കൊട്ടാരക്കര: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ഉമ്മന്നൂർ പോറ്റിമുക്ക് വൽസല വിലാസത്തിൽ സുരേഷ്ബാബു(ഉറുമ്പ് ബാബു-48), സുഹൃത്ത് അണ്ടൂർ കൈതളാവിൽ മുരളീവിലാസത്തിൽ അഭിലാഷ്(31) എന്നിവരാണ് പിടിയിലായത്. വാളകം ലക്ഷ്മിഭവനിൽ രാജീവ്(40)നെയാണ് കത്രിക ഉപയോഗിച്ച് മാരകമായി കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപാനത്തിനിടെ ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ചാണ് കുത്തിയത്. ബുദ്ധിവളർച്ചയില്ലാത്ത കുട്ടിയെ കൊലപ്പെടുത്തിയെന്നതുൾപ്പടെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് സുരേഷ് ബാബു. കഴിഞ്ഞ 30ന് രാത്രി ഏഴോടെ ഉമ്മന്നൂർ തുഞ്ചത്ത് മുക്കിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മദ്യപാനത്തിനിടയിൽ രാജീവ് സുരേഷ് ബാബുവിനെ ഇരട്ടപ്പേരു വിളിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. തന്നെ ഇരട്ടപ്പേരു വിളിച്ചതിൽ പ്രകോപിതനായ സുരേഷ് ബാബു സമീപമുള്ള ബാർബർഷോപ്പിലെ കത്രിക ഉപയോഗിച്ച് നിരവധി തവണ രാജീവിനെ കുത്തി. ഏഴ് കുത്തേറ്റ രാജീവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അഭിലാഷുമായി ബൈക്കിൽ സ്ഥലത്തു നിന്നും കടന്ന ഇവർ ആയൂരിൽ ബാറിൽ…
Read MoreCategory: Kollam
ആഞ്ഞിലിമൂട്ടിൽ മാലിന്യം നിറയുന്നു; ദുർഗന്ധം സഹിക്കാനാവാതെ കാൽനടയാത്രക്കാരും വ്യാപാരികളും
ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ശാസ്താംകോട്ടയ്ക്ക് സമീപമുള്ള ആഞ്ഞിലിമൂട് ജംഗ്ഷൻ.പ്രസിദ്ധമായ മൽസ്യ ചന്തയിലേക്കും വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് യാത്രക്കാരും ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ ദിനംപ്രതി വന്ന് പോകുന്ന ഈ ജംഗ്ഷനിലെ പ്രധാന പ്രശ്നം ജനങ്ങൾക്ക് ബസ് കാത്ത് നിൽക്കാൻ ഇടമില്ല എന്നതും മാലിന്യവും ആണ്. ശാസ്താംകോട്ട ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ആഞ്ഞിലിമൂട്ടിൽ എത്തിയിട്ടാണ് കരുനാഗപ്പള്ളി ഭാഗത്തേക്കും ചവറ ഭാഗത്തേക്കും തിരിഞ്ഞ് പോകേണ്ടത്.അതിനാൽ ഈ രണ്ട് ഭാഗത്തേക്കും ഉള്ള യാത്രക്കാരും പതാരം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും എപ്പോഴും ഇവിടെ ഉണ്ടാകും. അതുപോലെ തന്നെ ശാസ്താംകോട്ട ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും.റോഡിന് വളരെ ഏറെ വീതി ഉണ്ടായിരുന്ന ഇവിടെ ഇതെല്ലാം ജംഗ്ഷനിലെ കടക്കാർ കൈയേറിയിരിക്കുകയാണ്. റോഡരികിൽ നിന്ന വൻ മരങ്ങൾ പോലും ഇറക്കുകൾക്കുള്ളിൽ ആകുന്ന രീതിയിലാണ് കൈയേ റ്റം നടത്തുന്നത്. ഇതിനാൽ യാത്രക്കാർ വാഹനങ്ങൾ കാത്ത്…
Read Moreഓഖി കാലത്തും പ്രളയത്തിലും തങ്ങളുടെ നിഴലായി നിന്ന മനുഷ്യനെ തേടി അവരെത്തി; സ്ഥാനമൊഴിഞ്ഞ കളക്ടർക്ക് സ്നേഹാദരവുമായി കടലിന്റെ മക്കൾ
കൊല്ലം: ഓഖി കാലത്തും പ്രളയത്തിലും തങ്ങളുടെ നിഴലായി നിന്ന മനുഷ്യനെ തേടി അവരെത്തി. കേരളത്തിന്റെ സൈന്യമെന്ന വിശേഷണത്തിനർഹമായ കടലിന്റെ മക്കളാണ് സ്ഥാനമൊഴിഞ്ഞ കളക്ടർ ഡോ എസ് കാർത്തികേയന് സ്നേഹാദരങ്ങളുമായി എത്തിയത്. പത്തനംതിട്ടയിൽ പ്രളയത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷിക്കാൻ കൊല്ലം തീരത്ത് നിന്ന് ആദ്യമായി പോയ ഇൻഫന്റ് ജീസസ്, വിനിതാ മോൾ എന്നീ വള്ളങ്ങളിലെ തൊഴിലാളികളടക്കമുള്ളവരാണ് ഫിഷറീസ് സർവകലാശാല സിൻഡിക്കേറ്റ് അംഗം എച്ച് ബേസിൽ ലാലിന്റെ നേതൃത്വത്തിൽ യാത്രാമൊഴി നൽകാൻ എത്തിയത്. രക്ഷാ പ്രവർത്തനത്തിന് പോയ ജോസഫ് മിൽക്കാസ് വള്ളത്തിന്റെ ചെറുമാതൃക കലക്ടർക്ക് ഉപഹാരമായി നൽകി. കളക്ടർമാർ ഒരുപാട് പേർ ഓർമകളിലുണ്ട ്. പക്ഷേ ഞങ്ങളുടെ ഹൃദയത്തിലാണ് അങ്ങയുടെ സ്ഥാനം . ഉപഹാരം കൈമാറിക്കൊണ്ട ് ജോസഫ് പറഞ്ഞു. കൊല്ലത്ത് നിന്നും പോയ വള്ളങ്ങളാണ് യഥാർത്ഥത്തിൽ രക്ഷാദൗത്യം ചരിത്ര വിജയമാക്കിയതെന്ന് ഡോ എസ് കാർത്തികേയൻ പറഞ്ഞു. തുടർന്ന് തന്നെ കാണാനെത്തിയ…
Read Moreവീട്ടമ്മ വാടകവീട്ടിൽ മരിച്ച നിലയിൽ; വീട്ടമ്മയ്ക്ക് സുഖമില്ലെന്ന് വിളിച്ചു പറഞ്ഞ സുഹൃത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ ; കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് ഡോക്ടർമാർ
കൊട്ടാരക്കര: വീട്ടമ്മയെ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടാത്തല ഏറത്തുമുക്കിൽ പ്ലാക്കുഴി വീട്ടിൽ രാജൻ -ശാന്താ ദമ്പതികളുടെ മകൾ സ്മിത (33)യെയാണ് ഇന്നു പുലർച്ചെ മരിച്ച നിലയിൽ കാണപ്പെട്ടത്. വെണ്ടാറിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് ദീപേഷ് വിദേശത്താണ്. മൂന്നു മാസം മുമ്പാണ് ഇവർ ഇവിടെ രണ്ടു മക്കളുമായി വാടകയ്ക്ക് താമസിക്കാനെത്തിയത്. ഭർത്താവിന്റെ ബന്ധുവെന്ന് പരിചയപ്പെടുത്തിയിട്ടുള്ള സനീഷ് എന്നയാളാണ് പുലർച്ചെ സ്മിതയുടെ കൂട്ടുകാരിയെ വിളിച്ച് സ്മിതയ്ക്ക് സുഖമില്ലെന്നറിയിച്ചത്. രാവിലെ ആറോടെ ഇവിടെയെത്തിയ കൂട്ടികാരിയും ഭർത്താവും കാണുന്നത് സ്മിതയുടെ മൃതശരീരമാണ്. തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കഴുത്തിൽ പാടുകളും കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. പുത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം സ്മിതയ്ക്കു സുഖമില്ലെന്ന വിവരം കൂട്ടുകാരിയെ…
Read Moreമലയോര മേഖലയ്ക്കൊരു ഫയർ സ്റ്റേഷൻ; നടപടികൾ കടലാസിലൊതുങ്ങുന്നു; താല്കാലിക സംവിധാനവും നടപ്പാക്കിയില്ല
കുളത്തൂപ്പുഴ: കിഴക്കന്‍ മലയോര മേഖല കേന്ദ്രീകരിച്ച് ഫയര്സ്റ്റേഷന് ആരംഭിക്കുന്നതിനായി വകുപ്പു തലത്തില്‍ ചര്‍ച്ചകള്‍ പലതും നടക്കുകയും സ്ഥലം കണ്ടെത്തി നല്‍കുന്നതിനായി ഉദ്യോഗസ്ഥ സംഘം കുളത്തൂപ്പുഴയില്‍ സന്ദര്‍ശനം നടത്തി പോയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും തുടര്‍ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുന്നു. കുളത്തൂപ്പുഴ നെടുവന്നൂര്ക്കടവിലായുള്ള റവന്യൂ ഭൂമി വിട്ടു നല്‍കുന്നതിനായി റവന്യൂ വകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തുകയും ഭൂമി കൈമാറ്റത്തിനായുള്ള നടപടി ക്രമങ്ങളിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ നടപടികള്‍ക്ക് വേണ്ടത്ര വേഗത ഇല്ലെന്നതാണ് വസ്തുത. ഇതിനിടെ പുതിയ ഫയര്‍ സ്റ്റേഷന് സംവിധാനം അനുവദിച്ച് പ്രാവര്‍ത്തികമായി വരുന്നതിനു മുമ്പായി അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് താല്കാലിക സംവിധാനമെന്ന നിലയില്‍ കുളത്തൂപ്പുഴയില്‍ ഫയര്‍ എഞ്ചിനുകള്‍ ഇടുന്നതിനും ജീവനക്കാര്‍ക്ക് താമസ സൌകര്യവും ഗ്രാമപഞ്ചായത്ത് ഒരുക്കി നല്കിയാല് രണ്ടു ഫയര്‍ എഞ്ചിനും അതിനാവശ്യമായ ജീവനക്കാരെയും എത്തിക്കുമെന്നും ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥരും നേതാക്കളും…
Read Moreരാത്രി മൺട്രോതുരുത്തിലേക്കുള്ള സ്വകാര്യബസ് സർവീസ് നടത്തുന്നില്ല; പരാതി പറഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ
കുണ്ടറ: രാത്രി കുണ്ടറയിൽ നിന്നും കൊടുവിള മൺട്രോതുരുത്ത് ഭാഗങ്ങളിലേക്കുള്ള യാത്ര ഏറെ ദുരിതപൂർണമാകുന്നു. രാത്രി ഏഴരയ്ക്കുള്ള സ്വകാര്യബസ് സർവീസ് നടത്താത്തതുമൂലം യാത്രക്കാർ ബുദ്ധമുട്ടിലാകുന്നു. രാത്രി ഏഴുമുതൽ ബസ് കാത്ത് നിൽക്കുന്നവർക്ക് 8.10നും 8.30നും കുണ്ടറയിൽ നിന്നും പുറപ്പെടാറുള്ള സ്വകാര്യ ബസുകൾ കൂടി ട്രിപ്പ് അവസാനിപ്പിച്ചാൽ കൊടുവിള മൺട്രോതുരുത്തുകാർക്ക് ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ടി വരുന്നു. മുളവന വഴി സർവീസ് നടത്തേണ്ട ബസുകൾ മുന്നറിയിപ്പില്ലാതെ റൂട്ട് മാറ്റി സർവീസ് നടത്തുന്നതും പതിവാക്കിയിട്ടുണ്ട്. യാത്രാദുരിതത്തെ സംബന്ധിച്ച പരാതികൾക്ക് വർഷങ്ങൾ പഴക്കമുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കേണ്ട അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർക്ക് പ രാതിയുണ്ട്.
Read Moreപാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസപോലീസ് മഴക്കാല രോഗപ്രതിരോധ പ്രവർത്തനം നടത്തി
ചാത്തന്നൂർ: പാരിപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും പാരിപ്പള്ളി അമൃത സ്കൂളിലെ സ്റ്റുഡൻസപോലീസ് കേഡറ്റിന്റെയും നേതൃത്വത്തിൽ പാരിപ്പള്ളിയും പരിസരവും പകർച്ചവ്യാധി ബോധവത്കരണം നടത്തി.കേഡറ്റുകൾ അമ്പതോളം വീടുകളും ഭക്ഷണശാലകളിലും പരിശോധന നടത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. പാരിപ്പള്ളി സിഐ സുധീർ,അദ്ധ്യാപകർ എന്നിവർ നേതൃത്വം നല്കി.കൂടാതെ കൊതുകിന്റെ ഉറവിട നശീകരണം,ബോധവത്കരണം,ലഘുലേഖ വിതരണം എന്നിവ നടത്തി.രാവിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന ശുചീകരണപ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് അംബികകുമാരി ഉദ്ഘാടനം ചെയ്തു.ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തിനി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഒാഫീസർ സുരേഷ്കുമാർ ശുചീകരണപ്രവർത്തനത്തിന്റെ ആവശ്യകതയെ പറ്റി കേഡറ്റുകൾക്ക് ബോധവത്കരണം നടത്തി.സീനിയർ എച്ച്ഐ സുജലാദേവി,സിപിഒ മാരായ സുഭാഷ്ബാബു,ബിന്ദു,ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Read Moreപത്തനാപുരത്ത് യാത്രാദുരിതമേറി; 12 സര്‍വീസുകള്‍ നിര്‍ത്തി; പിരിച്ച് വിട്ടത് 40 ഡ്രൈവര്‍മാരെ
പത്തനാപുരം: എംപാനല്‍ ഡ്രൈവര്‍മ്മാരെ കൂട്ടത്തോടേ പിരിച്ച് വിട്ടതോടെ മലയോരമേഖലയില്‍ യാത്രാദുരിതം രൂക്ഷമായി.45 ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പത്തനാപുരം ഡിപ്പോയില്‍ ഇന്നലെ നിര്‍ത്തിവെച്ചത് 12 ഓളം സര്‍വ്വീസുകളാണ്. ഇതോടെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ ഗതാഗതം പൂര്‍ണ്ണ മായും നിലച്ചു. 40 എം പാനല്‍ ഡ്രൈവര്മ്മാര്ക്കാണ് ജോലി നഷ്ടപ്പെട്ടത്. ബസ് ഇല്ലാത്തത് മൂലം ഗ്രാമീണമേഖലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ വലഞ്ഞു. പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ പോലും ഓടിയില്ല. പുനലൂര്‍, കൊട്ടാരക്കര, പത്തനംതിട്ട, അടൂര്‍ സ്റ്റാന്‍ഡുകളില്‍ നിന്നും ചുരുക്കം ബസുകള്‍ മാത്രമാണ് വന്നു പോയത്. കഴിഞ്ഞ ദിവസം സര്‍വ്വീസ് നടത്തിയ സ്റ്റേ ബസുകള്‍ രാവിലെ ഡിപ്പോയില്‍ എത്തിയ ശേഷം നിര്‍ത്തിവയ്ക്കുകയായിരുന്നു. കുറവന്താവളം, വെളളംത്തെറ്റി, പുന്നല,പൂങ്കുളഞ്ഞി,മാങ്കോട്,കുമരംകുടി,പട്ടാഴി,പാടം,കമുകുംചേരി തുടങ്ങിയ ഗ്രാമീണ മേഖലകളെ കാര്യമായി ബാധിച്ചു. കുറവന്‍ താവളത്തേക്കുളള ബസ് സര്‍വ്വീസ് നിര്‍ത്തിയതിനെതിരെ വാര്‍ഡ് മെമ്പര്‍ ശകുന്തള ചന്ദ്രശേഖരന് പത്തനാപുരം ഡിപ്പോയിലെത്തി പ്രതിക്ഷേധിച്ചു.
Read Moreകൃഷി നശിപ്പിച്ചത് ചോദ്യം ചെയ്തസഹോദരങ്ങൾക്ക് ക്രൂരമർദനം; ക്രിക്കറ്റ് ബാറ്റിന് തലയടിച്ചു പൊട്ടിച്ചു; സുജേഷിന്റെ തലയ്ക്ക് പത്തോളം തുന്നിക്കെട്ടലുകൾ
പട്ടാഴി :കൃഷി നശിപ്പിച്ചത് ചോദ്യം ചെയ്ത സഹോദരന്മാരായ യുവാക്കള്‍ക്ക് ക്രൂരമര്‍ദനം.പട്ടാഴി വടക്കേക്കര മാലൂര്‍ സുജേഷ് ഭവനില്‍ സുജേഷ്(32),സഹോദരന് അജേഷ്(29)എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ സന്ധ്യയോടെ മാലൂര്‍ എം റ്റി ഡി എം സ്കൂളിന് സമീപത്തുള്ള സ്കൂള്‍ പുരയിടത്തില്‍ വച്ചാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ടുള്ള അടിയിലാണ് ഇരുവര്‍ക്കും പരിക്കേറ്റത്.സ്കൂള്‍ അധികൃതര്‍ തങ്ങളുടെ അധീനതയിലുള്ള റബര്‍ പുരയിടത്തില്‍ ഇടവിളകള്‍ കൃഷി ചെയ്യുന്നതിനായി യുവാക്കളുടെ പിതാവ് സുരേന്ദ്രന് വിട്ടുനല്‍കിയിരുന്നു. ചേന,മരച്ചീനി,വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ സുരേന്ദ്രനും മക്കളും ഇവിടെ ചെയ്തുവരികയായിരുന്നു. പുരയിടത്തിനോട് തൊട്ടടുത്തുള്ള സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കാനായെത്തുന്നവര് കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.ഇത് ചോദ്യം ചെയ്ത സഹോദരങ്ങളെ കളിക്കാനെത്തിയവര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നു. രക്തം വാര്‍ന്നു കിടന്ന സജേഷിനെയും,അജേഷിനെയും സ്കൂള്‍ അധികൃതരും,നാട്ടുകാരും ചേര്‍ന്ന് പത്തനാപുരം ഇ എം എസ് സഹകരണ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുജേഷിന്റെ തലയ്ക്ക് പത്തിലധികം തുന്നലുകള്‍ വേണ്ടിവന്നു.സംഭവത്തില്‍ പത്തനാപുരം…
Read Moreപ്രളയാനന്തര പുനരധിവാസം; വീടുകളുടെ നിർമാണം പൂർണതയിലേക്ക്
കൊല്ലം :പ്രളയാനന്തര പുരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീടുനിർമാണം പൂർണതയിലേക്ക് . കൊല്ലം ജില്ല. സഹകരണ വകുപ്പ് വഴി സംഘങ്ങളെ കൂട്ടിയിണക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് നേട്ടത്തിന് പിന്നില്‍. 42 വീടുകളുടെ പുനര്‍നിര്‍മാണത്തില്‍ 41 ഉം പൂര്‍ത്തിയാക്കി .ബാക്കിയുള്ള ഒരു വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. പ്രദേശത്തെ രൂക്ഷമായ ജലക്ഷാമമാണ് നിര്‍മാണ പുരോഗതിയില്‍ കാലതാമത്തിനിടയാക്കിയത്. ഇത് കൂടി പൂര്‍ത്തിയാകുന്നതോടെ പദ്ധതിയില്‍ നൂറു ശതമാനം വിജയമാണ് ജില്ലയ്ക്ക് സ്വന്തമാവുക.സഹകരണ ബാങ്കുകള്‍ നേരിട്ടാണ് വീടുകളുടെ നിര്‍മാണം നടത്തിയത്. അഞ്ച് ലക്ഷം രൂപ ചിലവില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളവയാണ് വീടുകള്‍. ഗുണഭോക്താക്കളെയും ചേര്‍ത്താണ് വീടിന്റെ പ്ലാന്‍ തയ്യാറാക്കിയത്. ഗുണഭോക്തൃ വിഹിതം ഉള്‍പ്പെടുത്തുക ഏഴു ലക്ഷം രൂപ വരെ ചെലവ് വന്ന വീടുകളും നിര്‍മിക്കാനായി.ആദ്യഘട്ടത്തില്‍ 12 ഉം പിന്നീട് 27 എന്നിങ്ങനെയാണ് വീടുകള്‍ പൂര്‍ത്തീകരിച്ചത്. മലനട സുനിതാ ഭവനില്‍ അജിത, പത്തിരത്ത് മേലേതില്‍ രാധാകൃഷ്ണന് എന്നിവര്‍ക്കായി…
Read More