ചട്ടമ്പി സ്വാമിയെ അറിയാൻ ശ്രമിക്കുന്നവർ നന്മയിലേക്ക് പോകുമെന്ന്  പ്രജ്ഞാനാനന്ദ തീർഥപാദർ

ചവറ: ചട്ടന്പി സ്വാമിയെ അറിയാൻ ശ്രമിക്കുന്നവർ നന്മയിലേക്ക് പോകുമെന്ന് വാഴൂർ തീർഥപാദ ആശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീർഥപാദർ പറഞ്ഞു. ചട്ടന്പിസ്വാമികളുടെ 94-ാമത് സമാധി വാർഷികം പന്മന ആശ്രമത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച സ്വാമികൾ മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്. മനുഷ്യരിൽ മാത്രമല്ല എല്ലാ ജിവജാലങ്ങളിലും ഈശ്വരന്‍റെ അംശം ഉണ്ടെന്ന് കണ്ടെത്തിയ മഹാനായിരുന്നു ചട്ടന്പി സ്വാമികൾ. ഋഷിവര്യമാർ കാണിച്ച് തന്ന പാതയിലൂടെ ജിവിച്ച ചട്ടന്പി സ്വാമികൾ പ്രകൃതി സംരക്ഷണത്തിന്‍റെ വക്താവ് കൂടിയായിരുന്നു എന്നും പ്രജ്ഞാനാനന്ദ തീർഥപാദർ പറഞ്ഞു. ദു:ഖം അനുഭവിക്കുന്നവരുടെ വേദന ഇല്ലാതാക്കിയ മനുഷ്യ സ്നേഹിയായിരുന്നു ചട്ടന്പി സ്വാമികളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീർഥപാദർ പറഞ്ഞു. മാധ്യമ പ്രവർത്തകൻ മോഹൻ ദാസ്, പന്മന ആശ്രമം ജനറൽ സെക്രട്ടറി എ.ആർ.ഗിരീഷ് കുമാർ, ചിന്മയ ധന്യാശ്രമം മഠാധിപത് സ്വാമി…

Read More

കൊല്ലത്തിന്‍റെ വികസന മുരടിപ്പിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്ന് വി.മുരളീധരൻ

കൊല്ലം: കൊല്ലത്തിന്‍റെ സാന്പത്തിക വികസനത്തിന്‍റെ കേന്ദ്രബിന്ദുക്കളായ പരന്പരാഗത വ്യവസായങ്ങളുടെ ഇന്നത്തെ തകർച്ചയിൽ നിന്ന് അതിജീവിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരാൻ മുൻകൈ എടുക്കുമെന്ന് വി.മുരളീധരൻ എംപി. അഭിപ്രായപ്പെട്ടു. സൂര്യകാന്തി ഫൗണ്ടേ ഷന്‍റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സുദർശന റീജിയന്‍റ് ഹാളിൽ നൽകിയ പൗരസ്വീകരണത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് കശുവണ്ടി മേഖല ഇന്ന് നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെ ത്തുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് വേണ്ട നടപടികൾ ഉണ്ട ാകാൻ ശ്രമിക്കും. മത്സ്യമേഖല, കയർ മേഖല, മറ്റ് പരന്പരാഗത മേഖല, ടൂറിസം മേഖല തുടങ്ങി എല്ലാ മേഖലകളിലും വികസനത്തിന് ആവുന്നതെല്ലാം ചെയ്യാൻ ശ്രമിക്കും. കൂട്ടായ യജ്ഞത്തിലൂടെ കൊല്ലത്തിന്‍റെ വികസനമുരടിപ്പിന് പരിഹാരം കണ്ടെ ത്താനുള്ള ശ്രമങ്ങൾ തുടരും. സംഘാടക സമിതി ചെയർമാൻ പ്രഫ. കെ.ശശികുമാർ അധ്യക്ഷനായിരുന്നു.സ്വീകരണ യോഗം സിനിമാനടൻ വിജയ് ബാബു ഉദ്ഘാടനം നിർവഹിച്ചു. റവ. ഫാ. റൊമാൻസ് ആന്‍റണി,…

Read More

തമിഴ്നാട്ടിൽ നിന്നും ജില്ലയിലേക്ക് നാൽക്കാലികളെ ലോറികളിൽ കുത്തിനിറച്ചുകൊണ്ടുവരുന്നു; നടപടിയെടുക്കാൻ അധികൃതകർ തയാറാകുന്നില്ലെന്ന് പരാതി

കൊട്ടാരക്കര: തമിഴ് നാട്ടിൽ നിന്നും പശുവും പോത്തും അടങ്ങുന്ന നാൽക്കാലികളെ ലോറികളിൽ കുത്തിനിറച്ചുകൊണ്ടുവരുന്ന കാഴ്ച പൊതുനിരത്തിൽ സ്ഥിരം പതിവാകുന്നു. തമിഴ് നാട്ടിലെ കാലിചന്തകളിൽ നിന്നും കേരളത്തിലെ അറവുശാലകളിലേക്കാണ് ഈ മിണ്ടാപ്രാണികളെ കുത്തി നിറച്ചു കൊണ്ടുപോകുന്നത്. ലോറികളിൽ നിന്നു തിരിയാൻ പോലും കഴിയാത്ത വിധം അട്ടിയിട്ടാണ് ഇവയെ കടത്തികൊണ്ടു വരുന്നത്. പൊരിവെയിത്തും മഴയത്തുമാണ് ഇവയെ ലോറികളിൽ കടത്തികൊണ്ട് വരുന്നത് . തമിഴ് നാട്ടിലെ ചന്തയിൽ നിന്നും കേരളത്തിലെ അറവുശാലകളിലേക്ക് ദുരിതപൂർണമായ യാത്രയാണ് ഈ കന്നുകാലികൾക്ക്. രണ്ടും മൂന്നും ദിവസമാണ് ലോറികളിലെ യാത്ര. ഈ ദിവസങ്ങളിലൊന്ന് ഇവയ്ക്ക് ഭക്ഷണമോ വെള്ളമോ കൊടുക്കാറില്ല. കേരളാ- തമിഴ്നാട് അതിർത്തിയിലെ ഇരു സംസ്ഥാനങ്ങളിലേയും ചെക്കു പോസ്റ്റുകൾ കടന്നാണ് നിയമവിരുദ്ധമായി ഇങ്ങനെ കാലികളെ കടത്തിക്കൊണ്ടുവരുന്നത് . ജില്ലകളിലേക്ക് പ്രധാനമായി ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴിയാണ് കാലികൾ എത്തുന്നത്. ആര്യങ്കാവിൽ മൃഗപരിശോധനയ്ക്കായി പ്രത്യേകം ചെക്കു പോസ്റ്റും ഉണ്ട്.…

Read More

തനൂജയുടെ മരണം; സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറിയും ഭർത്താവുമായ മനോജിനെ പ്രേരണാകുറ്റം ചുമത്തി പോലീസ് അറസ്റ്റു ചെയ്തു

പത്തനാപുരം: മാങ്കോട്‌ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓഫീസ്‌ ജീവനക്കാരി തനൂജയുടെ (42) ദുരൂഹ മരണത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു.പാടം പിഎസ്‌ ഹൗസില്‍ മനോജ്‌ എന്നറിയപ്പെടുന്ന ദിലീപി (43)നെയാണു കോന്നി സിഐ യുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്‌തത്‌. കൊടുമണ്‍ ഏരിയാ കമ്മിറ്റിയുടെ കീഴില്‍പെടുന്ന സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറി ആണ് അറസ്റ്റിലായ ദിലീപ്. കഴിഞ്ഞ 28 നാണ് തനൂജയെ ഭര്‍ത്തൃഗൃഹത്തില്‍ ഇലക്ട്രിക് വയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാര്‍ പ്രതിഷേധ സമരങ്ങള്‍ നടത്തുകയും, സിപിഎം നേതാവായ ഭര്‍ത്താവിന്‍റെ മര്‍ദനത്തെ തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കാട്ടി മാതാവ്‌ ഇന്ദിര ജില്ലാ പോലീസ്‌ മേധാവിക്കു പരാതി നല്‍കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ അടിസ്‌ഥാനത്തില്‍ അടൂര്‍ ഡി വൈ എസ്‌ പി ആര്‍. ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്‌ അന്വേഷിച്ചത്‌. മരണത്തില്‍ പ്രേരണാക്കുറ്റം പ്രഥമദൃഷ്‌ട്യാ ബോധ്യപ്പെട്ടതിന്‍റെ അടിസ്‌ഥാനത്തിലാണ്…

Read More

നഷ്ടമാകുന്ന ജീവിത മൂല്യങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ച് പിടിക്കണം: വി. മുരളീധരന്‍ എംപി

പത്തനാപുരം: മനുഷ്യനില്‍ നഷ്ടമാകുന്നത് ജീവിത മൂല്യങ്ങള്‍ അനുഭവങ്ങളിലൂടെ തിരിച്ച് പിടിക്കണമെന്ന് വി. മുരളീധരന്‍ എംപി. പത്തനാപുരം ഗാന്ധിഭവന്‍ സ്‌നേഹമന്ദിര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മികച്ച ജീവകാരുണ്യ സ്ഥാപനത്തിനുള്ള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ഗാന്ധിഭവന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ പോലും മനുഷ്യര്‍ അവനവനിലേയ്ക്ക് സ്വയം ചുരുങ്ങുകയാണ്. മനുഷ്യനെ നന്മയിലേയ്ക്ക് നയിക്കാന്‍ ജീവിതാനുഭവങ്ങള്‍ വേണം. പാഠപുസ്തകത്തിലൂടെ ലഭിക്കുന്ന അറിവുകളേക്കാള്‍ ഉപരി ജീവിതത്തില്‍ പ്രായോഗികമാകുന്നത് ജീവിത ഗന്ധിയായ അനുഭവങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. വിശക്കുന്നവന്‍റെ മുമ്പില്‍ ദൈവം അന്നത്തിന്‍റെ രൂപത്തിലാണ് പ്രത്യക്ഷപ്പെടുകയെന്നും സ്വന്തം പോരായ്മകള്‍ ചൂണ്ടിക്കാട്ടി നേര്‍വഴിക്ക് നയിക്കുവാന്‍ ആര് തയാറാകുന്നവോ അവരെ ഗുരുവായി ആദരിക്കുവാന്‍ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്‍റെ അവാര്‍ഡ് വി.മുരളീധരന്‍ എംപിയില്‍ നിന്നും ഗാന്ധിഭവന്‍ പ്രവര്‍ത്തകര്‍ ഏറ്റുവാങ്ങി. സംസ്ഥാന വനിതാകമ്മീഷന്‍ മെമ്പര്‍…

Read More

രാഖി കെട്ടാൻ നിർബന്ധിച്ചതിനെ എതിർത്ത കോളജ് വിദ്യാർ‌ഥി‍യെ വെട്ടിയ സംഭവം; രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ

കുണ്ടറ: കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ മതിലിൽ അരുൺ ഭവനിൽ അരുൺ കൃഷ്ണനെ (20) വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരെ അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തു. ചവറ തെക്കുംഭാഗം വൃന്ദാവനത്തിൽ വിനു കൃഷ്ണൻ (24), പാലയ്ക്കൽ തറയിൽ വീട്ടിൽ ദീപു (34) എന്നിവരെയാണ് എസ്ഐ ദേവരാജനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27നായിരുന്നു അരുൺ കൃഷ്ണനെ ഇരുവരും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചത്. വീട്ടിൽ നിന്നിറങ്ങിയ അരുണിന് പിന്നാലെയെത്തി രാഖി കെട്ടാൻ നിർബന്ധിച്ചതിനെ എതിർത്തതാണ് അക്രമത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഇതിനിടെ പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലിന്‍റെ വക്കിലെത്തി. ഇരുവിഭാഗക്കാരെയും പിരിച്ചുവിടാൻ പോലീസിന് നന്നേ പണിപ്പെടേണ്ടി വന്നു.

Read More

വർക്കലയിൽ സബ് കളക്ടർ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം മുൻ സബ് കളക്ടർ ദിവ്യ എസ്. അയ്യരുടെ നടപടി തെറ്റാണെന്ന് കണ്ടെത്തൽ. ജില്ലാ സർവേ സൂപ്രണ്ട് നടത്തിയ പരിശോധനയിലാണ് സ്വകാര്യ വ്യക്തിക്ക് കൈമാറിയ സ്ഥലം സർക്കാർ പുറന്പോക്ക് തന്നെയാണെന്ന് കണ്ടെത്തിയത്. വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലുള്ള ഭൂമി വിട്ടുകൊടുത്തുകൊണ്ട് ദിവ്യ എസ്. അയ്യർ ഉത്തരവിറക്കിയത്. അയിരൂര്‍ പോലീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലമായിരുന്നു ഇത്. നിയമമനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്‍. എന്നാൽ ഇതിനെതിരെ സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരിക്ക് പറയാനുള്ളത് കേട്ട് നടപടിയെടുക്കാന്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറായ സബ് കളക്ടറെ ചുമതലപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുത്ത തഹസില്‍ദാറുടെ നടപടി റദ്ദ് ചെയ്ത് സബ് കളക്ടര്‍ ഉത്തരവിട്ടത്.

Read More

റേഡിയോ ജോക്കി വധം; മുഖ്യപ്രതികളിൽ ഒരാളായ അപ്പുണി ഉപയോഗിച്ച ആ‍യുധം കണ്ടെത്തി

കൊല്ലം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിൽ ഒരാളായ അപ്പുണി ഉപയോഗിച്ച ആ‍യുധം കണ്ടെത്തി. കൂട്ടുപ്രതിയായ സനുവിന്‍റെ കൊല്ലം വള്ളക്കീഴിലെ പുരയിടത്തിൽ നിന്നാണ് വാൾ കണ്ടെത്തിയത്. അപ്പുണ്ണിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുകയാണ്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അപ്പുണ്ണി ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്. കായംകുളത്തെ ബന്ധുവിന്‍റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാജേഷ് വധത്തിന്‍റെ ആസൂത്രണം മുതലുളള എല്ലാകാര്യങ്ങളിലും പ്രധാനപങ്ക് വഹിച്ചയാളാണ് അപ്പുണ്ണിയെന്ന് പോലീസ് പറയുന്നത്. മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ട് മണിക്ക് മുഹമ്മദ് സ്വാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവരാണു മടവൂരിലെത്തി രാജേഷിനെ കൊലപ്പെടുത്തിയത്. കേസിലെ ഒന്നാംപ്രതി കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ ഖത്തർ വ്യവസായി സത്താറാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.

Read More

സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കി; വി.എസിനെ തള്ളി കോടിയേരി; കോൺഗ്രസിനെ വേണ്ടേ വേണ്ട…

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് ബുധനാഴ്ച ഹൈദരാബാദിൽ തുടങ്ങാനിരിക്കവെ സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്തു വന്നു. മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിർന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. ബിജെപിയെ തോൽപിക്കാൻ കോൺഗ്രസ് സഖ്യം ആവശ്യമില്ലെന്ന് കോടിയരി തുറന്നടിച്ചു. ഈ വിഷയത്തിലെ നിലപാട് പാർട്ടി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

ഭാരതത്തിന്‍റെ മതേതരത്വ മുഖം വീണ്ടെടുക്കുവാൻ ജന മനസുണരണമെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി

ചവറ : ഭാരതത്തിന്‍റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരത്വ മുഖം വീണ്ടെടുക്കുവാൻ ജന്മനസുണരണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. ജവഹർ ബാലജനവേദി ചവറമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഞ്ഞാൽ എന്നപേരിൽ കൊട്ടുകാട് സംഘടിപ്പിച്ച സർഗാത്മക ക്യാമ്പ് ഉദ്‌ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി. ആസിഫയുടെ ഘാതകരെ വിട്ടയക്കുവാൻ രണ്ടു ബിജെപി മന്ത്രിമാർ തെരുവിലിറങ്ങിയത് ഇന്ത്യൻ ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന പ്രവർത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ബാലജനവേദി ചവറ ബ്ലോക്ക് ചെയർമാൻ എ. സാദിഖ് അധ്യക്ഷനായിരുന്നു. രണ്ടാം തവണയും മികച്ച പാർലമെന്‍റേറിയൻ അവാർഡ് നേടിയ എൻ.കെ.പ്രേമചന്ദ്രൻ എംപിയേയും വനം വകുപ്പിന്‍റെ വനമിത്ര പുരസ്‌കാരജേതാവ് സുമൻജിത്ത്മിഷയേയും യോഗത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലളിത, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബാബു ജി.പട്ടത്താനം , യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ശരത് പട്ടത്താനം, എൻ.രാജു, ബി.ശങ്കരനാരായണപിള്ള , കുറ്റിയിൽ സാലിയത്, ഷംസുദീൻ, നസീർ അഹമ്മദ്, നാസിം, കണ്ണൻ, അൽത്താഫ് എഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ…

Read More