കൊച്ചി: മെട്രോയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് ഇനിമുതല്‍ മെട്രോ റെയില്‍വേ ആക്ട് പ്രകാരമുള്ള നടപടികള്‍.ഇതുപ്രകാരമുള്ള ആദ്യ കേസ് ഇന്നലെ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനില്‍ നിരോധിത പുകയില ഉത്പന്നങ്ങളും മദ്യക്കുപ്പികളും കഠാരകളുമായി യാത്ര ചെയ്യാന്‍ ശ്രമിച്ച യുവാക്കള്ക്കെതിരേയാണു ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഉദയംപേരൂര്‍ ചുള്ളിക്കാട് അനന്തു (21), ആസാം ചെധരബസാര് സ്വദേശി യൂസഫ് അലി (26) എന്നിവരെയാണു കൊച്ചി മെട്രോ സ്പെഷല്‍ പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരേ മെട്രോ റെയില്‍ ആക്ട് പ്രകാരം കേസെടുത്തു. മെട്രോ റെയില്‍ ആക്ട് പ്രകാരമുള്ള ആദ്യ കേസാണിത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയാണു പ്രതികള്‍ മദ്യക്കുപ്പികളും കഠാരകളുമായി സ്റ്റേഷനിലെത്തിയത്. പരിശോധനക്കിടെയാണ് ഇവ പോലീസ് പിടികൂടിയത്. പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. മെട്രോ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തില്‍ എസ്ഐ അലിക്കുഞ്ഞ്, സീനിയര്‍ സിപിഒ അനിലല്‍, സിപിഒ ഫസല്‍, ഹവില്‍ദാര്‍മാരായ ശ്രീജിത്ത്…
Read MoreCategory: Kochi
പാർട്ടി പ്രവർത്തനത്തിലെ പാരമ്പര്യം കണക്കിലെടുത്തു; എട്ട് ലക്ഷം രൂപയുടെ തിരിമറിനടത്തിയ സിഐടിയു സംസ്ഥാന നേതാവിനെ പുറത്താക്കാതെ തരംതാഴ്ത്തൽ മാത്രം
കൊച്ചി: സിഐടിയു സംസ്ഥാന നേതാവിനെ സിപിഎം ബ്രാഞ്ചിലേക്കു തരംതാഴ്ത്തി. ഹെഡ് ലോഡ് വര്‍ക്കേഴ്സ് സംസ്ഥാന നേതാവും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയും തൃപ്പൂണിത്തുറ ഏരിയാ കമ്മറ്റിയംഗവുമായ എം.പി. സാജുവിനെയാണു ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയത്. തിരുവാങ്കുളത്തെ ഹെഡ് ലോഡ് വര്‍ക്കറും യൂണിറ്റ് ട്രഷററുമായിരുന്ന എം.പി. സാജു യൂണിയന് ഫണ്ടില്‍നിന്നും എട്ട് ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന സഹപ്രവര്‍ത്തകനായ തിരുവാണിയൂര്‍ സ്വദേശി ടി.കെ. കൃഷ്ണന് നല്കിയ പരാതിയിലാണു നടപടി. രണ്ടു വര്‍ഷം മുന്‍പ് നല്കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ 25ന് നടന്ന ജില്ലാ കമ്മറ്റിയിലാണു വന്നത്. എം.സി. സുരേന്ദ്രന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഏഴംഗ കമ്മീഷന്റെ അന്വേഷണവും തെളിവെടുപ്പും നീണ്ടു പോയതിനു ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ത്തിയത്. കമ്മീഷന് റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയില്‍ ജില്ലാ കമ്മറ്റിയംഗങ്ങളായ 42 പേരില്‍ 40 പേരും സാജുവിന് എതിരായപ്പോള്‍ ബാക്കി രണ്ടുപേര്‍ മാത്രമാണു സാജുവിനെ പിന്തുണച്ചത്.…
Read Moreവഴക്ക് പറഞ്ഞുതീര്‍ക്കാമെന്നു വിശ്വസിപ്പിച്ച് ലാസറിനെ ബിജുവിന്റെ വീട്ടിലെത്തിച്ചശേഷം..! യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയ സംഭവം; മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ
കൊച്ചി: കുമ്പളങ്ങിയിൽ യുവാവിനെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ ഇനി പിടിയിലാകാനുള്ളതു പ്രധാന പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍കൂടി. കുന്പളങ്ങി സ്വദേശി ആന്റണി ലാസര്‍ (39) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി ബിജു, ഇയാളുടെ സുഹൃത്ത് എന്നിവരെയാണു ഇനി അറസ്റ്റ് ചെയ്യാനുള്ളത്. ബിജുവിന്റെ ഭാര്യ തറേപ്പറമ്പില്‍ മാളു എന്നു വിളിക്കുന്ന രാഖി(22), ബിജുവിന്റെ മറ്റൊരു സുഹൃത്ത് കുമ്പളങ്ങി സ്വദേശി പുത്തങ്കരി സെല്വന് (53) എന്നിവരെയാണ് ഇന്നലെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇനി പിടിയിലാകാനുള്ള പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു പോലീസ് അറിയിച്ചു. മൃതദേഹം മറവു ചെയ്യുന്നതിനടക്കം പ്രതികള്‍ക്കു സൗകര്യം ഒരുക്കി നല്കിയതിനാണു രാഖിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഒന്‍പതിനാണ് ലാസറിനെ കാണാതാകുന്നത്. സംഭവത്തില്‍ പള്ളുരുത്തി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഒന്നാം പ്രതി ബിജുവിന്റെ വീടിനടുത്തുള്ള ചതുപ്പില്‍…
Read Moreവീട് വാടകയ്ക്കെടുത്ത് വിശ്വാസംപിടിച്ചുപറ്റി; ലിബിന മുങ്ങിയത് വീട്ടുടമയുടെ മൂന്നര ലക്ഷത്തിന്റെ സ്വർണവുമായി
ആലുവ: തായിക്കാട്ടുകരയിൽ ഒറ്റയ്ക്കു താമസിക്കുന്ന മധ്യവയസ്ക്കയുടെ വീട്ടിൽനിന്നും മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ യുവതി വീട്ടുടമയെ പറ്റിച്ചത് വീട് വാടകയ്ക്കെടുത്ത് വിശ്വാസം പിടിച്ചുപറ്റിയ ശേഷം. പഴന്തോട്ടം കൈപ്ലങ്ങാട്ട് വീട്ടിൽ ലിബിന ബേബി (26)യെയാണ് ആലുവ ഈസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഏപ്രിലിലായിരുന്നു സംഭവം. മധ്യവയസ്കയുടെ വീടിന്റെ ഒരു ഭാഗത്ത് ഇവരും ഭർത്താവും വാടകയ്ക്ക് താമസിക്കുകയായിരുന്നു. മെഡിക്കൽ ഗോഡൗണിൽ രണ്ടു പേർക്കും ജോലിയെന്നാണ് പറഞ്ഞിരുന്നത്. വീട്ടുടമയുടെ വിശ്വാസം നേടിയെടുത്ത യുവതി ആരുമില്ലാതിരുന്ന സമയത്ത് പ്രത്യേക വലിപ്പിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച നടത്തുകയായിരുന്നു. ആലുവയിലെ ജ്വല്ലറിയിൽ സ്വർണം വിറ്റശേഷം യുവതി ഒളിവിൽ പോയി. ഇവർ വിറ്റ സ്വർണം കണ്ടെടുത്തതായി സിഐ സി.എൽ. സുധീർ പറഞ്ഞു.
Read Moreഅഭിഭാഷക ചമഞ്ഞ് തട്ടിപ്പ്;നിര്‍ധന കുടുംബത്തില്പ്പെട്ടയാളാണെന്ന് സെസി; ജാമ്യാപേക്ഷയില്‍ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി
കൊച്ചി: എല്‍എല്‍ബി ബിരുദമില്ലാതെ അഭിഭാഷക ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലെ പ്രതി ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടുതേടി. അഭിഭാഷകയായി ആലപ്പുഴയിലെ കോടതികളില്‍ ഹാജരായി തട്ടിപ്പു നടത്തിയ സെസിയെ കോടതി പല കേസുകളിലും അഭിഭാഷക കമ്മീഷനായും നിയോഗിച്ചിരുന്നു. മറ്റൊരാളുടെ റോള്‍ നമ്പര്‍ ഉപയോഗിച്ച് എൻറോള്‍ ചെയ്താണു പ്രതി തട്ടിപ്പു നടത്തിയിരുന്നത്. ആലപ്പുഴ ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതിയംഗമായി ഇവര്‍ മത്സരിച്ചു ജയിച്ചിരുന്നു. നിയമ ബിരുദമില്ലാതെയാണു സെസി പ്രാക്ടീസ് ചെയ്യുന്നതെന്ന വിവരം പുറത്തുവന്നതോടെ ബാര്‍ അസോസിയേഷന് സെക്രട്ടറി പോലീസില്‍ പരാതി നല്കി. തുടര്‍ന്നു ജൂലൈ 18ന് കേസ് എടുത്തു. ഒളിവില്‍ പോയ പ്രതി ആലപ്പുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നറിഞ്ഞ് ഇവിടെനിന്നു മുങ്ങി. തുടര്‍ന്നാണു മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചത്. നിര്‍ധന…
Read Moreഎല്ലാ മേഖലയും തളർച്ചയില്‍! ആരെയും കൂസാതെ മുന്നോട്ടു പോകുന്നൊരു വിപണിയുണ്ട്; സൈക്കിളേറി കൊച്ചി, വില്പന പൊടിപൊടിക്കുന്നു
കൊച്ചി: കോവിഡ് നിരക്കിനൊപ്പം ഇന്ധന വിലയും ഉയർന്നതോടെ എല്ലാ മേഖലയും തളർച്ചയിലാണ്. എന്നാൽ ആരെയും കൂസാതെ മുന്നോട്ടു പോകുന്നൊരു വിപണിയുണ്ട്. സൈക്കിളുകളുടെ വില്പനയും സർവീസിംഗുമാണ് ഈ മഹാമാരിക്കാലത്ത് നേട്ടമുണ്ടാക്കുന്നത്. റൈഡും വ്യായാമവും സൈക്കിളിലേക്ക് യുവതലമുറയെ കൂടി ആകര്‍ഷിച്ചതോടെ വില്പനയും പൊടിപൊടിക്കുകയാണ്. ഒരു കാലത്ത് വീടുകളിലെ ആഡംബരമായിരുന്ന സൈക്കിള്‍. മോട്ടോര്‍ ബൈക്കുകളുടെ കുത്തൊഴുക്കില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും കോവിഡില്‍ പ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ് സൈക്കിള്‍. ഫിറ്റനെസ് സെന്ററുകള്‍ തുറന്നെങ്കിലും മഹാമാരിയുടെ ഭീതിയില്‍ വ്യായാമം വീട്ടിലൊതുക്കിയവര് സൈക്ലിംഗാണ് തെരഞ്ഞെടുക്കുന്നത്. ചെന്നൈ അമ്പത്തൂരില്‍ നിന്നും പഞ്ചാബില്‍നിന്നുമാണ് പ്രധാനമായും സൈക്കിള്‍ എത്തുന്നത്. ചില ഫാക്ടറികള്‍ കോവിഡ് മൂലം അടച്ചിട്ടതോടെ ഉത്പാദനം കുറഞ്ഞെങ്കിലും ഇപ്പോഴുമെത്തുന്നുണ്ട്. കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടു സൈക്കിൾ വില്പന വലിയ തോതില്‍ കൂടി. സ്റ്റോക്ക് ഇല്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. സൈക്കിള്‍ റൈഡേഴ്സ് ക്ലബുകളുടെ കടന്നുവരവും യുവതലമുറയെ സൈക്കിളിലേറ്റി. സൈക്കിളുകള്‍ കാണാന്‍ പോലുമില്ലാതിരുന്ന കൊച്ചിയിലെ നിരത്തുകളില്‍…
Read Moreവാഗ്ദാനങ്ങളിൽനിന്നു പിൻമാറി സർക്കാർ; നാട്ടിലേക്ക് മടങ്ങി ഭർത്താവ്
ആലുവ: ഒരു രൂപ നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ പൃഥ്വിരാജ് മരണപ്പെട്ടിന് ഒരു വർഷം തികയുന്നു. അമ്മയ്ക്ക് സർക്കാർ നൽകിയ ജോലിയിൽനിന്ന് ആറു മാസം കഴിഞ്ഞു പിരിച്ചുവിട്ടപ്പെട്ടതോടെ ഇവരുടെ ജീവിതവും വഴിമുട്ടി. കൊല്ലം സ്വദേശിനി ആലുവ എടപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകൻ പൃഥ്വിരാജ്(3) ആണ് 2020 ഓഗസ്റ്റ് രണ്ടിനു മരണമടഞ്ഞത്. ഓഗസ്റ്റ് ഒന്നിനു നാണയം വിഴുങ്ങിയ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും മതിയായ ചികിത്സ കിട്ടിയില്ലെന്നായിരുന്നു ആരോപണം. ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലെത്തിയാണ് ഇവർ ചികിത്സ തേടിയത്. കടുങ്ങല്ലൂരിലെ വാടക വീട്ടിൽനിന്നു പുലർച്ചെ ആലുവ ജില്ലാശുപത്രിയിൽ കൊണ്ടുവന്ന ശേഷമാണ് കുട്ടിയുടെ മരണം സ്ഥിരീകരിക്കുന്നത്. ഇതോടെ മാതാവ് മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു. തുടർന്ന് ആലുവ ജില്ലാ ആശുപത്രിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങൾ അരങ്ങേറി. എറണാകുളം…
Read Moreകണ്മുമ്പിലെ ദുരിതക്കാഴ്ചകളുടെ ഭീതി ഉള്ളിലൊതുക്കി അന്നു പിതാവിന്റെ തോളിലേറിയെത്തിയ നാലു വയസുകാരന്…! സന്ദീപിനു കേരളത്തിന്റെ”എ പ്ലസ്’
സിജോ പൈനാടത്ത് കൊച്ചി: 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഡീഷയിലെ കാന്ധമാല്‍ കലാപനാളുകളുടെ കനലോര്മകളോടെയാണു കിഷോര്‍ നായകും കുടുംബവും കേരളത്തില്‍ അഭയം തേടിയെത്തിയത്. കണ്മുമ്പിലെ ദുരിതക്കാഴ്ചകളുടെ ഭീതി ഉള്ളിലൊതുക്കി അന്നു പിതാവിന്റെ തോളിലേറിയെത്തിയ നാലു വയസുകാരന് സന്ദീപ് കുമാര്‍ നായകിനെ ഇന്ന് അഭിമാനത്തോടെ തോളിലേറ്റാന്‍ കൂട്ടുകാര്‍ ഏറെ. ഒഡീഷയില്നിന്നെത്തി കേരളത്തില്‍ പഠിച്ചു മിടുക്കനായ സന്ദീപിന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് തിളക്കം. 2008ല്‍ ഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലുണ്ടായ കലാപത്തില്‍ നിലുങ്കിയ ഗ്രാമത്തില്‍ താമസിച്ചിരുന്ന കിഷോറിന്റെ കുടുംബത്തിനു വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടിരുന്നു. ജീവനുംകൊണ്ടു രക്ഷപ്പെട്ടോടി. ഒടുവില്‍ കേരളം സ്നേഹപൂര്‍വം ആതിഥ്യമൊരുക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പട്ടിമറ്റം കാരുണ്യവില്ല പദ്ധതിയില്‍ വീടു ലഭിച്ചു. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെയും എഫ്സിസി സന്യാസിനിമാരുടെയും പ്രോത്സാഹനത്തില്‍ കിഷോറിനു ജോലിയും മക്കള്‍ക്കു മികച്ച സ്കൂളുകളില്‍ പഠനസൗകര്യവും ഒരുങ്ങി. സന്ദീപിനൊപ്പം സഹോദരി ജിനറ്റമ്മയും തൃക്കാക്കര…
Read Moreതൂക്കം കൂടുംതോറും കിട്ടുന്ന ആദായവും വർധിക്കും! ഗ്രാമപ്രദേശങ്ങളിൽ പോത്ത് വളർത്തൽ വ്യാപകമാകുന്നു; ക്ഷമയോടെ പരിപാലിച്ച് വളർത്തിയാൽ…
മൂവാറ്റുപുഴ: ഗ്രാമപ്രദേശങ്ങളിൽ പോത്ത് വളർത്തൽ വ്യാപകമാകുന്നു. പോത്ത് വളർന്ന് തൂക്കം കൂടുംതോറും കിട്ടുന്ന ആദായവും വർധിക്കുമെന്നതാണ് ഈ മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കാരണം. ക്ഷമയോടെ പരിപാലിച്ച് വളർത്തിയാൽ ഒന്നര വർഷത്തിനകം നല്ലൊരു തുക ആദായമായി ലഭിക്കും. പരിമിത സൗകര്യങ്ങളിൽ വളർത്താമെന്നതും തീറ്റച്ചെലവ് ഉൾപ്പെടെ കുറവാണെന്നതും കാര്യമായ രോഗങ്ങളൊന്നും പിടിപെടില്ലെന്നതും പോത്ത് വളർത്തലിന്റെ അനുകൂല ഘടകമാണ്. കേരളത്തിൽ പോത്ത് മാംസത്തിന് വലിയ വിപണിയാണ് എപ്പോഴും. മാംസാവശ്യത്തിനുള്ള ഉരുക്കളിൽ ഏറിയ പങ്കുമെത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നുമാണ്. ജനസംഖ്യയുടെ വലിയൊരു ശതമാനം മാംസാഹാരപ്രിയരായ സംസ്ഥാനത്ത് മാംസോത്പാദനത്തിനായി വാണിജ്യാടിസ്ഥാനത്തിലുള്ള പോത്ത് വളർത്തൽ സംരംഭങ്ങൾ വർധിച്ചുവരികയാണ്. അഞ്ച്-ആറ് മാസമെങ്കിലും പ്രായമെത്തിയ മികച്ച ആരോഗ്യമുള്ള നല്ല ഇനത്തിൽപ്പെട്ട പോത്തിൻ കിടാക്കളെയാണ് വളർത്തുന്നതിനായി വാങ്ങുന്നത്. ‘മുറ’ ഇനത്തിൽപ്പെട്ട പോത്തിൻ കിടാക്കളെയോ ‘മുറ’ സങ്കരയിനം പോത്തിൻ കുട്ടികളെയോ ആണ് വളർത്താനായി കൂടുതലും തെരഞ്ഞെടുക്കുന്നത്. പഞ്ചാബിൽ നിന്നുള്ള നീലിരവി,…
Read Moreഏകദേശം 22,000 ല്‍ അധികം രൂപ നഷ്ടപ്പെട്ടപ്പോള്‍ അവര്‍ക്ക് മനസിലായി…! നെടുന്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ്; സംഭവം ഇങ്ങനെ…
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള ഓൺലൈൻ തട്ടിപ്പിൽ കുരുങ്ങി നിരവധി ഉദ്യോഗാർഥികൾ. ജോലിക്ക് മുന്‍പുള്ള വൈദ്യപരിശോധനയുടേതടക്കം പേരുപറഞ്ഞാണ് സംഘം പണം തട്ടിയെടുത്തത്. തട്ടിപ്പിനു സിയാലിന്റെ വ്യാജ ലെറ്റര്‍ പാഡും ഉപയോഗിച്ചിരുന്നു. തട്ടിപ്പ് ഇങ്ങനെ: വിമാനത്താവളത്തില്‍ ഡ്രൈവര്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന പേരില്‍ ഓണ്‍ലൈന്‍ പരസ്യ വെബ്സൈറ്റിൽ പരസ്യം നൽകി. 30,000 രൂപ വരെ ശമ്പളവും വാഗ്ദാനം ചെയ്തു. ഇതുകണ്ട് അപേക്ഷിച്ചവർക്ക് അധികം വൈകാതെ തന്നെ വിമാനത്താവളത്തിലെ എച്ച്ആര്‍ മാനേജര്‍ എന്ന പേരില്‍ വാട്ട്സ് ആപ് സന്ദേശമെത്തുകയും ജോലിക്കാവശ്യമായ രേഖകള്‍ ഇ-മെയില്‍ വഴി അയയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. തുടര്‍ന്ന് അപേക്ഷാ ഫീസ് ഇനത്തില്‍ 1,050 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടും . ഇതു ലഭിച്ചു കഴിഞ്ഞാല്‍ സിയാലിന്റെയും വിമാനത്താവള അഥോറിറ്റിയുടെയും വ്യാജ ലെറ്റര്‍ പാഡില്‍ ജോലി ലഭിച്ചു എന്ന് അറിയിച്ചുള്ള ഓഫര്‍ ലെറ്റര്‍ ഇ-മെയില്‍ സന്ദേശമായി…
Read More