എസ്.ആർ.സുധീർകുമാർ കൊല്ലം: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ വീണ്ടും ആശങ്കയിൽ. അതേ സമയം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായത് ആശ്വാസത്തിനും വക നൽകുന്നു. നിലമേൽ സ്വദേശിയായ 52-കാരനാണ് ഇന്നലെ കോവിഡ്- 19 സ്ഥിരീകരിച്ചത്. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.ഇയാൾക്കൊപ്പം ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ തങ്ങിയ ഭാര്യയുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇവരുടെ കുടുംബത്തിലെ അഞ്ചുപേരുടെ ശ്രവം പരിശോധനയ്ക്ക് അയച്ചു. അഞ്ചു പേരെയും ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ ആക്കി. കോവിഡ് സ്ഥിരീകരിച്ച നിലമേൽ സ്വദേശിയുടെ സഞ്ചാരപഥം ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി രണ്ടിനാണ് ഇയാൾ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ മാർഗം ഡൽഹിക്ക് പോയത്. അവിടുന്ന് ട്രെയിനിൽ മുംബൈയിൽ എത്തി. ഫെബ്രുവരി 20 മുതൽ മാർച്ച് 23 വരെ അവിടെ നടന്ന മതപരമായ നിരവധി…
Read MoreCategory: Kollam
കൊല്ലത്ത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ പിടികൂടി; രണ്ടു തവണയായി പിടികൂടിയത് 7500 കിലോ മത്സ്യം
ചവറ: വിൽക്കുവാനായി കൊണ്ടുവന്ന ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടി നശിപ്പിച്ചു. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷന്റെ നേത്യത്വത്തിൽ തമിഴ്നാട് മുട്ടത്ത് നിന്നും വലിയ ഇൻസുലേറ്റഡ് വാനിൽ കൊണ്ടുവന്ന മത്സ്യങ്ങളാണ് പിടികൂടിയത്. കൊല്ലം, ശക്തികുളങ്ങര, നീണ്ടകര, ചവറ പ്രദേശങ്ങളിൽ വിൽക്കുവാനായി എത്തിച്ച 4000 കിലോഗ്രാം ചൂര ഇനത്തിൽ പെട്ട മത്സ്യമാണ് നശിപ്പിച്ചത്. ഞായറാഴ്ച്ച രാത്രി 11 ഓടെ കോസ്റ്റൽ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിപ്പിച്ച നിലയിൽ ശക്തികുളങ്ങര ഹാർബർ ഇടറോഡിൻ കാണപ്പെട്ട വാൻ പരിശോധിച്ചാണ് പിടിച്ചെടുത്തത്. കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ എസ് ഷരീഫ് , സബ്ഇൻസ്പെക്ടർ എം സി പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ഡോ.ആർ അസിം, മാനസ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് കോസ്റ്റൽ പോലീസ് പഴകിയ മത്സ്യം പിടികൂടുന്നത്. രണ്ടു തവണയായി 7500 കിലോഗ്രാം മത്സ്യം…
Read Moreനിസാമുദീനിൽ നിന്നെത്തിയ ദമ്പതികൾക്ക് കോവിഡ്; കിഴക്കൻ മേഖല ആശങ്കയിൽ
പുനലൂർ: നിസാമുദീനിൽ നിന്നെത്തിയ ദമ്പതികൾക്ക് കോവിഡ് ബാധിച്ചതോടെ കിഴക്കൻ മേഖല ആശങ്കയിൽ. പുനലൂർ വാളക്കോട് സ്വദേശികളാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. ആദ്യം ഭാര്യയ്ക്കും പിന്നീട് ഭർത്താവിനും രോഗം സ്ഥിരീകരിയ്ക്കുകയുണ്ടായി. ഇതോടെ കിഴക്കൻ മേഖല കടുത്ത ആശങ്കയിലാണ്. നഗരത്തിലിറങ്ങുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആദ്യഘട്ടത്തിൽ കൂടുതൽ ആളുകൾ നഗരത്തിലിറങ്ങിയിരുന്നു. എന്നാൽ പുനലൂർ വാളക്കോട് ഭാഗത്തുള്ള ദമ്പതികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വളരെ കുറച്ചു പേർ മാത്രമാണ് ഇപ്പോൾ പുനലൂരിലിറങ്ങുന്നത്. സമീപ പ്രദേശത്തുള്ള ഒരു ഗർഭിണിയ്ക്കു കൂടി രോഗം ബാധിച്ചത് ആശങ്ക കൂടുതൽ വർധിപ്പിച്ചിട്ടുണ്ട്. ഗൾഫിൽ നിന്ന് നാട്ടിലെത്തിയ സ്ത്രീയ്ക്കാണ് കടയ്ക്കൽ മേഖലയിൽ രോഗം ബാധിച്ചിട്ടുളളത്. പുനലൂർ മേഖലയിൽ 2600 ഓളം പേരാണ് ഇപ്പോഴും നിരീക്ഷണത്തിലുള്ളത്.
Read Moreകോവിഡ് കാലത്ത് കരുത്തുകാട്ടി കുടുംബശ്രീ; ജില്ലയിൽ സമുഹ അടുക്കള നൂറ് ; ഇരുപത് രൂപ വിലയിൽ ഊണ്
കൊല്ലം: കോവിഡ് കാലത്ത് സര്‍ക്കാരിന്റെ ആശ്വാസ നടപടിയില്‍ പ്രാധാന്യമേറിയ സമൂഹ അടുക്കളകളുടെ എണ്ണം നൂറിലേറെ എത്തിച്ച് ജില്ലയിലെ കുടുംബശ്രീ. ഇതുവരെ 1,75,928 ഉച്ചഭക്ഷണ പൊതികളാണ് സമൂഹ അടുക്കളകള്‍ വഴി നല്‍കിയത്. ഇതില്‍ 1,61,059 എണ്ണവും സൗജന്യമായാണ് നല്‍കിയത്. 25,000 ലേറെ പേര്‍ക്ക് പ്രാതലും ഏഴായിരത്തോളം പേര്‍ക്ക് രാത്രി ഭക്ഷണവും നല്‍കിയിട്ടുണ്ട്. 21 ജനകീയ അടുക്കളകള്‍ വഴി ഇരുപതിനായിരത്തിലേറെ പേര്‍ക്ക് 20 രൂപ നിരക്കില്‍ ഭക്ഷണവും നല്കി. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായകമായ മാസ്കുകളുടെയും ഹാന്‍ഡ് സാനിറ്റൈസറുകളുടെയും നിര്‍മാണത്തിലും കുടുംബശ്രീ സജീവമാണ്. മെഡിക്കല്‍ സെയില്‍സ് കോര്പ്പറേഷന്, കെ റ്റിഡിസി, ആരോഗ്യ വകുപ്പ് തുടങ്ങിയവര്‍ക്കായി 3,25,000 മാസ്ക്കുകളാണ് ഒരുക്കി നല്‍കിയത്. 38 യൂണിറ്റുകളിലായി 250 ലേറെപ്പേര്‍ മാസ്ക്ക് നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നു. 965 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറാണ് കുടുംബശ്രീ ഉത്പന്നമായി പുറത്തിറങ്ങിയത്. എസ്ബിഐ അടക്കമുള്ള ബാങ്കുകളാണ് സാനിറ്റൈസറുകളുടെ പ്രധാന ഉപയോക്താക്കള്‍. കോവിഡ് കാലത്തും…
Read Moreകൊല്ലത്ത് ഒരാൾക്ക് കൂടി കൊറോണ ബാധ; ചികിത്സയിലായിരുന്ന ഒരാൾ രോഗമുക്തനായി
കൊല്ലം: ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്നു മൂന്ന് സുഹൃത്തുക്കൾക്കൊപ്പമെത്തിയ ഓയൂർ സ്വദേശിക്കാണ് രോഗബാധ. മാർച്ച് 24 നാണ് ഇയാൾ നിസാമുദീനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അവിടെ നിന്നും രാത്രി 11 ഓടെ കാറിൽ സുഹൃത്തുക്കളോടൊപ്പം കോ ട്ടൂരിലെത്തി. 25 ന് ഉച്ചയോടെ ബൈക്കിൽ ഓയൂരിലുള്ള ഭാര്യാ വീട്ടി ലെത്തി.തുടർന്ന് നിരീക്ഷണത്തിലായിരുന്നു.അടുത്ത ദിവസം ആരോ ഗ്യ പ്രവർത്തകരെത്തി അദ്ദഹത്തെ ടി കെ എം ഐസൊലേഷൻ സെൻ്ററിലേക്ക് മാറ്റി. നാലിന് ജില്ലാശുപത്രിയിൽ സ്രവം പരിശോധനയ്ക്ക് എടുത്തു. ഇന്ന ലെ രോഗബാധ സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം ആറായി. ഇവ രിൽ രോഗമോചിതനായ ഒരാളെ ഇന്നലെ വിട്ടയച്ചു. നിലവിൽ ചികി ത്സയിലുള്ള അഞ്ചു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡി എം ഒ അറിയിച്ചു.
Read Moreകൊറോണ :കൊല്ലത്ത് ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയത് 5734 പേർ
കൊല്ലo: കൊറോണ ബാധയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ ഗാർഹിക നിരീക്ഷണം പൂർത്തിയാക്കിയത് 5734 പേർ.ഇന്നലെ മാത്രമായി 3290 പേരാണ് ഗൃഹനിരീക്ഷണം പൂർത്തിയാക്കിയത്. വിദേശികൾ ഉൾപ്പടെ നിരവധി പേരാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. 25 പേരെയാണ് ഇന്നലെ പുതുതായി നിരീക്ഷണത്തിനയച്ചത്.പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ 46 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. അഞ്ചു പേർക്കാണ് ജില്ലയിൽ ഇതുവരെ കോ വിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Read Moreകായലോരങ്ങളും വനമേഖലകളും കേന്ദ്രീകരിച്ച് കൊല്ലം ജില്ലയിൽ ചാരായവാറ്റും വില്പനയും പൊടിപൊടിക്കുന്നു
കൊല്ലം: കൊറോണ ബാധയെ തുടർന്ന് മദ്യവില്പന നിരോധിച്ചതോടെ ചാരായം വാറ്റും വില്പനയും പൊടിപൊടിക്കുകയാണ്. കായലോരങ്ങളും വനമേഖലകളും കേന്ദ്രീകരിച്ചാണ് വാറ്റ് . വീടുകളിൽ ചാരായം വാറ്റി വില്പന നടത്തുന്നതും ഗ്രാമീണ മേഖലകളിലേറി. ഒരു ലിറ്റർ ചാരായത്തിന് 1000 രൂപ വരെ ഈടാക്കുന്നവരും ഉണ്ട്. മദ്യത്തിനായി പരക്കംപായുന്നവർക്ക് വില പ്രശ്നമല്ല. നേരത്തെ എക്സൈസും പോലീസും ചേർന്നായിരുന്നു പരിശോധന .ഇപ്പോൾ മിക്ക പ്രദേശങ്ങളിലും എക്സൈസ് സംഘങ്ങൾ മാത്രമാണ് പരിശോധന.വിവരം ലഭിക്കുന്ന കേസുകളിൽ അവർ ഓടിയെത്തി വാറ്റ് സംഘങ്ങളെ പിടികൂടുകയും ചെയ്യുന്നുണ്ട്. വളരെ കുറച്ചു കേസുകളെന്നു മാത്രം.വാറ്റുകാരെ കുറിച്ച് പലപ്പോഴും സമീപവാസികൾ പറയാറില്ല. എന്നിട്ടും നിരവധി പേരെ എക്സൈസ് സംഘം ദിനംപ്രതി പിടികൂടുന്നു.ഇതിൽ നിന്ന് വാറ്റ് സംഘങ്ങളുടെ വർധന ഊഹിക്കാവുന്ന തെയുള്ളു. ഉറുകുന്ന് പൊള്ളച്ചാലിൽ വീട്ടിലെ കുളിമുറിയിൽ സൂക്ഷിച്ചിരുന്ന 770 ലിറ്റർ കോട ഇന്നലെ എക്സൈസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ രാജ് എന്നയാൾ…
Read Moreമദ്യം കിട്ടാത്തതിനാൽ വിഭ്രാന്തി;കൊലത്ത് മൂന്നു പേർക്ക് ചികിത്സ നൽകി; മോചനം ആഗ്രഹിക്കുന്നവർ വിളിക്കണമെന്ന് എക്സൈസ്
കൊല്ലം: മദ്യം കിട്ടാത്തതിനെ തുടർന്ന് വിഭ്രാന്തി കാട്ടിയ ശാസ്താം കോട്ട സ്വദേശികളായ മൂന്നു പേർക്ക് ചികിത്സ നൽകി.രണ്ടു പേർക്ക് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി. മറ്റൊരാളെ പരവൂർ നെടുങ്ങോലത്തുള്ള ലഹരി മോചനകേന്ദ്രത്തി ലേക്ക് മാറ്റി. മദ്യാസക്തിയിൽ നിന്ന് മോചനം തേടാൻ ആഗ്രഹി ക്കുന്നവർ 9400069457 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഇതോടൊപ്പം വ്യാജ മദ്യവിൽപ്പനയ്ക്കെതിരേയും വ്യാജവാറ്റിനെ തിരേയും നടപടിയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 600 ലിറ്റർ കോടയാണ് വിവിധ പ്രദേശങ്ങളിൽ നിന്നും പിടികൂടിയത്.
Read Moreലോക് ഡൗൺ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു; തൊഴിലാളികൾ നിരീക്ഷണകേന്ദ്രത്തിൽ
കൊല്ലം: നിയമം ലംഘിച്ച് കൊല്ലം ഭാഗത്ത് കടലിൽ മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ടുകൾ മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടി.തൊഴിലാളികളെ നീണ്ടകരയിൽ എത്തിച്ചു. ഇവരെ ആരോഗ്യ വകുപ്പ് അധികൃതരെത്തി നിരീക്ഷണ കേന്ദ്രത്തി ലേക്ക് അയച്ചു. ബേപ്പൂരിൽ നിന്നുള്ള ഒരു ബോട്ടും തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുമാണ് പിടികൂടിയത്. രണ്ട് ബോട്ടുകളിലുമായി 35 തൊഴിലാളികളുണ്ടായിരുന്നു. ഗുജറാത്ത്, കർണാടക തുടങ്ങിയ മേഖലകളിൽ നിന്നുള്ള ബോട്ടുകൾ നിയമം ലംഘിച്ച് മത്സ്യ ബന്ധനം നടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച്
Read Moreകൊല്ലത്ത് ഗർഭിണിക്കും നിസാമുദീനിൽനിന്നു മടങ്ങിവന്ന യുവതിക്കും കോവിഡ്; വിദേശത്ത് നിന്നെത്തിയ യുവതിയെ പരിശോധിച്ച ഡോക്ടർമാർ ക്വറന്റൈനിൽ
കൊല്ലം: കൊല്ലം ജില്ലയിൽ ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി നിസാമുദീനിൽനിന്നു മടങ്ങിവന്ന യുവതിക്കും ഖത്തറിൽനിന്നു മടങ്ങിവന്ന യുവതിക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. നിസാമുദീനിൽ സമ്മേളനത്തിനു പോയ പുനലൂർ വാളക്കോട് സ്വദേശിനി മുംബൈ വഴി 24-നാണ് മടങ്ങിയെത്തിയത്. ഇവർ ഭർത്താവുമൊത്തു കഴിഞ്ഞദിവസം ബൈക്കിൽ പോയതായും റിപ്പോർട്ടുണ്ട്. 27 വയസുള്ള ഗർഭിണി ഖത്തറിൽനിന്നാണു നാട്ടിലെത്തിയത്. കടയ്ക്കൽ ഇട്ടിവ വെളിന്തറ സ്വദേശിനിയാണ് ഇവർ. കഴിഞ്ഞ ഇരുപതിനാണു ഭർത്താവുമൊത്ത് ഇവർ ഖത്തറിൽനിന്ന് എത്തിയത്. അന്നു മുതൽ വീട്ടുനിരീക്ഷണത്തിലായിരുന്നു. മൂന്നുമാസം മുന്‍പാണു വിസിറ്റിംഗ് വീസയിൽ ഇവർ ഖത്തറിലെ ഭർത്താവിന്റെ അരികിലേക്കു പോയത്. ഇവർക്കു രോഗം സ്ഥിരീകരിച്ചതോടെ ഇട്ടിവ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരോടും നഴ്സുമാരോടും ക്വാറന്ൈറനിൽ പോകാൻ നിർദേശം നൽകിയിട്ടുണ്ട്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ച ഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
Read More