.സ്ത്രീകളും കുട്ടികളുമടങ്ങിയ…
Read Moreകഞ്ചാവ്, എംഡിഎംഎ! ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായത് 4 യുവാക്കള്‍
കൊച്ചി: കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പിടിയിലായതു നാല് യുവാക്കള്‍. പോലീസ്, എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇത്രയുംപേര്‍ കുടുങ്ങിയത്. തൃക്കാക്കര, കാക്കനാട് മേഖലയില്‍നിന്നുമാണ് ഇവര്‍ പിടിയിലായത്. യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യംവച്ചാണ് ഇവര്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതെന്നാണു വിവരം. ഓണാഘോഷത്തിനോടനുബന്ധിച്ച് വരും നാളുകളില്‍ പരിശോധന കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. 80 ലക്ഷം രൂപയുടെ ലഹരിവസ്തുക്കളുമായി രണ്ടു യുവാക്കളെയും അരക്കിലോ കഞ്ചാവുമായി മറ്റ് രണ്ടു യുവാക്കളെയുമാണു അധികൃതര്‍ പിടികൂടിയത്. സിന്തറ്റിക് ലഹരിമരുന്നായ എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന് (23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ ബാബു (22) എന്നിവരാണ് ഇന്നലെ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ തെക്കന്‍ മേഖല സ്പെഷല്‍ സ്ക്വാഡ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. കാക്കനാട് അമ്പാടിമൂലയില്നിന്നാണ് എംഡിഎംഎയുമായി അല്‍ അമീനെ…
Read Moreകൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ആരംഭിച്ചിട്ട് നാളെ 7 വർഷം; ഇതുവരെ സ്വന്തമായി കെട്ടിടമായില്ല
കളമശേരി: കാൻസർ രോഗികൾക്ക് ആശ്വാസമേകുന്ന നാനൂറ് കോടി രൂപയുടെ ബൃഹത് പദ്ധതി തുടങ്ങിയിട്ട് നാളെ ഏഴു വർഷം പൂർത്തിയാകുന്പോഴും കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് സ്വന്തമായി കെട്ടിടമായില്ല. 2014 ഓഗസ്റ്റ് 18ന് പദ്ധതിയ്ക്ക് തറക്കല്ലിട്ട് ഏഴ് വർഷം പൂർത്തിയാകുമ്പോഴും വഞ്ചി തിരുനക്കരത്തന്നെ. 2018 മേയ് 20 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തിയത്. നിലവിൽ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാൻസർ കേന്ദ്രം അന്താരാഷ്ട്രനിലവാരത്തിലാക്കാനാണ് രണ്ട് വർഷം മുൻപ് കളമശേരിയിൽ തന്നെ സ്ഥലം കണ്ടെത്തി നിർമാണം ആരംഭിച്ചത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ നിർമാണം കഴിഞ്ഞ ഏഴ് മാസമായി പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ഒരു ഭാഗം ഇടിഞ്ഞു വീണതോടെയാണ് കരാറുകാരനും സർക്കാരും തമ്മിൽ തർക്കം ഉടലെടുത്തത്. നിർമാണത്തെക്കുറിച്ച് എസ്. ശർമ്മ എംഎൽഎ യുടെ നേതൃത്വത്തിൽ നിയമസഭാ…
Read More