പത്തനാപുരം: വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗിക ചേഷ്ടകള്‍ കാട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മാങ്കോട് അംബേദ്ക്കര്‍ കോളനിയില്‍ റിയാസ് മന്‍സിലില്‍ ഷാജഹാന്റെ മകന് നിഹാസാ(24)ണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. നിരവധി മദ്യ, കഞ്ചാവ് കേസുകളിലെ പ്രതിയാണ് ഇയാളെന്ന് എസ് ഐ പുഷ്പകുമാര്‍ പറഞ്ഞു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ വിദ്യാര്‍ഥിനികളെ ബൈക്കില്‍ പിന്തുടര്ന്നെത്തിയ പ്രതി വസ്ത്രങ്ങള്‍ അഴിച്ച് ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും, സിഗരട്ട് വലിച്ച ശേഷം പുക പെണ്‍കുട്ടികളുടെ മുഖത്തേക്ക് ഊതി വിടുകയും ചെയ്തു. കൂടാതെ അസഭ്യം പറയുകയും ചെയ്തതായി പറയുന്നു. നിരന്തരമായുളള ശല്യം സഹിക്കവയ്യാതെ വിദ്യാര്‍ഥിനികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോക്സോ കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Read MoreCategory: Kollam
മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതിനെ നേരിടാൻ സമുദ്രജല കൂടെന്ന പദ്ധതിയുമായി ഫിഷറീസ് വകുപ്പ്
കരുനാഗപ്പള്ളി : സമുദ്രജല മത്സ്യസമ്പത്തിന് വൻതോതിൽ ശോഷണം നേരിടുന്ന ഈ കാലയളവിൽ മത്സ്യ ഉൽപ്പാദനം വർദ്ധിപ്പിച്ച് മത്സ്യതൊഴിലാളികളെ സഹായിക്കാൻ ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സമുദ്രജല കൂട് മത്സ്യകൃഷി പദ്ധതിയുടെ പരിശീലന പരിപാടിക്ക് തുടക്കമായി.മത്സ്യോത്പാദനം വർദ്ധിപ്പിക്കുക,മത്സ്യത്തൊഴിലാളികൾക്ക് മത്സ്യ മേഖലയിലും അനുബന്ധ മേഖലയിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, മത്സ്യത്തൊഴിലാളികളെ സാമൂഹികവും സാമ്പത്തികവുമായി ഉയർത്തികൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതിയാണ് സമുദ്രജല കൂട് മത്സ്യകൃഷി പദ്ധതി. ഫിഷറീസ് വകുപ്പിന്റെയും നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി ചെന്നൈ (എൻഐഒടി ) യുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് മത്സ്യത്തൊഴിലാളികൾക്കായി പരിശീലന പദ്ധതി ഒരുക്കിയത്.സമുദ്രജല കൂട് മത്സ്യകൃഷിയെ സംബന്ധിച്ച് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് നൽകുന്നത്. പരിശീലനം നൽകുന്നത്. കൊല്ലം, ആലപ്പുഴ ജില്ലയിലെ സമുദ്രജല കൂട് മത്സ്യകൃഷി പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ള മത്സ്യത്തൊഴിലാളി ഗ്രൂപ്പിലെ 40 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം.സമുദ്രജല കൂട് മത്സ്യകൃഷിക്കുള്ള കൂട്…
Read Moreശല്യപ്പെടുത്തിയതിനെതിരേ പോലീസിൽ പരാതികൊടുത്തതിന്റെ പേരിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ്
കൊല്ലം: കേരളപുരം അഞ്ചുമുക്കിൽ പ്രവാസിയുടെ ഭാര്യ ഷാജിലയെ (ഷൈല) കൊലപ്പെടുത്തിയ കേസിലെ പ്രതി കരിമ്പിൻ കര കുന്നുംപുറത്ത് അനീഷ് കുട്ടിയെ കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകുമെന്ന് കുണ്ടറ സിഐ രമേശ് കുമാർ പറഞ്ഞു. ഷാജിലയെ ശല്യം ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസിനോട് പ്രതി സമ്മതിച്ചു.കഴിഞ്ഞദിവസം രാവിലെ 8.45 ന് നിത്യവും ഇളയ കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ എത്തുമെന്ന് കൃത്യമായി അറിയാമായിരുന്ന അനീഷ് അന്ന് രാവിലെ എട്ടോടെ സംഭവസ്ഥലത്ത് കാത്തു നിന്നു. കൃത്യം നടത്തുന്നതിനായി കറിക്കത്തിയും മുളകുപൊടിയും കരുതിയിരുന്നു. മകളെ സ്കൂൾ ബസിൽ കയറ്റിവിട്ട് മടങ്ങിവരവെയാണ് ഷാജിലയെ പ്രതി കുത്തിവീഴ്ത്തി ആശുപത്രിയിലെത്തിച്ചെ ങ്കിലും അന്ത്യം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇളമ്പള്ളൂർ ജമാ അത്ത് ഖബർ സ്ഥാനിൽ കബറടക്കി.
Read Moreകൊല്ലത്ത് മരുമകൾ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേൽപ്പിച്ച വൃദ്ധ മരിച്ചു; മരുമകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായതെന്ന് പോലീസ്
കൊല്ലം: മരുമകൾ കരിങ്കല്ലുകൊണ്ടു തലയ്ക്കിടിച്ചു പരിക്കേൽപ്പിച്ച വൃദ്ധ മരിച്ചു. കൊല്ലം കൊട്ടാരക്കര വെണ്ടാർ അന്പാടിയിൽ രമണി അമ്മയാണു മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വാക്കുതർക്കത്തിനൊടുവിൽ മരുമകൾ വൃദ്ധയെ കല്ലിന് ഇടിക്കുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വൃദ്ധയെ ആക്രമിച്ച മരുമകൾ ഗിരിതകുമാരിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ റിമാൻഡിലാണ്.
Read Moreകേരള കർഷക സംഘം സംസ്ഥാന സമ്മേളനം ജനുവരിയിൽ കൊല്ലത്ത്
കൊല്ലം: കേരള കർഷക സംഘം സംസ്ഥാന സമ്മേളനം ജനുവരി 22 മുതൽ 25 വരെ കൊല്ലത്ത് നടക്കും. പ്രതിനിധി സമ്മേളനം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലും സമാപന സമ്മേളനം പീരങ്കി മൈതാനിയിലുമാണ് നടക്കുക.വിവിധ ജില്ലകളിൽ നിന്നായി 600 പ്രതിനിധികൾ പങ്കെടുക്കും. 24ന് ലക്ഷം കർഷകർ പങ്കെടുക്കുന്ന സമ്മേളനം കൊല്ലം ടൗണിൽ നടക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കർഷക സംഘത്തിന്റെ ദേശീയ നേതാക്കൾ അടക്കമുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രകൃതി സൗഹൃദവും പ്ലാസ്റ്റിക് രഹിതവുമായിട്ടായിരിക്കും സമ്മേളന നടത്തിപ്പ്. രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും സെമിനാർ സംഘടിപ്പിക്കും. വിവിധ കലാപരിപാടികളും നടക്കും.കൊല്ലം ആസ്ഥാനമാക്കി ദേശീയ സെമിനാറും നടത്തും. സംഘടനയിൽ അംഗങ്ങളായവരുടെ കൃഷിയിടങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറിയും മത്സ്യവും മറ്റുമായിരിക്കും സമ്മേളന ആവശ്യത്തിന് ഉപയോഗിക്കുക. ഇതിനായി നൂറ്…
Read Moreപൗരത്വബിൽ; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമെന്ന് കേരള കോണ്‍ഗ്രസ് ബി
കൊല്ലം: മതേതര ഭാരതത്തിന്റെ അടിസ്ഥാന തത്വങ്ങളെ ബലികഴിച്ചു കൊണ്ട ് മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും, ന്യൂനപക്ഷങ്ങളെ വേട്ടയാടാനുമുള്ള ശ്രമമാണ് പൗരത്വബിൽ നടപ്പാക്കുന്നതിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എൻ.എസ്. വിജയൻ അഭിപ്രായപ്പെട്ടു. കെ.എം.ജോർജ് 44-ാം അനുസ്മരണ സമ്മേളനം കൊല്ലത്ത ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാന്പത്തിക രംഗം തകർന്നതടക്കം സമസ്ഥമേഖലകളിലും പരാജയപ്പെട്ട കേന്ദ്രസർക്കാർ വർഗീയത പ്രോത്സാഹിപ്പിച്ചുകൊണ്ട ് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടത്തുന്നത്. പീഡനങ്ങളും കൊലപാതകങ്ങളും മൂലം രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്നും ഇതിനെതിരെ വലിയ ജനകീയ വിപ്ലവം രൂപംകൊള്ളുമെന്നും എൻ.എസ്. വിജയൻ അഭിപ്രായപ്പെട്ടു. കെ.എം.ജോർജ് സാംസ്കാരിക സമിതി സംസ്ഥാന കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് സേവ്യർ അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുംങ്കുളം സുരേഷ്, നെയ്ത്തിൽ വിൻസന്റ്, ഡോ.ജി.കെ.കുഞ്ചാണ്ടിച്ചൻ, കുരിപ്പുഴ ഷാനവാസ്, കണ്ണനല്ലൂർ ബെൻസിലി, ധനലക്ഷി സുരേഷ്,…
Read Moreകേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ
ചാത്തന്നൂർ: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ പച്ചക്കറി, പഴം ഉല്പാദക സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. ഇതിന് വേണ്ടി ജനുവരി ഒന്നു മുതൽ 470 ദിവസം നീണ്ടു നില്ക്കുന്ന ജീവനി പദ്ധതി നടപ്പാക്കും.വെള്ളായണി കാർഷിക കോളേജിലെ അവസാന വർഷ വിദ്യാർഥികൾ ചാത്തന്നൂരിൽ നടത്തുന്ന ഗ്രാമ സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. പത്ത് ലക്ഷം പേരെ ആയിരത്തോളമുള്ള കൃഷി ഓഫീസുകൾ മുഖേന കൃഷി പഠിപ്പിക്കും. കൃഷി എന്താണ്, എന്തിനാണ് കൃഷിയുടെ പ്രാധാന്യം എന്നിവയിൽ വിദഗ്ധർ കൃഷിപാഠശാല എന്ന പദ്ധതി മുഖേനയാണ് കൃഷിപാഠശാല ക്ലാസുകൾ നടത്തുക. പച്ചക്കറി, പഴം ഉല്പാദന ത്തിൽ സ്വയം പര്യാപ്തതയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ജയലാൽ എംഎൽഎ അധ്യക്ഷനായിരുന്നു. കാർഷിക കോളേജ് ഡീൻ ഡോ.എ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ലൈല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മരായ എം.കെ.ശ്രീകുമാർ, ടി.ആർ.…
Read Moreപുനലൂർമേഖലയിൽ വാഹന പരിശോധന കർശനമാക്കി; ഫോൺവിളിച്ചുകൊണ്ട് യാത്രക്കാരുമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
അഞ്ചൽ: പുനലൂർ മേഖലയിൽ വാഹനപരിശോധന കർശനമാക്കി.യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസില്‍ ഫോണ്‍ വിളിച്ച് ഡ്രൈവിംഗ് നടത്തിയാളുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടിയെടുത്തു. കുളത്തൂപ്പുഴ- കൊല്ലം റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ വെളിനല്ലൂർ സ്വദേശി മനോജിന്റെ ലൈസന്‍സാണ് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയത്. ലൈസന്‍സ് റദ്ദ് ചെയ്യല്‍ നടപടിക്കായി പുനലൂര്‍ ജോയിന്റ് ആര്‍ടിഒക്ക് സമര്‍പ്പിച്ചതായി പുനലൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാംജി കെ കരന് പറഞ്ഞു. പുനലൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ ഇരുനൂറോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഹെല്‍മറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, ലൈസന് ഇല്ലാതെ വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയതില്‍ ഏറെയും. ലൈസൻസില്ലാതെ വാഹനം ഓടിച്ച മുപ്പതോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി അടക്കം…
Read Moreമരുമകളുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത അമ്മായിയമ്മയെ കൊലപ്പെടുത്താൻ ശ്രമം; മരുമകൾ പോലീസ് പിടിയിൽ
കൊട്ടാരക്കര: അമ്മായിയമ്മയെ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മരുമകളെ കോടതി റിമാൻറു ചെയ്തു.വെണ്ടാർ പൊങ്ങൻപാറ ആമ്പാടിയിൽ പുത്തൻവീട്ടിൽ ബിമൽ കുമാറിന്റെ ഭാര്യ ഗിരിത (41) യെയാണ് റിമാൻറു ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്കു മാറ്റിയത്.ബിമൽ കുമാറിന്റെ അമ്മ രമണിയമ്മ (66) യെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രമണിയമ്മയെ പ്ലാസ്റ്റിക് കവറിൽ കല്ല് പൊതിഞ്ഞു കൊണ്ടുവന്ന് തലക്കടിക്കുകയായിരുന്നു. തലയോട് പൊട്ടി നിലവിളിച്ചപ്പോൾ മറ്റാരും പ്രവേശിക്കാതിരിക്കാൻ വീടിന്റെ കതകുകൾ മരുമകൾ അകത്തു നിന്നും പൂട്ടി. നിലവിളി കേട്ടെത്തിയ അയൽക്കാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. രക്തം വാർന്നൊലിച്ച് അബോധാവസ്ഥയിലായിരുന്നു രമണിയമ്മ. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു.പുത്തൂർ പോലീസ് സ്ഥലത്തെത്തിയാണ് മരുമകളെ അറസ്റ്റു ചെയ്തത്. വസ്തു തർക്കവും മരുമകളുടെ അവിഹിത ബന്ധങ്ങൾ ചോദ്യം ചെയ്തതുമാണ് കൊലപാതക…
Read Moreജപ്പാൻ കുടിവെള്ള പദ്ധതി: ഉപയോഗിക്കുന്നത് കാലപ്പഴക്കമുള്ള പൈപ്പുകൾ; പൈപ്പ് പൊട്ടി റോഡുകൾ കുളമാകുന്നത് പതിവ് കാഴ്ചയാകുന്നതായി നാട്ടുകാർ
ചാത്തന്നൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയ്ക്ക് ഇപ്പോഴും ഉപയോഗിക്കുന്നത് കാലപ്പഴക്കം ചെന്നതും ഗുണനിലവാരമില്ലാത്തതുമായ പൈപ്പുകൾ ഈ പൈപ്പുകൾ കവലകൾ തോറും പൊട്ടിയും വാട്ടർ ടാപ്പുകൾ തകർന്നും ജലം പാഴാകുന്നതും, റോഡ് കുളമാകുന്നതും സ്ഥിരം കാഴ്ചകൾ. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ പതിച്ച് ഇരുചക്രവാഹന യാത്രികർ അപകടത്തിൽ പെടുന്നതും സ്ഥിരം സംഭവങ്ങൾ. 1981-83 കാലഘട്ടത്തിൽ ചാത്തന്നൂർ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ ജലവിതരണത്തിനായി ഇത്തിക്കരയാറ്റിൽ കട്ടച്ചലിൽ പമ്പ് ഹൗസ് സ്ഥാപിച്ചു. ജലവിതരണ പൈപ്പുകളും അന്ന് കുഴിച്ചിട്ടു.അന്ന് സ്ഥാപിച്ച പൈപ്പ് ലൈനുകളും പൊതു വാട്ടർ ടാപ്പുകളുമാണ് ഇന്നുമുള്ളത്. കാലപ്പഴക്കം ചെന്ന, ഗുണമേന്മയില്ലാത്ത ഈ പൈപ്പുകളും ടാപ്പുകളും പൊട്ടി കുടിവെള്ളം പാഴാകുന്നതും ചാത്തന്നൂർ നിയോജയമണ്ഡലത്തിലെ നിത്യ കാഴ്ചയാണ്. ഈ കാലഹരണപ്പെട്ട പൈപ്പുകളിലൂടെയാണ് ജപ്പാൻ കുടിവെള്ള പദ്ധതി വിതരണം ചെയ്യുന്നതെന്ന് കേരളാ വാട്ടർ അതോറിറ്റി അധികൃതർ പറയുന്നു..ജപ്പാൻ കുടിവെള്ള പദ്ധതി നടപ്പാക്കിയതോടെ വാട്ടർ കണക്ഷനുകളാണുള്ളത്.ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചതിനാൽ പൈപ്പുകളിൽ…
Read More