മൂവാറ്റുപുഴ: നഗരത്തിലെത്തിയാൽ ശങ്കയകറ്റാൻ നിവൃത്തിയില്ലാതെ ജനം ആശങ്കയിൽ. ദിവസവും ആയിരക്കണക്കിനു ആളുകളെത്തുന്ന മൂവാറ്റുപുഴ നഗരത്തിനാണ് ഈ ദുർഗതി. കച്ചേരിത്താഴത്ത് മൂവാറ്റുപുഴ നഗരസഭയുടെ കീഴിൽ പേരിന് ഒരു കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും പലപ്പോഴും പ്രവർത്തനം കാര്യക്ഷമമാകാറില്ല. രാത്രിയിൽ പൂർണമായും പകൽ സമയങ്ങളിൽ ഭാഗികമായും പ്രവർത്തനം മുടക്കുന്ന കംഫർട്ട് സ്റ്റേഷനെ ആശ്രയിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് പ്രദേശത്തെ വ്യാപാരികളുൾപ്പെടെയുള്ള ജനം. കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം വേണ്ടവിധത്തിൽ നടക്കാത്തതുമൂലം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ദുരിതമനുഭവിക്കുകയാണ്. നഗരസഭ സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചിരിക്കുന്ന കംഫർട്ട് സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കംഫർട്ട് സ്റ്റേഷനിൽനിന്ന് ഒഴുകുന്ന മലിനജലം റോഡിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും ഒഴുകുകയാണ്. സമീപത്ത് സ്ഥിതി ചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തുന്ന യാത്രക്കാർക്കും ഇതു പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. നാല് മുറികളിലായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ മൂന്ന് മുറി പലപ്പോഴും അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. നടത്തിപ്പിനായി ഏറ്റെടുത്തിരിക്കുന്ന കരാറുകാരൻ…
Read MoreCategory: Kochi
ലോറിസമരം: അവശ്യസാധനങ്ങളുടെ വിലകുതിച്ചുയരുന്നു; സമരം രണ്ടു ദിവസംകൂടി തുടർന്നാൽ അവശേഷിക്കുന്ന സ്റ്റോക്ക് തീരുമെന്ന് കചവടക്കാർ
സ്വന്തം ലേഖകൻ കൊച്ചി: ലോറിയുടമകൾ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാലസമരം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളുടെ വില കുതിച്ചുയരുന്നു. മാർക്കറ്റുകളിലെ സ്റ്റോക്ക് തീർന്നു തുടങ്ങിയതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ എത്തുന്നില്ല. സമരം രണ്ടു ദിവസംകൂടി തുടർന്നാൽ അവശേഷിക്കുന്ന സ്റ്റോക്ക് തീരുകയും കച്ചവടം പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന് എറണാകുളം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളാണ് ഇന്നലെവരെ വിൽപന നടത്തിയത്. കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചതോടെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള പച്ചക്കറിവരവ് കുറഞ്ഞിരുന്നു. ഇതിന്റെയൊപ്പം ലോറിസമരവും കൂടി ആയപ്പോൾ വ്യാപാരികളും പൊതുജനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. സമരത്തിന്റെ പശ്ചാത്തലത്തിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഏതാനും ലോറികൾ എത്തുന്നുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ തമിഴ്നാട്ടിൽ നിന്നെത്തിയ പച്ചക്കറി ലോറിയിലെ ഡ്രൈവർ സമരാനുകൂലികളുടെ കല്ലേറിനെ തുടർന്ന് മരിച്ചു. ഇതോടെ ഇന്നു മുതൽ ചരക്കു നീക്കം പൂർണമായി സ്തംഭിക്കാനാണ് സാധ്യത. സംസ്ഥാനത്തേക്ക് വന്ന നിരവധി ലോറികളാണ്…
Read Moreമലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു; മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കൊച്ചി: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു. നാല് ഷട്ടറുകളാണ് അധികൃതർ തുറന്നിരിക്കുന്നത്. ഷട്ടറുകൾ തുറന്നതിനാൽ മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Moreശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കരുത്; 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നവരെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ്
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയിൽ മുൻ നിലപാട് ആവർത്തിച്ച് ദേവസ്വം ബോർഡ്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പുതിയ ഭരണസമിതിക്കും നിലപാടിൽ മാറ്റമില്ലെന്നും ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി പറഞ്ഞു. ഓരോ സമുദായത്തിനും വ്യത്യസ്ഥ ആചാരങ്ങളാണ് നിലനിൽക്കുന്നത്. 95 ശതമാനം സ്ത്രീകളും ശബരിമലയിലെ ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്നും ബോർഡ് വ്യക്തമാക്കി. അതേസമയം ദേവസ്വം ബോർഡിന്റെ നിലപാട് ഭരണഘടന ധാർമികതയ്ക്ക് എതിരെന്ന് സുപ്രീം കോടതി വിമർശിച്ചു. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു വിമർശനം.
Read Moreഒച്ചിനെ പേടിച്ച് കളമശേരി ഏലൂർ നിവാസികൾ; വനങ്ങളില്‍ നിന്നെത്തുന്ന തടികളിലൂടെയാണ് ഒച്ചുകള്‍ എത്തുന്നതെന്ന് നഗരസഭ ആരോഗ്യവിഭാഗം
കളമശേരി: കളമശേരി, ഏലൂർ നഗര സഭകളിലെ മേഖലകളിൽ ആഫ്രിക്കൻ ഒച്ച് വർധിക്കുന്നത് ജനജീവിതം ദുസഹമാക്കുന്നു. സൗത്ത് കളമശേരി, ഇടപ്പള്ളി ടോൾ ജംഗ്ഷൻ,വട്ടേക്കുന്നം, ഏലൂർ നഗരസഭയിലെ പാതാളം, മഞ്ഞുമ്മൽ, പുതിയ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലുമാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്. നല്ല വലിപ്പമുള്ള ഒച്ചുകളാണ് പലയിടത്തായി കാണുന്നത്.ഓല, വൃക്ഷാവശിഷ്ടങ്ങള്‍, മതിലുകൾ എന്നിവയില്‍ പറ്റിപ്പിടിച്ചരീതിയിലാണ് ഒച്ചുകള്‍ സാധാരണ കാണുന്നത്. ഇവിടെ ഇടവഴികളിലും മതിലുകളിലും പറ്റിപ്പിടിച്ചിരിക്കുന്നത് വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. പലഭാഗത്തും കൂട്ടമായി ഇവയെകാണുന്നതായി വാര്‍ഡ് കൗൺസിലർമാർ പരാതി പറയുന്നുണ്ട്. വനങ്ങളില്‍ നിന്നെത്തുന്ന തടികളിലൂടെയാണ് ഒച്ചുകള്‍ എത്തുന്നതെന്നാണ് നഗരസഭ ആരോഗ്യവിഭാഗം പറയുന്നത്. പറമ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലാകുന്നതും ഒച്ചുകൾ പെരുകാനിടയാക്കുന്നുണ്ട്.
Read Moreപോലീസ് പറഞ്ഞ് തീർത്തിട്ടും പ്രശ്നം തീർന്നില്ല; മദ്യലഹരിയിൽ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
പിറവം: യുവതിയെ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പോലീസ് പിടിയിൽ. മണീട് ആനമുന്തിക്ക് സമീപം ചീരക്കായത്ത് റെജിയുടെ ഭാര്യ സിന്ധു(34)വിനാണ് കത്തിക്ക് കുത്തേറ്റത്. ഭർത്താവ് റെജിയെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മദ്യലഹരിയിലാണ് പ്രതി ഭാര്യയെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തോടെ വീടിനുള്ളിൽവെച്ചാണ് സംഭവമുണ്ടായത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ പരാതിയുമുണ്ട്. ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിൽ ഇവർ തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് തീർത്തതാണത്രെ. എന്നാൽ രാത്രിയിൽ വീണ്ടും ബഹളമുണ്ടാവുകയും കത്തികൊണ്ട് സിന്ധുവിനെ കുത്തുകയുമായിരുന്നു. സിന്ധുവിനെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.
Read Moreഅഭിമന്യു കൊല്ലപ്പെട്ടിട്ട് മൂന്നാഴ്ച; കൊന്നവനും കൊല്ലിച്ചവരും കാണാമറയത്ത്; പ്രതികൾക്കായി ഇരുട്ടിൽ തപ്പി പോലീസ്
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊലചെയ്യപ്പെട്ടിട്ട് മൂന്നാഴ്ച പിന്നിടുന്പോഴും അഭിമന്യുവിനെ കുത്തിയതാരാണെന്നും അക്രമണത്തിന്റെ കേന്ദ്രബുദ്ധി എവിടെ നിന്നാണെന്നും വ്യക്തമായ സൂചന ലഭിക്കാതെ പോലീസ്. കഴിഞ്ഞ ഒന്നാം തീയതി അർധരാത്രിയാണ് അഭിമന്യുവിന് കുത്തേൽക്കുന്നതും മരണപ്പെടുന്നതും. ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘർഷം അക്രമണത്തിൽ കലാശിക്കുകയായിരുന്നു. അക്രമണം മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നെന്നും കാന്പസ്ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നും പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികൾക്കായി പോലീസ് ഇരുട്ടിൽ തപ്പുകയാണ്. കേസുമായി ബന്ധപ്പെട്ട ഇതുവരെ 12 പേർ പിടിയിലായെങ്കിലും അഭിമന്യുവിനെ കുത്തിയതാരാണെന്നും കത്തി എവിടെ നിന്നാണെന്നും മറ്റുമുള്ള കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഘർഷത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടും അഭിമന്യുവിനെ കുത്തിയതാരാണെന്ന് തിരിച്ചറിയാൻ പോലീസിനു കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവം നടന്ന രാത്രി എസ്എഫ്ഐ പ്രവർത്തകർ തന്നെ പിടിച്ചുകൊടുത്ത മൂന്നുപേരാണ് പോലിസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ആദ്യ ദിവസങ്ങളിൽ…
Read Moreശബരിമലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം; ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: ശബരിമലയിൽ സന്പൂർണ പ്ലാസ്റ്റിക് നിരോധനം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പ്ലാസ്റ്റിക്കിനു നിരോധനം ഏർപ്പെടുത്തിയത്. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ശബരിമലയിലും പരിസരത്തും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളും പൂർണമായി നിരോധിച്ചു. ഉത്തരവ് അടുത്ത മണ്ഡലകാലം മുതൽ നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
Read Moreനാളെ മുതൽ വീണ്ടും കനത്ത മഴയ്ക്കു സാധ്യത; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സംഘം
കൊച്ചി: ഈ മാസം 23 മുതൽ വീണ്ടും കേരളത്തിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത പാലിക്കണമെന്ന് ദുരിതബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർ വീടുകളിലേക്ക് തിരിച്ചുപോകാൻ തിടുക്കം കൂട്ടരുതെന്നും സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നും കേന്ദ്രസംഘം നിർദേശിച്ചു.
Read Moreഭർത്താവിന്റെ ശസ്ത്രക്രിയക്ക് എത്തിയ വീട്ടമ്മയുടെ ബാഗ് കവർന്നു ; പാസ്പോർട്ടെങ്കിലും തിരിച്ചു തരണമെന്ന് വീട്ട മ്മ; മോഷണത്തിന്റെ സിസിടിവി ദൃശ്യം പോലീസിന്
തൊടുപുഴ: ആശുപത്രിയിൽ ഭർത്താവിന്റെ ശസ്ത്രക്രിയക്ക് എത്തിയ വീട്ടമ്മയുടെ ബാഗ് അപഹരിച്ച മോഷ്ടാക്കളോട് വീട്ടമ്മയ്ക്ക് ഒരു അഭ്യർഥനയേ ഉള്ളു. കവർന്ന ബാഗിലുള്ള പാസ്പോർട്ട് തിരിച്ചു തരാൻ കനിവുണ്ടാകണം. പോലീസിനോടും വീട്ടമ്മയ്ക്ക് പറയാനുണ്ടായിരുന്നത് ഇതു തന്നെയായിരുന്നു. എങ്ങനെയെങ്കിലും തന്റെ പാസ്പോർട്ട് വീണ്ടെടുത്ത് തരണം. വിദേശത്ത് പ്രസവിച്ച് കിടക്കുന്ന ബന്ധുവിന്റെ അടുത്തേക്ക് പോകാനുള്ള തയാറെടുപ്പിലാണ് പാസ്പോർട്ട് അടങ്ങിയ ബാഗുമായി കള്ളൻ കടന്നു കളഞ്ഞത്. വീട്ടമ്മയുടെ പരാതി പ്രകാരം മോഷ്ടാവിനെ പിടികൂടാനുള്ള ഓട്ടത്തിലാണ് തൊടുപുഴ പോലീസ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച സൂചനകൾ അനുസരിച്ച് മോഷ്ടാവിനെക്കുറിച്ചുള്ള ചില വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൂത്താട്ടുകുളം സ്വദേശിനിയായ വീട്ടമ്മയുടെ ബാഗ് മോഷ്ടാക്കൾ കവർന്നത്. ചികിൽസയ്ക്കായി എത്തിയ ഭർത്താവിനെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റുന്ന സമയത്താണ് ബാഗ് നഷ്ടപ്പെട്ടത്. തിരക്കിനിടയിൽ ബാഗിൽ കാര്യമായി ശ്രദ്ധിക്കാതിരുന്ന വീട്ടമ്മയുടെ ശ്രദ്ധ മാറിയെന്നറിഞ്ഞപ്പോൾ…
Read More