സിജോ പൈനാടത്ത് കൊച്ചി: നാടിന്റെ ഗൗരവമുള്ള പ്രശ്നം സെക്രട്ടേറിയറ്റിലെത്തിക്കാന് 240 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടാനൊരുങ്ങുകയാണ് ഒരു പഞ്ചായത്ത് പ്രസിഡന്റ്. എറണാകുളം ജില്ലയിലെ ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളിയാണ് പഞ്ചായത്ത് ഓഫീസില്‍നിന്നു തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ സൈക്കിളോടിച്ചെത്തുക. ഒക്കല്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന എംസി റോഡിലെ പ്രധാനപ്പെട്ട കാലടി ശ്രീശങ്കര പാലത്തിന്റെ അപകടാവസ്ഥയും അവിടത്തെ ഗതാഗതദുരിതങ്ങളും പുതിയ പാലത്തിനായുള്ള ആവശ്യവും മുഖ്യമന്ത്രിയെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും അറിയിക്കുകയാണു യാത്രയുടെ ലക്ഷ്യം. പ്രസിഡന്റിനൊപ്പം സൈക്കിളുകളില്‍ നാട്ടുകാരായ പന്ത്രണ്ടുപേർ അനുഗമിക്കും. പാലത്തിനായുള്ള നാട്ടിലെ സാമൂഹ്യസംഘടനകളുടെയും പൊതുപ്രവര്‍ത്തകരുടെയും നിവേദനങ്ങള്‍ മനോജും സംഘവും ശേഖരിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചെ പഞ്ചായത്ത് ഓഫീസിനു മുന്നില്‍നിന്നു യാത്ര ആരംഭിക്കും. എംസി റോഡ് വഴി രണ്ടു ദിവസം കൊണ്ടു സൈക്കിളോടിച്ചെത്താനാണു ലക്ഷ്യമിടുന്നത്. പകല്‍ മാത്രം സൈക്കിളോടിക്കും. രാത്രി വിശ്രമം. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലെത്താമെന്നാണു പ്രതീക്ഷയെന്നു മനോജ് തോട്ടപ്പിള്ളി പറഞ്ഞു. മുഖ്യമന്ത്രിയെയും…
Read MoreCategory: Kochi
ആരാണെന്ന് നോക്കാതെ ചെവി പൊട്ടുന്ന തെറിവിളിച്ചു; സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞ രണ്ടു പേരെ കൈയോെടെ പൊക്കി പോലീസ്
ആലങ്ങാട് : മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് ചോദിച്ച സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ടു പേരെ ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് വെളിയത്തുനാട് കിടങ്ങപ്പള്ളിൽ വീട്ടിൽ റിയാസ് (47), വെസ്റ്റ് വെളിയത്ത്നാട് വാലത്ത് വീട്ടിൽ സത്താർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ കോട്ടപ്പുറം പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കോവിഡ് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സെക്ടറൽ മജിസ്ടേറ്റ് പരിശോധന നടത്തുമ്പോഴാണ് കൃത്യമായി മാസ്ക്ക് ധരിക്കാതെ കൂട്ടം കൂടി നിൽക്കുന്ന ഇവരെ കണ്ടത്. മജിസ്ടേറ്റ് ഇവരോട് ശരിയായ രീതിയിൽ മാസ്ക്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ കയർക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തു. പിന്നീട് കൂടുതൽ പോലിസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്ഐ മാരായ പി.എ.വേണുഗോപാൽ, പി.എസ്.അനിൽ, സി.പി.ഒ മാരായ ഹാരിസ്, നിജാസ്…
Read Moreഅന്വേഷണം തുടരുകയാണ്! യുവതിയെ പീഡിപ്പിച്ച കേസ്; മാര്ട്ടിന് ജോസഫിന് ജാമ്യമില്ല
കൊച്ചി: ഫാഷന്‍ ഡിസൈനറായ യുവതിയെ ഫ്ലാറ്റില്‍ തടഞ്ഞുവച്ച് ക്രൂര പീഡനങ്ങള്‍ക്കിരയാക്കിയ കേസില്‍ മുഖ്യപ്രതിയായ തൃശൂര്‍ പുറ്റേക്കര പുലിക്കോട്ടില്‍ വീട്ടില്‍ മാര്ട്ടിന് ജോസഫ് നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതുമെന്ന പോലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹര്‍ജി തള്ളിയത്. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം ശേഖരിച്ചുവരികയാണെന്നും പ്രതിക്കെതിരേ സമാനമായ മറ്റുപരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു. ജൂണ്‍ പത്തിന് തൃശൂരിലെ കണ്ടല്‍ക്കാടുകളില്‍ ഒളിവില്‍കഴിഞ്ഞിരുന്ന മാര്‍ട്ടിനെ പോലീസ് പിടികൂടിയത്. ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ പ്രതി ചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഇവ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചെന്നുമാണു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
Read Moreകടലോളം ആശങ്കകളുമായി ബോട്ടുകള്‍ ആഴക്കടലിലേക്ക്; നാളെ അര്‍ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കും
വൈപ്പിന്‍: ട്രോളിംഗ് നിരോധനത്തിന്റെ 52 ദിവസങ്ങൾക്കു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ നാളെ അര്‍ധരാത്രിയോടെ ചാകര തേടി കടലിലേക്ക്. ഹാര്‍ബറുകളും പരിസരങ്ങളും അനുബന്ധ മേഖലകളും ഇതിനകം ഉണര്‍ന്നു കഴിഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലായിരിക്കും ബോട്ടുകളുടെ മത്സ്യബന്ധനം. ഡീസല്‍ വില ദിനംപ്രതി കുതിച്ചുയര്ന്നുകൊണ്ടിരിക്കുന്നതിനാല് ബോട്ടുടമകളും തൊഴിലാളികളും ഇക്കുറി കടലോളം ആശങ്കയിലാണ്. പല ബോട്ടുകൾക്കും കഴിഞ്ഞ സീസൺ നഷ്ടം മാത്രമാണ് ഉണ്ടായിരുന്നത്. 1000 മുതല്‍ 3000 ലിറ്റര്‍ വരെ ഇന്ധനവും 100 ബ്ലോക്ക് ഐസും 15 ഓളം വരുന്ന തൊഴിലാളികള്‍ക്കുള്ള ഭക്ഷണവുമായിട്ടാണ് ബോട്ടുകള്‍ കടലിലേക്ക് പോകുക. തൊഴിലാളികളുടെ ബാറ്റയുമുള്പ്പെടെ ശരാശരി ഒരു ബോട്ടിനു മൂന്നു ലക്ഷത്തോളം രൂപയാണ് ഒരു തവണത്തെ ചെലവ്. ഇതു തരണം ചെയ്യണമെങ്കില്‍ ബോട്ട് നിറയെ മീന്‍ ലഭിക്കണം. എന്നാല്‍ മത്സ്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇത് പ്രതീക്ഷിക്കണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രോളിംഗ് നിരോധനം തീരുന്നതിനു മുന്നോടിയായി…
Read Moreകോവിഡിനെ പിപിഇ കിറ്റില്‍ ഒതുക്കി ബികോം പൂർത്തിയാക്കാൻ ജെസ്ന
വൈപ്പിന്‍: കോവിഡിനെ പിപിഇ കിറ്റിലൊതുക്കി ജെസ്ന ബികോം പരീക്ഷയെഴുതുന്നു. മാലിപ്പുറം കൂളിയത്ത് ജെസ്നയാണ് കോവിഡ് ബാധിതയെങ്കിലും ബികോം പരീക്ഷ മുടക്കം കൂടാതെ എഴുതുന്നത്. പറവൂര്‍ മാട്ടുപുറം എച്ച്ഡിപിവൈ കോളജാണ് സെന്റര്‍. എറണാകുളം ഈശോഭവന്‍ സ്വകാര്യ കോളജിലെ ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനിയായ ജെസ്ന ദിവസവും പിപിഇ കിറ്റ് അണിഞ്ഞ് മാലിപ്പുറം വളപ്പ് സ്റ്റാൻഡിലെ പൊതുപ്രവര്ത്തകന് കൂടിയായ തേറോത്ത് സന്തോഷിന്റെ ഓട്ടോയില്‍ അങ്ങോട്ടുമിങ്ങോട്ടും കൂടി 50 കിലോമീറ്റര്‍ സഞ്ചരിച്ചാണ് പരീക്ഷക്ക് പോകുന്നതും വരുന്നതും. ഉച്ചയോടെ പോയാല്‍ പരീക്ഷ കഴിയുന്നത് വരെ ഓട്ടോ കാത്ത് കിടക്കും.പരീക്ഷ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ജെസ്നക്ക് കോവിഡ് ബാധിച്ചത്. വിവരം പരീക്ഷ കേന്ദ്രമായ മാട്ടുപുറം എച്ച്ഡിപിവൈ കോളജില്‍ അറിയിച്ചതോടെ ഇവര്‍ മറ്റ് വിദ്യാര്‍ഥികളുടെ സുരക്ഷയെ കരുതി തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുമതി നിഷേധിച്ചുവത്രേ. ഇതേ തുടര്‍ന്ന് ജെസ്ന കെ.എന്‍. ഉണ്ണിക്കൃഷ്ണന് എംഎല്‍എയെ ഫോണില്‍…
Read Moreനിരത്ത് തൊടാതെ നശിച്ച് സ്കൂൾ ബസുകൾ; ജീവിതം വിഴിമുട്ടി ജീവനക്കാരും
ആമ്പല്ലൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങളിലെ അധ്യയനം ഒരു വർഷത്തിലധികമായി മുടങ്ങിയതോടെ നാശത്തിന്റെ വക്കിൽ സ്കൂൾ ബസുകൾ. കോവിഡ് ലോക്ക് ഡൗൺ വന്നതോടെ 2020 മാർച്ച് 10ന് വൈകുന്നേരം ഷെഡിൽ കയറ്റിയിട്ട വാഹനങ്ങൾ പലതും ഒരു വർഷവും നാലു മാസവും പിന്നിട്ടിട്ടും അവിടെത്തന്നെയാണ്. ബസുകൾ നിശ്ചലാവസ്ഥയിലായതിനൊപ്പം ഒരു പറ്റം ബസ് ജീവനക്കാരുടെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. എന്തുചെയ്യണമെന്നറിയില്ലമാനേജ്മെന്റ് സ്കൂളായാലും സർക്കാർ സ്കൂളായാലും ബസുകൾ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് അധികൃതർ. എംഎൽഎ, എംപി ഫണ്ടുകൾ ഉപയോഗിച്ച് ലഭ്യമാക്കിയ ഗവ. സ്കൂളുകളിലെ ബസുകൾ പ്രവർത്തിപ്പിച്ചു നോക്കാൻ പോലുമാവാത്ത സ്ഥിതിയിലാണെന്ന് പ്രധാനാധ്യാപകർ പറയുന്നു. പിടിഎയുടെ നേതൃത്വത്തിലാണ് ഗവ. സ്കൂളുകളിൽ ബസുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിലും ഇപ്പോൾ അതും സാധ്യമാവുന്നില്ല. ലോക്ക് ഡൗണിന്റെ ആദ്യകാലങ്ങളിൽ സ്റ്റാർട്ട് ചെയ്യുകയും ഓടിക്കുകയും ചെയ്തിരുന്നെങ്കിലും എന്നും ദീർഘ ദൂരം ഓടിയിരുന്ന വാഹനങ്ങളുടെ പരിപാലനത്തിന് അതു മതിയാവുന്നില്ല. ഏതാണ്ട്…
Read Moreവിധവയായ വീട്ടമ്മയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍! ഇങ്ങനെ ചെയ്യാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍
ചെറായി: വിധവയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിനു വിവാഹിതനായ യുവാവ് അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി റോയി(35) ആണ് അറസ്റ്റിലായത്. അഞ്ചുവര്‍ഷമായി യുവാവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വീട്ടമ്മക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടെന്നാരോപിച്ച് പ്രതികാരമെന്നോണമാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വീട്ടമ്മയുടെ അടുത്ത സുഹൃത്തുക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലേക്കാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതറിഞ്ഞ വീട്ടമ്മ എറണാകുളം വനിതാ സെല്ലില്‍ നല്കിയ പരാതിയില്‍ മുനമ്പം സിഐ എ.എല്‍. യേശുദാസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreകുറ്റസമ്മത മൊഴി! സ്വര്‍ണാഭരണം വാങ്ങി വ്യാപാരികളെ കബളിപ്പിച്ച സംഭവം; പ്രതി ചെറായിലെ ജ്വല്ലറിയിലും സമാന തട്ടിപ്പ് നടത്തി
ചെറായി: പരിചയം നടിച്ച് സ്വര്‍ണാഭരണം വാങ്ങി വ്യാപാരികളെ കബളിപ്പിക്കുന്നതിനു കഴിഞ്ഞ ദിവസം ചേരാനെല്ലൂര്‍ പോലീസ് പിടികൂടിയ പ്രതി ചെറായിലെ ജ്വല്ലറിയിലും തട്ടിപ്പ് നടത്തി. പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശിയായ ഷാനിക് ഷാജി(18)യാണ് ദേവസ്വം നടയിലെ ജ്വല്ലറിയില്‍നിന്നും സമാന രീതിയില്‍ സ്വര്‍ണം വാങ്ങി കബളിപ്പിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചത്. ചേരാനെല്ലൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ നടത്തിയ കുറ്റസമ്മത മൊഴിയിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ മാസം ഒമ്പതിനു ചെറായി ദേവസ്വം നടയ്ക്ക് തെക്ക് മാറിയുള്ള ഒരു ജ്വല്ലറിയില്‍നിന്നും രണ്ടേമുക്കാല്‍ ഗ്രാം വരുന്ന കുട്ടിവളയാണ് പ്രതി വാങ്ങി മുങ്ങിയത്. സുഹൃത്തായ സുരേഷിന്റെ മകനാണെന്ന് തെറ്റദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പത്രേ. ജ്വല്ലറിയിൽ എത്തുന്നതിന് തൊട്ടു മുന്നേ ഉടമയെ പ്രതി തന്നെ ഫോണില്‍ വിളിച്ച് ഞാന്‍ ചെറായി സെന്റ് റോസ് പള്ളിക്കടുത്തുള്ള സുഹൃത്ത് സുരേഷ് ആണെന്നും എന്റെ മകന് വരുമ്പോള്‍ ഒരു കുട്ടിവള കൊടുത്തുവിടണമെന്നും പണം ഞാന്‍…
Read Moreപരിചയം നടിച്ച് പണം തട്ടല്‍! പണം കിട്ടിയാല്‍ പിന്നെ സഞ്ചാരം ഗോവയിലേക്ക്; പത്തൊമ്പതുകാരന് അറസ്റ്റില്‍
കൊച്ചി: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് പോലീസ് പിടിയില്‍. പാലക്കാട് പട്ടാമ്പി ശങ്കരമംഗലം സ്വദേശി ഷാനിക് ഷാജിയാണ്(19) ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ചേരാനല്ലൂരിലെ ജ്വല്ലറി ഉടമയെ സ്ഥിരം കസ്റ്റമറും പരിചയക്കാരനുമാണെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വര്‍ണാഭരണം വാങ്ങി കടന്നുകളഞ്ഞെന്ന പരാതിയിലാണ് ഇയാൾ പിടിയിലായത്. ജ്വല്ലറി ഉമടയോട് പഞ്ചായത്തംഗത്തിന്റെ വീടിനു സമീപമാണ് താമസിക്കുന്നതെന്നാണ് പറഞ്ഞത്. മെമ്പറെ സമീപിച്ചെങ്കിലും ഇങ്ങനെ ഒരാള്‍ താമസിക്കുന്നില്ലെന്ന് മനസിലായതോടെയാണ് പോലീസിൽ പരാതി നല്‍കിയത്. ഇയാള്‍ കൊച്ചി നഗരത്തിലെയടക്കം കടകളില്‍നിന്ന് സമാനരീതിയില്‍ പണം വാങ്ങി കടന്നുകളഞ്ഞിട്ടുണ്ടെന്നാണ് പോലീസ് പറഞ്ഞു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ഗോവയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകുകയാണ് ഷാനിക്കിന്റെ രീതി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreകൊലനടത്തിയത് പണത്തിനായി; ഭാവഭേദമില്ലാതെ പ്രതി! കൃത്യം നടന്ന രാത്രിയിൽ 12 കഴിഞ്ഞിട്ടും കന്പനി ഉടമ ഉറങ്ങുന്നതിനായി ഇയാൾ കാത്തിരുന്നു
കോലഞ്ചേരി: നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടത്തിയത് പണത്തിനായിട്ടാണെന്ന് പ്രതി മൂർഷിദാബാദ് സ്വദേശി ദീപൻ കുമാർ ദാസ് പ്രാഥമിക ചോദ്യംചെയ്യലിൽ സമ്മതിച്ചു. ആസാം സ്വദേശി രാജാ ദാസിനെ കൊലപ്പെടുത്തിയ കേസിൽ ചൊവ്വാഴ്ച്ച രാത്രി ചെന്നൈക്കടുത്ത് കോയന്പേടിൽനിന്നാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്. ഇന്നലെ രാവിലെ പുത്തൻകുരിശ് സ്റ്റേഷനിൽ എത്തിച്ച ശേഷം തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കി സംഭവ സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. പ്രതിയെ കാണാനായി സ്ഥലത്ത് നാട്ടുകാരും തടിച്ചുകൂടിയിരുന്നു. യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി പോലീസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയത്. കൃത്യം നടത്തിയത് എങ്ങിനെയെന്ന് പ്രതി പോലീസിനു മുന്നിൽ വിവരിച്ചു. തനിക്ക് കൂലി കുറവായിരുന്നെന്നും മറ്റൊരു സ്ഥലത്തേക്ക് ജോലി തേടിപ്പോകാൻ ഉദ്ദേശിച്ചിരുന്നെന്നും വ്യക്തമാക്കിയ പ്രതി കൊല്ലപ്പെട്ടത് ആസാം സ്വദേശിയായതിനാൽ അന്വേഷണമൊന്നും ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു. കൊല നടത്താൻ പദ്ധതിയിട്ടിരുന്ന രാത്രിയിൽ പ്രതി മുറിക്കകത്ത് ചൂട് കൂടുതലാണെന്നു പറഞ്ഞ് പുറത്തുകിടക്കുകയായിരുന്നു. ശനിയാഴ്ച ഇരുവർക്കും കൂലിയായി…
Read More