നെടുമ്പാശേരി: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്കു കടന്നെന്ന കേസിൽ പ്രതിയായ യുവാവ് നാട്ടിൽ മടങ്ങിയെത്തിയപ്പോൾ വിമാനത്താവളത്തിൽ അറസ്റ്റിൽ. പത്തനംതിട്ട കോന്നി സ്വദേശി മേലേതിൽ വളപ്പറമ്പിൽ ജിതിൻ ആർ. അരവിന്ദനെയാണ്(33) എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. 2016 ൽ പന്തളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരിക്കുന്പോഴാണ് യുവതിയെ ഇയാൾ പരിചയപ്പെടുന്നത്. പിന്നീട് അടുത്ത സൗഹൃദം സ്ഥാപിക്കുകയും വിവാഹം വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു. തമിഴ്നാട്ടിലെ കുറ്റാലത്തെ ലോഡ്ജ് മുറിയിൽ വച്ചും യുവതിയുടെ വീട്ടിൽവച്ചും പീഡിപ്പിച്ചതായാണു പരാതി. പിന്നീട് 2019 മാർച്ചിൽ ഇയാൾ കുവൈത്തിലേക്കു പോകുകയായിരുന്നു. യുവതിയുടെ പരാതിയെത്തുടർന്ന് ഇയാൾക്കെതിരെ ലുക്കൗട്ട്, ബ്ലൂ കോർണർ നോട്ടീസുകൾ പുറപ്പെടുവിച്ചിരുന്നതിനാലാണ് വിദേശത്തുനിന്ന് മടങ്ങിയെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. നെടുമ്പാശേരി പോലീസിനു കൈമാറിയ പ്രതിയെ പന്തളം എസ്എച്ച്ഒ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു.
Read MoreCategory: Kochi
കോവിഡ് 19 ! എറണാകുളത്ത് രോഗമുക്തി വര്‍ധിക്കുന്നുണ്ട്; മരണം ആയിരം പിന്നിട്ടു; കണക്കുകള്‍ ഇങ്ങനെ…
കൊച്ചി: രോഗമുക്തി നിരക്ക് വര്‍ധിക്കുന്നതിനൊപ്പം എറണാകുളം ജില്ലയില്‍ പിടിവിട്ട് മരണസംഖ്യയും ഉയരുന്നു. ആയിരം കടന്ന മരണസംഖ്യ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വര്‍ധിക്കുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ 15 ദിവസത്തിനിടെ 192 മരണങ്ങളാണു ജില്ലയില്‍ സ്ഥിരീകരിച്ചത്. 0.25 ശതമാനത്തിലും താഴെയെത്തിയിരുന്ന മരണനിരക്ക് നിലവില്‍ 0.32 ശതമാനത്തിലെത്തി. 94.6 ശതമാനമാണു രോഗമുക്തി നിരക്ക്. ഇതുവരെ 3,33,892 പേരില്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ 3,15,861 പേരും രോഗമുക്തി നേടി. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണമാകട്ടെ 14,555 ആയി കുറയുകയും ചെയ്തു. ഇന്നലെ 977 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,771 പേര് രോഗ മുക്തി നേടി. 1,541 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2,773 പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണമാകട്ടെ കുത്തനെ കുറഞ്ഞു 40,446 ആയി. ജില്ലയില്‍നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി…
Read Moreയുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം! ഇനി പിടിയിലാകാനുള്ളത് പ്രധാനി ഉള്‍പ്പെടെ മൂന്നുപേര്‍
കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റ് ചെയ്തതതോടെയാണു പിടിയിലായ പ്രതികളുടെ എണ്ണം കൂടിയത്. ഇനി മൂന്നുപേര്‍കൂടി പിടിയിലാകാനുള്ളതായാണു സൂചന. അരൂക്കുറ്റി സ്വദേശി ശ്രീജിത്തി(30) നെയാണ് കടവന്ത്ര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31), പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാര്‍(27) ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ്(24) എന്നിവരെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശിയായ ഫൈസല്‍ എന്നയാളാണ് സംഘത്തലവന്. ഇയാള്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഒളിവില്‍പ്പോയ ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന് പിന്നില്‍ എട്ട് പേരടങ്ങുന്ന ഗുണ്ടാ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ സ്റ്റാര്‍ ഹോംസ് ഫ്ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ സുഹൃത്തായ…
Read Moreവൃദ്ധസദനത്തിലാക്കിയശേഷം താമസിച്ചിരുന്ന വീട് മകൻ പൊളിച്ചു! വയോധികയുടെ താമസം കുളിമുറിയില്‍; വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ടപ്പോള്‍…
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടി പുന്നയത്ത് കുളിമുറിയില്‍ താമസിക്കുന്ന സാറാമ്മ എന്ന എൺപതുകാരിയുടെ രക്ഷയ്ക്കായി വനിതാ കമ്മീഷന്റെ ഇടപെടൽ. സ്ഥലം സന്ദര്‍ശിച്ച വനിതാ കമ്മീഷന് അംഗം അഡ്വ. ഷിജി ശിവജി, സാറാമ്മയ്ക്കാവശ്യമായ സഹായങ്ങൾ നൽകാൻ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കും മൂവാറ്റുപുഴ ആര്‍ഡിഒയ്ക്കും കുന്നത്തുനാട് സ്റ്റേഷന് എസ്എച്ച്ഒയ്ക്കും നിര്‍ദേശങ്ങൾ നല്കി. രണ്ടു മാസത്തേക്ക് താത്കാലികമെന്നു പറഞ്ഞു വൃദ്ധസദനത്തിലാക്കിയശേഷം താമസിച്ചിരുന്ന വീട് മകൻ പൊളിച്ചുകളയുകയായിരുന്നുവെന്നു സാറാമ്മ പറയുന്നു. വൃദ്ധസദനത്തില്‍ താമസിക്കാന്‍ ഇഷ്ടപ്പെടാതെ തിരിച്ചുവന്നു വീട് പൊളിച്ചു കളഞ്ഞ സ്ഥലത്തെ കുളിമുറിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. ഷെല്‍റ്റര്‍ ഹോമിലേക്ക് താമസം മാറ്റാന്‍ കമ്മീഷന് അംഗം പരമാവധി നിര്‍ബന്ധിച്ചെങ്കിലും സാറാമ്മ അതിനു തയാറായില്ല. ഈ മണ്ണില്‍തന്നെ താമസിക്കാന്‍ മകൻ സൗകര്യമൊരുക്കി ചെലവിനു തരണമെന്നാണ് അവരുടെ ആവശ്യം. വിദേശത്തുള്ള മകനുമായി ബന്ധപ്പെട്ട് സാറാമ്മയുടെ ആഗ്രഹപ്രകാരം താമസിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു ബന്ധപ്പെട്ട അധികൃതര്‍ക്ക് കമ്മീഷന് അംഗം നിര്‍ദേശം നല്കി.…
Read Moreഫ്ലാറ്റിലെ പീഡനം! മാർട്ടിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ; പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങളും പിടിച്ചെടുത്തു
തൃശൂർ: കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. യുവതി ക്രൂരപീഡനത്തിന് ഇരയായെന്ന് മനസിലായത് വാർത്തകളിലൂടെയാണ്. അതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയത്. പരാതി ലഭിച്ചിട്ടും നടപടി വൈകിയെന്നത് പരിശോധിക്കും. ജില്ലയിൽ സമാന സംഭവങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കിരാലൂരിലെ ചതുപ്പുപ്രദേശത്തോടു ചേർന്നുള്ള വനത്തിനകത്തെ ഒളിസങ്കേതത്തിൽനിന്ന് വ്യാഴാഴ്ചയാണ് മാർട്ടിനെ പിടികൂടിയത്. മുണ്ടൂരിൽ മാർട്ടിന്റെ വീടിനോടു ചേർന്നുതന്നെയാണ് ഈ സ്ഥലം. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് മുണ്ടൂർ മേഖലയിൽ രാവും പകലും മാർട്ടിനുവേണ്ടി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളെ ഒളിവിൽ കഴിയുന്നതിനു സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോണ്‍ ജോയ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ…
Read Moreകേസില്‍നിന്നു രക്ഷപ്പെടാനും പണം തിരികെ കൊടുക്കാതിരിക്കാനും ചെറിയൊരു തന്ത്രം! അന്വേഷണത്തിനൊടുവിൽ വാദി പ്രതിയായി
മൂവാറ്റുപുഴ: തട്ടിപ്പിനിരയായെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയയാൾ അന്വേഷണത്തിനൊടുവിൽ പ്രതിയായി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽനിന്നു കോടികൾ തട്ടിയ കേസിലെ പ്രതി, തൃക്കളത്തൂർ മാലിക്കുന്നേൽ ജോബി എം. മോഹനനെ (37) ആണ് പോലീസ് പിടികൂടിയത്. മൂവാറ്റുപുഴയിൽ ഇന്ത്യൻ ഇന്റർനാഷണൽ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിയിരുന്ന ഇയാളെ സിഐ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ നിരവധി യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. കേരളത്തിലെ വിവിധ ജില്ലകളിൽ വടംവലി മത്സരങ്ങൾ സ്പോണ്സർ ചെയ്യുന്ന ഇയാൾ പരിചയംവച്ച് ആളുകളെ വിശ്വാസത്തിലെടുത്താണ് തട്ടിപ്പ് നടത്തിയിരുന്നത്. അഭ്യസ്തവിദ്യരായ യുവാക്കളെ റഷ്യ, കാനഡ, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശമ്പളത്തിൽ മാളുകളിലും മറ്റും ജോലി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രണ്ട്…
Read Moreരാത്രി കിടക്കുന്നതിനു മുമ്പ് കണ്ട ചെടിയും പച്ചക്കറികളും നേരം വെളുക്കുമ്പോൾ കാണാനില്ല! മഴ തുടങ്ങിയതോടെ ഇവയുടെ ‘പണിയും’ കൂടി; ഒച്ചാണ് പ്രശ്നക്കാരൻ…
ഏലൂർ/കിഴക്കന്പലം: തൃക്കാക്കരയിൽ തുടങ്ങിയ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. ഏലൂർ നഗരസഭ, കിഴക്കന്പലം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇപ്പോൾ ഒച്ചുകളുടെ വിഹാരമാണ്. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട്, ചൂരക്കോട് നിവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രി കിടക്കുന്നതിനു മുമ്പ് കണ്ട ചെടിയുംപച്ചക്കറികളും നേരം വെളുക്കുമ്പോൾ ഒച്ച് തിന്നു തീർക്കുന്നു. മഴ തുടങ്ങിയതോടെ ഇവയുടെ ആക്രമണവും കൂടി. വാഴ, ജാതി, തെങ്ങ് തുടങ്ങിയവയുടെ തളിരിലകളാണ് ഒച്ചു നോട്ടമിടുന്നത്. ഒച്ചിന്റെ ആക്രമണം കഴിഞ്ഞാൽ വിളകൾ വാടും. ഉപ്പ് ആയുധമാണെങ്കിലും ഒച്ചിനെ ഒന്നാകെ തുരുത്താനുള്ള ഒരു വഴിയും തുറക്കുന്നില്ല. പകൽ സമയങ്ങളിൽ മരങ്ങളിലും ഇലകൾക്കടിയിലും പറ്റി പിടിച്ചിരിക്കുന്ന ഒച്ച് രാത്രിയാണ് തീറ്റ തേടി ഇറങ്ങുന്നത്. മുൻ വർഷങ്ങളേക്കാൾ കൂടുതലായാണ് ഇക്കുറി ഒച്ചിറങ്ങിയിരിക്കുന്നത്. നാട്ടുകാർ കൃഷിഭവനിൽ അടക്കം നിരവധി പരാതികൾ നല്‍കിയെങ്കിലും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് പരാതി. ഏലൂർ നഗരസഭാ പ്രദേശത്ത്…
Read Moreഫ്ളാറ്റിലെ പീഡനം; മാർട്ടിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ
തൃശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി തൃശൂർ മുണ്ടൂർ പുലിക്കോട്ടിൽ മാർട്ടിൻ ജോസഫിന്റെ വരുമാനമാർഗങ്ങൾ പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണർ. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്തതായും അദ്ദേഹം അറിയിച്ചു. യുവതി ക്രൂരപീഡനത്തിന് ഇരയായെന്ന് മനസിലായത് വാർത്തകളിലൂടെയാണ്. അതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയത്. പരാതി ലഭിച്ചിട്ടും നടപടി വൈകിയെന്നത് പരിശോധിക്കും. ജില്ലയിൽ സമാന സംഭവങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. കിരാലൂരിലെ ചതുപ്പുപ്രദേശത്തോടു ചേർന്നുള്ള വനത്തിനകത്തെ ഒളിസങ്കേതത്തിൽനിന്ന് വ്യാഴാഴ്ചയാണ് മാർട്ടിനെ പിടികൂടിയത്. മുണ്ടൂരിൽ മാർട്ടിന്റെ വീടിനോടു ചേർന്നുതന്നെയാണ് ഈ സ്ഥലം. കഴിഞ്ഞ രണ്ടു ദിവസമായി പോലീസ് മുണ്ടൂർ മേഖലയിൽ രാവും പകലും മാർട്ടിനുവേണ്ടി നിരീക്ഷണം നടത്തിവരികയായിരുന്നു. ഇയാളെ ഒളിവിൽ കഴിയുന്നതിനു സഹായിച്ച സുഹൃത്തുക്കളായ പാവറട്ടി കൈതമുക്ക് സ്വദേശി ധനേഷ്, ശ്രീരാഗ്, ബന്ധു കൂടിയായ ജോണ്‍ ജോയ് എന്നിവരെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ നൽകിയ…
Read Moreആശങ്ക വിട്ടൊഴിയുന്നില്ല, എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും വര്‍ധിക്കുന്നു
കൊച്ചി: എറണാകുളം ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്(ടിപിആര്‍) വീണ്ടും വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി 16 ശതമാനത്തിനു മുകളിലാണു ടിപിആര്‍. രണ്ടു ദിവസംമുമ്പ് 12 ശതമാനത്തിലും താഴെയെത്തിയ ടിപിആറാണു കഴിഞ്ഞ രണ്ടു ദിവസമായി 16 ശതമാനത്തിനു മുകളില്‍ തുടരുന്നത്. ടിപിആര്‍ വീണ്ടും വര്‍ധിക്കുന്നതോടെ അടുത്ത ദിവസങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടത്തേണ്ടിവരുമെന്ന നിലപാടിലാണ് അധികൃതര്‍.കോവിഡ് കൂടുതലായി പടരുന്ന പ്രദേശങ്ങളിലാകും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഇന്നലെ ജില്ലയില്‍ 2,059 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 2,538 പേര് രോഗ മുക്തി നേടി. 2510 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5,385 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 50,171 ആയി കുറഞ്ഞിട്ടുണ്ട്. 97 പേരെ ആശുപത്രികളിലും എഫ്എല്റ്റിസികളിലുമായി പ്രവേശിപ്പിച്ചപ്പോള്‍ ഇവിടങ്ങളില്‍നിന്ന് 406 പേരെ ഡിസ്ചാര്‍ജ്…
Read Moreഎല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി! ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രി മുതൽ! വള്ളങ്ങളിലെ മത്സ്യവിൽപ്പനയ്ക്ക് ഹാർബർ തുറന്ന് കൊടുക്കും
രാജീവ് ഡി പരിപണം കൊല്ലം :ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവിൽവരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസം നടപ്പിലാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനത്തോട് മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കും. കൊല്ലത്ത് ഇന്ന് സന്ധ്യയോടെ ട്രോളിംഗ് ബോട്ടുകള്‍ എല്ലാം നീണ്ടകര പാലത്തിന്റെ കിഴക്ക് വശത്തേക്ക് മാറ്റി പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കും. തീരദേശത്തെ എല്ലാ ഡീസല്‍ ബങ്കുകളും അടച്ചിടും. നിരോധനം ബാധകമല്ലാത്ത ഇന്‍ ബോര്‍ഡ് വള്ളങ്ങൾ, മറ്റു ചെറിയ യാനങ്ങള്‍ തുടങ്ങിയവയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നതിന് ശക്തികുളങ്ങരയിലെയും നീണ്ടകരയിലെയും മത്സ്യഫെഡ് ബങ്കുകളും അഴീക്കല്‍ ഭാഗത്ത് മുന്‍വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ബങ്കുകളും പ്രവര്‍ത്തിക്കും. വള്ളങ്ങളുടെ മത്സ്യം വില്‍ക്കുന്നതിന് വേണ്ടി നീണ്ടകര ഹാര്‍ബര്‍ തുറക്കും. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിംഗിനും ആയി നീണ്ടകരയിലും അഴീക്കലും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.…
Read More