കാലടി: കാലടി പഞ്ചായത്തിലെ മാണിക്യമംഗലത്ത് ചിറയോട് ചേർന്ന് തണ്ണീർത്തട നിയമം ലംഘിച്ച് കെട്ടിടം പണിയാൻ നീക്കം. പഞ്ചായത്ത് വക ആയുർവേദ ഡിസ്പെൻസറി നിർമിക്കാനായി ഇവിടെ തറക്കല്ലിടൽ വരെ നടത്തിയപ്പോഴാണ് പ്രദേശവാസികൾ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. ഒരു പ്രദേശത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള സ്രോതസാണ് ഏഴേക്കറോളം വിസ്തീർണത്തിൽ കിടക്കുന്ന മാണിക്യമംഗലം ചിറ. രണ്ട് വർഷമായി ഈ ചിറയിൽ കാർണിവെല്ലും സംഘടിപ്പിച്ചിരുന്നു. ഈ ചിറയിൽ ഒരു ഭാഗത്ത് അനധികൃതമായി മണ്ണിട്ടാണ് ഇപ്പോൾ ഡിസ്പെൻസറിക്ക് കെട്ടിടം പണിയുന്നതിനായി സഥലം കണ്ടെത്തിയിട്ടുള്ളത്. പഞ്ചായത്തിൽ തന്നെ റോഡിനോട് ചേർന്ന് സൗകര്യപ്രദമായ നിരവധി സ്ഥലങ്ങൾ ഉള്ളപ്പോഴാണ് ചിറയോട് ചേർന്ന് മണ്ണിട്ട് നികത്തി നിർമാണം ആരംഭിച്ചതെന്നും തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരസ്യമായ ലംഘനമാണ് നടക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള ആദ്യ ഗഡുവായ 20 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തിയാണ് ആരംഭിച്ചത്. ഈ…
Read MoreCategory: Kochi
വീട്ടുകാരിൽ ആശങ്കയുണർത്തി വീടിന്റെ ഭിത്തിയിൽ കറുത്ത സ്റ്റിക്കർ; രണ്ട് അപരിചിതരെ കണ്ടതായി വീട്ടുകാർ; പോലീസ് അന്വേഷണം തുടങ്ങി
ആമ്പല്ലൂർ: വീട്ടുകാരിൽ ആശങ്കയുണർത്തി വീടിവന്റെ ഭിത്തിയിലും മതിലിലും കറുത്ത സ്റ്റിക്കർ. ആമ്പല്ലൂർ കീച്ചേരി തെക്കേപ്പുരക്കൽ സന്തോഷിന്റെ വീട്ടിലാണ് സ്റ്റിക്കർ പതിച്ചത് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ചുള്ള സ്റ്റിക്കർ പുറംഭിത്തിയിലും ടെറസിലുള്ള ഭിത്തിയിലും പതിച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ സന്ധ്യക്ക് സന്തോഷിന്റെ മൂത്ത മകൻ ആദിത്യൻ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ മതിലിൽ ഹെൽമറ്റ് ധരിച്ച അപരിചിതൻ ചാരി നിൽക്കുന്നതും അൽപ്പം മുന്നിലായി ബൈക്കിൽ മറ്റൊരാളെയും കണ്ടതായി പറയുന്നു. പിന്നീട് ശ്രദ്ധിച്ചപ്പോൾ മതിലിൽ സ്റ്റിക്കർ കണ്ടെങ്കിലും കാര്യമാക്കാതെ പൊളിച്ചു കളയുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് വീടിന്റെ പുറംഭിത്തിയിൽ പതിച്ച സ്റ്റിക്കർ ശ്രദ്ധയിൽപ്പെടുന്നത്. ഇന്നലെ പകൽ വീട്ടിൽ ആരുമില്ലായിരുന്നെന്ന് സന്തോഷിന്റെ ഭാര്യ സുനൈന പറഞ്ഞു. മുളന്തുരുത്തി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. സന്തോഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
Read Moreനല്ല പഴക്കം ! മുനമ്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയില്‍ കുടുങ്ങിയത് യുദ്ധവിമാനത്തിന്റെ അവശിഷ്ടം;
വൈപ്പിൻ: മുനന്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയിൽ കുടുങ്ങിയ യുദ്ധവിമാനത്തിന്റെ അവശിഷ്ടം ഇന്ന് കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും സംയുക്തമായി പരിശോധിക്കും. അവശിഷ്ടം വിമാനത്തിന്റേതാണോ ഹെലികോപ്റ്ററിന്റേതാണോയെന്ന് സംശയമുണ്ട്. നല്ല പഴക്കം തോന്നിക്കുന്ന ഇതിന്റെ അവകാശി കോസ്റ്റ് ഗാർഡാണോ നേവിയാണോ എന്നറിയാനും കഴിയും. ഇതിനുശേഷമേ മുനന്പം ഹാർബറിൽ നിന്നും കൊണ്ടുപോകൂ. കഴിഞ്ഞ ദിവസം മുനന്പത്ത് നിന്നും മത്സ്യബന്ധനത്തിനുപോയ സീലൈൻ എന്ന ബോട്ടിനു മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ നിലയിലാണ് യന്ത്രഭാഗങ്ങൾ ലഭിച്ചത്. അഞ്ച് ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വല വലിച്ച് പോരുംവഴി മുനന്പം അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് ഭാഗത്ത് പുറംകടലിൽ വച്ച് വലയിൽ എന്തോ തടഞ്ഞതിനെ തുടർന്ന് സ്രാങ്ക് ബോട്ട് നിർത്തി വല ഉയർത്തി നോക്കിയപ്പോഴാണ് യന്ത്രഭാഗം കണ്ടെത്തിയത്. ഉദേശം 1500 കിലോയോളം തൂക്കം വരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. തുടർന്ന് ഞായറാഴ്ച രാത്രി ഹാർബറിൽ എത്തിച്ച് വിവരം മുനന്പം പോലീസിനെ…
Read Moreആധുനിക അറവുശാലയിലെ പോരായ്മ പരിഹരിക്കാൻ മൂവാറ്റുപുഴ നഗരസഭയ്ക്ക് 15 വർഷം പോര
മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ചു നിർമിച്ച നഗരസഭയുടെ ആധുനിക അറവുശാല അടച്ചുപൂട്ടിയിട്ടു 15 വർഷമാകുന്നു. 2004-ൽ കാവുംകരയിലാണ് ആധുനിക അറവുശാല സ്ഥാപിച്ചത്. മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണ് അറവുശാല സ്ഥാപിച്ചിരുന്നതെങ്കിലും മാലിന്യ സംസ്കരണം പാളിയതോടെ പ്രദേശവാസികൾ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച കോടതി അറവുശാല അടച്ചുപൂട്ടാൻ ഉത്തരവിട്ടു. മാലിന്യ സംസ്കരണത്തിനു ഫലപ്രദമായ മാർഗമില്ലെന്ന കാരണത്താലാണ് അറവുശാല അടച്ചുപൂട്ടിയത്. മാലിന്യ സംസ്കരണത്തിനുള്ള ആധുനിക സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊന്നും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല. പോരായ്മകൾ പരിഹരിച്ച് അറവുശാലയുടെ പ്രവർത്തനം പുനരാരംഭിക്കാൻ നഗരസഭാ അധികൃതരുടെ ഭാഗത്തുനിന്നു നാളിതുവരെയായിട്ടും യാതൊരു ശ്രമവും നടത്തുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് നഗരത്തിലും പരിസര പ്രദേശങ്ങളിലും അനധികൃത കശാപ്പ് തകൃതിയായി നടക്കുകയാണ്. മാലിന്യ പ്രശ്നത്തിന്റെ പേരിൽ അറവുശാല അടച്ചുപൂട്ടിയെങ്കിലും മൂവാറ്റുപുഴയാറിനെ വലിയ തോതിൽ മലിനമാക്കുന്നതും നഗരസഭയുടെ വരുമാനം ഇല്ലാതാക്കുന്നതുമായ അനധികൃത കശാപ്പിനെതിരേ അധികൃതർ…
Read Moreകൊച്ചി മെട്രോ രണ്ടാം ഘട്ടം: ഒഴിയുന്നവർക്ക് പ്രത്യേക പാക്കേജ് വേണമെന്ന് വ്യാപാരികൾ
കൊച്ചി: കൊച്ചി മെട്രോയുടെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്കു വരെയുള്ള രണ്ടാം ഘട്ട നിര്‍മാണത്തിനോടനുബന്ധിച്ച് ഒഴിയേണ്ടിവരുന്ന വ്യാപാരികള്‍ക്കു പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യം.ഇതു സംബന്ധിച്ചു വ്യാപാരികളുമായി അധികൃതര്‍ ചര്‍ച്ചനടത്തണമെന്നും മുന്നൊരുക്കങ്ങളാന്നും കൂടാതെ നാളെയും മറ്റെന്നാളും നടത്തുന്ന ഹിയറിംഗ് പ്രഹസനമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബും ജില്ലാ സെക്രട്ടറിയും പാലാരിവട്ടം യൂണീറ്റ് പ്രസിഡന്റുമായ സി.എസ്. രാമചന്ദ്രനും പറഞ്ഞു. നിര്‍മാണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ രണ്ടാം നോട്ടിഫിക്കേഷനില്‍ 268 പേരാണ് ഒഴിയേണ്ടത്. ഇതില്‍ 240 പേരും വ്യാപാരികളാണെന്ന് ഭാരവാഹികള്‍ പറയുന്നു. പാലാരിവട്ടം പൈപ്പ് ലൈന്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള വ്യാപാരികള്‍ക്ക് ഒഴിഞ്ഞുപോകല്‍ സംബന്ധിച്ച നോട്ടീസുകള്‍ ലഭിച്ചുകഴിഞ്ഞു. നാളെയും മറ്റെന്നാളും നടക്കുന്ന ഹിയറിംഗില്‍ പങ്കെടുക്കണമെന്നും 2020 മാര്‍ച്ച് 31 നകം ഒഴിഞ്ഞുകൊടുക്കേണ്ടതുമാണെന്നുമാണു നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനെതിരേയാണു വ്യാപാരി വ്യവസായി ഏകോപന സമിതി…
Read Moreഒറ്റക്ലിക്കിൽ എല്ലാം തകരും; മരടിലെ ഫ്ളാറ്റ് പൊളിക്കൽ തീയതി ഇന്ന് നിശ്ചയിക്കും
കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുന്നതിനുള്ള തീയതി തിങ്കളാഴ്ച നിശ്ചയിക്കും. കൊച്ചിയില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതാധികാര സമിതി ഇത് സംബന്ധിച്ച് തീരുമാനം എടുക്കും. ഇന്‍ഡോറില്‍ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധന്‍ എസ്ബി സര്‍വാതെ, എറണാകുളം ജില്ലാ കളക്ടർ, കമ്മിഷണർ, പൊളിക്കല്‍ ചുമതലയേറ്റെടുത്ത കമ്പനി പ്രതിനിധികൾ, സാങ്കേതിക സമിതി അംഗങ്ങള്‍ അടക്കമുള്ളവരും റവന്യു ടവറില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഫ്ളാറ്റ് പൊളിച്ച് നീക്കാന്‍ ചുമതലയേറ്റെടുത്ത കമ്പനികള്‍ കഴിഞ്ഞ ദിവസം സാങ്കേതിക സമിതിക്ക് ബ്ലാസ്റ്റിംഗ് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇത് അനുസരിച്ചുള്ള തുടര്‍നടപടികള്‍ ആലോചിക്കുന്നതിനാണ് ചീഫ് സെക്രട്ടറി ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യ വാരമോ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ തുടങ്ങുമെന്നാണ് വിവരം. അതേസമയം, ഫ്ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ യോഗങ്ങളില്‍ പല അഭിപ്രായങ്ങളം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗമാണ് അന്തിമ…
Read Moreമേയ്ക്കപ്പ് പൊളിഞ്ഞു; ഇതരസംസ്ഥാനക്കാരെന്ന വ്യാജേന ആക്രി പെറുക്കുന്നതിന്റെ മറവിൽ മോഷണം; മലയാളി ദമ്പതിമാർ പിടിയിൽ
കൊച്ചി: നഗരത്തിൽ ആക്രി സാധനം പെറുക്കുന്നതിന്റെ മറവിൽ മോഷണം നടത്തിയിരുന്ന ദന്പതിമാരായ മോഷണ സംഘം പാലാരിവട്ടം പോലീസിന്റെ പിടിയിലായി. പയ്യന്നൂർ സ്വദേശി ദൊരൈ (26), ഭാര്യ പഞ്ചമി (23), വയനാട് സ്വദേശി വിഷ്ണു (മാരിമുത്തു – 24), ഭാര്യ മല്ലിക (20) എന്നിവരാണ് അറസ്റ്റിലായത്. വീടുകളിലും ഒഴിഞ്ഞ ഗോഡൗണുകളിലും കയറി മോഷണം നടത്തുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു. ഇതരസംസ്ഥാനക്കാരെന്ന വ്യാജേനയാണു സംഘം ആക്രി പെറുക്കിയിരുന്നത്. ഇന്നലെ രാവിലെ 11ന് പാടിവട്ടം സ്വദേശിയുടെ വീട്ടിൽ മോഷണം നടത്തി മുങ്ങുന്നതിനിടെ സിസിടിവിയിൽ ഇവരുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ സംഘത്തെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു. അവധി ദിവസങ്ങളിൽ ആളൊഴിഞ്ഞ കടകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ
Read Moreറൈറ്റ് തിങ്കേഴ്സ് ! മതസ്പർധയുണ്ടാക്കുന്ന പോസ്റ്റിൽ കമന്റിട്ട രണ്ടു പേർക്കെതിരേ കേസ്; സംഭവം കൊച്ചിയില്‍
കൊച്ചി: സമൂഹമാധ്യമങ്ങൾ വഴി മതസ്പർധയുണ്ടാക്കിയ സംഭവത്തിൽ രണ്ടു പേർക്കെതിരേ പോലീസ് കേസെടുത്തു. റൈറ്റ് തിങ്കേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റിൽ കമന്റിട്ട സെയ്ഫുദ്ദീൻ ബാബു, ഇബ്രാഹിം കുഞ്ഞിപ്പ എന്നീ ഫേസ്ബുക്ക് പ്രൊഫൈൽ ഉടമകൾക്കെതിരേ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. അയോധ്യ വിഷയത്തിൽ സുപ്രീംകോടതി വിധി വന്ന സാഹചര്യത്തിൽ മതസ്പർദയുണ്ടാക്കും വിധം പ്രവർത്തിച്ചതിനാണ് കേസ്. വെള്ളിയാഴ്ച രാത്രി പോസ്റ്റിട്ട ഇവർക്കെതിരേ സൈബർ പോലീസിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. ഇവരുടെ ഫേസ്ബുക്ക് ഐഡികൾ വ്യാജമാണോ എന്നും ഇവർ എവിടെനിന്നാണ് ഫേസ്ബുക്കിൽ ലോഗിൻ ചെയ്തതെന്നും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ചു വരുന്നു. ഇവരുടെ സോഷ്യൽ മീഡിയയിലെ മുൻകാല പോസ്റ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
Read Moreകാലിത്തീറ്റ വേണം സാർ… കന്നുകുട്ടി പരിപാലന പദ്ധതിയിൽപ്പെടുത്തി നൽകുന്ന കാലിത്തീറ്റ വിതരണം പുനരാരംഭിക്കണമെന്ന ആവശ്യവുമായി ക്ഷീരോത്പാദക സംരക്ഷണസംഘം
ശ്രീമൂലനഗരം: കന്നുകുട്ടി പരിപാലന പദ്ധതി പ്രകാരം നൽകി വരുന്ന കാലിത്തീറ്റ വിതരണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു മന്ത്രി കെ. രാജുവിന് പുതിയേടം, കാഞ്ഞൂർ ക്ഷീരോത്പാദക സംരക്ഷണസംഘം പ്രസിഡന്റുമാരായ കെ.സി. മാർട്ടിനും ജോർജ് കൂട്ടുങ്ങലും ചേർന്ന് നിവേദനം നൽകി. മൂന്നു മാസം മുതൽ ആറു മാസം വരെ പ്രായമായ കന്നുകുട്ടികൾക്ക് പഞ്ചായത്തും സർക്കാരും 25 ശതമാനം വീതവും ഗുണഭോക്താ വിഹിതം 50 ശതമാനം ചേർത്ത് 25000 രൂപയുടെ കാലിത്തീറ്റയാണ് നൽകിവരുന്നത്. പഞ്ചായത്തിന്റെ പദ്ധതി വിഹിത പ്രകാരം 25 ശതമാനം തുക നീക്കിവച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ 25 ശതമാനം തുക നൽകാത്തതു മൂലം കന്നുകുട്ടി തീറ്റ വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പഞ്ചായത്ത് പദ്ധതിക്കായി നീക്കിവച്ച തുകയും ക്ഷീരകർഷകർക്ക് ലഭിക്കുന്നില്ല.പാൽ വില കുറവായതുമൂലം ക്ഷീരകർഷകർ ബുദ്ധിമുട്ടിലായ സന്ദർഭത്തിൽ, എല്ലാ മാസവും സബ്സിഡി നിരകക്കിൽ തീറ്റ ലഭിക്കുന്നത് കർഷകർക്കു ആശ്വാസമായിരുന്നു. എത്രയും വേഗം തീറ്റയുടെ…
Read Moreമീഡിയനുകളുടെ അശാസ്ത്രിയ നിർമാണം; എസ്എൻ ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷനിൽ അശാസ്ത്രീയമായി നിർമിച്ച മീഡിയനിൽ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. കൊച്ചി റിഫൈനറിയുടെ നേതൃത്വത്തിൽ എസ്എൻ ജംഗ്ഷൻ വികസനത്തിന്റ ഭാഗമായാണ് കെആർഎൽ റോഡിന്റ മധ്യഭാഗത്ത് കോൺക്രീറ്റ് മീഡിയൻ നിർമിച്ച് ഇരുന്പ് പൈപ്പ് ഉപയോഗിച്ച് ബാരിക്കേട് സ്ഥാപിച്ചത്. എന്നാൽ റിഫ്ലക്ടറുകൾ സ്ഥാപിക്കാത്തതിനാൽ ദൂരെനിന്നു വരുന്ന വാഹനങ്ങൾക്ക് മീഡിയൻ കാണാൻ സാധിക്കാത്ത സ്ഥിതിയാണ്. മീഡിയൻ സ്ഥാപിച്ച് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ഇടുക്കിയിൽനിന്നു കൊച്ചിയിലേക്ക് കുരുമുളക് കയറ്റിവന്ന ലോറി മീഡിയനിൽ ഇടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. വലിയ വാഹനങ്ങൾ ഇടിച്ചു കയറി പൊട്ടിപൊളിഞ്ഞ് ഉയരം കുറഞ്ഞതിനാൽ ചെറിയ വാഹനങ്ങളാണ് ഇപ്പോൾ മീഡിയനിൽ അപകടത്തിൽപ്പെടുന്നത്. മെടോ നിർമാണത്തിന്റെ ഭാഗമായി റോഡ് വികസനം നടക്കുന്നതിനാൽ കെആർഎൽ റോഡിലെ വഴിവിളക്കുകൾ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ എല്ലാം അഴിച്ചു മാറ്റിയിരിക്കുകയാണ്. ഇതോടെ റോഡ് പൂർണമായും ഇരുട്ടിലാണ്. കഴിഞ്ഞ ദിവസം മാരുതി കാർ മീഡിയനിൽ ഇടിച്ചുകയറിയെങ്കിലും പരിക്കേൽക്കാതെ കാറിൽ…
Read More