ട്രെയിനുകൾ കാലി, നടുവൊടിഞ്ഞ് കെഎസ്ആർടിസി; ആളില്ലാതെ സ്വകാര്യ ബസുകൾ; മെട്രോയ്ക്കും കഷ്ടകാലം! ആളില്ലാതെ വാഹനങ്ങൾ; സ്തംഭിച്ച് ഗതാഗതമേഖല

കൊച്ചി: കൊറോണ ഭീതി ഉയർത്തിയ അലയടികൾ കൊച്ചിയുടെ ദൈനംദിന ജീവിതത്തെ പാടെ തകിടം മറിക്കുകയാണ്. ജനത്തിരക്കേറിയ വഴികളൊക്കെ ഇന്ന് ഏറെക്കുറെ വിജനമായിരിക്കുന്നു. ആളുകൾ കൂട്ടമായി സംഗമിക്കുന്ന ഇടങ്ങളൊക്കെ ഇപ്പോൾ ശൂന്യമാണ്. ജോലിക്കും മറ്റു അത്യാവശ്യ കാര്യങ്ങൾക്കും മാത്രമായി ആളുകളുടെ സഞ്ചാരം. മെട്രോയിലും ബസിലും ട്രെയിനുകളിലുമൊന്നും ഇപ്പോൾ തിരക്ക് തീരെയില്ല. വിമാന യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. കൊച്ചി തുറമുഖത്തും കണ്ടെയ്നർ ടെർമിനലിലും കപ്പൽ എത്തുന്നത് വിരളം. ആളില്ലാത്ത സർവീസുകളായി കൊച്ചിയിലെ ബോട്ടുയാത്രകൾ മാറി. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളുമൊക്കെ യാത്രക്കാർ തീരെക്കുറഞ്ഞു. ഒരാഴ്ചകൊണ്ട് കൊച്ചിയുടെ ഗതാഗതമേഖല ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്. വിമാനയാത്രക്കാർ മൂന്നിലൊന്നായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര, ആഭ്യന്തര യാത്രക്കാരുടെ ഗണ്യമായി കുറഞ്ഞു. ശരാശരി 126 സർവീസുകളാണ് കൊച്ചിയിൽ നിന്നു ദിവസേന ഉണ്ടായിരുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ യാത്രക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു. അന്താരാഷ്ട്ര, ആഭ്യന്തര ഫ്ളൈറ്റുകളിലായി…

Read More

മൂന്ന് വയസുകാരിയെ ശാരീരികമായി ഉപയോഗിച്ചു; 82-കാരനെ അറസ്റ്റു ചെയ്തു പോലീസ്

തൃപ്പൂണിത്തുറ: മൂന്നര വയസുകാരിയെ പീഡിപ്പിച്ചതിന് 82 കാരൻ അറസ്റ്റിൽ. തെക്കൻ പറവൂർ സ്വദേശി പുരുഷോത്തമനെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് വെൽഫെയർ ബോർഡ് അധികൃതർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

ആരാധനാലയങ്ങളില്‍ ഒത്തുകൂടിയാല്‍ നിയമനടപടി; സര്‍ക്കുലറിൽ തിരുത്തി വരുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് മേയർ

കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറില്‍ പരാമര്‍ശിക്കാത്ത വാചകങ്ങള്‍ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് മേയര്‍ സൗമിനി ജെയിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ ഒത്തുകൂടിയാല്‍ മതാധ്യക്ഷന്‍മാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ ഹെല്‍ത്ത് ഓഫീസര്‍ മതസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് ആക്ഷേപം. മേയറും കോർപറേഷൻ സെക്രട്ടറിയും അറിയാതെയാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതും നടപ്പാക്കേണ്ടതുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറില്‍ പരാമര്‍ശിക്കാത്ത വാചകങ്ങള്‍ ഹെല്‍ത്ത് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് മേയറുടെ പരാതി. ഇത് വിവാദമായതിനെ തുടര്‍ന്ന് നോട്ടീസ് റദ്ദു ചെയ്യുന്നതായി അറിയിച്ചുകൊണ്ട് ഇന്നലെ വീണ്ടും ഹെല്‍ത്ത് ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കി.

Read More

ബാര്‍ ഉടമകളില്‍നിന്ന് മാസപ്പടി! മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: ബാര്‍ ഉടമകളില്‍നിന്ന് മാസപ്പടി വാങ്ങിയ കേസില്‍ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പെരുമ്പാവൂര്‍ എക്സൈസ് സിഐ സജികുമാര്‍, എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സാബു.ആര്‍. ചന്ദ്ര, പ്രിവന്‍റീവ് ഓഫീസര്‍ പ്രതാപന്‍ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മൂന്ന് പേര്‍ക്കും സസ്‌പെന്‍ഷന്‍ ഓഡര്‍ കൈമാറിയതായി എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. കുന്നത്തുനാട് സര്‍ക്കിളിലെ വിദേശമദ്യശാലകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ കൂടുതല്‍ മാസപ്പടി ആവശ്യപ്പെട്ട കേസിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. തുക കുറയ്ക്കാന്‍ അസോസിയേഷന്‍ ഇടപെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഉടമകള്‍ വിജിലന്‍സിനും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെ തുക തിരിച്ചേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ആരോപണം നേരിട്ട പെരുമ്പാവൂര്‍ എക്സൈസ് സര്‍ക്കിളിലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു.

Read More

കൊറോണക്കാലത്തെ കൊള്ള! അന്താരാഷ്‌ട്രവില കൂപ്പുകുത്തി ഇന്ത്യയിൽ വില കൂട്ടാൻ തീരുവ കൂട്ടി; സ്വർണ വില വീണ്ടും കുറഞ്ഞു

കൊച്ചി: പെട്രോള്‍, ഡീസല്‍ എന്നിവയുടെ എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കൂട്ടി. മൂന്നു രൂപയാണു നികുതി വര്‍ധിപ്പിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്കു ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തുമ്പോഴാണു രാജ്യത്തു ഇന്ധനവിലയില്‍ നികുതി വര്‍ധിപ്പിക്കുന്നത്. നികുതി വര്‍ധനവ് ഇന്ധനവിലയില്‍ പ്രതിഫലിക്കുമോ എന്നതു സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനനുസരിച്ച് അറിയാനാകും. നികുതിവര്‍ധനവിലൂടെ ലഭിക്കുന്ന അധിക വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കൂടില്ല. വൈകുന്നേരത്തോടെ ഇക്കാര്യം വ്യക്തമാകും. കൊച്ചിയില്‍ പെട്രോളിന് 71.86 രൂപയാണ് ഇന്നത്തെ വില. ഡീസലിന് ഇന്നത്തെ വില 66.16. പെട്രോളിന് 71.99 രൂപയും ഡീസലിന് 66.33 രൂപയുമായിരുന്നു കൊച്ചിയില്‍ ഇന്നലത്തെ വില. സ്വർണ വില വീണ്ടും കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെയും പവന് 250 രൂപയുടെയും കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണവില കുറഞ്ഞ് ഗ്രാമിന് 3,790 രൂപയിലും…

Read More

ഇറ്റലിയിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം പറന്നിറങ്ങി; കൊറോണ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

കൊച്ചി: ഇറ്റലിയിൽ കുടുങ്ങിയ മലയാളികളുടെ ആദ്യ സംഘം നാട്ടിലെത്തി. 13 പേരടങ്ങുന്ന സംഘമാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. ദുബായ് വഴിയുള്ള എമിറേറ്റ്സ് വിമാനത്തിൽ രാവിലെ 7.30 ന് ആണ് ഇവർ എത്തിയത്. ഇറ്റലിയിലെ റോം വിമാനത്താവളത്തിലാണ് ഒരാഴ്ചയോളമായി ഇവർ കുടുങ്ങിയിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവരെ വിശദമായ പരിശോധനകൾക്കായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. നാട്ടിലേക്ക് മടങ്ങാൻ നാല് ദിവസങ്ങൾക്ക് മുൻപാണ് ഇവർ വിമാനത്താവളത്തിൽ എത്തി യത്. എന്നാൽ കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് വരണമെങ്കിൽ രോഗ ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശ മാണ് ഇവർക്ക് വിനയായത്. ഇറ്റലിയിൽനിന്നും ഇത് ലഭ്യമാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ സംഘം ഇറ്റലി യിൽ എത്തി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാനായത്. മലയാളികൾ അടക്കം 40 ഓളം ഇന്ത്യക്കാരാണ് കുടു ങ്ങിയിരുന്നത്.

Read More

സ്വര്‍ണവിലയെ ഇടിച്ച് കോവിഡ് 19; സംസ്ഥാനത്തെ സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: ഓഹരി വിപണിയിലെ വന്‍ ഇടിവിനു പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയിലും വന്‍ കുറവ്. ഗ്രാമിന് 150 രൂപയുടെയും പവന് 1,200 രൂപയുടെയും ഇടിവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. ഇതോടെ സ്വര്‍ണവില കുറഞ്ഞ് ഗ്രാമിന് 3,825 രൂപയിലും പവന് 30,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കോവിഡ് 19 ബാധയെത്തുടര്‍ന്നു ലോക രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തിനേറ്റ ആഘാതമാണ് സ്വര്‍ണത്തിനും തിരിച്ചടിയാകുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെമാത്രം സംസ്ഥാനത്ത് സ്വര്‍ണത്തിന് ഗ്രാമിന് 215 രൂപയുടെയും പവന് 1,720 രൂപയുടെയും ഇടിവാണുണ്ടായത്.

Read More

സമൂഹമാധ്യമത്തിലൂടെ പറവൂർ താലൂക്കാശുപത്രിക്കെതിരേ വ്യാജ പ്രചാരണം; പ്രതിഷേധിച്ച് ഡോക്ടർമാരും ജീവനക്കാരും

പറവൂർ: താലൂക്ക് ഗവ. ആശുപത്രിയിലെ സൂപ്രണ്ടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തുന്നതിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാരും മറ്റു ജീവനക്കാരും സമരം നടത്തി. ഡോ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡോ. സജിത് ജോൺ, ഡോ. കാർത്തിക് ബാലചന്ദ്രൻ, ഡോ.കെ.ജി. ജയൻ, ഡോ. വിനീത, വർഗീസ് കുര്യൻ, എൽസി, ലിറ്റി എന്നിവർ പ്രസംഗിച്ചു. കെഎംകെ കവലയിലുള്ള സ്വകാര്യ കണ്ണാശുപത്രിയിലെ രണ്ട് വനിത ജീവനക്കാർ പനിബാധിച്ചിരിക്കേ ആറ്റുകാൽ പൊങ്കാലക്ക് പോയ ശേഷം തിരിച്ചെത്തിയപ്പോൾ കോവിഡ് രോഗം ബാധിച്ചിട്ടില്ലെന്ന് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ജോലിയിൽ പ്രവേശിക്കാനാകൂ എന്നറിയിച്ചു. ഇതിനാൽ കൊറോണയില്ലെന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെത്തിയ അവരോട് ഇവിടെ നിന്ന് സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ ബോധ്യപ്പെടുത്തി തിരിച്ചയച്ചു. പിന്നീട് ഇവർ തിരിച്ചുവന്ന് സുപ്രണ്ടിനോട് പ്രകോപനപരമായി തട്ടിക്കയറിയ ശേഷം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. തന്‍റെ അനുവാദമില്ലാതെ മൊബൈലിൽ ചിത്രീകരിച്ചത് തടസപ്പെടുത്തുക…

Read More

ക്വട്ടേഷൻ നൽകിയ ആലുവാക്കാരൻ ആര്? മുനമ്പത്തിന് നിന്ന് അറസ്റ്റിലായ തമിഴ് ക്വട്ടേഷൻ സംഘത്തെ പോലീസ് സ്പെഷൽ ടീം ചോദ്യം ചെയ്തു തുടങ്ങി

വൈപ്പിൻ: മുനന്പം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ തമിഴ് ക്വട്ടേഷൻ സംഘത്തെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യൽ തുടങ്ങി. പത്തോളം പേരെടങ്ങിയ അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചിരിക്കുന്നത്. ക്വട്ടേഷൻ സംഘം പിടിയിലായപ്പോൾ പോലീസ് ചോദിച്ച പല ചോദ്യങ്ങളും അന്വേഷണ സംഘം ആവർത്തിച്ചുവെങ്കിലും നേരത്തെ പറഞ്ഞ ഉത്തരങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഉത്തരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്. അതേ സമയം ക്വട്ടേഷൻ ഏർപ്പാടാക്കിയ ആലുവ സ്വദേശിയുമായി സംഘത്തിനുള്ള ബന്ധത്തെക്കുറിച്ച് പോലീസിനു പല സംശയങ്ങളും ഉണ്ട്. ഇതിന്‍റെ കുരുക്കഴിക്കാനും അന്വേഷണ സംഘം ശ്രമിച്ചു വരുകയാണ്. ഏഴു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളതെങ്കിലും അതിനു മുന്നേ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വീണ്ടും സംഘത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിടുമെന്നാണ് സൂചന. സംഘത്തെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതിനാൽ മുനന്പം പോലീസ് സ്റ്റേഷന് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘം വധിക്കാനെത്തിയ…

Read More

തൂങ്ങി നിന്ന മൃതദേഹത്തിന് അരികെ ഭാര്യയ്ക്ക് കാത്തിരിക്കേണ്ടി വന്നത് പതിനഞ്ചിലേറെ മണിക്കൂർ; മൃതദേഹത്തോട് അനാദരം കാട്ടിയ ആലുവ സിഐക്ക് സസ്പെൻഷൻ

ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിന് സമീപം തൂങ്ങിമരിച്ച ഗൃഹനാഥന്‍റെ മൃതദേഹത്തോട് അനാദരം കാട്ടിയെന്ന പരാതിയിൽ ആലുവ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വി.എസ്. നവാസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഐജി ഹർഷിത അട്ടല്ലൂരിയാണ് നടപടിയെടുത്തത്. മൃതദേഹത്തോട് പോലീസ് അനാദരവ് കാണിച്ചതായി മാധ്യമങ്ങളിൽ വാർത്തയായത് ഇന്നലെ അൻവർ സാദത്ത് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. സമയബന്ധിതമായി പോസ്റ്റ്മാർട്ടം നടത്തുന്നതിന് സൗകര്യമൊരുക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്ന സ്പെഷൽ ബ്രാഞ്ച് പോലീസിന്‍റെ റിപ്പോർട്ടാണ് സസ്പെൻഷനു കാരണമായത്. ജില്ലാ പോലീസ് മേധാവിയുടെ തോട്ടക്കാട്ടുകരയിലെ ക്യാമ്പ് ഓഫീസിന് എതിരെ കുരുതിക്കുഴി വീട്ടിൽ ജോഷി (67)യാണ് തിങ്കളാഴ്ച്ച വൈകിട്ട് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാൻസർ രോഗിയായ ഭാര്യ…

Read More