പത്തനാപുരം:കണ്സഷന് ഇല്ല;വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭത്തിലേക്ക്.പത്തനാപുരം-തലവൂര്‍-കുര-കൊട്ടാരക്കര പാതയില്‍ കണ്സഷന് അനുവദിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം ഇത്തവണയും കെഎസ്ആർടിസി അധികൃതർ അംഗീകരിക്കാന്‍ സാധ്യതയില്ല. പത്തനാപുരത്തെ വിദ്യാലയങ്ങള്‍ക്ക് പുറമേ തലവൂര്‍,കിഴക്കേത്തെരുവ്,കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഈ റൂട്ടില്‍ കെ എസ് ആര് ടി സി യെ ആശ്രയിക്കുന്നത്. ഇതുവഴി ഇരുപത് മിനിട്ടിന്റെ ഇടവേളകളില്‍ ചെയിന്‍ സര്‍വീസുണ്ടെങ്കിലും ഫുള്ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ട ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍. കണ്സഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും,രക്ഷിതാക്കളും ഡിപ്പോ മുന്‍പ് പലതവണ ഉപരോധിച്ചിരുന്നു.ഈ വര്‍ഷം കണ്സഷന് നല്‍കാമെന്ന ഉറപ്പിന്മേല് അന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.സര്‍വീസ് ആരംഭിച്ച് മൂന്ന് വര്‍ഷം പൂര്‍ത്തിയായെങ്കില്‍ മാത്രമേ കണ്സഷന് നല്‍കാനാകൂ എന്ന നിബന്ധന ഇത്തവണയും തിരിച്ചടിയാകാന്‍ സാധ്യതതയുണ്ട്. ചെയിന്‍ സര്‍വീസ് മൂന്നാം വര്‍ഷത്തിലേക്ക് കടന്നതിനാല്‍ പ്രത്യേക അനുമതി നല്കി കണ്സഷന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് രക്ഷിതാക്കളും,വിദ്യാര്‍ത്ഥികളും.ു
Read MoreCategory: Kollam
16 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു
ശാസ്താംകോട്ട: 16 ലക്ഷം രൂപ ചെലവഴിച്ച് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് വാങ്ങിയ കൊയ്ത്ത് മെതിയന്ത്രം തുരുമ്പെടുത്ത് നശിക്കുന്നു. ശാസ്താംകോട്ട കെ എസ് ആർ ടി സി ഡിപ്പോയിലാണ് ഇപ്പോൾ കൊയ്ത്ത് മെതിയന്ത്രം കിടന്ന് നശിക്കുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് ചേലൂർ പുഞ്ചയിൽ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പിന് വേണ്ടിയായിരുന്നു പഞ്ചാബിൽ നിന്നും യന്ത്രം വാങ്ങിയത്. എന്നാൽ ഇവിടുത്തെ സാഹചര്യത്തിൽ കൊയ്ത്ത് നടത്താൻ ഈ യന്ത്രം കൊണ്ട് സാധിച്ചിരുന്നില്ല. മാത്രവുമല്ല ചേലൂർ പുഞ്ചയിലെ നെൽകൃഷി നിലയ്ക്കുകയും ചെയ്തതോടെ യന്ത്രം ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിന് മുന്നിൽ കൊണ്ടു വന്നിടുകയായിരുന്നു. സമീപകാലത്ത് പഞ്ചായത്ത് ഓഫീസ് നവീകരണം നടത്തിയപ്പോൾ കൊയ്ത്ത് യന്ത്രം കെ എസ് ആർ ടി സി ഡിപ്പോയുടെ സ്ഥലത്ത് കൊണ്ടു വന്നിടുകയുമായിരുന്നു. ഇപ്പോൾ വെയിലും മഴയും ഏറ്റ് യന്ത്രം തുരുമ്പെടുത്ത് നശിച്ചു കൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയിൽ ആധുനികവൽക്കരണം ഏർപ്പെടുത്തുക എന്ന സർക്കാർ നയത്തിന്റെ…
Read Moreചൈൽഡ് ഫ്രണ്ടലി പോലീസ്; ജില്ലയിലെ നാല് പോലീസ് സ്റ്റേഷനുകൾ ഇനിമുതൽ ശിശുസൗഹൃദം
കൊല്ലം : കൊല്ലം സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനു പുറമേ കൊട്ടിയം, ചാത്തന്നൂർ, ചവറ എന്നീ സ്റ്റേഷനുകൾ കൂടി ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളാകുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേരള പോലീസും യൂണിസെഫും ആവിഷ്കരിച്ച നുതന പദ്ധതിയാണ് ശിശു സൗഹൃദ പോലീസ്. കുട്ടികളുടെ അവകാശ ഉടന്പടി പ്രകാരം 18 വയസിൽ താഴെയുള്ള എല്ലാവരും കുട്ടികളുടെ ഗണത്തിൽ പെടുന്നു, ഈ കുട്ടികൾ ഏതൊരു സമൂഹത്തിന്റെയും ഭാവി നിശ്ചയിക്കേണണ്ടവരാണ് . അതിനായി പോലീസ് സ്റ്റേഷനുകളിൽ നിന്നും ഓരോ പോലീസുകാരനും ഉത്തരവാദിത്വ പൂർണ്ണമായ കൂട്ടായ്മയിലൂടെ ഓരോ കുട്ടിയ്ക്ക് ചുറ്റും ഒരു അദൃശ്യവലയം സൃഷ്ടിച്ച് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, കുട്ടികൾക്കിടയിലുള്ള ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്നതിനും, അവർക്കാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകിയും ആരോഗ്യപൂർണ മായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ പോലീസിന് കഴിയും. കൊല്ലം സിറ്റിയിലെ മുഴുവൻ ശിശു…
Read Moreമുഖ്യമന്ത്രിയുടെ കരണക്കുറ്റിക്കുള്ള അടിയാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ എന്‍എസ്എസിന്റെ പിന്തുണയെന്ന് കൊടിക്കുന്നിൽ
കൊല്ലം: കൊല്ലം നിയമസഭാ സീറ്റും ആര്‍എസ്പി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസ് നല്‍കുമെന്ന് ആര്‍എസ്പിയെ പരിഹസിച്ചു നിയുക്ത മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ്. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറിയെത്തിയപ്പോള്‍ ആവശ്യപ്പെട്ട കൊല്ലം ലോക്സഭാ സീറ്റ് ആര്‍എസ്പിക്ക് കൊടുക്കാമെങ്കില്‍ സിപിഎം പണ്ട് ആര്എസ്പിയില് നിന്നും ഏറ്റെടുത്ത കൊല്ലം നിയമസഭാ സീറ്റും അവര്‍ക്ക് നല്‍കാമെന്നും കൊടിക്കുന്നില്‍ പരിഹാസരൂപേണെ പറഞ്ഞു.തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പിന്തുണ യുഡിഎഫിന് ആയിരുന്നു. മുഖ്യമന്ത്രിയുടെ കരണക്കുറ്റിക്കുള്ള അടിയാണ് എന്‍എസ്എസ് പിന്തുണ. മാവേലിക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ ഓഫീസില്‍ സ്വീകരിച്ചതിന് മാവേലിക്കര എന്‍എസ്എസ് യൂനിയന്‍ ഒന്നാകെ നേതൃത്വം പിരിച്ചുവിടുകയായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം പാടില്ലെന്ന നിലപാടാണ് എന്എസ്്എസിന്. അതേ നിലപാടാണ് യുഡിഎഫിനെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
Read Moreകുടിവെളള പദ്ധതികളെല്ലാം പാളി ; ദാഹജലത്തിനായി ആര്.പി.എല്‍ തൊഴിലാളികൾ നെട്ടോട്ടത്തിൽ
കുളത്തൂപ്പുഴ :ദാഹമകറ്റാനുള്ള വെള്ളം അന്വേഷിച്ച് അലയേണ്ടുന്ന ഗതികേട് മറ്റാർക്കുണ്ടാകരുതെന്നാണ് ആര്.പി.എല്തൊഴിലാളികൾ സഹതപിക്കുന്നത്. കോളനികളിലെല്ലാം തന്നെ കുടിവെളളം നിലച്ചിട്ടു നാളുകളേറെയായി. ഇനിഎന്ന് മുടക്കം കൂടാതെ കുടിവെളളമെത്തുമെന്നോർത്ത് കാത്തിരിക്കുകയാണിവർ. മൂന്നു ദിവസത്തിലൊരിക്കലെത്തുന്ന കുടിവെളളമാണ് ഇപ്പോഴത്തെ ആകെ പ്രതീക്ഷ. തൊഴിലിടങ്ങളിൽ നിന്നും വീട്ടിലെത്താൻ വൈകുകയോ അസുഖം പിടിപെട്ട് ആശുപത്രിയിൽ ചികിത്സതേടേണ്ടതായോ വന്നാൽ അന്ന് ഇതും കിട്ടാതെയാകും. കിണറ്റിൽ നീരുറവ കുറഞ്ഞതോടെയാണ് പമ്പിംഗ് മൂന്നു ദിവസത്തിൽ ഒരിക്കലാക്കിയതെന്നാണ് എസ്റ്റേറ്റ് അധികൃതർ പറയുന്നത്. എന്നാൽ ഇത് എന്നുവരെ തുടരുമെന്നതിനോ പകരം സംവിധാനം ഒരുക്കുന്നതിനോ നടപടിയായിട്ടുമില്ല. മുമ്പ് വേനൽക്കാലത്ത് ടാങ്കറുകളിൽ വീട്ടുപടിക്കൽ വെളളമെത്തിച്ചു നൽകുന്നതായിരുന്നു പതിവ്. ഇക്കുറി അതുമുണ്ടാകാത്തതാണ് ദുരിതമായത്. കുളത്തൂപ്പുഴ പഞ്ചായത്തും ജില്ലാപഞ്ചായത്തും 21ലക്ഷം രൂപ മുടക്കി കൂവക്കാട് കോളനിയിൽ കുടിവെളള പദ്ധതി ഒരുക്കി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും ഇവ പ്രയോജനപ്പെടുന്നല്ല. കുടിവെളളക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ലോകബാങ്കിൻെറ സഹായത്തോടെ ജലനിധി പദ്ധതിയിലൂടെ ലക്ഷങ്ങൾ…
Read Moreവെള്ളം കിട്ടാതെ കൊമ്പനാന ചരിഞ്ഞസംഭവം; മന്ത്രി രാജുവിനെതിരെ രൂക്ഷവിമർശനവുമായി ഗണേഷ്കുമാർ
പത്തനാപുരം:അമ്പനാര്‍ വന മേഖലയില്‍ വെള്ളം കിട്ടാതെ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ മന്ത്രി കെ. രാജുവിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വനം വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ എം.എല്‍.എ രംഗത്ത്. ആരോഗ്യവാനായ കാട്ടാന വെളളം കിട്ടാതെ പിടഞ്ഞ് മരിച്ചപ്പോള്‍ മൃഗസ്നേഹികളും ആനപ്രേമികളും എവിടെപ്പോയി. തെച്ചിക്കോട്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാതിരിക്കാൻ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട മന്ത്രി കെ. രാജുവിനെയും കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പത്തനാപുരത്തെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ആന വെള്ളം കിട്ടാതെ ചരിഞ്ഞ സംഭവത്തിലും മന്ത്രി പോസ്റ്റ് ഇടാത്തത് എന്താണന്ന് ഗണേഷ് കുമാര്‍ പരിഹസിച്ചു. വലിയ മൃഗസ്നേഹികള്‍ ഉളള നാട്ടിലാണ് ആന വെളളം കിട്ടാതെ ചരിഞ്ഞത് എന്ന ഓര്‍മ്മ വേണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പുനലൂർ വനം ഡിവിഷന്റെ പരിധിയിലുള്ള പത്തനാപുരം റേഞ്ചിലെ അമ്പനാർ കരീത്തോട് ഭാഗത്താണ് കാട്ടാന ചരിഞ്ഞത്. കുടിവെള്ളം കിട്ടാതെയുള്ള നിർജ്ജലീകരണത്തെ തുടർന്നാണ് മരണമെന്നാണ്…
Read Moreപ്രചരണ വേളയിൽ ആർ.ബാലകൃഷ്ണപിള്ള തന്നെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തതെന്ന് കൊടിക്കുന്നിൽ
കൊട്ടാരക്കര: തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ ആർ.ബാലകൃഷ്ണപിള്ള തന്നെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തവയായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. തനിക്കതിൽ വ്യക്തിപരമായ ഖേദമുണ്ടെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.കള്ളനെന്നും മഹാകള്ളനെന്നുമാണ് എൽഡിഎഫിന്റെ പല യോഗങ്ങളിലും പിള്ള തന്നെക്കുറിച്ചു പറഞ്ഞത്. എന്നാൽ താൻ എന്തു കട്ടെന്ന് പിള്ള പറഞ്ഞിട്ടില്ല. എൽഡിഎഫിന്റെ മറ്റു നേതാക്കൻമാരാരും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ല. ആർ.ബാലകൃഷ്ണപിള്ളയോട് തനിക്ക് വിദ്വേഷമില്ലെന്നും ആദരവു മാത്രമാണുള്ളതെന്നും കൊടിക്കുന്നിൽ പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ തല മുതിർന്ന നേതാവെന്ന നിലക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വിസ്മരിക്കാനാവില്ല. കൊട്ടാരക്കരയുടെ വികസനത്തിന് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മാറുമ്പോൾ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഏഴാമത് തവണയാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.നാലു തവണ അടൂർ മണ്ഡലത്തിൽ നിന്നും മൂന്നു തവണ മാവേലിക്കര മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഒന്‍പതു തവണ മൽസരിച്ചപ്പോൾ രണ്ടു പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിൽ ഇപ്പോഴത്തേത് ഹാട്രിക്…
Read Moreകണ്ടകശനി കൊണ്ടേ പോകൂ ..! ശബരിമല വിഷയം എൽഡിഎഫിനു ദോഷം ചെയ്തെന്ന് ബാലകൃഷ്ണപിള്ള
കൊല്ലം: ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു ദോഷം ചെയ്തെന്ന് കേരള കോൺഗ്രസ് ബി നേതാവ് ആർ. ബാലകൃഷ്ണപിള്ള. ശബരിമല വിഷയം സർക്കാർ കൈകാര്യം ചെയ്തത് ശരിയായില്ല. ഇതര മതസ്ഥരേയും ഇത് സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതും തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്നം പരിഹരിക്കാനാകില്ല. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ശബരിമല വിഷയത്തിലെടുത്തത് ശരിയായ നിലപാടായിരുന്നു. വിശ്വാസ സംരക്ഷണ നിലപാടായിരുന്നു എൻഎസ്എസിന്റേതെന്നും ബാലകൃഷ്ണപിള്ള കൂട്ടിച്ചേർത്തു.
Read Moreരാഷ്ട്രീയ എതിരാളികളുടെ കള്ളപ്രചാരണം തള്ളി വോട്ടർമാർ; പ്രേമചന്ദ്രനെ തുണച്ചത് വ്യക്തിപ്രഭാവം
രാജീവ് ഡിപരിമണം കൊല്ലം: ഏറെ വാശിയേറിയ മത്സരം നടന്ന കൊല്ലം മണ്ഡലം വീണ്ടും പ്രേമചന്ദ്രന്റെ കൈകളിൽ.രാഷ്ട്രീയമായ ഏറെ വെല്ലുവിളികൾ ഉണ്ടായിട്ടും പ്രേമചന്ദ്രൻ വിജയിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാനം. രാഷ്ട്രീയരംഗത്ത് ഇത്രയേറെ അപമാനിതനായ ഒരു നേതാവ് ഉണ്ടായിട്ടില്ല. അദ്ദേഹത്തെ തോൽപ്പിക്കാൻ മന്ത്രിമാർ എംഎൽഎമാർ ഉൾപ്പെട്ട വൻപടയാണ് കൊല്ലത്ത് തന്പടിച്ച് പ്രവർത്തിച്ചത്. മുഖ്യമന്ത്രി മുന്‍പ് നടത്തിയ അധിക്ഷേപ പ്രസ്താവവും സംഘപരിവാറിന്റെ ആളെന്ന പ്രചാരണവും പ്രേമചന്ദ്രനെതിരെ പ്രചാരണമായുധമായി. പ്രേമചന്ദ്രനെ കോൺഗ്രസുമായി ഭിന്നിപ്പിക്കുവാൻ ഏറ്റവും ഒടുവിൽ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. കൊല്ലത്ത് കോൺഗ്രസ് ഒറ്റക്കെട്ടായി പ്രേമചന്ദ്രനോടൊപ്പംപ്രവർത്തന രംഗത്ത് കർമനിരതരായിരുന്നു. ഇതും വിജയത്തിന് ഒരു ഘടകമായി. കൊല്ലത്തെ എംപിയായും ചവറയിൽനിന്നുള്ള എംഎൽഎയായും മന്ത്രിയായും ജനഹൃദയങ്ങളിൽ ഇടംതേടിയ പ്രേമചന്ദ്രൻ ന്യൂനപക്ഷവിഭാഗത്തിന്റെ കണ്ണിലുണ്ണിയാണ്.കൊല്ലത്തെ ജനകീയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രേമചന്ദ്രൻ എന്നും മുന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ…
Read Moreഇത് ഞങ്ങളുടെ ലോകം..! കൊട്ടാരക്കര താലൂക്കാശുപത്രിയിൽ രോഗികൾക്ക് നേരെ പാറ്റാകളുടെ ആക്രമണം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
കൊട്ടാരക്കര: കിടക്കയിൽ പോലും സ്വസ്ഥതയില്ലാതെ രോഗികൽ. സാധാരണക്കാരന്റെ ആശ്രയമായ കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ജനറൽ വാർഡുകളിലെല്ലാം പാറ്റകൾ പെറ്റുപെരുകി കിടക്കുന്നു. ഉറങ്ങാൻ കഴിയാതെ പോലും വൃദ്ധരുൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുമ്പോഴും ആശുപത്രിയുടെ ചുമതലയുള്ള നഗരസഭയും ആരോഗ്യ വകുപ്പും അറിഞ്ഞ ഭാവം നടിക്കുന്നില്ല. താലൂക്കാശുപത്രിയിലെ എല്ലാ കിടക്കവാർഡുകളിലും പാറ്റ ശല്യം രൂക്ഷമാണ്. അടിയന്തിര ചികിൽസയുടെ ഭാഗമായി കിടത്തിച്ചികിൽസ ആവശ്യമായവരുടെയും വയോവൃദ്ധരുടെയും ഗർഭിണികളുടെയും കുട്ടികളുടെയും വാർഡുകളിൽ പാറ്റ പെറ്റുപെരുകി കിടക്കുകയാണ്. രോഗികൾക്ക് ഉറങ്ങുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഇതുമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്നു. വാർഡുകളിലെ വാതിൽപ്പടികളിലും ജനാലകളിലും കിടക്കകളിലുമെല്ലാം പാറ്റക്കൂട്ടം പെരുകിക്കഴിയുന്നു. ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ്. കോടികളുടെ വികസന പദ്ധതികളാണ് സർക്കാർ ഇവിടേക്കായി ആവിഷ്ക്കരിച്ചിട്ടുള്ളത്. പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുമുണ്ട്. അതിനിടയിലാണ് പാറ്റകളെക്കൊണ്ട് രോഗികൾ വലയുന്നത്. ഒന്നുറങ്ങാൻ പോലും കഴിയുന്നില്ലെന്ന് അവർ പരിതപിക്കുന്നു.
Read More