ഏത് നിമഷവും നിലംപൊത്താറായ നിലയിൽ റോഡ് വശങ്ങളിലെ പാറക്കൂട്ടം അപകട ഭീഷണിയുർത്തുന്നു

പത്തനാപുരം : മേലില പഞ്ചായത്തിലെ ചക്കുവരയ്ക്കൽ – വെട്ടിക്കവല പാതയിൽ അപകടഭീഷണിയായി റോഡ് വശത്തെ പാറക്കൂട്ടം. പാറപ്പാട്ട് പാലത്തിന് സമീപമാണ് ഏത് നിമഷവും നിലംപൊത്താറായ നിലയിൽ പാറക്കൂട്ടമുളളത്. പ്രദേശത്തെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരൻ പുറംമ്പോക്ക് ഭൂമിയിലെ പാറ അനധികൃതമായിഖനനം ചെയ്തതോടെയാണ് അവശേഷിച്ചവ അപകടഭീഷണിയായി മാറിയത്. സർക്കാർ പുറംമ്പോക്കിലെ പാറ അനുമതിയില്ലാതെ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെയാണ് കരറുകാരൻ ഖനനം നിർത്തിയത് .ഇതിന് സമീപത്തായാണ് വർഷങ്ങൾ പഴക്കമുളള പാലവും സ്ഥിതി ചെയ്യുന്നത്. വെടിമരുന്നു ഉപയോഗിച്ചുളള പാറപൊട്ടിക്കൽ മൂലം പാലത്തിനും ബലക്ഷയം സംഭവിച്ചു. കൈവരികൾ ഭാഗികമായി തകർന്ന നിലയിലാണ് . അപകടഭീഷണിയായിരിക്കുന്ന പാറയ്ക്ക് സമീപത്തൂടെയാണ് കെഎസ്ആർടിസിയടക്കം നൂറുകണക്കിന് വാഹനങ്ങൾ ദിവസേന കടന്നു പോകുന്നത്.വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്നതും ഇതുവഴിയാണ്. അപകട ഭീഷണിയായ പാറ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ഒന്നായ ആവശ്യം.കൂടാതെ അനുമതിയില്ലാതെ പാറഖനനം…

Read More

മലയോരഗ്രാമത്തിന്‍റെ എറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു; പട്ടാഴിയിൽ പോലീസ് സ്റ്റേഷന് അനുമതി 

പത്തനാപുരം : മലയോരഗ്രാമത്തിന്‍റെ എറെ നാളത്തെ ആവശ്യത്തിന് പരിഹാരമാകുന്നു.പട്ടാഴിയില്‍ പുതിയ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അഭ്യന്തരവകുപ്പിന്റെയും ധനകാര്യവകുപ്പിന്‍റെയും അനുമതി ലഭിച്ചു. ജില്ലയിലേക്ക് പുതിയതായി അനുവദിച്ച മൂന്ന് സ്റ്റേഷനുകളില്‍ ഒന്നാണ് പട്ടാഴിയ്ക്ക് സ്വന്തമാകുന്നത്. നിലവില്‍ കുന്നിക്കോട് പൊലീസ് സ്റ്റേഷന്റെ ഭാഗമാണ് പട്ടാഴി.കുന്നിക്കോട് നിന്നും 10 കിലോമീറ്ററിലധികം ദൂരമാണ് പട്ടാഴിയിലേക്ക് ഉള്ളത്.പട്ടാഴി ദേവീ ക്ഷേത്രത്തിലേക്കും മറ്റും നിരവധിയാളുകളാണ് ദിവസേന എത്തുന്നത്.പട്ടാഴി,പട്ടാഴി വടക്കേക്കര പഞ്ചായത്തുകളും തലവൂര്‍ പഞ്ചായത്തിന്‍റെ കുറച്ചുഭാഗവും കൂടിയ ഉള്‍പ്പെടുത്തിയാണ് പട്ടാഴി പോലീസ് സ്റ്റേഷന്‍റെ അതിര്‍ത്തി നിര്‍ണ്ണയിക്കുക. പട്ടികജാതി,പട്ടികവര്‍ഗ്ഗ കോളനികളടക്കം അയ്യായിരത്തിലധികം കുടുംബങ്ങളാണ് ഇവിടെ ഉള്ളത്.പത്തനാപുരം,കുന്നിക്കോട് സ്റ്റേഷനുകളാണ് വിഭജിക്കുക.സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ദൂരം കാരണം പലപ്പോഴും കൃത്യമായ ക്രമസമാധാനപാലനം മേഖലയില്‍ സാധ്യമാകാറില്ലെന്ന് ജനപ്രതിനിധികള്‍ പറയുന്നുണ്ട്. പുതിയ സ്റ്റേഷന്‍ ആവശ്യമായ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.നിലവില്‍ മാര്‍ക്കറ്റിനുള്ളിലെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പഴയ ആശുപത്രി കെട്ടിടം പോലീസ് സ്റ്റേഷനുവേണ്ടി വിട്ടു കൊടുക്കാനാണ് തീരുമാനം.…

Read More

 മജിസ്‌ട്രേറ്റ് കോടതികളിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കാൻ പെറ്റി കേസുകള്‍ക്ക് പ്രത്യേക സിറ്റിംഗ്

കൊല്ലം :ജില്ലയിലെ മജിസ്‌ട്രേറ്റ് കോടതികളിലെ കേസുകളുടെ ബാഹുല്യം കുറയ്ക്കുന്നതിനായി പിഴ അടച്ച് തീര്‍പ്പാക്കാവുന്ന കേസുകളില്‍ പിഴ ഇളവോടു കൂടി തീര്‍പ്പാക്കുന്നതിന് എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും പ്രതേ്യക സിറ്റിംഗ് നടത്തും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ആഴ്ച്ചയില്‍ ഒരു ദിവസമായിരിക്കും പ്രതേ്യക സിറ്റിംഗ് നടത്തുകയെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിരസ്തദാര്‍ അറിയിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി, കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1, കോടതി-2, ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലുമാണ് സിറ്റിംഗ്. ശാസ്താംകോട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(താത്കാലികം), പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1,2,3, കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, പരവൂര്‍, ചവറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(താത്കാലികം), പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി എന്നിവിടങ്ങളില്‍ എല്ലാ…

Read More

ഓരോ  ഗ്ലാസ് ചുക്കുകാപ്പിയും  ഉറക്കത്തിൽ നിന്നുള്ള വിടുതലും അപകടത്തിൽ നിന്നുള്ള സംരക്ഷണവുമാണെന്ന് ആർടിഒ  വി.സജിത്

കൊല്ലം: ട്രാക്ക് (ട്രോമാകെയർ ആൻഡ് റോഡ് ആക്സിഡന്‍റ് എയ്ഡ് സെന്‍റർ ഇൻ കൊല്ലത്തിന്‍റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ചുക്കുകാപ്പി വിതരണം ചിന്നക്കട പോസ്റ്റ് ഓഫീസിനു സമീപമുള്ള ബസ് ബേയിൽ ആരംഭിച്ചു. കൊല്ലം ആർടിഓ വി.സജിത് ഉദ്ഘാടനം നിർവഹിച്ചു. ഓരോ ചുക്കുകാപ്പിയും മനുഷ്യ സ്നേഹത്തിന്‍റെ പ്രതീകങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ ഉറക്കം എപ്പോൾ വേണമെങ്കിലും വരാം. അത് ചിലപ്പോൾ നമ്മെ കൊണ്ടുപോകുന്നത് മരണത്തിലേക്കായിരിക്കാം. ചുക്ക് കാപ്പി ഓരോ ഡ്രൈവറിനും നൽകുമ്പോൾ ഉറക്കത്തിൽ നിന്നുള്ള വിടുതലും അത് വഴി മരണത്തിൽ നിന്നുമുള്ള സംരക്ഷണവുമാണെന്ന് അദ്ദേഹം പറഞ്ഞു. തൂയം ഇടവക വികാരി ഫാ. ജോളി എബ്രഹാം, റോട്ടറി 3211 ഡിസ്ട്രിക്ട് ചെയർമാൻ ഗോപൻ ലോജിക്, ട്രാക്ക് സെക്രട്ടറി ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സത്യൻ പി എ, ജോർജ് എഫ് സേവ്യർ വലിയവീട്, ജോയിന്‍റ് സെക്രട്ടറിമാരായ റോണാ…

Read More

ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച സംഭവം ;അന്വേഷണം ഊർജിതമാക്കി പോലീസ്

കൊല്ലം :ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ മോഷണശ്രമത്തിനിടയിൽ തലയടിച്ച് പൊട്ടിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ഏരൂർ സ്വദേശിനി ആനി ഫിലിപ്പാണ് (62) മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.വീട്ടമ്മ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രിയിൽ അടുക്കളഭാഗത്തെ ജനലും ഓടും ഇളക്കി മോഷ്ടാക്കൾ വീട്ടിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. വീടിന്‍റെ ഹാളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണർന്നപ്പോഴത്തേക്കും മോഷ്ടാക്കൾ വീട്ടമ്മയെ കടന്നുപിടിച്ചു വാ മൂടി കെട്ടി കൈകാലുകൾ ബന്ധിക്കാൻ ശ്രമം നടത്തി.എന്നാൽ ചെറുത്തുനിന്ന വീട്ടമ്മയെ മോഷ്ടാക്കൾ കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലയടിച്ചുപൊട്ടിക്കുകയായിരുന്നു . ആക്രമണത്തിനുശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു. ആക്രമണത്തിന് ഇരയായ വീട്ടമ്മ ഫോണിൽ കൂടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിനുള്ളിൽ രക്തം തളം കെട്ടി കിടന്നിരുന്നു. വിരലടയാള വിദഗ്ധരും, സയൻറിഫിക് വിഭാഗവും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികൾ…

Read More

തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം;  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ജില്ലയിൽ  ഉറപ്പാക്കുന്നതിനുള്ള  പ്രവര്‍ത്തനം സജീവമാക്കി 

കൊല്ലം :തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ലോക ഭിന്നശേഷി ദിനത്തിൽ വാളകം സിഎസ്.ഐ ബധിരമൂക സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി വോട്ടിംഗ് പ്രക്രിയയെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍നിന്ന് പോളിംഗ് ഉദേ്യാഗസ്ഥരെയും സ്ഥാനാര്‍ഥികളെയും തിരഞ്ഞെടുത്ത് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ മാതൃകാ തിരഞ്ഞെടുപ്പ് നടത്തി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതു മുതല്‍ ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള നടപടിക്രമങ്ങളില്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.ആര്‍. ഗോപാലകൃഷ്ണന്‍, കൊട്ടാരക്കര തഹസീല്‍ദാര്‍ അനില്‍കുമാര്‍, പത്തനാപുരം തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസീല്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതേ്യക പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ…

Read More

 കുളത്തുപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന  ഗ്യാസ് ഏജൻസിയിൽ ക്രമക്കേടും സുരക്ഷാവീഴ്ചയും കണ്ടെത്തി

കുളത്തുപ്പുഴ: കുളത്തുപ്പുഴ 50 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പാചകവാതക വിതരണ ഏജന്‍സിക്കെതിരെ വ്യാപക പരാതി. കഴിഞ്ഞ മാസം 29ന് പാചകവാതക സിലിണ്ടറിന് 133 രൂപ കുറച്ചിരുന്നു. എന്നാല്‍ കൂടിയ വിലക്ക് തന്നെ ഏജന്‍സി ജീവനക്കാര്‍ ഗ്യാസ് വിതരണം ചെയ്തതോടെ നാട്ടുകാര്‍ ഇവരുടെ വാഹനം തടഞ്ഞു. തുടര്‍ന്ന് ഇവരുടെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്ത പുറംലോകത്ത് എത്തിയതോടെ കണ്ണന്‍ ഗ്യാസ് ഏജന്‍സിക്കെതിരെ വ്യാപക പരാതിയാണ് ഉയര്‍ന്നത്. കുളത്തുപ്പുഴ പോലീസിനും, പുനലൂര്‍ സപ്ലൈഓഫീസര്‍ക്ക് ലഭിച്ചത് നിരവധി പരാതികളായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ പുനലൂര്‍ താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടും ഗുരുതരമായ സുരക്ഷ വീഴ്ചയും കണ്ടെത്തി. ഇവിടെ എത്തുന്ന ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കില്ല. അമിത വില ഈടാക്കുന്നതും ബൂക്കില്‍ പതിച്ചു നല്‍കുമ്പോള്‍ തുക രേഖപ്പെടുത്താത്താതും അധികൃതര്‍ കണ്ടെത്തി. ഇത്തരത്തില്‍ പരിശോധന സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരു ഉപഭോക്താവിൽ നിന്നും അധികമായി വാങ്ങിയ…

Read More

വനിതാമതിൽ; വിശ്വാസി സമൂഹത്തിൽ നിന്നും ഒററപ്പെട്ടതിന്‍റെ  ജാള്യത മറയ്ക്കാനെന്ന് കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: ശബരിമല യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധി ധൃതി പിടിച്ച് നടപ്പാക്കാൻ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും വിശ്വാസി സമൂഹത്തിൽ നിന്നും ഒററപ്പെട്ടതിന്‍റെ ജാള്യത മറച്ചുപിടിക്കാനാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേർത്ത് വനിതാ മതിൽ നിർമ്മിക്കാൻ തീരുമാനിച്ചതെന്ന് കെപിസിസി വർക്കിങ്ങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു. കേരളത്തിന്‍റെ ചരിത്രത്തിൽ അദ്യമായിട്ടാണ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സമുദായ സംഘടനകളുടെ യോഗം വിളിച്ച് ചേർക്കുന്നത്. വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ ഒരിക്കലും അടിയറവ് പറയാത്ത സമുദായ നേതാക്കന്മാരെ ചർച്ചയ്ക്ക് വിളിച്ച് നവോഥാനം ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചത് അപമാനകരമാണെന്നും എംപി പറഞ്ഞു. കേരളത്തിലെ ജനസമൂഹത്തെ ഒന്നായി കാണേസ്ഥ മുഖ്യമന്ത്രി കേരളജനതയെ സവർണരെന്നും അവർണരെന്നും വേർതിരിച്ച് സാമുദായികമായ അകൽച്ച സൃഷ്ടിക്കുവാനും സമുദായ സംഘർഷം വർധിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുററപ്പെടുത്തി.

Read More

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തെരുവ് മാന്ത്രികരുടെ  ദേശീയ കാർണിവൽ21 മുതൽ കൊല്ലത്ത്

കൊല്ലം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തെരുവ് മാജിക് കലാകാരന്മാരുടെ ദേശീയ കാർണിവൽ കൊല്ലത്ത് സംഘടിപ്പിക്കുന്നു. ആശ്രാമം മൈതാനിയിൽ 21മുതൽ 31വരെയാണ് കാർണിവൽ.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, പോളിഗൺ ഐ മീഡിയ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടത്തുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തെരുവോര മാജിക് അന്യംനിന്നുപോകുന്നതിന്‍റെ അടിസ്ഥാനത്തിൽ ഈ കലാരൂപത്തിന്‍റെ പുരുജ്ജീവനമാണ് കാർണിവൽ കൊണ്ടുദ്ദേശിക്കുന്നത്. പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിലെ മാജിക് കലാകാരന്മാർ അവരുടെ പ്രകടനങ്ങൾ എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ രാത്രി പത്തുവരെ അവതരിപ്പിക്കും. ഓരോ മണിക്കൂർ ഇടവേളകളിൽ കലാകാരന്മാരുടെ മെഗാ മാജിക് പ്രകടനങ്ങളും ഉണ്ടാകും.ഇതുകൂടാതെ എല്ലാ ദിവസവും വൈകുന്നേരം വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാർ പ്രത്യേകം തയാറാക്കിയ വേദിയിൽ കലാപ്രകടനങ്ങളും അവതരിപ്പിക്കും. കേരള ലളിതകലാ അക്കാഡമി അവാർഡ് ജേതാവും തെരുവ് മാജിക് കലാകാരനുമായ ഷംസുദീൻ ചെർപ്പുളശേരിയാണ് കാർണിവലിന്‍റെ ക്യൂറേറ്റർ.ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കാലാകാരന്മാർ രൂപകൽപ്പന ചെയ്യുന്ന മാജിക് സ്ട്രീറ്റ് കൊല്ലത്തിന് പ്രത്യേക…

Read More

കാവനാട് ഫെറിസർവീസ് നിലച്ചു; യാത്രക്കാർ ബുദ്ധിമുട്ടിൽ; ബോട്ട് അറ്റകുറ്റപ്പണികൾക്കായി ആലപ്പുഴയിൽ കൊണ്ടുപോയിട്ട് ഒരുമാസം പിന്നീടുന്നു

കൊല്ലം: സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ കീഴിലുള്ള കാവനാട് ഫെറി സർവീസ് നിലച്ചിട്ട് ഒരുമാസം. ഇതുകാരണം യാത്രാക്ലേശം രൂക്ഷംമായി. ഈ ബോട്ട് അറ്റകുറ്റപ്പണികൾക്കായി ആലപ്പുഴയിൽ കൊണ്ടുപോയിട്ട് ഒരുമാസം കഴിഞ്ഞു. പകരം ഒരു സർവീസ് പോലും നടത്താൻ അധികൃതർ തയാറായിട്ടില്ല. ഇതുമൂലം നൂറുകണക്കിന് സ്ഥിരം യാത്രക്കാരും വിദ്യാർഥികളും മത്സ്യത്തൊഴിലാളികളും ബുദ്ധിമുട്ടുന്നു. കാവനാട്, കുരീപ്പുഴ, സാന്പ്രാടിക്കോണി മേഖലകളിലെ ജനങ്ങളാണ് യാത്രാക്ലേശത്താൽ ഏറ്റവും കൂടുതൽ നട്ടംതിരിയുന്നത്. ആലപ്പുഴയിലും മറ്റ് പ്രദേശങ്ങളിലും സർവീസ് നടത്തി കാലപ്പഴക്കം ചെന്ന ബോട്ടുകൾ കണ്ടം ചെയ്യാറാവുന്പോഴാണ് കൊല്ലം യൂണിറ്റിന് സർവീസ് നടത്താനായി നൽകുന്നത്. ഇങ്ങനെയുള്ള ബോട്ടുകൾ നിരന്തരം കേടാകുകയാണ്. ഈ ബോട്ടുകളാണ് അറ്റകുറ്റപ്പണികൾക്കായി വീണ്ടും കൊണ്ടുപോകുന്നതെന്നാണ് ഏറ്റവും വലിയ വിരോധാഭാസം. പലപ്പോഴും അറ്റകുറ്റപണികൾക്ക് മാസങ്ങൾ എടുക്കുന്നതായാണ് അനുഭവം. ഇങ്ങനെയാണ് കൊല്ലത്തെ ജലഗതാഗത യാത്രികർ വലിയ ദുരിതം അനുഭവിക്കുന്നത്. കൊല്ലത്തോട് ജലഗാതാഗത വകുപ്പ് അധികൃതർ കാണിക്കുന്ന അവഗണനയുടെ ഏറ്റവും വലിയ…

Read More