ഓർമകളിൽ  ഉമ്പായി; ഉമ്പായിക്ക്  സംഗീതലോകത്തിന്‍റെ അന്ത്യാഞ്ജലി; സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തി

കൊച്ചി: മലയാളത്തിന്‍റെ ഗസൽ ഗായകൻ ഉന്പായിയുടെ കബറടക്കം ഇന്ന്. ഉച്ചക്ക് 12.30ന് ഫോർട്ടുകൊച്ചി കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്നലെ വൈകുന്നേരം 4.30 ഓടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. തുടർന്ന് മൃതദേഹം ഇന്നലെ രാത്രി മട്ടാഞ്ചേരി കൂവപ്പാടം ശാന്തിനഗർ കോളനിയിലെ എംഐജി 12 ഉന്പായീസ് ഗാർഡൻ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ ഒന്പത് മുതൽ കൽവത്തി കമ്മ്യൂണിറ്റി ഹാളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉന്പായിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സംഗീതസംവിധായകൻ എം.കെ.അർജുനൻ, കെ.ജെ.മാക്സി എംഎൽഎ, പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ തുടങ്ങിയവർ ഇന്ന് രാവിലെ അന്തിമോപചാരമർപ്പിച്ചു. എംഎൽഎമാരായ ഹൈബി ഈഡൻ, അൻവർ സാദത്ത്, ജോണ്‍ ഫെർണാണ്ടസ്, ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദ്, മുൻമന്ത്രി കെ.ബാബു, ഡൊമിനിക് പ്രസന്‍റേഷൻ, ബെന്നി ബെഹനാൻ, കെ.എസ്.രാധാകൃഷ്ണൻ, ഡോ.എം.ബീന,…

Read More

കഴുത്തിൽ കുത്തിയിറക്കിയ കത്തി 15 സെന്‍റീമീറ്ററിലേറെ ആഴത്തിൽ മുറിവുണ്ടാക്കി; നിമിഷയുടെ ജീവൻ കവർന്നത് ഈ മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

\കൊച്ചി: കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് പെരുന്പാവൂരിലെ ബിരുദ വിദ്യാർഥിനി നിമിഷയുടെ മരണത്തിനു കാരണമായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതരസംസ്ഥാന തൊഴിലാളിയായ അക്രമിയുടെ കുത്തേറ്റ് നിമിഷയുടെ കഴുത്തിൽ 15 സെന്‍റീമീറ്ററിലേറെ ആഴത്തിൽ മുറിവുണ്ടായി. ഈ മുറിവിലൂടെ അമിതമായി രക്തം വാർന്നതാണ് നിമിഷയുടെ മരണത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. നിമിഷയുടെ ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് അന്വേഷണസംഘത്തിനു കൈമാറി. മുത്തശ്ശിയുടെ മാല പൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷ ആക്രമണത്തിനിരയായത്. സംഭവത്തിൽ പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി ബിജു മൊല്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More

അഭിമന്യു കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ; ഒരു മാസം പിന്നിടുമ്പോഴും പ്രധാന പ്രതിയെ പിടികൂടാനായില്ല; കേസിൽ 14 പേർ പിടിയിലായി

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കാസർഗോഡ് സ്വദേശിയാണ് പിടിയിലായത്. ഇയാൾ എറണാകുളത്ത് ജോലി ചെയ്തു വരികയായിരുന്നു. കേസിലെ പ്രതികളെ സംസ്ഥാനം വിടാൻ ഇയാൾ സഹായിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. ജൂലൈ ഒന്നിന് രാത്രിയായിരുന്നു അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അഭിമന്യു കൊല്ലപ്പെട്ടിട്ടു ഒരു മാസം തികയുന്പോൾ കൊലയാളി സംഘത്തിലെ എട്ട് പേർ ഒളിവിലാണ്. കേസിൽ 14 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. കൊലയാളി സംഘത്തെ ക്യാന്പസിലേക്ക് വിളിച്ചു വരുത്തിയ മഹാരാജസ് കോളജ് വിദ്യാർഥി ജെ.ഐ. മുഹമ്മദ്, കൊലപാതകം ആസൂത്രണം ചെയ്ത കണ്ണൂർ സ്വദേശി മുഹമ്മദ് റിഫ തുടങ്ങിയവരെ പിടികൂടാൻ അന്വേഷണ സംഘത്തിനു സാധിച്ചിട്ടുണ്ട്.

Read More

കളമശേരിയിലെ പ്രത്യേക സുരക്ഷാമേഖല;  നിർമാണ പ്രവൃത്തികൾ നടത്താനാകാതെ പ്രദേശവാസികൾ; നഗരസഭാ ഓഫീസിനു മുന്നിൽ  യുവാവിന്‍റെ ആത്മഹത്യാശ്രമം 

കളമശേരി: വിവിധ സേനാവിഭാഗങ്ങളുടെ ആയുധശാലകൾക്ക് ചുറ്റും ജീവിക്കുന്ന ജനങ്ങളുടേത് കാൽ നൂറ്റാണ്ടിലേറെയായി നീളുന്ന ദുരിതം. ഒരു ഉയർന്ന നിലയുള്ള വീട് വയ്ക്കാനോ ഒന്ന് പുതുക്കി പണിയാനോ തടസമായി നിൽക്കുന്നതാണ് സുരക്ഷാ മേഖലയെന്ന നിയമം. ആയുധശാലകൾക്കു ചുറ്റുമുള്ള പ്രദേശം സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതിന്റെ ഫലമായാണ് എൻഎഡി മേഖലയിൽ 1992 മുതൽ നിർമ്മാണ നിരോധനം വന്നത്. പരിസരവാസികൾക്കു വീടു വയ്ക്കുന്നതിനും അറ്റകുറ്റപണികൾ നടത്തുന്നതിനും മറ്റും പ്രതിരോധ മന്ത്രാലയം ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപെടുത്തിയത്. എടത്തല പഞ്ചായത്തിലും കളമശേരി നഗരസഭയിലും പെടുന്നതാണീ പ്രദേശം. നിബന്ധനകൾ ഈ മേഖലയിൽ പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും 1992 മുതൽ അവ കർശനമായി നടപ്പാക്കാൻ തുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിലായി. പുതിയ കെട്ടിടങ്ങളുടെ നിർമാണം, റോഡുകളുടെയും വൈദ്യുതി ലൈനുകളുടെയും അറ്റകുറ്റപ്പണി, സ്ഥലത്തിന്റെ ക്രയവിക്രയം എന്നിവയ്ക്കാണ് നിയന്ത്രണങ്ങൾ ബാധകമായത്. ഇതോടെ വിവാഹങ്ങളേയും ഇത് ബാധിച്ചു. എന്നാൽ അത് ലംഘിച്ച് സ്വാധീനം ഉള്ളവർക്ക്…

Read More

ട്രോളിംഗ് നിരോധനം കഴിഞ്ഞു മത്സ്യബന്ധന ബോട്ടുകൾ തീരംവിട്ടു; ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തുമ്പോൾ ഹാർബറുകൾ സജീവമാകും

വൈപ്പിൻ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം പിൻവലിച്ചതോടെ മുനന്പം, മുരുക്കുംപാടം, തോപ്പുംപടി ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധന ബോട്ടുകൾ ഇന്ന് പുലർച്ചെ കടലിലേക്ക് കുതിച്ചു. രണ്ട് മൂന്ന് ദിവസമായി സജ്ജീകരണങ്ങൾ പൂർത്തിയായി ഹാർബറുകളിൽ തന്പടിച്ചിരുന്ന ആയിരത്തിൽപരം ബോട്ടുകളാണ് ഇന്ന് മത്സ്യബന്ധനത്തിനായി പോയത്. മഴമൂലം കാലാവസ്ഥ പ്രതികൂലമായതിനാൽ മുനന്പത്ത് നിന്നുള്ള ചില ബോട്ടുകൾ നേരം പുലർന്നാണ് തീരം വിട്ടത്. ചെറിയ ബോട്ടുകൾ ഇന്ന് വൈകുന്നേരത്തോടെ തീരമണയും. അതേ സമയം വലിയ ബോട്ടുകളിൽ ചരക്ക് കിട്ടുന്നവ നാളെയും തൊട്ടടുത്ത ദിവസങ്ങളിലുമായി ഹാർബറുകളിൽ തിരികെയെത്തും. ചെമ്മീൻ, കണവ, കിളി എന്നിവയായിരിക്കും സീസണ്‍ ആദ്യം ലഭിക്കുക. കണവക്കായി പോയിട്ടുള്ള ബോട്ടുകൾ ഒരാഴ്ചയെങ്കിലും കഴിഞ്ഞെ തിരിച്ചെത്തു. ബോട്ടുകൾ എത്തുന്നതോടെ ഹാർബറുകളും അനുബന്ധമേഖലകളും സജീവമാകും.

Read More

ഇടുക്കി അണക്കെട്ട് തുറന്നാൽ; അടിയന്തര സാഹചര്യം നേരിടാൻ തയാറായി അഗ്നിശമനസേന

കൊച്ചി: ഇടുക്കി അണക്കെട്ടു തുറന്നാൽ വെള്ളമെത്തുന്ന പ്രദേശങ്ങളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി അഗ്നിശമനസേനയുടെ 360 ജീവനക്കാരെ വിന്യസിച്ചു. എറണാകുളം ജില്ലയിൽ ദുരന്തസാധ്യ തയുള്ള ആലുവ, അങ്കമാലി, പെരുന്പാവൂർ, കോതമംഗലം, നോർത്ത് പറവൂർ, ഏലൂർ തുടങ്ങിയ പ്രദേശങ്ങളെ 16 സെക്ടറുകളായി വിഭജിച്ച് ഓരോ സെക്ടറിന്‍റെയും ചുമതല ഓരോ സ്റ്റേഷൻ ഓഫീസർമാർക്ക് നൽകി. ഇടുക്കി ജില്ലയിൽ ചെറുതോണി, തടിയന്പാട്, കരിന്പൻ, വിമലഗിരി, കീരിത്തോട്, പനംകൂട്ടി തുടങ്ങിയ സ്ഥലങ്ങളെ എട്ടു സെക്ടറുകളായി തിരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിൽ 140 ഉദ്യോഗസ്ഥരെയും എറണാകുളത്ത് 220 പേരെയുമാണ് നിയോഗിച്ചിരിക്കുന്നത്. 11 സ്കൂബാ വാനുകൾ, 16 ആംബുലൻസുകൾ, 15 റബ്ബർ ഡിങ്കികൾ, 18 ഇൻഫ്ളേറ്റബിൾ ടവർ ലൈറ്റുകൾ, 50 ചെയിൻസോ കൂടാതെ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ്, റോപ്പ്, സ്കെച്ചർ എന്നിവയും ജില്ലകളിലെ വിവിധ സെക്ടറുകളിൽ ക്രമീകരിച്ചിട്ടുണ്ട്. 50 സ്കൂബാ ടീമിനെയും തയാറാക്കി നിർത്തിയിട്ടുണ്ട്. റെഡ് അലർട്ട് ലഭിച്ചാൽ…

Read More

 ഐടി ആക്ടിൽ കുടുക്കും;  ഡാം തുറക്കലുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ വാർത്തകൾ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിച്ചാൽ നടപടി

കാക്കനാട്: ഇടുക്കി, ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ വഞ്ചിതരാകരുതെന്നും കളക്ട്രേറ്റിൽ ചേർന്ന ഉന്നതതലയോഗം. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാർത്തകൾ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരേ ഐടി നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇടുക്കി, ഇടമലയാർ അണക്കെട്ടുകളിലെ നിലവിലുള്ള സ്ഥിതിയും ഷട്ടറുകൾ തുറന്നാലുള്ള തയാറെടുപ്പുകളും വിശദീകരിക്കുന്നതിനാണ് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ളയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. അണക്കെട്ടുകളിൽനിന്നു ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ ഇതു സംബന്ധിച്ച മുന്നറിയിപ്പുകൾ വളരെ നേരത്തെ തന്നെ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ (www.facebook/dcekm) പ്രസിദ്ധീകരിക്കും. റേഡിയോ നിലയങ്ങളും പത്ര, ദൃശ്യമാധ്യമങ്ങളും മുഖേന സർക്കാരിന്‍റെ ഔദ്യോഗിക അറിയിപ്പുകളുണ്ടാകും. പെരിയാർ തീരത്തെ ജനങ്ങളിലേക്ക് ഉച്ചഭാഷിണികളിലൂടെയും വിവരമെത്തിക്കുമെന്നും കളക്ടർ പറഞ്ഞു. ജില്ലയിൽ മുൻകരുതൽ പട്ടികയിൽ 51 തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും…

Read More

കൊച്ചിയെ വീണ്ടും കുരുക്കിലാക്കി മഴ; ഗതാഗതക്കുരുക്കിൽ കുടുങ്ങി മേനക; കുണ്ടും കുഴിക്കുമൊപ്പം  നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിൽ

കൊച്ചി: കനത്ത മഴയിൽ ജില്ലയിൽ വെള്ളക്കെട്ട് വീണ്ടും വ്യാപകം. കൂടാതെ റോഡുകളുടെ ശോച്യാവസ്ഥ മൂലം ഗതാഗതക്കുരുക്കും രൂക്ഷം. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പ്രധാന റോഡുകളെല്ലാം തന്നെ വെള്ളത്തിലായി കഴിഞ്ഞു. കൊച്ചി നഗരത്തിൽ മേനക, എംജിറോഡ്, ഹൈക്കോർട് ജംഗ്ഷൻ, കെഎസ്ആർടിസി, നോർത്ത്- സൗത്ത് റെയിൽവേസ്റ്റേഷൻ പരിസരം, സൗത്ത് ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളില്ലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങി. റോഡുകളിലെ കുണ്ടും കുഴിയും മൂലം വാഹനങ്ങൾ നിരങ്ങി നീങ്ങുന്നതിനാൽ രാവിലെ മുതൽ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നഗരത്തിൽ വൈറ്റില, പാലാരിവട്ടം പൈപ്പ്‌ലൈൻ, വാഴക്കാല, തേവര ജംഗ്ഷൻ, എംജി റോഡ് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളായ തൃപ്പൂണിത്തുറ, കരിങ്ങാച്ചിറ, തിരുവാങ്കുളം ജംഗ്ഷൻ, കാക്കനാട്, സീപോർട്ട് എയർപോർട്ട് റോഡിൽ ഒലിമുഗൾ മുതൽ കളമശേരി വരെയുള്ള ഭാഗങ്ങളിലും, മരട് കുണ്ടന്നൂർ എന്നിവിടങ്ങളിലും രാവിലെ മുതൽ വലിയ ഗതാഗതക്കുരുക്കായിരുന്നു. മണിക്കൂറുകളോളം യാത്രികർ…

Read More

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ തീർഥാടന ടൂറിസം പദ്ധതി; മലയാറ്റൂരിനെ ഉൾപ്പെടുത്താൻ 51 കോടിയുടെ രൂപരേഖ

കാലടി: അന്താരാഷ്ട്ര തീർഥാടന കേന്ദ്രമായ മലയാറ്റൂരിനെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ തീർഥാടന ടൂറിസം പദ്ധതിയായ പിൽഗ്രിമേജ് റിജുവനേഷൻ ആൻഡ് സ്പിരിച്യുവൽ ഓഗ്‌മെന്‍റേഷൻ ഡ്രൈവ് (പ്രസാദ്) സ്കീമിൽ ഉൾപ്പെടുത്താൻ ആവശ്യമായ വിശദമായ പദ്ധതി രൂപരേഖ സംസ്ഥാന സർക്കാർ വഴി കേന്ദ്ര ടൂറിസം വകുപ്പിൽ സമർപ്പിച്ചതായി റോജി എം. ജോണ്‍ എംഎൽഎ അറിയിച്ചു. 51 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി സമർപ്പിച്ചിരിക്കുന്നത്. മലയാറ്റൂരിനെ കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക പദ്ധതിയായ പ്രസാദ് സ്കീമിൽ ഉൾപ്പെടുത്താമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം റോജി എം. ജോണ്‍ എംഎൽഎയ്ക്ക് ഉറപ്പു നൽകിയിരുന്നു. എംഎൽഎയും, മലയാറ്റൂർ സെന്‍റ് തോമസ് പള്ളി വികാരി റവ. ഡോ. ജോണ്‍ തേയ്ക്കാനത്തിന്‍റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അറിയിച്ചിരുന്നു. ഇതിനായി വിശദമായ ഡിപിആർ സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് എംഎൽഎ സംസ്ഥാന ടൂറിസം ഡയറക്ടറുമായും, കണ്‍സൾട്ടിംഗ് ഏജൻസിയായ ജിറ്റ്പാക്കിന്‍റെ പ്രതിനിധികളുമായും തിരുവനന്തപുരത്ത് ചർച്ച…

Read More

ഒരുതരി സ്വർണം മോഷ്ടിക്കാൻ ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയെ; ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തിയ നിമിഷയുടെ സംസ്കാരം നടത്തി; പ്രതിയെ റിമാൻഡ് ചെയ്തു

കിഴക്കന്പലം: മോഷണശ്രമം തടയുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലപ്പെടുത്തിയ എറണാകുളം കിഴക്കന്പലം പഞ്ചായത്തിലെ അന്പുനാട് വാർഡ് എടത്തിക്കര മോത്തിക്കരമോളത്ത് അന്തിനാട്ട് തന്പിയുടെ മകൾ നിമിഷ (20)യുടെ സംസ്കാരം നടത്തി. മലയിടംതുരുത്ത് സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലാണ് ഇന്നുരാവിലെ സംസ്കാരം നടത്തിയത്. അതേസമയം, സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത പശ്ചിമബംഗാൾ മുർഷിദാബാദ് ജാലംഗി സ്വദേശി ബിജു മുല്ലയെ (32) ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിമിഷയുടെ നിലവിളി കേട്ട് ഓടിയെത്തിയ പിതൃസഹോദരൻ ഏലിയാസിനും, അയൽവാസി അബ്ബാസിനും കുത്തേറ്റിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഏലിയാസ് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സിലാണ്. അബ്ബാസിന്‍റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം ആശുപത്രി വിട്ടു. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വീടിന്‍റെ ഹാളിലിരുന്ന തന്പിയുടെ അമ്മ മറിയാമ്മയുടെ കഴുത്തിലെ മാല പൊട്ടിക്കാൻ ബിജു മുല്ല അകത്തേക്ക് പാഞ്ഞ് വരികയായിരുന്നു. മുത്തശിയുടെ…

Read More