മീന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! മത്സ്യത്തിൽ വ്യാപകമായി രാസപദാർഥങ്ങൾ ചേർക്കുന്നെന്നു പരാതി; പരിശോധന കർശനമാക്കും

മൂവാറ്റുപുഴ: മത്സ്യത്തിൽ വ്യാപകമായി രാസപദാർഥങ്ങൾ ചേർക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിലെ ചെറുകിട മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ട്രോളിംഗ് നിരോധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്ത മത്സ്യം വിൽക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് ഓപ്പറേഷൻ സാഗർ റാണി രണ്ടിന്‍റെ ഭാഗമായി മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ക്വിക് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടന്ന പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ബൈജു പി. ജോസഫ്, കെ. വൈശാഖൻ, ഫിഷറീസ് ഉദ്യോഗസ്ഥ ദേവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലുമുള്ള മുഴുവൻ വില്പന കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലും സമീപ ജില്ലകളായ ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലേക്കും ആവശ്യമായ മത്സ്യം പേഴയ്ക്കാപ്പിള്ളിയിലെ മൊത്തവിപണന മാർക്കറ്റിൽനിന്നുമാണ് ചെറുകിട വ്യാപാരികൾ വാങ്ങുന്നത്. ഓലക്കുടി, വറ്റ,…

Read More

ഗുണ്ടകള്‍ക്കുപോലും പേടിസ്വപ്‌നം! വിദേശ മലയാളിയെ തട്ടിക്കൊണ്ടുപോയി അരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി ചെറിയപുള്ളിയല്ല

കൊച്ചി: വിദേശ മലയാളിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി അരക്കോടി രൂപ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലായ പ്രധാന പ്രതിക്കെതിരേ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിലും ക്രിമിനൽ കേസുകൾ. ഗുണ്ടകൾക്കുപോലും പേടിസ്വപ്നമായി മാറിയ പ്രതിക്കെതിരേ ഗുണ്ടകളായ മാക്കാൻ സജീറിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും തൊപ്പി കണ്ണൻ എന്നയാളെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെക്കൻ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുന്പനത്തു താമസിക്കുന്ന മരിയനന്ദനയിൽ ഷാരോണി(29)നെ തൃശൂർ റൂറൽ എസ്പി വിജയകുമാറിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, ഇൻസ്പെക്ടർ പി.ആർ. ബിജോയ് എന്നിവരുടെ സംഘമാണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം, ആലപ്പുഴ മേഖലയിലെ ഗുണ്ടാനേതാവും കൊലപാതകം, കൊലപാതകശ്രമം എന്നിവയടക്കം നിരവധി കേസുകളിലെ പ്രതിയായ ഇയാളെ ഏറെ ശ്രമകരമായി ഇടപ്പള്ളിയിൽനിന്നുമാണു പിടികൂടിയത്. മഫ്തിയിൽ ഇയാളെ പിൻതുടർന്ന പോലീസ് സംഘം പഴുതടച്ച നീക്കങ്ങളിലൂടെ ഇയാളെ പിടികൂടുകയായിരുന്നു. 2018…

Read More

ഓണ്‍ലൈൻ ഭക്ഷണ വിതരണം മറയാക്കി ലഹരി മരുന്ന് വില്പന; നാലു മാസത്തിനിടെ പിടിയിലായത് നാലു പേർ

കൊച്ചി: ഓണ്‍ലൈൻ ഭക്ഷണ വിതരണം മറയാക്കി ലഹരിമരുന്നു വില്പന നടത്തുന്ന സംഭവുമായി ബന്ധപ്പെട്ടു കഴിഞ്ഞ നാലു മാസത്തിനിടെ എക്സൈസ് സംഘത്തിന്‍റെ പിടിയിലായതു നാലു പേർ. ഭക്ഷണ വിതരണം മറയാക്കി നിരവധിപേർ ഈ മേഖലയിൽ പ്രവർത്തിക്കുന്നതായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരീക്ഷണവും പരിശോധനകളും കർശനമാക്കാൻ അധികൃതരും രംഗത്തിറങ്ങി. പരിശോധനകൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി പ്രമുഖ ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികളിൽനിന്നു ജീവനക്കാരുടെ പേരുവിവരങ്ങളും വാഹന സംബന്ധമായ കാര്യങ്ങളും എക്സൈസ് വകുപ്പ് ശേഖരിക്കും. അധികൃതരുടെ കണ്ണുവെട്ടിച്ച് വൻകിട ഫ്ളാറ്റുകളിലേക്കും മാളുകളിലേക്കും ഭക്ഷണമെന്ന വ്യാജേന ലഹരിമരുന്നുകൾ എത്തിക്കാൻ ഡെലിവറി ജീവനക്കാർക്ക് കഴിയുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്‍റെ കണ്ടെത്തൽ. രാത്രികാലങ്ങളിൽ ഉൾപ്പെടെ നടത്തുന്ന വാഹന പരിശോധനകളിൽ ഡെലിവറി ജീവനക്കാരുടെ വാഹനങ്ങളിൽ കർശന പരിശോധന നടത്തുവാനും എക്സൈസ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ പിടിയിലായ നാലുപേരിൽനിന്നായി പത്തുലക്ഷം വില വരുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. എംഡിഎംഎ, ഹാഷിഷ് എന്നിവയുൾപ്പെടെയുള്ളവയാണ്…

Read More

ആശങ്കയൊഴിഞ്ഞു..! കോതമംഗലം താലൂക്ക് ആശുപത്രി കാഷ്വാലിറ്റി അടച്ചിട്ട സംഭവം; രോഗിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു

കോതമംഗലം: നിപ്പ രോഗബാധയെന്ന സംശയത്തെ തുടർന്നു കോതമംഗലം താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി അടച്ചിട്ട സംഭവത്തിൽ രോഗിക്കു നിപ്പയല്ലെന്ന് സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ താലൂക്ക് ആശുപത്രിയിൽ പനി ബാധിതനായ യുവാവ് ചികിത്സയ്ക്കെത്തിയപ്പോഴാണ് നിപ്പ രോഗലക്ഷണങ്ങൾ സംശയിക്കപ്പെട്ടത്. തുടർന്ന് മണിക്കൂറുകളോളം കാഷ്വാലിറ്റി അടച്ചിട്ടു. രോഗിയെ പ്രത്യേക മുൻകരുതൽ ക്രമീകരണങ്ങളോടെ വിദഗ്ധ പരിശോധനക്കായി കളമശേരി മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു. പിണ്ടിമന പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഇന്നലെ രാവിലെ പനി ബാധിതനായ യുവാവ് ആദ്യം ചികിൽസ തേടിയെത്തിയത്. ലക്ഷണങ്ങളിൽ നിപ്പ രോഗം സംശയിച്ച് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിയെ പ്രത്യേക മുൻകരുതൽ സംവിധാനം ഒരുക്കി ആംബുലൻസിൽ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും നിപ്പയല്ലെന്ന സൂചന ഇന്നലെ തന്നെ പുറത്തുവന്നിരുന്നു. ഡെങ്കിപ്പനിയാണെന്നു പിന്നീട് സ്ഥിരീകരിച്ചതായാണ് അറിയുന്നത്. രോഗലക്ഷണങ്ങൾ കണ്ട ഉടനെ നിപ്പയാണെന്ന സംശയത്തില്‍ കോതമംഗലം താലൂക്ക് ആശുപതിയില്‍ അടിയന്തിര…

Read More

തപാല്‍ വോട്ട് ചെയ്യാനുള്ള വ്യവസ്ഥയില്‍ മാറ്റം; മാക്ട ഭരണസമിതി തെരഞ്ഞെടുപ്പ്  കോടതി തടഞ്ഞു

കൊച്ചി: മലയാള സിനി ടെക്‌നിഷ്യന്‍സ് അസോസിയേഷന്‍ (മാക്ട) ഭരണസമിതിയിലേക്ക് 29ന് നടത്താനിരുന്ന തെരഞ്ഞെടുപ്പ് എറണാകുളം ഒന്നാംക്ലാസ് മുന്‍സിഫ് കോടതി തടഞ്ഞു. തപാല്‍ വോട്ട് ചെയ്യാനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തിയതിനെതിരേ സെക്രട്ടറി ഷാജി പാണ്ഡവത്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മാക്ടയില്‍ വോട്ടവകാശമുള്ള അംഗങ്ങള്‍ തപാല്‍ വോട്ടിനുള്ള അപേക്ഷ തെരഞ്ഞെടുപ്പിന് 20 ദിവസം മുമ്പ് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. നിലവിലെ ഭരണസമിതി ഈ സമയപരിധി 30 ദിവസമാക്കി നീട്ടി. ജനറല്‍ ബോഡിയുടെ അംഗീകാരമില്ലാതെയാണ് വ്യവസ്ഥ മാറ്റിയതെന്നു കാണിച്ചാണ് ഷാജി പാണ്ഡവത്ത് ഹര്‍ജി നല്‍കിയത്. ഹര്‍ജിയിലെ അന്തിമ വിധിയനുസരിച്ച് മാത്രമേ തെരഞ്ഞെടുപ്പ് നടത്താവൂ എന്നും ഉത്തരവില്‍ പറയുന്നു.

Read More

ബാങ്ക് ജീവനക്കാരുടെ ഭീഷണി; ഗ‌ൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു‌; ആഗോള പരിസ്ഥിതി സംഘടനായ ഗ്രീൻപീസിന്‍റെ റിവർ കീപ്പറായിരുന്നു ജോസ്

കളമശേരി: മകന്‍റെ ഇരുചക്ര വാഹനത്തിന്‍റെ വായ്പ കുടിശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. ഏലൂർ ഫെറി റോഡിൽ വടശേരി വീട്ടിൽ പരേതനായ ജേക്കബിന്‍റെ മകൻ ജോസ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഒടെ എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാർ ജോസിന്‍റെ വീട്ടിലെത്തി മകന്‍റെ ഇരുചക്ര വാഹനത്തിന്‍റെ വായ്പയുടെ രണ്ട് മാസ തവണകൾ മുടങ്ങിയതുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി. ഇതിനിടയിൽ തർക്കത്തിൽ ഇടപെട്ട ജോസ് തളർന്ന് വീഴുകയായിരുന്നു. ഉടൻ മഞ്ഞുമ്മലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആഗോള പരിസ്ഥിതി സംഘടനായ ഗ്രീൻപീസിന്‍റെ റിവർ കീപ്പറായിരുന്നു ജോസ്. പരിസ്ഥിതിയുമായ് ബന്ധപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ ക്ലാസ് എടുക്കുന്നയാളാണ് ജോസ്. ഭാര്യ: ആലീസ്, മക്കൾ: ജോയൽ, രമ്യ. മരുമകൻ: കെടിസൺ.

Read More

 കാത്തിരിപ്പു വെറുതേയായില്ല മണ്‍സൂണ്‍ വലയിൽ കുടുക്കി; ലഹരി ഗുളികകളുമായി പിടിയിലായത് വിപണന മാഫിയയിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്

കൊച്ചി: ലഹരി ഗുളികകളുമായി എക്സൈസ് സംഘം പിടികൂടിയ യുവാവ് മയക്കുമരുന്ന് വിപണന മാഫിയയിലെ പ്രധാന കണ്ണിയെന്ന് അധികൃതർ. നിരവധി അടിപിടി കേസുകളിൽ പ്രതിയായ ഇയാൾ നാളുകളായി എക്സൈസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. എടത്തല കുഴിവേലിപ്പടി കുർലാട് വീട്ടിൽ ചൂണ്ട സുനി എന്നറിയപ്പെടുന്ന അനീഷ് തങ്കപ്പൻ (30) നെയാണ് ആലുവ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം ലഹരി ഗുളികകളുമായി അറസ്റ്റ് ചെയ്തത്. മാനസികവിഭ്രാന്തി നേരിടുന്നവർക്കു നൽകുന്ന 60 നൈട്രോസെപാം മയക്കുമരുന്ന് ഗുളികളാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഒട്ടേറെ അടിപിടിക്കേസുകളിൽ പ്രതിയായ ഇയാൾ വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ ഏറെ നാളുകളുകളായി മയക്കുമരുന്ന് വിൽപന നടത്തിവന്നിരുന്നുവെങ്കിലും പിടിയിലാകുന്നത് ആദ്യമായാണ്. പ്രതിയിൽനിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. അധ്യയനവർഷം ആരംഭിച്ചതോടെ ആലുവയിലെ മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലന്‍റെ…

Read More

വിവാഹ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് യുവതിക്കെതിരേ അക്രമം;  മധ്യവയസ്കൻ പോലീസ് പിടിയിൽ

കൊച്ചി: വിവാഹ അഭ്യർഥന നിരസിച്ചതിലുള്ള വിരോധംമൂലം പച്ചാളം സ്വദേശിനിയായ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി അപമാനിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ പിടിയിലായ മധ്യവയസകനെ റിമാൻഡ് ചെയ്തു. എറണാകുളം നോർത്ത് പോലീസ് പിടികൂടിയ തൃപ്പൂണിത്തുറ സ്വദേശി ചന്ദ്രനെ (48) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പ്രതി കൊച്ചി കോർപറേഷനിലെ മാലിന്യം ശേഖരിക്കുന്ന തൊഴിലാളിയാണ്. ഇരുപത്തിമൂന്നുകാരിയായ യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി പച്ചാളം പാലത്തിനടിയിൽ കാത്തുനിന്ന ചന്ദ്രൻ യുവതിയോട് തന്നെ വിവാഹം കഴിക്കണമെന്ന് അഭ്യർഥിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോൾ യുവതിയെ കടന്നു പിടിച്ച് അതിക്രമം നടത്തുകയായിരുന്നു. മൂന്നുവർഷം മുന്പാണു ഇയാൾ മാലിന്യം ശേഖരിക്കാനായി യുവതിയുടെ വീട്ടിലെത്തിയത്. പിന്നീട് പ്രതി താൻ വിവാഹിതനല്ലെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതിയോട് ആവശ്യപ്പെട്ടു. യുവതി വിവാഹ അഭ്യർഥന നിരസിക്കുകയും വീട്ടിൽനിന്നു മാലിന്യം ശേഖരിക്കുന്ന ജോലി മറ്റൊരാളെ ഏൽപ്പിക്കുകയും ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ…

Read More

മരത്തിനു പോടുണ്ടെന്ന് കണ്ടെത്തിയാൽ.. മുനമ്പം അങ്ങാടിയിലെ വിവാദ തണൽ മരം ഫോറസ്റ്റ് അധികൃതർ പരിശോധിക്കും

ചെറായി: മുനന്പം അങ്ങാടിയിൽ പൊതു സ്ഥലത്ത് സ്ഥിതിചെയ്യുന്ന തണൽ മരം മുറിക്കുന്നത് വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരം സ്ഥലത്തെത്തി പരിശോധന നടത്തും. മരത്തിനു പോടുണ്ടെന്ന് കണ്ടെത്തി നാട്ടുകാർക്ക് ഭീഷണിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിധിയെഴുതിയാൽ മരം മുറിക്കാനാണ് പഞ്ചായത്തിന്‍റെ നീക്കം. പഞ്ചായത്ത് അനുവാദം നൽകിയെന്ന് പറഞ്ഞ് സമീപത്തെ സ്ഥാപനത്തിന്‍റെ ഉടമ ഈ വർഷം ഫെബ്രുവരിയിൽ മരം മുറിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. എന്നാൽ യാതൊരു കേടുപാടുമില്ലാത്ത തണൽ മരം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു സൗകര്യം ചെയ്യാൻ മുറിച്ചു മാറ്റുന്നതിനെതിരേ പള്ളിപ്പുറം വികസന ജനകീയ സമിതി സംരക്ഷണ സമിതി രംഗത്ത് വന്നതോടെയാണ് വിവാദമായത്. ഇവർ പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിനും പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് തടയുകയും സമിതിയെ ചർച്ചക്ക് ക്ഷണിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി മരത്തിനു കേടുണ്ടെങ്കിൽ മുറിച്ച് മാറ്റുമെന്ന് പഞ്ചായത്ത്…

Read More

വ്യാജ കുറിപ്പടി ഉപയോഗിച്ച് ലഹരി ഗുളികകൾ വാങ്ങി വിൽപ്പന; യുവാവ് പിടിയിൽ

കൊച്ചി: മനോരോഗ വിദഗ്ധന്‍റെ വ്യാജ കുറിപ്പടി തയ്യാറാക്കി ആശുപത്രികളിൽനിന്നും മെഡിക്കൽ സ്റ്റോറുകളിൽനിന്നും മനോരോഗികൾക്കു നൽകുന്ന നൈട്രോസെപാം ഉൾപ്പെടെയുള്ള ലഹരി ഗുളികകൾ വാങ്ങി വിൽപ്പന നടത്തുന്ന യുവാവ് പോലീസ് പിടിയിൽ. വടുതല സ്വദേശി ആന്‍റണി നിഖിൽ (25) ആണ് എറണാകുളം നോർത്ത് പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖ ആശുപത്രിയിൽ വ്യാജ കുറിപ്പടിയുമായി മരുന്നുകൾ വാങ്ങുവാൻ എത്തിയ നിഖിൽ ആശുപത്രി ഫാർമസിയിലെത്തി മരുന്നുകൾ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് നിഖിലിനെ ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ഇത്തരത്തിൽ വ്യാജ കുറിപ്പടി ഉപയോഗിച്ച് നിരവധി മെഡിക്കൽ സ്റ്റോറുകളിൽനിന്നും മരുന്നുകൾ വാങ്ങി വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കടുത്ത മനോരോഗമുള്ളവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന നൈട്രോസെപാം യുവാക്കളുടെ ഇടയിൽ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്. നോർത്ത് പോലീസ് ഇൻസ്പെക്ടർ സിബി ടോമിന്‍റെ നിർദേശാനുസരണം സബ്…

Read More