അറുപത്  ചാക്ക് പാൻപരാഗുമായി  ആസാം സ്വദേശി പിടിയിൽ; കൊല്ലയം ജില്ലയിലെ മൊത്തക്കച്ചവടക്കാരനായ  കടയുടമയെത്തേടി പോലീസ്

കൊല്ലം : ഓച്ചിറ വവ്വാക്കാവിലുള്ള ഒരു വ്യാപാരസ്ഥാപനത്തിൽനിന്ന് 60 ചാക്ക് പാൻ പരാഗ് ഓച്ചിറ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. കട ബലമായി തുറപ്പിച്ചാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് വ്യാപാരസ്ഥാപനത്തിൽ ഉണ്ടായിരുന്ന ആസാം സ്വദേശി ഗിയാസുദിനെ പോലീസ് അറസ്റ്റുചെയ്തു. പാൻപരാഗ് വൻതോതിൽ ജില്ലയിലെത്തിച്ച് വിൽപ്പന നടത്തിവന്ന മൊത്തവിതരണസ്ഥാപനമാണ് ഇതെന്നാണ് പോലീസിന് ലഭിച്ച വിവരം. വ്യാപാരസ്ഥാപനം അടച്ചുപൂട്ടി. കടയുടമ ഒളിവിലാണ്. ഇതരസംസ്ഥാന തൊഴിലാളിയായ ഗിയാസുദീൻ ചാക്ക് കണക്കിന് പാൻപരാഗ് ഇവിടെ എത്തിച്ച് ആവശ്യക്കാർക്ക് വിൽപ്പന നടത്തിവരികയായിരുന്നു. ജില്ലയുടെ പല ഭാഗങ്ങളിലും പാൻപരാഗ് വിൽപ്പന നടത്തിവന്നതായി ഇയാൾ പോലീസിനോട് സമ്മതിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എസിപിയുടെ നിർദേശാനുസരണമാണ് വ്യാപാരസ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്.

Read More

റോഡ് നിര്‍മാണത്തിന് ഇറക്കിയിട്ടിരിക്കുന്ന കരിങ്കല്ലുകൾ അപകടഭീഷണിയാകുന്നു; പരാതി പറഞ്ഞിട്ടും ഒന്നും ചെയ്യാതെ അധികൃതർ

പത്തനാപുരം: റോഡ് നിര്‍മാണത്തിനായി ഇറക്കിയിട്ടിരിക്കുന്ന പാറ അപകടഭീഷണിയാകുന്നു. കലഞ്ഞൂര്‍ പാടം റോഡില്‍ വാഴപ്പാറയിലാണ് റോഡിലേക്ക് ഇറക്കിയ നിലയില്‍ പാറയുള്ളത്.ഇളമണ്ണൂര്‍ പാടം റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ഇറക്കിയിട്ട പാറ നീക്കം ചെയ്യാനോ നിര്‍മാണം ആരംഭിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. വീതി കുറവുള്ള ഭാഗത്ത് ഇറക്കിയിട്ടിരിക്കുന്നതിനാല്‍ രണ്ട് വാഹനങ്ങളൊരുമിച്ചെത്തിയാല്‍ വശം കൊടുക്കാന്‍ പോലും കഴിയില്ല. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍പെടുന്നതും പതിവാണ്. വീതി കൂട്ടി ഉന്നതനിലവാരത്തില്‍ നിര്‍മിക്കാനുദേശിക്കുന്ന പാതയില്‍ ഇളമണ്ണൂര്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങളില്‍ എണ്‍പത് ശതമാനം നിര്‍മാണം പൂര്‍ത്തിയായെങ്കിലും കലഞ്ഞൂര്‍ മുതല്‍ പാടം വരെയുള്ള നിര്‍മാണം ഇഴയുകയാണ്. നിലവിലുള്ള റോഡ് കാല്‍നടയാത്രപോലും ദുസഹമാകുന്ന തരത്തില്‍ തകര്‍ന്നു കിടക്കുകയുമാണ്. നിര്‍മാണത്തിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തില്‍ റോഡിനോട് ചേര്‍ന്നിറക്കിയ ലോഡ് കണക്കിന് പാറ അനുയോജ്യമായ മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന് നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Read More

പത്തനാപുരത്ത് അറവ് മാലിന്യം കുന്നുകൂടുന്നു; കാന്‍സര്‍  ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന; ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട് ഇങ്ങനെ…

പത്തനാപുരം : അനധികൃത അറവ്ശാലകളുടെ കേന്ദ്രമായ പത്തനാപുരത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കുന്നുകൂടുന്ന അറവ് മാലിന്യങ്ങളും ശുദ്ധജല ലഭ്യത കുറവും രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണമാകുന്നതായാണ് ആരോഗ്യവകുപ്പിന്‍റെ റിപ്പോര്‍ട്ട്. ജില്ലയില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് പത്തനാപുരം. ഓരോ മാസവും നിരവധി കാന്‍സര്‍ രോഗികള്‍ ചികില്‍സ തേടുന്നത്. കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മരണസംഖ്യയും വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പത്തനാപുരം നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി ആയിരത്തി അഞ്ഞൂറിലധികം പേരാണ് കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ളത്. പത്തനാപുരം പഞ്ചായത്തിലെ കുണ്ടയം, ഇടത്തറ മേഖലകളിലാണ് രോഗബാധിതര്‍ കൂടുതലും. നിയോജക മണ്ഡലത്തിലെ പട്ടാഴി, വിളക്കുടി, പിറവന്തൂര്‍, പട്ടാഴി വടക്കേക്കര, തലവൂര്‍, വെട്ടിക്കവല, മേലില പഞ്ചായത്തുകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഇല്ലാത്തതും ശുദ്ധജലവിതരണത്തിന്‍റെ അഭാവവും രോഗം വര്‍ധിക്കാന്‍ കാരണമാകുന്നു എന്നതാണ് സത്യാവസ്ഥ. അറവ് മാലിന്യങ്ങളടക്കം ജനവാസമേഖലകളില്‍ നിക്ഷേപിക്കുന്നതാണ് രോഗം…

Read More

 നമ്പർ തിരുത്തിയുള്ള കബളിപ്പിക്കൽ തുടർക്കഥയാകുന്നു; ബോധവത്കരണവുമായി ലോട്ടറി വകുപ്പ്

മുളവൂർ സതീഷ് ശാസ്താംകോട്ട: നമ്പർ തിരുത്തിയും മറ്റും ലോട്ടറി വിൽപ്പനക്കാരേയും ഏജന്‍റുമാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നത് തുടർക്കഥയായതോടെ ഇവർക്കുള്ള ബോധവത്കരണവുമായി സംസ്ഥാന ലോട്ടറി വകുപ്പ് രംഗത്ത്. കൈകോർക്കാംഭാഗ്യ സുരക്ഷിതം കൈവിടാം വ്യാജൻമാരെ എന്നതാണ് പരിശീലന പരിപാടിയുടെ തലവാചകം. സമ്മാനം ലഭിക്കാത്ത ലോട്ടറികളിലെ മൂന്ന്, എട്ട്, പൂജ്യം തുടങ്ങിയ അക്കങ്ങൾ വിദഗ്ധമായി തിരുത്തി ഏജന്‍റുമാരെയും ലോട്ടറി വിൽപ്പനക്കാരെയും കബളിപ്പിച്ച് പണം തട്ടി എടുക്കുന്ന സംഭവം സംസ്ഥാനത്ത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. ഇവർ ഇത്തരത്തിൽ ലഭിക്കുന്ന ലോട്ടറി കളിലെ പണം മാറി എടുക്കുന്നതിന് ശ്രമിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. സാധാരണക്കാരായ ഇവർക്ക് പലപ്പോഴും ആയിരക്കണക്കിന് രൂപ ഇത്തരത്തിൽ നഷ്ടപ്പെടാറുണ്ട്.ലോട്ടറികളിൽ ബാർകോഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭുരിപക്ഷം ലോട്ടറി വിൽപ്പനക്കാരും മുതിർന്നവർ ,കാഴ്ചവൈകല്യം ഉള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരായതിനാലും ബാർകോഡ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വലിയ പരിജ്ഞാനം ഉണ്ടാകാറില്ല എന്ന സാഹചര്യം മുതലെടുത്തുമാണ്…

Read More

വിളക്കുടിയിൽ മഞ്ഞപ്പിത്തം പടരുന്നു ; നിരവധിപേർ ചികിത്സയിൽ

കുന്നിക്കോട്: വിളക്കുടി ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട കാവൽപ്പുര കല്ലൂർക്കോണം ഭാഗത്ത് മഞ്ഞപ്പിത്തം പടരുന്നു. പതിനഞ്ചോളം പേർക്ക് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെയാണ് അടുത്തടുത്ത വീടുകളിലുള്ളവർക്ക് രോഗം പിടിപെട്ടത്‌‌. ഇതിൽ രോഗം ഗുരുതരമായ രണ്ടു പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി‌ മടങ്ങി. കല്ലൂർക്കോണം എൽബി ഭവനിൽ ബിബിൻ ബാബു, പ്ലാവിള പുത്തൻ വീട്ടിൽ രാധിക, പ്ലാവിളപുത്തൻ വീട്ടിൽ അൽഅമീൻ, ചിത്തിരാലയത്തിൽ അലൻ ജോൺ, ശാസ്താംകുന്നിൽ വീട്ടിൽ അലൻ.പി.ബാബു, ശാസ്താക്കുന്നിൽ അജിത, നാസില മൻസിലിൽ നാസില,ജസ്ന മൻസിലിൽ ജസ്ന ഫാത്തിമ, ബംഗ്ലാവിൽ വീട്ടിൽ അസ്ലം, അൽഫിയ, കിഴക്കടത്തു വീട്ടിൽ മുഹമ്മദ് മുബാറക്ക്, ആസിയ മൻസിലിൽ ആസിഫ് എന്നിവരാണ് ചികിത്സയിലുള്ളത്. ജനവാസ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രതിരോധ നടപടി എടുക്കുന്നതിനോ, കാരണം കണ്ടെത്തുന്നതിനോ പഞ്ചായത്തോ, ആരോഗ്യവകുപ്പോ നടപടി എടുത്തിട്ടില്ലെന്ന് ആരോപണമുണ്ട്.കുടിവെള്ളത്തിലൂടെ രോഗബാധ ഉണ്ടായതായാണ് പ്രാഥമിക നിഗമനം.…

Read More

ഇനിയും കാത്തിരിക്കണം; മൈനാഗപ്പള്ളിയിൽ ഇത്തവണയും മേൽപ്പാലമില്ല അവഗണനതന്നെ

ശാസ്താംകോട്ട: ആറ് റെയിൽവേ ഗേറ്റുകൾ കൊണ്ട് പൊറുതിമുട്ടിയ മൈനാഗപ്പള്ളിക്കാർ റെയിൽവേ മേൽപ്പാലത്തിന് വേണ്ടി ഇനിയും കാത്തിരിക്കണം. കേരളത്തിലെ 27 സ്ഥലങ്ങളിൽ മേൽപ്പാലം നിർമ്മിക്കാൻ കേരള റെയിൽ ഡവലപ്മെൻ്റ് കോർപ്പറേഷന്‍റെ അന്തിമ അനുമതി ആയതിൽ ഇത്തവണയും മൈനാഗപ്പള്ളിയെ പരിഗണിച്ചില്ല. പ്രസിദ്ധീകരിച്ച പട്ടികയിൽ കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ ഒരു റെയിൽവേ മേൽപ്പാലത്തിന് അനുമതി നൽകിയിരുന്നങ്കിലും അത് കരുനാഗപ്പള്ളിക്ക് സമീപം മാളിയേക്കൽ മേൽപ്പാല നിർമ്മാണത്തിനാണ് ലഭിച്ചിരിക്കുന്നത്.പ്രധാന പാതയായകരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ യാത്ര ചെയ്യുന്നവർക്ക് മൈനാഗപ്പള്ളി ഗേറ്റും കരുനാഗപ്പള്ളി മാളിയേക്കൽ ഗേറ്റും കടന്ന് വേണം യാത്ര ചെയ്യേണ്ടത്.പ്രതിദിനം 150 ഓളം ട്രെയിനുകൾ സർവ്വീസുള്ളതിനാൽ ഒട്ടുമിക്ക നേരങ്ങളിലും ഈ ഗേറ്റുകൾ അടഞ്ഞ് കിടക്കും. അര മണിക്കൂർ വരെ ചില അവസരങ്ങളിൽ ഗേറ്റ് അടഞ്ഞുകിടക്കുമെന്നതിനാൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയാറില്ല. അത്യാഹിതങ്ങളിൽപ്പെട്ട് വരുന്ന രോഗികൾക്ക് മുന്നിൽ ഗേറ്റ് തുറക്കാൻ കഴിയാത്തതിനാൽ മരണം…

Read More

നീണ്ടകരയിൽ കടലില്‍ കാണാതായമത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു

ചവറ: കടലില്‍ മത്സ്യബന്ധനത്തിനിടെ വളളം അപകടത്തില്‍പ്പെട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിക്കായി തെരച്ചിൽ തുടരുന്നു. പുതിയതുറ സ്വദേശി സേവ്യറിനെയാണ് കാണാതായത്. അപകടത്തിൽപ്പെട്ട് രണ്ട് പേരെ മറ്റൊരു മത്സ്യ ബന്ധന വളളത്തിലെ തൊഴിലാളികള്‍ രക്ഷപെടുത്തിയിരുന്നു. തമിഴ്നാട് സ്വദേശികളായ സത്യന്‍, ജോര്‍ജ് എന്നിവരെയാണ് രക്ഷപെടുത്തിയത്. 19ന് തങ്കശേരി കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ അഞ്ചുതെങ്ങ് സ്വദേശി മാത്യുവിന്‍റെ വളളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. തകര്‍ന്ന വളളത്തിന്‍റെ മുകളില്‍ ജീവന് വേണ്ടി മല്ലടിച്ച് കൊണ്ടിരുന്ന സത്യന്‍, ജോര്‍ജ് എന്നിവരെ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നീരോടി സ്വദേശി സജിന്‍റെ ലോകമാത വളളത്തിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷപെടുത്തിയത്. രക്ഷപെടുത്തിയ മത്സ്യത്തൊഴിലാളികളെ വൈകുന്നേരത്തോടെ നീണ്ടകര ഹാര്‍ബറില്‍ എത്തിച്ചു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.കാണാതായ സേവ്യറിനുവേണ്ടി മറൈൻ എൻഫോഴ്സ്മെന്‍റും കോസ്റ്റൽ പോലീസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തെരച്ചിൽ ഇന്നും തുടരുകയാണ്.

Read More

വരുമാനത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തി വ്യത്യസ്ത തൊഴില്‍ മേഖലകളിലേക്ക് തൊഴിലുറപ്പ് തൊഴിലാളികള്‍

 കൊല്ലം :തൊഴില്‍ മേഖലകളുടെ പരിമിതി മറികടന്ന് സുരക്ഷിത വരുമാനത്തിന്‍റെ സാധ്യതകള്‍ കണ്ടെത്തുകയാണ് തെന്മല പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. തോട് നവീകരണവും മഴക്കുഴി എടുക്കുന്നതും ഉള്‍പ്പടെയുള്ള പതിവ് ജോലികളില്‍ നിന്ന് വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിക്കുകയാണ് ഇവരുടെ സേവനം. തെന്മല ആറ്റുകടവ്-മണല്‍വാരി റോഡ് ഇന്റര്‍ലോക്ക് നിരത്തി നവീകരിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ്. 20 തൊഴിലാളികള്‍ ചേര്‍ന്ന് റോഡിന് വീതി കൂട്ടിയാണ് ഇന്‍റര്‍ലോക്ക് പാകിയത്. മൂന്നര ലക്ഷം രൂപ ഇന്റര്‍ലോക്ക് വില, ഒന്നരലക്ഷം രൂപ തൊഴില്‍ വേതനം എന്നിങ്ങനെയാണ് പദ്ധതിവിഹിതം അനുവദിച്ചത്. തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കി. ഒറ്റക്കല്‍ ലുക്ക്ഔട്ട് വായനശാല റോഡ് കോണ്‍ക്രീറ്റ് ചെയ്തു സഞ്ചാര യോഗ്യമാക്കിയതിന് പിന്നിലും തൊഴിലുറപ്പ് തൊഴിലാളികളുടെ വൈദഗ്ധ്യമാണുള്ളത്. ദേശീയ പാതയില്‍ ലുക്ക് ഔട്ട് മുതല്‍ ഉറുകുന്ന് റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള 150 മീറ്റര്‍ റോഡ് ഇവര്‍ നിര്‍മിച്ചു.…

Read More

റോഡരികിലെ അനധികൃത വാഹന പാർക്കിംഗ്; പോലിസ് കർശനനടപടിക്ക്

കൊല്ലം :സിറ്റി പരിധിയിൽ റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സിറ്റി പോലിസ് കർശന നടപടികൾക്കൊരുങ്ങുന്നു. ദേശീയപാതകളുടെയും മറ്റ് പ്രധാനപാതകളുടെയും വശങ്ങളിൽ അനധികൃത പാർക്കിംഗ് മൂലം വാഹനാപകടങ്ങൾ ഉണ്ട ാകുന്ന സാഹചര്യത്തിൽ, പാതയോരത്തിലുള്ള ഡിറ്റോറിയങ്ങളുടെയും, വാണിജ്യസ്ഥാപനങ്ങളുടെയും മുന്നിലുള്ള വാഹന പാർക്കിംഗ് ഒഴിവാക്കേണ്ട താ ണെന്ന് കൊല്ലം സിറ്റി പോലിസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു. മേലിൽ ഇത്തരം സ്ഥാപനങ്ങളുടെ മുന്നിൽ അനധികൃത പാർക്കിംഗ് മൂലമുള്ള ഗതാഗത തടസമോ, വാഹന അപകടങ്ങളോ ഉണ്ട ാകുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളുടെയും ഉത്തരവാദിത്വപ്പെട്ട മറ്റ് വ്യക്തികളുടെയും പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പോലിസ് കമ്മീഷണർ അറിയിച്ചു.

Read More

സ്കൂട്ടറിന്‍റെ പേരിലുള്ള തർക്കത്തിനിടെ അമ്മായിയമ്മയെ കുത്തിക്കൊലപ്പെടുത്തി; അതേ സ്കൂട്ടറിൽ നാടുവിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വലയിൽ കുടങ്ങി പ്രതി സന്തോഷ്

ആറ്റിങ്ങൽ: അമ്മായിയമ്മയെ കൊലപ്പെടുത്തിയ കേസില്‍ കിളിമാനൂര്‍ കുന്നുമേല്‍ കരിക്കിനകത്ത് വീട്ടില്‍ സന്തോഷിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ ദര്‍ശനാവട്ടം ഗേറ്റ്മുക്ക് കുന്നില്‍വീട്ടില്‍ വസുമതിയാണ് കൊല്ലപ്പെട്ടത്. വസുമതിയുടെ മകള്‍ സതിയുടെ ഭര്‍ത്താവാണ് സന്തോഷ്. കുത്തേറ്റ സതി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ പ്രതി സതിയുടെ പേരിലുള്ള സ്കൂട്ടറിന്‍റെ രേഖകള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൊടുക്കാന്‍ സതി വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കാന്‍ തുടങ്ങി. ഇത് വസുമതി തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് രണ്ട് പേരെയും കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം സ്കൂട്ടറില്‍ കയറി രക്ഷപ്പെട്ട സന്തോഷ് തമിഴ്നാട്ടിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടിയിലായത്.റൂറല്‍ എസ്പി ബി. അശോകന്‍റെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്‍റെ നേതൃത്തില്‍ പോത്തന്‍കോട് ഐഎസ്എച്ച്ഒ ബിജുലാല്‍, നഗരൂര്‍ എസ്എച്ച്ഒ എം.സാഹില്‍, എസ്ഐ ജയചന്ദ്രന്‍, ഷാഡോ എഎസ്ഐ…

Read More