ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ച് മയക്കുമരുന്ന് ഇടപാട്; 4 പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഡാര്‍ക്ക്‌നെറ്റും ക്രിപ്‌റ്റോ കറന്‍സിയും ഉപയോഗിച്ച് കോടികളുടെ മയക്കുമരുന്ന് ഇടപാടുകളില്‍ നാലു പ്രതികള്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ ജൂണ്‍ 28ന് യുകെയില്‍ നിന്നും തപാലിലെത്തിയ മൂന്ന് പാഴ്‌സലുകളില്‍ നിന്നും 280 എല്‍എസ്ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിരുന്നു.

ഇതേ തുടര്‍ന്ന് പാഴ്‌സലിലെ വിലാസക്കാരനായ മൂവാറ്റുപുഴ സ്വദേശി എഡിസണ്‍ എന്നയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 847 എല്‍എസ്ഡി സ്റ്റാമ്പുകളും 131.66 ഗ്രാം കെറ്റാമൈനും കണ്ടെത്തിയ കേസിലാണ് എന്‍സിബി കൊച്ചി ഓഫീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

മൂവാറ്റുപുഴ സ്വദേശികളായ എഡിസണ്‍ ബാബു, സഹായി അരുണ്‍ തോമസ്, യുകെയില്‍ താമസിക്കുന്നസന്ദീപ്, ഓസ്‌ട്രേലിയില്‍ കഴിയുന്ന വടക്കന്‍ പറവൂര്‍ സ്വദേശി ദീപക് എന്നിവരാണ് പ്രതികള്‍. വിദേശത്തുനിന്ന് നിയമവിരുദ്ധമായി ഇറക്കുമതി നടത്തുക, മാരകമായ ലഹരിമരുന്ന് കൈവശംവയ്ക്കുകയും വിനിമയംനടത്തുകയും ചെയ്യുക, അനധികൃത പണമിടപാടുകള്‍ നടത്തുക, മയക്കുമരുന്ന് വ്യാപാരത്തിന് ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് നാലു പേര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

ഇതില്‍ വിദേശത്തുള്ള രണ്ടു പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ ഇടപാടുകളുടെ പ്രധാനിയായ വാരണാസി സ്വദേശി പ്രദീപ് ഭായി എന്നറിയപ്പെടുന്നയാളെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ജൂണ്‍ 29നാണ് എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.

വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി എന്‍സിബി അധികൃതര്‍ അറിയിച്ചു. 150 ലേറെ പേജുകളുള്ള കുറ്റപത്രത്തിനൊപ്പം ഡിജിറ്റല്‍ തെളിവുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ആയിരം പേജുകളില്‍ അനുബന്ധ വിവരങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.

Related posts

Leave a Comment