കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ സെറ്റ് അടിച്ചുതകര്‍ത്ത കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ മുടക്കുഴ അകനാട് തേവരുകുടി രാഹുല്‍ രാജ്(19), ഇരിങ്ങോള്‍ പട്ടാല്‍ കാവിശേരി രാഹുല്‍ (23), കൂവപ്പടി നെടുമ്പിള്ളി ഗോഗുല്‍ (25), കീഴില്ലം വാഴപ്പിള്ളി സന്ദീപ് കുമാര്‍ (33) എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിട്ടുണ്ടോയന്നത് ഉള്‍പ്പെടെ അന്വേഷിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതിയായ കാരി രതീഷ് എന്ന മലയാറ്റൂര്‍ രതീഷ് കഴിഞ്ഞ ദിവസം പോലീസ് മുമ്പാകെ കീഴടങ്ങിയിരുന്നു. സിനിമ സെറ്റ് നശിപ്പിക്കല്‍, അതുവഴി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം, കേരള എപ്പിഡമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ നിര്‍മാണത്തിനായി കാലടി മണപ്പുറത്ത് താത്കാലികമായി നിര്‍മിച്ച പള്ളിയുടെ സെറ്റാണ് സംഘം…
Read MoreCategory: Kochi
ശിവരാത്രി മണപ്പുറത്തെ സിനിമാ സെറ്റ് തകര്‍ത്ത സംഭവം; രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവർത്തകൻ രതീഷ് പിടിയിൽ; കൂട്ടുപ്രതികൾ ഉടൻ കുടുങ്ങുമെന്ന് പോലീസ്
കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് സിനിമാ ചിത്രീകരണത്തിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ പിടിയിലായ പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ (എഎച്ച്പി) യുവജനവിഭാഗമായ രാഷ്ട്രീയ ബജ്റംഗ്ദള്‍ എറണാകുളം വിഭാഗം പ്രസിഡന്റ് മലയാറ്റൂര്‍ സ്വദേശി വെട്ടിക്കാട്ടില്‍ രതീഷ് (37), കാലടി സ്വദേശി രാഹുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ഇന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നും മറ്റു പ്രതികളെക്കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. 12 ഓളം പേർ ചേർന്നാണ് സെറ്റ് തകര്‍ത്തത്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ തന്നെ പിടികൂടമെന്നും അന്വേഷണസംഘത്തിന് നേതൃത്വം നല്കുന്ന റൂറല്‍ എഎസ്പി എം.ജെ. സോജന് പറഞ്ഞു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമക്കായി…
Read Moreകോവിഡ് 19; എറണാകുളത്ത് ഒരാള്‍ക്ക് രോഗമുക്തി; പുതിയ കേസുകളില്ല
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്നലെ ഒരാള്‍ കോവിഡ് 19 ഭേദമായി ആശുപത്രി വിട്ടു. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 35 കാരനായ പാലക്കാട് സ്വദേശിക്കാണ് രോഗം ഭേദമായത്. മേയ് 12 ന് ദമാമില്‍നിന്ന് നെടുമ്പാശേരി വിമാനത്തില്‍ എത്തിയതായിരുന്നു ഇദേഹം. അതേസമയം ജില്ലയില്‍ ഇന്നലെ പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഞായറാഴ്ച്ച നാല് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ച് ജില്ലയില്‍ ചികിത്സയിലുള്ളവര്‍ 12 പേരായി. 11 പേര് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രികളിലുമായാണ് ചികിത്സയിലുള്ളത്. മേയ് 19ന് റിയാദില്‍നിന്ന് കരിപ്പൂര്‍ വിമാനത്തിലെത്തിയ എറണാകുളം സ്വദേശികളായ 29 വയസുള്ള ഗര്‍ഭിണിക്കും ഇവരുടെ 34 വയസുള്ള ഭര്‍ത്താവിനും മേയ് ഏഴിന് അബുദാബിയില്‍നിന്നുള്ള വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിയ 44 വയസുള്ള എറണാകുളം സ്വദേശിക്കും മേയ് 19ന് കുവൈത്തില്‍നിന്ന് കണ്ണൂര്‍ വിമാനത്തില്‍ എത്തിയ 41 വയസുള്ള…
Read Moreപ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം ; ദുരൂഹത തുടരുന്നു; കമ്പനി ഉടമ പറഞ്ഞതിങ്ങനെ…
കിഴക്കമ്പലം: പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ലോക് ഡൗൺ ആരംഭിച്ചതു മുതൽ അടഞ്ഞു കിടന്ന പെരുമ്പാവുർ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ള ജെജെ പ്ലൈവുഡ് കമ്പനിയിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ കന്പനിയുടെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാർജ്പോർഷൻ വൃത്തിയാക്കുന്നതിനിടെ കമ്പനിയിലെ മറ്റ് തൊഴിലാളികൾ മൃതദേഹം കണ്ടത്. പുകക്കുഴലിനുള്ളിൽ എങ്ങനെ മൃതദേഹം എത്തിയെന്നതാണ് പോലീസിനെ വട്ടം കറക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന 50 തിലധികം വരുന്ന തൊഴിലാളികളിൽ ആരെയും തന്നെ കാണാതായിട്ടില്ലെന്ന് കമ്പനി ഉടമയും പറയുന്നുണ്ട്. ഒന്നോ രണ്ടോ മാസം പഴക്കമാണ് മൃതദേഹത്തിനുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ഇതു കൊണ്ടു തന്നെ ലോക് ഡൗൺ സമയത്താണ് സംഭവം നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ വിലയിരുത്തൽ. കുന്നത്തുനാട് സ്റ്റേഷൻ പരിധിയിൽ ആളുകളെ കാണാതായിട്ടുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ ഇവരെ കേന്ദ്രീകരിച്ചും…
Read Moreസിനിമ സെറ്റ് പൊളിച്ച സംഭവം; എന്താ പറയേണ്ടത് എന്നറിയില്ല, വിഷമവും ആശങ്കയുമുണ്ടെന്ന് സംവിധായകൻ ബേസില്‍ ജോസഫ്; ഭീമമായ നഷ്ടവുമുണ്ടാക്കിയതായി നിർമാതാവ് സോഫിയ പോള്‍
ടോവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ പള്ളിയുടെ സെറ്റ് പൊളിച്ചു നീക്കിയ സംഭവത്തില്‍ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന് ബേസില്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്താ പറയേണ്ടത് എന്നറിയില്ലെന്ന് വ്യക്തമാക്കി ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ചിലര്‍ക്കിത് പബ്ലിസിറ്റി ആവാമെങ്കിലും തങ്ങള്‍ക്ക് ഇതൊരു സ്വപ്നം ആയിരുന്നുവെന്ന് അദേഹം വ്യക്തമാക്കുന്നു. ഒരുമിച്ചു നില്‍ക്കേണ്ട സമയത്തു, ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും നല്ല വിഷമമുണ്ട്, ആശങ്കയും എന്ന് വ്യക്തമാക്കികൊണ്ട് ഏതാനും ചിത്രങ്ങള്‍കൂടി പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. സംഭവം വളരെ ദൗര്‍ഭാഗ്യകരം, ഭീമമായ നഷ്ടവുമുണ്ടാക്കി: സോഫിയ പോള്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ കാലടി മണപ്പുറത്തെ സെറ്റ് തകര്‍ത്തതില്‍ പ്രതികരണവുമായി ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഏറെ പ്രതീക്ഷകളോടെ ഒരുക്കുന്ന അതിമാനുഷിക നായക കഥാപാത്ര ചിത്രമാണ് മിന്നല്‍ മുരളിയെന്നു വ്യക്തമാക്കിക്കൊണ്ടാണ് പോസ്റ്റ്…
Read Moreവീഡിയോ നോക്കി ചാരായം വാറ്റി! യുവാക്കള്‍ക്ക് മുട്ടന്‍പണി; സംഭവം കാലടിയില്‍
കാലടി: വ്യാജമദ്യം ഉണ്ടാക്കുന്ന വീഡിയോ കണ്ടു ചാരായം വാറ്റിയ രണ്ടു യുവാക്കളെ കാലടി പോലീസ് അറസ്റ്റു ചെയ്തു. കൊറ്റമം തളിയൻ ടിന്റോ (32), തളിയൻ ഷിനോയ് (27) എന്നിവരാണ് പിടിയിലായത്. വാറ്റുന്നതിനായി ഒരുക്കിയ 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളും ഇവരിൽനിന്നു പിടിച്ചെടുത്തു. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വീഡിയോയിൽനിന്നാണു മദ്യം വാറ്റുന്ന രീതി പ്രതികൾ മനസിലാക്കിയതെന്നു പോലീസ് പറഞ്ഞു. കൊറ്റമം പള്ളിക്കടവിനോടു ചേർന്നുള്ള പെരിയാർ തീരത്തെ കുറ്റിക്കാട്ടിലായിരുന്നു മദ്യം വാറ്റൽ. 22ന് വൈകുന്നേരമാണ് ഇരുവരും പിടിയിലായത്. ഒന്നാം പ്രതിയായ ടിന്റോ കാലടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളും നിരവധി കേസുകളിൽ പ്രതിയുമാണ്. രണ്ടാം പ്രതി ഷിനോയ് വിദേശത്ത് ജോലിയുള്ളയാളാണ്. ലോക്ക് ഡൗണിന് മുന്‍പ് ലീവിന് വന്നശേഷം തിരികെ പോകാതെ നാട്ടിൽ നിൽക്കുകയായിരുന്നു. സിഐ എം.ബി. ലത്തീഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജെയിംസ് മാത്യു, എം.എൻ. സുരേഷ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതികളെ…
Read More50 മീറ്ററോളം ഉയരമുള്ള പുകക്കുഴലിനുള്ളിൽ എങ്ങനെ മൃതദേഹം വന്നു? പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിൽ കരിഞ്ഞ മൃതദേഹം; മരിച്ചത് ആരെന്നു തിരിച്ചറിഞ്ഞില്ല…
കിഴക്കമ്പലം: പട്ടിമറ്റത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലിനുള്ളിൽ കത്തിക്കരിഞ്ഞനിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ജെ.ജെ. പ്ലൈവുഡ് കമ്പനിയിൽ ഇന്നലെ രാവിലെ 6.30 ഓടെ പുകക്കുഴലിന്റെ അടിയിലുള്ള ഡിസ്ചാർജ് പോർഷൻ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളാണു മൃതദേഹം കണ്ടത്. പെരുമ്പാവൂർ സ്വദേശി ജിജുവിന്റെ ഉടമസ്ഥതയിലുള്ളതാണു കന്പനി. ആളെ തിരിച്ചറിയാനാകാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞനിലയിലാണ്. 50 മീറ്ററോളം ഉയരമുള്ള പുകക്കുഴലിനുള്ളിൽ എങ്ങനെ മൃതദേഹം വന്നെന്നു വ്യക്തമല്ല. താഴെനിന്നു ചാരം എടുക്കാനുള്ള ചെറിയ ദ്വാരം മാത്രമേയുള്ളൂ. ഇതിലൂടെ ഒരു മനുഷ്യശരീരം കടത്താനാകില്ലെന്നു പോലീസ് പറയുന്നു. കൊലപാതകമാണെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. 20നും 50 പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹമെന്നും, ഇതിന് രണ്ടു മാസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആന്തര അവയവങ്ങളുടെ വിശദ പരിശോധനയ്ക്കു ശേഷമേ പറയാനാകൂവെന്ന് ആലുവ റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു. പോലീസ്, ഫോറൻസിക് വിഭാഗങ്ങൾ…
Read Moreകോവിഡ് 19; കൊച്ചിയില്‍ നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് 1,492 പേരെ
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നേറുന്നതിനിടെ എറണാകുളം ജില്ലയില്‍ 1,492 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണു ഇത്രയധികം പേരെ നിരീക്ഷണ പട്ടികയില്‍നിന്നും ഒഴിവാക്കിയത്. ഇന്നലെ 513 പേരെകൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 4,899 ആയി. ഇതില്‍ 140 പേര് ഹൈ റിസ്ക്ക് വിഭാഗത്തിലും 4,759 പേര് ലോ റിസ്ക് വിഭാഗത്തിലുമാണ്. ഇന്നലെ പുതുതായി ആറു പേരെയാണു ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. നാലു പേരെ കളമശേരി മെഡിക്കല്‍ കോളജിലും രണ്ടുപേരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ചുപേരെ ഡിസ്ചാര്‍ജ് ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍നിന്ന് ഒരാളെയും കരുവേലിപ്പടി താലൂക്ക് ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് രണ്ടുപേരെ വീതവുമാണു ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം…
Read Moreമതസ്പര്‍ധയുണ്ടാക്കുന്ന ന്യൂസ് വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: മതസ്പര്‍ധ ഉളവാക്കുന്ന തരത്തില്‍ വാര്‍ത്ത നല്കിയ ന്യൂസ് വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, എഡിജിപി (ക്രൈം സൈബര്‍ സെല്‍) എന്നിവര്‍ വെബ് പോര്‍ട്ടല്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ക്രൈസ്തവ സമുദായത്തെയും വിശ്വാസത്തെയും പരിശുദ്ധ മറിയത്തെയും അവഹേളിച്ചുകൊണ്ടുള്ള ലേഖനം ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ഇടുക്കി കാഞ്ചിയാര്‍ സ്വദേശി ജോമോന് ജോസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് വി. ഷിര്‍സിയുടെ ഉത്തരവ്. ന്യൂസ് ഗില്‍ പോര്‍ട്ടലിന്റെ ചീഫ് എഡിറ്റർ സി.എസ്. ലിബി എഴുതി മേയ് 12നു ന്യൂസ് വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ലേഖനം മതസ്പര്‍ധയും മതനിന്ദയും പ്രചരിപ്പിക്കുന്നതാണെന്നും ക്രിസ്ത്യന്‍- മുസ്ലിം മതവിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും ഹര്ജിക്കാരന് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലേഖനം ക്രിസ്തുമത വിശ്വാസികള്‍ വിശുദ്ധയായി വണങ്ങുന്ന പരിശുദ്ധ മറിയത്തെ അവഹേളിക്കുന്ന തരത്തിലാണ്. ന്യൂസ് വെബ് പോര്‍ട്ടലില്‍ തുടര്‍ച്ചയായി…
Read Moreതൊഴിൽരഹിതരായ യുവാക്കൾക്ക് മത്സ്യക്കൃഷി നടത്തണം! തറവാട് വീടിനോടു ചേർന്നുള്ള ഭൂമി വിട്ടുനൽകി ടിനി ടോം
ആലുവ: തൊഴിൽരഹിതരായ യുവാക്കൾക്ക് മത്സ്യക്കൃഷി നടത്താനായി തറവാട് വീടിനോടു ചേർന്നുള്ള ഭൂമി സൗജന്യമായി വിട്ടുനൽകി നടൻ ടിനി ടോം. ആലുവ പട്ടേരിപ്പുറത്തെ 13 സെന്റ് സ്ഥലമാണ് അയൽവാസികളായ മൂന്നു സഹോദരങ്ങൾക്ക് കൃഷിയ്ക്കായി വിട്ടു നൽകിയത്. കൃഷിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. കൃഷിചെയ്യാൻ മുന്നോട്ടു വന്നവർക്ക് സൗജന്യമായി ഭൂമി വിട്ടുനൽകിയ മാതൃക മറ്റുള്ളവരും പിന്തുടരണമെന്നു മന്ത്രി പറഞ്ഞു. ബിരുദാനന്തരബിരുദക്കാരനായ അയൽവാസി സനൽ രാജാണ് രണ്ടു സഹോദരങ്ങൾക്കൊപ്പം കൃഷിക്കിറങ്ങിയിരിക്കുന്നത്. നടൻ ജോയി മാത്യു തന്റെ ഭൂമി കൃഷിചെയ്യാൻ സൗജന്യമായി വിട്ടുനൽകിയ വാർത്തയാണ് തനിക്ക് പ്രചോദനമായതെന്ന് ടിനി ടോം പറഞ്ഞു. ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ സംബന്ധിച്ചു.
Read More