കൊച്ചി: ഗർഭസ്ഥശിശുവിനു ഗർഭപാത്രത്തിനുള്ളിൽ അപൂർവ ശസ്ത്രക്രിയ നടത്തി ഇടപ്പള്ളി അമൃത ആശുപത്രി. 22 ആഴ്ച പ്രായമുള്ള കുഞ്ഞിന്റെ മൂത്രനാളത്തിലെ തടസം ലേസർ ചികിത്സ വഴി നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണു വിജയകരമായി നടത്തിയത്. ദുബായിൽ സ്ഥിരതാമസമാക്കിയ തൃശൂർ സ്വദേശിയായ യുവതിയുടെ ശരീരത്തിലാണു ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞിന്റെ മൂത്രനാളിയിലെ തടസം വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു ശസ്ത്രക്രിയ. ഗർഭസ്ഥശിശുവിനു ഗർഭപാത്രത്തിൽ ശസ്ത്രക്രിയ നടത്തുന്നതു രാജ്യത്ത് ആദ്യത്തേതാണെന്ന് ആശുപത്രി അധികൃതർ അവകാശപ്പെട്ടു.
Read MoreCategory: Kochi
പല്ലിൽ കന്പിയിട്ടു നൽകുന്നവരിലേറെയും വ്യാജന്മാരെന്നു ഡോക്ടർമാരുടെ സംഘടന
കൊച്ചി: ദന്ത ചികിത്സാമേഖലയിൽ പല്ലിൽ കന്പിയിടുന്ന സ്ഥാപനങ്ങളുടെ പേരിൽ വ്യാജന്മാർ വ്യാപകമെന്ന് ഈ രംഗത്തെ ഡോക്ടർമാരുടെ സംഘടനയായ കേരള ഓർത്തോഡോണ്ഡിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് സൊസൈറ്റി. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി യോഗ്യതകളില്ലാതെ ചികിത്സിച്ചു രോഗികളെ ദുരിതത്തിലേക്കു തള്ളിവിടുന്നതിനെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും സൊസൈറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. അംഗീകൃത ഓർത്തോഡോണ്ഡിസ്റ്റുകളുടെ (പല്ലിൽ കന്പിയിടുന്ന വിദഗ്ധർ) പട്ടിക സൊസൈറ്റിയുടെ www.keralaorthodontsti.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ നൂറോളം പേരാണ് ഈ പട്ടികയിലുള്ളത്. എന്നാൽ ജില്ലയിൽ മാത്രം പല്ലിൽ കന്പിയിടുന്നതിനു 284 ഓളം അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. ബിഡിഎസ് പഠനത്തിനുശേഷം ഓർത്തോഡോണ്ഡിക്സിൽ മൂന്നു വർഷത്തെ എംഡിഎസ് എടുക്കുന്നവർക്കാണു പല്ലിൽ എടുത്തുമാറ്റാൻ കഴിയാത്ത കന്പിയിടുന്നതിന് അനുവാദമുള്ളത്. ഇവരുൾപ്പെട്ട ഓർത്തോഡോണ്ഡിസ്റ്റ് സ്റ്റഡി ഗ്രൂപ്പ് സൊസൈറ്റിയിൽ സംസ്ഥാനത്താകെ ആയിരത്തോളം പേരാണുള്ളത്. മതിയായ പഠനമോ പരിശീലനമോ നടത്താത്തവർ പല്ലിൽ കന്പിയിടുകയും ചികിത്സിക്കുകയും ചെയ്യുന്നതിനെതിരേ പോലീസിൽ പരാതി…
Read Moreലോറിസമരം അവസാനിപ്പിക്കാൻ നടപടിയൊന്നുമായില്ല ; സ്റ്റോക്കും ജനങ്ങളുടെ പോക്കറ്റും കാലിയാകുന്നു
കൊച്ചി: ലോറിസമരവും മഴക്കെടുതിയും കാരണം പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കുത്തനേ ഉയർന്നപ്പോൾ ജനങ്ങളുടെ പോക്കറ്റ് കീറിത്തുടങ്ങി. നിത്യോപയോഗ സാധനങ്ങൾക്കു പൊള്ളുന്നവിലയാണു കടകളിൽ. ചരക്കുലോറികൾ എത്താതായതോടെ സാധനങ്ങൾക്കു ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അരി ആവശ്യത്തിനു സ്റ്റോക്കുണ്ടെങ്കിലും പഞ്ചസാരയും പയർവർഗങ്ങളും തീർന്നു തുടങ്ങിയതായി വ്യാപാരികൾ പറയുന്നു. ഗാതാഗത മന്ത്രി എ.കെ. ശശീന്ദ്രനുമായി ലോറി ഉടമകൾ ഇന്നലെ ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പാക്കാൻ നടപടിയൊന്നുമുണ്ടായില്ല. പച്ചക്കറി ഉൾപ്പെടെ മിക്ക നിത്യോപയോഗ സാധനങ്ങൾക്കും കേരളം ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ സമരം തുടർന്നാൽ സാധനക്ഷാമവും വിലവർധനയും കൂടുതൽ രൂക്ഷമാകും. ചരക്കുമായി ഏതാനും ലോറികൾ മാത്രമാണ് അതിർത്തി കടന്നു നിലവിലെത്തുന്നത്. വരുന്ന ലോറികൾക്കാകട്ടെ അമിതവാടക നൽകേണ്ടിയും വരുന്നു. ലോറിവാടക വർധിച്ചതും സാധനക്ഷാമവുമാണ് ഇപ്പോഴുള്ള വിലവർധനയ്ക്കു കാരണമെന്ന് എറണാകുളം മാർക്കറ്റിലെ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മാർക്കറ്റിൽനിന്നു സാധനങ്ങളെടുത്തു വിൽക്കുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ കൂടുതൽ വില ഈടാക്കുന്നതായും പറയുന്നു. വില വർധിച്ചതോടെ കച്ചവടത്തെയും…
Read Moreഅലക്ഷ്യമായ പാർക്കിംഗിൽ പൊലിഞ്ഞത് ഒരു ജീവൻ; കാഞ്ഞൂരിൽ റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത ലോറിയിൽ ബൈക്കിടിച്ച് പൂക്കട ഉടമ മരിച്ചു; പാർക്കിംഗിനെതിരേ നാട്ടുകാർ
അങ്കമാലി: അനധികൃതമായി പാർക്ക് ചെയ്ത ലേറിയിൽ ബൈക്കിടിച്ച് പൂക്കട ഉടമ മരിച്ചു. മഞ്ഞപ്ര നാഷണൽ ഫ്ലവേഴ്സ് ഉടമ നെടുവന്നൂർ മുല്ലശേരി വീട്ടിൽ ഷംസു (50) ആണ് മരിച്ചത്. ഇന്നു പുലർച്ചെ അഞ്ചിന് കാഞ്ഞൂർ പാലത്തിനു സമീപത്താണ് അപകടം. വീട്ടിൽനിന്നും മഞ്ഞപ്രയിലുള്ള പൂക്കട തുറക്കുന്നതിനായി പോകവെ ലോറിയിലിടിക്കുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സബിത യാണ് ഭാര്യ. മക്കൾ: ഷിഹാബ്, ഫാത്തിമ സംസ്കാരം ഇന്ന് നാലിന് നെടുവന്നൂർ ജമാ അത്ത് മസ്ജിദിൽ. കാഞ്ഞൂർ: കാഞ്ഞൂർ ചെങ്ങൽ പാലത്തിനു സമീപം നെടുവന്നൂർ മുല്ലശേരി വീട്ടിൽ ഷംസൂദീന്റെ മരണത്തിനിടയാക്കിയത് ലോറിയുടെ അലക്ഷ്യമായ പാർക്കിംഗ്. ലോഡുമായി വരുന്ന വലിയ വാഹനങ്ങൾ യഥേഷ്ടം നിയന്ത്രണമില്ലാതെ വീതി കുറഞ്ഞ റോഡിൽ പാർക്ക് ചെയ്യുന്നതോടെ മറ്റു വാഹനങ്ങൾക്ക് കടന്നു പോകുവാൻ സാധിക്കാത്ത സ്ഥിതിയാണ്. എതിരെ വലിയ വാഹനങ്ങൾ വരുന്പോൾ ഒരു വശത്തേക്ക് ഒതുക്കുന്നതോടെ പാർക്ക് ചെയ്യുന്ന…
Read Moreഅഭിമന്യു വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾക്കൂടി പിടിയിൽ; കേസുമായി ബന്ധപ്പെട്ട് ഇതുവരെ 14 പിടിയിലായി
കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസിൽ ഒരാൾകൂടി പിടിയിലായതായി സൂചന. മുഖ്യപ്രതികളിൽ ഒരാളായ തലശേരി സ്വദേശി മുഹമ്മദ് റിഫയാണു അന്വേഷണ സംഘത്തിന്റെ പിടിയിലായത്. എന്നാൽ, വിദ്യാർഥിയായ ഇയാളുടെ അറസ്റ്റ് സംബന്ധിച്ച സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന പള്ളുരുത്തി സ്വദേശി സനീഷിനെ (28) അന്വേഷണസംഘം പിടികൂടിയതിനു പിന്നാലെയാണു മുഖ്യസൂത്രധാരനെന്നു കരുതുന്ന മുഹമ്മദ് റിഫായെയും പിടികൂടിയത്. ഇതുവരെ 14 പേരെയാണ് കേുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഖ്യപ്രതിയും കാന്പസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് സെക്രട്ടറിയുമായ ജെ.ഐ. മുഹമ്മദ്, ആദിൽ എന്നിവരെ പോലീസ് ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇവരിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മുഹമ്മദ് റിഫയെയും പിടികൂടിയതെന്നാണു വിവരങ്ങൾ.
Read Moreകലൂർ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കുവരെ; കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന് അംഗീകാരം; പദ്ധതിച്ചെലവ് 2310 കോടിയായി
തിരുവനന്തപുരം: പദ്ധതി ചെലവ് 2310 കോടി രൂപയായി വെട്ടിക്കുറച്ചു കൊണ്ടു കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം. നേരത്തെ കണക്കാക്കിയിരുന്ന 2577.25 കോടിയിൽ നിന്നാണു 2310 കോടിയായി വെട്ടിക്കുറച്ചത്. ഫ്രഞ്ച് ഫണ്ടിംഗ് ഏജൻസിയായ എഎഫ്ഡിയുടെ സഹായത്തോടെയാണ് രണ്ടാംഘട്ട വികസനം. കലൂർ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്കുവരെ 11.2 കിലോമീറ്റർ വരുന്നതാണ് മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടം. സ്ഥലം ഏറ്റെടുക്കലിനു മുന്നോടിയായി പാതയുടെ സാമൂഹികാഘാത പഠനം നടന്നുവരുകയാണ്. രണ്ടാം ഘട്ടത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി 189 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ചെലവ് ഇപ്പോൾ 2310 കോടിയായി ചുരുക്കിയപ്പോൾ കേന്ദ്ര, സംസ്ഥാന ഓഹരി 305.15 കോടിയായി കുറഞ്ഞു. കേന്ദ്ര സംസ്ഥാന ഓഹരിത്തുക കുറച്ചിട്ടുണ്ടെങ്കിലും മൊത്തം ചെലവ് വിഹിതത്തെ ഇതു ബാധിക്കില്ല. ഹ്രസ്വകാല വായ്പ 1270 കോടിയായി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനായി 93.50 കോടിയാണ്…
Read Moreഎട്ടുവയസുകാരി മകളുടെ മുന്നിൽ അമ്മയെ കൊന്ന കേസിൽ പ്രതിക്കു ജീവപര്യന്തം; ജോലി ചെയ്ത പണം നൽകാത്തിനുള്ള വൈരാഗ്യമാണ് കൈലയ്ക്ക് പിന്നിൽ
കൊച്ചി: മകളുടെ മുന്നിലിട്ട് മാതാവിനെ കുത്തികൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. റേഷൻ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ എട്ട് വയസുകാരിയായ മകളുടെ മുന്നിൽവെച്ച് കൊലപ്പെടുത്തിയ പള്ളുരുത്തി കടേഭാഗം വിളങ്ങാട്ടുപറന്പിൽ മധുവിനെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ്കോടതി ശിക്ഷിച്ചത്. ഇലക്ട്രീഷ്യനായ മധുവിന് ജോലി ചെയ്ത പണം കൊല്ലപ്പെട്ട സിന്ധു നൽകാത്തതിലുള്ള വൈരാഗ്യത്താൽ വഴിയിൽ പതിയിരുന്നു കൊല നടത്തിയെന്നാണു കേസ്.2014 ഏപ്രിൽ 16 നായിരുന്നു കേസിനാസ്പദമായ സംഭവം. ആളൊഴിഞ്ഞ കടേഭാഗം എസ്പി പുരം കോളനി കോണ്ക്രീറ്റ് റോഡിൽവച്ചാണ് സിന്ധു അക്രമിക്കപ്പെട്ടത്. പിന്നിലൂടെ ഒളിച്ചെത്തിയ പ്രതി കത്തിയെടുത്ത് മുടിക്ക് കുത്തിപ്പിടിച്ച ശേഷം നെഞ്ചിലും കഴുത്തിലുമടക്കം കുത്തിവീഴ്ത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകളുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ മധു ബൈക്കിൽ രക്ഷപ്പെട്ടു.ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഓട്ടോറിക്ഷയിൽ കയറ്റി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവും…
Read Moreഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; അഡ്മിന്റെ ഭാര്യയെ പ്രതി ചേർത്തിട്ടില്ലെന്നു സർക്കാർ
കൊച്ചി: ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ നേമം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗ്രൂപ്പിന്റെ അഡ്മിനായ അജിത് കുമാറിന്റെ ഭാര്യ വിനീതയെ പ്രതി ചേർത്തിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ ഫേസ്ബുക്ക് ഗ്രൂപ്പിനെതിരേ എക്സൈസും പോലീസും കേസെടുത്തിരുന്നു. ഇതേത്തുടർന്നു വിനീത മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജി തീർപ്പാക്കി. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം വേണമെന്ന മറ്റൊരു ഹർജി വിനീത നൽകിയിട്ടുണ്ട്. ഇതടുത്ത ദിവസം പരിഗണിക്കാനായി മാറ്റി. എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ രണ്ടാം പ്രതിയാണ് വിനീത.
Read Moreപരിക്കേറ്റയാളുടെ മൊബൈലുമായി ആബുലൻസുകാർ കടന്നു; ഫോൺ വിളിച്ചപ്പോൾ കിട്ടിയ മറുപടി കേട്ട് ഞെട്ടിയെന്ന് മുഹമ്മദ്; കൊച്ചിയിൽ നടന്ന സംഭവമിങ്ങനെ…
കൊച്ചി: വാഹനാപകടത്തിൽ പരിക്കേറ്റ ഇതരസംസ്ഥാനക്കാരനെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ജീവനക്കാർ വാടക ലഭിക്കാത്തതിന്റെ പേരിൽ പരിക്കേറ്റയാളുടെ മൊബൈൽ ഫോണുമായി കടന്നു. അടുത്തദിവസം പരിക്കേറ്റയാളുടെ ബന്ധുക്കളെത്തി വാടക കൊടുത്തപ്പോൾ മാത്രമാണു ഫോൺ തിരികെ നൽകിയത്. ഭോപ്പാൽ സ്വദേശി മുഹമ്മദ് ജാവിക്കിനാണ് അപകടത്തിൽ ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റത്. ഡൽഹി ആസ്ഥാനമായ കാർ കൊറിയർ സ്ഥാപനത്തിൽ ഡ്രൈവറായ ജാവിക്, തിരുവല്ല സ്വദേശിക്കു കൈമാറാനുള്ള ബെൻസ് കാറുമായി വരുന്പോൾ കഴിഞ്ഞ 19നു പുലർച്ചെ അങ്കമാലി ടെൽക്കിന് സമീപമായിരുന്നു അപകടം. ടെൽക്കിനു സമീപം എത്തിയപ്പോൾ പെട്രോൾ തീർന്നതിനാൽ അതു വാങ്ങിക്കൊണ്ടുവന്നു വാഹനത്തിൽ നിറച്ചുകൊണ്ടിരിക്കെ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇരുകാലുകളും ചതഞ്ഞരഞ്ഞ ജാവിക്കിനെ അങ്കമാലി ആശുപത്രിയിലെ പ്രഥമശുശ്രൂഷയ്ക്കുശേഷം സ്വകാര്യ ആംബുലൻസിൽ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെ അറിയിക്കാൻ ആശുപത്രി അധികൃതർ മൊബൈൽ ഫോണ് അന്വേഷിച്ചപ്പോഴാണ് അത് നഷ്ടമായ വിവരം അറിയുന്നത്. മറ്റു മാർഗങ്ങളിലൂടെ ബന്ധുക്കളെ…
Read Moreവിനോദ സഞ്ചാരികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന ! പാക്കേജ് ട്രിപ്പുകൾ ഓടുന്ന ഡ്രൈവർമാരുമായി ഒത്തുചേർന്ന് ലഹരിമരുന്ന് കൈമാറ്റം; നിരീക്ഷണം ശക്തമാക്കി പോലീസ്
കൊച്ചി: വിനോദ സഞ്ചാരികൾക്കിടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘങ്ങൾ പാക്കേജ് ട്രിപ്പുകൾ ഓടുന്ന ചില ഡ്രൈവർമാരുമായി ഒത്തുച്ചേർന്നു പ്രവർത്തിക്കുന്നതായി പോലീസ്. വിനോദ സഞ്ചാരികൾക്കിടയിൽ വിൽപനയ്ക്കെത്തിച്ച മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിലായതോടെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസിനു ലഭിച്ചത്. തൃശൂർ പൂങ്കുന്നം സ്വദേശികളായ ഗോകുൽ (25), രാഹുൽ (22) എന്നിവരെയാണു കടവന്ത്ര സ്റ്റേഷൻ പരിധിയിൽനിന്നു ഇന്നലെ പിടിയിലായത്. വിനോദ സഞ്ചാരികളുമായി പാക്കേജ് ട്രിപ്പുകൾ ഓടുന്ന ഡ്രൈവരുമായി ഒത്തുചേർന്നായിരുന്നു പ്രതികൾ ലഹരിമരുന്നുകൾ കൈമാറ്റം ചെയ്തിരുന്നതെന്നു പോലീസ് പറഞ്ഞു. ഗോവയിൽ നിന്നും എത്തിക്കുന്ന എംഡിഎംഎ മൂന്ന് ഗ്രാമിന് 10,000 രൂപയും കഞ്ചാവ് പാക്കറ്റിന് 1,500 രൂപയായിരുന്നു ഈടാക്കിയിരുന്നത്. വിനോദ സഞ്ചാര മേഖലയിലെ ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതായ വിവരങ്ങളെത്തുടർന്നു കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശിന്റെ നിർദേശ പ്രകാരം ഷാഡോ പോലീസ് നഗരത്തിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. പശ്ച്ചിമ കൊച്ചി കേന്ദ്രീകരിച്ച്…
Read More