കൊല്ലം: മൺസൂൺകാല ട്രോളിംഗ് നിരോധനം മൂന്നുമാസമായി ദീർഘിപ്പിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴി ഫെഡറേഷൻ. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഫെഡറേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. മത്സ്യ സന്പത്തിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കുമായി കേന്ദ്ര സർക്കാർ 68 ദിവസത്തേയ്ക്ക് ട്രോളിംഗ് നിരോധിക്കുകയുണ്ടായി. രാജ്യത്തിന്റെ തീരക്കടലിൽ പത്ത് എച്ച്പിക്ക് മുകളിലുള്ള മത്സ്യബന്ധന യാനങ്ങൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഉത്തരവും ഇറക്കി. ഈ ഉത്തരവ് സുപ്രിംകോടതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ കേരളം ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും പ്രസ്തുത തീരുമാനം നടപ്പിലാക്കി. സംസ്ഥാന സർക്കാരിന്റെ കടുംപിടിത്തം കാരണമാണ് ഇവിടെ ട്രോളിംഗ് നിരോധനം 45 ദിവസമാക്കി ചുരുക്കിയത്.നിരോധന കാലയളവ് മൂന്നുമാസം ആക്കണമെന്നുള്ള ആവശ്യം ഫെഡറേഷൻ 1980 മുതൽ ഉന്നയിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പലഘട്ടങ്ങളിലും നിരവധി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ചു. എന്നിട്ടും സർക്കാർ അനങ്ങാപ്പാറ നയം തുടരുകയാണ്. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇപ്പോഴും വഴിപാടുപോലെ ചർച്ചകൾ…
Read MoreCategory: Kollam
സാംസ്കാരിക സവിശേഷതകൾ വിളംബരം ചെയ്യുന്ന വിളക്കുകളാണ് ഗ്രന്ഥശാലകൾ: പി.ശ്രീരാമകൃഷ്ണൻ
കരുനാഗപ്പള്ളി : സഹിഷ്ണുതയുടെ സംസ്കാരം നിലനിർത്തുന്നതിനും നാടിന്റെ സാംസ്കാരിക സവിശേഷതകൾ വിളംബരം ചെയ്യാനും കഴിയുന്ന വിളക്കുകളാണ് ഗ്രന്ഥശാലകളെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. തൊടിയൂർ അരമത്തുമഠം പി ഉണ്ണികൃഷ്ണപിള്ള ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യശരീരത്തെ കീഴ്പ്പെടുത്തുന്ന മറവിരോഗത്തെക്കാൾ ഭയാനകമാണ് സമൂഹത്തെ ബാധിക്കുന്ന സാംസ്കാരിക മറവിരോഗം. ഈ രോഗബാധയാൽ ഓർമകൾ നശിച്ച് ചരിത്രബോധം ഇല്ലാതായ ഒരു സമൂഹത്തെ ആർക്കും എളുപ്പത്തിൽ കീഴ്പ്പെടുത്താനാകും. അടുത്ത കാലത്തായി കേരളം കണ്ട വാട്സ് ആപ്പ് ഹർത്താൽ ഇത്തരം ഒരു കീഴ്പ്പെടുത്തലായിരുന്നു. ഓർമകളുടെ സാന്നിധ്യം ആവശ്യമില്ലാതെ അന്നന്നത്തെ അന്നം മാത്രം കണ്ട് വാർത്തകളുടെ ഒഴുക്കിന്റെ പിന്നാലെ പായുകയാണ് സമൂഹം. മാധ്യമങ്ങൾ വാർത്തകൾക്കപ്പുറം അവയിലെ കഥാ മൂല്യത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇത്തരം സമൂഹത്തിൽ വിളക്കുകളായി മാറുകയാണ് ഗ്രന്ഥശാലകൾ. അറിവിന്റെ ലോകങ്ങളിലേക്കുള്ള യാത്രയാണ് പുസ്തകങ്ങൾ പകർന്നു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാലാ പ്രസിഡന്റ്…
Read Moreഅവിഹിത ബന്ധം ചോദ്യം ചെയ്തു; യുവതിയുടെ ഒത്താശയേടെ യുവാവിന് ക്രൂര മര്‍ദനം; സംഭവം കരുനാഗപ്പള്ളിയില്‍
കരുനാഗപ്പള്ളി: കുലശേഖരപുരത്ത് അവിഹിത ബന്ധം ചോദ്യം ചെയ്ത യുവാവിനെ യുവതിയുടെ ഒത്താശയേടെ അഞ്ച് അംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. കുലശേഖരപുരം ആദിനാട് വടക്ക് മാനൂർ തെക്കടത്ത് ലക്ഷം വീട്ടിൽ അനീഷ് (32)നാണ് മർദനം ഏറ്റത്. കഴിഞ്ഞ കുറേ ആഴ്ചകൾ കൊണ്ട് കുലശേഖരപുരത്തെ ഒരു വീട് കേന്ദ്രീകരിച്ച് അനാശ്യാസപ്രവർത്തനങ്ങൾ നടക്കുന്നതും രാത്രി കാലങ്ങളിൽ പരിചയം ഇല്ലത്തവരെ കാണുകയും ചെയ്തിരുന്നു. ഇതിനെ അനിഷ് പലപ്പോഴും ചോദ്യം ചെയ്യ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഇന്നലെ രാവിലെ 9.30 ഓടെ പ്രദേശത്തെ ഒരു യുവതിയുടെ മൊബൈൽ ഫോണിൽ അനിഷിനെ വിളിച്ച് വീട്ടിൽ വരുത്തുകയും യുവതിയുടെ നിർദേശ പ്രകാരം അഞ്ച് അംഗം സംഘം ഓട്ടോറിക്ഷയിലും, ബൈക്കുകളിലും എത്തി കമ്പിവടി കൊണ്ട് തലയ്കും, കൈകാലുകളിലും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവാവിന്റെ നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാരെ കണ്ട് ആക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു.…
Read Moreകെഎസ്ആർടിസിയെ ആധുനികവത്കരിക്കേണ്ട സമയം അതിക്രമിച്ചു: ടോമിൻ ജെ. തച്ചങ്കരി
കൊട്ടാരക്കര : ജീവനക്കാരുടെ പൂർണ പിന്തുണയുണ്ടായാൽ ഒരു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയെ നഷ്ടത്തിൽ നിന്നും കര കയറ്റാനാകുമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ. തച്ചങ്കരി. ജില്ലയിലെ കെഎസ്ആർടിസി ഗാരേജ് ജീവനക്കാർക്കായി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച യോഗത്തിൽ പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയാണ് കെഎസ്ആർടിസി എന്ന ചിന്തയിലേക്ക് ഓരോ ജീവനക്കാരനും മാറണം. ചെറിയ കാരണങ്ങൾ പറഞ്ഞ് ബസുകൾ ഓടിക്കാതെ ഇരിക്കുമ്പോൾ നഷ്ടം നമുക്ക് തന്നെയാണ്. ഇപ്പോൾ കേരളത്തിലെ ജനങ്ങളുടെ നികുതി പണമാണ് ശമ്പളമായി നൽകുന്നത്. ചില ജീവനക്കാരുടെ പിടിപ്പ് കേട് കെഎസ്ആർടിസിയുടെ വളർച്ചയെ മുരടിപ്പിക്കുന്നുണ്ട്. കെഎസ്ആർടിസിയെ ഒരിക്കലും നന്നാക്കാൻ പറ്റില്ലെന്ന വിചാരം മാറ്റുക. കെഎസ്ആർടിസിയെ ആധുനികവത്കരിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മൾ ഒരുമിച്ചാൽ സ്വര്‍ണം കായ്ക്കുന്ന മരമാക്കി കെഎസ്ആർടിസിയെ മാറ്റാം. കെഎസ്ആർടിസിയിൽ ഇപ്പോൾ ജീവനക്കാർ കൂടുതലാണ്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാരെയെല്ലാം പിരിച്ചു വിടും അതെത്ര ഉന്നതരായാലും നടപടി ഉണ്ടാകും. ജീവനക്കാരുടെ…
Read Moreപൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്നത് ചരിത്രത്തിലെ ഏറ്റവും വിപുലമായ വികസനം: മന്ത്രി ജി. സുധാകരന്
പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി ജി. സുധാകരന് പറഞ്ഞു. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ വകുപ്പിന്റെ ദക്ഷിണമേഖലാ അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1,06,502 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടപ്പിലാക്കുന്നത്. വികസനം നിലവിലെ രീതിയില്‍ തുടരാന്‍ കഴിയണം. മഴക്കാലം മുന്നില്‍കണ്ട് റോഡുകളുടെ അറ്റകുറ്റപണി അതിവേഗത്തില്‍ പൂര്‍ത്തിയാക്കണം. പുതിയ റോഡുകള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വെട്ടിപ്പൊളിക്കാന്‍ അനുവദിക്കരുത്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനൊപ്പം സംസ്കരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്പെടുത്തി ചെറുറോഡുകളുടെ നിര്‍മാണവും ഉറപ്പാക്കണം. റോഡുകളുടെ നിലവാരം ഉയര്‍ത്താനായതാണ് രണ്ടു വര്‍ഷത്തെ പ്രധാന നേട്ടം. ഇതേ നിലവാരത്തിലുള്ള പദ്ധതി നിര്‍ദേശങ്ങളാണ് ഇനി ഉദ്യോഗസ്ഥര്‍ സമര്‍പ്പിക്കേണ്ടത്. എഞ്ചിനീയര്‍മാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം അവയുടെ പരിപാലനവും ഉറപ്പാക്കണം. കയ്യേറ്റങ്ങള്‍ ഒഴിപ്പാക്കാനുള്ള നടപടികളും ശക്തമാക്കണം. വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ എഞ്ചിനീയര്‍മാരെ…
Read Moreവീട്ടുമുറ്റത്തിട്ടിരുന്ന വാഹനങ്ങൾ തകർത്തു; വീട്ടുകാരുടെ പരാതിയിൽ യുവതിയ്ക്കെതിരെ പോലീസ് കേസെടുത്തു
ചവറ: വീട്ടുമുറ്റത്തിട്ടിരുന്ന വാഹനങ്ങൾ തകർത്തതായി പരാതി. കൊല്ലം കുരീപ്പുഴ പ്രവീൺ ഭവനത്തിൽ എൻ എസ് കൃഷ്ണന്റെ ഭാര്യ രമണിയുടെ ഉടമസ്ഥതയിലുള്ള കാറും ഓട്ടോറിക്ഷയുമാണ് പന്മന വടുതല ആക്കൽ ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ വച്ച് ഗ്ലാസ് അടിച്ചു തകർത്തതായി കാട്ടി രമണിയും ഭർത്താവും ചേർന്ന് ചവറ പോലീസിൽ പരാതി നൽകിയത്. രമണിയുടെ മകനാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. ഇയാളാണ് വാഹനങ്ങളുടെ ചുമതല നോക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചിന് ഇവിടെയെത്തിയ മുതിരപ്പറമ്പ് സ്വദേശിയായ വഹീദ എന്ന സ്ത്രീയാണ് വാഹനം തകർത്തതെന്നാണ് പരാതിയിൽ പറയുന്നത്. രമണിയുടെ പരാതിയിൽ ചവറ പോലീസ് കേസെടുത്തു.
Read Moreനൂറുമേനി വിജയത്തിനു പുറമേ നൂറുമേനി വിളവിനായി സദാനന്ദപുരം സ്കൂൾ; ഉച്ചഭക്ഷണത്തിനായി വിഷരഹിത പച്ചക്കറി ഒരുങ്ങുന്നു
കൊട്ടാരക്കര : എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നാലുതവണ നൂറുമേനി കൊയ്ത സദാനന്ദപുരം ഗവ.ഹയർസെക്കൻഡറി സ്കൂൾ കാർഷിക മേഖലയിലും നൂറുമേനിയ്ക്കായി ഒരുങ്ങുന്നു. മണ്ണിനെ പൊന്നാക്കി, ജൂണിൽ സ്കൂളിലെത്തുന്ന കുട്ടികൾക്കായി പോഷക സമൃദ്ധമായ ഉച്ചഭക്ഷണത്തിനായി വിഷരഹിത മെഗാ പച്ചക്കറികൃഷി ആരംഭിച്ചു. ഒരേക്കറോളം തരിശായി കിടന്ന കൃഷിഭൂമിയിൽ കിഴങ്ങുവർഗങ്ങളായ ചേന, കാച്ചിൽ, ചേന്പ്, ഇഞ്ചി, ചീനി, മഞ്ഞൾ എന്നിവയും പച്ചക്കറി ഇനങ്ങളായ പയർ, തക്കാളി, വെണ്ട , വഴുതനങ്ങ, പച്ചമുളക്, ചീര, പടവലം, വെള്ളരി, കോവൽ എന്നിവയാണ് പ്രധാന കൃഷി. കഴിഞ്ഞ അധ്യയനവർഷം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ അന്യോന്യം – വീടും വിദ്യാലയവും പ്രോജക്ടിന്റെ രണ്ട ാം ഘട്ടമായാണ് പദ്ധതി. സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രം, വെട്ടിക്കവല കൃഷിഭവൻ എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. സദാനന്ദപുരത്തും പരിസരപ്രദേശങ്ങളിലും സമഗ്രമായ കാർഷിക വിപ്ലവത്തിന് നാന്ദി കുറിച്ച് വിദ്യാലയത്തിലും വീട്ടിലും വിഷരഹിത…
Read Moreഎന്ത് നടപടികൾ സ്വീകരിച്ചു; കണ്ണൂർ കൊലപാതകത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടി
കണ്ണൂരിൽ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്സഭവന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവർണർ മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ ന്യൂമാഹിയിലും രാഷ്ട്രീയ കൊലപാതകം നടന്നത്. സിപിഎം പ്രാദേശിക നേതാവ് ബാബുവും ആർഎസ്എസ് പ്രവർത്തകനായ ഷമേജുമാണ് മരിച്ചത്. ബാബുവിനെ പത്തംഗ സംഘവും ഷമേജിനെ എട്ടംഗ സംഘവുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.
Read Moreപെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാലുവർഷത്തിനുശേഷം പിടിയിൽ
കഴക്കൂട്ടം : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് പിടിയില്‍. തുമ്പ ദേശത്ത് കിന്‍ഫ്ര അപ്പാരല്‍ പാര്ക്കിന് സമീപം കരോളിന് വീട്ടിൽ കിരണ്‍ ഫ്രാങ്ക്ലിന് (26)ആണ് പോലീസ് പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിന്നീട് വിദേശത്തേക്ക് കടന്നു. ജില്ലാ പോലീസ് മേധാവി പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് നിന്നും തിരികെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ വിമാനത്താവള അധികൃതര്‍ തടഞ്ഞുവച്ച് കഴക്കൂട്ടം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴക്കൂട്ടം പോലീസ് സ്റ്റേഷന് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.അനില്‍കുമാറിന്റെ നിര്‍ദേശാനുസരണം കഴകൂട്ടം എസ്എച്ച്ഒ എസ്.അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreഹാര്‍ബര്‍ ജീവനക്കാരന്റെ കൊലപാതകം; തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെവിട്ടു
കൊല്ലം: ഹാര്‍ബര്‍ ജീവനക്കാരന്റെ കൊലപാതക കേസിൽ മതിയായ തെളിവുകൾ ഇല്ലെന്ന കാരണത്താൽ പ്രതികളെ കോടതി വെറുതെവിട്ടു.നീണ്ടകര ഹാര്‍ബറിലെ ജീവനക്കാരന് കരുനാഗപ്പള്ളി അഴീക്കല്‍ സ്വദേശി അനിലിനെ(38) കഴുത്തറുത്തു ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. എന്നാല്‍ കേസിലെ ഒന്നാം പ്രതി മയ്യനാട് സുനാമി ഫ്ളാറ്റില്‍ ഹൈദര്‍ ഫാറുക്കി(26)നെ മോഷണക്കുറ്റത്തിനു രണ്ടുവര്‍ഷം ശിക്ഷിച്ചു. മയ്യനാട് സുനാമി ഫ്ളാറ്റില്‍ ഹൈദര്‍ ഫാറുക്ക് (26), കൊല്ലം വടക്കേവിള മക്കാനി കോളനിയില്‍ പ്രിയന് (28), കൊല്ലം പട്ടത്താനം നീതി നഗറില്‍ വിഷ്ണു (25), വടക്കേവിള പണിക്കരു കുളത്തിനു സമീപം വിളയില്‍ വീട്ടില്‍ നഹാസ് (26) എന്നിവരാണു വെറുതെവിട്ടത്. തുടര്‍ച്ചയായി നാലു ദിവസം അന്തിമവാദം കേട്ട ശേഷമാണ് ജഡ്ജി എഫ്.അഷീദ വിധി പ്രസ്താവിച്ചത്. 2012 മെയ് ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അനിൽ തങ്കശേരിയിലെ ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അനില്‍…
Read More