കൊല്ലം: അയൽക്കാരന്റെ ഒരേക്കർ പാഴ്ഭൂമി പാട്ടത്തിനെടുത്ത് സൃഷ്ടിച്ചതു പച്ചക്കറിവിപ്ലവം, ഒപ്പം ചെണ്ടുമല്ലി കൃഷിയും. കിളികൊല്ലൂർ എം.ജി നഗർ 87 മാധവമന്ദിരത്തിൽ എം.സജീവാണ് (55) കൃഷിക്കാരൻ. ഇദ്ദേഹം എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ കൗൺസിലറും എസ്എൻ ട്രസ്റ്റ് ബോർഡ് അംഗവുമാണ്. 80 സെന്റിൽ ഒട്ടുമിക്ക പച്ചക്കറികൾക്കും പുറമേ ചെണ്ടുമല്ലിയും ഭംഗി വിതറി നിറഞ്ഞു നിൽക്കുന്നു. വീട്ടാവശ്യങ്ങൾക്ക് മാത്രം പച്ചക്കറി കൃഷി ചെയ്തിരുന്ന സജീവ് വിഷരഹിതമായ ജൈവപച്ചക്കറി നാട്ടുകാർക്കും ലഭ്യമാക്കണം എന്ന ചിന്തയോടെയാണ് ഭൂമി ഏറ്റെടുത്തത്. വഴുതന, പാലക്ക്ചീര, മുളക്,റാഡിഷ്,തക്കാളി എന്നിവ തുടക്കത്തിൽ നട്ടു. അന്ന് കിളികൊല്ലൂർ കൃഷി ഓഫീസറായിരുന്ന പ്രീതയായിരുന്നു പ്രോത്സാഹനം. വിജയിച്ചതോടെ കാബേജും കോളിഫ്ലവറും ചീരയും തക്കാളിയും പച്ചമുളകുമൊക്കെ രംഗത്തിറങ്ങി. പതിയെ ചെണ്ടുമല്ലിയും വന്നു. 1000 മൂട് ചെണ്ടുമല്ലിയാണ് വിളവെടുപ്പിനു പാകമായി നിൽക്കുന്നത്. പലചരക്ക് കട നടത്തിപ്പിനും യൂണിയൻ പ്രവർത്തനങ്ങൾക്കുമിടയിൽ രാവിലെയും വൈകിട്ടും സജീവ് പച്ചക്കറി തോട്ടത്തിലുണ്ടാവും.…
Read MoreCategory: Kollam
കടുത്ത ചൂടിൽ കുലവാഴകൾ ഒടിഞ്ഞു വീഴുന്നു; ഒരുമാസത്തിനിടെ നശിച്ചത് 4635 വാഴകൾ; മനസ് തളർന്ന് കർഷകരും
കൊല്ലം: ജില്ലയിൽ കടുത്ത വേനൽച്ചൂടിനെ തുടർന്നു വാഴകൃഷി വ്യാപകമായി നശിച്ച് കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞമാസം കുലച്ചതും കുലയ്ക്കാത്തതുമായ 4,635 വാഴകളാണ് ഒടിഞ്ഞുവീണതെന്നു കൃഷിവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മൂപ്പെത്താത്ത കുലകൾ വരെ ചൂട് താങ്ങാനാതെ വാടിവീഴുന്നതായും കർഷകർ പറയുന്നു. വേനൽക്കാലത്ത് മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിൽ വാഴക്കൃഷിയിറക്കിയ കർഷകർ ദിവസേന ജലസേചനം നടത്തിയിട്ടും ചൂടിന്റെ കാഠിന്യം മൂലം വിള സംരക്ഷിക്കാൻ സാധിച്ചില്ല. സാധാരണയായി 10 മുതൽ 15 കിലോ വരെ തൂക്കം ലഭിക്കാവുന്ന കുലകൾ പോലും മൂപ്പെത്തുന്നതിന് മുമ്പേ ഒടിഞ്ഞുവീഴുകയാണ്. ഇതോടെ ഇനി നിലനിൽക്കുന്ന വാഴകളിൽ നിന്നുമുള്ള വിളവിലും പ്രതീക്ഷ കുറഞ്ഞിരിക്കുകയാണ്. ജില്ലയിൽ നശിച്ച വാഴകളിൽ 3,975 എണ്ണം കുലച്ചവയും 660 എണ്ണം കുലയ്ക്കാത്തവയുമാണ്. 130 കർഷകരെയാണ് ഇത് നേരിട്ട് ബാധിച്ചത്. ഏകദേശം 26.49 ലക്ഷം രൂപയുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാട്ടഭൂമിയിൽ കൃഷിയിറക്കിയവരും ബാങ്ക് വായ്പയും പണയവുമെടുത്തവരുമായ…
Read Moreകൊങ്കൺ റെയിൽവേയിൽ ആർപിഎഫ് സജീവം; കഴിഞ്ഞ വർഷം രക്ഷപ്പെടുത്തിയത് 98 കുട്ടികളെ
പരവൂർ: കൊങ്കൺ റെയിൽവേയിൽ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്ന കാര്യത്തിൽ രാജ്യത്തിന് മാതൃകയായി ആർപിഎഫ്.2025 ൽ റെയിൽവേ സംരക്ഷണസേന മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 252 യാത്രക്കാരുടെ 122.48 ലക്ഷം രൂപ വിലമതിക്കുന്ന നഷ്ടപ്പെട്ട സാധനങ്ങൾ വിജയകരമായി കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകി. ബാലവേല അടക്കമുള്ള അനധികൃത നടപടികൾ ലക്ഷ്യമിട്ട് ട്രെയിനുകളിൽ കടത്തി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത 98 കുട്ടികളെ രക്ഷപ്പെടുത്തി. മാത്രമല്ല ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ അവരുടെ സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുകയും ചെയ്തു. ചില കുട്ടികളെ അവരുടെ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയും ചെയ്തു. കൊങ്കൺ റെയിൽവേയിൽ ആർപിഎഫിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചിരുന്നത് സംഘടിതമായ മദ്യക്കടത്ത് ആയിരുന്നു. ഇതിന് ഒരു പരിധിവരെ തടയിടാൻ സേനയുടെ കർക്കശമായ പരിശോധനകൾക്ക് കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തിക്കൊണ്ടുവന്ന 6,877 കുപ്പി മദ്യം ആർപിഎഫിന്…
Read Moreചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ് വാച്ചർ; കുത്തിയിരുന്ന് പ്രതിഷേധിച്ച് പ്രധാനാധ്യാപിക; മാനേജരുടെ വിശദീകരണം ഇങ്ങനെ…
കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂൾ മാനേജരുടെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് സെക്യൂരിറ്റി പറയുന്നത്. പിന്നാലെ പ്രധാന അധ്യാപിക ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസ് എത്തിയാണ് അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചത്. അതേസമയം, എന്ത് വസ്ത്രം ധരിച്ചും സ്കൂളില് വരാമെന്നും തടയാൻ പറഞ്ഞിട്ടില്ലെന്നുമാണ് സ്കൂൾ മാനേജരുടെ വിശദീകരണം.
Read More‘കുടിവെള്ള വിതരണമില്ലെങ്കിലും വാട്ടർ ബില്ല് കൃത്യമായെത്തുന്നുണ്ട് ’;പുലർച്ചേയെത്തുന്ന വെള്ളത്തിനായി ഉറക്കമുണർന്നിരിക്കേണ്ട അവസ്ഥ
പാരിപ്പള്ളി: കേരളാ വാട്ടർ അഥോറിറ്റി ചാത്തന്നൂർ സെക്ഷന്റെ പരിധിയിൽപ്പെട്ട കല്ലുവാതുക്കൽ, ചിറക്കര , നടയ്ക്കൽ , ആലുവിള , വട്ടക്കുഴിക്കൽ, വേള മാന്നൂർ തുടങ്ങി കല്ലുവാതുക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലജീവൻ മിഷ ന്റെഭാഗമായി സ്ഥാപിച്ചിട്ടുള്ള വാട്ടർ കണക്ഷനുകളിലെ ജലവിതരണം അവതാളത്തിലായിരിക്കുകയാണ്. കണക്ഷൻ ലഭിച്ചു കുറച്ച് മാസങ്ങൾ ജലവിതരണമില്ലാതെ തന്നെ കൃത്യമായി ബില്ലു മാത്രം വരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ പരാതികളുടെ അടിസ്ഥാനത്തിൽ ജലവിതരണം തുടങ്ങിയെങ്കിലും കഴിഞ്ഞ കുറേ ദിവസങ്ങളായി ജലവിതരണം വീണ്ടും മുടങ്ങിയിരിക്കുകയാണ്. വെള്ളത്തിനായുള്ള നാട്ടുകാരുടെ പരാതികളുയർന്നപ്പോൾ കണ്ണിൽ പൊടിയിടുന്ന നടപടിയെന്നോണം പാതിരാത്രി കഴിഞ്ഞ് എല്ലാവരും ഉറങ്ങുന്ന സമയം നോക്കി പുലർച്ചേ രണ്ടിനും നാലിനും ഇടയിലുള്ള സമയത്ത് അരമണിക്കൂർ സമയം വെള്ളം വിതണം നടത്തുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളത്. വിതരണം ചെയ്യുന്ന സമത്ത് ടാപ്പിലൂടെ മാത്രം ജലം സ്വീകരിക്കുന്ന ഉപഭോക്താക്കൾക്ക് വെള്ളം കിട്ടാക്കനിയാകുന്ന അവസ്ഥയാണ്. എന്നാൽ കൃത്യമായി…
Read Moreവഴിയോരത്ത് ചാഞ്ഞ് നിൽക്കുന്നത് കുറ്റൻമരം; ഇതിലൂടെ കടന്നുപോകുന്നത് വിദ്യാർഥികളടക്കം നൂറുകണക്കിന് പേർ; ഞെട്ടിക്കുന്ന കാഴ്ച കുണ്ടറയിൽ
കുണ്ടറ : കൊല്ലം തിരുമംഗലം ദേശീയപാതയിൽ കേരളപുരം സെന്റ് വിൻസന്റ് സ്കൂൾ ജംഗ്ഷനിൽ നിൽക്കുന്ന മരം അപകട ഭീഷണി ഉയർത്തുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ മരം നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന സ്കൂളിനും അനേകം വിശ്വാസികൾ വന്നുചേരുന്ന പള്ളിക്കും എതിർവശത്താണ് നിൽ ക്കുന്നത്. ബസുകൾ ലോറികൾ എന്നിവ പോകുമ്പോൾ ശിഖരങ്ങൾ ഒടിഞ്ഞു വീണ ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡിലേക്ക് വീണ ശിഖരങ്ങളിൽ നിന്ന് അപകടം പറ്റാതെ ഇരുചക്ര വാഹന യാത്രികർ തല നാരിഴക്ക് രക്ഷപെട്ട നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുണ്ട്. മഴക്കാലത്ത് ഈ മരം കാറ്റിൽ ആടിയുലയുന്നത് ആരെയും ഭയപ്പെടുത്തും. കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ള ഉയരമുള്ള വാഹനങ്ങൾക്ക് മരത്തിൽ തട്ടാതെ പോകാൻ കഴിയില്ല. റോഡിലേക്ക് ചാഞ്ഞു ഏതു സമയവും നിലപൊത്താമെന്ന അവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Moreട്രെയിനുകളുടെ സഞ്ചാര സുരക്ഷ; ഇന്റർലോക്ക് ചെയ്യാത്ത ഗേറ്റുകളിൽ റെയിൽവേ കാമറകൾ സ്ഥാപിക്കുന്നു
പരവൂർ: ട്രെയിനുകളുടെ സഞ്ചാര സുരക്ഷ ഉറപ്പാക്കാൻ ഇന്റർലോക്ക് ചെയ്യാത്ത ലവൽ ക്രോസിംഗ് ഗേറ്റുകളിൽ കാമറകൾ സ്ഥാപിക്കുന്നു.പരീക്ഷണ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ തിരുച്ചി ഡിവിഷനിലെ 13 നോൺ ഇന്റർലോക്ക്ഡ് ഗേറ്റുകളിൽ ഇതിനകം കാമറകൾ സ്ഥാപിച്ച് കഴിഞ്ഞു. ഈ സംവിധാനം വഴി സ്റ്റേഷൻ മാസ്റ്റർമാർക്ക് അവരുടെ ഓഫീസ് മുറിയിലിരുന്ന് കാമറ ഫീഡുകൾ വഴി തത്സമയം ഓരോ ഗേറ്റിന്റെയും അവസ്ഥ മനസിലാക്കാൻ കഴിയും എന്നതാണ് പ്രധാന സവിശേഷത. ട്രെയിനുകൾ നീങ്ങുന്നതിന് മുമ്പ് ഗേറ്റുകൾ അടച്ചിട്ടുണ്ടോ അല്ലെങ്കിൽ തുറന്ന് കിടപ്പുണ്ടോ എന്ന് കണ്ടെത്താൻ സ്റ്റേഷൻ മാസ്റ്റർമാർക്ക് സാധിക്കും. ഭാവിയിൽ ഇന്റർലോക്ക് ചെയ്യാത്ത എല്ലാ ഗേറ്റുകളിലും ഇത്തരം കാമറകൾ സ്ഥാപിക്കാനാണ് റെയിൽവേ തീരുമാനം.ഇന്റർലോക്ക് ചെയ്യാത്ത ഗേറ്റുകളിൽ ഇന്റർനെറ്റ് പ്രോട്ടോകോൾ കാമറകളാണ് സ്ഥാപിക്കുന്നത്. ഇതിന്റെ കൺട്രോളിംഗ് എല്ലായിടത്തും സ്റ്റേഷൻ മാസ്റ്റർമാരുടെ മുറിയുമായി ബന്ധിപ്പിക്കും. ഇതിനായി പ്രത്യേക മോണിറ്ററുകളും സ്റ്റേഷൻ മാസ്റ്റർമാരുടെ മുറിയിൽ സ്ഥാപിക്കും. ഇതുവഴി ട്രെയിൻ നീങ്ങുന്നതിന്…
Read Moreബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി
പരവൂർ: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള എട്ട് സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. യാത്രാ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടിയത്. ഫെബ്രുവരി അവസാനം വരെ ഈ ട്രെയിനുകൾ സർവീസ് തുടരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു 07313 ഹുബ്ബള്ളി – കൊല്ലം സ്പെഷൽ ട്രെയിൻ ഫെബ്രുവരി ഒന്നു മുതൽ 22 വരെയാണ് നീട്ടിയത് (ഞായറാഴ്ചകളിൽ മാത്രമാണ് സര്വീസ്)07314 കൊല്ലം – ഹുബ്ബള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ടു മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്വീസ്) 06523 എസ്എംവിടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിൻ ഫെബ്രുവരി രണ്ട് മുതൽ 23 വരെ നീട്ടി (തിങ്കളാഴ്ചകളിൽ മാത്രമാണ് സര്വീസ്) 06524 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബയ്യപ്പനഹള്ളി സ്പെഷൽ ട്രെയിൻ ഫെബ്രുവരി മൂന്നു മുതൽ 24…
Read Moreകൊല്ലം-എറണാകുളം മെമു ഫെബ്രുവരി 27 വരെ ദീർഘിപ്പിച്ചു;സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെ ആവശ്യം പരിഗണിക്കാതെ റെയിൽവേ
കൊല്ലം: കൊല്ലം-എറണാകുളം റൂട്ടിൽ സർവീസ് നടത്തിവന്ന (06169/06170) മെമു സ്പെഷൽ ട്രെയിനുകൾ ഫെബ്രുവരി 27 വരെ സർവീസ് ദീർഘിപ്പിച്ച് റെയിൽവേ.നേരത്തേ ഈ ട്രെയിനുകൾ ജനുവരി 30 വരെ സർവീസ് നടത്തുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ച് ദിവസമാണ് ഈ മെമു ട്രെയിനുകൾ ഓടുന്നത്. ഈ ട്രെയിനുകൾ ആഴ്ചയിൽ എല്ലാ ദിവസവും ഓടിച്ച് സ്ഥിരം സർവീസാക്കണമെന്ന യാത്രക്കാരുടെയും വിവിധ സംഘടനകളുടെയും ആവശ്യം റെയിൽവേ ഇരുവരെ പരിഗണിച്ചിട്ടില്ല. ഇതുകൂടാതെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി ) -മംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന അന്ത്യോദയ സ്പെഷൽ ട്രെയിനും ( 06163/06164) ഫെബ്രുവരി 24 വര ദീർഘിപ്പിച്ചിട്ടുണ്ട്. പാലക്കാട്-കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പ്രതിദിന അൺ റിസർവ്ഡ് സ്പെഷൽ ട്രെയിനും ഫെബ്രുവരി 28 വരെ സർവീസ് നീട്ടിയിട്ടുണ്ട്.
Read Moreനഴ്സിംഗ് വിദ്യാർഥിനിയുടെ ദുരൂഹ മരണം: സ്വർണ്ണവ്യാപാരിയുടെ ഭീഷണി മകൾക്ക് ഉണ്ടായിരുന്നു; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
കൊല്ലം : നഴ്സിംഗ് വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. ആലപ്പുഴ അന്ധകാരതഴി സ്വദേശിനി പാല്യത്തൈയ്യിൽ സാജൻ ആന്റണിയുടെ മകൾ ഫെബിന സാജ (26) ന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. കൊല്ലത്തെ സ്വകാര്യനഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിച്ചു വരവേ കഴിഞ്ഞ 18ന് രാവിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹാരാഷ്ട്ര സ്വദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന പ്രദീപ് എന്നയാളുടെ ഭീഷണി ഫെബിനയ്ക്കെതിരെ ഉണ്ടായിരുന്നുവെന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കുവാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ പരാതിയിൽ പറയുന്നു. ആലപ്പുഴയിൽ നിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോമോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിക്കുന്നു . കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട്…
Read More