കൊല്ലം :സിറ്റി പെര്‍മിറ്റ് നമ്പര്‍ കിട്ടിയ കോര്പറേഷന് പരിധിയിലുള്ള ഓട്ടോറിക്ഷകളില്‍ മിനിമം നിരക്കായ 25 രൂപ ക്രമീകരിച്ചിട്ടില്ലാത്തവര്ക്ക് അഞ്ചു മുതല്‍ 17 വരെ തുടര്‍ച്ചയായി പുന:പരിശോധനാ ക്യാമ്പ് നടത്തും. ഇതിന് മുന്നോടിയായി ഇന്നുമുതല്‍ നാലു വരെ കര്‍ബല ജംഗ് ഷനിലെ ഇന്‍കംടാക്സ് ഓഫീസിന് സമീപമുള്ള ലീഗല്‍ മെട്രോളജി ഓഫിസില്‍ ഹാജരാക്കി മീറ്റര്‍ കാലിബ്രേഷനും അറ്റകുറ്റ പണികളും നടത്തേണ്ടതാണ്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് അനുവദനീയ സമയം. മുദ്രപതിപ്പിക്കേണ്ട തീയതിയും രേഖാമൂലമുള്ള അനുമതിയും ഇതോടൊപ്പം വാങ്ങണമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര് അറിയിച്ചു.
Read MoreCategory: Kollam
നാലുവർഷമായി കെട്ടിടനമ്പര്‍ നല്‍കിയില്ല; പ്രവാസി കുടുംബങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുമായി സമരത്തിൽ
കുന്നിക്കോട് : കെട്ടിടനമ്പര്‍ നല്‍കിയില്ല; രണ്ട് പ്രവാസികുടുംബങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപം ഷാജി മന്‍സിലില്‍ ഷാജഹാന്,വയലുവിളക്കടയില് നാസറുദീന്‍ എന്നിവരുടെ കുടുംബാങ്ങളാണ് വിളക്കുടി പഞ്ചായത്തധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. അധികൃതരുടെ നിലപാടിനെതിരെ പ്ലക്കാര്‍ഡുകളുമേന്തി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഇന്നലെ പത്തോടെയാണ് ധര്‍ണ ആരംഭിച്ചത്. നാല് വര്‍ഷമായി വീട്ടുനമ്പരിനായി പ്രവാസി കുടുംബങ്ങള്‍ പഞ്ചായത്ത് കയറിയിറങ്ങുന്നു. ജപ്തി ഭീഷണിയിലായ കുടുംബം ആത്മഹത്യയുടെ വക്കിലാണ്. 2015 മുതല്‍ വീട്ടുനമ്പരിനായി വിളക്കുടി പഞ്ചായത്തിനെ സമീപിക്കുന്നത്. വർക്ക്ഷോപ്പിന് ലൈസൻസ് നൽകാതെ പ്രവാസി സുഗതനെ ആത്മഹത്യയിലേക്ക് നയിച്ച വിവാദ ഗ്രാമപഞ്ചായത്തായ വിളക്കുടിയിലാണ് അയൽവാസികളായ രണ്ട് പ്രവാസികളുടെ വീടുകൾക്ക് വീട്ടുനമ്പർ നിഷേധിച്ചത്. 2009 ൽ പഞ്ചായത്തില്‍ നിന്നും പെർമിറ്റ് നേടി തുടങ്ങിയ ഷാജഹാന്റെ വീട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തികരിച്ചില്ല. തുടർന്ന് 2012ൽ വീണ്ടും പഞ്ചായത്ത് പെർമിറ്റ്…
Read Moreസ്കൂളുകൾക്ക് പുതിയ കെട്ടിടം: കിഫ്ബി ഉന്നതതല സംഘം പരിശോധന നടത്തി
കരുനാഗപ്പള്ളി : മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് കെട്ടിടം യാഥാർത്ഥ്യമാക്കുന്നത് സംബന്ധിച്ച് കി ഫ്ബി ഉന്നതതല സംഘം പരിശോധന നടത്തി. മണ്ഡലത്തിലെ മൂന്ന് സ്കൂളുകളിലാണ് പരിശോധന നടത്തിയത്.കരുനാഗപ്പള്ളി യുപി ജി സ്കൂൾ, ചെറിയഴീക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കുഴിത്തുറഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിലാണ് സംഘം പരിശോദന നടത്തിയത്. ഈ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഫിഷറീസ് വകുപ്പ് പുതിയ കെട്ടിടങ്ങൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച ഭരണാനുമതിയും സർക്കാർ നൽകിയിരുന്നു. കിഫ്ബിയിൽ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ തീരദേശ വികസന കോർപ്പറേഷൻ സ്കൂളുകളുടെ വികസന പദ്ധതിയുടെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓരോ സ്കൂളിന്റെയും ഭൗതിക സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായാണ് കിഫ് ബിയുടെ സംഘം പരിശോദന നടത്തിയത്. കിഫ്ബി കൾസട്ടന്റ് രാജീവ്, എൻജിനീയർമാരായ ആഷിഖ്, സജീൽ എന്നിവരുടെ…
Read Moreഷെജീറയുടെ ദുരൂഹമരണം; നാലുവർഷം പിന്നിടുമ്പോഴും കേസിൽ ഒരാളെപ്പോലും അറസ്റ്റുചെയ്യാതെ പോലീസ് ; അന്വേഷണത്തിൽ സംശയമുന്നയിച്ച് പിതാവ്
കൊല്ലം: ദുരൂഹ സാഹചര്യത്തിൽ മകൾ മരിച്ച സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണം ഒട്ടും കാര്യക്ഷമമല്ലെന്ന് പിതാവും ബന്ധുക്കളും. പുനലൂർ വാളക്കോട് കണ്ണങ്കര വീട്ടിൽ ഷാജഹാന്റെ മകൾ ഷെജീറ ഭർത്താവിനോടൊപ്പം യാത്രചെയ്യവേ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഭർത്താവ് കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ ഷിഹാബിനൊപ്പം ബൈക്ക് യാത്രക്കിടെ കണ്ണയ്ക്കാട് കടവിൽ ദുരൂഹസാഹചര്യത്തിൽ ഷെജീറ വെള്ളത്തിൽ വീഴുകയായിരുന്നു. ഗുരുതരാവസ്ഥയിൽ രണ്ടുദിവസം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. അബോധാവസ്ഥയിൽ ആയിരുന്നതിനാൽ ഷെജീറയുടെ മൊഴി എടുക്കാൻ കഴിഞ്ഞതുമില്ല. ബന്ധുക്കൾ പോലീസിലും മറ്റ് ഉന്നതർക്കും പരാതി നൽകിയെങ്കിലും അന്വേഷണത്തിൽ ഒട്ടും പുരോഗതി ഇല്ലെന്നാണ് പിതാവ് അടക്കമുള്ളവർ പറയുന്നത്. സംഭവം നടന്ന് നാലുവർഷം പിന്നിട്ടിട്ടും കേസുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് ഇതുവരെയും കഴിയാത്തതിലും ദുരൂഹതയുണ്ട്. 2015 ജൂൺ 17-നാണ് ഷെജീറ ഭർത്താവിനൊപ്പം യാത്ര പോയത്. താലിമാല ഊരിവയ്പ്പിച്ചും മൊബൈൽ ഫോൺ…
Read Moreപുതിയ കോച്ചുകള്‍ ഞങ്ങൾക്കുവേണം..! തിരുനെല്‍വേലി – പാലക്കാട് , പുനലൂര്‍ – കന്യാകുമാരി ട്രെയിനുകളിൽ പുതിയ കോച്ച് അനുവദിക്കണമെന്ന് കൊടിക്കുന്നിൽ
കൊല്ലം :തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിനും പുനലൂര്‍ – കന്യാകുമാരി ട്രെയിനും കൂടുതല്‍ പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കടിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. പുനലൂര്‍- പാലക്കാട് പാലരുവി എക്സ്പ്രസ് ട്രെയിന്‍ തിരുനെല്‍വേലി വരെ നീട്ടിയതിനെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഈ ട്രെയിനില്‍ എല്ലാ സ്റ്റേഷനില്‍ നിന്നും യാത്രക്കാര്‍ നിറഞ്ഞാണ് സര്‍വീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം കുറവായതിനാല്‍ ഈ സെക്ടറിലെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും എം.പി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. രാവിലെ പുനലൂരില്‍ നിന്നും തിരുവനന്തപുരം വഴി കന്യാകുമാരിക്ക് പോകുന്ന പുനലൂര്‍- കന്യാകുമാരി ട്രെയിനിലും യാത്രക്കാര്‍ തിങ്ങി നിറഞ്ഞാണ് യാത്ര ചെയ്യുന്നത്. സ്ക്കൂള്, കോളേജ് വിദ്യാര്‍ത്ഥികളും ഉദ്ദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന യാത്രക്കാരും കോച്ചുകളുടെ അപര്യാപ്ത മൂലം നിന്ന് യാത്ര…
Read Moreകഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട യുവാവ് ആശുപത്രി കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി
കൊല്ലം: ആശുപത്രി കെട്ടിടത്തിനു മുകളിൽനിന്നു ചാടി യുവാവ് ജീവനൊടുക്കി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചവറ സ്വദേശി ഖയീസ് റഷീദാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
Read Moreവവ്വാൽകൊത്തുന്ന പഴങ്ങളിൽ വൈറസ് ബാധ; നിപ്പ ഭീതി റമ്പുട്ടാൻ കർഷകരെ വലയ്ക്കുന്നു
പത്തനാപുരം: നിപ ഭീതിയില്‍ റമ്പൂട്ടാൻ കർഷകരെ വലയുന്നു.കിഴക്കന്‍ മേഖലയില്‍ വ്യാപകമായിക്കൊണ്ടിരുന്ന ഈ പുതിയ കാർഷികവിളയുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായ സ്ഥിതിയാണ് . നിപയുടെ പശ്ചാത്തലത്തിൽ വിളവെത്തിയ പഴങ്ങൾ വിൽക്കാനാകാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. വവ്വാൽകൊത്തുന്ന പഴങ്ങളിൽ വൈറസ് ബാധ ഉണ്ടായേക്കാമെന്ന അഭ്യൂഹം വന്നതോടെ റമ്പൂട്ടാൻ പഴംവാങ്ങാൻ കച്ചവടക്കാരെത്താതായതാണ് പ്രശ്നത്തിനിടയാക്കിയത്. ആളുകൾ വാങ്ങാൻ തയാറാകാത്തതിനാലാണ് ശേഖരിക്കാൻ മടിക്കുന്നതെന്ന് കച്ചവടക്കാരും പറയുന്നു. വിദേശ പഴവർഗങ്ങളിലൊന്നായ റമ്പൂട്ടാന്റെ കൃഷി സംസ്ഥാനത്തെ പലജില്ലകളിലും വ്യാപകമായി വരുന്നതിനിടെയാണ് തിരിച്ചടി. ഏതാനും വർഷങ്ങൾക്കിടെയാണ് കൃഷിക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. സാമാന്യം നല്ലവില ലഭിച്ചിരുന്നതിനാൽ മിക്ക സ്ഥലങ്ങളിലും കർഷകർക്ക് ലാഭകരമായ വിളയായി ഇത് മാറി. സംസ്ഥാനത്തുടനീളം വലിയ ഡിമാന്റായിരുന്നു ഈ പഴത്തിനെന്ന് മൊത്തവ്യാപാരിയായ സലീംകുമാർ പറയുന്നു. കിലോയ്ക്ക് 150മുതൽ 300 രൂപ വരെ ലഭിച്ചിരുന്നതിനാൽ കർഷകർക്കും ഏറെ ആദായകരമായിരുന്നു .ഏപ്രിൽ മുതൽ ജൂലായ് വരെയാണ് പഴത്തിന്റെ വിളവെടുപ്പ്.…
Read Moreറോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍; പരാതി പറഞ്ഞ് മടുത്ത നാട്ടുകാർ പ്രദേശവാസികളെ സംഘടിപ്പിച്ച് സമരത്തിനൊരുങ്ങുന്നു
വിളക്കുടി : പഞ്ചായത്തിൽ മൂന്നാം വാർഡായ കുളപ്പുറത്ത് നിരവധി പേർ ആശ്രയിക്കുന്ന വിളക്കുടി ആവണീശ്വരം റയിൽവേ സ്റ്റേഷൻ റോഡാണ് കഴിഞ്ഞ എട്ടുവർഷമായി തകർന്ന് കാൽനടയത്ര പോലും ദുരിതത്തിലായിരിക്കുന്നത്. ജനപ്രതിനിധികളsക്കമുള്ളവരോട് നാട്ടുകാർ പരാതി പറഞ്ഞ് മടുത്തു. പത്ത് വർഷം മുൻപ് റീ ടാറിംഗ് നടത്തിയതിന് ശേഷം റോഡിൽ അറ്റകുറ്റപണികളോ,ടാറിംഗോ നടത്തിയിട്ടില്ല. ഒന്നര കിലോമീറ്റർ വരുന്ന റോഡ് തകരാൻ ബാക്കിയില്ല. ഭൂരിഭാഗം സ്ഥലത്തും വലിയ കുഴികൾ രൂപാന്തരപ്പെട്ട് മഴക്കാലത്ത് വെള്ളം കെട്ടി നിന്ന് ഇരുചക്രവാഹനങ്ങളും മറ്റും അപകടത്തിൽ പെടുന്നത് പതിവാണ്. പ്രദേശത്ത് ആർക്കെങ്കിലും രോഗം വന്നാൽ വാഹനത്തിൽ എത്തിക്കണമെന്നാൽ ബുദ്ധിമുട്ടാണ്.ഓട്ടോറിക്ഷയ്ക്ക് അമിത ചാർജ് നല്കിയാലും ഓട്ടം വിളിച്ചാൽ വരാറില്ലന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണംസ്കൂൾ കോളേജ് വാഹനങ്ങൾ പോലും ഇതുവഴി വരാറില്ല. പത്തനാപുരം റോഡിൽ നിന്നും കുന്നിക്കോട് ഭാഗത്ത് എത്താതെ തന്നെ പുനലൂർ അഞ്ചൽ ഭാഗത്ത് പോകുന്നതിന് എളുപ്പമാർഗമായ…
Read Moreകുളത്തൂപ്പുഴ ടൗണിലുൾപ്പടെ തെരുവു വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങള്‍; അധികൃതര്ക്ക്മൗനം
കുളത്തൂപ്പുഴ: കുളത്തൂപ്പുഴടൗണിലടക്കം തെരുവു വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായെങ്കിലും അറ്റകുറ്റ പണി നടത്തി പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നടപടികള്‍ എങ്ങുമെത്തിയില്ല. രാത്രിയില്‍ വ്യാപാര ശാലകള്‍ അടയ്ക്കുന്നതോടെ കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും കവലകള്‍ പൂര്‍ണ്ണമായും ഇരുട്ടിലമരുന്നു. ഇരുട്ടാകുന്നതോടെ ടൗണിലൂടെ അലഞ്ഞുതിരിയുന്ന തെരുവു നായകളുടെ ശല്യവും ദിനം പ്രതി ഏറുകയാണ്. പുറമെയുള്ള സ്ഥലങ്ങളില്‍ ജോലിക്കു പോയി രാത്രിയില്‍ മടങ്ങിയെത്തുന്ന യാത്രികര്‍ക്കും തൊഴിലാളികള്‍ക്കും തെരുവു വിളക്കുകളുടെ വെളിച്ചമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു ഇരുട്ടിന്റെ മറവില്‍ പ്രദേശത്ത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അനധികൃത ലഹരി വിപണന സംഘങ്ങള്‍ വെളിച്ചമില്ലാത്ത കവലകളിലെ കടത്തിണ്ണകളിലും പാതയോരങ്ങളിലും വൈകുന്നേരം മുതല്‍ സജീവമാണെന്നും കഞ്ചാവും വിദേശ മദ്യവും യഥേഷ്ടം വില്പന നടക്കുന്നതായുമാണ് നാട്ടുകാരുടെ ആരോപണം. മുമ്പ് കവലകളില്‍ പാതയോരങ്ങളിലെ അടുത്തടുത്തുള്ള വൈദ്യുതി തൂണുകളില്‍ ബള്‍ബുകള്‍ സ്ഥാപിച്ച് വെളിച്ചമെത്തിച്ചിരുന്നത് ഒഴിവാക്കി പകരം ലക്ഷങ്ങള്‍ മുടക്കി കൂടുതല്‍ സ്ഥലത്തേക്ക് പ്രകാശമെത്തുന്ന…
Read Moreപത്തനാപുരം താലൂക്ക് ഇഎസ്ഐ ആശുപത്രി കാടുകയറി നശിക്കുന്നു; കണ്ടില്ലെന്ന് നടിച്ച് അധികൃതർ
കുന്നിക്കോട് : ദിവസേന നിരവധി ആളുകള്‍ ചികില്‍സ തേടുന്ന പത്തനാപുരം താലൂക്ക് ഇഎസ്ഐ ആശുപത്രി കാടുകയറി നശിക്കുന്നു.കോടികള്‍ മുടക്കി കുന്നിക്കോട് നിര്‍മ്മിച്ച ആശുപത്രിയുടെ പരിസരമാകെ പാഴ്ചെടികള്‍ വളര്‍ന്ന് കിടക്കുകയാണ്. തോട്ടം തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം നിരവധിയാളുകള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.ആശുപത്രിയ്ക്ക് ചുറ്റും ഒരേക്കറിലധികം ഭൂമിയാണ് ഉള്ളത്.മോടി പിടിപ്പിക്കലിന്റെ ഭാഗമായി ആശുപത്രിയ്ക്ക് മുന്നില്‍ തറയോട് പാകിയിട്ടുണ്ട്.ഇതിന്റെ നടുമുറ്റം അടക്കം പാഴ്ചെടികള്‍ വളര്‍ന്ന് കയറിയിട്ടുണ്ട്.രോഗികള്‍ക്ക് എറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് പാഴ്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത്. പുനലൂർ,പത്തനാപുരം മേഖലകളിൽ അധുനിക സൗകര്യങ്ങളോട് കൂടിയ ഇ എസ് ഐ ആശുപത്രിയാണ് കുന്നിക്കോട് പ്രവര്‍ത്തിക്കുന്നത്.രണ്ട് പരിശോധനമുറികൾ, ഫാർമസി,റിസപ്ഷൻ,അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഒബ്സർവേഷൻ, ഇൻഞ്ചക്ഷൻ മുറികൾ, റിക്കോർഡ്സ് സെക്ഷൻ,ഓഫീസ് മുറി എന്നിവയാണ് ഇവിടെ ഉള്ളത്. വാഹനപാർക്കിംഗിനായി ഒരുക്കിയിരുന്ന ഭാഗം പൂര്‍ണ്ണമായും കാടുമൂടി നിലയിലാണ്. ആശുപത്രി പരിസരം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി…
Read More