കളമശേരി: ‘ഫുൾ ജാർ സോഡ’ തരംഗമായതോടെ കുട്ടി ഗ്ലാസുകൾക്ക് ഇരട്ടി വിലയായെന്ന പരാതിയിൽ വ്യാപാരികൾ. 20 രൂപ വരെയുണ്ടായിരുന്ന ചെറിയ ഗ്ലാസിന് 40 രൂപ മേടിക്കുന്നതായാണ് പരാതി.കുട്ടി ഗ്ലാസിൽ നിറച്ച മിശ്രിതം അതോടുകൂടി സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് ഇട്ട് കുടിക്കുന്നതാണ് പുതിയ രീതി. നുരഞ്ഞ് പതഞ്ഞ് പൊങ്ങുന്ന ഈ പുതുപാനീയത്തിന് ആവശ്യക്കാരേറെ വരുന്നതിനാൽ വ്യാപാരികളും തിരക്കേറിയ ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഈ രംഗത്ത് കൂടുതലായെത്തുകയാണ്. പക്ഷെ മിശ്രിതം ഇടാൻ ഉപയോഗിക്കുന്ന ചെറിയ ഗ്ലാസിന്റെ വില വർധിച്ചു കൊണ്ടിരിക്കുന്നത് വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുകയാണ്. വലിയ ഗ്ലാസിന് 12 രൂപയുള്ളപ്പോഴാണ് അതിലിടുന്ന ചെറിയ ഗ്ലാസിന് 40 രൂപയായിരിക്കുന്നത്. അതേ സമയം ആവശ്യാനുസരണം ചെറിയ ഗ്ലാസുകൾ ലഭ്യമാക്കാനാകുന്നില്ലെന്നാണ് ചില്ല്ഗ്ലാസ് വിൽപ്പന കടക്കാർ പറയുന്നത്. സാധാരണയായി ക്രിസ്മസ് പുതുവർഷക്കാലത്താണ് കുട്ടി ഗ്ലാസുകൾക്ക് ഡിമാൻഡ് ഉണ്ടാകാറ്. കേക്കിനൊപ്പം മുന്തിരി വൈൻ കഴിക്കാനാണ് ഗ്ലാസുകളുടെ വിൽപ്പന നടക്കാറുള്ളത്.…
Read MoreCategory: Kochi
അമ്മയെ കൊലപ്പെടുത്തിയ ശേഷം മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പോലീസ് പിടിയിൽ
പെരുമ്പാവൂർ: ഒഡീഷയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അവരുടെ മകളെ ബലാൽസംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പെരുമ്പാവൂരിൽനിന്ന് പോലീസ് അറസ്റ്റുചെയ്തു. ഒഡീഷ സ്വദേശി ബിജയകുമാർ ബെഹ്റ ( 20) യെയാണ് പെരുമ്പാവൂർ, ഒഡീഷ പോലീസ് സംയുക്തമായി അറസ്റ്റുചെയ്തത്. ഇയാൾ അല്ലപ്രയിലെ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. ഒരു മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ഈ പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ബിജയകുമാർ, കൂട്ടുകാരൻ വിക്കിയെയും കൂട്ടി പെൺകുട്ടിയെയും അമ്മയെയും ആളൊഴിഞ്ഞ കുന്നിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു . പഴയ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. ഇതു നിരസിച്ച പെൺകുട്ടിയെ അമ്മയുടെ മുന്നിലിട്ട് ബലാൽസംഗം ചെയ്തു. ഇത് തടയാൻ ചെന്ന അമ്മയെ പ്രതികൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ അവിടെ ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിക്കിയെ പോലീസ് പിടികൂടി. ഇയാളിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജയകുമാറിനെ തേടി പോലീസ് പെരുമ്പാവൂരിലെത്തിയത്.…
Read Moreപണത്തിനോടുളള ആർത്തിയിൽ പാലത്തിന്റെ രൂപകൽപനയിൽ വരെ മാറ്റം വരുത്തി; പാലാരിവട്ടം മേൽപ്പാല നിർമാണത്തിൽ വൻ അഴിമതിയെന്നു വിജിലൻസ്; കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ ചൊവ്വാഴ്ച എഫ്ഐആർ സമർപ്പിക്കും. റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതിസ്ഥാനത്തു നിർത്തിയാകും എഫ്ഐആർ സമർപ്പിക്കുന്നത്. കരാർ കന്പനിയായ ആർഡിഎസിന്റെ എംഡിയടക്കം ആകെ അഞ്ച് പ്രതികളാണുള്ളത്. പാലത്തിന്റെ നിർമാണത്തിന്റെ കരാറുകാരായ ആർഡിഎസ് കന്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. പാലത്തിന്റെ രൂപരേഖ തയാറാക്കിയ ബംഗളുരുവിലെ നാഗേഷ് കണ്‍സൾട്ടന്റ്സ് രണ്ടാം പ്രതിയുമാകും. ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പാലത്തിന്റെ രൂപകൽപന മുതൽ ക്രമക്കേടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. കരാറുകാരനുമായി ചേർന്ന് ഉദ്യോഗസ്ഥർ ഒത്തുകളിച്ചുവെന്നും അമിത ലാഭമുണ്ടാക്കാൻ പാലത്തിന്റെ രൂപകല്പന മാറ്റിയെന്നും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുള്ള റിപ്പോർട്ട് വിജിലൻസ് ഡിവൈഎസ്പി ആർ.…
Read Moreനിപ്പ: സർക്കാരിന് പൂർണ പിന്തുണ; വൈറസിനെ ഫലപ്രദമായി ചെറുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് ചെന്നിത്തല
കൊച്ചി: എറണാകുളത്ത് യുവാവിന് നിപ്പ രോഗം സംശയിക്കുന്ന ലക്ഷണങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ പിന്തുണ നൽകുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എറണാകുളം ഗസ്റ്റ്ഹൗസിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിപ്പയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല. വൈറസിനെ ഫലപ്രദമായി ചെറുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഗോശ്രീ ബസുകളുടെ നഗരപ്രവേശനം; വൈപ്പിൻകാരുടെ സമരം ഇനി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ
വൈപ്പിൻ : ഗോശ്രീ ബസുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതിൽ മുഖ്യമന്ത്രിയും എംഎൽഎയും തന്ന ഉറപ്പ് ഇനിയും പാലിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്തുമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി അറിയിച്ചു. രണ്ട് വർഷം മുന്‍പ് സമിതി എറണാകുളത്ത് വഞ്ചി സ്ക്വയറിൽ പ്രതിഷേധ സംഘടിപ്പിക്കുകയും വൈപ്പിൻകരയിലെ ജനങ്ങൾ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിയെ നേരിൽകണ്ട് സമർപ്പിക്കുയും ചെയ്തിരുന്നു. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചർച്ച നടത്തുകയും അദ്ദേഹം എറണാകുളം ജില്ലാ കളക്ടറോട് ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതേ തുടർന്ന് പൊതുജനത്തിൻറെ യാത്രാ ക്ലേശം നേരിൽ മനസ്സിലാക്കുവാൻ കളക്ടർ ബസ്സിൽ യാത്ര ചെയ്ത് അനുകൂല റിപ്പോർട്ട് നൽകിയിരുന്നതാണ്. എംഎൽഎ എസ്. ശർമ്മയുടെ നേതൃത്വത്തിൽ വൈപ്പിനിൽ വിവിധ കക്ഷിനേതാക്കളുടെയും പഞ്ചായത്ത് നേതാക്കളുടെയും യോഗം സംഘടിപ്പിക്കുയും ആ യോഗത്തിൽ വച്ചുണ്ടായ തീരുമാനപ്രകാരം മുഖ്യമന്ത്രിക്ക് മറ്റൊരു…
Read Moreകടമ്പ്രായാറിലെ ടൂറിസം വികസനം കരയ്ക്കുതന്നെ; ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും വികസനത്തിനു വേണ്ട ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ
കിഴക്കന്പലം : 2007 ൽ ആരംഭിച്ച കടന്പ്രയാർ ടൂറിസം പദ്ധതികൾ വികസന തുടർച്ചയില്ലാത നശിക്കുന്നു.പുതുതായി വന്ന തൂക്കുപാലമൊഴിച്ചാൽ മറ്റൊരു വികസന പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല. ഒട്ടേറെ അനുബന്ധ ടൂറിസം പദ്ധതികൾ വിഭാവനം ചെയ്തൈങ്കിലും കടവടുക്കാതെ കടന്പ്രയാർ ടൂറിസം പ്രദേശം മുരടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.കിഴക്കന്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലായി പദ്ധതിക്കായി വാക്ക് വേയും, വാച്ച് ടവറും ബോട്ട് ജെട്ടിയും സ്ഥാപിച്ചെങ്കിലും രാത്രിയായാൽ ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ഇവിടെ നടപ്പാതയുടെ കൈവരികൾ തുരുന്പിച്ച് തകർന്ന് വീണ അവസ്ഥയിലാണ്.ലക്ഷങ്ങൾ മുടക്കി വാങ്ങിയ ബോട്ടുകളും നശിക്കുകയാണ്.പോളപ്പായലും വള്ളിപ്പായലും ഒപ്പം പുല്ലും നിറഞ്ഞതോടെ മനയ്ക്കക്കടവിൽ നിന്നുള്ള ബോട്ടിംഗിന് തടസം നേരിടുന്നുണ്ട്. പുല്ല് നിറഞ്ഞ് വലിയ കൂനയായി രൂപപ്പെട്ട നിലയിലാണ്. പുല്ലും പായലും നിറഞ്ഞതോടെ നാടൻ മത്സ്യങ്ങളുടെ കലവറയായ കടന്പ്രയാറിലേക്ക് വലയിറക്കാൻ പറ്റാത്ത സ്ഥിതിയാണ്.മലിനീകരണം മൂലം ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വില്ലേജ് ടൂറിസം…
Read Moreപാലാരിവട്ടം വഴി വന്നാൽ കുടുങ്ങിയതു തന്നെ ; അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാതെ കരാർ കമ്പനി; ബ്ലോക്കിൽ കുടുങ്ങി യാത്രക്കാർ
കൊച്ചി: നിർമാണത്തിലെ ക്രമക്കേടുകളെത്തുടർന്ന് ബലക്ഷയം സംഭവിച്ച പാലാരിവട്ടം മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ച് ഒരുമാസം പിന്നിടുന്പോഴും തുറന്നു നൽകാത്തതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗതകുരുക്ക് രൂക്ഷമാകുന്നു. പണികൾ ഒരുമാസത്തിനകം പൂർത്തിയാക്കി പാലം ഗതാഗതത്തിനായി തുറന്ന് നൽകുമെന്ന് പാലം നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ കേരള(ആർബിഡിസികെ) നേരത്തെ അറിയിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ പാലം തുറന്നിട്ടില്ല. പാലത്തിൽ നിലവിലുണ്ടായിരുന്ന ടാറിംഗ് ഇളക്കി പുതിയ ടാറിംഗ് നടത്തുക. ഡെക് കണ്ടിന്യൂവിറ്റി ടെക്നോളജിയിൽ നിർമിച്ച പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകൾ ഉറപ്പിക്കുക തുടങ്ങിയ ജോലികളാണ് നടക്കുന്നത്. അധ്യയന വർഷം ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളിൽ പണികൾ പൂർത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വാഹനതിരക്ക് ഇനിയും വർധിക്കാനാണ് സാധ്യത. നിലവിൽ വൈറ്റിലയിലും കുണ്ടന്നൂരും മേൽപ്പാലങ്ങളുടെ പണി നടക്കുന്നത് മൂലം രാവിലെയും വൈകിട്ടും പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നേരത്തെ പാലാരിവട്ടം കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ സിഗ്നലിൽനിന്ന്…
Read Moreലാബ് പരിശോധനാ ഫലം ഉച്ചയോടെ; നിപ്പ സ്ഥിരീകരിച്ചാൽ പ്രതിരോധത്തിന് സജ്ജമെന്ന് മന്ത്രി
കൊച്ചി: എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്ക് നിപ്പ വൈറസ് ബാധയുണ്ടോ എന്നറിയാന്‍ നടത്തിയ ലാബ് പരിശോധനാ ഫലം ഉച്ചയോടെ പുറത്തുവരും. പുനെ വൈറോളജി ഇൻസ്റ്റ്യൂട്ടിന്റെ റിപ്പോർട്ടിനാണ് കാക്കുന്നത്. നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചാൽ പ്രതിരോധത്തിന് സജ്ജമാണെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്തിരുന്ന 21കാരനായ എറണാകുളം സ്വദേശിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. രോഗിയുടെ സ്രവം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. നിപ്പയാണെന്നതിന് വിദൂരസാധ്യത മാത്രമാണെന്നാണ് വിദഗ്ധരെല്ലാം പറയുന്നത്. തൃശൂരിലും ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. യുവാവ് ഇന്റേൺഷിപ്പിനെത്തിയ സ്ഥാപനവും ഒപ്പം ജോലി ചെയ്തവരും നിരീക്ഷണത്തിലുണ്ട്.
Read Moreമരം ഒരു വരം! നേര്യമംഗലം-അടിമാലി റോഡിൽ അഗാധമായ കൊക്കയിലേക്കു മറിഞ്ഞ കാർ മരത്തിൽ തങ്ങിനിന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോതമംഗലം: ദേശീയ പാതയിൽ നേര്യമംഗലം-അടിമാലി റോഡിലെ അഞ്ചാം മൈലിൽ കൊക്കയിലേക്ക് കരണം മറിഞ്ഞ കാർ മരത്തിൽ തങ്ങിനിന്നു. യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയാണ് അപകമുണ്ടായത്. മൂന്നാറിൽനിന്ന് ആലപ്പുഴക്കു പോകുകയായിരുന്ന ആന്ധ്രയിൽ നിന്നുള്ള കുടുബമാണ് കാറിലുണ്ടായിരുന്നത്. എതിരെ വന്ന ബസിനു സൈഡ് കൊടുക്കുന്നതിനിടെ റോഡിൽ നിന്നു തെന്നിമാറി കരണംമറിഞ്ഞ കാർ മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാരും അതുവഴി വന്ന യാത്രക്കാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പോലിസും സ്ഥലത്തെത്തിയിരുന്നു. ഡ്രൈവർ ഉൾപ്പടെ എല്ലാവർക്കും നിസാര പരിക്കുകകളോടെ രക്ഷപ്പെട്ടു. അഗാധമായ കൊക്കയിലേക്ക് പതിക്കുമായിരുന്ന കാർ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നു. റോഡരികിലെ ക്രാഷ് ബാരിയറും തകർത്താണ് ടവേര കാർ മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്നനവരെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രുഷ നൽക്കി വിട്ടയച്ചു. ദേശീയപാതയോരത്ത് കുറ്റിക്കാട് നിറഞ്ഞുനിൽക്കുന്നത് വാഹനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പേ കാട് വെട്ടിയില്ലെങ്കിൽ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകും.
Read Moreനാട്ടുകാരുടെ കാലങ്ങളായുള്ള ചിരകാലാഭിലാഷം! സുന്ദരന്റെ ഓഡിറ്റോറിയം വ്യത്യസ്തമാകുന്നതിങ്ങനെ..
നെടുമ്പാശേരി: പാവപ്പെട്ടവര്‍ തിങ്ങിത്താമസിക്കുന്ന നാല് സെന്റ് കോളനിയില്‍ മനോഹരമായ ഓഡിറ്റോറിയം നിര്‍മിച്ച് അതു പാവങ്ങളുടെയും മറ്റും മക്കളുടെ കല്യാണത്തിനും സാമൂഹ്യപ്രതിപദ്ധതയുള്ള പ്രവർത്തനങ്ങൾക്കും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് നാടിനു മാതൃകയാവുകയാണ് മുൻ പഞ്ചായത്തംഗം കൂടിയായ എം.വി. സുന്ദരൻ. നാട്ടുകാരുടെ കാലങ്ങളായുള്ള ചിരകാലാഭിലാഷമാണ് കഴിഞ്ഞദിവസം നടന്ന ഓഡിറ്റോറിയം ഉദ്ഘാടനത്തിലൂടെ അദ്ദേഹം പൂർത്തീകരിച്ചത്. സാധാരണക്കാരും കൂലിപ്പണിക്കാരുമായ വിവിധ ജാതി മതസ്ഥര്‍ തിങ്ങിത്താമസിക്കുന്ന ചെങ്ങമനാട് പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലാണ് സുന്ദരന്‍ 1,500 ഓളം പേര്‍ക്കെങ്കിലും പങ്കെടുക്കാവുന്ന ചടങ്ങുകൾ നടത്താവുന്ന അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മനോഹരമായ ഡ്രീംലാൻഡ് എന്ന ഓഡിറ്റോറിയം നിര്‍മിച്ചിട്ടുള്ളത്. തന്റെ വീടിന് ചുറ്റും താമസിക്കുന്ന സാധാരണക്കാര്‍ വിവാഹം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സൗകര്യമില്ലാതെ വലയുന്നതും ദൂരെ സ്ഥലങ്ങളില്‍ ഭീമമായ തുക നല്കി ആവശ്യം നിര്‍വഹിക്കുന്നതും കാലങ്ങളായി കണ്ടുവരുന്ന സുന്ദരന്‍ അതിനൊരു പരിഹാരമെന്നോണമാണ് വീടിനടുത്ത് തന്റെ പെണ്മക്കളായ സുനിത പ്രവീണ്‍, സ്മിത ജഗദീഷ് എന്നിവര്‍ക്ക് നല്കിയ…
Read More