വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ 13-ാം വാർഡിൽ കറവപ്പശുവിനു പേ വിഷബാധ. സംഭവത്തെ തുടർന്ന് പാൽ വാങ്ങിയിരുന്നവർ ആശങ്കയിൽ. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി അടിയന്തിര നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഭയപ്പെടേണ്ട കാര്യമില്ലെന്നും പാൽ കുടിച്ചവർ മുൻ കരുതൽ കുത്തിവയ്പ് എടുത്താൽ മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വീട്ടിലെ വളർത്ത് നായ കുറച്ച് ദിവസങ്ങൾക്ക് ചത്തിരുന്നു. ഇതിനു പേ വിഷബാധയായിരുന്നോയെന്ന സംശയം ഉണ്ടായിരുന്നത്രേ. സംഭവം പുറത്തറിഞ്ഞതോടെ പാൽ വാങ്ങി കുടിച്ചവർ ആശങ്കയിലാണ്. കുറച്ച് നാൾ മുന്‍പ് ഒന്‍പതാം വാർഡിൽ ഒരു വീട്ടമ്മ പേ വിഷബാധയേറ്റ് മരിച്ചിരുന്നു. ഇവരുടെ വീട്ടിൽ വളർത്തുന്ന നായയുടെ കടിയേറ്റതാണ് കാരണമെന്നാണ് അറിവ്. എടവനക്കാട് പഴങ്ങാട് വാച്ചാക്കൽ ചാത്തങ്ങാട് മേഖലകളിൽ തെരുവുനായ്കളുടെ വിഹാരം വളരെ കൂടുതലാണ്. നാട്ടുകാർ രാവും പകലും ഭീതിയോടെയാണ് റോഡിലൂടെ കടന്ന് പോകുന്നത്.
Read MoreCategory: Kochi
പെരിയ ഇരട്ടക്കൊല: അന്യായ തടങ്കലിനെതിരേ 3 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എട്ടാം പ്രതിയുടേയും അമ്മയുടേയും ഹർജി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടും അന്യായമായി തടങ്കലിൽ പാർപ്പിച്ചു ശാരീരികവും മാനസികവുമായി ഉപദ്രവിക്കുന്നെന്നും 3.10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി. കേസിലെ എട്ടാം പ്രതി മണിയെന്ന സുബീഷും അമ്മ കാസർഗോഡ് പനയാൽ സ്വദേശിനി തന്പായിയുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
Read Moreസാമൂഹ്യ സുരക്ഷാ പെൻഷനുകൾ; ‘ബയോമെട്രിക് മസ്റ്ററിംഗ് നിർബന്ധമാക്കുന്നു; രജിസ്റ്റർ ചെയ്യാത്തവർക്ക് പെൻഷൻ മുടങ്ങും
വൈപ്പിൻ: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്നവരുടെ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവ്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് എല്ലാ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്കും ലഭിച്ചിട്ടുണ്ട്. ഗുണഭോക്താവ് മരിച്ചു പോയിട്ടും കുടുംബാംഗങ്ങൾ പലരും വീണ്ടും പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ ബയോമെട്രിക് മസ്റ്ററിംഗ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് 46,89,419 പേരാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നത്. ഇതിൽ അഞ്ചു ശതമാനത്തോളം വരുന്ന 2,34,470 ഗുണഭോക്താക്കൾ മരിച്ചിട്ടും പെൻഷൻ കൈപ്പറ്റുന്നുണ്ടത്രേ. മസ്റ്ററിംഗിനായി ജീവൻ രേഖ എന്ന സോഫ്ട്വേർ തയാറായിട്ടുണ്ട്. പ്രാദേശികമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് മസ്റ്ററിംഗ് നടത്തുക. ഈ മാസം 30 വരെ എല്ലാ വിഭാഗങ്ങളിലേയും ഗുണഭോക്താക്കൾക്ക് അക്ഷയകേന്ദ്രങ്ങളിൽ എത്തി സൗജന്യമായി മസ്റ്ററിംഗ് നടത്താം. കിടപ്പ് രോഗികൾക്ക് അടുത്തമാസം ഒന്ന് മുതൽ അഞ്ചുവരെ വീടുകളിലെത്തി മസ്റ്ററിംഗ് ചെയ്യിപ്പിക്കും. ഇതിനായി പെൻഷനറുടെ പേര്, നന്പർ, വിലാസം, ഫോണ്‍…
Read Moreകൂലി കിട്ടിയില്ല; കാരണം തിരക്കിയ തൊഴിലാളികൾക്ക് നേരെ മോശമായ പെരുമാറ്റം; സമരവുമായി പനമ്പു നെയ്ത്ത് തൊഴിലാളികൾ
കാലടി: കേരള സ്റ്റേറ്റ് ബാംബു കോർപറേഷൻ മലയാറ്റൂർ- നീലീശ്വരം പഞ്ചായത്തിലെ മുണ്ടങ്ങാമറ്റം ഡിപ്പോയിലെ 40 തൊഴിലാളിലധികം വരുന്ന പനന്പ് നെയ്ത് തൊഴിലാളികൾ ഡിപ്പോക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. 12 ദിവസത്തെ കൂലി കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു തൊഴിലാളികളുടെ സമരം. കൂലി കിട്ടാത്തതിന്റെ കാരണം ഡിപ്പോ ഓഫീസറോട് തൊഴിലാളികൾ ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചത് എന്നാരോപിച്ചാണ് സമരം നടത്തിയത്. സമരത്തിന്റെ ഭാഗമായി തൊഴിലാളികൾ ഡിപ്പോ ഓഫീസറെ പൂട്ടിയിട്ടു. രണ്ട് വർഷമായി ഡിഎ കിട്ടുന്നില്ലന്നും തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഈ പഞ്ചായത്തിൽ ഡിപ്പോയുടെ രണ്ട് സെന്ററുകളിലായിട്ടാണ് ജോലി ചെയ്യുന്നത്.
Read Moreമുളവുകാട്ടെ കണ്ടെയ്നർ പാർക്കിംഗ്; അടിയന്തിര യോഗം വിളിക്കാൻ എംപിയുടെ നിർദേശം
വൈപ്പിൻ: കണ്ടെയ്നറുകളുടെ പാർക്കിംഗിനുള്ള സൗകര്യ കുറവും മുളവുകാട് ഭാഗത്തെ പാർക്കിംഗ് പ്രശ്നങ്ങളും പരിഹരിക്കാൻ കൊച്ചിൻ പോർട്ട് അധികൃതരെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി അടിയന്തിര യോഗം വിളിക്കാൻ ഹൈബി ഈഡൻ എംപി നിർദേശം നൽകി. കോടതി വിധിയുടെ അടിസ്ഥാനത്തിൽ മെയിൻറോഡിൽ നിന്നും കണ്ടെയ്നറുകളുടെ പാർക്കിംഗ് സർവീസ് റോഡുകളിലേക്ക് മാറ്റിയിരുന്നു. ഇതിപ്പോൾ പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണെന്ന പരാതിയെ തുടർന്നാണിത്. ട്രാഫിക്സംബന്ധമായപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോലീസിനും നിർദേശംനല്‍കിയിട്ടുണ്ട്. കൂടാതെ റോഡിൽ മുളവുകാട് ഭാഗത്ത് നിർമിച്ചിട്ടുള്ള സബ് വേ ഉടൻ തുറന്ന് കൊടുക്കണമെന്നും നിർമാണംകഴിഞ്ഞ മൂന്ന് കൽവർട്ടുകൾ ശുചീകരിക്കണമെന്നും എംപി നിർദേശം നല്കി. മുളവുകാട് പ്രദേശത്തെ രൂക്ഷമായ വെള്ളക്കെട്ടിനു പരിഹാരം കാണാൻ എൽഎസ്ജിഡി, മൈനർ ഇറിഗേഷൻ, നാഷണൽ ഹൈവേ അഥോറിറ്റി എന്നി വിഭാഗങ്ങളിൽ നിന്നുള്ള എൻജിനീയർമാരുടെ സംഘം ഇന്ന് മുളവുകാട് പ്രദേശത്ത് പരിശോധന നടത്തുമെന്ന് എംപി അറിയിച്ചു. കണ്ടെയ്നർ ടെർമിനൽ റോഡിന്റെനിർമാണത്തിന് ശേഷം മുളവുകാട് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളതെന്ന്…
Read Moreആധാർ ഇല്ലാത്തതിന്റെ പേരിൽ പെൻഷൻ നിഷേധം; കൗസല്യ മുത്തശ്ശിയെ എടുത്തുകൊണ്ടുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നിൽപ് സമരം ഫലംകണ്ടു; കൗസല്യ മുത്തശ്ശിയെ തേടി പെൻഷൻ വീട്ടിലെത്തി
ചെറായി: ആധാർ കാർഡ് ഇല്ലെന്നു പറഞ്ഞ് കഴിഞ്ഞ നാലുവർഷമായി ക്ഷേമപെൻഷൻ നിഷേധിക്കപ്പെട്ട നൂറു വയസുകാരിയെ താങ്ങിയെടുത്ത് നിന്ന് നടത്തിയ നിൽപ്പ് സമരം ഫലം കണ്ടു. ചെറായി തോട്ടാപ്പിള്ളി കൗസല്യ മുത്തശിക്ക് ബന്ധപ്പെട്ട ഫിഷറീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി പെൻഷൻ നേരിട്ട് കൈമാറി. മത്സ്യത്തൊഴിലാളി ക്ഷേമനിധിയിൽ അംഗമായിരുന്നിട്ടും പെൻഷൻ നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 25ന് കോണ്‍ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് മുത്തശ്ശിയേയും താങ്ങിയെടുത്ത് സഹപ്രവർത്തകർക്കൊപ്പം ഫിഷറീസ് ഓഫീസർക്ക് മുന്നിൽ നിൽപ്പ് സമരം നടത്തിയത് ശ്രദ്ധേയമായിരുന്നു. ഇതേ തുടർന്ന് നടന്ന ചർച്ചയിൽ ആധാറില്ലെങ്കിലും മറ്റു രേഖകൾ പരിശോധിച്ച് പെൻഷൻ നൽകാമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പ് നൽകിയിരുന്നു. തുടർന്ന് ജില്ലാ ഓഫീസറുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം പെൻഷൻ പുനസ്ഥാപിക്കുകയും മൂന്നു മാസത്തെ തുകയായ 3600 രൂപ ചെറായി ഫിഷറീസ്…
Read Moreകൊച്ചിയിലെ ജനകീയ ഗായകൻ കൊച്ചിന് ആസാദ് നിര്യാതനായി; വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ്
മട്ടാഞ്ചേരി: കൊച്ചിയിലെ ജനകീയ ഗായകൻ കൊച്ചിൻ ആസാദ് ( 62 ) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഹിന്ദി പിന്നണി ഗായകൻ മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ ആലപിച്ചു കൊണ്ട് രംഗത്തെത്തിയ ആസാദ് നിരവധി ഗാനമേളകളിൽ നിറസാന്നിധ്യമായിരുന്നു. വിവാഹ വേദികളിലും അസാദിന്റെ പാട്ടുകൾ ഒഴിച്ചുകൂടാനാവാത്തതായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് പള്ളുരുത്തി തങ്ങൾ നഗർ മുഹമ്മദ് പള്ളി ഖബർസ്ഥാനിൽ. ഭാര്യ: സക്കീന, മക്കൾ: നിഷാദ് ,ബിജു, മരുമക്കൾ: ഷംജ, ഫെമീന. വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ് കൊച്ചി: അനശ്വരഗായകന് മുഹമ്മദ് റാഫിയുടെ ശബ്ദം ചുണ്ടുകളില്‍ ആവാഹിച്ചെടുത്ത ഗായകന് എന്നാണ് കൊച്ചിന് ആസാദ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി നിരവധി വേദികളില്‍ സജീവമായിരുന്ന ആസാദ് മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ മാത്രമാണ് ആലപിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ ആയിരത്തിലധികം വേദികളില്‍ റാഫിയുടെ ഗാനങ്ങള്‍ ഇദേഹം ആലപിച്ചിട്ടുണ്ട്. മട്ടാഞ്ചേരിയിലെ മെഹബൂബ് മെമ്മോറിയല്‍…
Read Moreവിശദമായ പരിശോധന ആവശ്യം! മുനന്പത്ത് മത്സ്യബന്ധനത്തിനിടെ ലഭിച്ച യുദ്ധവിമാനത്തിന്റെ അവശിഷ്ടം നേവൽ എയർ ക്രാഫ്റ്റ് യാർഡിലേക്ക് മാറ്റും
വൈപ്പിൻ: മുനന്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയിൽ കുടുങ്ങിയ നിലയിൽ ലഭിച്ച യുദ്ധവിമാനത്തിന്റെ അവശിഷ്ടം കൊച്ചി നേവൽ എയർക്രാഫ്റ്റ് യാർഡിലേക്ക് മാറ്റും. വിശദമായ പരിശോധനക്ക് വേണ്ടിയാണിത്. എൻജിന്റെ ഭാഗമെന്ന് തോന്നിക്കുന്ന അവശിഷ്ടം ഇന്നലെ നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും എത്തി സംയുക്ത പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ ദക്ഷിണമേഖല നേവൽ ആസ്ഥാനത്തെ എയർ ക്രാഫ്റ്റ് യാർഡിലെ സാങ്കേതിക വിദഗ്ദരും ഉണ്ടായിരുന്നു. പ്രാഥമിക പരിശോധനയിൽ അവശിഷ്ടം നേവൽ എയർക്രാഫ്റ്റിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ മറ്റു വിശദാംശങ്ങൾ അറിയണമെങ്കിൽ വിശദമായ പരിശോധന നടത്തണം. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് സംഘം ഉയർന്ന ഉദ്യോഗസ്ഥൻമാർക്ക് നൽകും. ഇതിനുശേഷം ഇവരുടെ അനുമതിയോടെ ആകും യന്ത്രഭാഗം യാർഡിലേക്ക് മാറ്റുക. അതുവരെ യന്ത്രഭാഗം കോസ്റ്റൽ പോലീസിന്റെ കസ്റ്റഡിയിൽ മുനന്പത്ത് സൂക്ഷിക്കും. കഴിഞ്ഞ ദിവസം മുനന്പത്തുനിന്നും മത്സ്യബന്ധനത്തിനുപോയ സീലൈൻ എന്ന ബോട്ടിനു മത്സ്യബന്ധനത്തിനിടെ വലയിൽ…
Read Moreകിടക്ക് അവിടെതന്നെ; ഗ്രൂപ്പുകളിയിലൂടെ മധു ഈച്ചരത്തിനെ രക്തസാക്ഷിയാക്കിയവരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി
കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടർന്നുള്ള വൈരാഗ്യം നിമിത്തം തൃശൂർ അയ്യന്തോളിലെ പാർട്ടി മണ്ഡലം സെക്രട്ടറി മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. മൂന്നു പ്രതികളെ വെറുതേവിട്ടു. ചാവക്കാട് മങ്ങാട്ടു വീട്ടിൽ ഷിനോജ്, അയ്യന്തോൾ വടക്കേ കുന്നന്പത്ത് പ്രവീണ്‍, അടാട്ട് കോടിയിൽ വീട്ടിൽ പ്രജിത്ത്, അയ്യന്തോൾ പുത്തൻവീട്ടിൽ സുരേഷ് എന്നിവർക്കു വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയാണു ഡിവിഷൻ ബെഞ്ച് ശരിവച്ചത്. അയ്യന്തോൾ സ്വദേശി പ്രേംജി എന്ന പ്രേംജി കൊള്ളന്നൂർ, അടാട്ട് പ്ലാക്കൽ വീട്ടിൽ മാർട്ടിൻ, അടാട്ട് മഞ്ഞക്കാട്ടിൽ വീട്ടിൽ സനൂപ് എന്നിവരെയാണ് വെറുതെ വിട്ടത്. തൃശൂർ അതിവേഗ കോടതി വിധിച്ച ശിക്ഷയ്ക്കെതിരേ പ്രതികൾ നൽകിയ അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്.
Read Moreകൊച്ചിയിലെ റോഡ് നന്നാക്കാൻ അമേരിക്കയിൽ നിന്ന് ആളുവരണോ; പരിഹസിച്ച് ഹൈക്കോടതി
കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ കോർപ്പറേഷനെതിരേ വീണ്ടും ഹൈക്കോടതി. കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്നും ആളുവരണോ എന്ന് കോടതി പരിഹാസ രൂപേണ ചോദിച്ചു. ഈ മാസം 15-നകം റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് കോർപ്പറേഷനെതിരേ ഹൈക്കോടതി വീണ്ടും വിമർശനം ഉന്നയിച്ചത്. റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അതേസമയം ഹർജി പരിഗണിച്ചപ്പോൾ കോർപ്പറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കൊച്ചിയിലെ മോശം റോഡുകളുടെ പേരിൽ മുൻപും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ചൊരിഞ്ഞിരുന്നു.
Read More