തോമസ് ചാണ്ടിയുടെ  സംസ്കാരം നാളെ; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി  പ്രമുഖര്‍

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്‍റും മുന്‍മന്ത്രിയുമായിരുന്ന അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നിലവില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ വൈകുന്നേരം അഞ്ചു വരെ ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വൈകുന്നേരം കുട്ടനാട്ടിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് 12ന് സംസ്കാ ശുശ്രൂഷാ പ്രാര്‍ഥനകള്‍ ആരംഭിക്കും. തുടര്‍ന്ന് രണ്ടിന് ആലപ്പുഴ ചേന്നംകരി സെന്‍റ് പോള്‍സ് മാര്‍ത്തോമ്മ പള്ളിയില്‍ സംസ്കാരം നടക്കും. അഭിവന്ദ്യ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ഇന്ത്യക്ക് അകത്തും പുറത്തുനിന്നുമായി പ്രമുഖര്‍ എത്തിച്ചേരും. കുവൈറ്റ് ഭരണാധികാരിയായ ഷേഖ് അല്‍ അഹമ്മദ് അല്‍സബയുടെ പുത്രനും പ്രതിരോധ മന്ത്രിയും തോമസ് ചാണ്ടിയുടെ സുഹൃത്തുമായ ഷേഖ് നാസര്‍ അല്‍സബ, മുന്‍ പാര്‍ലമെന്‍റ് അംഗവും ബിസിനസ് പങ്കാളിയുമായ ജാസിം…

Read More

 എറണാകുളം സൗത്തില്‍ സിഗ്‌നല്‍ തകരാറിലായ സംഭവം; ആര്‍പിഎഫ് അന്വേഷണം തുടങ്ങി

കൊച്ചി: എറണാകുളം സൗത്തില്‍ സിഗ്നല്‍ സംവിധാനം തകരാറിലാകുകയും മണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെടുകയും ചെയ്ത സംഭവത്തില്‍ ആര്‍പിഎഫിന്‍റെ അന്വേഷണം പുരോഗമിക്കുന്നു. എറണാകുളം സൗത്ത്-എറണാകുളം നോര്‍ത്ത് റെയില്‍വേ പാതയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് ട്രാക്കിനരികില്‍ കൂട്ടിയിട്ടിരുന്ന ചവറിന് തീപിടിക്കുകയും ഇത് പടര്‍ന്ന് സിഗ്നല്‍ കേബിളുകള്‍ കത്തിയതോടെയാണ് മണിക്കൂറോളം ഗതാഗതം താറുമാറായത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് സംഭവം. ചവറിന് തീയിട്ടതാണോ എന്നാണ് ആര്‍പിഎഫ് പ്രധാനമായും അന്വേഷിക്കുന്നത്. സിഗ്‌നല്‍ കേബിളിന് ചുറ്റുമുള്ള സ്റ്റീല്‍ പൈപ്പിനാണ് തീപിടിച്ചത്. ഇതേത്തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുകയും വഴിതിരിച്ചുവിടുകയും ചെയ്തു. ഇന്നലെ വൈകിട്ട് 4.15 ഓടുകൂടിയാണ് സിഗ്നലിലെ പ്രശ്‌നം പരിഹരിച്ചത്.

Read More

പൗരത്വ ഭേദഗതി ബില്ലിനെതിരേ  സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ മാർച്ച് കൊച്ചിയിൽ

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേയും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെതിരായും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്ണിന്‍റെ നേതൃത്വത്തില്‍ ഇന്ന് ബഹുജന മാര്‍ച്ച് നടത്തും. എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്‌ക്വയറില്‍നിന്ന് ഫോര്‍ട്ട് കൊച്ചി വാസ്‌കോ സ്ക്വയറിലേക്കാണ് മാര്‍ച്ച് നടത്തുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മാര്‍ച്ച് രാത്രി ഏഴിന് വാസ്‌കോ സ്‌ക്വയറില്‍ എത്തിച്ചേരും. എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, സംവിധായകരായ കമല്‍ വേണു, രാജീവ് രവി, ആഷിഖ് അബു, ബി. അജിത്കുമാര്‍, കെ.എം. കമല്‍, സാമൂഹ്യ, സാംസ്‌കാരിക, മത നേതാക്കളായ എന്‍.എം. പിയേഴ്‌സണ്‍, ഫാ.അഗസ്റ്റിന്‍ വട്ടോളി എന്നിവര്‍ നേതൃത്വം നല്‍കും. വാസ്‌കോ സ്വയറില്‍ നടക്കുന്ന സംഗീത സദസില്‍ ഷഹബാസ് അമന്‍, ഊരാളി, അന്‍വര്‍ അലി, കരിന്തലക്കൂട്ടം, ജോണ്‍ പി.വര്‍ക്കി, പഞ്ചമി തീയേറ്റേഴ്‌സ്, പി.കെ. സുനില്‍കുമാര്‍, രശ്മി സതീഷ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. തൃശൂര്‍ നാടക സംഘത്തിന്റെ ലഘുനാടകങ്ങള്‍, തൃശൂര്‍…

Read More

പുതുവൈപ്പ് എൽപിജി പദ്ധതിക്കെതിരേ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു; കുട്ടികളടക്കം 89 പേരെ അറസ്റ്റുചെയ്തു നീക്കി

വൈപ്പിൻ: പുതുവൈപ്പ് എൽപിജി ടെർമിനൽ പദ്ധതി മേഖലയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് എൽപിജി ടെർമിനൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞു. ഇതേത്തുടർന്ന് റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കിയ സമരക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. മൂന്നു കുട്ടികളും വൈദികനും സിസ്റ്റേഴ്സും ഉൾപ്പെടെ 89 പേർ അറസ്റ്റ് വരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 200 ഓളംപേർ മാർച്ചിൽ പങ്കെടുത്തു. റോഡിൽ കുത്തിയിരുന്ന സമരക്കാരെ അരമണിക്കൂർ പിന്നിട്ടപ്പോൾ പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റുചെയ്തുനീക്കുകയായിരുന്നു. പ്രവർത്തകർ എതിർത്തിനെത്തുടർന്ന് നേരിയ സംഘർഷവും ഉണ്ടായി. പദ്ധതി പ്രദേശത്തിനു 100 മീറ്റർ അകലെയായി ബാരിക്കേഡുകൾ തീർത്ത് എറണാകുളം ഡിസിപി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് മാർച്ച് തടഞ്ഞത്. ഇന്നലെ രാവിലെ പുതുവൈപ്പ് സെന്‍റ് സെബാസ്റ്റ്യൻസ് പള്ളി വളപ്പിൽ തന്പടിച്ച സമരക്കാർ 9.45 ഓടെയാണ് പദ്ധതി മേഖലയിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് പുതുവൈപ്പിൽ എൽഎൻജി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ്…

Read More

സിപിഎം-സിപിഐ സംഘർഷം ! പിറവത്ത് വീണ്ടും ഏറ്റുമുട്ടൽ, സിപിഐ കൗൺസിലറെ തല്ലിച്ചതച്ചു

പിറവം: സിപിഎം-സിപിഐ സംഘർഷം നിലനിൽക്കുന്ന പിറവം നഗരസഭയിൽ സിപിഐ കൗൺസിലർ മുകേഷ് തങ്കപ്പനെയും എഐവൈഎഫ് പ്രവർത്തകൻ ബിബിൻ ജോർജിനെയും പട്ടാപ്പകൽ നഗരസഭാ ഓഫീസിന് മുന്നിൽ തല്ലിച്ചതച്ചു. ആറോളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാവിലെ 11 ഓടെ നിരവധിപേർ നോക്കിനിൽക്കെ കമ്പിവടികളുമായെത്തി ആക്രമിച്ചത്. സാരമായി പരിക്കേറ്റ മുകേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിബിനെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐക്കാരാണെന്നും പ്രാദേശികനേതാവിന്‍റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും സിപിഐ നേതാക്കൾ ആരോപിച്ചു. എന്നാൽ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ ആരോപണം നിഷേധിച്ചു. കഴിഞ്ഞ ദിവസം സിഐടിയു ഏരിയാ സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കെ.പി. സലിമും സിപിഐയുടെ മറ്റൊരു കൗൺസിലർ ബെന്നി വി. വർഗീസുമായി കൈയാങ്കളി ഉണ്ടായിരുന്നു. രണ്ടു പേരും ആശുപത്രിയിൽ ചികിത്സയും തേയിയിരുന്നു. ഇതിന്‍റെ തുടർച്ചയായാണോ ഇന്നലെയുണ്ടായ സംഭവങ്ങളെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. മർദനങ്ങളിൽ പ്രതിഷേധിച്ചു സിപിഐ, സിപിഎം…

Read More

പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാരുടെ അതിക്രമങ്ങൾ പെരുകുന്നു; കർശന നടപടിയുണ്ടാവുമെന്ന് എംഎൽഎ

പെരുമ്പാവൂർ: പെരുമ്പാവൂര്‍ നഗരത്തില്‍ ഇതരസംസ്ഥാനത്തൊഴിലാളികളുടെ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ഇത്തരക്കാർക്കെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിളളി എംഎൽഎ അറിയിച്ചു. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലും തിങ്ങിപ്പാര്‍ക്കുന്നത് പെരുമ്പാവൂര്‍ മേഖലയിലാണ്. ഇവർക്കെതിരേ കഞ്ചാവ്, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരവധി കേസുകളിൽ പോലീസ്, എക്‌സൈസ് വകുപ്പുകൾ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും പെരുമ്പാവൂര്‍ മേഖല ലഹരി മാഫിയയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡെപ്യൂട്ടി കളക്ടര്‍, തഹസിൽദാർ എന്നിവർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എംഎൽഎ യോഗം വിളിച്ചത്. ജനജാഗ്രത സമിതികൾ പ്രവർത്തിച്ചാലും ഇതര സംസ്ഥാനത്തൊഴിലാളികൾ മൂലമുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. ലഹരി വസ്തുക്കൾ പിടിക്കപ്പെട്ടാലും വളരെ കുറഞ്ഞ പിഴത്തുക അടച്ചു പ്രതികൾ കുറ്റവിമുക്തരാകും എന്നതാണ് പ്രധാന പ്രശ്നം. ഇത് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിന് കാരണമാകുമെന്നും യോഗം വിലയിരുത്തി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇരുന്നൂറിലധികം ലഹരി മരുന്ന് കേസുകൾ…

Read More

ബിജെപി സർക്കാരിന്‍റെ ഫാസിസ്റ്റ് മുഖം രാജ്യം കാണുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ്

മൂവാറ്റുപുഴ: ജനകീയ പ്രതിഷേധങ്ങളെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുന്ന ബിജെപി സർക്കാരിന്‍റെ ഫാസിസ്റ്റ് മുഖം രാജ്യം കാണുന്നുണ്ടെന്ന് ഡീൻ കുര്യാക്കോസ് എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരേ താലൂക്ക് മഹല്ല് ഏകോപന സമിതി മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസിന്‍റെ പ്രഖ്യാപിത അജൻഡ നടപ്പാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നത്. മഹല്ല് ഏകോപന സമിതി ചെയർമാൻ പി.എം. അമീറലി അധ്യക്ഷത വഹിച്ചു. സെൻട്രൽ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ ഫൈസി ആമുഖ പ്രഭാഷണം നടത്തി. എൽദോ ഏബ്രഹാം എംഎൽഎ, മനുഷ്യാവകാശ പ്രവർത്തകൻ കെ.എസ്. മധുസൂദനൻ, മുൻ എംഎൽഎമാരായ ജോസഫ് വാഴയ്ക്കൻ, ജോണി നെല്ലൂർ, ജില്ലാ പഞ്ചായത്തംഗം എൻ. അരുണ്‍, പി.എസ്. സലിം ഹാജി, എം.എ. സഹീർ, ടി.എം. ഹാരിസ്, പി.എ. ബഷീർ, സയ്യിദ് സൈഫുദ്ദീൻ തങ്ങൾ, എം.ബി. അബ്ദുൽ ഖാദിർ മൗലവി, കെ.പി. അബ്ദുൽ സലാം മൗലവി,…

Read More

ബംഗാൾ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; നിര്‌ണായകമായത് ട്രാൻസ്ജെൻഡറുടെ മൊഴി

കൊച്ചി: എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള അംബേദ്കർ സ്റ്റേഡിയത്തിൽ ബംഗാൾ സ്വദേശിയെ കുത്തി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികൾക്കെതിരേ മുന്പും വിവിധ സ്റ്റേഷനുകളിൽ കേസുണ്ടായിരുന്നതായി പോലീസ്. പ്രതികൾക്ക് ചാവക്കാട് സ്റ്റേഷനിലും കുത്തിയതോട് സ്റ്റേഷനിലും മോഷണം, മയക്കുമരുന്ന് തുടങ്ങിയ കേസുകളുണ്ടായിരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ 17ന് പുലർച്ചെ 12.15ന് ബംഗാൾ സ്വദേശിയായ ഫിറാജ് കിഷൻ എന്നയാളെ അംബേദ്കർ സ്റ്റേഡിയത്തിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ തൃശൂർ ചാവക്കാട് അഞ്ചങ്ങാടി വില്ലേജിൽ തട്ടാപ്പ് പുത്തൻവീട്ടിൽ അജ്മൽ (25), ചേർത്തല തുറവൂർ തിരുമല ഭാഗം പുന്നക്കൽ വീട്ടിൽ ക്രിസ്റ്റൻ ഷാരോണ്‍ (19) എന്നിവരാണ് എറണാകുളം സെൻട്രൽ പോലീസിന്‍റെ പിടിയിലായത്. രാത്രി സമയങ്ങളിൽ കെഎസ്ആർടിസി, സൗത്ത് റെയിൽവെ പരിസരങ്ങൾ കറങ്ങി നടക്കുകയും പിടിച്ചുപറിയും മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തുവന്നിവരാണ് ഇവരെന്നും പോലീസ് പറയുന്നു. മരിച്ച ഫിറാജ് കിഷനെ പരിശോധിച്ചപ്പോൾ ശരീരത്തിൽ കാണപ്പെട്ട കോണ്ടമാണ് കേസ്…

Read More

നെടുമ്പാശേരിയിൽ യാത്രക്കാരന്‍റെ അടിവസ്ത്രത്തിലും ജീൻസിന്‍റെ അരപ്പട്ടയിൽ നിന്നുമായി പിടിച്ചെടുത്തത് 88 ലക്ഷത്തിന്‍റെ സ്വർണം

നെടുമ്പാശേരി: നെടുന്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണമൊഴുകുന്നു. ഇന്ന് പുലർച്ചെ വിദേശത്തുനിന്നും വന്ന യാത്രക്കാരനിൽ നിന്നും 88 ലക്ഷം രൂപ വിലവരുന്ന സ്വർണ മിശ്രിതമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്. ഷാർജയിൽനിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന പാലക്കാട് തേൻകുറിശി സ്വദേശിയായ യാത്രക്കാരൻ അടിവസ്ത്രത്തിലും ജീൻസിന്‍റെ അരപ്പട്ടയിലുമാണ് 2.5 കിലോഗ്രാം സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. മൂന്ന് പ്ലാസ്റ്റിക് കവറുകളികളിലായിട്ടാണ് സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. ഒരു കവർ അടിവസ്ത്രത്തിനകത്തും രണ്ടെണം ജീൻസിന്‍റെ ഉള്ളിലുമായാണ് ഇയാൾ ഒളിപ്പിച്ചിരുന്നത്. വൻ കള്ളകടത്ത് ലോബിയുടെ കാരിയറായി പ്രവർത്തിക്കുന്ന ആളാണ് താനെന്ന് പിടിയിലായ യാത്രക്കാരൻ എയർ കസ്റ്റംസിനോട് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കൾ മുതൽ ശനിവരെയുള്ള ആറ് ദിവസങ്ങളിലും കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയിട്ടുണ്ട്. ഈ ആഴ്ചയിൽ 18 കിലോ സ്വർണമാണ് പിടികൂടിയത്.

Read More

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പ്രതികളിൽ രണ്ടു പേർ വൈപ്പിനിൽ പിടിയിൽ

വൈപ്പിൻ: തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഈ മാസം 17ന് ജീവനക്കാരെ ആക്രമിച്ചും അവരുടെ മാല കവർന്നും ചാടിപ്പോയ ആറംഗ പ്രതികളിൽപ്പെട്ട രണ്ട് പേരെ മോഷണത്തിനിടെ ഞാറക്കൽ പോലീസ് പിടികൂടി. വൈപ്പിൻ അഴീക്കൽ പണിക്കരുപടി വെളുത്തേടത്ത് വീട്ടിൽ നിഖിൽ ആന്‍റണി-30, ഉദയകുമാർ എന്ന് വിളിക്കുന്ന വിപിൻ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ചെടുത്ത ബൈക്കുമായി കറങ്ങവെ ഇന്നലെ അഴീക്കൽ മല്ലികാർജ്ജുന ക്ഷേത്രത്തിനു സമീപത്ത് നിന്നുമാണ് നിഖിൽ അറസ്റ്റിലായത്. വിപിൻ ഓടിച്ചിരുന്ന ടൂ വീലർ ഒരാളുടെ ദേഹത്ത് ഇടിച്ച് അപകടമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയാണ് ചെയ്തത്. അറസ്റ്റിലാകുന്പോൾ നിഖിലിന്‍റെ പക്കൽ ഞാറക്കൽ അപ്പങ്ങാട് നിന്നും മോഷ്ടിച്ചെടുത്ത ഇരുചക്രവാഹനവും വിപിന്‍റെ പക്കൽ ഫോർട്ടു കൊച്ചിയിൽ നിന്നും മോഷ്ടിച്ചെടുത്ത മറ്റൊരു ഇരുചക്രവാഹനവും ഉണ്ടായിരുന്നു. ഇവ രണ്ടും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസം മുന്പ് ഞാറക്കൽ ആശുപത്രപ്പടി കവലയിൽ നിന്നും ഞാറക്കൽ പഞ്ചായത്തംഗം പി.പി. ഗാന്ധിയുടെ…

Read More