എറണാകുളം ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ വീണ്ടും മോഷണം;  ഇത്തവണ നഷ്ടമായത് 5500 പേപ്പർ ഷീറ്റുകൾ; മോഷണ വിദഗ്ധനായ ജീവനക്കാരനെക്കൊണ്ട് പൊറുതിമുട്ടി അധികൃതർ

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ മോഷണ വിദഗ്ധനായ ജീവനക്കാരനെക്കൊണ്ട് പൊറുതിമുട്ടി അധികൃതർ. പ്രിന്‍റിംഗ്, ഫോട്ടോസ്റ്റാറ്റ് എന്നീ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്ന 11 പാക്കറ്റ് പേപ്പറുകൾ മോഷണം പോയതാണ് പുതിയ സംഭവം. ഇവ സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് സെക്യൂരിറ്റിയുടെ സഹായത്തോടെ കടത്തിയതായാണ് സൂചന. 5500 എ 4 ഷീറ്റുകൾ അടങ്ങിയ 11 പാക്കറ്റുകളാണ് കാണാതായത്. ഒരു പാക്കറ്റിന് ഏകദേശം 500 രൂപയോളം വരും. ഇത്രയധികം പേപ്പറുകൾ ഒരാൾക്ക് സ്വന്തമായി ഉപയോഗിച്ച് തീർക്കാൻ പറ്റില്ലെന്നിരിക്കെ മറിച്ച് വിൽക്കാനാണ് സാധ്യതയെന്ന് മറ്റ് ജീവനക്കാർ പറയുന്നു. മെഡിക്കൽ കോളജിലെയും ആശുപത്രിയിലേയും നിരവധി സാധനങ്ങൾ കാണാതാവുന്നതിനു പിന്നിൽ ഇതേ ജീവനക്കാരനാണെന്നാണ് ആരോപണം. ബൾബുകൾ മുതൽ ആധുനിക ഉപകരണങ്ങൾ വരെ ഇയാൾ കടത്തുമത്രെ. ആശുപത്രി ജനലിലെ കർട്ടനുകൾ, ചൂലുകൾ, കസേരകൾ, ബെഡ്ഷീറ്റുകൾ എന്നിവയും ഇതിൽപ്പെടും. കോമ്പൗണ്ടിലുണ്ടാകുന്ന വാഴക്കുലകളിൽ വരെയും ഇദ്ദേഹം കൈവയ്ക്കാറുണ്ട്. സിനിമാ ഷൂട്ടിംഗ്…

Read More

ഓണം ലക്ഷ്യമിട്ട് കൃഷി ചെയ്തവർക്ക്  കാലവർഷം നൽകിയത് കണ്ണീർ; കാലവർഷക്കെടുതിയിൽ നശിച്ചത് 5.9 കോടി രൂപയുടെ പച്ചക്കറികൃഷി

 ബിജോ ടോമി കൊച്ചി: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വലിയ അളവിൽ പച്ചക്കറികൃഷിക്ക് നാശം സംഭവിച്ചതോടെ ഇത്തവണ ഓണസദ്യയൊരുക്കാൻ പൂർണമായും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണു മലയാളികൾ. കേരളവിപണിയിൽ എത്തുന്ന പച്ചക്കറിയിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽനിന്നാണെങ്കിലും ഓണവിപണി ലക്ഷ്യമിട്ട് കേരളത്തിൽ നിരവധി കർഷകർ കൃഷിയിറക്കിയിരുന്നു. ഇവർക്കു കാലവർഷം സമ്മാനിച്ചതാകട്ടെ കണ്ണീരും. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 1032.3 ഹെക്ടർ സ്ഥലത്തെ പച്ചക്കറികൃഷി നശിച്ചതായാണ് കൃഷി വകുപ്പിന്‍റെ റിപ്പോർട്ട്. കർഷകർക്ക് ആകെ 5,99,99,620 രൂപയുടെ നഷ്ടമെന്നാണ് പ്രാഥമികകണക്ക്. ഇതിൽ നല്ലൊരു ശതമാനം ഇത്തവണ ഓണവിപണി ലക്ഷ്യമിട്ട കൃഷിയാണ്. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച കോട്ടയം, ആലപ്പുഴ ജില്ലകളിലാണു കൂടുതൽ കൃഷിനാശം. കോട്ടയത്ത് 352 ഹെക്ടർ കൃഷിയും ആലപ്പുഴയിൽ 234 ഹെക്ടർ കൃഷിയും നശിച്ചു. എറണാകുളം ജില്ലയിൽ 37.62 ഹെക്ടറിലെ കൃഷിയാണു നശിച്ചത്. ലോറിസമരം മൂലം ഓണത്തിന് ഒരു മാസംമുന്പേ വർധിച്ച…

Read More

വിദേശ വനിത കൊല്ലപ്പെട്ട കേസ്: സിബിഐ അന്വേഷണം വേണ്ട; മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമല്ലെന്നുമായിരുന്നു സർക്കാരിന്‍റെ വാദം. കേസ് അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതി ആണ്‍സുഹൃത്തിന്‍റെ ഹർജി തള്ളുകയായിരുന്നു.

Read More

പറക്കാൻ ഒരു മിനിറ്റുപോലും വൈകിപ്പിച്ചില്ല; വിസയിൽ ഫോട്ടോ മാറി;  നടപടികൾ വേഗത്തിലാക്കി കൃത്യസമയത്ത്  തീർഥാടകനെ യാത്രയാക്കിയ കൊച്ചി എയർപോർട്ടിലെ ഹജ്ജ് കമ്മിറ്റി ഇടപെടലുകൾ ഇങ്ങനെ…

നെടുന്പാശേരി: ഹജ്ജ് കാന്പിൽ എത്തിയ തീർഥാടകന്‍റെ വിസയിൽ ഫോട്ടോ മാറി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ജീവനക്കാരുടെ ഇടപെടൽ മൂലം വിസയിൽ തീർഥാടകന്‍റെ യഥാർഥ ഫോട്ടോ പതിച്ച് മിനിറ്റുകൾക്കകം തീർഥാടകനെ ഹജ്ജ് കർമം നിർവഹിക്കാൻ യാത്രയാക്കി. തലശേരി മന്പുറം സ്വദേശി പോറ്റിപാറയിൽ ഖാദർകുഞ്ഞിന്‍റെ ഫോട്ടോയാണ് മാറിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് കർമം നിർവഹിക്കാൻ മക്കയിലേക്ക് യാത്ര തിരിക്കുന്നതിനായി കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സൗദി എംബസിയിൽനിന്ന് അടിച്ചു നൽകിയ വിസയിൽ ഇദ്ദേഹത്തിന്‍റെ ഫോട്ടോയും പേരും മാറിയ വിവരം അറിയുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി തെറ്റ് തിരുത്തിയതോടെ ആശങ്കങ്ങൾ ഇല്ലാതെ ഖാദർ പുറപ്പെട്ടു. ഇന്നലെ വൈകിട്ട് 4.25ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ യാത്രയാകാനാണ് ഖാദർകുഞ്ഞ് എത്തിയത്. വിമാനം പുറപ്പെടാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപെട്ടത്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വീൽ ചെയറിലായതിനാൽ അവസാനത്തെ…

Read More

ചൊവ്വാദേഷം മാറുന്നില്ല;  ചൊവ്വാഴ്ചകളിൽ പഞ്ചായത്ത് ഓഫീസുകളിൽ ‌വനിതാ പോലീസ് സേവനം; ഉത്തരവ് നടപ്പായില്ല

സിജോ പൈനാടത്ത് കൊച്ചി: സ്ത്രീസുരക്ഷയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസുകളിൽ ആഴ്ചയിലൊരു ദിവസം വനിതാ പോലീസ് ഓഫീസറുടെ സേവനം ലഭ്യമാക്കണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നടപ്പായില്ല. 2017 ഏപ്രിലിൽ പുറത്തിറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആദ്യത്തെ ഏതാനും ആഴ്ചകളിൽ വനിതാ പോലീസ് പഞ്ചായത്ത് ഓഫീസുകളിൽ എത്തിയെങ്കിലും ശേഷം പലയിടത്തും മുടങ്ങുകയായിരുന്നു. ചൊവ്വാഴ്ചകളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണു വനിതാ പോലീസ് ഓഫീസറുടെ സാന്നിധ്യം പഞ്ചായത്ത് ഓഫീസുകളിൽ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നത്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ചൊവ്വാഴ്ചകളിൽ എത്താനായില്ലെങ്കിൽ മുൻകൂട്ടി അറിയിപ്പു നൽകി അടുത്ത വ്യാഴാഴ്ച ഇതേസമയത്ത് സേവനം ലഭ്യമാക്കണമെന്നും ഡിജിപി സർക്കുലറിലൂടെ നിർദേശിച്ചിരുന്നു. പോലീസിന്‍റെ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് അതിർത്തിക്കുള്ളിലെ സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാനും പരിഹാരമുണ്ടാക്കാനുമാണു വനിതാ പോലീസിനെ നിയോഗിച്ചത്. പ്രാദേശിക പോലീസ് സ്റ്റേഷനുകളിൽനിന്നാണു വനിതാ പോലീസിനെ നിയോഗിക്കേണ്ടത്. എത്തുന്ന പരാതികൾക്ക് അന്നുതന്നെ പരിഹാരമുണ്ടാക്കാനും…

Read More

ഭർതൃമതിയായ യുവതി യുവാവുമായി പരിചയത്തിലായി; ബന്ധം ദൃഡമായപ്പോൾ വിവാഹബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി യുവാവ്; ഒടുവിൽ യുവതി ആത്മഹത്യ ചെയ്തു;‍ ഒന്നര വർഷത്തിന് ശേഷം യുവാവ് പിടിലായതിങ്ങനെ…

ചെറായി: ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുനന്പം പോലീസ് ആത്മഹത്യാപ്രേരണകുറ്റത്തിനു കേസെടുത്തതിനെതുടർന്ന് വിദേശത്തേക്ക് കടന്ന യുവാവ് ഒന്നര വർഷത്തിനുശേഷം തിരുവനന്തപുരം എയർപോർട്ടിൽനിന്ന് അറസ്റ്റിലായി. നായരന്പലം കുറുപ്പംതറ വീട്ടിൽ മുഹമ്മദ് ഷിഫാസാ(36)ണ് അറസ്റ്റിലായത്. എടവനക്കാട് പഴങ്ങാട് ഇരുനിലകെട്ടിടത്തിന്‍റെ ഒന്നാം നിലയിൽ ജെന്‍റ്സ് ബ്യൂട്ടി പാർലർ നടത്തി വന്ന പ്രതി ഒളിവിലായതിനെ തുടർന്ന് പോലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനു മുന്പായി പ്രതി വിദേശത്തേക്ക് കടക്കുകയും ചെയ്തു. ഒന്നര വർഷത്തിനുശേഷം പ്രതി നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ മുനന്പം പോലീസിനു കൈമാറി. മുനന്പം സ്വദേശിനിയായ യുവതിയെ എടവനക്കാടാണ് വിവാഹം കഴിച്ചയച്ചിരുന്നത്. ഇവിടെവച്ചാണ് യുവാവുമായി പരിചയപ്പെട്ടത്. പരിചയത്തെ തുടർന്ന് പണവും യുവതിയിൽനിന്ന് പ്രതി വാങ്ങിയിരുന്നതായി പോലീസിന്‍റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞിരുന്നു. വിവാഹബന്ധം വേർപെടുത്താൻ പ്രതി യുവതിയെ നിരന്തരം പ്രേരിപ്പിച്ചുവത്രേ. ഇതിനിടയിലാണ് യുവതി ആത്മഹത്യചെയ്തത്.…

Read More

“അരങ്ങ്’ എത്തും മുന്പേ  മഞ്ജുഷ അരങ്ങൊഴിഞ്ഞു;  ഇരയമ്മൻതമ്പിയുടെ കൃതിയുടെ ദൃശ്യാവിഷ്ക്കാരത്തിന്‍റെ തയാറെടുപ്പിനിടെയാണ്  മരണം കവർന്നതെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ നൃത്തവിഭാഗം അടുത്തമാസം നടത്തുന്ന “അരങ്ങ്’ എന്ന പരിപാടിയിൽ നൃത്തം അവതരിപ്പിക്കുന്നതിനുളള ഒരുക്കത്തിനിടയിലാണു ഗായികയും നർത്തകിയുമായ മഞ്ജുഷ മോഹൻദാസിന്‍റെ (26) അകാലത്തിലുള്ള വേർപാട്. സ്റ്റാർ സിംഗർ ഉൾപ്പെടെ നിരവധി സംഗീത ഷോകളിൽ തിളങ്ങിയ എംഎ രണ്ടാം വർഷ മോഹിനിയാട്ടം വിദ്യാർഥിനിയായ മഞ്ജുഷയുടെ മരണം ഉൾക്കൊള്ളാൻ സഹപാഠികൾക്കു മാത്രമല്ല അധ്യാപകർക്കുമാകുന്നില്ല. കലാഭവൻ മണിയുടെ സഹോദരനും ഗസ്റ്റ് അധ്യാപകനുമായ ആർ.എൽ.വി. രാമകൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു മഞ്ജുഷ ഉൾപ്പെട്ട സംഘത്തിന്‍റെ പരിശീലനം. പരിശീലനത്തിന്‍റെ അവസാനഘട്ടത്തിലാണു വാഹനാപകടത്തിന്‍റെ രൂപത്തിൽ മഞ്ജുഷയുടെ ജീവൻ നഷ്ടമായതെന്നു രാമകൃഷ്ണൻ വേദനയോടെ പറഞ്ഞു. ഇരയമ്മൻതന്പിയുടെ കൃതിയുടെ ദൃശ്യാവിഷ്ക്കാരമാണ് ഇവർ അവതരിപ്പിക്കാനിരുന്നത്.

Read More

കൈ നിറയെ മീനുമായി അവർ തിരികെയെത്തി; ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ പോയ ബോട്ടുകൾ തിരിച്ചെത്തി; വള്ളം നിറയെ  കരിക്കാടിച്ചെമ്മീനും കിളിമീനും.

വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിനുശേഷം കടലിൽ പോയ ബോട്ടുകൾ തിരിച്ചെത്തിയത് നിറയെ കരിക്കാടിച്ചെമ്മീനും കിളിമീനുമായി. 20 ഓളം ബോട്ടുകളാണ് മത്സ്യബന്ധനം കഴിഞ്ഞ് ഇന്നലെയും ഇന്നുമായി കാളമുക്ക് ഫിഷിംഗ് ഹാർബറിൽ എത്തിയത്. 25 ഓളം ബോട്ടുകൾ മുനന്പം ഹാർബറിലുമെത്തി. ഇന്ന് ബോട്ടുകൾ കൂടുതലായി എത്തിത്തുടങ്ങും. കനത്ത മഴ മത്സ്യബന്ധന ബോട്ടുകൾക്ക് ഗുണമായെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. ഒരു ദിവസത്തെ ക്യാച്ചിംഗിൽ രണ്ട് ലക്ഷം മുതൽ രണ്ടര ലക്ഷം രൂപവരെ ലഭിച്ചു. ആദ്യം എത്തിയ ബോട്ടുകൾക്ക് കിളിമീനു നല്ല വില ലഭിച്ചു. എന്നാൽ പിന്നാലെ ധാരാളം എത്താൻ തുടങ്ങിയതോടെ പതിവു പോലെ വില ഇടിഞ്ഞു. കരിക്കാട് ചെമ്മീൻ വലുപ്പം കുറവായതിനാൽ പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഇന്നലെ പുലർച്ചെമുതൽ കടലിൽ മത്സ്യബന്ധനത്തിനായി പോയ ബോട്ടുകളിൽ കാളമുക്ക് ഹാർബറിൽ ആദ്യം തിരികെയെത്തിയത് മാന്പിള്ളി-2 എന്ന ബോട്ടാണ്. അതേ സമയം മുനന്പം ഹാർബറിൽ ഇന്നലെ…

Read More

മിസ്ഡ് കോൾ പ്രണയം  ഒടുവിലെത്തിയത് പീഡനത്തിൽ;  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

കോതമംഗലം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാലക്കാട് അലനല്ലൂർ സ്വദേശി രതീഷ് (26) ആണ് പോലീസ് പിടിയിലായത്. മൊബൈൽ ഫോണ്‍ വഴിയാണ് പ്രതി കോതമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ആൾതാമസമില്ലാത്ത വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോതമംഗലം സിഐ അഗസ്റ്റിൻ തോമസ്, എസ്ഐ ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More

ഓർമകളിൽ  ഉമ്പായി; ഉമ്പായിക്ക്  സംഗീതലോകത്തിന്‍റെ അന്ത്യാഞ്ജലി; സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി

കൊച്ചി: മലയാളത്തിന്‍റെ ഗസൽ ഗായകൻ ഉന്പായിയുടെ കബറടക്കം ഇന്ന്. ഉച്ചക്ക് 12.30ന് ഫോർട്ടുകൊച്ചി കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ വൈകുന്നേരം 4.30 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർന്ന് മൃതദേഹം ഇന്നലെ രാത്രി മട്ടാഞ്ചേരി കൂവപ്പാടം ശാന്തിനഗർ കോളനിയിലെ എംഐജി 12 ഉന്പായീസ് ഗാർഡൻ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഒന്പത് മുതൽ കൽവത്തി കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉന്പായിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സംഗീതസംവിധായകൻ എം.കെ.അർജുനൻ, കെ.ജെ.മാക്സി എംഎൽഎ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ ഇന്ന് രാവിലെ അന്തിമോപചാരമർപ്പിച്ചു. എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്, ജോണ്‍ ഫെർണാണ്ടസ്, ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദ്, മുൻമന്ത്രി കെ.ബാബു, ഡൊമിനിക് പ്രസന്‍റേഷൻ, ബെന്നി ബെഹനാൻ, കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.ബീന,…

Read More