പത്തനാപുരം : മേഖലയില്‍ പേപ്പട്ടിയാക്രമണം. അന്യസംസ്ഥാനതൊഴിലാളി അടക്കം പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ചരുവിള വീട്ടില്‍ ഇക്ബാല്‍, പെരിങ്ങവിളവീട്ടില് ഗോപാലകൃഷ്ണപിള്ള, ദീപുഭവനില്‍ രേവതി, കുറവപ്പാറ തെക്കേതില്‍ രാജേന്ദ്രപിള്ള, രഞ്ചിത്ത് ഭവനില്‍ ഹരി, കുഴിവേലില്‍ വടക്കേതില്‍ മാധവന്, ചരുവിള വീട്ടില്‍ ശാരദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പിടവൂര്‍ തെരിയൻ തോപ്പിൽ കുഞ്ഞുമോന്റെ ഉടമസ്ഥതയിലുള്ള പശുവിനും കടിയേറ്റു. മഞ്ചള്ളൂരിൽ നിന്നും പിടവൂരിലേക്ക് പോകും വഴി പിടവൂർ പാലത്തിൽ വച്ചാണ് അന്യസംസ്ഥാതൊഴിലാളിയ്ക്ക് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രപിള്ള, ഹരി, മാധവന്, ശാരദ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേപ്പട്ടിയെ കണ്ട് ഓടി വീണ ഹരിയുടെ മൂക്ക് പട്ടികടിച്ചെടുത്തു. ചരുവിള വീട്ടില്‍ ശാരദ വീണ് തലയ്ക്ക് പരിക്കേറ്റു.പുലർച്ചെ നടക്കാനിറങ്ങിയവരും പള്ളിയിൽ പോയവരും പട്ടാഴി ക്ഷേത്രത്തിൽ പോയവരുമാണ് ആക്രമണത്തിനിരയായത്. പിടവൂർ പ്ലാക്കാട് ജംഗ്ഷനിൽ നാട്ടുകാർ തന്നെ പേപ്പട്ടിയെ തല്ലിക്കൊന്നു.
Read MoreCategory: Kollam
കലവറയിൽനിന്നുള്ള മണൽ വിതരണം ഉടൻ ആരംഭിക്കും; ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചതായി മന്ത്രി
കുളത്തുപ്പുഴ: മണല്‍ കലവറ (വനശ്രീ) യില്‍ നിന്നും മണല്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നും മണല്‍ വില സംബന്ധിച്ച് നിബന്ധനകളോടെ ധനകാര്യ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചതായുംമന്ത്രി കെ രാജു പറഞ്ഞു. തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മണല്‍ വില നിശ്ചയിക്കുന്നതിനായ് വനം വകുപ്പ് സമര്‍പ്പിച്ച ഫയലുകളില്‍ ധനകാര്യ വകുപ്പില്‍ നിന്നുണ്ടായ കാലതാമസമാണ് മണല്‍ വിതരണം വൈകിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പില്‍ നിന്നും വില സംബന്ധിച്ച അനുമതി വനം വകുപ്പിന് ലഭിച്ചു. നിബന്ധനകള്‍ പ്രകാരം ബിപിഎല്‍ വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ പദ്ധതികളില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് മാത്രമാകും മണല്‍ ലഭിക്കുക. ബിപിഎല്‍ വിഭാഗം ആണെങ്കിലും സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടാത്തവര്‍ക്കും എ പി എല്‍ വിഭാഗക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ മണല്‍ ലഭിക്കില്ല. നിര്‍ദിഷ്ട രേഖകള്‍ സഹിതം ഓണ്‍ലൈനില്‍ ആകും മണലിനു വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുക.…
Read Moreനീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിലെ കവർച്ച: നിരവധി മോഷണക്കേസിൽ പ്രതിയായ കുട്ടപ്പൻ അറസ്റ്റിൽ; പ്രതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…
ചവറ: നീണ്ടകര കണ്ണാട്ടുകുടി ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ഒരാൾ അറസ്റ്റിൽ .നിരവധി മോഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ട ചവറ തെക്കുംഭാഗം നടുവത്തുച്ചേരി മുരിങ്ങത്തറയിൽ പരാതി കുട്ടപ്പൻ എന്നറിയപ്പെടുന്ന കുട്ടപ്പനെ ( 45 ) ആണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 14 ന് പുലർച്ചെയായിരുന്നു മോഷണം നടന്നത്. ശ്രീകോവിൽ തകർത്ത് 4 പവൻ സ്വർണാഭരണങ്ങൾ, കാണിക്കവഞ്ചി തകർത്ത് പണം എന്നിവ കവർന്നിരുന്നു. ക്ഷേത്രത്തിലെ സുരക്ഷാ കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.എന്നാൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് ഇന്ന് രാവിലെ അറസ്റ്റിലായത്. നിരവധി ക്ഷേത്രങ്ങളിൽ മോഷണം നടത്തി അടിച്ചുപൊളിച്ച് ജീവിക്കുകയാണ് ഇയാളുടെ രീതി എന്ന് പോലീസ് പറഞ്ഞു.
Read Moreസര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സബ് കളക്ടര്‍ സ്വകാര്യ വ്യക്തി പതിച്ച് നൽകിയെന്ന ആരോപണം: ഇന്ന് കളക്ടറുടെ തെളിവെടുപ്പ്
തിരുവനന്തപുരം: സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ സര്‍ക്കാര്‍ പുറന്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് കൊടുത്തെന്ന ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് തെളിവെടുപ്പ് നടത്തും. വൈകീട്ട് നാല് മണിക്കാണ് തെളിവെടുപ്പ്. തഹസിൽദാർ ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ട് കൊടുക്കാൻ സഹായകമായ നിലപാട് സബ് കളക്ടര്‍ ദിവ്യ എസ് അയ്യർ സ്വീകരിച്ചുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ റവന്യു മന്ത്രി ലാൻഡ് റവന്യു കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കളക്ടര്‍ ഹിയറിങ് നടത്തട്ടെ എന്ന കുറിപ്പെഴുതുക മാത്രമാണ് ചെയ്തത്.
Read Moreകരുനാഗപ്പള്ളിയിൽ ബൈക്കിടിച്ച് അജ്ഞാതൻ മരിച്ചു; ബൈക്ക് യാത്രികരായ യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചവറ: കരുനാഗപ്പള്ളിയിൽ ബൈക്കിടിച്ച് അജ്ഞാതൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. എഴുപത് വയസ് പ്രായം തോന്നിക്കുന്ന വൃദ്ധനാണ് മരിച്ചത്. ബൈക്ക് യാത്രികരായ അഭിജിത്ത്, എബിൻ എന്നിവർക്കാണ് പരിക്കേറ്റത്. പുലർച്ചെ കരുനാഗപ്പള്ളി താലൂക്ക് കച്ചേരി ജംഗ്ഷനിലായിരുന്നു അപകടം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പരിക്കേറ്റവർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.
Read Moreപുനലൂരിന്റെ വികസനത്തിന് പ്രഖ്യാപനപ്പെരുമഴ; പദ്ധതികളെല്ലാം വെറും പ്രഖ്യാപനമാത്രമായതോടെ വികസനം കാത്ത് പുനലൂർ നിവിസികൾ
പുനലൂർ: പുനലൂരിന്റെ വികസനത്തിനായുള്ള പദ്ധതി പ്രഖ്യാപനങ്ങൾ പെരുമഴയോളമെന്ന് ആക്ഷേപം. പദ്ധതികളെല്ലാം പ്രഖ്യാപനമായതോടെ വികസനം കാത്ത് കഴിയുകയാണ് പുനലൂർ. സ്ഥലം എംഎൽഎ കൂടിയായ കെ.രാജു മന്ത്രിയായി ഗവൺമെന്റിലുണ്ടായിട്ടും പുനലൂരിന് ഫലമില്ലെന്ന അവസ്ഥയാണ്. വനം -വിനോദ സഞ്ചാര മേഖലയിലടക്കം വൻവികസന സാധ്യതയാണ് പുനലൂരിന് ഉള്ളത്. അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല കേന്ദ്രീകരിച്ച് വനമേഖല വികസന പദ്ധതി പരിഗണിക്കാനാകും. കെ.ബി.ഗണേഷ് കുമാർ വനം മന്ത്രിയായിരിക്കെ കൊല്ലത്ത് പ്രവർത്തിക്കുന്ന സിസിഎഫ് ഓഫീസ് പത്തനാപുരത്ത് സ്ഥാപിക്കുവാൻ നടപടി കൾ ആരംഭിച്ചിരുന്നു. വനമേഖലയോട് ചേർന്നാണ് വനം വകുപ്പിന്റെ ഉന്നതതല ഓഫീസ് വേണമെന്ന പരിഗണനയിലായിരുന്നു നടപടി. എന്നാൽ പിന്നീട് മന്ത്രി സ്ഥാനം നഷ്ടമായതോടെ പദ്ധതി മരവിച്ചു. ഈ ഓഫീസ് പുനലൂരിൽ കൊണ്ടുവരുവാൻ നടപടി വേണമെന്നാണ് ആവശ്യം. പുനലൂർ ഡിഎഫ്ഒ ഓഫീസിനോട് ചേർന്ന് ഇതിനായി സ്ഥലസൗകര്യമുണ്ടെന്നിരിക്കെ വനം മന്ത്രി വേണ്ട നടപടി എടുത്താൽ വനം വകുപ്പ് ഉന്നത ഓഫീസ് പുനലൂരിലെത്തും.…
Read Moreപുരുഷന്മാര് അംഗനമാരാകുന്ന കൊറ്റൻകുളങ്ങര ചമയവിളക്ക് നയന മനോഹരമായി; ഭക്തിയോടെ ചമഞ്ഞൊരുങ്ങാൻ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ എത്തുന്നു
വർഗീസ് എം.കൊച്ചുപറമ്പിൽ ചവറ: പുരുഷന്മാര് അംഗനമാരാവുന്ന ചവറ കൊറ്റൻകുളങ്ങര ചമയവിളക്ക് നയന മനോഹരമായി. ആയിരങ്ങളാണ് വിളക്കെടുക്കാന്‍ രണ്ടു ദിവസത്തിലായി ഇവിടെയെത്തി ചേരുന്നത്. ചിരിയിലും നോട്ടത്തിലും നടത്തത്തിലുമെല്ലാം യഥാര്‍ഥ നാരിമാർ പോലും ഒന്നു മാറി നില്ക്കും. അഭീഷ്ട സിദ്ധിക്കായാണ് പുരുഷന്മാര് സ്ത്രീ വേഷം കെട്ടുന്നത്. ആണിൽ പ്രായ വ്യത്യാസമില്ലാതെ വ്രതശുദ്ധിയോടെയാണ് കാര്യസിദ്ധിക്കായി വിളക്കെടുക്കാൻ പുരുഷാംഗനമാർ എത്തിയത്. കണ്ണെഴുതി പൊട്ട് തൊട്ട് മുല്ലപ്പൂ ചൂടി കേരളീയ വേഷം ധരിച്ചാണ് ഭൂരിഭാഗം പേരും ഭക്തിപൂർവം വിളക്കെടുക്കാൻ എത്തിയത്. പതിവ് പോലെ ഇത്തവണയും ക്ഷേത്രപരിസരങ്ങളിലെ കടകളിലും വീടുകൾ കേന്ദ്രീകരിച്ചും താൽക്കാലിക മേക്കപ്പ് ശാലകളും സ്റ്റുഡിയോകളും ഉയർന്നിരുന്നു. ഇന്നലെ രാവിലെ മുതൽ പല ദേശങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തരാണ് ക്ഷേത്രപരിസരങ്ങളിലെ വീടുകളിലും ലോഡ്ജുകളിലുമായി എത്തിയത്. രാത്രി ഒമ്പതരയോടെ ക്ഷേത്രപരിസരം പുരുഷാംഗനമാരെക്കൊണ്ട് നിറഞ്ഞു. വേഷപകർച്ചയിൽ കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ വിളക്കെടുക്കാനെത്തി. ഭിന്നലിംഗക്കാരും…
Read Moreപോലീസ് വിഭാഗത്തിന്റെ പ്രമോഷൻ അപാകതകൾ സർക്കാർ പരിഹരിക്കുമെന്ന് മന്ത്രി
കൊട്ടാരക്കര: പോലീസ് വിഭാഗത്തിന്റെ പ്രമോഷൻ അപാകതകൾ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലയുടെ അഞ്ചാമത് ജില്ലാ സമ്മേളനം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പോലീസ് ഉദ്യോഗസ്ഥർക്ക് മറ്റ് സർക്കാർ വിഭാഗത്തിലെ പോലെ പ്രമോഷൻ വേഗത്തിൽ ലഭിക്കാറില്ല. ഉത്തരവാദിത്വം നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ പേരിൽ നിരവധി കേസുകൾ ഉണ്ടാവാറുണ്ട് .പലപ്പോഴും ഈ കേസുകളുടെ പേരിൽ പ്രമോഷൻ തടയപ്പെടാറുണ്ട്. പോലീസ് സേനയിലെ അർഹതപ്പെട്ടവരുടെ പ്രമോഷൻ വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ നടപടി ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര ധന്യാ ഓഡിറ്റോറിയത്തിൽ ആയിരുന്നു സമ്മേളനം നടന്നത്. യോഗത്തിൽ കെ പി ഒ എ റൂറൽ ജില്ലാ പ്രസിഡൻറ് എം രാജേഷ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർ പേഴ്സൺ ബി. ശ്യാമളയമ്മ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ് . ശശികുമാർ, വൈസ് ചെയർമാൻ സി.…
Read Moreമരണത്തെ മുഖാമുഖം കണ്ട് ആദിവാസി ദമ്പതികള്‍ ; കാട്ടാനകളുടെ മുന്നിൽ നിന്നും ജീവനുംകൊണ്ട് ഓടി മരത്തിനു മുകളിൽ കയറി സുന്ദരേശനും രമ്യയും
പത്തനാപുരം: ജീവിതത്തിനും മരണത്തിനുമിടയില്‍ ആദിവാസി ദമ്പതികള്‍ കഴിച്ചുകൂട്ടിയത് മണിക്കൂറുകള്‍. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയാകേണ്ടിവന്നതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും ഇവർ മുക്തരായിട്ടില്ല.വെള്ളംതെറ്റി ആദിവാസി കോളനിയിലെ സുന്ദരേശന്(30), രമ്യ(22)ദമ്പതികള്‍ വനംവകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍മാരാണ്. വെള്ളംതെറ്റിക്കും മുള്ളുമലയ്ക്കും ഇടയില്‍ വനത്തില്‍ കുടില്‍കെട്ടി ഫയര്‍ലൈന്‍ തെളിക്കുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ ജോലികഴിഞ്ഞെത്തുമ്പോള്‍ എട്ട് കാട്ടാനക്കൂട്ടം ഷെഡ് തകര്‍ക്കുന്നതാണ് കാണുന്നത്. ഇവരെ കണ്ടതോടെ കാട്ടാനക്കൂട്ടം ഇവര്‍ക്കുനേരെ തിരിഞ്ഞു. പ്രാണരക്ഷാര്‍ഥം ഇരുവരും ഓടി ഒരുമരത്തില്‍ കയറുകയായിരുന്നു. അകലേക്ക് പോകാതെ കാട്ടാനകള്‍ അവിടെതന്നെ തുടര്‍ന്നു. കൈയില്‍ മൊബൈല്‍ ഫോണുണ്ടായിരുന്നതിനാല്‍ സുന്ദരേശന് ബന്ധുക്കളെയും വനംവകുപ്പ് അധികൃതരെയും വിവരമറിയിച്ചു.രാത്രിയില്‍ ഇവരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രാവിലെ എട്ടോടെ വീണ്ടും വനംവകുപ്പധികൃതരെത്തി നടത്തിയ തിരച്ചിലിലാണ് ഇരുവരെയും മരത്തിന് മുകളില്‍ കണ്ടെത്തിയത്. നഷ്ടപ്പെട്ടെന്നു കരുതിയ ജീവന് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് സുന്ദരേശനും രമ്യയും. വനമേഖലയോട് ചേര്‍ന്ന…
Read Moreബൈക്കിൽ സഞ്ചരിച്ച അച്ഛനേയും മകളേയും ആക്രമിച്ച സംഭവം; പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു; പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തം
പരവൂർ: സ്കൂട്ടറിൽവന്ന നിയമവിദ്യാർഥിനിയെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയും രക്ഷിക്കാനെത്തിയ പിതാവിനെ മർദിച്ച് ഓടയിൽ വീഴ്ത്തുകയും ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പരവൂർ കുറുമണ്ടൽ തിരുവോണം വീട്ടിൽ അഭിഭാഷകനായ എൻ.ശ്രീധരൻ നായർക്കും മകൾ അഞ്ജുവിനും നേരേയാണ് ആക്രമണമുണ്ടായത്. അഞ്ജു സ്കൂട്ടറിൽ വരുന്നതിനിടയിൽ ബൈക്ക് ഇടിച്ചു സ്കൂട്ടർ വീഴ്ത്തുകയായിരുന്നു. മകളുടെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയതായിരുന്നു ശ്രീധരൻനായർ. ഇതിനിടയിൽ ഓടിയെത്തിയ മകനെയും വഴിയാത്രക്കാരേയും സംഘം മർദിച്ചു. തുടർന്ന് ബൈക്കിലെത്തിയ യുവാക്കൾ രക്ഷപെടുകയായിരുന്നു. ഇവർ പ്രദേശത്തുതന്നെയുള്ളവരാണ്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഗൾഫിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ബൈക്കിലെത്തിയവരെന്നും പോലീസ് പറഞ്ഞു. പരവൂർ സിഐക്കാണ് അന്വേഷണ ചുമതല. പ്രതികൾ ഗൾഫിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാലാണ് എയർപോർട്ട് കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതെന്ന് ചാത്തന്നൂർ എസിപി ജവഹർ ജനാർദ് പറഞ്ഞു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ശ്രീധരൻനായരെ തിരുവന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ ഇതുവരേയും പിടികൂടാത്തതിൽ പരവൂർ പോലീസിനെതിരെ പ്രതിഷേധം…
Read More