ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; മഹാരാഷ്ട്ര സ്വദേശി കബളിപ്പിച്ചത് പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയെ

പെരുമ്പാവൂർ: സംസ്ഥാനത്തെ പ്രമുഖ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ പോലീസ് പിടികൂടി. മഹാരാഷ്ട്ര അമരാവതി ദാമംഗാവ് സ്വദേശി ആശിഷ് രമേശ് ബിസ (32) യെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പ്രമുഖ വ്യവസായികളെയും വ്യാപാരികളെയും ഫോണിൽ വിളിച്ചു ഇൻകം ടാക്സ് അസി. കമ്മീഷണർ ആണെന്നു പറഞ്ഞാണു തട്ടിപ്പ്. സ്ഥാപനത്തിൽ ടാക്സ് തട്ടിപ്പ് നടന്നിട്ടുണ്ടെന്നും വിവരങ്ങൾ കൈവശമുണ്ടെന്നും ഉടൻ പരിശോധന നടത്തുമെന്നും അത് ഒഴിവാക്കണമെങ്കിൽ ആവശ്യപ്പെടുന്ന പണം നൽകണമെന്നും കടയുടമകളെ അറിയിക്കും. പ്രതി വിചാരിക്കുന്ന തരത്തിൽ കാര്യങ്ങൾ എത്തിയാൽ സിഡിഎം മെഷീൻ വഴി കാഷ് ഡെപ്പോസിറ് ചെയ്യണമെന്നും അറിയിക്കും. അഡ്വാൻസ് ആയി പണം നൽകിയാൽ രേഖകളുടെ പകർപ്പ് മെയിൽ വഴി അയച്ചുനൽകുമെന്ന് അറിയിക്കും. മുഴുവൻ പണം നൽകിയാൽ എല്ലാ ഒറിജിനൽ രേഖകളും നൽകാമെന്നും പറയും. പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയെ ഇത്തരത്തിൽ കബളിപ്പിച്ചതിനെത്തുടർന്ന് ഇദേഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്…

Read More

തട്ടിപ്പിന്‍റെ പുതിയ വെർഷൻ; കടയുടെ ഷട്ടറുകളിൽ മനുഷ്യ വിസർജ്യം ഇട്ട്  കടയുടമയുടെ ശ്രദ്ധ തിരിക്കും; കോതമംഗലത്ത് നടന്ന തട്ടിപ്പിൽ  വ്യാപാരിക്ക് നഷ്ടമായത് ഒന്നരലക്ഷം രൂപയും ഫോണും

കോതമംഗലം: വ്യാപരസ്ഥാപനത്തിന് മുന്നിൽ മനുഷ്യവിസർജ്യം ഇട്ട് ഉടമയുടെ ശ്രദ്ധതിരിച്ച് ഒന്നര ലക്ഷം രൂപയടങ്ങുന്ന ബാഗും മൊബൈൽ ഫോണും കവർന്നു. നഗരത്തിൽ തിരക്കേറിയ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ എസ്എൻ സ്റ്റോഴ്സ് പലചരക്കു കടയിൽ ഇന്നു രാവിലെയാണ് സംഭവം. സ്ഥാപന ഉടമ മുരളി കടതുറക്കുവാനായി പതിവ് പോലെ രാവിലെ എത്തിയതായിരുന്നു. അപ്പോഴാണ് കടയുടെ ഷട്ടറുകൾക്ക് ചേർന്ന് തിണ്ണയിൽ മനുഷ്യ വിസർജ്യം ശ്രദ്ധയിൽപ്പെട്ടത്. ഇത് വ്യത്തിയാക്കുന്നതിനായി ബിൽഡിംഗിന് പിന്നിലെ ടോയ്‌ലറ്റിൽ പോയി ബക്കറ്റിൽ വെള്ളമെടുത്ത് എത്തിയ ഉടമ ശുചീകരണം നടത്തുകയായിരുന്നു ആദ്യം. ഇതിന് ശേഷം സ്കൂട്ടറിൽ നിന്നും ബാഗും താക്കോലുമെടുത്ത് കടതുറക്കാൻ നോക്കിയപ്പോഴാണ് പണവും മൊബൈലും നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. സ്കൂട്ടറിന്‍റെ താക്കോൽ ഊരുവാനും തിരക്കിനിടയിൽ ഉടമ മറന്നിരുന്നു. താക്കോൽ ഉപയോഗിച്ച് സ്കൂട്ടറിന്‍റെ ബോക്സ് തുറന്നാണ് മോഷണം നടത്തിയത്. ഉടൻ വിവരം അറിയിച്ചതിനെ തുടർന്ന് കോതമംഗലം പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ…

Read More

ഒന്നാം ക്ലാസുകാരന്‍റെ ജീവൻ രക്ഷിച്ച പ്രജിത്തിന്‍റെ  ധീരതയ്ക്ക് ആദിശങ്കരയുടെ സ്നേഹോപഹാരം

കാലടി: ഒന്നാം ക്ലാസ് വിദ്യാർഥിയുടെ ജീവൻ രക്ഷിച്ച പ്രജിത്തിന് ഉപരിപഠനത്തിനു അവസരമൊരുക്കി ആദിശങ്കര ട്രസ്റ്റ്. മാണിക്കമംഗലം സ്വദേശിയായ പ്രജിത്തിനാണ് ആദിശങ്കര ട്രസ്റ്റ് അവരുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്നത്. 2017 ജൂണ്‍ 14 ന് മാണിക്കമംഗലം തുറയിൽ കാൽവഴുതി വീണ ഒന്നാം ക്ലാസ് വിദ്യാർഥി കണ്ണനെ അതിസാഹസികമായി പ്രജിത്ത് രക്ഷപ്പെടുത്തിയിരുന്നു. പ്രജിത്തിന്‍റെ ഈ ധീരതയ്ക്കുള്ള അംഗീകാരമായാണ് ആ വർഷത്തിൽ തന്നെ ട്രസ്റ്റ് അവരുടെ സ്ഥാപനങ്ങളിൽ ഉപരി വിദ്യാഭ്യാസത്തിനുള്ള വാഗ്ദാനം നൽകിയത്. ഇതേത്തുടർന്ന് പത്താം ക്ലാസ് കഴിഞ്ഞതോടെ പ്രജിത്ത് ശ്രീശാരദ വിദ്യാലയത്തിൽ ഉപരി പഠനത്തിനു തുടക്കം കുറിച്ചു. 2017 ജൂണിൽ തുറയുടെ അടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോൾ കണ്ണൻ കാൽവഴുതി വെളളത്തിൽ വീഴുകയായിരുന്നു. തുറയുടെ ഒരു വശത്ത് കളിച്ചു കൊണ്ടിരുന്ന കൊച്ചുകുട്ടികൾ കണ്ണൻ വെളളത്തിൽ മുങ്ങിത്താഴുന്നതുകണ്ട് ബഹളം വച്ചു. ഇത് കേട്ട് ഓടിയെത്തിയ പ്രജിത്ത് മറ്റൊന്നും ആലോചിക്കാതെ…

Read More

പീഡനശ്രമം ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ; വീട്ടിലെത്തി ചിത്രകല പഠിക്കുന്ന മധ്യാവയസ്കനായ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു

മരട്: പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ നെട്ടൂർ സ്വദേശിയായ ചിത്രകലാ അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തു. തേവരയിൽ നടന്ന സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി. ചിത്രം വര പഠിപ്പിക്കാൻ വീട്ടിലെത്താറുള്ള അൻപതുകാരനാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. വിദ്യാർഥിനിക്ക് ചിത്രരചനയിൽ താല്പര്യക്കുറവ് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാരണം തിരക്കിയപ്പോഴാണ് പീഡനം സംബന്ധിച്ച സൂചന ലഭിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയിൽനിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ മധ്യവയസ്കനെ ചോദ്യം ചെയ്തശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ചക്രക്കസേരയിലിരിക്കുമ്പോഴും തളരാത്ത മനസുമായി സ്വപ്നങ്ങളെഴുതുന്ന  ഷിറാഫുദ്ദിനെക്കുറിച്ചറിയാം

സിജോ പൈനാടത്ത് കൊച്ചി: അതിജീവനവും പരിസ്ഥിതി സ്നേഹവും സമന്വയിപ്പിച്ച യുവത്വം. മൂന്നു വർഷത്തോളമായി തളർന്ന ശരീരവുമായി ചക്രക്കസേരയിലിരിക്കുന്പോഴും തളരാത്ത മനസുമായി സ്വപ്നങ്ങളെഴുതുന്ന സി.പി. ഷിറാഫുദ്ദിൻ എന്ന മുപ്പതുകാരന്‍റെ ജീവിതം ഇങ്ങനെ ചുരുക്കി വായിക്കാം. ഉപയോഗശൂന്യമായ പേപ്പർ ഉപയോഗിച്ചു പരിസ്ഥിതി സൗഹൃദ പേനകൾ നിർമിക്കുന്നവർ നിരവധി പേരുണ്ടാകും. ഷൊർണൂർ നന്പ്രം സ്വദേശി സി.പി. ഷറഫുദ്ദിന്‍റെ കൈകളിൽ രൂപപ്പെട്ട ഒന്നര ലക്ഷത്തോളം പേപ്പർ പേനകൾക്കു പറയാനുള്ളത് പരിസ്ഥിതി സൗഹൃദത്തിനൊപ്പം നിലനില്പിന്‍റെ പോരാട്ടത്തെക്കുറിച്ചു കൂടിയാണ്. 2016 ജൂലൈയിലുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലും സുഷുമ്നാ നാഡിയും തകർന്നതാണ് ഈ ചെറുപ്പക്കാരനെ എന്നന്നേക്കുമായി ചക്രക്കസേരയിലേക്ക് ഇരുത്തിയത്. ബസ് കാത്തു നിൽക്കുന്നതിനിടെ പാഞ്ഞുവന്ന ലോറിയിടിച്ചായിരുന്നു അപകടം. ദുബായിൽ മൊബൈൽ ഫോണ്‍ ടെക്നീഷനായിരുന്ന ഷറഫുദ്ദിൻ നാട്ടിൽ അവധിക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്. ചക്രക്കസേരയിലാക്കപ്പെട്ടവർക്കായി 2017ൽ റോട്ടറി ക്ലബ് നടത്തിയ സ്വയം തൊഴിൽ പരിശീലന ക്യാന്പിൽ പങ്കെടുത്തതാണു പേപ്പർ പേന നിർമാണത്തിനു നിമിത്തമായത്.…

Read More

 മോദിയുടെ രണ്ടാമൂഴം, ഗുരുവായൂർ കണ്ണനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ  തൃശൂരിൽ

കൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങും. എട്ടിന് രാവിലെ 8.55 ന് ഗസ്റ്റ് ഹൗസിൽ നിന്നിറങ്ങി 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്ടറിൽനിന്ന് ഗുരുവായൂരിലേക്കു പോകും.

Read More

പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ല; മൃഗങ്ങളിൽ നിപ്പയുടെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് 

കൊച്ചി: മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ജില്ലയിൽ ഇതുവരെ മൃഗങ്ങളിൽ നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങളിലും മൃഗ രോഗങ്ങൾ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുന്നതിനും നിപ്പാ സമാനമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇത് സംബന്ധിച്ച് പരിഭ്രാന്തി ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽനിന്നെത്തിയ ഉന്നതസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ജാഗ്രത ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതിനും ക്ലിനിക്കൽ സർവൈലൻസ് തുടരുന്നതിനും ഉന്നതസംഘം നിർദേശം നൽകി. വന്യജീവികളിലെ രോഗസാധ്യത സംബന്ധിച്ച് നിരീക്ഷണ നടപടികൾ തുടർന്നുവരികയാണ്. തൃശൂർ, ഇടുക്കി ജില്ലകളിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ ജാഗ്രത നടപടികൾക്ക് നിർദേശങ്ങൾ നൽകി. ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്തി നിർദേശങ്ങൾ നൽകുന്നതിനായി…

Read More

സിപിഎം-സിപിഐ സംഘർഷമേഖലയായ പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്

പിറവം: പിറവത്ത് ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി നിതിൻ രാജിന്‍റെ വീടിനുനേരെയാണ് വ്യാഴാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സിപിഎം-സിപിഐ സംഘർഷം നിലനിൽക്കുന്ന മേഖലയാണ് ഇവിടം. ആക്രമണം ഇതിന്‍റെ ഭാഗമാണെന്ന് സംശയിക്കുന്നതായി നിതിൻ രാജ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Read More

സംഭാവനകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടി ഗംഭീരമാകും! കൃത്യമായ വിവരമില്ലാത്ത രസീതുമായി പണപ്പിരിവ്; ജില്ലാ ആശുപത്രിക്കെതിരേ പരാതി

ആലുവ: ആശുപത്രി വികസന സമിതിയുടെ പേരിൽ ആലുവ ജില്ലാ ആശുപത്രിയിലെ രോഗികളിൽനിന്ന് അനധികൃതമായി പണം പിരിക്കുന്നതായി പരാതി. രസീതിൽ കൃത്യമായ വിവരങ്ങളില്ലാതെ കൂപ്പണ്‍ മാതൃകയിൽ പണം പിരിക്കുന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. രോഗികളുടെ പേരോ തിയതിയോ സീലോ ഇല്ലാതെ 50, 100 രൂപയുടെ കൂപ്പണുകളാണ് വിതരണം ചെയ്തിരുന്നത്. സ്കാനിംഗ്, എക്സറേ തുടങ്ങിയവ ആവശ്യമായിവരുന്ന രോഗികളുടെ പക്കൽനിന്നാണ് ഇത്തരത്തിൽ പണം ഈടാക്കുന്നത്. ഇതിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സിപിഐ പ്രതിനിധികളാണ് കമ്മിറ്റിയിൽ വിഷയം അവതരിപ്പിച്ചത്. ഇതോടെ കൃത്യമായ രസീതില്ലാതെ നടത്തിയിരുന്ന പണപ്പിരിവ് അവസാനിപ്പിക്കാൻ ജില്ല പഞ്ചായത്ത് ജനറൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം മുതൽ രസീതിൽ തീയതി, വിശദാംശങ്ങൾ എന്നിവ ഉൾപ്പെടുത്തി പുതിയ രസീത് തയാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Read More

അറ്റകുറ്റപ്പണിയിൽ കാര്യമില്ല! പാലാരിവട്ടം മേൽപ്പാലം ഗുരുതരാവസ്ഥയിൽ

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അതീവ ഗുരുതരാവസ്ഥയിലാണെന്നും പുതുക്കി പണിയണമെന്നും റിപ്പോർട്ട്. പാലത്തിന്‍റെ നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ചു ശിപാർശയുള്ളത്. അറ്റകുറ്റപ്പണികൊണ്ടു കാര്യമില്ലെന്നും ദീർഘകാല അടിസ്ഥാനത്തിൽ ഇതു ഗുണം ചെയ്യില്ലെന്നും എഫ്ഐആറിൽ പറയുന്നു. പാലം പുതുക്കിപ്പണിയുന്നതിന്‍റെ ചെലവ് കരാറുകാരിൽനിന്ന് ഈടാക്കണമെന്നും എഫ്ഐആറിൽ പറയുന്നു. റോഡ്സ് & ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടെ പ്രതിസ്ഥാനത്തു നിർത്തിയാണ് എഫ്ഐആർ സമർപ്പിച്ചത്. കരാർ കന്പനിയായ ആർഡിഎസിന്‍റെ എംഡിയടക്കം ആകെ അഞ്ച് പ്രതികളാണുള്ളത്. പാലത്തിന്‍റെ നിർമാണത്തിന്‍റെ കരാറുകാരായ ആർഡിഎസ് കന്പനി എംഡി സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. ക്രമക്കേടു നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് തീരുമാനിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പാലത്തിന്‍റെ രൂപകൽപന മുതൽ ക്രമക്കേടുകൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തി. കരാറുകാരനുമായി ചേർന്ന്…

Read More