കരുനാഗപ്പള്ളി :ഹെൽമെറ്റ് ധരിച്ചും സീറ്റ് ബൽറ്റ് ധരിച്ചും യാത്ര ചെയ്തവർക്ക് മിഠായികളും നിയമം ലംഘിച്ചവർക്ക് ലഘുലേഖകളും ബോധവൽക്കരണവും നല്കി കരുനാഗപ്പള്ളി പോലീസും കുട്ടിപ്പോലീസും രംഗത്ത്.വേഗത വേണ്ട ജീവിതം മതി എന്ന സന്ദേശത്തോടെ കൊല്ലം സിറ്റി പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സ്റ്റുഡൻസ് പോലീസ് കേഡറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി പോലീസ് ആരംഭിച്ച ബോധവത്കരണ കാന്പയിന്റെ ഭാഗമായാണ് ഇത്തരത്തിൽ യാത്രക്കാർക്കായി വേറിട്ട പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉത്ഘാടനം കരുനാഗപ്പള്ളി അസിസ്റ്റൻറ്പോലീസ് കമ്മീഷണർ എ വി അരുൺ രാജ് നിർവ്വഹിച്ചു. പോലീസ് സ്റ്റേഷന് മുൻവശം വെച്ച് നിർവ്വഹിച്ചു.പുതുതലമുറയിൽ പെട്ട യുവാക്കൾ ന്യൂ ജെൻ ബൈക്കുകളിൽ അതിവേഗതയിലും അമിത ശബ്ദം പുറപ്പെടുവിച്ച് ഹെൽമെറ്റ് ധരിക്കാതെറോഡിലൂടെ തലങ്ങും വിലങ്ങും ചീറി പായുന്നത് വ്യാപകമാകുന്ന പശ്ഛാത്തലത്തിലാണ് കാമ്പയിൻ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം കരുനാഗപ്പള്ളിയിൽ മാത്രം നിരവധിപേരാണ് മരിച്ചത്. അമിത വേഗതയിലും, ഹെൽമെറ്റ് ധരിക്കാതെയും…
Read MoreCategory: Kollam
ട്രോളിങ്ങ് നിരോധനം ഒമ്പതു മുതല്‍ ജൂലൈ 31 വരെ; ട്രോളിംഗ്കാലം സമാധാനപരമാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ സഹകരിക്കണം
കൊല്ലം: ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയുളള ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനത്തിന്റെ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് പ്രത്യേക യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. സബ് കളക്ടര്‍ എ അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ബോട്ട് ഉടമകളും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു. ട്രോളിഗ് കാലയളവ് ശാന്തവും സമാധാനപരവുമായി പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം മത്സ്യത്തൊഴിലാളികളോടും വകുപ്പുതല ഉദ്യോഗസ്ഥരോടും അഭ്യര്‍ഥിച്ചു. ജൂൺ എട്ട്, ഒന്‍പത് തീയതികളില്‍ രാവിലെ മുതല്‍ മൈക്ക് അനൗണ്‍സ്മെന്റുകള്‍ നടത്തും. ഉച്ചവരെ കടലിലും ഉച്ചയ്ക്ക് ശേഷം കരയിലുമായിട്ടാണ് അനൗണ്‍സ്മെന്റുകള്‍ നടക്കുക. തുടര്‍ന്ന് അര്‍ധരാത്രി 12 മുതല്‍ നീണ്ടകര പാലത്തിന്റെ തൂണുകള്‍ക്ക് കുറുകെ ചങ്ങല ഇട്ട് ബന്ധിക്കും. ബോട്ടുകള്‍ പാലത്തിന് കിഴക്ക് ഭാഗത്തേക്ക് മാറ്റും. സീ റസ്ക്യൂ സ്ക്വാഡിന്റെ സേവനം 24 മണിക്കൂറും ലഭ്യമാക്കും. നിരോധനം ബാധകമല്ലാത്ത ഇന്‍ബോര്‍ഡ് വള്ളങ്ങള്‍, മറ്റ് ചെറുവള്ളങ്ങള്‍ തുടങ്ങിയവയ്ക്ക്…
Read Moreഅഴിമതി ആരോപണം; മൂന്ന് റോഡുകളുടെ നിര്‍മാണം നിര്‍ത്തി അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി സുധാകരന്
കൊല്ലം: അഴിമതി ആരോപണത്തെതുടർന്ന് മൂന്ന് റോഡുകളുടെ നിര്‍മാണം നിര്‍ത്തി അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി സുധാകരന്.കൊട്ടാരക്കര സബ് ഡിവിഷന് റോഡ്സിന് കീഴിലുള്ള പാങ്ങോട് – കടയ്ക്കല്‍ – ചിങ്ങേലി – ചടയമംഗലം റോഡിനെക്കുറിച്ച് വിപിന്‍ എന്നയാളും, എന്‍എച്ച് സബ് ഡിവിഷന് പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് – അഞ്ചല്‍ (15 കി.മീ സിആര്‍എഫ് 11 കോടി) റോഡിനെക്കുറിച്ച് മുബാറക് എന്നയാളും ടോള്‍ ഫ്രീ നമ്പറില്‍ മന്ത്രിയെ വിളിച്ച് ആരോപണം അറിയിച്ചിരുന്നു. തുടർന്ന് മന്ത്രി ജി.സുധാകരന് അന്വേഷിച്ച് ആരോപണം ഗുരുതരമാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രവൃത്തികള്‍ അടുത്ത ദിവസം മുതല്‍ നിര്‍ത്തിവെയ്ക്കാനും ചീഫ് എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പരിശോധിച്ചതിന് ശേഷം മാത്രം പ്രവൃത്തി ആരംഭിച്ചാല്‍ മതിയെന്നും ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്കി. പത്രവാര്‍ത്തകളിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട – കൊട്ടാരക്കര – നീലേശ്വരം – കോടതി സമുച്ഛയം…
Read More105 ാം വയസില്‍ ആദ്യാക്ഷരം എഴുതി കുഞ്ഞമ്മത്തേവരും തുല്യതാ പഠനത്തിന്
പത്തനാപുരം: 105 ാം വയസിലും കൊയ്ത്തുപാട്ടിന്റെ ശീലുകള്‍ താളാത്മകമായി പാടുന്ന കുഞ്ഞമ്മ തേവരെ ആദ്യാക്ഷരം എഴുതിച്ച് പത്തനാപുരം ഗാന്ധിഭവന് സാക്ഷരത തുല്യതാ പഠനപദ്ധതിക്ക് തുടക്കം കുറിച്ചു. സ്നേഹരാജ്യം ചീഫ് എഡിറ്റര്‍ പി.എസ്. അമല്‍രാജാണ് കുഞ്ഞമ്മയെ ആദ്യാക്ഷരം എഴുതിച്ചത്. ചങ്ങനാശേരി സ്വദേശിനിയും അനാഥയുമായ കുഞ്ഞമ്മതേവരെ നാലുവര്‍ഷം മുമ്പാണ് നാട്ടുകാര്‍ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. നാടന്‍ പാട്ടുകള്‍ ഈണത്തില്‍ പാടുന്ന ഇവര്‍ക്ക് എഴുത്തും വായനയും വശമില്ല. ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ സ്നേഹപൂര്‍വമായ നിര്‍ദേശത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഹരിശ്രീ കുറിക്കാന്‍ ഇവര്‍ തയാറായത്. ഇതാദ്യമായാണ് ഒരു അനാഥാലയത്തില്‍ സാക്ഷരതാ തുടര്പഠനകേന്ദ്രം അനുവദിക്കുന്നത്. ഗാന്ധിഭവന് പുറത്തുള്ളവര്‍ക്കും ഇവിടെ ചേര്‍ന്നു പഠിക്കുവാനുള്ള സൗകര്യമുണ്ട്. അന്തേവാസികളായ 30 പേരാണ് പഠിതാക്കളായി ചേര്‍ന്നിട്ടുള്ളത്. നാലാം ക്ലാസ് വരെയുള്ള തുല്യതാ പഠന ക്ലാസാണ് ഇപ്പോള്‍ നടക്കുന്നത്. ഏഴും പത്തും ക്ലാസുകള്‍ക്കുള്ള പഠനകേന്ദ്രങ്ങളും ഉടന്‍ ആരംഭിക്കും. സംസ്ഥാന…
Read Moreഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ളവരെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി
കൊല്ലം: ആഗോള തൊഴില്‍ കമ്പോളത്തില്‍ ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ളവരെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാന ചടങ്ങും ഓഫര്‍ ലെറ്റര്‍ കൈമാറുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒക്ടോബറില്‍ ആരംഭിച്ച ആദ്യ ബാച്ചുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 54 വിദ്യാര്‍ഥികളില്‍ 42 പേര്‍ക്കും ജോലിക്ക് അവസരം ലഭിച്ചത് ശുഭസൂചനയാണ്. 12 പേര് ഉപരിപഠനം കാരണമാണ് ജോലിയില്‍ പ്രവേശിക്കാത്തത്.നിര്‍മാണമേഖലയുമായി ബന്ധപ്പെട്ട ഏഴ് കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങിയത്. ഇതില്‍ നാല് ടെക്നിക്കല്‍ കോഴ്സുകളും ഒരു മാനേജീരിയല്‍ കോഴ്സും പൂര്‍ത്തിയായി. മാനേജീരിയല്‍ കോഴ്സില്‍ പഠിക്കുന്ന 110 പേര്‍ക്ക് മികച്ച പ്ലെയിസ്മെന്റ് ലഭിക്കുമെന്ന് ഉറപ്പുണ്ട്. 2020 ജനുവരിയോടെ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടുതല്‍ കോഴ്സുകള്‍ ആരംഭിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകും. നിര്‍മാണ മേഖലയ്ക്കൊപ്പം സേവന മേഖലയിലെ അവസരങ്ങള്‍…
Read Moreമുഖ്യമന്ത്രി ശൈലി മാറ്റില്ല എന്നു പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ഫോര്‍വേഡ് ബ്ലോക്ക്
കൊല്ലം :ലോക്സഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടിട്ടും സ്വന്തം പാര്‍ട്ടിയി ല്‍ നിന്നുള്ള നേതാക്ക ള്‍ പോലും വിമര്‍ശനം ഉയര്‍ത്തിയിട്ടും തന്റെ ശൈലി മാറ്റില്ല എന്ന് പിണറായി വിജയന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. പാര്‍ട്ടി നേതാക്കന്മാര്ക്ക് സ്വന്തം ശൈലിക ള്‍ ആകാം. അത് ആ പാര്‍ട്ടിക്കാരെ മാത്രം ബാധിക്കുന്ന വിഷയമാണ്. എന്നാല്‍ ജനപ്രതിനിധികളും ഭരണാധികാരികളും ജനഹിതം അറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടവരാണ്. അതിനനുസരിച്ച് നയപരമായി ഇടപെടാന്‍ ഭരണാധികാരിക ള്‍ ബാധ്യസ്ഥരുമാണ്. മറിച്ച് സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഇതേ ശൈലി പിന്തുടര്ന്നതിന്റെയും ഘടകകക്ഷികളുടെ അഭിപ്രായങ്ങ ള്‍ മുഖവിലക്കെടുക്കാതെയും ഭരണം നടത്തിയതിനാലാണ് സിംഗൂരും നന്ദിഗ്രാമും ബംഗാളില്‍ ഇടതുമുന്നണിയുടെ തകര്‍ച്ചക്ക് കാരണമായത്. ഇടതുപക്ഷം തകര്‍ന്ന ബംഗാളി ല്‍ ബിജെപി പ്രധാന പ്രതിപക്ഷമായിട്ടും കേരളത്തിലെ സിപിഎം പാഠം പഠിക്കാന്‍ തയാറാകുന്നില്ലെന്നും ദേവരാജ ന് കുറ്റപ്പെടുത്തി.
Read Moreപോഷകങ്ങളുടെ കലവറയായിട്ടും ഞാവൽപ്പറത്തെ ആർക്കും വേണ്ട; തിരിച്ചറിയാതെ പോകുന്ന പഴത്തിന്റെ ഗുണങ്ങൾ ഇങ്ങനെയൊക്കെ
പത്തനാപുരം:നിലത്തു വീണ ഞാവല്പഴം മതിയാവോളം രുചിച്ചതും, നീലിച്ച നാവുമായി കൂട്ടുകാര്‍ക്കൊപ്പം നടന്നതുമെല്ലാം പഴയകാലം. ഞാവല്‍ പഴങ്ങള്‍ എന്നും മലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല ഓര്‍മ്മകളാണ്. പണ്ട് കാലത്ത് മിക്ക വീടുകളിലും ഒരു ഞാവല്‍ മരം ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ ഞാവല്‍ പഴത്തിന്റെ രുചിയും ഗുണവും അനുഭവിച്ചവരായിരിക്കും മിക്ക മലയാളികളും. എന്നാല്‍ നാടന്‍ തനിമയുള്ള ഞാവലിനെ മന:പ്പൂര്‍വ്വം നാം മറന്നു എന്നതാണ് സത്യം. ഒരു കീടനാശിനിയും പ്രയോഗിക്കാതെ പ്രകൃതിയുടെ വരദാനമായ ഞാവല്‍ മരങ്ങള്‍ ഗ്രാമങ്ങളിലും അന്യമായി കൊണ്ടിരിക്കുകയാണ്. മധുരവും ചവര്‍പ്പും കലര്‍ന്ന രുചി വൈവിധ്യം പുതുതലമുറയും അറിയാതെ പോകുന്നു. നാട്ടിന് പുറങ്ങളില്‍ പഴുത്ത് പാകമായി നില്ക്കുന്ന ഞാവല്പഴങ്ങള് നിലത്ത് വീണ് നശിക്കുകയാണ്. പോഷകങ്ങളുടെ കലവറയായ ഞാവല്‍ പഴം ഉപ്പുകൂട്ടി കഴിച്ചാല്‍ പ്രമേഹത്തിന് ശമനം ഉണ്ടാകുമത്രേ. കൂടാതെ ഇതിന്റെ കുരു ഉണക്കി പൊടിച്ച് വെള്ളത്തിലിട്ട് കുടിച്ചാലും പ്രമേഹം വളരെ അധികം…
Read Moreതൊഴിൽ ഉറപ്പ് പദ്ധതി; കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയതിൽ സംസ്ഥാനതലത്തിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുന്നിൽ
ശാസ്താംകോട്ട: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ ഈ നടപ്പ് സാമ്പത്തിക വർഷം സൃഷ്ടിച്ച് സംസ്ഥാന തലത്തിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തെത്തി. 39848 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. വിവിധ വാർഡുകളിലായി 32 കുടിവെള്ള കിണർ,45 കാലിതൊഴുത്ത് എന്നിവയും ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണം, കാർഷിക ആവശ്യത്തിനുള്ള കുളം എന്നിവയും തൊഴിലുറപ്പ് പദ്ധതിയിൽ പഞ്ചായത്ത് നിർമ്മിച്ചു. എല്ലാ വാർഡിലും റോഡുകളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് പഞ്ചായത്ത് ഉദ്ദേശിക്കുന്നു. പ്രസിഡൻ്റ് അനിതാ പ്രസാദ്, സെക്രട്ടറി സി. ഡമാസ്റ്റൻ, അസി: സെക്രട്ടറി സുനിൽ ഡേവിഡ് ,അക്രഡറ്റിഡ് എഞ്ചിനീയർ ജി.എസ്.നിമിഷ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നേട്ടം കൈവരിച്ചത്.
Read Moreതോൽപിക്കാൻ കഴിയില്ല; പ്രേമചന്ദ്രന്റെ വൻ ഭൂരിപക്ഷം സിപിഎമ്മിന്റെ നുണ പ്രചാരണത്തിനുള്ള മറുപടിയെന്ന് ആർഎസ്പി
തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന് ലഭിച്ച വൻ ഭൂരിപക്ഷം സിപിഎമ്മിന്റെ നുണ പ്രചാരണത്തിനുള്ള മറുപടിയെന്ന് ആർഎസ്പി. രാഷ്ട്രീയ പ്രചാരണത്തിനു പകരം സി പിഎം നേതൃത്വവും കൊല്ലത്തെ പാർട്ടിക്കാരും പ്രേമചന്ദ്രനെതിരെ വ്യക്തിഹത്യ നടത്തിയുള്ള പ്രചരണമായിരുന്നു. മുഖ്യമന്ത്രിയുടെ കൊല്ലത്തെ പ്രഖ്യാപനം നിയമസഭയിലെപ്പോലെ ലോക്സഭയിലും ആർഎസ്പിക്ക് പ്രാതിനിധ്യം ഇല്ലാതാക്കുമെന്നായിരുന്നു.എന്നാൽ സംഭവിച്ചത് കേരളത്തിൽ സിപിഎമ്മിന് ഒരു എം പി എന്ന നിലയിലായി എന്ന് ആർഎസ്പി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ബംഗാളിലും ത്രിപുരയിലും തകർന്നടിഞ്ഞ സി പിഎമ്മിനുള്ള ഏക ആശ്രയം കേരളമാണ്. പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളവും അവർക്കു നഷ്ടപ്പെടുകയാണ്. ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനം വൻ തകർച്ചയിൽ എത്തുന്നതിനുള്ള കാരണം സി പി എം നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് യോഗം വിലയിരുത്തി. ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ കൊല്ലത്തു ആർ എസ് പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു പാർട്ടിയേയും പ്രേമചന്ദ്രനെയും നശിപ്പിക്കുവാനുള്ള…
Read Moreവിദ്യാര്‍ഥികള്‍ക്ക് ബസുകളിൽ യാത്രാസൗജന്യം നിഷേധിക്കരുതെന്ന് ആര്‍ടിഒ
കൊല്ലം :വിദ്യാര്‍ഥികള്‍ക്ക് ബസുകളില്‍ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവരുതെന്നും അവര്‍ക്കുള്ള യാത്രാസൗജന്യങ്ങള്‍ നിഷേധിക്കരുതെന്നും ആര് ടി ഒ വി.സജിത്ത് അറിയിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ജെ.മോബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും, ബസുടമകളുടെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിദ്യാര്‍ഥികളുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ക്കാണ് രൂപം നല്‍കിയത്. കുട്ടികള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ട സാഹചര്യങ്ങളിലും സര്‍ക്കാര്‍ അനുവദിക്കുന്ന അവധി ദിവസങ്ങളിലും യാത്രാ സൗജന്യം ലഭ്യമാക്കണമെന്ന് ബസുടമകള്‍ക്ക് നിര്‍ദേശം നല്കി. വിദ്യാര്‍ഥികളെ കയറ്റാതെയുള്ള ബസ് ട്രിപ്പുകള്‍ അനുവദിക്കില്ല. സ്വകാര്യ ബസുകളില്‍ ഡോറുകളടക്കം സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണം. രാവിലെ ആറു മുതല്‍ രാത്രി ഏഴു വരെയാണ് സൗജന്യ യാത്രാ ആനുകൂല്യം നല്‍കേണ്ടത്. പൊതു അവധി ദിനങ്ങള്‍ ഒഴികെ തിങ്കള്‍ മുതല്‍ ശനി വരെ പഠിക്കുന്ന സ്ഥാപനത്തിലേക്ക് പോകുന്നതിനും തിരികെ വരുന്നതിനും സൗജന്യ യാത്രയ്ക്ക് അര്‍ഹത…
Read More