കുളത്തുപ്പുഴപഞ്ചായത്തിൽ അനധികൃത മണ്ണ് ഇടിക്കലും ഏല നികത്തലും വ്യാപകം

കുളത്തുപ്പുഴ:കുളത്തുപ്പുഴപഞ്ചായത്തിൽ അനധികൃത മണ്ണിടിക്കലുംനിലങ്ങള്‍ നികത്തലും വ്യാപകമായിട്ടും നടപടിയില്ല. ഏല നികത്തലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അനധികൃതമായി മണ്ണ് ഇടിക്കലും ഏല നികത്തലും വ്യാപകമാകുന്നു. കുന്നുകളും സ്വകാര്യ വസ്തുകളുടെ പുരയിടങ്ങളില്‍ നിന്നുള്ള നിയമം ലഘിച്ചുള്ള മണ്ണ് ഇടിക്കലും തണ്ണീര്‍ തടങ്ങളും നിലങ്ങള്‍ ഉള്‍പ്പടെ ഏലകളും നികത്തുംബോഴും റവന്യു അധികൃതര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. കഴിഞ്ഞദിവസം രാത്രിയില്‍ അനധികൃതമായി മണ്ണ് ഇടിച്ചു കടത്തുന്നതിനിടെ ജെ.സിബിയും ടിപ്പറും കുളത്തുപ്പുഴ പോലീസ് സബ്ഇന്‍സ്പെക്ടര്‍ വി ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടി. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി തേക്കുംപറമ്പ് ജംഗ്ഷനില്‍ നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്. കുളത്തുപ്പുഴ വില്ലേജ് ഓഫീസ് പരിധിയില്‍ അനധികൃത മണ്ണിടിക്കല്‍ നടക്കുന്നത് വില്ലേജ് അധികൃതരുടെ മൗനാനുവാദത്തോടെയാണ് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുളത്തുപ്പുഴ വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്കും ചില പോലീസുകാര്‍ക്കും മണ്ണ് മാഫിയകളുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും…

Read More

പാലം നിർമ്മാണത്തിനുണ്ടായിരുന്ന തടസങ്ങൾ നീങ്ങി;  ലങ്കൻ നിവാസികളുടെ സ്വപ്നം യാഥാർഥ്യമാകുന്നു

കരുനാഗപ്പള്ളി: ഒരുനാടിന്‍റെ ദീർഘകാലത്തെ സ്വപ്നം യാഥാർഥ്യത്തിലേക്ക്. തൊടിയൂർപഞ്ചായത്തിനെയും ശൂരനാട് തെക്ക് പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചേലക്കോട്ടുകുളങ്ങര വലിയതുറകടവ് പാലം യാഥാർഥ്യമാകുന്നു. പാലത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിന്ന പ്രതിസന്ധികൾ ഒഴിവായതോടെയാണ് പാലം എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നത്. പള്ളിക്കലാറിനു കുറുകെ നിർമ്മിക്കുന്ന പാലത്തിന് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ പാലം നിർമ്മാണത്തിനു തടസമായി നിന്ന ഇരുകരകളുമായി സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങളിൽ ഭൂരിഭാഗം പേരുടെയും സമ്മതം ഉറപ്പായതോടെയാണ് പാലം യാഥാർഥ്യമാകുന്നത്. ഇതോടെ കരുനാഗപ്പള്ളി ടൗണിനേയും ഭരണിക്കാവിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്ന ഇടനാഴിയായി ഇത് മാറും. തൊടിയൂർ, ശൂരനാട് തെക്ക് പഞ്ചായത്തുകളിലെ നിവാസികൾക്ക് പടിഞ്ഞാറ് ദേശീയപാതയിലേക്കും കിഴക്കൻ മേഖലയിലേക്കും വളരെ പെട്ടെന്ന് എത്താൻ ഇതുവഴികഴിയും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ശൂരനാട് തെക്ക് പഞ്ചായത്തിൽപ്പെടുന്ന ലങ്ക എന്ന പ്രദേശം യാത്രാ ദുരിതത്താൽ…

Read More

മന്ത്രിയുടെ വാക്കിന് പുല്ലുവില; കെഎസ്ആർടിസി കെട്ടിടം പൊളിച്ചുമാറ്റിയില്ല

പുനലൂർ: നഗരമധ്യത്തെ കെഎസ്ആർടിസിയുടെ പഴയ ഡിപ്പോ കെട്ടിടം ഗ്യാരേജിന്‍റെ വികസനത്തിനും മറ്റുമായി പൊളിച്ചുനീക്കണമെന്ന പൊതുജന ആവശ്യം ശക്തമാവുകയും സ്ഥലം എംഎൽഎയും മന്ത്രിയുമായ കെ.രാജു ഒരാഴ്ചക്കുള്ളിൽ കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ മന്ത്രി പറഞ്ഞ ഒരാഴ്ചയും ഒരു മാസവും പിന്നിട്ടിട്ടും ഇന്നും കെട്ടിടം പൊളിച്ചുമാറ്റിയിട്ടില്ല. ഡിപ്പോയിൽ തറ ടൈയിൽപാകുന്നതിന്‍റെ ഭാഗമായി അടിയന്തിരമായി നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചു. എങ്കിലും ഉദ്യോഗസ്ഥർ മന്ത്രിയുടെ വാക്കിന് പുല്ലുവില പോലും നൽകിയിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ തീർക്കേണ്ട ടൈൽ പാകൽ ജോലികളും മുൻപ് മാസങ്ങൾ എടുത്താണ് പൂർത്തീകരിച്ചത്. ഇത്തരത്തിൽ മന്ത്രി ഉത്തരവ് കൊടുത്ത പണികൾ മിക്കവയും മന്ദഗതിയിൽ മാത്രമാണ് നടക്കുന്നത്.

Read More

വീട്ടിൽ നിന്നും വിളിച്ചിറക്കി ഗൃഹനാഥനെ അടിച്ചുകൊന്ന കേസിലെ പ്രതികൾക്ക് കഠിന തടവും പിഴയും

കൊല്ലം: ഗൃഹനാഥനെ അടിച്ചുകൊന്ന കേസിലെ പ്രതികൾക്ക് കഠിന തടവും പിഴയും. കരീപ്ര തൃപ്പലഴികം മുറിയിൽ പോസ്റ്റ് ഓഫീസിന് സമീപം പ്ലാവിള പുത്തൻവിള വീട്ടൽ തന്പാച്ച (57) നെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വടികൾകൊണ്ട് അടിച്ചും കാലുകൊണ്ട് തൊഴിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കരീപ്ര തൃപ്പലഴികം മുറിയിൽ പോസ്റ്റ് ഓഫീസിന് സമീപം പുത്തൻവിള വീട്ടിൽ തങ്കച്ചൻ എന്നുവിളിക്കുന്ന കൊച്ചുമ്മൻ (68) മകൻ ടി വിലാസത്തിൽ ഷിബു (33), ഷിബുവിന്‍റെ സുഹൃത്തും കുഴിമതിക്കാട് സായിപ്പ് മുക്കിന് സമീപം നിരഞ്ജനത്തിൽ വിജയൻപിള്ള മകൻ വിനോദ് (38) എന്നിവരെയാണ് കൊല്ലം സെക്കന്‍റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ. സുജിത്ത് നാല് വർഷം കഠിന തടവിനും അൻപതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ പ്രതികൾ മൂന്ന് മാസം കൂടി ശിക്ഷ അനുഭവിക്കണം. പിഴത്തുകയിൽ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട തന്പാച്ചന്‍റെ ഭാര്യയ്ക്ക്…

Read More

കുറഞ്ഞ വിലക്ക് സിലിണ്ടര്‍ നല്‍കിയില്ല; ഏജൻസി വിതരണക്കാരെ  നാട്ടുകാര്‍ വാഹനം ഉൾപ്പെടെ തടഞ്ഞുവച്ചു;  കുളത്തൂപ്പുഴയിൽ നടന്ന സംഭവമിങ്ങനെ…

കുളത്തുപ്പുഴ :ഏജന്‍സികള്‍ കൂടിയ വിലക്ക് പാചകവാതക സിലിണ്ടറുകള്‍ നല്‍കിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.കഴിഞ്ഞദിവസമാണ് പാചക വാതകത്തിന് കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചത്. അര്‍ദ്ധരാത്രി മുതല്‍ ഈ വില പ്രാബല്യത്തില്‍ വരുകയും ചെയ്തു. എന്നാല്‍ പാചകവാതക വിതരണം നടത്തിയ കുളത്തുപ്പുഴയിലെ ഏജൻസി കൂടുതൽവിലയ്ക്ക് സിലിണ്ടർ നൽകിയതിനാൽ നാട്ടുകാര്‍ പാചകവാത വിതരണത്തിനെത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം മണിക്കൂറുകളോളം തടഞ്ഞുവച്ചു. കൂടിയ വിലക്ക് സിലിണ്ടറുകള്‍ നല്‍കിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിലകുറഞ്ഞത്‌ ചൂണ്ടികാട്ടി എങ്കിലും വിതരണത്തിനെത്തിയ ജീവനക്കാര്‍ ഇത് അംഗീകരിച്ചില്ല. ബില്ല് നല്‍കുകയോ വാങ്ങിയ തുക ബുക്കില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല. തുടര്‍ന്ന് പത്രവാര്‍ത്തകള്‍ ഉള്‍പ്പടെ കാണിച്ചിട്ടും വിലകുറക്കാന്‍ ജീവനക്കാര്‍ തയാറാകാതിരുന്നതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. ഇതറഞ്ഞ സ്വകാര്യ ഗ്യാസ് ഏജന്‍സി അധികൃതര്‍ വാഹനം അവിടെ ഉപേക്ഷിച്ച് ജീവനക്കാരോട് തിരികെ ചെല്ലാന്‍ ആവശ്യപ്പെട്ടു.ഇതോടെ നാട്ടുകാര്‍ കുളത്തുപ്പുഴ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയെ…

Read More

നഗരത്തിലെത്തുന്നവർക്ക് ആശ്വാസമായിരുന്ന ആ തണൽമരവും ഓർമയാകുന്നു;ഇനി കോൺക്രീറ്റ് വനങ്ങൾ മാത്രം

പി.എ.പത്മകുമാർ കൊട്ടാരക്കര: നഗരത്തിൽ അവശേഷിക്കുന്ന ഏക തണൽമരവും ഓർമ്മയാകുന്നു. കൊമ്പുകൾ മുറിച്ചുമാറ്റിയ മരത്തിന്‍റെ കടക്കൽ ദിവസങ്ങൾക്കകം കത്തി വീഴുമെന്നാണ് സൂചനകൾ.പുലമൺ കവലയിൽ കെഎസ്ആർടിസി വ്യാപാര സമുച്ചയത്തിന്‍റെ മുൻവശത്തുള്ള വാകമരത്തിനാണ് മരണമണി മുഴങ്ങുന്നത്. ദേശീയ പാതയോരത്ത് നിൽക്കുന്ന ഈ മരം തലമുറകൾക്ക് തണലേകിയതാണ്. ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇതിനു സമീപത്തുള്ള ടാക്സി സ്റ്റാൻഡിലെ ഡ്രൈവർമാരും ഓട്ടോറിക്ഷാ തൊഴിലാളികളും കൊടും ചൂടിനെ മറികടക്കുന്നത് ഈ മരത്തിനു കീഴിൽ അല്പം വിശ്രമിച്ചിട്ടാണ്. വയോധികരായ വഴിയാത്രക്കാരും ഈ മരച്ചുവട്ടിനെ ആശ്രയിച്ചിരുന്നു. ഈ തണലിനെയാണ് കാരണമൊന്നും പറയാതെ അധികൃതർ തുടച്ചു മാറ്റാൻ ശ്രമിക്കുന്നത്. മോട്ടോർ വാഹനങ്ങൾ അധികം ഇല്ലാതിരുന്ന കാലത്ത്, കാൽനടയായി ദുരങ്ങൾ താണ്ടിയിരുന്നവർക്കു വേണ്ടി കൊല്ലം-പുനലൂർ പാതയിൽ വഴിയാത്രക്കാർക്കായി തണൽമരങ്ങൾ വച്ചുപിടിപ്പിച്ചിരുന്നു. വികസനത്തിന്‍റെ പേരിൽ ഇവയെല്ലാം ഘട്ടം ഘട്ടമായി മുറിച്ചു തള്ളുകയുണ്ടായി. പുനലൂരിലും ചെങ്കോട്ട പാതയിലും ഇവ കുറച്ചൊക്കെ അവശേഷിക്കുന്നുണ്ട്. ഈ ഗണത്തിൽ…

Read More

തോട്ടവിള ഗവേഷണ കേന്ദ്രം നിർത്തലാക്കാനുള്ള നീക്കം;കേന്ദ്രമന്ത്രിക്ക് കത്ത് നൽകി  സുരേഷ് എംപി 

കൊല്ലം: കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്‍റെ കായംകുളം മേഖലാ കേന്ദ്രം (സിപിസിആര്‍എ) നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗിന് കത്ത് അയച്ചു. കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് വളരെയേറെ പ്രയോജനം ചെയ്തു കൊണ്ടിരിക്കുന്ന തോട്ടവിള ഗവേഷണ കേന്ദ്രം ചില മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം കടുത്ത കര്‍ഷക ദ്രോഹമാണ്. നൂറുകണക്കിന് ആളുകള്‍ തൊഴില്‍ ചെയ്യുന്ന തോട്ടവിള ഗവേഷണ കേന്ദ്രം അടച്ചു പൂട്ടി അവരെ പട്ടിണിയിലാക്കുന്നത് ഒരിക്കലും അംഗീകരിച്ചു കൊടുക്കാനാകില്ല, കേരളത്തിലെ കൃഷിക്കാര്‍ക്ക് മികച്ച ഇനം തെങ്ങിന്‍ തൈകളും മറ്റ് വിത്തുകളും ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്തു കൊണ്ടിരിക്കുന്ന തോട്ടവിള ഗവേഷണ കേന്ദ്രം അടച്ചു പൂട്ടിയാല്‍ കുട്ടനാട്ടിലേയും അപ്പര്‍ കുട്ടനാട്ടിലേയും നാളികേര കര്‍ഷകര്‍ക്കും നെല്‍കര്‍ഷകര്‍ക്കും കനത്ത തിരിച്ചടിയായി മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി കത്തില്‍ ചൂണ്ടിക്കാട്ടി.…

Read More

ഓയിൽപാം എസ്റ്റേറ്റിൽ തൊഴിലാളികളുടെ സമരം  തുടരുന്നു ;പണിമുടക്ക് 12ന്

പുനലൂർ : ഓയിൽപാം എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തി വരുന്ന സമരത്തിന് പരിഹാരം കാണാൻ മാനേജ്മെന്‍റ് തയാറാകണമെന്നും ഇല്ലെങ്കിൽ തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും സി ഐടിയു. 41 ദിവസമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓയിൽപാം ചിതറ, ഏരൂർ എസ്റ്റേറ്റുകളിൽ തൊഴിലാളികൾ കുത്തിയിരിപ്പ് സമരം തുടരുകയാണ്. ഓയിൽപാം തൊഴിലാളികളുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കു, അന്യായമായി തൊഴിലവസരങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് തൊഴിൽ നൽകുക, നിലവിലുള്ള ഒഴിവുകൾ നികത്തുക, ഫാക്ടറി നവീകരിക്കുക, തോട്ടം തൊഴിലാളികളുടെ ഭവന പദ്ധതി ഉടൻ തുടങ്ങുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം നടത്തി വരുന്നത്. ഡിസംബർ 2 ന് ആലഞ്ചേരി ക്ഷീരസംഘത്തിന്‍റെ ഓഡിറ്റോറിയത്തിൽ തൊഴിലാളികളുടെ കൺവൻഷൻ പത്തിന് ചേരും. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ മാനേജ്മെന്റ് തയാറായില്ലെങ്കിൽ 12 ന് എസ്റ്റേറ്റുകളി ൽ പണിമുടക്ക് നടത്തും. തുടർന്ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പ്ലാന്‍റേഷൻ വർക്കേഴ്സ് യൂണിയൻ സി ഐ…

Read More

ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം

‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…

Read More

കരയോഗ മന്ദിരങ്ങൾക്കുനേരേയുള്ള ആക്രമണം;  കുറ്റവാളികളെ കണ്ടെത്താൻ കഴിയാതെ പോലീസ്

കൊട്ടാരക്കര: കരയോഗ മന്ദിരങ്ങൾക്കുനേരേയുള്ള ആക്രമണത്തിൽ കുറ്റവാളികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. രണ്ടാഴ്ചക്കുള്ളിൽ മൂന്നു കരയോഗമന്ദിരങ്ങൾക്കുനേരെയാ ണ് കൊട്ടാരക്കര മേഖലയിൽ ആക്രമണമുണ്ടായത്. പതിവ് അന്വേഷണ രീതികൾ തുടരുന്നതല്ലാതെ ഒരു കേസിൽ പോലും കുറ്റവാളികളെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. റൂറൽ പോലീസ് ജില്ലാ ആസ്ഥാനത്തിന്‍റെ ചുറ്റുവട്ടത്താണ് ഈ ആക്രമണങ്ങളുണ്ടായതെന്നത് സംഭവത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു. പൊലിക്കോട്‌, ഇരണൂർ, സദാനന്ദപുരം എന്നിവിടങ്ങളിലെ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്കു നേരെയാണ് ആക്രമണങ്ങളുണ്ടായത്. രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ളതാണ് ഈ മൂന്നു കരയോഗ മന്ദിരങ്ങളും. സമാന രീതിയിലുള്ള ആക്രമണമാണ് മൂന്നിടത്തുമുണ്ടായത്. കൊടിമരം നശിപ്പിക്കുക, ബോർഡുകൾ ഇളക്കി മാറ്റുക, കേടുപാടുകൾ വരുത്തുക എന്നീ രീതികളിലായിരുന്നു ആക്രമണങ്ങൾ. ചിലയിടത്ത് സമീപങ്ങളിലുള്ള സിപിഎമ്മിന്‍റേയോ ബിജെപിയുടേയോ കൊടിമരങ്ങളും നശിപ്പിക്കുകയുണ്ടായി. പോലീസിന്‍റെ ഭാഗത്തു നിന്നും പതിവു രീതിയിലുള്ള അന്വേഷണം മാത്രമാണ് നടക്കുന്നതെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുകയാണ് പതിവ്. പിന്നാലെ…

Read More