കൊച്ചി: കോവിഡ് 19 (കൊറോണ വൈറസ്) ബാധയുടെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തിൽ എല്ലായിടത്തും മുഖാവരണം ധരിച്ചവരെയെ കാണാനുള്ളൂ. മൂഖാവരണം ഇല്ലാത്തത് ചുരുക്കം പേർക്ക് മാത്രം. ജില്ലയില്‍ മൂന്നു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുയിടങ്ങളില്‍ മുഖാവരണം ധരിച്ചാണ് ഭൂരിഭാഗവും സഞ്ചരിക്കുന്നത്. തൊഴില്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ ബസുകളിലും ട്രെയിനിലും വഴിയോര കച്ചവട മേഖലയിലുള്ളവരും മുഖാവരണം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഉപയോഗം കൂടിയതോടെ നഗരത്തില്‍ മാസ്ക് ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഭൂരിഭാഗം മരുന്നു ല്‍ കടകളിലും സ്റ്റോക്ക് തീര്‍ന്നിരിക്കുകയാണ്. കോവിഡ് ഭീതിയെത്തുടര്‍ന്ന് സാനിറ്റൈസറുകളും ആളുകള്‍ ശേഖരിച്ചതോടെ വിപണിയിൽ ഇതിന്റെ ദൗർലഭ്യവും ഉണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സ്കൂളുകളും അടച്ചതോടെ നഗരത്തിന്റെ പലയിടങ്ങളിലും തിരക്ക് കുറവാണ്. യൂബര്‍ ടാക്സി മേഖലയിലും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തും മുമ്പുണ്ടായിരുന്നത്ര തിരക്ക് അനുഭവപ്പെടുന്നില്ലെന്ന് തൊഴിലാളികളും വ്യക്തമാക്കി. നഗരത്തിനുള്ളിലെ ഹോട്ടലുകളിലും പ്രധാന വ്യാപാര കേന്ദ്രമായ എറണാകുളം ബ്രോഡ്…
Read MoreCategory: Kochi
പൊതുസ്ഥലങ്ങളില്‍ തുപ്പരുത്, മാലിന്യം എറിയരുത്! ലംഘിക്കുന്നവർക്കെതിരേ കര്‍ശന നടപടി
കൊച്ചി: കോവിഡ് 19 (കൊറോണ) ബാധയുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ കാര്‍ക്കിച്ചു തുപ്പുകയും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്നവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കടുത്ത നടപടികളിലേക്ക് കടക്കുന്നതെന്ന് മേയര്‍ സൗമിനി ജയിന് പറഞ്ഞു. ഒപ്പം കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടുകയറിയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രതിവിധികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കോര്പറേഷന് ആരോഗ്യവിഭാഗം നോട്ടീസുകള്‍ തയാറാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി ഓരോ ഡിവിഷനിലും എത്തിക്കും. പൊതുചടങ്ങുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഈ ചുമതല കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സാമൂഹ്യമാധ്യമങ്ങളും ഉപയോഗിക്കും. രോഗം ഭേദപ്പെടുത്തുമെന്ന പേരില്‍ തെറ്റായ പ്രതിവിധികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കത്ത് നല്കി.…
Read Moreപൂച്ചക്കലിൽ വിദ്യാർഥിനികളെ ഇടിച്ചു തെറിപ്പിച്ച അപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി: ആലപ്പുഴ പൂച്ചാക്കലില്‍ അമിത വേഗതയില്‍ എത്തിയ കാറ് ഇടിച്ച് ഗുരുതരമായി പരിക്കറ്റേ ആറ് പേരുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്ന് രണ്ട് വിദ്യാര്‍ഥിനികളെ ശസ്ത്രക്രിയ്ക്ക് വിധേയമാക്കും. മറ്റ് രണ്ട് വിദ്യാര്‍ഥിനികളുടെ ശസ്ത്രക്രിയ നാളെയാണ്. അതേസമയം, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിന്റെയും മകന്റെയും നില തൃപ്തികരമാണ്. ഇരുവര്‍ക്കും അടുത്ത ദിവസം ആശുപത്രി വിടാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ അനഘ, സാഗി, ചന്ദന, അര്‍ച്ചന എന്നിവരെയും, ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പൂച്ചാക്കല്‍ സ്വദേശി അനീഷിനും മകനെയുമാണ് കാര്‍ ഇടിച്ചിട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. കാര്‍ ആദ്യം അനീഷിന്റെ ബൈക്കില്‍ ഇടിച്ച ശേഷമാണ് നടന്നു പോകുകയയായിരുന്ന മൂന്നു വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ഇടിച്ചുകയറിയത്. ഒരു കുട്ടി തോട്ടിലേക്കും മറ്റ് രണ്ട് പേര് സമീപത്തെ പറമ്പിലേക്കും തെറിച്ചുവീണു. ഇതിനുംശേഷം മുന്നോട്ടു…
Read Moreപരിപാടി കെങ്കേമമാക്കി, പക്ഷേ; സ്കൂളുകളിലെ സൗജന്യ കൈത്തറി യൂണിഫോം; നെയ്ത്തുകൂലിയില് 32.67 കോടി കുടിശിക
സിജോ പൈനാടത്ത് കൊച്ചി: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്ത സൗജന്യ കൈത്തറി യൂണിഫോമുകളുടെ നെയ്ത്തു കൂലി ഇനത്തില്‍ കോടികളുടെ കുടിശിക. യൂണിഫോമിനായുള്ള കൈത്തറി തുണിയുടെ നെയ്ത്തുകൂലിയില് 32.67 കോടി രൂപയാണു സര്‍ക്കാര്‍ തൊഴിലാളികള്‍ക്കു നല്കാനുള്ളതെന്നു വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. സംസ്ഥാനത്തെ 301 കൈത്തറി നെയ്ത്തു സൊസൈറ്റികള്ക്കാണു കൂലി ഇനത്തില്‍ സര്‍ക്കാര്‍ കുടിശിക നല്‍കാനുള്ളത്. ഏഴു മാസത്തെ കൂലി കുടിശികയായിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കു നല്കിയ രേഖകളില്‍ സംസ്ഥാന കൈത്തറി ആന്‍ഡ് ടെക്സ്റ്റയില്‍സ് ഡയറക്ടറുടെ കാര്യാലയം വ്യക്തമാക്കുന്നു. 2019 ഡിസംബര്‍ 31 വരെയാണു 32.67 കോടി കുടിശികയായിട്ടുള്ളത്. അതിനുശേഷം ഓരോ ജില്ലകളില്‍ നിന്നുള്ള കുടിശികയുടെ കണക്കുകള്‍ കാര്യാലയം ശേഖരിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളിലെയും എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കാണ് ഇക്കുറി സൗജന്യ…
Read Moreസ്വകാര്യ പുരയിടത്തിലെ അനധികൃത പാറപൊട്ടിക്കൽ; സ്ഫോടക വസ്തുക്കളുമായി രണ്ടു പേർ പോലീസ് പിടിയിൽ
വാഴക്കുളം: സ്വകാര്യ പുരയിടത്തിൽ അനധികൃതമായി പാറപൊട്ടിക്കുന്നതിനിടയിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ രണ്ടു പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. വാഴക്കുളത്തെ ബാർ ഹോട്ടലിനു പിന്നിലുള്ള പുരയിടത്തിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് രണ്ടു ജലാറ്റിൻ സ്റ്റിക്കും രണ്ടു ഡിറ്റണേറ്ററും വാഴക്കുളം പോലീസ് പിടിച്ചെടുത്തത്. കംപ്രസർ ഡ്രൈവർമാരായ തൊടുപുഴ കാരിക്കോട് പള്ളിക്കുന്നേൽ ജോണി, തേവർപണ്ണംപിള്ളിൽ രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജ്ഞാത സന്ദേശമനുസരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പലപ്പോഴായി ഇവിടെ പുരയിടത്തിലുള്ള പാറ പൊട്ടിച്ചു നീക്കം ചെയ്യുന്നതിന് ശ്രമം നടക്കുന്നുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പാറ പൊട്ടിക്കുന്നതിന് ഉപയോഗിച്ച കംപ്രസറും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കംപ്രസർ വാഴക്കുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണെന്നും പറയുന്നു.
Read Moreഫലം നെഗറ്റീവ് ആകുന്നതുവരെ; ഇറ്റലിയിൽനിന്നു തിരിച്ചെത്തിയ 42 പേർ ആലുവ ആശുപത്രിയിൽ ഐസൊലേഷനിൽ
കൊച്ചി: ഇറ്റലിയിൽനിന്നു കേരളത്തിൽ തിരിച്ചെത്തിയ 42 പേരെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. ഇറ്റലിയിൽനിന്നു ബുധനാഴ്ച രാവിലെ നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയ 42 മലയാളികളെയാണ് ആലുവ താലൂക്ക് ആശുപത്രിയിലെ ഐസൊലോഷൻ വാർഡിലേക്കു മാറ്റിയത്. തിരിച്ചെത്തുന്നവരെ ഐസൊലേഷനിലാക്കണം എന്നാണു സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഫലം നെഗറ്റീവ് ആകുന്നതുവരെ ഇവർ ആശുപത്രിയിൽ തുടരും. ഖത്തർ എയർവേയ്സ് വിമാനത്തിൽ കൊച്ചിയിലേക്കെത്തിയ ഇവരുടെ രക്തസാന്പിളുകൾ എടുത്തു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർഥിനി കൊല്ലത്തെ വീട്ടിലേക്കെത്തിയതു ട്രെയിൻ മാർഗമാണെന്നും സൂചനകളുണ്ട്. കൊല്ലം പാരിപ്പള്ളിയിലാണ് വിദ്യാർഥിനി നിരീക്ഷണത്തിലുള്ളത്. അതേസമയം, കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിലേക്കു മടങ്ങാനാകാതെ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളുടെ വീഡിയോ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. നാട്ടിലേക്കു മടങ്ങുന്നതിനായി ഫുമിച്ചിനോ എയർപോർട്ടിലെത്തിയ നാൽപതോളം മലയാളികളാണ് ഇന്ത്യൻ സർക്കാർ യാത്രയ്ക്ക് തടസം നിൽക്കുന്നുവെന്ന വിമാനക്കന്പനിയുടെ വിശദീകരണത്തെത്തുടർന്നു കുടുങ്ങിയത്. ഇതോടെ നിസഹായവസ്ഥ ചൂണ്ടിക്കാട്ടി ഇവർ നാട്ടിലുള്ള ബന്ധുക്കൾക്കും…
Read Moreവാഴക്കുളത്ത് ഇറങ്ങിയിട്ടുണ്ട് വിവാഹ തട്ടിപ്പുമായി ‘ബ്രോക്കർ ബ്രോ’
വാഴക്കുളം: വിവാഹ പ്രായമെത്തിയ യുവജനങ്ങളെ തേടി വ്യാജ ദല്ലാൾ വീടുകളിലെത്തി തട്ടിപ്പു നടത്തി മുങ്ങുന്നത് വാഴക്കുളം മേഖലയിൽ പതിവാകുന്നു. 2000 മുതൽ 7000 രൂപ വരെ പണമീടാക്കി വേങ്ങച്ചുവട്, കാവന, ബസ്ലഹം പ്രദേശങ്ങളിലെ വീടുകളിലാണ് തട്ടിപ്പു നടത്തിയിട്ടുള്ളത്. രണ്ടാഴ്ചക്കുള്ളിൽ ഒരേ പ്രദേശത്തു തന്നെ പല വീടുകളിലും 35 വയസ് പ്രായം തോന്നുന്ന ഇയാൾ വെളുത്ത ചേതക് സ്കൂട്ടറിൽ എത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. വീടുകളിലെത്തി ആവോലി സ്വദേശിയായ ബിനു എന്ന് സ്വയം പരിചയപ്പെടുത്തി അയൽക്കാരുടേയും പ്രമുഖ വ്യക്തികളുടേയും ബന്ധങ്ങൾ പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. പാലായിലെ പ്രശസ്ത മാര്യേജ് ബ്യൂറോയിൽ നിന്നാണെന്നും സ്മാർട്ടായി വേഷം ധരിച്ച് വാചാലമായി സംസാരിക്കുന്ന ഇയാൾ പലയിടത്തും പരിചയപ്പെടുത്തുന്നുണ്ട്. ആർക്കും സംശയമുണ്ടാകാത്ത രീതിയിൽ വാഴക്കുളത്തെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ബന്ധവും അവസരോചിതമായി ഇയാൾ പറയുന്നുണ്ട്. വിവാഹാലോചന ആരംഭിക്കുന്ന വീട്ടിലെ കുട്ടിക്ക് യോജിച്ചതെന്ന വ്യാജേന പല വിലാസങ്ങളും…
Read Moreകോവിഡ് 19; സ്വയംകരുതലും പ്രതിരോധവുമൊരുക്കി ഗവേഷക വിദ്യാര്‍ഥിനി രേഷ്മ
സിജോ പൈനാടത്ത് കൊച്ചി: കോവിഡ് 19 നാടെങ്ങും ആശങ്ക പടര്‍ത്തുമ്പോള്‍, അതിനെതിരെ സ്വയം കരുതലും പ്രതിരോധവുമൊരുക്കി മാതൃകയാവുകയാണു മലയാളി ഗവേഷക വിദ്യാര്‍ഥിനി. ഇറ്റലിയിലും ഡന്മാര്ക്കിലും സന്ദര്‍ശനം നടത്തി കൊച്ചി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ രേഷ്മ അകുല്‍ പ്രസാദ്, രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു യാത്രാവിവരങ്ങള്‍ പൂര്‍ണമായി നല്കി സ്വയം ഐസൊലേഷന്‍ സ്വീകരിക്കാന്‍ തയാറാവുകയായിരുന്നു. ഡന്മാര്ക്കിലെ കോപ്പന്‍ഹേഗനില്‍ സോഫ്റ്റ്വേര്‍ എന്‍ജിനീയറായ ഭര്‍ത്താവ് അകുല്‍ പ്രസാദിനൊപ്പമാണു രേഷ്മ ഇറ്റലിയിലെ മിലാനിലും വെനീസിലും മറ്റും സന്ദര്‍ശനം നടത്തിയത്. ഫെബ്രുവരി 21നു മിലാനില്‍ താമസിക്കുമ്പോഴാണു രാജ്യത്തു കോവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗഭീതിയുടെ പശ്ചാത്തലത്തില്‍ അവിടെ പൊതുസ്ഥലങ്ങളെല്ലാം ശൂന്യമായിരുന്നെന്നു രേഷ്മ പറയുന്നു. ഏതാനും ദിവസം ഇരുവരും ഹോട്ടലില്‍ തന്നെ തങ്ങി. 24നു കോപ്പന്‍ഹേഗനിലേക്കു തിരിച്ചു. അവിടെയും പരിശോധനകളൊന്നും ഉണ്ടായില്ല. എങ്കിലും ഇറ്റലിയില്‍ നിന്നു വന്നതിനാല്‍ സ്വമേധയാ ഇരുവരും ഡോക്ടറെ കണ്ടു വിവരങ്ങള്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍…
Read Moreകരിങ്കൊടി കാണിക്കാനെത്തിയ കെഎസ്യു പ്രവർത്തകരെ മന്ത്രിയുടെ വാഹനം ഇടിച്ചിടാൻ ശ്രമിച്ചു; തൃപ്പൂണിത്തുറയിൽ നടന്ന സംഭവം ഇങ്ങനെ….
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ഗവ. ആർട്സ് കേളജ് പുതിയ കെട്ടിടം ഉദ്ഘാടനത്തിന് എത്തിച്ചേർന്ന മന്ത്രി കെ.ടി. ജലീലിനെ കരിങ്കൊടി കാണിച്ച കെഎസ്യു പ്രവർത്തകരെ മന്ത്രിയുടെ വാഹനം ഇടിച്ചു വീഴ്ത്താൻ ശ്രമിച്ചു. മാർക്ക്ദാന വിവാദത്തിൽ കെ.ടി. ജലീൽ അനധികൃതമായ ഇടപെടൽ നടത്തി എന്ന ഗവർണറുടെ പ്രസ്താവനയെ തുടർന്ന് കെ.ടി. ജലീൽ രാജിവക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെ എസ്യു ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കെഎസ്യു ജില്ല സെക്രട്ടറി ആനന്ദ് കെ. ഉദയൻ, കെഎസ്യു ത്രിപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് രഞ്ജു ദേവസി, അസ്ലം മജീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് പോലീസ് സ്റ്റേഷനലും മെഡിക്കൽ എടുക്കാൻ ആശുപത്രിയിൽ എത്തിയ ശേഷവും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യവർഷവും നടത്തുകയും ചെയ്തു.
Read Moreപാലാരിവട്ടം മേല്‍പ്പാലം അഴിമതി; ‘ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍നിന്നും ലഭിച്ച രേഖകള്‍ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വസതിയില്‍ ഇന്നലെ വിജിലൻസ് അന്വേഷണ സംഘം നടത്തിയ റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി പരിശോധിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. രേഖകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുകയെന്നും തിരുവനന്തപുരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാംകുമാര്‍ വ്യക്തമാക്കി. പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വി.കെ. ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി ഇന്നലെയാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കിറ്റ്കോയിലെ ഉദ്യോഗസ്ഥരായ നിഷ തങ്കച്ചി, ഷാലിമാര്‍, പാലം രൂപകല്പന ചെയ്ത ബംഗളൂരുവിലെ നാഗേഷ് കണ്സള്ട്ടന്സിലെ മഞ്ജുനാഥ് എന്നിവരെയും പ്രതിചേര്‍ത്തു. ഇതോടെ കേസില്‍ പ്രതികളുടെ എണ്ണം എട്ടായി. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് ഇന്നലെ ഉച്ചക്ക്ശേഷം 3.30 ഓടെ വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയില്‍ റെയ്ഡ് നടത്തിയത്. രാത്രി വൈകിയാണ് റെയ്ഡ് അവസാനിച്ചത്.
Read More