കൊച്ചി: തിയറ്ററുകളിൽ പ്രദർശനത്തിലുള്ള ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തെ തകർക്കാൻ ബോധപൂർവശ്രമം നടക്കുന്നുണ്ടെന്നു നിർമാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം മുതൽ ഇതിന്റെ ശ്രമങ്ങൾ കണ്ടുവരികയാണെന്നും എറണാകുളം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ സംവിധായകനുമൊത്തുള്ള ചിത്രീകരണത്തിൽ 13 കോടിയോളം രൂപ നഷ്ടം സംഭവിച്ചു. വിചാരിച്ച നിലയിൽ ചിത്രീകരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആദ്യ സംവിധായകനെ ഒഴിവാക്കി പത്മകുമാറിനെ സംവിധാനം ഏൽപ്പിച്ചത്. നവംബർ 11 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അന്ന് 800 തിയറ്ററുകളിലേ റിലീസ് ഒരുക്കിയിരിക്കുന്നുള്ളൂ. റിലീസ് ചെയ്യുന്നതിന് മുന്പേ തെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും കമന്റുകളും സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങി. ഇതിനിടയിലും ആയിരത്തോളം വിദേശ തിയറ്ററുകളിൽ ചിത്രം എത്തിക്കാൻ കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനായത് മലയാള സിനിമ ഇന്നേവരെ റിലീസ് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും മാമാങ്കം എത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.…
Read MoreCategory: Kochi
ഷെയ്ൻ നിഗത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് നിർമാതാക്കളുടെ സംഘടന
കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരായ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിർമാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം. രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടാകാത്ത അനുഭവമാണ് ഷെയ്ൻ നിഗത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്നുമായി യാതൊരു ചർച്ചകൾക്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉല്ലാസം സിനിമ ഷെയ്ൻ ഡബ്ബ് ചെയ്യുമെന്ന് താര സംഘടനയായ അമ്മ ഉറപ്പ് നൽകിയാൽ മാത്രം ചർച്ചയാകാമെന്നും എം.രഞ്ജിത്ത് പറഞ്ഞു. ഷെയ്നെതിരായ തുടർ നടപടികൾ ചർച്ച ചെയ്യുന്നതിന് നിർമാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയിൽ യോഗം ചേരാനിരിക്കെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അതേസമയം, ഇന്നത്തെ യോഗത്തിൽ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ൻ നിഗം പ്രതികരിച്ചു.
Read Moreനടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ഒറ്റയ്ക്ക് കാണണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഹർജി നൽകി ദിലീപ്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവായ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിൽ. ദൃശ്യങ്ങൾ ഒറ്റയ്ക്കു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹർജി സമർപ്പിച്ചത്. നേരത്തെ ദിലീപിന്റെ ഈ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ദിലീപിന് പുറമേ സുനിൽകുമാർ, മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, സനൽകുമാർ എന്നിവർക്കു ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകിയിരുന്നു. കൊച്ചിയിലെ പ്രത്യേക കോടതിയിൽ പ്രതികളെ ഒരുമിച്ച് ദൃശ്യങ്ങൾ കാണിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.
Read Moreമണ്ണിലും വെള്ളത്തിലും അലിഞ്ഞുചേരുന്ന പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുമായി ബയോമാർട്ട്
കൊച്ചി: ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് ജനുവരിയിൽ പ്രാബല്യത്തിൽ വരാനിരിക്കെ മണ്ണിലും വെള്ളത്തിലും അലിഞ്ഞുചേരുന്ന പ്ലാസ്റ്റിക് ബദൽ ഉത്പന്നങ്ങളുമായി ബയോമാർട്ട് രംഗത്ത്. പ്രകൃതിദത്ത അസംസ്കൃത വസ്തുക്കൾക്കൊണ്ടു നിർമിച്ച ഉത്പന്നങ്ങൾ ആറു മുതൽ ഒരു വർഷത്തിനുള്ളിൽ മണ്ണിൽ അലിഞ്ഞ് ഇല്ലാകുമെന്നാണു കന്പനിയുടെ അവകാശ വാദം. നാലു വർഷത്തിനുള്ളിൽ കൊച്ചിയിലെ പ്ലാസ്റ്റിക് ഉപയോഗം 90 ശതമാനമെങ്കിലും കുറയ്ക്കാനാണ് കന്പനി ലക്ഷ്യമിടുന്നതെന്ന് ബയോമാർട്ട് സ്ഥാപകൻ കെ. രവികൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.പ്ലാസ്റ്റിക് കവറുകളെന്ന് തോന്നിക്കുന്ന മഴയിലും വെയിലിലും ഉപയോഗിക്കാവുന്ന ബയോ കസാവാ ബാഗുകൾ, ഭക്ഷണം വിളന്പുന്ന ചെറുതും വലുതുമായ പാത്രങ്ങൾ, ഗ്ലാസുകൾ, സ്ട്രോ, സുതാര്യമായ കപ്പുകൾ തുടങ്ങി പ്ലാസ്റ്റിക് ഉത്ന്നങ്ങളെന്ന് തോന്നിക്കുന്നതായ പ്രകൃതിദത്ത ഉത്പന്നങ്ങളാണ് കന്പനി പുറത്തിറക്കിയിരിക്കുന്നത്. മരച്ചീനിയുടടെ സ്റ്റാർച്ചും വെജിറ്റബിൾ ഓയിലും ചേർത്താണ് ബയോ കസാവാ ബാഗുകൾ നിർമിച്ചിരിക്കുന്നത്. ഏതവസരത്തിലും ഉപയോഗിക്കാവുന്ന ബയോക്ലിയർ പിഎൽഎ കപ്പുകൾ നിർമിച്ചിരിക്കുന്നത്…
Read Moreക്രിസ്മസ്-ന്യൂ ഇയർ ആഘോഷം; കൊച്ചിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്
കൊച്ചി: ക്രിസ്മസ്-ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്. വിവിധ തലത്തിലുള്ള സുരക്ഷ ഒരുക്കുവാനാണു അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കുമെന്നാണു ലഭിക്കുന്ന വിവരം. ആഘോഷങ്ങളോടനുബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്. നിലവിൽ കൊച്ചിയിൽ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണികൾ ഉയർന്നുവന്നിട്ടില്ലെന്ന് അധികൃതർ വിശദീകരിക്കുന്നു. തീരദേശ മേഖലകളിലും ഉൾപ്പെടെ കാര്യക്ഷമമായ പരിശോധന നടത്തും. തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 23 ന് കൊച്ചിയിൽ യോഗം ചേരുവാനും തീരുമാനമായിട്ടുണ്ട്. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ലോക്കൽ പോലീസും പങ്കാളികളാകും. ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകൾ കാര്യക്ഷമമായി പരിശോധിക്കേണ്ടത് സംബന്ധിച്ചുള്ള തീരുമാനം ഈ യോഗത്തിലുണ്ടാകുമെന്നാണു സൂചന. തീരദേശ മേഖലകൾ കേന്ദ്രീകരിച്ചുള്ള ഭീഷണികൾ വർധിച്ചുവരുന്നതിന്റെ ഭാഗമായാണു സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ…
Read Moreഎൽപിജി സംഭരണി വിരുദ്ധ സമരം ; അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു; ആശങ്ക വേണ്ടെന്ന് ഐഒസി
വൈപ്പിൻ: പുതുവൈപ്പിലെ നിർദിഷ്ട എൽപിജി സംഭരണിയുടെ നിർമാണം പുനരാരംഭിച്ചതിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഹ്രഹം ആരംഭിച്ചു. ഇന്ന് രാവിലെ മുതൽ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപമാണ് അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിട്ടുള്ളത്. പുതുവൈപ്പിലെ പദ്ധതി കവാടത്തിനു മുന്നിൽ തിങ്കളാഴ്ച പുലർച്ചെ പോലീസ് പൊളിച്ച സമരപ്പന്തലാണ് ഇന്നു രാവിലെ എളങ്കുന്നപ്പുഴ പഞ്ചായത്തിനു സമീപം ഉയർന്നിരിക്കുന്നത്. നിരോധനാജ്ഞ ബാധകമല്ലാത്ത വില്ലേജ് ഓഫീസ് പരിസരത്ത് സമരപ്പൽ കെട്ടാനായിരുന്നു ആദ്യ നീക്കമെങ്കിലും റവന്യു വകുപ്പും പോലീസും എതിർത്തതിനാലാണ് മാലിപ്പുറം സ്റ്റോപ്പിനടുത്തേക്ക് മാറ്റിയത്. പദ്ധതിക്കെതിരേ കഴിഞ്ഞ 10 വർഷമായി നാട്ടുകാർ സമരത്തിലാണ്. മൂന്ന് വർഷം മുന്പാണ് കവാടത്തിനു മുന്നിൽ സമരപ്പന്തൽ കെട്ടി അനിശ്ചിതകാല സത്യഗ്രഹസമരം ആരംഭിച്ചത്. ഇതിനുശേഷം നിരവധി സമരങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. ഇതിനിടെ ഉണ്ടായ ലാത്തിച്ചാർജിൽ നിരവധി സമരാനുകൂലികൾക്ക് പരിക്കേറ്റിരുന്നു. പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യപ്രവർത്തകരും രംഗത്തെത്തിയതോടെയാണ് പിന്നീട് പദ്ധതി നിർത്തിവച്ചത്.…
Read Moreവസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ; പ്രതിഷേധത്തിൽ വ്യത്യസ്തയായി യുവചലച്ചിത്രതാരം അനശ്വര രാജൻ
കൊച്ചി: മോദി സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ വ്യത്യസ്ത പ്രതിഷേധവുമായി നടി അനശ്വര രാജൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലാണ് അനശ്വര പ്രതിഷേധമറിയിക്കുന്നത്. കുട്ടുകാരിക്കൊപ്പമുള്ള ബുർഖ ധരിച്ച ഒരു ചിത്രമാണ് അനശ്വര ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേയായിരുന്നു യുവനടിയുടെ പ്രതിഷേധം. വസ്ത്രംകൊണ്ട് തിരിച്ചറിയട്ടെ എന്ന കുറിപ്പ് റിജക്ട് സിഎബി എന്ന ഹാഷ്ടാഗിലാണ് നടി പങ്കുവച്ചത്. കുറഞ്ഞ സമയംകൊണ്ട് ഈ ചിത്രം ദേശീയതലത്തിൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് അക്രമം നടത്തുന്നത് ആരെന്ന് അവരുടെ വേഷത്തിൽനിന്നു തിരിച്ചറിയാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജാർഖണ്ഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത് വിവാദമായിരുന്നു. പ്രതിഷേധക്കാരായ മുസ്ലിംകളെ ഉന്നമിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
Read Moreനീ കുടിവെള്ളം മുട്ടിക്കുമല്ലേടാ! കുടിവെള്ള പൈപ്പ് പൊട്ടിയതിനെചൊല്ലി സിപിഐ കൗൺസിലറും സിപിഎം നേതാവും തമ്മിൽ കൈയാങ്കളി; ഒടുവിൽ ആശുപത്രിക്കിടക്കയിൽ കിടന്ന് ഇരുവരും പറയുന്നതിങ്ങനെ…
പിറവം: കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് മാറ്റിസ്ഥാപിക്കുന്നതിനെച്ചൊല്ലി സിപിഐ കൗൺസിലറും സിപിഎം നേതാവും തമ്മിൽ കൈയാങ്കളി. പരിക്കേറ്റ മുൻ പിറവം പഞ്ചായത്ത് പ്രസിഡന്റായ സിഐടിയു കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി കെ.പി. സലിമും സിപിഐ കൗൺസിലർ ബെന്നി വി. വർഗീസും ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഉച്ചകഴിഞ്ഞ് നടക്കാവ് ഹൈവേയിൽ പാഴൂർ ക്ഷേത്രത്തിന് സമീപമുള്ള വളവിലാണ് സംഭവമുണ്ടായത്. ഇവിടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത് മാറ്റിസ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണ്. ഇവിടെവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ എത്തുകയായിരുന്നു. ബെന്നി വി. വർഗീസ് തന്നെ മർദിച്ചെന്നും കാറിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും കെ.പി. സലിം ആരോപിച്ചു. അതേസമയം സലിം ഒരുകാരണവുമില്ലാതെ തന്നെയാണു മർദിച്ചതെന്നു കൗൺസിലർ ബെന്നി വി. വർഗീസ് പറയുന്നു. സലിം പിറവം താലൂക്ക് ആശുപത്രിയിലും ബെന്നി കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. കെ.പി. സലിമിനെ മർദിച്ച സംഭവത്തിൽ…
Read Moreബാലചന്ദ്രന്റെ വാദങ്ങൾ ശരിയല്ല; പമ്പയിലേക്ക് 15 സീറ്റിൽ കൂടുതലുള്ള വാഹനങ്ങൾ വിടണമെന്ന ഹർജി തള്ളി
കൊച്ചി: പന്പയിലേക്ക് 15 സീറ്റുകളിൽ കൂടുതലുള്ള സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മണ്ഡല – മകര വിളക്ക് സീസണിൽ ഭക്തരുമായെത്തുന്ന വലിയ വാഹനങ്ങൾ പന്പയിലേക്ക് കടത്തിവിടാത്തത് ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സർക്കാർ നിശ്ചയിച്ച നിരക്കിൽ നികുതി അടച്ച വലിയ വാഹനങ്ങൾ കടത്തി വിടാത്തത് വിവേചനമാണെന്നും കെ. ബാലചന്ദ്രൻ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഭക്തരുടെ താല്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്കു മാത്രം അനുമതി നൽകിയതെന്നും മുൻ വർഷങ്ങളിലും ഇതേ രീതിയാണ് തുടർന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ദേവസ്വം ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
Read Moreആളുമാറി കൊന്നതാ; വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുൻ എസ്ഐ ഉൾപ്പെടെ നാലു പോലീസുകാർക്കെതിരേ കൊലക്കുറ്റം
പറവൂർ: വരാപ്പുഴ പോലീസ് കസ്റ്റഡിയിൽ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് മർദനമേറ്റു മരിച്ച കേസിന്റെ കുറ്റപത്രം പറവൂർ ജുഡീഷൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ചു. പോലീസുകാരായ ഒന്പതു പ്രതികളിൽ മുൻ എസ്ഐ ഉൾപ്പെടെ നാലുപേർക്കെതിരേ കൊലക്കുറ്റം ചുമത്തി. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) ഉദ്യോഗസ്ഥരായ പി.പി. സന്തോഷ്കുമാർ, ജിതിൻ രാജ്, എം.എസ്. സുമേഷ് എന്നിവരാണ് കൊലക്കുറ്റം ചുമത്തപ്പെട്ട മറ്റു പ്രതികൾ. സിഐ ക്രിസ്പിൻ സാം, എഎസ്ഐമാരായ സി.എൻ. ജയദേവൻ, സന്തോഷ് ബേബി, കോണ്സ്റ്റബിൾമാരായ പി.ആർ. ശ്രീരാജ്, ഇ.ബി. സുനിൽകുമാർ എന്നിവരും പ്രതികളാണ്. അന്യായമായ തടങ്കൽ, കൃത്യനിർവഹണത്തിലുള്ള വീഴ്ച എന്നീ കുറ്റങ്ങൾ ഒന്പത് പ്രതികൾക്കെതിരേയും ചുമത്തിയിട്ടുണ്ട്. രേഖകളിൽ കൃത്രിമം നടത്തി കേസിൽനിന്നു രക്ഷപ്പെടാൻ പ്രതികൾക്കു കൂട്ടുനിന്നതിനും കസ്റ്റഡി നടപടികൾ ശരിയായ വിധത്തിൽ പാലിക്കാതിരുന്നതിനുമാണ് സിഐ ക്രിസ്പിൻ സാമിനെ പ്രതിയാക്കിയത്. കേസിൽ ആരോപണവിധേയനായിരുന്ന…
Read More