കൊച്ചി: റോഡില്‍ താഴ്ന്നുകിടക്കുന്ന കേബിളില്‍ കുരുങ്ങി ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച വിദഗ്ധ സമിതി, വൈദ്യുതിവകുപ്പിന് നല്കിയ റിപ്പോര്‍ട്ടില്‍ ആറാഴ്ചക്കകം സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്. ഇക്കാര്യത്തില്‍ ഇനിയും കാലതാമസം പാടില്ലെന്ന് കമ്മീഷന് വൈദ്യുതിവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം.കളമശേരി ഇഖറ മസ്ജിദ് ഇമാം അബ്ദുള്‍ അസീസ് ഓടിച്ച ബൈക്ക് 2024 ഓഗസ്റ്റ് 20 ന് കേബിളില്‍ കുരുങ്ങി അപകടത്തില്പെട്ടതിന്റെയും സമാന സംഭവങ്ങളുടെയും അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിഷയം പഠിക്കാന്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഊര്‍ജ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30 ന് കെഎസ്ഇബി സുരക്ഷാവിഭാഗം…
Read MoreCategory: Kochi
21 വര്‍ഷം മുമ്പ് റബര്‍ തോട്ടത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം ഏറ്റെടുത്ത് സിബിഐ
കൊച്ചി: പെരിന്തല്‍മണ്ണയിലെ റബര്‍ തോട്ടത്തില്‍ 21 വര്‍ഷം മുമ്പ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത് സിബിഐ. അന്വേഷണം ഏറ്റെടുത്തതായി കാണിച്ച് കൊച്ചി സിബിഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. സംഭവത്തില്‍ കൊലയാളിയെയും മരിച്ച യുവതി ആരെന്നും പോലീസിന് ഇതുവരെയും കണ്ടെത്താനായിരുന്നില്ല. ന്നീട് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പോലിസ് സംശയ നിഴലില്‍ നിര്‍ത്തിയ അബു എന്ന 76 കാരന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രദേശത്തെ വ്യവസായിയെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ചുവെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Read Moreകോടതിയിലെത്തിയത് പത്ത് ദിവസത്തിൽ താഴെ, വന്നാൽ ഉറക്കം: നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി.ബി. മിനിക്കെതിരെ വിചാരണ കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.
Read Moreട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്ടോപ്, മൊബൈല്‍ ഫോൺ മോഷണം; നാലു പേര് അറസ്റ്റില്‍
കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ചു ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്ന നാലു പേരെ എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55 ) കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്ട്ടിന് (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ചതിനുംവെസ്റ്റ് ബംഗാള്‍ മുര്‍ഷിദ ബാദ് സ്വദേശികളായ നൂര്‍ അലി (24) നൂര്‍ ഇസ്ലാം ഷെയ്ക്ക് ( 25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷണത്തിനും ആണ് എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഈ മാസം 10 ന് ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്നും കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വില വരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസില്‍ ആണ് രാജാശേഖരനും മാര്‍ട്ടിനും പിടിയില്‍ ആയത്. ഇന്നലെ…
Read Moreബാലാവകാശ ബോധവല്‍ക്കരണം; റോഡ്ഷോയുമായി കമ്മീഷൻ; റേഡിയോ നെല്ലിക്ക റോഡ്ഷോ 11 മുതല്‍ 30 വരെ
കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്ക് ബാലാവകാശ ബോധവത്ക്കരണവുമായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. കമ്മീഷന്റെ ഇന്റര്‍നെറ്റ് റേഡിയോയായ റേഡിയോ നെല്ലിക്കയുടെ പ്രചരാണാര്‍ഥം എല്ലാ ജില്ലകളിലെയും സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് റോഡ്ഷോ നടക്കുക. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും യുവജനങ്ങളും പങ്കെടുക്കുന്ന ബാലാവകാശ ബോധവല്‍ക്കരണ റോഡ്ഷോ 11 ന് കാസര്‍ഗോഡ് ആരംഭിച്ച് 30 ന് തിരുവനന്തപുരത്ത് സമാപിക്കും. 11ന് ഉച്ചക്ക് രണ്ടിന് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രമുഖ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി മനോജ്കുമാര്‍ അധ്യക്ഷത വഹിക്കും. റേഡിയോ ജോക്കിയും മെന്റലിസ്റ്റും ടെക്കിനിക്കല്‍ സപ്പോര്‍ട്ട് ടീമും സഞ്ചരിക്കുന്ന സ്റ്റേജില്‍ സ്കൂളുകളിലെ പരിപാടിയുടെ ഭാഗമാകും. ഓരോ സ്ഥലത്തും കുട്ടികളുമായുളള സംവാദം, കലാപരിപാടികള്‍ തുടങ്ങി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രോഗ്രാമുകള്‍ ആകും ഉണ്ടാവുക. ഇവ ലൈവായി റേഡിയോയില്‍ ശ്രവിക്കാം. അതാത് സ്കൂളുകളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, എന്‍എസ്എസ്,…
Read Moreഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ കൈക്കൂലി: പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം
കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സസ്പെന്‍ഷനിലായ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയും റൈറ്ററുമായ അബ്ദുള്‍ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീര്‍, സഞ്ജു ജോസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി സസ്പന്‍ഡ് ചെയ്തത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് പ്രതികളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥര്‍ 6.60 ലക്ഷം രൂപ വാങ്ങിയെന്നാണ് കണ്ടെത്തല്‍. ഗുജറാത്തില്‍ നടന്ന സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുന്നതിന് അവിടെ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തിയിരുന്നു. പ്രതികള്‍ കുറുപ്പംപടി പോലീസ് സ്റ്റേഷന് പരിധിയിലായതിനാല്‍ ലോക്കല്‍ പോലീസിന്റെ സഹായം തേടി. പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് പ്രതികളില്‍ നിന്ന് 3.30 ലക്ഷം രൂപ…
Read Moreപ്രവാസിയെ മാലപൊട്ടിക്കല്‍ കേസില്‍ പ്രതിയാക്കിയ സംഭവം:പോലീസുകാര്‍ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: വിദേശത്തുനിന്നും മകളുടെ വിവാഹത്തിനായി എത്തിയയാളെ മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ പോലീസുകാരില്‍ നിന്ന് നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഹൈകോടതി. 15 ദിവസത്തെ അവധിക്കെത്തിയതിന് പിന്നാലെ കേസില്‍ തെറ്റായി പ്രതി ചേര്‍ത്തതിലൂടെ മാനസിക പീഡനത്തിനിരയാവുകയും പൊതു മധ്യത്തില്‍ അവഹേളിക്കപ്പെടുകയും ചെയ്തുവെന്ന് വിലയിരുത്തിയാണ് തലശേരി തജ്നാസില്‍ വി.കെ. താജുദീന് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്ന് മക്കള്‍ക്കുമായി ഒരു ലക്ഷം രൂപ വീതവും നല്കാന് ജസ്റ്റീസ് പി.എം. മനോജ് ഉത്തരവിട്ടത്. താജുദ്ദീനും ഭാര്യയും മൂന്ന് മക്കളുമാണ് ഹര്‍ജി നല്‍കിയത്. എതിര്‍കക്ഷികളായ എസ്ഐ പി.ബിജു, എഎസ്ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണന് എന്നിവരില്‍ നിന്ന് ഈ തുക നിയമപരമായി ഈടാക്കുന്ന കാര്യം സര്‍ക്കാറിന് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു. 2018 ജൂണ്‍ 11ന് പുലര്‍ച്ചെ സഹോദരിയുടെ വീട്ടില്‍ നിന്ന് മടങ്ങുമ്പോള്‍ കതിരൂരില്‍ വെച്ച് ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞ്…
Read Moreകല്ലേറിനെതിരേ കൈകോർക്കാൻ യാത്രക്കാരുടെ സഹകരണം തേടി റെയിൽവേ പോലീസ്
പരവൂർ: ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വ്യാപകമായതിനെത്തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കരുതൽ നടപടികൾ സ്വീകരിച്ചു. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി. കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്. ട്രാക്കിന് സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ കറുപ്പ് അക്ഷരത്തിൽ കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കങ്ങൾ കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ പ്രസ്തുത നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്ക്ക് കൈമാറണമെന്നാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. കുട്ടികൾ ട്രാക്കിൽ നാണയവും മെറ്റൽ കഷ്ണങ്ങളും വയ്ക്കുന്നതായി പലയിടത്തും…
Read Moreകൊച്ചി നഗരത്തില്‍ രാസലഹരിവേട്ട; വിൽപന നടത്തുന്നതിനിടെ രണ്ടു പേര് അറസ്റ്റില്‍
കൊച്ചി: വില്‍പ്പനയ്ക്കെത്തിച്ച രാസലഹരിയുമായി നഗരത്തില്‍ രണ്ടിടത്ത് രണ്ടു യുവാക്കള്‍ അറസ്റ്റിലായി. ഉണിച്ചിറ ഇടപ്പള്ളി പൂക്കാട്ടുപടി റോഡില്‍ വച്ച് എറണാകുളം തൃക്കാക്കര കരിമക്കാട് തുരുത്തുമേല്‍ സിജാസും (26) കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ വച്ച് മലപ്പുറം തൃക്കണ്ണാപുരം കൊട്ടുശാലിന് പാട്ടുപറമ്പ് ജുനൈദുമാണ് (31) നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. സിജാസിന്റെ കൈയില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. തൃക്കാക്കരയില്‍ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി ന്യൂ ഇയറുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ പോയി രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കള്‍ക്ക്് കച്ചവടം ചെയ്യുന്നതിനിടയാണ് ഇന്നലെ പോലീസ് പിടികൂടിയത്. ജുനൈദിന്റെ പക്കല്‍ നിന്ന് 5.62 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
Read Moreമുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന് വിട നല്കി രാഷ്ട്രീയകേരളം; യാത്ര പറഞ്ഞത് ജനകീയ നേതാവ്
കൊച്ചി: ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന് വിട നല്കി രാഷ്ട്രീയ കേരളം.രാവിലെ ഒമ്പതു വരെ ആലുവയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ദേഹത്തില്‍ നിരവധിപ്പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു. പത്തിന് ഔദ്യോഗിക ബഹുമതികളോടെ ആലങ്ങാട് ജുമാ മസ്ജിദില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു. ഇന്നലെ കളമശേരി ഞാലകം കണ്വന്ഷന് സെന്ററില്‍ ആയിരങ്ങളാണ് പ്രിയനേതാവിനെ അവസാനമായി കാണാന്‍ എത്തിയത്. വ്യവസായ മന്ത്രി പി. രാജീവും, രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചു. ഇബ്രാഹിംകുഞ്ഞിനോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റിവച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കെ.സി. വേണുഗോപാല്‍, പി.കെ. കുഞ്ഞാലിക്കുട്ടി, മുനവറലി തങ്ങള്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാളായി…
Read More