കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേന്ദ്രാനുമതി ലഭിച്ചതിനു പിന്നാലെയാണ് ഇഡി അന്വേഷണത്തിലേക്ക് കടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ ഉടന്‍ തീരുമാനിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) കേസെടുക്കുന്നതിനാണ് ഇപ്പോള്‍ കൊച്ചി യൂണിറ്റിന് അനുമതി ലഭിച്ചത്. ഇഡി കൊച്ചി അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന് (ഐ.ഒ.) ആരാവണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. കേസുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യംചെയ്ത എല്ലാവരില്‍നിന്നും ഇഡിയും മൊഴിയെടുക്കും. പ്രധാന പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിലൂടെ നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇഡി സംഘം. ഉണ്ണികൃഷ്ണന് പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്ധന് എന്നിവരുടെ സാമ്പത്തിക ഇടപാടുകളായിരിക്കും ഇഡി. പ്രധാനമായും പരിശോധിക്കുക. മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്, മുന്‍ദേവസ്വം…
Read MoreCategory: Kochi
കേരള മനഃസാക്ഷിയെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലയ്ക്ക് ഇന്നു കാൽ നൂറ്റാണ്ട്
ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്. 2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബന്ധുവായ എം.എ. ആന്റണിയെയാണ് ഏക പ്രതിയായി അന്വേഷണസംഘവും പിന്നീട് സിബിഐയും കണ്ടെത്തിയത്. പ്രതിക്ക് 2005 ഫെബ്രുവരി അഞ്ചിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. 2018 ഡിസംബർ 11 ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പരോളിൽ ഇറങ്ങിയിരിക്കുന്ന ആന്റണി ഇത്രയും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെന്നും ജയിൽ ശിക്ഷ കഴിഞ്ഞെന്നും അവകാശപ്പെടുന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധുക്കൾ തന്നെ വാങ്ങി. ഭാര്യയും മക്കളും തമിഴ്നാട്ടിലാണു താമസം. സബ്ജയിൽ റോഡിൽനിന്ന് പൈപ്പ് ലൈൻ റോഡ്…
Read Moreകൊച്ചി ബിനാലെയില്‍ നിന്ന് വിവാദ പെയിന്റിംഗ് നീക്കി; ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്
കൊച്ചി: ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമാക്കിയെന്ന പരാതിയെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയിലെ വിവാദ ചിത്രം നീക്കി. പെയിന്റിംഗ്, പ്രദര്‍ശനത്തില്‍ നിന്ന് നീക്കിയതായി ബിനാലെ ഫൗണ്ടേഷന് അറിയിച്ചു. ക്യൂറേറ്ററും കലാകാരനും ചേര്‍ന്നുള്ള തീരുമാനമെന്നാണ് വിശദീകരണം. ടോം വട്ടക്കുഴിയുടെ ചിത്രമാണ് നീക്കിയത്. പ്രദര്‍ശനത്തിനെതിരെ വിവിധ സഭകള്‍ പ്രതിഷേധിച്ചിരുന്നു. പെയിന്റിംഗില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ബിനാലെയുടെ ഭാഗമായ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്. ബിനാലെയില്‍ പ്രദര്‍ശിക്കപ്പെട്ടിട്ടുള്ള ‘മൃദുവാംഗിയുടേ ദുര്‍മൃത്യു’ എന്ന പേരിലുള്ള ചിത്രാവിഷ്കാരം കലാസ്വാതന്ത്ര്യത്തിന്റെ മറവില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും പരിശുദ്ധമായ ദൃശ്യബോധത്തെ അപമാനിക്കുന്നതാണെന്ന് പരാതിക്കാരന് പറഞ്ഞിരുന്നു.അന്ത്യ അത്താഴത്തെ അനുകരിക്കുന്ന ദൃശ്യഘടനയില്‍ അതിനോട് യാതൊരു ബന്ധവുമില്ലാത്ത ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും ഇത് മതവികാരങ്ങളെ വേദനിപ്പിക്കുന്നതും വിശ്വാസികളെ അപമാനിക്കുന്നതുമായ…
Read Moreതൊണ്ടിമുതൽ തിരിമറി ; ആന്റണി രാജുവിനെതിരേ അച്ചടക്ക നടപടിക്കൊരുങ്ങി ബാര്‍ കൗണ്‍സിൽ
കൊച്ചി: ലഹരിമരുന്ന് കേസില്‍ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയെന്ന കേസില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍.വിഷയം ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതി സ്വമേധയാ പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുന്നത്. നടപടികളുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നല്കാന് ബാര്‍ കൗണ്‍സില്‍ തീരുമാനം എടുക്കും. വിശദമായ വാദം കേട്ട ശേഷം അച്ചടക്ക നടപടികളിലേക്ക് ബാര്‍ കൗണ്‍സില്‍ കടക്കും. ആന്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റം. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലാണ് വിദേശ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. അതിവസ്ത്രം തൊണ്ടി മുറി ക്ലാര്‍ക്ക് ജോസിന്റെ ഒത്താശയോടെ…
Read Moreകൊച്ചി മുസിരിസ് ബിനാലെ: ആദ്യ 20 ദിവസങ്ങളില്‍ എത്തിയത് 1.6 ലക്ഷം സന്ദര്‍ശകര്‍
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആരംഭിച്ച് ആദ്യ 20 ദിവസങ്ങളില്‍ കാണാനെത്തിയത് 1.6 ലക്ഷം സന്ദര്‍ശകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലിക കലാ പ്രദര്‍ശനത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന സ്വീകാര്യതയുടെയും സാംസ്കാരികമായ വളര്‍ച്ചയുടെയും പ്രതിഫലനമാണിത്. ലോകമെമ്പാടുമുള്ള കലാ പ്രവര്‍ത്തകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പുറമേ വലിയൊരു പങ്ക് പ്രാദേശിക സമൂഹവും ബിനാലെയുടെ സന്ദര്‍ശകരായി എത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മിതബുദ്ധി അധിഷ്ഠിത ഡാറ്റാ ഉപകരണങ്ങള്‍ വഴിയുള്ള വിശകലനത്തിലൂടെ സന്ദര്‍ശകരുടെ എണ്ണത്തിലെ പരിഷ്കരിച്ച കണക്കുകള്‍ വരും ആഴ്ചകളില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിനാലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ദര്‍ശകരുടെ വരവ്, തിരക്ക് കൂടുതലുള്ള സമയങ്ങള്‍, കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന വേദികള്‍ എന്നിവ കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഇത് പ്രാപ്തമാക്കും. ആസൂത്രണം, സന്ദര്‍ശകരുടെ എണ്ണം, തിരക്ക് നിയന്ത്രിക്കല്‍ എന്നിവ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടുതല്‍ സ്ഥലങ്ങളിലേക്കും വേദികളിലേക്കുമുള്ള വ്യാപനമാണ് ബിനാലെയുടെ ഈ പതിപ്പിന്റെ സവിശേഷതയെന്ന് കൊച്ചി ബിനാലെ…
Read Moreസേവ് ബോക്സ് നിക്ഷേപ തട്ടിപ്പ്; ജയസൂര്യയുടെ അക്കൗണ്ടില്‍ പണം എത്തി; എല്ലാം നുണയെന്ന് നടന് ജയസൂര്യ
കൊച്ചി:ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ പ്രതികരിച്ച് നടന് ജയസൂര്യ. ഏഴിന് വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്. 24 ന് ഹാജരാകണം എന്ന സമന്‍സ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ഏഴിന് വീണ്ടും ഹാജരാകാനുളള സമന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല. പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. ജയസൂര്യയുടെ അക്കൗണ്ടില്‍ പണം എത്തിയതായി കണ്ടെത്തല്നടന്…
Read Moreക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട്; 4 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: ഡാര്‍ക്ക്നെറ്റും ക്രിപ്റ്റോ കറന്‍സിയും ഉപയോഗിച്ച് കോടികളുടെ മയക്കുമരുന്ന് ഇടപാടുകളില്‍ നാലു പ്രതികള്‍ക്കെതിരെ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ജൂണ്‍ 28ന് യുകെയില്‍ നിന്നും തപാലിലെത്തിയ മൂന്ന് പാഴ്സലുകളില്‍ നിന്നും 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് പാഴ്സലിലെ വിലാസക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ് എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും കണ്ടെത്തിയ കേസിലാണ് എന്‍സിബി കൊച്ചി ഓഫീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മൂവാറ്റുപുഴ സ്വദേശികളായ എഡിസണ് ബാബു, സഹായി അരുണ്‍ തോമസ്, യുകെയില്‍ താമസിക്കുന്നസന്ദീപ്, ഓസ്ട്രേലിയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശി ദീപക് എന്നിവരാണ് പ്രതികള്‍. വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഇറക്കുമതി നടത്തുക, മാരകമായ ലഹരിമരുന്ന് കൈവശംവയ്ക്കുകയും വിനിമയംനടത്തുകയും ചെയ്യുക, അനധികൃത പണമിടപാടുകള്‍ നടത്തുക, മയക്കുമരുന്ന് വ്യാപാരത്തിന് ഗൂഢാലോചന നടത്തുക…
Read Moreഎറണാകുളം ബ്രോഡ്വേയില് വന്‍ തീപിടിത്തം; ആളപായമില്ല; അഞ്ച് കടകള്‍ കത്തിനശിച്ചു
കൊച്ചി: എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടിത്തം. നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്വേയില് ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന അഞ്ചോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ 12.45 ഓടെയായിരുന്നു സംഭവം. ശ്രീധര്‍ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാന്‍സി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ആളപായമില്ല. പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് എറണാകുളം ക്ലബ് റോഡിലെ ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്റ്റേഷന് ഓഫീസര്‍ ആര്. അഭിജിത്ത്, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ടി.എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ക്ലബ് റോഡ് ഫയര്‍ സ്റ്റേഷനില്‍ നിന്ന് രണ്ട് യൂണിറ്റുകളും ഗാന്ധിനഗറില്‍ നിന്ന് മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്‍, തൃക്കാക്കര, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, അരൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് ഓരോ യൂണിറ്റു വീതവും എത്തി രണ്ടര…
Read Moreന്യൂ ജനറേഷന് ബൈക്കുകളുടെ നിയമ ലംഘനങ്ങള്‍: ജില്ലാ കളക്ടര്‍ അടിയന്തരയോഗം വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
കൊച്ചി: കൊച്ചി നഗരത്തില്‍ മരണപ്പാച്ചില്‍ നടത്തുന്ന ന്യൂ ജനറേഷന് ബൈക്ക് ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നിയമ ലംഘനങ്ങള്‍ കര്‍ശനമായി തടയുന്നതിന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം അടിയന്തരമായി വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. ഹെല്‍മറ്റില്ലാതെ, രൂപമാറ്റം വരുത്തിയ ബൈക്കുകളില്‍ മൂന്നുപേരെ വരെ കയറ്റി നടപ്പാതയിലൂടെ യാത്ര ചെയ്യുന്നവരെ കുറിച്ചുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. എ.ഐ കാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. ജില്ലാ കളക്ടര്‍ വിളിക്കുന്ന സംയുക്ത ഉദ്യോഗസ്ഥതല യോഗത്തില്‍ റോഡ് സുരക്ഷാ കമ്മീഷണര്‍, ജില്ലാ പോലീസ് മേധാവി (സിറ്റി), ട്രാഫിക് അസി.കമ്മീഷണര്‍, ആര്‍ടിഒ , ജോയിന്റ് ആര്‍ടിഒ, കൊച്ചി കോര്പറേഷന് സെക്രട്ടറി എന്നിവര്‍ പങ്കെടുത്ത് പരിഹാര മാര്‍ഗങ്ങള്‍ പരിശോധിക്കണം. എത്ര എഐ കാമറകള്‍ നഗരത്തിലുണ്ടെന്നും പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിലയിരുത്തണം. കൂടുതല്‍ കാമറകള്‍ ആവശ്യമുണ്ടോ എന്ന് പരിശോധിക്കണം.…
Read Moreനെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കോഴിക്കോട് സ്വദേശികൾ അറസ്റ്റിൽ; വിപണിയിൽ 4 കോടി രൂപ വില
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട. 4.3 കിലോ കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് കോഴിക്കോട് സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയിലായി. ഇന്ന് പുലര്‍ച്ചെ 1.25 ന് ഫുക്കറ്റില്‍ നിന്ന് എയര്‍ ഏഷ്യയുടെ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ ഷാനവാസ്, അബ്ദുള്‍ നവാസ് എന്നിവരില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. വിപണിയില്‍ ഇതിന് 4.3 കോടി രൂപ വില വരും. പുതുവത്സരാഘോഷത്തിനായി എത്തിച്ചതായിരിക്കാമെന്നാണ് നിഗമനം.
Read More